ലഖിംപുർ ഖേരി വിഷയത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനെ അഴിക്കുള്ളിലാക്കിയത് യോഗിയുടെ ഫോർവേഡ് പ്ലേയോ? ആശിഷ് മിശ്രയെ സംരക്ഷിക്കാതെ പെട്ടന്നുള്ള കർഷക താൽപ്പര്യത്തിൽ ബിജെപിക്കുള്ളിലും ഭിന്നാഭിപ്രായം; ഠാക്കൂർ-ബ്രാഹ്മണ പോരും ചർച്ചാ വിഷയം; കാർഷിക നിയമത്തിലെ കടുംപിടുത്തം ബിജെപിക്ക് സമ്മാനിക്കുന്നത് നഷ്ടക്കണക്കുകൾ മാത്രം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ യോഗി ആദിത്യാനാഥ് ദിവസം ചെല്ലുംതോറം പിടിമുറുക്കുകയാണ്. കേന്ദ്രത്തിൽ ഭരിക്കുന്നവരിൽ ചിലർക്കും യോഗിയുടെ വളർച്ച വെല്ലുവിളിയാണ്. ആർഎസ്എസ് പിന്തുണയോടും കൂടി അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വരെ യോഗിയെ ഉയർത്തിക്കാട്ടാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഈ ലക്ഷ്യത്തിലേക്ക് അടുക്കാൻ യോഗി ആദിത്യനാഥ് കയറിക്കളിച്ചു തുടങ്ങിയോ? കർഷക കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പുത്രൻ അറസ്റ്റിലാകുമ്പോൾ യോഗി അൽപ്പം വേഗത്തിൽ തന്നെ മുന്നിൽ കയറി ഗോളടിക്കാൻ ശ്രമിക്കുന്നു എന്ന ചിന്തകൾ ശക്തമാകുകയാണ്. കർഷക സമരത്തോട് ഇതുവരെ ആഭിമുഖ്യം കാണിക്കാത്ത യോഗി സർക്കാർ ഇപ്പോൾ പെട്ടന്ന് കർഷക സ്നേഹികൾ ആയത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിനു 4 മാസം മാത്രം ശേഷിക്കെ കർഷകസമരത്തിന്റെ തീപ്പൊരികൾ കെടുത്താനുള്ള ശ്രമം കൂടിയാണ് ഇപ്പോഴത്തെ അറസ്റ്റ്. ലഖിംപുർ ഖേരിയിലെ മുടിചൂടാമന്നനായ അജയ് മിശ്രയുടെ പിൻഗാമിയായി നിയമസഭാ ടിക്കറ്റിനു കാത്തിരുന്ന ആശിഷ് മിശ്ര അറസ്റ്റിലായതു ബ്രാഹ്മണരിലുണ്ടാക്കുന്ന ചലനങ്ങൾ പ്രധാനമാണ്. ഠാക്കൂർ സമുദായക്കാരനായ യോഗി ആദിത്യനാഥ് ബ്രഹ്മണരെ അവഗണിക്കുന്നു എന്ന വികാരം ശക്തമാണ്. ചിത്രത്തിലില്ലാതിരുന്ന കോൺഗ്രസ് നടത്തുന്ന മുന്നേറ്റങ്ങളും ബിജെപിയെ അലട്ടുന്നു. കർഷകസമരം അലയടിച്ച പടിഞ്ഞാറൻ യുപിയിൽ പ്രത്യാഘാതം വലുതാകുമെന്ന ആശങ്കയും പാർട്ടിക്കുണ്ട്.
20% വരുന്ന ബ്രാഹ്മണ വോട്ടുകൾ പിടിക്കാൻ കോൺഗ്രസിൽനിന്നു ജിതിൻ പ്രസാദയെ കൊണ്ടുവന്ന യോഗി ആദിത്യനാഥ് ലഖിംപുർ വിഷയത്തിൽ ബ്രാഹ്മണ സമുദായത്തിലെതന്നെ അജയ് മിശ്രയെയും മകൻ ആശിഷിനെയും സംരക്ഷിക്കാൻ ശ്രമിച്ചില്ലെന്ന തോന്നൽ ബിജെപിയിൽ ശക്തമാണ്. ജിതിൻ പ്രസാദയിലൂടെ ബ്രാഹ്മണ വോട്ടുകൾ നിലനിർത്തുമ്പോൾ തന്നെ മറ്റുവിഷയത്തിൽ മന്ത്രിപുത്രന്റെ പേരുയർന്നപ്പോൾ തടുക്കാതിരുന്നതും മന്ത്രി ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആർ ഇട്ടതും മുഖ്യമന്ത്രിയുടെ അറിവോടെയെന്നാണു പാർട്ടിക്കുള്ളിലെ ചർച്ച.
ആശിഷിനെ സംരക്ഷിക്കാൻ മെനക്കെടാതെ യോഗി സർക്കാർ ഈ വിഷയത്തിൽ കർഷകതാൽപര്യത്തിനാണു പ്രാമുഖ്യം നൽകിയത്. നേരത്തേ ബിജെപി സഹയാത്രികനായിരുന്ന കർഷകനേതാവ് രാകേഷ് ടികായത്തിനെ പ്രശ്നത്തിൽ ഇടപെടാൻ യോഗി തന്നെയാണു വിളിച്ചുവരുത്തിയതെന്നും സൂചനകളുണ്ടായിരുന്നു. അവർ മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം ഒറ്റയടിക്കു സർക്കാർ അംഗീകരിക്കുകയും ചെയ്തു. സംയമനം പാലിക്കാൻ കർഷകരോട് അഭ്യർത്ഥിച്ച ടികായത്ത്, മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. അത് യുപി സർക്കാർ ഇതുവരെ നിരാകരിച്ചിട്ടില്ലെന്നതു ശ്രദ്ധേയമാണ്.
ചോദ്യം ചെയ്യലുമായി സഹകരിക്കാതെ ആശിഷ് മിശ്ര
ഇന്നലൊയണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയെ പത്ത് മണിക്കൂർ നീണട് ാേദ്യം ചെയ്യലിന് ഒടുവിൽ അറസ്റ്റു ചെയ്തത്. ആശിഷ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് യുപി പൊലീസ് അറിയിച്ചു. കൊലപാതകം, ഗൂഢാലോചന, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കർഷകർക്ക് ഇടയിലേക്ക് വാഹന ഇടിച്ചു കയറ്റി എന്നിങ്ങനെ എട്ടോളം വകുപ്പുകളാണ് അശിഷിനെതിരെ ചുമത്തിയിരിക്കുന്നത്. ആശിഷിനെ കോടതിയിൽ ഹാജരാക്കും.
സംഭവം നടക്കുന്ന സമയം താൻ സ്ഥലത്തില്ലായിരുന്നെന്ന് ആശിഷ് അന്വേഷണ സംഘത്തിനു മുന്നിൽ ആവർത്തിച്ചത്. ഇതു സാധൂകരിക്കുന്ന സാക്ഷിമൊഴികളും വിഡിയോകളും ആശിഷ് ഹാജരാക്കിയതായാണ് വിവരം. പ്രവർത്തകർക്ക് വാഹനം വിട്ടുകൊടുക്കുക മാത്രമാണ് ചെയ്തതെന്ന് ആശിഷ് മിശ്ര പൊലീസിനോട് വ്യക്തമാക്കി. സംഘർഷ ദിവസം ബൻവീർപുരിലായിരുന്നു. അതിനാൽ വാഹനത്തിൽ ഉണ്ടായിരുന്നെന്ന എഫ്ഐആറിലെ പരാമർശം തെറ്റാണെന്നും ആശിഷ് മിശ്ര പറഞ്ഞതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
കേസിൽ ഉത്തർപ്രദേശ് സർക്കാരിന്റെ സമീപനത്തിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ കാര്യത്തിലും സുപ്രീം കോടതി അതൃപ്തി അറിയിച്ചതിനു പിന്നാലെയാണ് ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആശിഷിന് സമൻസ് അയച്ചത്. രാവിലെ 11ഓടൊണ് പ്രത്യേക അന്വേഷണസംഘത്തിനു (എസ്ഐടി) മുൻപിൽ ആശിഷ് ഹാജരായത്.
പ്രത്യേകാന്വേഷണസംഘം പ്രവർത്തിക്കുന്ന ലഖിംപുർ ഖേരി ക്രൈംബ്രാഞ്ച് ഓഫിസിന്റെ പിൻവാതിലിലൂടെയാണ് ആശിഷ് മിശ്ര ഹാജരാകാനെത്തിയത്. മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ചു വന്ന ആശിഷ് മുഖം മറച്ചിരുന്നു. ഡിഐജി ഉപേന്ദ്ര അഗർവാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിലായിരുന്നു ചോദ്യംചെയ്യൽ.
കൃഷി നിയമത്തിലെ പിടിവാശി ബിജെപി ഉപേക്ഷിക്കുമോ?
വിവാദമായ കാർഷിക നിയമത്തിലെ പിടിവാശി ഉപേക്ഷിക്കാൻ കേന്ദ്രസർക്കാർ ഇനിയെങ്കിലും തയ്യാറാകുമോ? ഈ വിഷയത്തിൽ ബിജെപിക്ക് നഷ്ടങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. അടുത്തു തന്നെ വരുന്ന തെരഞ്ഞെടുപ്പുകൾ കൂടി പരിഗണിക്കുമ്പോൾ വിട്ടുവീഴ്ച്ചക്കുള്ള സാധ്യതയും ഉയരുന്നുണ്ട്. കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയെന്ന കേസിൽ മകൻ അറസ്റ്റിലായതോടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവയ്ക്കണമെന്ന മുറവിളി കൂടുതൽ ശക്തമാകും.
കഴിഞ്ഞ വർഷം സെപ്റ്റംബർ 17നാണ് കൃഷിനിയമങ്ങളിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദളിന്റെ ഹർസിമ്രത് കൗർ ബാദൽ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചത്. 10 ദിവസം കഴിഞ്ഞപ്പോൾ, ദേശീയ ജനാധിപത്യ സഖ്യത്തിൽനിന്ന് (എൻഡിഎ) പിന്മാറുന്നുവെന്ന് ശിരോമണി അകാലിദൾ പ്രഖ്യാപിച്ചു. ഡിസംബറിൽ കൃഷിനിയമങ്ങൾത്തന്നെ കാരണമാക്കി രാജസ്ഥാനിൽനിന്നുള്ള രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയും എൻഡിഎ വിട്ടു. കഴിഞ്ഞ ജനുവരിയിൽ കൃഷിനിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു.
പ്രതിഛായ മിനുക്കാനാണ് പ്രമുഖരായ ചിലരെത്തന്നെ കേന്ദ്രമന്ത്രിസഭയിൽനിന്ന് ഒഴിവാക്കി കഴിഞ്ഞ ജൂലൈയിൽ സമഗ്ര അഴിച്ചുപണി നടത്തിയത്. ഇതര പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) അവഗണിക്കപ്പെടുന്നു എന്ന പരാതി പരിഹരിക്കുകയാണ് അഴിച്ചുപണിയിലൂടെ പ്രധാനമായി ലക്ഷ്യമിട്ടത്. അപ്പോഴും, ബ്രാഹ്മണർ അവഗണിക്കപ്പെടുന്നുവെന്ന യുപിയിൽനിന്നുള്ള പരാതി കേട്ടിട്ടെന്നോണം ആ വിഭാഗത്തിൽനിന്ന് അജയ് മിശ്രയെ മാത്രം ഉൾപ്പെടുത്തി.
കർഷകസമരം പഞ്ചാബിലെ സിഖുകാരുടേതു മാത്രമെന്നായിരുന്നു മോദി സർക്കാരും ബിജെപിയും ആദ്യം വാദിച്ചത്. ഖലിസ്ഥാൻ ആരോപണവും മറ്റും അതിന്റെ ഭാഗമായിരുന്നു. എന്നാൽ, പിന്നീട് യുപിയിലും ഹരിയാനയിലും സമരം സജീവമായി. ലഖിംപുർ ഖേരിയാണ് ഇപ്പോൾ കർഷകപ്രക്ഷോഭത്തിലെ മുഖ്യ സ്ഥലനാമം. 9കോൺഗ്രസ് മുൻകയ്യെടുത്ത ലഖിംപുർ വിഷയത്തിൽ തോറ്റുകൊടുത്തു എന്ന പ്രതീതി ഒഴിവാക്കാൻ ബിജെപി ഏറെ ശ്രമിച്ചു. മകന്റെ പേര് ഒന്നാമതുള്ള എഫ്ഐആർ വന്നശേഷവും അജയ് മിശ്ര രാജിവയ്ക്കേണ്ടെന്ന തീരുമാനം അതിന്റെ ഭാഗമായിരുന്നു. കർഷക യൂണിയനുകൾ സമരം ശക്തമാക്കിയാൽ മാത്രം രാജിയെന്ന ആലോചനയും പിന്നീടുണ്ടായി.
കർഷകരെ ഇടിച്ചതിൽ ഒരു വാഹനം തന്റേതെങ്കിലും മകൻ നിരപരാധിയെന്ന നിലപാടിലായിരുന്നു അജയ് മിശ്ര. എന്നാൽ, എഫ്ഐആറിലെ ഒന്നാമത്തെ പേരുകാരനെ അറസ്റ്റ് ചെയ്യാതെയുള്ള കേസ് നടപടികളിൽ സുപ്രീം കോടതി സ്വരം കടുപ്പിച്ചപ്പോൾ കേന്ദ്രവും യുപി സർക്കാരും പ്രതിരോധത്തിലായി. കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ ഇളയ മകനാണ് അറസ്റ്റിലായ ആശിഷ്. ലഖിംപുർ ഖേരിയിൽ അജയ് മിശ്ര പടുത്തുയർത്തിയ രാഷ്ട്രീയസാമ്രാജ്യത്തിന്റെ പിന്മുറക്കാരനായി ജനം കരുതിയത് ആശിഷിനെയാണ്. ലഖിംപുരിൽ അരിമില്ലും പെട്രോൾ പമ്പും കൃഷിഭൂമിയുമൊക്കെയായി ഒട്ടേറെ വസ്തുവകകളാണ് അജയ് മിശ്രയുടെ കുടുംബത്തിനുള്ളത്.
2012ൽ നിഘാസൻ മണ്ഡലത്തിൽനിന്ന് എംഎൽഎ ആയ അജയ് മിശ്ര 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഖേരി മണ്ഡലത്തിൽനിന്നു വിജയിച്ചതിനെത്തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ ആശിഷ് ടിക്കറ്റിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിത്വത്തിനു ശ്രമിച്ചെങ്കിലും വിഫലമായി. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ അജയ് മിശ്രയുടെ തിരഞ്ഞെടുപ്പു ക്യാംപെയ്ന്റെ ചുമതല ആശിഷിനായിരുന്നു. തുടർന്ന്, പാർട്ടി പരിപാടികളിൽ സജീവമായി കളംപിടിച്ചു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിഘാസനിൽ സ്ഥാനാർത്ഥിയാകാൻ സാധ്യത കൽപിക്കപ്പെട്ടിരിക്കെയാണ് ഇപ്പോഴത്തെ പതനം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്