പ്രാർത്ഥന കൊണ്ട് മാത്രം ഒരു രോഗവും ലോകത്ത് മാറിയിട്ടില്ല; ഇപ്പോൾ നാം വിശ്വസിക്കേണ്ടത് ശാസ്ത്രത്തിലാണ്; ലക്ഷങ്ങൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല മാറ്റിവെക്കണമെന്ന് പറയാൻ പോലും ഭരണാധികാരികൾ ഭയപ്പെടുന്നു; തബ്ലീഗ് ജമാഅത്തും ചാണകം കഴിച്ചാൽ അസുഖം ഭേദമാകുമെന്ന് പ്രചരിപ്പിച്ചവരുമെല്ലാം രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? എല്ലാ പ്രശ്നവും അള്ളാഹു പരിഹരിക്കുമെന്ന് വിശ്വസിക്കുന്നവരാണ് തബ്ലീഗുകാർ; അവർക്കെന്തുകൊറോണ? പ്രൊഫ എം എൻ കാരശ്ശേരി മറുനാടനോട്
ജാസിം മൊയ്ദീൻ
കോഴിക്കോട്: ഇന്ത്യയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതിൽ പ്രധാനപങ്ക്് വഹിച്ചിരിക്കുന്നതെല്ലാം ഏതെങ്കിലും തരത്തിലുള്ള മതാചാരങ്ങളും യുക്തിരഹിതമായ നടപടികളുമൊക്കെയാണ്. നിസാമുദ്ദീനിലെ തബ്ലീഗ് ഇ ജമാഅത്തിന്റെ സമ്മേളനവും ജനതാകർഫ്യൂ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം പാത്രത്തിൽ കൊട്ടാൻ റോഡിലിറങ്ങിയവരും കേരളത്തിൽ അതിഥി തൊഴിലാളികളെ തെരുവിലിറക്കിയതുമെല്ലാം അതിന് ഉദാഹരണങ്ങളാണ്.
ഈ പശ്ചാത്തലത്തിൽ മതം, അന്ധവിശ്വാസം, യുക്തിരാഹിത്യം എന്നിവയെല്ലാം എങ്ങനെയാണ് കൊവിഡ് കാലത്ത് സാമൂഹിപരോഗതിക്ക് വിലങ്ങുതടിയായി നിൽക്കുന്നത് എന്ന് മറുനാടൻ മലയാളിയുമായി വിശദീകരിക്കുകയാണ് എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. എംഎൻ കാരശ്ശേരി.
യുക്തിരഹിതമായ പ്രചാരവേലകൾ
ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം കൊറോണ എന്ന മഹാവ്യാധി ലോകത്തെയാകെ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ്. അത് ഇന്ത്യയെയും സാരമായി ബാധിച്ചുതുടങ്ങിയിരിക്കുന്നു. ഈ ഘട്ടത്തിൽ നമ്മൾ ചെയ്യേണ്ടത് ആരോഗ്യപ്രവർത്തകർ പറയുന്ന ചിട്ടകൾ അനുസരിച്ച് ജീവിക്കുക എന്നതാണ്. സാമൂഹികമായ അകലം പാലിക്കുകയും മുഖം മാസ്ക് ഉപയോഗിച്ച് മറക്കലും കൈകൾ ഇടക്കിടക്ക് കഴുകുകയുമെല്ലാം നമ്മൾ ചെയ്യുന്നത് ഇത്തരത്തിൽ ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും തന്ന നിർദ്ദേശങ്ങൾക്കനുസരിച്ചാണ്. എന്നാൽ ഈ സമയത്ത് ഇന്ത്യയുടെ പലഭാഗത്തും പല മതക്കാരും ചെയ്യുന്നത് വളരെ അശാസ്ത്രീയവും യുക്തിരഹിതവുമായ പ്രചാരവേലകളാണ്.
അത് അവനവനും മറ്റുള്ളവർക്കും ആപത്ത് വരുത്തുന്ന തരത്തിലുള്ളതാണ്. ഗോമൂത്രം കുടിച്ചാൽ കൊറോണ വരില്ലെന്നും, ചാണകം കഴിച്ചാൽ അസുഖം ഭേദമാകുമെന്നും, കൊറോണ ഗോ എന്ന് മുദ്രാവാക്യം വിളിക്കുന്നതും ഇതിനൊക്കെ പുറമെ ജനതാകർഫ്യൂവിന്റെ അന്ന് പാത്രംകൊട്ടാൻ തെരുവിലിറങ്ങിയതുമെല്ലാം ഇത്തരം യുക്തിരഹിതമായ പ്രചാരവേലകൾ കൊണ്ടുണ്ടായ പ്രതിഫലനങ്ങളാണ്. ആരാധനാലയങ്ങളിൽ ഒരുമിച്ച് കൂടുന്നത് സാമൂഹികമായ അകലം പാലിക്കുന്നതിന് തടസ്സമാകുമെന്ന് പറഞ്ഞാൽ അത് നാട്ടിൽ വലിയ പ്രശ്നങ്ങളുണ്ടാക്കുന്നു. യുപിയുടെ മുഖ്യമന്ത്രി തന്നെ രാജ്യംപ്രഖ്യാപിച്ച നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് വലിയ ആൾക്കൂട്ടങ്ങൾ സൃഷ്്ടിച്ച് ആരാധന നടത്താൻ നേതൃത്വം നൽകുന്നു. ലക്ഷങ്ങൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല മാറ്റിവെക്കണമെന്നോ നിരോധിക്കണമെന്നോ പറയാൻ നമ്മുടെ ഭരണാധികാരികൾ ഭയപ്പെടുന്നു. ഒരു തരത്തിലുമുള്ള ശാസ്ത്രീയ ബോധവും യുക്തി ചിന്തയും നമുക്കില്ല എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്ന പണികളാണ് ഇതൊക്കെ.
നിസാമുദ്ദീനിൽ നടന്നത് രാജ്യത്തോടുള്ള അക്രമമാണ്. ആറ്റുകാൽ പൊങ്കാല നിരോധിക്കേണ്ടതായിരുന്നു.ദൈവത്തെ ആരാധിക്കാനും മതപ്രബോധനം നടത്താനുമൊക്കെ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ അതൊക്കെ നടത്തേണ്ടത് ഏത് സാഹചര്യത്തിലാണ് എന്ന് മനസ്സിലാക്കാനുള്ള വകതിരിവ് നിസാമുദ്ദീനിലെ പരിപാടി സംഘടപ്പിച്ചവർക്ക് ഇല്ലാതെപോയി. മൂവായിരത്തിനടുത്ത ആളുകളാണ് ഇവിടെ ഒത്തുകൂടിയതെന്നാണ് കണക്കുകൾ. ഇതിൽ ഏറ്റവും വലിയ അപകടമെന്നത് ഇന്ത്യക്ക് പുറത്ത് നിന്നു വരെ ആളുകൾ ഇവിടെ പങ്കെടുത്തു എന്നതാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇതിൽ പങ്കെടുത്തിട്ടുണ്ട്. വലിയ അസംബന്ധമാണ് അവർ ചെയ്തത്. രാജ്യത്തോടുള്ള അക്രമമാണത്. തബ്ലീഗ് ജമാഅത്തിനെ സംബന്ധിച്ച് ഭൗതികമായ പ്രശ്നങ്ങളിൽ ശ്രദ്ധയില്ലാത്തവരാണവർ.
എല്ലാ പ്രശ്നങ്ങളും ദൈവം പരിഹരിക്കും. നിസ്കരിച്ചാൽ മാത്രം മതി, അല്ലെങ്കിൽ നോമ്പെടുത്താൽ മതിയെന്നൊക്കെയാണ് അവർ വിശ്വസിക്കുന്നത്. വീട്ടിലെയും നാട്ടിലെയും കാര്യങ്ങളിലൊന്നും അവർക്ക് ശ്രദ്ധയില്ല. സ്വന്തം ഭാര്യയുടെയും കുട്ടിയുടെയും കാര്യം തന്നെ അല്ലാഹു നോക്കും എന്നാണ് അവർ കരുതുന്നത്. രോഗവും ചികിത്സയും ഒന്നും അവരെ ബാധിക്കുന്ന പ്രശ്നമില്ല. ഇതിനോടൊപ്പം തന്നെ അന്വേഷിക്കേണ്ട കാര്യമാണ് ഈ പ്രത്യേക സാഹചര്യത്തിൽ എങ്ങനെയാണ് അവിടെ പങ്കെടുത്ത വിദേശികൾക്ക് ഇന്ത്യയിലേക്ക് വിസ ലഭിച്ചത് എന്നുള്ളത്. ടൂറിസ്റ്റ് വിസയിൽ വന്നവർക്ക് മതപ്രബോധന പരിപാടികളിൽ പങ്കെടുക്കാൻ എങ്ങനെ സാധിച്ചു എന്നതും. മാത്രവുമല്ല ഡൽഹിമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും മൂക്കിനുതാഴെ ഈ പ്രത്യേക സാഹചര്യത്തിൽ ഇത്രയും വലിയൊരു സമ്മേളനം നടക്കുന്നത് എന്തുകൊണ്ട് അവർ അറിഞ്ഞില്ല എന്നതും അന്വേഷണ വിധേയമാക്കണം.
അവരത് അറിഞ്ഞിട്ടില്ലെങ്കിൽ അത് തെളിയുക്കുന്നത് അവർക്കൊന്നും രാജ്യം ഭരിക്കാനുള്ള പ്രാപ്തിയില്ല എന്ന് തന്നെയാണ്.ഇവിടുത്തെ രഹസ്യ അന്വേഷണ വിഭാഗങ്ങൾക്കൊക്കെ പിന്നെന്താണ് പണി. എന്തിന്റെ പേരിലായാലും തബ്ലീഗ് ഇ ജമാഅത്ത് ചെയ്തത് വലിയ അക്രമമാണ്. രാജ്യദ്രോഹമാണ്. അവർ മനപ്പൂർവ്വം വൈറസ് പടർത്താൻ വേണ്ടി സമ്മേളനം വിളിച്ചു എന്ന് ഞാൻ കരുതുന്നില്ല. അവർ അവരുടെ രീതിയനുസരിച്ച് എല്ലാം ദൈവത്തിൽ ഭാരമേൽപ്പിക്കുന്നവരാണ്. അവർക്കതിനുള്ള സ്വാതന്ത്ര്യമുണ്ട്. അത് അവരുടെ വ്യക്തിപരമായ കാര്യമാണ്. പക്ഷെ ഇത് അവരുടെ അയൽക്കാരെയും ഈ രാജ്യത്തെ മുഴുവൻ ബാധിക്കുന്ന കാര്യമാണ്. വൈറസിന് അതിർത്തികളും ജാതിയും മതവുമൊന്നുമില്ല. അത് ആർക്കുപിടിപെടാം. ഇവിടെ സമ്മേളനത്തിൽ പങ്കെടുത്ത് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോയവരിൽ നിന്ന് അവിടെയുള്ളവർക്കും ഇത് ബാധിക്കും. കേരളത്തിൽ നിന്നും നിരവധിയാളുകൾ ആ സമ്മേളനത്തിൽ പങ്കെടുത്തു എന്നറിയുന്നു. അതുകൊണ്ട് തന്നെ ഇത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ പ്രത്യാഘാതം സൃഷ്ടിച്ചിരിക്കുകയാണ്.
രാജ്യത്ത് ഈ മുന്നറിയിപ്പുകളൊക്കെ നിലനിൽക്കെയാണ് ആറ്റുകാൽ പൊങ്കാലയും നടക്കുന്നത് അത് നിരോധിക്കേണ്ടതായിരുന്നു. എല്ലാവർക്കും പൊങ്കാലയിടാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത് ഓരോരുത്തരുടെയും വീട്ടുമുറ്റത്തിട്ടാൽ മതിയായിരുന്നു. അത് റോട്ടിൽ തന്നെ നിർവഹിക്കണമെന്ന് നിർബന്ധം പിടിക്കേണ്ടിയിരുന്നില്ല.
മതം ഒരു ഭ്രാന്തായി മാറുന്നു
നമ്മളിപ്പോൾ ഒരു മൂന്നാംലോക മഹായുദ്ധത്തെ അഭിമുഖീകരിക്കുകയാണ്. ഒരു ഭാഗത്ത് വൈറസും മറുഭാഗത്ത് എല്ലാ മനുഷ്യരുമാണ്. അതിനിടയിൽ ചർച്ച ചെയ്യേണ്ട വിഷയമല്ല മതവും ദൈവവും രാഷ്ട്രീയവുമൊന്നും. നമ്മളെല്ലാവരും പരസ്പരം സഹായിച്ചും സഹകരിച്ചും മുന്നോട്ടുപോകേണ്ട അവസരമാണിത്. ക്രിസ്ത്യൻ പള്ളികളിൽ കുർബാന നിർത്തിവെച്ചിരിക്കുന്നു, മുസ്ലിം പള്ളികളിൽ ജുമുഅ നിർത്തിവെച്ചിരിക്കുന്നു, കൊടുങ്ങല്ലൂർ ഭരണിയടക്കം വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ മാറ്റിവെച്ചിരിക്കുന്നു. നിർഭാഗ്യകരമെന്ന് പറയട്ടെ ഇതിനൊക്കെയിടയിലും നമ്മുടെ നവ മാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്ന ചർച്ച ലോകാവസാനത്തെ കുറിച്ചാണ്. ഹിന്ദുക്കൾക്കിടയിൽ നടക്കുന്ന പ്രചരണം ഇത് കലിയുഗമാണെന്നാണ്.
രക്ഷകനായി കൽക്കി അവതരിക്കുമെന്നാണ് വലിയ രീതിയിൽ പ്രചരണം നടക്കുന്നത്. ഈ പ്രചരണങ്ങൾ കേട്ട് എല്ലാ ദുഷ്ടശക്തികളെയും നിഗ്രഹിക്കാൻ കുതിരപ്പുറത്ത് കൽക്കി അവതരിക്കുന്നതും കാത്തിരിക്കുന്നുണ്ട് ചിലർ. മുസ്ലിംകൾക്കിടയിലാകട്ടെ ലോകാവസാനത്തിന്റെ തുടക്കമെന്നോണം ദജ്ജാൽ പുറപ്പെടുമെന്നും ദജ്ജാലിനെ വകവരുത്താൻ ഈസാ നബി ആകാശത്ത് നിന്ന് വരും എന്ന പ്രചരണവും ഈ ഘട്ടത്തിൽ വ്യപകമായി നടക്കുന്നു. ലോകത്തെവിടെയും വെള്ളിയാഴ്ചയിലെ ജുമുഅ നടക്കാത്തതുകൊണ്ട് ദജ്ജാലിനെ കെട്ടിയിട്ട ചങ്ങല ക്ഷയിച്ച് ദജ്ജാൽ വരുമെന്നാണ് ഇവർ വിശ്വസിക്കുന്നത്. ക്രിസ്ത്യാനികളിലാണെങ്കിൽ അന്ത്യക്രിസ്തുവിനെ കാത്തിരിക്കുന്നവരുമുണ്ട്. എന്നാൽ ഈ ഘട്ടത്തിൽ ഇത്തരം കഥകളൊക്കെ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് വലിയ അന്യായമാണ്. കാരണം ലോകാവസാനത്തെ കുറിച്ചുള്ള ബോധം മനുഷ്യരിൽ വന്നുതുടങ്ങിയാൽ അവർക്ക് അവനവന്റെ ഭാവിയിലും ആരോഗ്യത്തിലും ചികിത്സയിലുമുള്ള പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെടും.
അതുപോലെ തന്നെ അപകടമാണ് ഈ സമയത്ത് മതങ്ങളെ വിമർശിക്കുന്ന യുക്തിവാദികളും. ഇപ്പോൾ അതിനുള്ള സമയമല്ല. ഈ സമയത്ത് നമ്മൾ വിശ്വസിക്കേണ്ടത് മനുഷ്യന്റെ ബുദ്ധി ശക്തിയിലും ശാസ്ത്രത്തിലുമാണ്. കാരണം ഇവയെല്ലാം കൊണ്ട് നിരവധി പ്രതിസന്ധികളെ മറികടന്നാണ് ഈ ലോകം ഇന്നത്തെ അവസ്ഥയിലെത്തി നിൽക്കുന്നത്. വസൂരിയും കോളറയും മലമ്പനിയുമെല്ലാം നമ്മൾ ഇത്തരത്തിൽ മറികടന്നവരാണ്. അതു കൊണ്ട് ഈ സമയത്ത് മതവിമർശനവും ലോകാവസാനത്തെ കുറിച്ചുള്ള ചർച്ചകളും നടത്താതിരിക്കുകയാണ് നല്ലത്.
പ്രാർത്ഥനയും പ്രയത്നവും
പ്രാർത്ഥിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ പ്രയത്നമില്ലാത്ത പ്രാർത്ഥന കൊണ്ട് ഒരു കാര്യവുമില്ല. പ്രാർത്ഥനകൊണ്ട് മാത്രം ഒരു രോഗവും ലോകത്ത് മാറിയിട്ടില്ല. കേരളത്തിൽ തന്നെ നിരവധി പ്രാർത്ഥനാ കേന്ദ്രങ്ങളുണ്ടായിരുന്നല്ലോ. അവരൊക്കെ ഇപ്പോ എവിടെയാണ്. അതൊന്നും ഇപ്പോൾ ചർച്ചയാക്കേണ്ട കാര്യമല്ല. മതവും രാഷ്ട്രീയവും ലോകാവസാനവുമെല്ലം ചർച്ചയാക്കി കളയാനുള്ള സമയമല്ലിത്. ലോകത്തിന് മാതൃകയായിട്ടാണ് ഇപ്പോൾ കേരള സർക്കാർ ഈ മാഹാവ്യാധിയെ പ്രതിരോധിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ഷൈലജയുമെല്ലാം വളരെ ആസൂത്രണത്തോടുകൂടിയാണ് കേരളത്തിലിതിനെ പിടച്ചുകെട്ടാനുള്ള പണികളെടുക്കുന്നത്. ഈ ഘട്ടത്തിൽ ഈ സർക്കാറിനൊപ്പം ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. അല്ലാതെ പായിപ്പാട്ടെപോലെ രാഷ്ട്രീയമുതലെടുപ്പ് നടത്തേണ്ട സമയമല്ലിത്. മതത്തെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യേണ്ട സമയമല്ലിത്.
നമ്മുടെ ചർച്ചാവിഷയമെന്നത് മതവും ജാതിയും രാജ്യവുമൊന്നുമല്ല മനുഷ്യ വംശം നിലനിൽക്കണോ വേണ്ടയോ എന്നുള്ളതാണ്. അതുകൊണ്ട് ഈ ഘട്ടത്തിൽ ലോകത്തെ മുഴുവൻ ആരോഗ്യപ്രവർത്തകരുടെയും പ്രവർത്തികളെ ബഹുമാനിച്ചുകൊണ്ട് അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് വീട്ടിൽ അടങ്ങിയിരിക്കുകയാണ് നാം ചെയ്യേണ്ടത്.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇനി ഒരു ഊഴവുമില്ല! കുഞ്ഞാലി മരക്കാറോടെ എല്ലാ ഊഴവും ഞാൻ നിർത്തി
- സൂര്യനിൽ ഗർത്തം രൂപപ്പെട്ടത് നമ്മളറിഞ്ഞത് ഏതാണ്ട് 15 കോടി കിലോമീറ്ററുകൾക്ക് അപ്പുറത്ത്
- എന്റെ പെരുമാറ്റത്തിനു മാറ്റം വരാൻ കാരണം കൊറോണയാകാം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്