കണ്ണൂർ സ്റ്റേഡിയം കോർണറിൽ ഐസ്ക്രീം ബോംബ് വെച്ച് മുസ്ലിം സ്ത്രീകളുടെ പൊതുസ്ഥലത്തെ നോമ്പുതുറയെ ഭയപ്പെടുത്തിയത് ആര്? കണ്ണൂരിൽ നിന്ന് കാശ്മീരിലെ കുപ്പ്വാര ജില്ല വരെ പോകാൻ തീവ്രവാദികൾക്ക് കരുത്ത് ലഭിച്ചത് എങ്ങനെ? നാറാത്ത് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ആയുധ പരിശീലനവും സംഭരണവും നടത്തിയത് ആരുടെ തണലിൽ? രാഷ്ട്രീയ ഗുണ്ടകളിൽനിന്ന് ക്വട്ടേഷൻ സംഘങ്ങൾ വഴിമാറിയ അക്രമരാഷ്ട്രീയം വളമിടുന്നത് തീവ്രവാദ പ്രവർത്തനത്തിന്; 'കൊലക്കത്തികൾ വാഴുന്ന കണ്ണൂർ' പരമ്പര അവസാനിക്കുന്നു
രഞ്ജിത്ത് ബാബു
കണ്ണൂർ: മുന്നൂറിലേറെ രക്തസാക്ഷികളും ബലിദാനികളും കണ്ണൂരിലെ അക്രമ രാഷ്ട്രീയം സംഭാവന ചെയ്തിട്ടുണ്ട്. കുടിപ്പകയുടെ നിണമണിഞ്ഞ കണ്ണൂർ രാഷ്ട്രീയം ഭയപ്പെടുത്തുന്ന ക്വട്ടേഷൻ കൊലപാതകത്തിലേക്ക് വഴിമാറിയിരിയത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഒഞ്ചിയത്തെ ആർ. എം. പി നേതാവായ ടി.പി. ചന്ദ്രശേഖരൻ മുതൽ കാസർഗോട്ടെ യൂത്ത് കോൺഗ്രസ്സ്കാരുടെ ഇരട്ട കൊലപാതകം വരെ ക്വട്ടേഷൻ സംഘമാണെന്ന വിവരമാണ് പുറത്ത് വരുന്നത്. രാഷ്ട്രീയം അടിമുടി മാറി. പരസ്പരം കയ്യാങ്കളിയിലോ ചില്ലറ തെറിവിളിയിലോ ഒതുങ്ങുന്ന ഭിന്നത പഴയ കാലത്ത് പ്രാദേശികമായി പറഞ്ഞ് തീർക്കുന്ന പതിവുണ്ടായിരുന്നു. അതെല്ലാം മാറി. ആയുധങ്ങൾ കൊണ്ട് കഴുത്തറുക്കുകയും തിരിച്ച് പകരം വീട്ടുകയും ചെയ്യുന്ന അവസ്ഥയും മറി കടന്ന് എതിരാളിയുടെ കുടുംബത്തേയോ കൂട്ടുകാരേയോ ഒറ്റയടിക്ക് കൊന്നൊടുക്കാൻ പാകത്തിലുള്ള ക്വട്ടേഷൻ സംഘങ്ങൾ വളർന്നു കഴിഞ്ഞു. കണ്ണൂർ ജില്ലയിൽ ഉയിർകൊണ്ട രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങൾ അടുത്ത ജില്ലകളിലെ പ്രവർത്തന മണ്ഡലങ്ങളിൽ വരെ വികസിച്ചു കഴിഞ്ഞു.
ക്വട്ടേഷൻ സംഘങ്ങൾ വഴിമാറി വിധ്വംസക പ്രവർത്തനങ്ങളിലേക്ക് എത്തിച്ചേരുമോ എന്ന ഭയവും ഉന്നത പൊലീസ് അധികൃതർക്കുണ്ട്. കാരണം എല്ലാം പണം വെച്ചുള്ള കളിയായി മാറി. ആയുധങ്ങൾ എളുപ്പം കിട്ടുന്ന അവസ്ഥയായി. അതിനായി സംഭരണകേന്ദ്രങ്ങളൊക്കെ വന്നതോടെ തീവ്രാവാദ പ്രവർത്തനത്തിന് ഏർപ്പെടുന്നവർക്കും ഇത് സൗകര്യമായി. അഥവാ പിടിക്കപ്പെട്ടാൽ അത് രാഷ്ട്രീയ പാർട്ടികഴുടെ പിരടിക്കിട്ട് രക്ഷപ്പെടുകയും ചെയ്യാം. എതിരാളിയുടെ ജീവൻ ഹനിക്കാൻ വിവിധ കേന്ദ്രങ്ങളിൽ ആയുധങ്ങൾ സംഭരിച്ചു വെക്കുമ്പോൾ അത് മറയാക്കി തീവ്രവാദികളും അവരുടെ കേന്ദ്രങ്ങളിലെ ആയുധ പുരകൾ നിറച്ചു. അതിനവർക്ക് ധൈര്യം നൽകിയത് രാഷ്ട്രീയക്കാരുടെ പ്രവൃത്തി തന്നെയാണ്. ചുരുക്കിപ്പറഞ്ഞാൽ അക്രമരാഷ്ട്രീയത്തിന്റെ മറവിൽ തീവ്രവാദസംഘടനകൾ തങ്ങൾക്ക് നിന്നുപോകാൻ വളക്കൂറുള്ള മണ്ണായാണ് കണ്ണൂരിനെ വിലയിരുത്തുന്നത്.
നാറാത്ത് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ആയുധ പരിശീലനവും സംഭരണവും നടത്തിയത് രാഷ്ട്രീയക്കാർ പകർന്ന് നൽകിയ ധൈര്യം കൊണ്ടാണ്. തീവ്രവാദികൾക്ക് അവരുടെ പ്രവർത്തന തട്ടകം കണ്ണൂരാക്കി മാറ്റാനും കഴിഞ്ഞു. കണ്ണൂരിൽ നിന്നും കാശ്മീരിലെ കുപ്പ്വാര ജില്ല വരെ പോകാൻ തീവ്രവാദികൾക്ക് കരുത്ത് ലഭിച്ചതും അക്രമ രാഷ്ട്രീയത്തിന്റെ സംഭാവനയാണ്. ചക്കരക്കല്ല് പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്വിന്റൽ കണക്കിന് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചു വെക്കാൻ പാകത്തിലുള്ള ധൈര്യം തീവ്രവാദികൾക്ക് കഴിഞ്ഞു. രാഷ്ട്രീയ ആയുധങ്ങൾ ജില്ലക്കകത്ത് കുന്നുകൂടിയപ്പോൾ തീവ്രവാദികൾ അവരുടെ പങ്കും കൃത്യമായി നിർവ്വഹിച്ചു. തടിയന്റവിട നീസിന്റെ അറസ്റ്റും ആടുമേക്കൽ സംഘങ്ങളിലേക്കുള്ള യാത്രകളും ഉയർത്തിയ വിവാദങ്ങൾ വേറെയുമുണ്ട്.
ഒരു പെരുന്നാൾ കാലം കണ്ണൂർ സ്റ്റേഡിയം കോർണറിൽ ഐസ്ക്രീം ബോംബ് വെച്ച് മുസ്ലിം സ്ത്രീകളെ ഭയപ്പെടുത്താനും ധൈര്യം കാട്ടി. മുസ്ലിം സ്ത്രീകൾ പരസ്യമായ സ്ഥലത്ത് നോമ്പുതുറ അനുഷ്ഠിക്കുന്നതിനെതിരായിരുന്നു ഈ ബോംബ് ഭീഷണി. അക്രമ രാഷ്ട്രീയം അരങ്ങ് തകർത്തപ്പോഴും കഴിഞ്ഞ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു പൊലീസിന്റെ ശ്രദ്ധ മുഴുവനും. തീവ്രവാദ കേന്ദ്രങ്ങൾ സമീപകാലത്ത് ഒരു പൊലീസ് പരിശോധനയും നടത്തിയിട്ടില്ല.
നേരത്തെ മാസത്തിൽ ഒരു തവണ ബോംബ് സ്ക്വാഡിന്റെ പരിശോധന ഏതാണ്ട് കൃത്യമായി നടത്താറുണ്ടായിരുന്നു. പൊലീസിന്റെ ശ്രദ്ധ മാറിയതോടെ ജില്ലയിലെ പരിശോധന താളം തെറ്റിയിരിക്കയാണ്. തെരഞ്ഞെടുപ്പ് ആസന്നമായതോടെ നിലവിലുള്ള എസ്ഐ. മുതൽ മുകളിലുള്ള ഉദ്യോഗസ്ഥരെ അടക്കം മാറ്റിയിരിക്കയാണ്. രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംഘർഷ മേഖലയിൽ പോലും പരിശോധന കാര്യക്ഷമമല്ല. ലക്ഷങ്ങൾ കണ്ടാൽ എന്ത് കൃത്യത്തിനും മുതിരുന്ന ക്വട്ടേഷൻ സംഘങ്ങളെ തീവ്രവാദികൾക്കു പോലും ഉപയോഗപ്പെടുത്താൻ കഴിയും. വിധ്വംസക പ്രവർത്തകർ ജില്ലയുടെ പല ഭാഗത്തും ചുവടുറപ്പിച്ചിട്ടുമുണ്ട്. അവർക്ക് എളുപ്പത്തിൽ ഉപയോഗപ്പെടുത്താൻ പാകത്തിൽ ക്വട്ടേഷൻ സംഘങ്ങൾ വളർന്നു കഴിഞ്ഞു. അവർ കാട്ടിക്കൊടുക്കുന്ന ഏത് നേതാവിനേയും അപകടപ്പെടുത്താൻ പാകത്തിൽ ക്വട്ടേഷൻ സംഘങ്ങൾ വളർന്നിട്ടുണ്ട്. അപകടകരമായ ഇത്തരമൊരു സാഹചര്യത്തിലാണ് കണ്ണൂർ ഇപ്പോൾ എത്തി നിൽക്കുന്നത്. അക്രമ രാഷ്ട്രീയത്തിന്റെ സംഭാവനയായി ക്വട്ടേഷൻകാർ തഴച്ച് വളർന്ന് കഴിഞ്ഞിരിക്കയാണ്. അതിനെ നേരിടാനുള്ള തന്റേടം ഭരണാധികാരികൾ കാട്ടേണ്ടതുണ്ട്. പൊലീസിന് സ്വതന്ത്രമായ പ്രവർത്തന സാഹചര്യവും ഒരുക്കണം.
അതോടൊപ്പം ഈ തീക്കളി നിർത്താൻ എല്ലാ രാഷ്ട്രീയപാർട്ടികളും വിശേഷിച്ച് കണ്ണൂരിലെ ഏറ്റവും വലിയ പാർട്ടിയായ സിപിഎമ്മും മുൻ കൈയെടുക്കണം. സംസ്ഥാന ഭരണവും അവർക്കൊപ്പമായതുകൊണ്ടുകൂടിയാണ് സിപിഎമ്മിന്റെ പേര് എടുത്തു പറയുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലൊക്കെ പലപ്പോഴും നടക്കുന്ന സമാധാന യോഗങ്ങൾ പ്രഹസനമാവുകയാണ് പതിവ്. ഇനിയും യുവാക്കളുടെ ചുടുചോര കണ്ണൂരിൽ ചിന്തരുതെന്ന് തീർത്തുപറയാൻ നമുക്ക് ആവണം. മനുഷ്യൻ മനുഷ്യനെ വെട്ടിയും കുത്തയും കൊല്ലുന്ന പ്രാകൃതാവസ്ഥക്ക് ഒരിക്കലും വളം വെച്ചുകൂടാ.മാത്രമല്ല ഈ അരക്ഷിതാവസ്ഥ തീവ്രവാദ സംഘങ്ങൾ കൃത്യമായി മുതലെടുക്കുമെന്നതും കാണാതിരുന്നുകൂടാ.
(അവസാനിച്ചു)
Stories you may Like
- തെരുവ് നായ്ക്കളെ വിഷം വച്ച് കൊല്ലണമെന്ന ആഹ്വാനം വിവാദമായി
- ജസ്റ്റിൻ ട്രൂഡോ വെളുപ്പിക്കുന്ന നിജ്ജർ കൊടുംഭീകരനെന്ന് ഇന്റലിജൻസ് രേഖകൾ
- ഐഎസ് തീവ്രവാദികൾ കേരളത്തിൽ ലക്ഷ്യമിട്ടത് ലങ്കൻ മോഡൽ ഭീകരാക്രമണ പദ്ധതി
- കണ്ണൂരിൽ ടെംപോ ട്രാവലർ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ!
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍