'മോദിയും ഷായും ചേർന്ന് എന്നെ ഒരു ഹരേൺ പാണ്ഡ്യയാക്കില്ലെന്ന് പ്രതീക്ഷിക്കുന്നു; രണ്ടുപേരും ആർഎസ്എസിലെ ഏറ്റവും ഉന്നതരേപ്പോലും കബളിപ്പിച്ചു'; സുബ്രമണ്യം സ്വാമിയുടെ പരാമർശം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു
ന്യൂസ് ഡെസ്ക്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ മുതിർന്ന ബിജെപി നേതാവ് സുബ്രമണ്യം സ്വാമി ട്വിറ്ററിലൂടെ നടത്തിയ പരാമർശം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി ഹരേൺ പാണ്ഡ്യയുടെ പേര് പരാമർശിച്ചുകൊണ്ടുള്ള ട്വീറ്റാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. സുബ്രമണ്യം സ്വാമിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി.
'മോദിയും ഷായും ചേർന്ന് എന്നെ ഒരു ഹരേൺ പാണ്ഡ്യയാക്കാൻ ആസൂത്രണം നടത്തുകയല്ലെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയാണെങ്കിൽ എനിക്ക് എന്റെ സുഹൃത്തുക്കളെ അറിയിക്കണം. കിട്ടുന്നതിന് അനുസരിച്ച് തിരിച്ചടിക്കുന്നവനാണ് ഞാനെന്ന് ഓർക്കുക. രണ്ടുപേരും ആർഎസ്എസിലെ ഏറ്റവും ഉന്നതരേപ്പോലും കബളിപ്പിച്ചിരിക്കുകയാണ്,' മുൻ കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു.
I hope Modi & Shah are not planning a Haren Pandeya on me. If so I may have to alert my friends. Remember I give as good as I get. The duo have even bluffed those in the highest authority in RSS.
— Subramanian Swamy (@Swamy39) October 31, 2022
ട്വീറ്റിന് താഴെ നിരവധി പേർ പ്രതികരണങ്ങളുമായെത്തി. 'ഹരേൺ പാണ്ഡ്യ വധം താങ്കൾ മോദിക്കും അമിത് ഷായ്ക്കുമെതിരെ ആരോപിക്കുകയാണോ?' എന്ന് ഒരാൾ ചോദിച്ചു. 'ഹരേൺ പാണ്ഡ്യയെ ബിജെപിയിൽ ഒതുക്കി'യതിനേക്കുറിച്ചാണ് താൻ പറഞ്ഞതെന്ന് സുബ്രമണ്യം സ്വാമി മറുപടി നൽകി. 'പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും താങ്കളെ വധിക്കാൻ പോകുകയാണെന്ന് ആരോപണം അതിരുവിട്ടതാണ്' എന്ന് മറ്റൊരു ട്വിറ്റർ യൂസർ പറഞ്ഞു.
'അസംബന്ധം, താങ്കളുടേത് വൃത്തികെട്ട മനോനില' എന്നായിരുന്നു മുതിർന്ന സംഘ്പരിവാർ നേതാവിന്റെ മറുപടി. സർക്കാരിനകത്തും ബിജെപി ആർഎസ്എസിന് വേണ്ടിയാണോ പണിയെടുക്കുന്നത് എന്ന് മറ്റൊരു ചോദ്യമുയർന്നു. അവ രണ്ടും രണ്ട് സംഘടനകളാണെന്നും ബിജെപി ആർഎസ്എസിനോട് കടപ്പെട്ടിരിക്കണമെന്നും സുബ്രമണ്യം സ്വാമി തിരിച്ചടിച്ചു.
2003 മാർച്ച് 26നാണ് ഹരേൺ പാണ്ഡ്യ കൊല്ലപ്പെടുന്നത്. അഹമ്മദാബാദിലെ ലോ ഗാർഡൻസിൽ പ്രഭാത സവാരിക്ക് പോയ ഹരേൺ പാണ്ഡ്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. നടക്കാനിറങ്ങി രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ആശങ്കയിലായ കുടുംബം സന്തത സഹചാരി നീലേഷ് ഭട്ടിനെ പറഞ്ഞയച്ചു. കാറിൽ മരിച്ച നിലയിൽ പാണ്ഡ്യയെ കണ്ടെത്തി. രണ്ട് അജ്ഞാതർ മുൻ ആഭ്യന്തര മന്ത്രിക്ക് നേരെ അഞ്ച് തവണ നിറയൊഴിച്ചെന്നായിരുന്നു ആദ്യ വിവരം.
കേശുഭായ് പട്ടേലിന്റെ വിശ്വസ്തനായിരുന്ന പാണ്ഡ്യ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു. പിന്നീട് മോദി മുഖ്യമന്ത്രിയായപ്പോൾ റവന്യൂമന്ത്രിയായി. 2002 ഓഗസ്റ്റിൽ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. 2002 നിയമസഭാ തെരഞ്ഞെടുപ്പിൽ തഴയപ്പെട്ടേക്കുമെന്ന് മുൻകൂട്ടി കണ്ടായിരുന്നു ഇത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന ഹരേൺ പാണ്ഡ്യക്ക് പിന്നീട് ബിജെപി, ദേശീയ ഏക്സിക്യൂട്ടീവ് ചുമതല നൽകി. 2012ൽ ഹരേൺ പാണ്ഡ്യയുടെ ഭാര്യ ജാഗൃതി പാണ്ഡ്യ ഗുജറാത്ത് പരിവർത്തൻ പാർട്ടിയെ പ്രതിനിധീകരിച്ച് ബിജെപിക്കെതിരെ മത്സരിച്ചിരുന്നു. ഭർത്താവിന്റെ കൊലയിലും ഗൂഢാലോചനയിലും ഉന്നതർക്ക് പങ്കുണ്ടെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഇത്.
ഹരേൺ പാണ്ഡ്യയുടെ മരണത്തിന് 2002 ഗുജറാത്ത് കലാപവുമായി ബന്ധമുണ്ടെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഗുജറാത്ത് കലാപ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്നു പാണ്ഡ്യ. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയും ഉപ പ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയും പാണ്ഡ്യക്ക് നേരെ വധ ഭീഷണി ഉണ്ടായിരുന്നിട്ടും വേണ്ടത്ര സുരക്ഷയൊരുക്കാതിരുന്നതാണ് കൊലയ്ക്ക് കാരണമെന്ന് വിമർശനങ്ങളുണ്ടായി. ഹരേൺ പാണ്ഡ്യയെ മാറ്റിനിർത്തിയെന്ന് ചൂണ്ടിക്കാട്ടി സംഘപരിവാറിനകത്തും വിമർശനങ്ങളുണ്ടായി. വധഭീഷണിയുണ്ടെന്ന വിവരം ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് ഹരേൺ പാണ്ഡ്യയെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു.
ഗുജറാത്ത് കലാപം നടക്കുന്ന സമയത്ത് റവന്യൂ മന്ത്രിയായിരുന്നു ഹരേൺ പാണ്ഡ്യ. കലാപത്തിന് ഇരയായവരുമായും കുടുംബങ്ങളുമായും മുസ്ലിം നേതാക്കളുമായും സമാധാന സന്ധി ഭാഷണത്തിന് കഴിയുമായിരുന്ന ഏക മന്ത്രിസഭാംഗമായിരുന്നു പാണ്ഡ്യയെന്ന് പറയപ്പെടുന്നു. ഗോദ്ര ട്രെയ്ൻ ദുരന്തം നടന്ന 2002 ഫെബ്രുവരി 27ന് മുഖ്യമന്ത്രി മോദി വസതിയിൽ നടത്തിയ യോഗത്തിൽ താൻ പങ്കെടുത്തിരുന്നതായി പാണ്ഡ്യ വെളിപ്പെടുത്തിയെന്ന് ഔട്ട്ലുക്ക് റിപ്പോർട്ട് ചെയ്യുന്നു. പ്രസ്തുത യോഗത്തിൽ 'രോഷം പ്രകടിപ്പിക്കാൻ ജനങ്ങളെ അനുവദിക്കണമെന്നും ഹിന്ദുക്കളുടെ തിരിച്ചടിയുടെ ഇടയിൽ കയറാൻ ആരും വരരുതെന്നും' മോദി പറഞ്ഞതായി ആരോപണമുണ്ട്.
മന്ത്രിസഭാംഗങ്ങളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മറ്റ് അധികൃതരും ഈ യോഗത്തിലുണ്ടായിരുന്നതായും താൻ മോദിയുടെ വാക്കുകൾക്ക് സാക്ഷിയാണെന്നും ഹരേൺ പാണ്ഡ്യ തുറന്നുപറഞ്ഞതായി ഔട്ട് ലുക്ക് മാഗസിൻ റിപ്പോർട്ട് ചെയ്യുകയുണ്ടായി. 2002 മെയിൽ നൽകിയ പ്രതികരണം അതേവർഷം ഓഗസ്റ്റ് 19ന് പാണ്ഡ്യ ആവർത്തിച്ചതായി ഔട്ട് ലുക്ക് പറയുന്നു. താനാണ് ഇത് വെളിപ്പെടുത്തിയതെന്ന് പുറത്തറിഞ്ഞാൽ കൊല്ലപ്പെടുമെന്ന് കൂടി പാണ്ഡ്യ രണ്ടാമത്തെ പ്രതികരണത്തിൽ വ്യക്തമാക്കിയെന്ന് ഔട്ട് ലുക്ക് റിപ്പോർട്ട് ചെയ്തു. സമാന ആരോപണമാണ് ഇപ്പോൾ ജയിലിൽ കഴിയുന്ന സഞ്ജീവ് ഭട്ടും മോദിക്കെതിരെ ഉന്നയിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍