മഞ്ജുവാര്യരെ അഭിനയിക്കാൻ വിടാത്തതെന്താണെന്ന് ചോദിച്ചപ്പോൾ ദിലീപിന്റെ മറുപടി സിനിമ രംഗത്ത് വൈറലായി; എന്റെ ഭാര്യയെ മറ്റൊരാൾ ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും എനിക്കിഷ്ടമല്ല..അവൾ എന്നെ മാത്രം കെട്ടിപ്പിടിച്ചാൽ മതി; അങ്ങിനെയെങ്കിൽ ദിലീപ് അഭിനയിക്കാൻ പാടുണ്ടോ? മറുപടി ഇങ്ങനെയായിരുന്നു; ദിലീപിന്റെ ജയിൽ ജീവിതം-ഒരു ഫ്ളാഷ് ബാക്ക്: പല്ലിശ്ശേരിയുടെ പരമ്പര രണ്ടാം ഭാഗം
പല്ലിശ്ശേരി
മഞ്ജു വാര്യരുടെ വരവ്
ആശാരി ചെറുക്കൻ ശശികുമാറിനെ തീരുമാനിച്ച ശേഷമായിരുന്നു രാധയെ കണ്ടെത്തിയത്. 14 വയസുകാരിയായ വേലക്കാരിയായി അഭിനയിക്കാൻ മഞ്ജുവാര്യർ എന്ന കലാതിലകത്തിന്റെ ഫോട്ടോ ലോഹി കാണാനിടയായി. ഫോട്ടോ കണ്ടപ്പോൾ തന്നെ വേലക്കാരിയുടെ റോളിൽ മറ്റാരും വേണ്ടെന്നു തീരുമാനിച്ചു. എന്നാൽ ലോഹിതദാസിന്റെ അഭിപ്രായത്തോടു പലരും യോജിച്ചില്ല. കാഴ്ചയിൽ സുന്ദരിയായ നാട്ടുംപുറത്തുകാരി. മഞ്ജുവിന്റെ ഫോട്ടോ കണ്ട കൊച്ചിൻ ഹനീഫ പറഞ്ഞു. 'ഇവൾ ഒരു വലിയ നടിയാകും'. അങ്ങിനെയാണ് മഞ്ജുവാര്യരെ 'സല്ലാപ'ത്തിൽ അഭിനയിപ്പിച്ചത്. മഞ്ജുവിന്റെ പ്ലസ് പോയിന്റ് രൂപം മാത്രമായിരുന്നു.'
ലോഹിതദാസ് മഞ്ജുവാര്യരെ വിളിപ്പിച്ചു. ഷൂട്ടിങ് തുടരുന്നതിന് ദിവസങ്ങൾക്കുമുമ്പ് മഞ്ജു വന്നു. അവർക്കു ഷൊർണൂർ ഗസ്റ്റ് ഹൗസിൽ താമസം ഏർപ്പാടുചെയ്തു. ലോഹിതദാസിന്റെ നിരീക്ഷണത്തിലായിരുന്നു മഞ്ജുവാര്യർ. ഒരു കാര്യം ലോഹിതദാസിനെ അത്ഭുതപ്പെടുത്തി. മഞ്ജുവാര്യർ നാണം കുണുങ്ങിയല്ല, 14 വയസുകാരിയായ ഒരു പെൺകുട്ടിയിൽ അതുണ്ടാകാൻ സാധ്യതയില്ലായിരുന്നു. മഞ്ജുവിൽ ലോഹിതദാസ് കണ്ടെത്തിയ സ്വഭാവം സിനിമയെ ബാധിക്കുമോ എന്നു സംശയിച്ചു.
എന്നാൽ പ്രതീക്ഷിച്ചതിൽ കൂടുതൽ നല്ല നടിയായി വളരാൻ മഞ്ജുവാര്യർക്ക് കഴിയുമെന്ന് ലോഹിക്കു മനസിലായി. എങ്കിലും മഞ്ജു വാര്യരുടെ സാഹസിക സ്വഭാവം ഞങ്ങളെ ശരിക്കും സന്തോഷവാന്മാരാക്കി. 14 കാരിയായ ഒരു പെൺകുട്ടിയിൽ നിന്നും ഇത്രയും സാഹസിക ചിന്തകൾ ഉണ്ടാകാൻ ബുദ്ധിമുട്ടാണ്. ചാടാൻ പറഞ്ഞാൽ ചാടും. പെട്ടെന്ന് പ്രതികരിക്കുന്ന മനസ്സാണ്. അതു മനസിലാക്കിയപ്പോൾ ലോഹിതദാസ് മഞ്ജു കേൾക്കെ ചില കമന്റുകൾ പറയുകയുണ്ടായി. അതിൽ ചില കമന്റുകൾ വൃത്തികെട്ടവയായിരുന്നു. അതിനെല്ലാം അപ്പപ്പോൾ മഞ്ജുവാര്യർ പ്രതികരിക്കുമായിരുന്നു. അതോടെ ലോഹിക്ക് മനസിലായി ഈ കലാകാരി ഉയരങ്ങളിൽ ചെല്ലും. ഒരിക്കലും മറക്കാൻ പറ്റാത്ത നായികനടിയായി പ്രേക്ഷക മനസിൽ നിറഞ്ഞുനിൽക്കും.
അങ്ങിനെ ദിലീപും മഞ്ജുവാര്യരും ലോഹിതദാസിന്റെ സല്ലാപത്തിൽ അഭിനയിക്കാനും അതുവഴി ജീവിതത്തിൽ ഒന്നിക്കാനും കാരണമായതുകൊച്ചിൻ ഹനീഫയുടെ വാക്കുകളാണ്.
സല്ലാപത്തിൽ വച്ചായിരുന്നു ദിലീപ് - മഞ്ജു വാര്യർ പ്രണയം തുടങ്ങിയത്. പ്രണയഭാവങ്ങൾ അവർ ഒരുമിച്ചുള്ള രംഗങ്ങൾക്കു കൂടുതൽ മികവുപകർന്നു. സല്ലാപം, ഈ പുഴയും കടന്ന്, കുടമാറ്റം എന്നീ സിനിമകളിലാണ് ഇരുവരും നായകനും നായികയുമായി അഭിനയിച്ചത്.
ദിലീപ് മനഃപൂർവമാണ് മഞ്ജുവാര്യരെ 'സല്ലാപ'ത്തിന്റെ സെറ്റിൽ വെച്ച് പ്രണയിച്ചതെന്നും സ്വന്തം കാര്യം കാണാൻ വേണ്ടിയുള്ള കളിയായിരിക്കുമെന്നും പലർക്കും തോന്നി. ആ ലൊക്കേഷനിലാണ് മഞ്ജുവിന് പേരുദോഷം ഉണ്ടായത്. എന്നിട്ടും ദിലീപ് പ്രണയിക്കാനും വിവാഹം കഴിക്കാനും ആഗ്രഹിച്ചതിന്റെ രഹസ്യം പിടികിട്ടിയില്ല.
ഇരുവരുടെയും പ്രണയത്തിന് പച്ചക്കൊടി കാണിച്ചതും കൂടെ നിന്നതും ബിജുമേനോനും കലാഭവൻ മണിയുമായിരുന്നു. മഞ്ജുവിന്റെ വീട്ടിൽ ചില സംശയങ്ങൾ തോന്നിയതുകൊണ്ട് എല്ലാക്കാര്യത്തിലും ഒരു നിയന്ത്രണം ഉണ്ടായിരുന്നു. അതിനെയെല്ലാം ഇരുവരും അതിജീവിച്ചു. പലപ്പോഴും ബിജുമേനോനോ കലാഭവൻ മണിയോ മഞ്ജുവാര്യരുടെ സിനിമകളിൽ ഉണ്ടായിരുന്നതുകൊണ്ട് അവരുടെ ഫോണുകളിലായിരുന്നു മഞ്ജു സംസാരിച്ചിരുന്നത്.
സല്ലാപം വൻവിജയമായി മാറിയപ്പോൾ ദിലീപും മഞ്ജുവാര്യരും രക്ഷപെട്ടു. അവർ തിരക്കുള്ള നടനും നടിയുമായി. പ്രണയം അധികനാൾ കൊണ്ടുപോകാൻ കഴിയില്ലെന്നും എത്രയും വേഗം വിവാഹം കഴിക്കണമെന്നും തീരുമാനിച്ചത് ദിലീപ് ആയിരുന്നു. എന്നാൽ കുറെ ചിത്രങ്ങൾ കമ്മിറ്റ് ചെയ്തിരുന്നതുകൊണ്ട് കുറച്ചുകൂടി താമസം നേരിടുമെന്ന് മനസിലായി. വിവാഹത്തോടെ അഭിനയം മതിയാക്കണമെന്ന് നിർബന്ധിച്ചത് ദിലീപ് ആയിരുന്നു. നല്ല നടിയെന്ന നിലയിൽ വലിയ സംവിധായകരുടെ പ്രൊജക്ടുകളിൽ മഞ്ജുവാര്യർ അഭിനയിച്ചതും ദിലീപിന്റെ ഉറക്കം കെടുത്തി.
കമൽ, സിബി മലയിൽ, രാജസേനൻ, സത്യൻ അന്തിക്കാട്, ഷാജി കൈലാസ്, ജയരാജ്, ലോഹിതദാസ്, ടി. കെ രാജീവ്കുമാർ, ജോഷി എന്നിവരുടെ പ്രൊജക്ടുകളാണ് മഞ്ജുവിനുണ്ടായിരുന്നത്. കളിവീട്, തൂവൽക്കൊട്ടാരം, ആറാംതമ്പുരാൻ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, കളിയാട്ടം, കന്മദം, സമ്മർ ഇൻ ബദ്ലഹേം, കണ്ണെഴുതി പൊട്ടുംതൊട്ട്, പത്രം തുടങ്ങിയ സിനിമകളിലൂടെ ഒന്നാംകിട നടിയായി മാറിയത് ദിലീപിനും സന്തോഷമായിരുന്നെങ്കിലും തന്റെ ഭാര്യയാകേണ്ടവൾ മറ്റു നടന്മാരെ കെട്ടിപ്പിടിക്കുന്നതും മറ്റും ദിലീപിന് ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് വിവാഹം പെട്ടെന്ന് കഴിക്കുന്നതിന് തീരുമാനിച്ചു. വീട്ടുകാർ സമ്മതിച്ചില്ലെങ്കിലും ബിജുമേനോനെയും കലാഭവൻ മണിയെയും സാക്ഷികളാക്കി വിവാഹം രജിസ്റ്റർ ചെയ്തു. ആ സമയത്ത് മഞ്ജുവാര്യർ ജോഷിയുടെ 'പത്രം' സിനിമയിൽഅഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏതാനും സീനുകൾ ബാക്കി ഉണ്ടായിരുന്നതുകൊണ്ട് വിവാഹശേഷം ആ ഒരു ചിത്രത്തിൽ അഭിനയിക്കാൻ മാത്രമായിരുന്നു ദിലീപ് സമ്മതിച്ചത്. ഒരു നല്ല ജീവിതത്തിന് വേണ്ടി മഞ്ജുവാര്യർ എല്ലാം സമ്മതിച്ചു.
മഞ്ജുവാര്യരെ ദിലീപ് വിവാഹം കഴിച്ചെന്ന വാർത്ത മലയാള സിനിമയിൽ ഞെട്ടലുണ്ടാക്കി. പ്രേക്ഷകരുടെ ഹരമായിരുന്ന കുടുംബപ്രേക്ഷകരുടെ കണ്ണിലുണ്ണിയായിരുന്ന മഞ്ജുവാര്യരെ അഭിനയ രംഗത്തേക്ക് വിടാതിരുന്ന ദിലീപിനോട് എല്ലാവർക്കും വിരോധമായിരുന്നു.
മഞ്ജുവാര്യരെ അഭിനയിക്കാൻ വിടാത്തതെന്താണെന്ന് മാധ്യമപ്രവർത്തകരും മറ്റും ചോദിച്ചപ്പോൾ ദിലീപിന്റെ മറുപടി സിനിമ രംഗത്ത് വൈറലായി മാറി.
എന്റെ ഭാര്യയെ മറ്റൊരാൾ ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും എനിക്കിഷ്ടമല്ല. അവൾ എന്നെ കെട്ടിപ്പിടിച്ചാൽ മാത്രം മതി.
പക്ഷേ, അങ്ങിനെയെങ്കിൽ ദിലീപ് അഭിനയിക്കാൻ പാടുണ്ടോ?
ദിലീപ് നടികളെ കെട്ടിപ്പിടിക്കുകയും, ചുംബിക്കുകയും മറ്റും ചെയ്യുന്ന രംഗങ്ങളിൽ അഭിനയിക്കുന്നുണ്ടല്ലോ?
എന്നാൽ അതിനുത്തരം ദിലീപ് പറഞ്ഞില്ല.
ഏറ്റവും ശ്രദ്ധേയമായ കാര്യം മഞ്ജുവാര്യർ അഭിനയം നിർത്തിയ വർഷം തന്നെയാണ് കാവ്യാമാധവൻ ദിലീപിന്റെ നായികയായി വന്നത്. 'ചന്ദ്രനുദിക്കുന്ന ദിക്കിൽട എന്ന ചിത്രം മുതൽ ദിലീപിന്റെ സ്വന്തം നായികയായി കാവ്യാമാധവൻ
തുടരും..
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍