ജയസൂര്യ ചിത്രം വെള്ളം കേരള സമൂഹത്തെ മാറ്റി മറിച്ചതിന്റെ പിന്നിൽ മുഴുക്കുടിയനായിരുന്ന ഈ തളിപ്പറമ്പുകാരൻ; ഒരു നാടിനെ ഇളക്കിമറിച്ച ജീവിതകഥ മറുനാടൻ മലയാളിയോട് പറഞ്ഞ് പ്രവാസി വ്യവസായി മുരളി കുന്നുംപുറം
രശ്മി പ്രകാശ്, ലണ്ടൻ
ആകാശമായവളെ......
അകലെ പറന്നവളെ......
ചിറകായിരുന്നല്ലോ നീ.....
അറിയാതെ പോയെന്നു ഞാൻ
കോവിഡ് ഭീതയ്ക്കിടെ ഒരിളം വെയിൽപോലെ കടന്നു വന്ന ഗാനവും സിനിമയും. മലയാളികൾ നെഞ്ചിലേറ്റിയ ഏറെ അർത്ഥവത്തായ ഈ ഗാനം ഏറ്റവും പുതിയ മലയാള ചിത്രമായ വെള്ളത്തിലേതാണ്.' വെള്ളം' നമുക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. എന്നാൽ ആ വെള്ളത്തിൽ മദ്യം കലർന്നാൽ പിന്നെ പതിയെ പതിയെ മദ്യം ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറും എന്ന വലിയ ഒരു സന്ദേശമാണ് 'വെള്ളം' കാഴ്ചക്കാരന് നൽകുന്നത്.
മദ്യപാനം മൂലം മാതാപിതാക്കൾക്കും ,ഭാര്യയ്ക്കും,മക്കൾക്കും,ബന്ധുക്കൾക്കും മറ്റു സുഹൃത്തുക്കൾക്കും ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ അയാൾക്ക് പലപ്പോഴും ഓർത്തെടുക്കാൻ കഴിയാറില്ല. അതിന്റെ ഒരു നേർക്കാഴ്ച തന്നെയാണ് ഈ ചിത്രം എന്ന് നിസ്സംശയം പറയാം.ജീവിതം തന്നെ മാറ്റി മറിച്ച മദ്യപാനം, അതിന്റെ അടയാളപ്പെടുത്തലുകൾ, അതിൽ നിന്നുണ്ടായ തിരിച്ചറിവ് ഇതൊക്കെ സമൂഹത്തിന് മുന്നിൽ തുറന്നു പറയുന്നവർ വളരെ കുറവായിരിക്കും. നിരവധി ആളുകൾ മദ്യമുപേക്ഷിക്കാൻ താൻ കാരണമായി എന്ന സന്തോഷം പങ്കു വെച്ച് കൊണ്ടാണ് മുരളി കുന്നുംപുറത്ത് സംസാരിച്ചു തുടങ്ങിയത്.
അതിൽ സൗഹൃദവും,കുടുംബവും ,ബിസിനസ്സും എല്ലാം ഉണ്ടായിരുന്നു. ഒന്നുമില്ലാതെ എല്ലാം നഷ്ട്ടപ്പെട്ട് തളിപ്പറമ്പിലെ നാട്ടുവഴികളിലൂടെ നടന്ന മുരളി, ഇന്ന് സമൂഹത്തിൽ നിലയും വിലയുമുള്ള ഒരു സംരംഭകനാണ്. കോഴിക്കോട് ഉള്ള തന്റെ ഫ്ളാറ്റിലിരുന്ന് പലതവണ പറഞ്ഞതും, ഇതുവരെ ആരോടും പറയാത്ത കഥകളുമൊക്കെ മുരളി മറുനാടൻ മലയാളി വായനക്കാർക്ക് വേണ്ടി പറഞ്ഞു തുടങ്ങി.
സിനിമയോട് ഏറെ ആരാധനയുള്ള ആൾ സ്വന്തം ജീവിതം ആധാരമാക്കി സിനിമ വന്നപ്പോൾ നിർമ്മാണത്തിലൂടെയും ,കഥയിലൂടെയും അതിന്റെ ഭാഗമായി. എന്ത് തോന്നുന്നു?
വളരെ സന്തോഷം തോന്നുന്നു അതിനോടൊപ്പം ചെറിയൊരു വിഷമവുമുണ്ട്. സന്തോഷം ആദ്യം പറയാം. ഈ സിനിമ കണ്ടതിനു ശേഷം കുടി നിർത്തി എന്ന് പറഞ്ഞു വിളിക്കുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്യുന്ന ഒരുപാട് ആൾക്കാരുണ്ട്. ശരിക്കും പറഞ്ഞാൽ അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. എന്റെ ജീവിതത്തിന്റെ ഒരു ഇരുപത് ശതമാനം മാത്രമേ സിനിമയിൽ കാണിക്കാൻ കഴിഞ്ഞിട്ടുള്ളൂ. അത്ര മോശമായ പല കാര്യങ്ങളും മദ്യം മൂലം സംഭവിച്ചിട്ടുണ്ട്.
നീണ്ട പത്തു വർഷത്തോളം മദ്യം എന്നെ അടക്കി ഭരിച്ചു അതിൽ ഏറ്റവും മോശമായത് 2005 - 2008 കാലത്താണ്. എന്റെ തിരിച്ചറിവായിരുന്നു എന്റെ വിജയം. അങ്ങനെയാണ് മദ്യപാനം നിർത്തിയത്ത്. അത് ഈ സിനിമയിലൂടെ ആളുകളിലേക്കെത്തിക്കാൻ പ്രജേഷിനും, ജയസൂര്യയ്ക്കും കഴിഞ്ഞിട്ടുണ്ട്. വെള്ളം സിനിമയെ ജനങ്ങൾ നെഞ്ചിലേറ്റി എന്നതിനൊരു സംശയവുമില്ല.എന്നാൽ സിനിമ നഷ്ടത്തിലാണ് ഓടുന്നത്. തിയേറ്ററിൽ പോയി കാണുന്നവരുടെ എണ്ണം കുറഞ്ഞു.ഓൺലൈനിൽ കണ്ട ചിലർ അതിന്റെ വ്യാജ പ്രിന്റ്റ് ഇറക്കി.
സിനിമയെന്ന് പറയുന്നത്. ഒരുപാട് പേരുടെ ചോറാണ്. എല്ലാവരും ആ രീതിയിൽ സിനിമയെ കാണണം എന്നൊരപേക്ഷയുണ്ട്. കഴിയുന്നതും സിനിമ ഈ സിനിമ മാത്രമല്ല എല്ലാ പുതിയ സിനിമകളും തിയേറ്ററിൽ പോയി കാണണം. സിനിമ കണ്ടിട്ട് അതേപോലെ തന്നെയാണ് ഞാൻ എന്ന് കരുതി ഒരുപാട് ആളുകൾ ജോലിയും സഹായവും ഒക്കെ ചോദിക്കാറുണ്ട്.എല്ലാവരെയും കൈ അയച്ചു സഹായിക്കാൻ ഞാൻ കോടീശ്വരനൊന്നുമല്ല എന്ന് ദയവു ചെയ്തു മനസ്സിലാക്കണം. പത്തു പന്ത്രണ്ടു രാജ്യങ്ങളിൽ എക്സ്പോർട്ടിങ് ഉണ്ട് എന്നത് ശരിയാണ് പക്ഷേ
കൊറോണ ഞങ്ങളുടെ ബിസിനസ്സിനെയും കാര്യമായി ബാധിച്ചു. ഇപ്പോൾ ശരിയായി വരുന്നു.
സിനിമയോടൊപ്പം വെള്ളത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്, ഈ സിനിമയിലെ ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ട് ഏതാണ്? അതിന്റെ കാരണമെന്താണ്?
അതിൽ ഒരു സംശയവുമില്ല ആകാശമായവളെ.... അകലെ പറന്നവളെ....എന്ന ഗാനം തന്നെയാണ്. എന്റെ തിരിച്ചു വരവിൽ പല പേരുകളും എടുത്തു പറയാറുണ്ടെങ്കിലും എന്റെ ഭാര്യ സിമി അന്ന് കൂടെയുണ്ടായിരുന്നില്ലെങ്കിൽ ഇന്ന് നിങ്ങളോട് സംസാരിക്കാൻ ഞാൻ ഉണ്ടാവില്ല.അവസാന ശ്രമം എന്ന രീതിയിൽ അവൾ എന്റെ കൂടെ നിന്നുകൊണ്ട് മാത്രമാണ് എനിക്ക് രക്ഷപെടാൻ സാധിച്ചത്.ശരിക്കും പറഞ്ഞാൽ ഓരോ വരികളും ചുടുചോര പോലെ. അത് ഉള്ളിൽ അങ്ങനെ ഒഴുകി മറിയുകയാണ്.
ഒറ്റപ്പെടലിന്റെ ഭ്രാന്തമായ വേദന ഓരോ വരികളിലും തങ്ങി നിൽക്കുകയാണ്. നിധീഷ് നടേരിയുടെ അസാധ്യ വരികൾ ബിജിപാൽ അതി ഗംഭീരമായി സംഗീതം ചെയ്തിരിക്കുന്നു.അതുൾക്കൊണ്ട് മനസ്സിലേക്കാവാഹിച്ചു ഷഹബാസ് അമൻ നെഞ്ചിലൊരു പിടച്ചിൽ നിർത്തി പാടിയിരിക്കുന്നു. നഷ്ട്ടത്തിന്റ ആഴങ്ങൾ തേടി അലയുന്നൊരു ഗാനം തന്നെയാണിത്.
വലിയൊരു സൗഹൃദ വലയത്തെക്കുറിച്ചു ഈ സിനിമയിൽ പറയുന്നുണ്ട്, ജീവിതത്തിലും അങ്ങനെ തന്നെയാണോ?
സുഹൃത്തുക്കളാണ് എന്റെ ശക്തി. മദ്യം ഉപേക്ഷിച്ചു, ജീവിതത്തിൽ പല മാറ്റങ്ങളും വരുത്തി പക്ഷേ കൂട്ടുകാർ അന്നും ഇന്നും മാറിയിട്ടില്ല. കണ്ണൂർ തളിപ്പറമ്പാണ് എന്റെ സ്വദേശം. അവിടെ ഞാൻ നാട്ടുമ്പുറത്തുകാരനായ പഴയ മുരളി തന്നെയാണ്. സൗഹൃദത്തെക്കുറിച്ചു പറഞ്ഞപ്പോഴാണ് ഇതുവരെ എങ്ങും പറയാത്ത ഒരു കാര്യം ഓർമ വന്നത്. അച്ഛൻ തീരെ വയ്യാതെ കിടക്കുന്ന സമയത്തു ആശുപത്രിയിൽ അടക്കാൻ പതിനായിരം രൂപയുടെ കുറവുണ്ട്.
അർബുദം ബാധിച്ചു ഒന്നും പോലും കഴിക്കാൻ വയ്യാതെ കിടക്കുന്ന അച്ഛന് ട്യൂബ് ഇട്ടു ഭക്ഷണം കൊടുക്കണമെങ്കിൽ പണം മുഴുവൻ അടക്കണം. രഘു എന്ന് പറഞ്ഞൊരു സുഹൃത്ത് അന്ന് ദുബായിൽ ഉണ്ട്. പൊന്നു കുട്ടൻ എന്നാണ് ഞങ്ങൾ വിളിക്കുന്നത്. എനിക്ക് പിറ്റേന്ന് പത്തു മണിക്ക് മുൻപ് രൂപ അയച്ചു തരണമെന്ന് ഞാൻ അവനോട് വിളിച്ചു പറഞ്ഞു.കാലത്ത് ഒൻപത് മണിയായപ്പോൾ 28000 രൂപ എന്റെ അക്കൗണ്ടിലേക്ക് രഘു അയച്ചു തന്നു. ആശുപത്രിയിലല്ലേ ഇനി എന്തെങ്കിലും ആവശ്യം വന്നാലോ എന്നായിരുന്നു എന്നാണ് അവൻ ചിന്തിച്ചത്.
ആ പണം എനിക്ക് തിരിച്ചു കൊടുക്കാൻ പറ്റുമെന്ന ഒരുറപ്പും അന്നില്ലാത്ത സമയമാണെന്നോർക്കണം .ഇതുപോലെ ഉള്ള സുഹൃത്തുക്കളല്ലേ നമുക്ക് വേണ്ടത്. ഒരുപാട് പുതിയ സൗഹൃദങ്ങൾ ഉണ്ട് എന്നാലും കയ്യിലുള്ളത്തിന്റെ വില നന്നായി അറിയാം.
മദ്യപിക്കുന്നത് തെറ്റാണോ? ഇപ്പോൾ മദ്യപിക്കാൻ തോന്നാറുണ്ടോ?
മദ്യം കഴിക്കുന്നത് തെറ്റാണെന്ന് ഞാൻ പറയില്ല. പക്ഷേ അളവില്ലാതെ കഴിച്ചു നശിച്ചു പോകുന്നത് തെറ്റ് തന്നെയാണ്.അത് നമ്മൾ തനിയെ തിരിച്ചറിഞ്ഞു നിർത്തണം. എങ്കിൽ മാത്രമേ രക്ഷയുള്ളൂ. എനിക്ക് ഒരിക്കലും നിയന്ത്രിച്ചു കുടിക്കാൻ അറിയില്ല. ഇപ്പോഴും മദ്യപിക്കാൻ തോന്നാറുണ്ട്.
കൂട്ടുകാരുടെ കൂടെ മദ്യപിക്കുന്നതിന്റെ കൂടെയൊക്കെ ചിലപ്പോൾ സൗഹൃദത്തിന്റെ പേരിൽ ഇരിക്കേണ്ടി വരാറുണ്ട് പക്ഷേ ഞാൻ കഴിക്കില്ല.കാരണം എനിക്ക് നന്നായി അറിയാം എന്നെക്കൊണ്ട് നിയന്ത്രിച്ചു കഴിക്കാൻ കഴിയില്ല എന്ന്. വിമാനത്തിലൊക്കെ ഫസ്റ്റ് ക്ലാസ്സിൽ യാത്ര ചെയ്യുമ്പോൾ വിലകൂടിയ മദ്യം വിളമ്പുമല്ലോ? എന്നാലും കഴിക്കില്ല എന്നത് ഉറച്ച തീരുമാനമാണ്. കഴിഞ്ഞ പന്ത്രണ്ട് വർഷമായി മദ്യം കഴിച്ചിട്ടേയില്ല.
മദ്യം കഴിക്കുന്നവരോട് എന്താണ് പറയാനുള്ളത്?
മദ്യം നിയന്ത്രിച്ചു കഴിക്കണം. അത് അതിര് കടക്കുന്നു എന്ന് തോന്നിയാൽ നിർത്തണം. അത് നിങ്ങൾ തന്നെ തീരുമാനിക്കണം.
മറ്റാർക്കും ഒന്നും ചെയ്യാൻ കഴിയില്ല.
മദ്യപാനം നിർത്താൻ സഹായിച്ച ഒരു ഡോക്ടറിനെ കുറിച്ച് സിനിമയിൽ പറയുന്നുണ്ടല്ലോ? ആ ഡോക്ടർ കാരണമാണോ മദ്യം നിർത്തിയത്?
ജീവിതത്തിൽ രണ്ടു ഡോക്ടറുമാർ ഉണ്ടായിരുന്നു. ലോകേഷും,സത്യനാഥനും. അതൊരുമിച്ചു സിനിമയിൽ കാണിച്ചു എന്ന് മാത്രം. അവസാനം ആയപ്പോൾ ഞാനും മടുത്തു എങ്ങനെ എങ്കിലും മദ്യം ഉപേക്ഷിക്കണം എന്നായി. പക്ഷേ എങ്ങനെ, ഇതില്ലാണ്ട് പറ്റുന്നില്ല. അമ്പത് പൈസയും ഒരു രൂപയുമൊക്കെ ആൾക്കാരോട് ഇരന്നു വാങ്ങി അത് പതിനൊന്നു രൂപ അമ്പത് പൈസയാകുമ്പോൾ മുപ്പതു മില്ലി മദ്യം വാങ്ങി കുടിക്കും. ആ അവസ്ഥയിൽ എത്തി കാര്യങ്ങൾ. അങ്ങനെ നാട്ടിലുള്ള ഒരാളുടെ സഹായത്തോടെ കോഴിക്കോട് നിന്നും തിരികെ തളിപ്പറമ്പിൽ എത്തി. വിശന്നു തളർന്നാണ് വീടെത്തിയത് അപ്പോഴാണ് അറിയുന്നത് അച്ഛനും അമ്മയും വീട് വിറ്റ് കീഴാറ്റൂർക്ക് പോയെന്ന്.
മാതാപിതാക്കളില്ല ,ബന്ധുക്കളില്ല , സുഹൃത്തുക്കളില്ല കയ്യിൽ അഞ്ചു പൈസയില്ല. അച്ഛന്റെയും അമ്മയുടെയും അടുത്ത് ചെന്നിട്ട് അവരും കയറ്റിയില്ല. തിരികെ പഴയ വീട്ടിൽ ( വിറ്റ വീട്ടിൽ ) വന്നു കിടന്നു ,കിണറ്റിൽ നിന്നും വെള്ളം കുടിക്കും വീണ്ടും കിടക്കും.എന്റെ സഹോദരി അടുത്ത് താമസിക്കുന്നുണ്ട് .സഹോദരിയുടെ മകൻ ഒരു പാത്രത്തിൽ ചോറ് കൊണ്ടുവന്നു തന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു. ആർത്തിയോടെ ആണ് ഞാൻ അത് തട്ടിപ്പറിച്ചു വാങ്ങി കഴിച്ചത്. അതൊന്നും ഒരിക്കലും മറക്കില്ല രശ്മി( ഓർമയുടെ തള്ളിക്കയറ്റത്തിലാവാം മുരളിച്ചേട്ടൻ കുറച്ചു സമയം മിണ്ടാതിരുന്നു.)
കുറച്ചു കഴിഞ്ഞു അമ്മയും അച്ഛനും കൂടി വന്നു. പിറ്റേന്ന് രാവിലെ സഹോദരിയുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. ഞാൻ എണീറ്റപ്പോൾ അമ്മയും അച്ഛനും വന്നു, 'അമ്മ സോപ്പും തോർത്തും എടുത്തു തന്നു. ഞാൻ കുളിച്ചു. എല്ലാം നഷ്ട്ടപ്പെട്ട ഒരു ഭ്രാന്തമായ അവസ്ഥയിലാണെന്ന് ഞാൻ. 'അമ്മ ഒരു ബാഗിൽ എന്റെ തുണിയൊക്കെ എടുത്തിട്ട് കയ്യിൽ 200 രൂപയും വച്ച് തന്നിട്ട് പറഞ്ഞു, നീ ഒന്ന് കൂടി ആ ഡോക്ടറെ പോയി കാണൂ. ഇങ്ങനെ മുന്നോട്ടു പോയാൽ ശരിയാവില്ല .ശരിക്കും ദൈവം പറഞ്ഞതുപോലെ അമ്മയുടെ വാക്ക് കേട്ട് നേരെ ആ പണവും വാങ്ങി ഡോക്ടറെ കാണാനായി ഇറങ്ങിത്തിരിച്ചു.
ബസ്സിൽ കയറുന്നതിനു മുൻപേ ,അവിടെ സാധു എന്നൊരു ബാറുണ്ട് ആ ബാറിൽ കയറണമെന്നു തോന്നി. പെട്ടന്ന് ഏതോ ഒരു അദൃശ്യ ശക്തി എന്നെ പിടിച്ചു വലിക്കുന്നതുപോലെ ഞാൻ മറ്റൊന്നുമാലോചിക്കാതെ കോഴിക്കോട്ടേക്കുള്ള ബസ്സിൽ കയറി ഇരുന്നു. രണ്ടര മണിക്കൂർ യാത്ര ഉണ്ടായിരുന്നു. ശരിക്കും ആ യാത്രയിൽ മുഴുവൻ ഞാൻ എന്നെക്കുറിച്ചു ചിന്തിച്ചു. എല്ലാ അർത്ഥത്തിലും അതൊരു മാറ്റത്തിലേക്കുള്ള തുടക്കമായിരുന്നു. പിന്നെ ഇന്നുവരെ മദ്യം കഴിച്ചിട്ടില്ല ,ഇപ്പോൾ പന്ത്രണ്ടു വർഷമായി.
ഇൻസൾട് ആണ് ജയിക്കാനുള്ള ഏറ്റവും വലിയ ആയുധം എന്ന് സിനിമയിൽ പറയുന്നുണ്ട്.അതിനോടെത്രമാത്രം യോജിക്കുന്നു?
ഞാൻ തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമല്ലേ? ഒന്നുമില്ലാതെ വെറും വട്ടപ്പൂജ്യമായിരുന്നിടത്തു നിന്ന് ഇന്നീ കാണുന്ന നിലയിൽ മദ്യപാനം നിർത്തി എനിക്ക് നന്നാകാമെങ്കിൽ നിങ്ങൾക്കും പറ്റും.അതാണ് ഞാൻ ആൾക്കാരോട് പറയാൻ ശ്രമിക്കുന്നത്.നശിക്കാൻ എളുപ്പമാണ്. മദ്യം അമിതമായി നിങ്ങളിൽ പിടിമുറുക്കുമ്പോഴേ അത് തിരിച്ചറിയണം. എല്ലാവര്ക്കും അതിനു സാധിക്കട്ടെ.
കുടുംബം ഇപ്പോൾ എവിടെയാണ്?
അച്ഛൻ മരിച്ചിട്ടു കുറച്ചു വർഷമായി. 'അമ്മ, ഓമന ഇപ്പോൾ കണ്ണൂരുണ്ട് ഞാനിപ്പോൾ കോഴിക്കോട് നടക്കാവ് ആണുള്ളത്. ഭാര്യ സിമി ,മക്കൾ ശ്രീ ലക്ഷ്മിയു,യദു കൃഷ്ണനും. നാട്ടിൽ ഞങ്ങളുടെ വീട് പണി നടക്കുന്നു.അമ്മയെ ആ വീട്ടിൽ താമസിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം. ജീവിതത്തെ പൊരുതി തോൽപ്പിച്ച തിരിച്ചറിവിന്റെ ആഴക്കടലെന്ന സമ്പത്തുമായ് ഒരു നാട്ടിൻ പുറത്തുകാരന്റെ നിഷ്കളങ്കതയോടെ മുരളി ചേട്ടൻ ചിരിച്ചു.
ജീവിതം പലരീതിയിലാണ് നമ്മളിൽ മാറ്റങ്ങൾ വരുത്തുന്നത്. എല്ലാം നേടി മുന്നോട്ട് പോകുമ്പോഴും പ്രിയപ്പെട്ടവരെ എങ്ങനെ ചേർത്ത് പിടിക്കാം എന്ന വലിയൊരു പാഠം നമ്മളെ പഠിപ്പിക്കുകയാണ് ഈ തളിപ്പറമ്പുകാരൻ. സമയമില്ലായ്മയുടെ ലോകത്ത് നിർത്താത്ത ഓടിക്കൊണ്ടിരിക്കുമ്പോൾ നമ്മളെ കേൾക്കാനൊരാൾ ഉണ്ടാകുക , കരുതാനൊരാൾ ഉണ്ടാകുക എന്ന ഭാഗ്യം എല്ലാവർക്കും ഉണ്ടാകട്ടെ.
Stories you may Like
- എന്റെ നെല്ലിന് കിട്ടിയ പണം ബാങ്ക് വായ്പ; തന്നെന്ന് പറയാൻ സർക്കാരിന് എന്തവകാശം?
- ജയസൂര്യയെ സംഘിയാക്കി ക്യാപ്സ്യൂളുകൾ
- നിലപാട് മാറ്റാതെ ജയസൂര്യ; പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നു
- 'ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യൻ, ഇക്കൊല്ലത്തെ തിരുവോണസൂര്യൻ': ജോയ് മാത്യു
- കൃഷ്ണപ്രസാദിന് രാഷ്ട്രീയമുണ്ട്, ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂർവ്വം: മന്ത്രി പ്രസാദ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്