സ്തനാർബുദം മാറാൻ ഇച്ചിരി വെളുത്തുള്ളി, കടുക്, മുരിങ്ങകോലും, പച്ചരിയും കൂടി അരച്ച് ചേർത്ത് മസാജ് ചെയ്താൽ മതിയാകും; കീമോ തെറാപ്പി എന്നത് ശുദ്ധമായ മണ്ടത്തരമാണ്; എലിയെ കൊല്ലുന്നതിന് ഇല്ലം ചുടുന്ന സ്ഥിതിയാണ് ആധുനിക വൈദ്യശാസ്ത്രം പരീക്ഷിക്കുന്നത്; ആഹാരരീതിയിലൂടെ ഏത് രോഗത്തേയും മാറ്റാം; അർബുദം എന്നതിന് ക്യത്യമായ ഒരു ഡെഫനിഷൻ പോലും മെഡിക്കൽ സയൻസിലില്ല; മോഹനൻ വൈദ്യർ പറയുന്നു
മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: പരമ്പര്യ വൈദ്യത്തിന്റെ പേരിൽ കേരളത്തിൽ വിവാദത്തിൽ ഇടം നേടിയ വ്യക്തിയാണ് മോഹനൻ വൈദ്യർ. കൊട്ടാരക്കര സ്വദേശിയായ മോഹനൻ നായർ പാരമ്പര്യ വൈദ്യത്തിന്റെ വഴിയിലേക്ക് തിരിഞ്ഞതും പാരമ്പര്യ വൈദ്യത്തിന്റെ ഗുണങ്ങളെക്കുറിച്ചും വിവാരിക്കുകയാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടന്നുകയറ്റം പരമ്പര്യ വൈദ്യത്തെ തള്ളിക്കളഞ്ഞു എന്നാണ് മോഹനൻ വൈദ്യന്റെ പക്ഷം. പാരമ്പര്യ വൈദ്യശാത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ചും ജീവിത അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം മറുനാടനോട് വിശദീകരിക്കുന്നു. കീമോ അടക്കമുള്ള അധുനിക ശാസ്ത്രം ശുദ്ധ അബദ്ധമാണെന്നും മോഹനൻ വൈദ്യർ പ്രതികരിക്കുന്നു. ഭക്ഷണരീതിയിലെ മാറ്റം കൊണ്ട് ഏത് അർബുദത്തേയും ഇല്ലാതാക്കാൻ കഴിയുമെന്നും മോഹൻ വൈദ്യർ പറയയുന്നു. അഭിമുഖത്തിന്റെ പൂർണഭാഗത്തിലേക്ക്.
ആരാണ് മോഹനൻ വൈദ്യർ? പാരമ്പര്യ വൈദ്യത്തിലേക്കുള്ള തുടക്കം?
ഞാൻ കൊട്ടാരക്കര നെടുവത്തൂരിലെ എട്ടംഗ കുടുംബത്തിലെ അഞ്ചാമത്തെ മകനാണ്. പത്താം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം കോളജിൽ പോയിട്ടുണ്ടെങ്കിലും ഇംഗ്ലീഷ് വഴക്കമായി അറിയാത്തതുകൊണ്ട് ഒരുമാസം കൊണ്ട് കോളജ് വിദ്യഭ്യാസം അവസാനിപ്പിച്ചു. പട്ടിണി എന്താണെന്ന് അറിഞ്ഞ് ജീവിതത്തിന്റെ എല്ലാ കഷ്ടപ്പാടും അറിഞ്ഞാണ് ഞാൻ വളർന്നത്.ഒരു നേരത്തെ അന്നത്തിനായി ഞാൻ ബോംബൈയ്ക്ക് നാടുവിട്ട് പോയതാണ്.അവിടെ പോയി ചെറിയ ജോലികൾ ചെയ്താണ് ഉപജീവനം തുടങ്ങിയത്. രണ്ടരരൂപയിൽ 1975ൽ ജോലി തുടങ്ങിയതാണ് ഞാൻ ഹെൽപ്പറായി പിന്നീട് റീഗറായി, റീഗർ മൂത്ത് വെൾഡറായി, പിന്നീട് ഫാബ്രിക്കേറ്ററായി പിന്നീട് ഇന്ത്യയിലറിയപ്പെടുന്ന പെട്രോ കെമിക്കൽ അറിയപ്പെടുന്ന സ്ഥാനത്ത് എത്തി. ഇ.എ.ജി അപ്രൂവിഡ് ആണ് ഞാൻ, എച്ച.എം ജി അപ്രൂവിഡ് ആണ്. സ്വിസർലൻഡ് അപ്രൂവിഡാണ് എല്ലാ റിഫ്രൈനറികളും അപ്രൂവിഡാണ് ഞാൻ. ആ തരത്തിൽ കോളം ഇന്റിലിന്റെ സ്‌പെഷ്യലിസ്റ്റായിട്ടാണ് ഞാൻ ജോലി അവസനിപ്പിച്ചത്.മദ്രാസ് റിഫൈനറിയിലെ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു അപകടമുണ്ടായി പിന്നീടാണ് ജോലി അവസാനിപ്പിച്ചത്.
പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ളെങ്കിലും കെമിക്കൽ മേഖലയിൽ അങ്ങേത്തലം വരെ എത്തി? കെമിക്കൽ എഞ്ചിനിയർ എന്നത് വിവാദത്തിലായിരുന്നല്ലോ?
അതെ ഞാൻ ഹെൽപ്പർ മൂത്ത് എഞ്ചിനിയറായ വ്യക്തിയാണ്. എഞ്ചിനിയറിങ് ലെവലിൽ ഞാൻ ഒരു കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ആ കമ്പനിയിൽ ഓവർടൈം ചെയ്തതിന് എന്നെ സസ്‌പെൻര് ചെയ്യുന്ന സാഹചര്യമുണ്ടായി. ഉർവശി ശാപം ഉപകാരം എന്ന് പറഞ്ഞപോലെ എന്നെ പിന്നീട് എത്തിച്ചത് പ്രൊഡക്ഷനിലേക്കാണ്. അവിടെ വച്ച് ലിക്വിഡ് പാരാഫിൻ, പെട്രോളിയം സൾപണേറ്റ്, ബേരിയം പെട്രോളിയം സൾഫണേറ്റ്, ട്രാൻസ്‌ഫോമർ ഓയിൽ, പെട്രോളിയം ജെല്ലി, ഹൈഡ്രോ കാർബൺ തുടങ്ങി പെട്രോ കെമിക്കലിലെ കാര്യങ്ങളിനേ കുറിച്ച ഗഗനമായി അറിയാൻ പഠിച്ചു.
അവിടെ നിന്ന് ഞാൻ മാറിയത് പെയിന്റിങ്ങിലേക്കായുന്നു. എഞ്ചിനിയറങ്ങ് മേഖലയിൽ തന്നെയാണ് അവിടേയും ചെന്നെത്തിയത്. അവിടെ വച്ചുള്ള രസകരമായ അനുഭവം എന്നത് ലിക്വിഡ് പാരാഫിൻ ബീഹാറിലെ ഒരു കുടുംബം ചപ്പാത്തിയുണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുകയാണ്.അവിടം മുതലാണ് വഴിത്തിരിവ് തുടങ്ങുന്നത്. ചപ്പാത്തിയുടെ മാവ് കുഴയ്ക്കാൻ എന്തിനാണ് ലിക്വിഡ് പാരാഫിൻ എന്നാണ് സംശയം തോന്നിയത്. ഞാൻ അവരോട് ചോദിച്ചു ഇത് ഭക്ഷണത്തിന് ഉപയോഗിക്കാമോ എന്ന്. അവർ പറഞ്ഞു നല്ലതാണ് നല്ല മയവും കിട്ടുമെന്ന്. അതുമാത്രമല്ല പിറ്റേദിവസവും ഈ ചപ്പാത്തി കേടാവാതെ ഇരിക്കുമെന്നും അവർ പറഞ്ഞു. അതിൽ നിന്ന് നടത്തിയ അന്വേഷണമാണ് എല്ലാ ഓയിലിനകത്തും ലിക്വിഡ് പാരാഫിന് ലൈറ്റാണെന്ന് കണ്ടുപിടിച്ചത്.
ഈ സാധനമാണ് സകല ആയൂർവേദ മരുന്നിലും എണ്ണയിലും ഉൾപ്പെട്ടിട്ടുള്ളത്. ലിക്വിഡ് പാരാഫിൻ എന്നത് വളരെ ഹെവിയാണ്. മെഡിസിനിൽ ടോണിക്കായി തരുമ്പോൾ ആ ടോണിക്കിന്റെ മുളിലായി എഴുതിയിരിക്കും 'എൽ പി' എന്ന്.അതിന്റേയും ബേസ് ഇതേ ലിക്വിഡ് പാരാഫൈൻ തന്നെ. 20,000ത്തിൽ പരം പെട്രോളിയം ഉൽപ്പന്നമാണ് ദിവസവും ഇന്ത്യൻ ജനത കഴിച്ചുകൊണ്ടിരിക്കുന്നത്. കളറുകളും, ബിരിയാണിയിലെ സാധനങ്ങളും എല്ലാ സാധനങ്ങളും ടേസ്റ്റ് മേക്കറുകളും ബേബി ഓയിലിന്റെ ബേസ് എന്ന് പറയുന്നത് പോലും ഈ പെട്രോളിയം ഉൽപ്പന്നമാണെന്ന് എത്രപേർക്ക് അറിയാം.
എന്ത് ശാസ്ത്രിയതയിലാണ് തെളിക്കുന്നത്?
പെട്രോളിയം ഉൽപ്പന്നങ്ങളാണ് അവ, എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ് ഇവയെല്ലാം. പെട്രോളിയത്തിന്റെ ബൈ പ്രൊഡറ്റുകളാണിവ എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെയാണ്.ം. ഇനി എന്തുകൊണ്ടാണ് എല്ലാവരും ഉപയോഗിക്കുന്നത് എന്ന് ചോദിച്ചാൽ ഈ സാധനം ഉപയോഗിച്ച് എന്ത് ഉണ്ടാക്കിയാലും ഇത് കനയ്ക്കില്ല.അതിന് ഉദാഹരണമാണ് സമൂസയോ, വടയോ വാങ്ങുമ്പോൾ രണ്ട് ദിവസം പഴകിയതാണെങ്കിൽ ഒരു നൂല് വരുന്നു. ഇത് പെട്രോളിയം ഉൽപ്പന്നം ചേർത്തിട്ടുണ്ട് എന്നതിന് ഉദാഹരണമാണ്. പണ്ട് ചിപ്‌സ് വറുത്താൽ ഒരു ദിവസം പോലും ഇരിക്കില്ലായിരുന്നു.ഇപ്പോൾ അത് കനയ്ക്കുന്നില്ല.
ലിക്വിഡ് പാരാഫിൻ ആരോഗ്യത്തിന് മോശമാണോ?
പെട്രോളിയം ഉൽപ്പന്നം ആരോഗ്യത്തിന് മോശമാണ് എന്നതിൽ സംശയമുണ്ടോ. വയറിളകാനാണ് ഇത് ഉപയോഗിക്കുന്നത് തന്നെ. ഈ സാധനം ഉള്ളിൽ പോയാൽ പല ദൂഷ്യവശങ്ങളുമുണ്ട്. അമിതമായ ഉപയോഗം ദഹനപ്രക്രിയയെ ബാധിക്കും. കുടലിൽ അണുക്കളാണ് ശരീരത്തിന്റെ അവകാശി. ഈ അണുക്കളെ നാശീകരിക്കാൻ ഇത്തരം പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് കഴിയും. പാരഫിനെ പറ്റി പഠിക്കുകയാണെങ്കിൽ ഇന്നത്തെ കൊട്ടൻ ചുക്കാതി, ധന്വന്തരം കുഴമ്പുകളും ആയൂർവേദത്തിലുള്ള മരുന്നുകളിലെല്ലാം ഇത് ചേർക്കുന്നുണ്ട്.
പൗരന്റെ ആരോഗ്യം സംരക്ഷിക്കാൻ നോക്കുമ്പോൾ
എന്തിന് ഇത്തരം ഉപയോഗം?
ഒരു ബേബി പൗഡറോ ഓയിലോ എടുത്താലും കാണാം അതിൽ എഴുതിയിരിക്കുന്നത് മിനറൽ ഓയിൽ എന്ന്. നൂറ് കൊല്ലം കഴിഞ്ഞാലും ഇവ കേടാകില്ല കാരണം പെട്രോളിയം പ്രൊഡക്ടാറ്റാണ്. ഒരു കിലോ എള്ളിന് 200 രൂപ വിലയാണ്. മൂന്ന് കിലോ എള്ള് ആട്ടിയാൽ മാത്രമേ ഒരു കിലോ വെളിച്ചെണ്ണ കിട്ടു. വിപണിയിൽ ഒരു കിലോ എണ്ണ ലഭിക്കുന്നത് 150 രൂപയ്ക്കാണ്. ഈ എണ്ണ എങ്ങനെ ഉണ്ടായി എന്നത് ചോദ്യമല്ലേ? പെട്രോളിയം ഉൽപ്പന്നത്തിന് വിലകൂടുമ്പോൾ വെളിച്ചെണ്ണയ്ക്ക് വിലകൂടുന്നു. ഇതിന്റെ ക്രൂഡാണ് 505 എന്ന ഓയിൽ.മഞ്ഞകളറാണ് ഇതിന്. വെളിച്ചെണ്ണയിലും പാംഓയിലിലും ഇത് തന്നെയാണ് ഉപയോഗിക്കുന്നത്. അൽപം മണം കൂടി ചേർക്കേണ്ടതിന്റെ ആവശ്യമുള്ളു.
ഓയിൽ രംഗത്തുള്ള എല്ലാവർക്കും ഇത് അറിയാവുന്ന കാര്യമാണ്. ഇന്ത്യയിൽ വരുന്ന ലിക്വിഡ് പാരാഫിൻ ടാങ്കറുകളുടെ കണക്ക് മാത്രം എടുത്താൽ മതി. കട്ടിങ് ഓയിലിന് ഉപയോഗിക്കുന്ന സാധനമാണ് ഇത്. ഇതൊരു വലിയ വിഷയമാണ്. കൂടെ ബോംബയിൽ വന്നാൽ ഇത് നേരിട്ട് കാണിച്ച് തരാം. കേരളത്തിൽ ഇത് പരിശോധിക്കാൻ മാർഗങ്ങളില്ലേ?പരിശോധിക്കാൻ എല്ലാ സംവിധാനങ്ങളുണ്ട്. ഇന്ത്യാ മഹാരാജ്യത്ത് ഇതിന് അനുമതി എങ്ങനെ നൽകുന്നു എന്ന് മനസിലാകുന്നില്ല.
ആക്‌സിഡന്റ് പറ്റിയത് എങ്ങനെയെന്ന് വിശദീകരിക്കാമോ?
മദ്രാസ് റിഫൈനറിയിൽ വച്ചാണ് ആക്‌സിഡന്റ് സംഭവിക്കുന്നത്. ഞാൻ ഒരു ടാങ്കിൽ കയറിയപ്പോൾ സ്റ്റഫോഡിങ് തകർന്ന് വീണാണ് അപകടം സംഭവിച്ചത്. നാല് പേർക്കാണ് അപകടം പറ്റിയത്. മദ്രാസ് വിജയാ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ആ അപകടത്തിൽ 48 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. കടം കയറിയ സാഹചര്യത്തിലാണ് അവിടുത്തെ വീട് വിറ്റ് നാട്ടിലേക്ക് എത്തിയത്. കൊട്ടാരക്കരയിലല്ല തിരിച്ച് വന്നത,് ചേർത്തലയിലാണ് വീട് വാങ്ങിയത്. ഭാര്യവീട് അവിടെയായതിനാലാണ് അവിടെ അറുപത് സെന്റ് സ്ഥലം വാങ്ങി വീടുവെച്ചത്
വൈദ്യ പാരമ്പര്യം താങ്കൾക്ക് ഉണ്ടോ?
എന്റെ അച്ഛൻ ഒരു വൈദ്യനാണ്. എന്റെ അമ്മയുടെ അമ്മാവനാണ് കേരളത്തിൽ വസൂരിക്ക് ചികിത്സ ചെയ്യുന്ന കേരളത്തിലെ ഒരേയൊരു വൈദ്യൻ. അച്ഛനും ്‌വെദ്യൻ തന്നെയായിരുന്നു എങ്കിലും അറിയപ്പെടുന്ന വൈദ്യനായിരുന്നില്ല. അച്ഛന്റെ അമ്മ വൈദ്യരായിരുന്നു. 96ൽ ഞാൻ കേരളത്തിലേക്ക് എത്തിയ ശേഷം പച്ചമരുന്ന കൃഷിയാണ് തുടങ്ങിയത്. പച്ചമരുന്ന് കൃഷിയുടെ കൂട്ടത്തിൽ ഓരോ ദിവസവും ഇതിനെക്കുറിച്ച് പഠിക്കാൻ ആരംഭിച്ചു. ഓരോ ദിവസും ഓരോ വൈദ്യന്മാരെ കാണാൻ ശ്രമിക്കും. അവർ ചെയ്യുന്ന സ്‌പെഷ്യലൈസേഷൻ എന്താണെന്ന് പഠിക്കും. ഞാൻ ആദ്യം വൈദ്യമല്ല ചെയ്തിരുന്നത്. ആഹാരശീലങ്ങൾ മാറ്റുന്ന രീതികളെയാണ് ഞാൻ പഠിക്കാൻ ശ്രമിച്ചത്. ഓർഗാനിക്ക് അരിയിലേക്കും, ഓർഗാനിക്ക് പച്ചക്കറിയിലേക്കും എണ്ണ ആട്ടിയെടുക്കുന്നതിനെ കുറിച്ചും ക്ലാസുകളെടുത്തു.
ഭക്ഷ്യ വസ്തുക്കളിലെ മായം എന്നതാണ് ഞാൻ ആദ്യം ക്ലാസെടുത്തിരുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, യുജിസി, എന്നിവടങ്ങളിലെല്ലാം ക്ലാസെടുത്തിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളജിലെ അലോപ്പതി വിഭാഗം പിജി വിദ്യാർത്ഥികൾ അവിടേക്ക് വിളിപ്പിച്ച് ക്ലാസെടുത്തിട്ടുണ്ട്. പിന്നീടാണ് പലരും എന്നേ തേടി വരാൻ തുടങ്ങിയത്. അവർക്ക് ഞാൻ എന്നാൽ അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കും. ആഹാരം മാറ്റിയപ്പോൾ പലരുടേയും അസുഖം മാറി.
എങ്ങനെയാണ് അസുഖം മാറ്റിയത്?
എണ്ണ സ്വന്തമായി ആട്ടിയെടുക്കുക, നല്ലെണ്ണ സ്വന്തമായി ആട്ടുക, നെയ് സ്വന്തമായി ഉണ്ടാക്കിയെടുക്കുക, പശുവിന്റെ നാടൻ നെയ്യ് നമുക്ക് ലഭിക്കണമെങ്കിൽ 3000 രൂപ നൽകേണ്ടി വരും. 65 രൂപയ്ക്ക് ബേക്കറിയിൽ ലഭിക്കുന്ന നെയ്യാണ് മലയാളികൾ ഉപയോഗിക്കുന്നത്.പട്ടിയുടേയും പൂച്ചയുടേയും വരെ വെട്ട് നെയ്യാണ് പലരും ഉപയോഗിക്കുന്നത്. നെല്ല് സ്വന്തമായി ഉൽപാദിപ്പിക്കു. ഫാക്ടറികൾ ഉൽപ്പാദിപ്പിക്കുന്നതിൽ പോലും രാസവളത്തിന്റെ അംശം കൂടുതലാണ്. ഇപ്പോഴത്തെ അരി പൂപ്പലും പിടിക്കില്ല പുഴുവും അരിക്കാറില്ല. ഇതൊക്കെ രാസ പദാർത്ഥം തളിക്കുന്നതിന്റെ ലക്ഷണമാണ്. പുഴു കയറുന്ന ഭക്ഷണങ്ങൾ നമുക്ക് അറിയാൻ കഴിയും രാസപദാർത്ഥങ്ങൾ ചേർത്തിട്ടില്ലെന്ന്. കീടനാശിനി അടിച്ചാലാണ് സാധാരണഗതിയിൽ പുഴുവരുന്നത്. പാലക്കാട്് രണ്ട് മൂന്ന് സ്ഥലത്താണ് കൃഷി ചെയ്യുന്നത്. അവിടെ നിന്ന് വാങ്ങിച്ച നെല്ല് കൊണ്ടുവന്നാണ് ഞങ്ങൾ ഈ രോഗികൾക്ക് കൊടുക്കുന്നത്. അപ്പോൾ തന്നെ അവരുടെ അസുഖവും മറുന്നുണ്ട്.
മഞ്ഞൾ, ഉലുവ എന്നിവയെല്ലാം കർണാടകത്തിൽ നിന്നുമാണ് എത്തുന്നത്. അവർ മായം ചേർക്കാറില്ല. സഹജ സമത എന്ന സംഘടനയുടെ ഭാഗമായിട്ടാണ് ഈ പ്രവർത്തനങ്ങൾ നെല്ലുൽപാദിപ്പിക്കുന്നത്.
മുളകിലുള്ള മാലിന്യമെന്താണ്?
മുളകിൽ നിറം ലഭിക്കാൻ മായം ചേർക്കാറുണ്ട്. കീടങ്ങൾ കയറാതിരിക്കാൻ പൂക്കുമ്പോൾ മുതൽ കൂടനാശിനി പ്രയോഗങ്ങളുണ്ട്. വ്യാപകമായി കീടനാശിനി ചെർക്കുന്നുണ്ട്. മീനിൽ ഫ്യൂരിഡാൻ ചേർക്കുന്നത് ആർക്കും അറിയില്ല. നാറ്റം വരാതിക്കാനും അളിയാതിരിക്കാനും വ്യാപകമായി ഫ്യൂരിഡാൻ തളിക്കാറാണ് പതിവ്. ഒണക്കമീൻ ഇട്ട് വയ്ക്കുന്നത്. ഉണക്കമീനിലും ഫ്യുരിടാൻ അംശം വളരെ വലിയ തോതിൽ തളിക്കുന്നുണ്ട്്. ഉണക്കമീൻ നമ്മൾ തന്നെ ഉണ്ടാക്കുക എന്നതാണ് ഉത്തമമായ മാർഗം. പിടയ്ക്കുന്ന മീൻ ആഴ്ചകളോളം സൂക്ഷിച്ചു വെച്ച് വിപണിയിലെത്തിക്കുന്നു. സർവ്വതും മായമാണ്. പാലിലും മായമാണ്. ശുദ്ധമായ പാല് വേണമെങ്കിൽ പശുവിനെ വളർത്തുകയാണ് മാർഗം.
തേയില ഫാക്ടറിയിൽ ജോലി ചെയ്യുന്നവൻ സ്വന്തം ഫാക്ടറിയിലെ തേയില ഉപയോഗിക്കാറില്ല. എന്താണ് കാര്യം.
വൈദ്യരാണെന്ന് തെളിയിക്കുന്ന ലൈസൻസ് കൈവശമുണ്ടോ?
പാരമ്പര്യ വൈദ്യന്മാർക്ക് ലൈസൻസ് തഹസിൽദാർ നൽകാറുണ്ട്. എന്റെ അച്ഛൻ വൈദ്യനായതുകൊണ്ട് എനിക്ക് ലൈസൻസ് ലഭിച്ചിട്ടുണ്ട്. അതിന് കാലാവധിയില്ല. ഒരു പ്രാവശ്യം കൊടുത്താൽ മതി.
ക്യാൻസറിന് ചികിത്സിക്കാൻ എന്താണ് ലൈസൻസ് ?
ആര് ക്യാൻസറിന് ചികിത്സിക്കുന്നു. എന്റെ വിഷയത്തിൽ ക്യാൻസർ എന്നൊരു സാധനമേയില്ല.പണ്ടിതിനെ വിദ്രനി അല്ലെങ്കിൽ മുഴ, കവിള് വാർപ്പ്, കണ്ഠമാല, മഹോദരം, പുറ്റ് നോവ്, കുംഭമാകില, പിണ്ടി വീക്കം രക്താർബുദം, യോനിപുറ്റ് എന്നിങ്ങനെയൊക്കെയാണ് പറഞ്ഞിരുന്നത്. അതിന് ഇന്നും ആളുകൾ എത്തുന്നുണ്ട്. ഇന്നും ആളുകൾ എത്തുന്നുണ്ട്. ഇന്ന് ആരുടെയെങ്കിലും കയ്യിൽ ക്യാൻസർ എന്താണെന്നുള്ളതിന് ഡെഫനിഷനുണ്ടോ? പക്ഷേ എന്റെ കൈയിലുണ്ട്. ഇന്നുവരെ ക്യാൻസർ എന്നൊരു രോഗം ആരും കണ്ടുപിടിച്ചിട്ടുമില്ല അതിനൊരു ഡെഫനിഷനുമില്ല.
വിദേശ രാജ്യത്ത് പോലും കണ്ടുപിടിച്ചിട്ടില്ല എന്നാണോ പറയുന്നത് ?
ലോകത്ത് എവിടേയും ക്യത്യമായ ഡെഫനിഷൻ കൊണ്ടുവന്നിട്ടില്ല. മസ്തിഷ്‌കത്തിൽ വരുന്നുണ്ട്., സ്താനാർബുദം വരുന്നുണ്ട്. ഇവയ്ക്ക് കൃത്യമായ ഡെഫനിഷനില്ല. പക്ഷേ പാരമ്പര്യ വൈദ്യന്മാർ ക്യത്മായി ഇതിനെ പറയുന്നു. തൊണ്ടയിൽ വരുന്ന ക്യാൻസറിനെ തൊണ്ട വീക്കം, തലയിൽ വരുന്നതിനെ ഇങ്ങനെ ഓരോ തരത്തിലും പറയുന്നു.
ക്യാൻസർ നിർണയിക്കാൻ ആധുനിക വൈദ്യശാസ്ത്രത്തിന് കഴിഞ്ഞില്ലെങ്കിൽ കീമോ തെറാപ്പിയോക്കെ?
കീമോ തെറാപ്പി നടത്തി രക്ഷപ്പെട്ട ആരെയെങ്കിലും കാണിച്ച് തരാമോ. എന്റടുത്ത് ചികിത്സയ്ക്ക് എത്തുന്നവരോട് അതിനെ ക്യാൻസർ എന്ന് വിളിക്കേണ്ട എന്ന് മാത്രമേ ഞാൻ പറയാറുള്ളു. എറണാകുളം ജനറൽ ആശുപത്രിയുടെ വാതുക്കൽ എഴുതി ഓട്ടിച്ച ഒരു നോട്ടീസ് എന്റെ കൈവശമുണ്ട്. 'ക്യാൻസർ 200ൽ പരം കാരണം അവ്യക്തം' എന്നാണാണ് പറയുന്നത്. പിന്നെ എന്താണ് ക്യാൻസർ? ലോകത്തിൽ ഇന്നുവരെ ക്യാൻസറെന്താണെന്ന് കണ്ടെത്തിയിട്ടില്ലല്ലോ.
ക്യാൻസറിനെ ചികിത്സിക്കാൻ അലോപ്പതി മതിയെന്നാണോ പറയുന്നേ?
ലോകത്തൽ ഏതെങ്കിലും രോഗത്തിന് ആരെങ്കിലും മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടോ.
എന്താണ് കീമോയെ വിമർശിക്കാൻ കാരണം?
ഒരു എലി മുറിയിൽ കയറിയാൽ ഇല്ലം കത്തിച്ചിട്ട് കാര്യമുണ്ടോ. കീമോ ചെയ്യുന്നത് ഇഞ്ചക്ഷൻ ചെയ്ത ശേഷം ബോഡിയുടെ ഒരു ലെയറങ്ങ് കത്തിക്കുകയാണ്. മരിക്കുന്നത് വരെ ഇ കത്തിക്കൽ തുടരുന്നു. സായിപ്പ് ഇവിടുത്തെ കാര്യങ്ങളൊക്കെ അവരുടെ നാട്ടിൽ കൊണ്ടുപോയി പരീക്ഷിക്കുകയാണ്. എന്തിനാണ് വിദേശികൾ ആയൂർവേദ ചികിത്സയ്ക്കും നാട്ടുവൈദ്യ ചികിത്സയ്ക്കുമായി ഇവിടെയെത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ക്യാൻസർ ഇൻസ്റ്റിറ്യൂട്ടാണ് എം ടി ആന്റേഴ്‌സൺ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട്. അവിടുത്തെ ഉയർന്ന ഉദ്യോഗസ്ഥ്‌ന്റെ ഭാര്യയ്ക്ക് അസുഖം വന്നപ്പോൾ എന്തിനാണ് എന്റെ അടുത്തേക്ക് വന്നത്. അവർ 24 വർഷം എന്റെയടുത്ത് വന്ന് രോഗം മാറിയാണ് തിരിച്ച് പോയത്. എനിക്ക് അവർ അഭിമുഖവും നൽകിയിട്ടുണ്ട്. യൂട്യൂബിൽ അതിന്റെ വീഡിയോ കാണാം. ഗർഭപാത്രത്തിന്റെ ഭാഗത്തോട് ചേർന്ന് മഞ്ഞ കളർ വന്നപ്പോൾ അവർ അതിനെ ക്യാൻസർ എന്ന് ഉറപ്പിച്ചു.
എങ്ങനായാണ് താങ്കളുടെ ചികിത്സാ രീതി?
രോഗം സാധാരണ തടിപ്പാണെങ്കിൽ ഇത് മാറിയ നൂറ് പേരെ ഞാൻ കാണിച്ച് തരാം. ആർ.സി.സിയിൽ ചെല്ലുമ്പോൾ കീമോ ചെയ്ത് ഒഴിവാക്കുകയാണ് പതിവ്. ഞങ്ങൾക്ക് നിസാര പണികളെയുള്ളു. മസാജ് ചെയ്ത് ഇച്ചിരി വെളുത്തുള്ളി, കടുക്, മുരിങ്ങകോലും, പച്ചരിയും കൂടി അരച്ച് ചേർത്താൽ ആ നീര് വറ്റിപ്പോകും. ഇത്രയേയുള്ളുകാര്യം. അങ്ങനെ മാറിയവരെ ഞാൻ മുന്നില് നിർത്തി തരാം. എവിടെ നീരുണ്ടെങ്കിലും അതിന് നല്ല പോംവഴിയാമിത്. 41 തരം വൈദ്യശാസ്ത്രമുണ്ട് ഇന്ത്യയിൽ ഇവയിലൊന്നിന് പോലും ഞാൻ എതിരല്ല. പക്ഷേ നമ്മളെ ചൂഷണം ചെയ്ത തട്ടിക്കുന്ന ഇവർ തന്നെയാണ് കുറ്റം പറയുന്നത്. പ്രദീപ് ചള്ളിയിൽ എന്നു പറയുന്ന ഡോക്ടർ പറയുന്നു ക്യാൻസറ് എന്താണന്ന നിർവചിക്കാൻ കഴിഞ്ഞിട്ടില്ലെന്ന്. അദ്ദേഹം കൊടുങ്ങല്ലൂർ കാരനമാണ്യ രണ്ട് പി.എച്ച.ഡിയാണ് അദ്ദേഹത്തിനുള്ളത്, അദ്ദേതത്തിൽ നിന്നാണ് ഞാൻ ട്രെയിനിങ് സ്വീകരിച്ചത്.
( തുടരും)
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍