പലപ്പോഴും നാട്ടുകാർ നമ്മളെ വിളിച്ചുപറയുകയാണ് ചെയ്യാറ്; ഇന്നയാൾ പുറത്തിറങ്ങി നടക്കുന്നുണ്ടെന്ന്; നമ്മൾ ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും അവർ നടപടികളെടുക്കുകയും ചെയ്യും; പിന്നെ ആശാവർക്കർമാരെ ആ വീട്ടുകാർ ശത്രുക്കളായി കാണും; നേരിട്ടിരുന്ന പ്രധാന പ്രതിസന്ധി വിദേശത്ത് നിന്നു വന്നവർ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നു എന്നത് തന്നെ: മറുനാടനോട് കൊറോണ അനുഭവം പറഞ്ഞ് വാഴൂരിലെ ആശാവർക്കർ ഷൈജ
ജാസിം മൊയ്ദീൻ
കോഴിക്കോട്: കൊവിഡ് 19 ഭീതിയിൽ ലോകമാകെ വിറങ്ങലിച്ച് നിൽക്കുമ്പോഴും കേരളത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും സ്തുത്യർഹമായ സേവനം നടത്തുന്ന ഒരു വിഭാഗം ആളുകളാണ് ആശാ വർക്കർമാർ. തിരുവനന്തപുരത്ത് ഒരു ആശാവർക്കറെ വീട്ടിൽക്കയറി അക്രച്ച സംഭവവും ഈ കൊവിഡ് കാലത്ത് നടന്നു. താരതമ്യേന ചെറിയ വേതനം ലഭിക്കുന്ന ഇവർക്കാകട്ടെ വർഷത്തിൽ മുഴുവൻ ദിവസവും ജോലിയുമുണ്ട്.
എന്നാൽ ഈ ജോലിഭാരത്തെകുറിച്ചോ, ലഭിക്കുന്ന പ്രതിഫലത്തെകുറിച്ചോ ഇവർക്ക് തെല്ലും പരാതികളില്ല. അതിനേക്കാളുമെല്ലാമുപരി ഏത് പ്രതിസന്ധിഘട്ടത്തിലും നാടിന് വേണ്ടി സർക്കാറിനൊപ്പം പ്രവർത്തിക്കാനാകുന്നതിലെ സംതൃപ്തിയാണ് ഇവരെ മുന്നോട്ടു നയിക്കുന്നത്. ആരോഗ്യ വകുപ്പിന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും ഒട്ടുമിക്ക പദ്ധതികളും താഴെ തട്ടിൽ പ്രാവർത്തികമാക്കുന്ന ആശാവർക്കർമാരുടെ പ്രവർത്തനങ്ങൾ, പ്രതിസന്ധികൾ, കൊവിഡ് കാലത്തെ പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയവയെ കുറിച്ചെല്ലാം മറുനാടൻ മലയാളിയുമായി പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിലെ കാരാട് എന്ന പ്രദേശത്തെ ആശാ വർക്കറായ ഷൈജ.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ
കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്യുന്നതിന് മുന്നേ അതായത് ചൈനയിൽ കേസുകൾ റിപ്പോർട്ട് ചെയ്ത സമയത്ത് തന്നെ ഞങ്ങൾക്ക് അറിയിപ്പ് ലഭിച്ചിരുന്നു പ്രതിരോധ പ്രവർത്തനങ്ങൾക്ക് തയ്യാറാകാൻ. ഒരു ആശാവർക്കറുടെ പ്രവർത്തന പരിധിയിൽ ഏതാണ്ട് ഇരുന്നൂറിനടുത്ത് കുടുംബങ്ങളാണുള്ളത്. ഈ കുടുംബങ്ങളുടെയെല്ലാം മുഴുവൻ വിവരങ്ങളും ഞങ്ങളുടെ പക്കലുണ്ട്. ആ വീടുകളിൽ എത്ര പേർ വിദേശത്ത് ജോലി ചെയ്യുന്നു, പുറത്ത്പോയി പഠിക്കുന്ന എത്രപേരുണ്ട് എന്നീ കാര്യങ്ങളെല്ലാം. കൊവിഡ് 19 കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങിയത് വിദേശത്ത് നിന്ന് വന്നവരിൽ നിന്നായിരുന്നല്ലോ. അതുകൊണ്ട് തന്നെ ഞങ്ങളുടെ പക്കലുള്ള വിവരങ്ങളിൽ വിദേശത്ത് ജോലിചെയ്യുന്ന ആളുകളുടെ എല്ലാ വീടുകളിലേക്കും ഫോൺ ചെയ്തും നേരിട്ട് പോയും അന്വേഷിച്ചിരുന്നു; അവർ നാട്ടിലെത്തിയിട്ടുണ്ടോ, അതല്ലെങ്കിൽ അടുത്ത ദിവസങ്ങളിലെന്നെങ്കിലും നാട്ടിലേക്ക് വരുന്നുണ്ടോ എന്നതും.
പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികളുടെ കാര്യത്തിലും ഇക്കാര്യങ്ങൾ അന്വേഷിച്ചിരുന്നു.ഏതെങ്കിലും തരത്തിൽ വിദേശികളുമായി ബന്ധപ്പെട്ടവരുടെയും കണക്കുകൾ ഞങ്ങൾ ഈ ഘട്ടത്തിൽ അന്വേഷിച്ചിരുന്നു. ചിലരൊക്കെ സ്വമേധയാ ഇങ്ങോട്ട് വിളിച്ച് പറഞ്ഞിരുന്നു. ഞാൻ വിദേശത്ത് നിന്ന് വന്നയാളാണെന്നും, അല്ലെങ്കിൽ ഇന്ന ദിവസം നാട്ടിലെത്തുമെന്നും. ഇത്തരത്തിൽ വിദേശത്ത് നിന്ന് വന്നവരോടും വരും ദിവസങ്ങളിൽ നാട്ടിലെത്താൻ സാധ്യതയുള്ളവരോടുമെല്ലാം സർക്കാർ നൽകിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ അറിയിക്കുകയായിരുന്നു ആദ്യ ജോലി. ശേഷം ഇവരുടെ മുഴുവൻ വിവരങ്ങളും ബന്ധപ്പെട്ട ആശുപത്രികളിലെ ഹെൽത്ത് ഇൻസ്പെക്ടർമാരെ അറിയിക്കുകയും ചെയ്യും. ഇത്തരം വീടുകളിലേക്കാവശ്യമായ ഭക്ഷണം, മരുന്നുകൾ തുടങ്ങിയവയെല്ലാം എത്തിക്കുകയെന്നതും ഞങ്ങളുടെ ചുമതലയാണ്. ഏതെങ്കിലും തരത്തിൽ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നവരുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്യുക. ഇത്രയും കാര്യങ്ങളാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്തിരുന്നത്.
ഈ സമയത്ത് ആശാവർക്കർമാർ നേരിട്ടിരുന്ന പ്രധാന പ്രതിസന്ധിയെന്നത് വിദേശത്ത് നിന്നു വന്നവർ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നു എന്നതായിരുന്നു. പലപ്പോഴും നാട്ടുകാർ നമ്മളെ വിളിച്ചുപറയുകയാണ് ചെയ്യാറ്, ഇന്നയാൾ പുറത്തിറങ്ങി നടക്കുന്നുണ്ടെന്ന്. നമ്മൾ ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും അവർ നടപടികളെടുക്കുകയും ചെയ്യു. ഇങ്ങനെ സംഭവിച്ചാൽ പിന്നെ ആശാവർക്കർമാരെ ആ വീട്ടുകാർ ശത്രുക്കളായി കാണുകയും ചെയ്യും. ഇങ്ങനെയാണ് തിരുവനന്തപുരത്ത് ഒരു ആശാവർക്കറെ വീട്ടിൽ കയറി അക്രമിക്കുന്ന സംഭവമുണ്ടായത്.വ്യക്തിപമായി എനിക്ക് അത്തരം പ്രതിസന്ധികൾ ഏറെയൊന്നും ഉണ്ടായിട്ടില്ലെങ്കിലും കൂടെ പ്രവർത്തിക്കുന്ന പലരും ഇത്തരത്തിൽ അനുഭവങ്ങൾ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ലോക്ഡൗൺ ആയപ്പോൾ ഞങ്ങളോട് എല്ലാ കാര്യങ്ങളും വീട്ടിൽ നിന്ന് ഫോൺവഴി നിയന്ത്രിക്കാനാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ ആളുകളിലേക്ക് നേരിട്ട് എത്താൻ സാധിക്കുന്നില്ല എന്ന ബുദ്ധിമുട്ടുണ്ട്. ക്വാറന്റെയിനിൽ കഴിയുന്നവർ, അവരുടെ കുടുംബം, സ്ഥിരമായി മരുന്ന് കഴിക്കേണ്ട പ്രായമായവർ ഇവരുടെയൊക്കെ മരുന്നും ആവശ്യമെങ്കിൽ ഭക്ഷണവും എത്തിച്ചു നൽകേണ്ട ചുമതലയും ആശാവർക്കർമാർക്കുണ്ട്. ലോക്ഡൗണായ സാഹചര്യത്തിൽ അത്തരം ആളുകളുടെ ആവശ്യങ്ങൾ ഫോണിൽ വിളിച്ചറിഞ്ഞ് ബന്ധപ്പെട്ട വളണ്ടിയർമാരെ അറിയിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
മറ്റുപ്രവർത്തനങ്ങൾ
ആരോഗ്യവകുപ്പും, സാമൂഹ്യനീതി വകുപ്പും പ്രഖ്യാപിക്കുന്ന പല പ്രവർത്തനങ്ങളും താഴെതട്ടിൽ നടപ്പിലാക്കുന്നത് ആശാവർക്കർമാരും അംഗനവാടി ടീച്ചർമാരും മുഖേനയാണ്. ആഴ്ചയിൽ ആറ് ദിവസവും പ്രവർത്തനങ്ങളുണ്ട്. കൗമാരക്കാരായ പെൺകുട്ടികൾ,ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വയോജനങ്ങൾ, ജീവിതശൈലിരോഗങ്ങൾ ഉള്ള ആളുകൾ തുടങ്ങിയവരുടെയെല്ലാം കണക്കുകളെടുക്കണം. അവർക്ക് വേണ്ടി ക്ലാസുകൾ, മരുന്നുകൾ, പരിശോധനകൾ തുടങ്ങിയവ കൃത്യസമയത്ത് ലഭ്യമാക്കണം. ആർദ്രം മിഷന്റെ കീഴിലുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകണം. ആഴ്ചയിൽ രണ്ട് ദിവസം പിഎച്ച്സികളിലെ ഒപികളിൽ രോഗികൾക്ക് സഹായങ്ങൾ നൽകണം. പരിരക്ഷ ഹോംകെയർ പദ്ധതിയിൽ ഡോക്ടർമാർക്കും നഴ്സുമാർക്കുമൊപ്പം പോകണം.
കിടപ്പിലായ രോഗികൾക്കുള്ള സഹായങ്ങൾ നൽകണം. അവരെ കുളിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ ആശാവർക്കർമാരുടെ ഉത്തരവാദിത്വങ്ങളാണ്. ഇവകൂടാതെ മഴക്കാലത്തുകൊതുകു നശീകരണ പ്രവർത്തനങ്ങൾ, ഉറവിടമാലിന്യ സംസ്കരണ പരിപാടികൾ, ശൂചീകരണ പരിപാടികൾ ഇവയെല്ലാം വീടുകളിൽ കയറി നടപ്പിലാക്കേണ്ട ചുമതലയുമുണ്ടാകും.
പ്രതിസന്ധികൾ
ഒരു ആശാവർക്കർ ഒരു മാസത്തിനുള്ളിൽ ഏതാണ്ട് 200 വീടുകളെങ്കിലും കയറിയിറങ്ങുന്നുണ്ട്. ഏറ്റവും അധികം ബുദ്ധിമുട്ട് നേരിട്ടത് പൗരത്വഭേതഗതി നിയമവുമായി ബന്ധപ്പെട്ട സമരങ്ങൾ നടന്ന സമയത്താണ്. ഏതെങ്കിലും തരത്തിലുള്ള കണക്കെടുപ്പുകളുടെ ഭാഗമായി വീടുകളിലെത്തുമ്പോൾ പലരും ആ സമയത്ത് സഹകരിക്കാൻ തയ്യാറായിരുന്നില്ല. നമ്മൾ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ വന്നവരാണെന്ന തെറ്റിദ്ധാരണയിലായിരുന്നു വീട്ടുകാരിൽ പലരും.
അതുകൊണ്ട് തന്നെ ആ സമയത്ത് കണക്കെടുപ്പ് പൂർത്തിയാക്കാതെയും ഒപ്പ് വാങ്ങാതെയുമൊക്കെയാണ് പലയിടത്ത് നിന്നും തിരിച്ചുപോന്നത്. നമ്മളെ വ്യക്തിപരമായി അറിയുന്നവർപോലും ആ രീതിയിൽ പ്രതികരിച്ചു. പിന്നീട് ഡിഎംഒയുടെ നിർദ്ദേശമുണ്ടായിരുന്നത് ആ ഘട്ടത്തിൽ വിവരങ്ങൾ ശേഖരിച്ചാൽ മാത്രം മതിയെന്നായിരുന്നു.
വേതനം
താരതമ്യേന ഏറ്റവും ചെറിയ വേതനം ലഭിക്കുന്നവരാണ് ആശവർക്കർമാർ. ആർദ്രം പദ്ധതിയുാമയി ബന്ധപ്പെട്ടുള്ള 9 ടാസ്കുകളുണ്ട്. ഇവ പൂർത്തിയാക്കുന്ന മുറക്കാണ് ആശാവർക്കർമാർക്ക് വേതനം ലഭിക്കുന്നത്. ഓരോ ടാസ്കിനും 500 രൂപ വീതം 4500 രൂപയാണ് ഇപ്പോൾ ഹോണറേറിയം ലഭിക്കുന്നത്. പക്ഷെ പലർക്കും അതൊരു പ്രശ്നമായി തോന്നിയിട്ടില്ല. കാരണം അടുത്ത കാലത്താണ് ഇതെങ്കിലും കിട്ടിത്തുടങ്ങിയത്. അതുവരെ ഒരു പ്രതിഫലവും പറ്റാതെയാണ് ജോലി ചെയ്തിരുന്നത്. ജോലിയാണെന്ന് ഇപ്പോഴും കരുതുന്നില്ല. ഒരു സാമൂഹ്യപ്രവർത്തനമായിട്ടാണ് ഞാനിതിനെ കാണുന്നത്. എല്ലാറ്റിലുമുപരി നാട്ടിലെ എല്ലാവരുമായും മാസത്തിലൊരിക്കലെങ്കിലും അവരുടെ വീടുകളിൽ ചെന്ന് സംസാരിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഏറ്റവും സന്തോഷം നൽകുന്നകാര്യം.
പലവീടുകളിലും ഞങ്ങൾ അറിയപ്പെടുന്നത് ബ്ലീച്ചിങ് പൗഡർ കലക്കിയൊഴിക്കുന്ന ചേച്ചി, പറമ്പിലെ ചിരട്ട പെറുക്കുന്ന ചേച്ചി എന്നീ പേരുകളിലൊക്കെയാണ്. വേതനത്തേക്കാളേറെ ഇത്തരം വിളികളുണ്ടാക്കുന്ന സംതൃപ്തി തന്നെയാണ് ഈ മേഖലയിൽ തുടരാനുള്ള കാരണം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്