സിലിഗുഡിയിൽ സിപിഎം നേതാവുമായി ബിജെപി പ്രതിനിധികൾ ചർച്ച നടത്തിയതിന് പിന്നിൽ ദുരൂഹത കണ്ട് തൃണമൂൽ; തൊട്ടു പിന്നാലെ യോഗി ആദിത്യനാഥിന് തൊട്ടടുത്ത് ഇരുന്ന് കുശലം പറഞ്ഞ് പിണറായിയും; സിപിഎമ്മിനെതിരെ ദേശീയ തലത്തിൽ കേരളാ മുഖ്യന്റെ നീക്കം ചർച്ചയാക്കാൻ മമതാ; ബംഗാളിൽ സിപിഎം-ബിജെപി സഖ്യം വരുമോ?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ബിജെപി ഇതര മുഖ്യമന്ത്രിമാർ നിൽക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ യോഗത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നത് ദേശീയ തലത്തിൽ ചർച്ചയാക്കാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തയ്യാറാകുന്നുവെന്ന് റിപ്പോർട്ട്. കോൺഗ്രസും സിപിഎം ഇരട്ടത്താപ്പ് ചർച്ചയാക്കും. ബംഗാളിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും തമ്മിൽ സഖ്യമുണ്ടാക്കാനൊരുങ്ങുന്നുവെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിന് കൂടുതൽ ബലം നൽകാൻ പിണറായിയുടെ യോഗത്തിലെ സാന്നിധ്യവും ചർച്ചയാക്കും.
ഉത്തരബംഗാളിലെ പ്രമുഖ സിപിഎം നേതാവും മുന്‍മന്ത്രിയുമായ അശോക് ഭട്ടാചാര്യയെ സിലിഗുഡിയിലെ വസതിയിൽ രാജു ബിസ്ത എംപി, ശങ്കർ ഘോഷ് എംഎൽഎ എന്നിവരടക്കമുള്ള ബിജെപി നേതാക്കൾ സന്ദർശിച്ചു ചർച്ച നടത്തിയതാണു വിവാദമായത്. ദീപാവലിയോടനുബന്ധിച്ചുള്ള സന്ദർശനമാണെന്നു ബിജെപി നേതാക്കളും ഭട്ടാചാര്യയും വിശദീകരിച്ചിട്ടുണ്ടെങ്കിലും ബിജെപി ബന്ധമെന്ന ആരോപണത്തോടു സംസ്ഥാന നേതൃത്വം പ്രതികരിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത യോഗത്തിൽ പിണറായി എത്തുന്നത്.
ബംഗാളിൽ ബിജെപിക്കു ശക്തിയുള്ള മേഖലയാണു സിലിഗുഡി അടക്കമുള്ള ഉത്തര ബംഗാൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ മേഖലയിലെ 8 സീറ്റുകളിൽ ഏഴും ബിജെപി നേടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മേഖലയിലെ 54 സീറ്റുകളിൽ മുപ്പതും ബിജെപിക്കു ലഭിച്ചു. സിപിഎമ്മും കോൺഗ്രസും വോട്ടുകൾ ബിജെപിക്കു മറിച്ചെന്നു ടിഎംസി ആരോപിച്ചിരുന്നു. സിപിഎം സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വവും ഇക്കാര്യത്തിൽ നിലപാടു വിശദീകരിക്കണമെന്നാണു തൃണമൂലിന്റെ ആവശ്യം. ഇതിനൊപ്പം പിണറായി വിഷയവും ബംഗാളിൽ ചർച്ചയാക്കാനാണ് മമതയുടെ നീക്കം.
കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ച സുരക്ഷാ അവലോകന യോഗത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുമ്പോൾ ഞെട്ടുന്നത് ബിജെപി ഇതര മുന്നണി ലക്ഷ്യമിടുന്ന പ്രതിപക്ഷമാണ്. കേന്ദ്ര സർക്കാർ നയങ്ങളോടുള്ള അതൃപ്തി പ്രകടിപ്പിക്കാൻ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിമാരായ മമതാ ബാനർജിയും നിതീഷ് കുമാറും എംകെ സ്റ്റാലിനും യോഗത്തിൽ നിന്ന് വിട്ടു നിന്നു. ഓഡീഷാ മുഖ്യമന്ത്രി നവീൻ പട്നായികും പോയില്ല. എന്നിട്ടും ഇടതുമതേതര ബദലിന് വേണ്ടി വാ തോരാതെ പ്രസംഗിക്കുന്ന സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രി പങ്കെടുക്കുകയും ചെയ്തതാണ് പ്രതിപക്ഷത്തെ അമ്പരപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ സൂരജ്കുണ്ഡിലെ ചിന്തൻ ശിവിറിൽ പങ്കെടുക്കുന്ന മറ്റൊരു ബിജെപി ഇതര മുഖ്യമന്ത്രി ആംആദ്മി പാർട്ടിയുടെ ഭഗവത് സിങ് മാൻ മാത്രമാണ്.
കേന്ദ്ര നയങ്ങളോടുള്ള താൽപ്പര്യ കുറവ് വ്യക്തമാക്കാൻ കേന്ദ്രം വിളിച്ച യോഗത്തിൽ ബിജെപി ഇതര സർക്കാരുള്ള ബാക്കിയെല്ലാം സംസ്ഥാനവും പേരിന് പ്രതിനിധികളെ അയച്ചു. മന്ത്രിമാരാണ് പങ്കെടുത്തവരിൽ ഭൂരിഭാഗവും. അപ്പോഴും മുഖ്യമന്ത്രിമാർ ചടങ്ങിന് മോടി കൂട്ടും വിധം എത്താതെ ബഹിഷ്കരിച്ചു. ഹരിയാനാ മുഖ്യമന്ത്രിയായ മനോഹർലാൽ ഖട്ടർ, യുപിയിൽ നിന്ന് യോഗി ആദിത്യനാഥ്, അസമിലെ ഹിമന്ത ബിശ്വാസ് ശർമ്മ, മണിപ്പൂരിലെ ബൈറേൻ സിങ്, ഗോവയിലെ പ്രമോദ് സാവന്ത്, ത്രിപുരയിലെ മണിക് സാഹ, ഉത്തരഖണ്ഡിൽ നിന്ന് പുഷ്കർ സിങ് ധാമി, സിക്കിമിലെ പ്രേം സിങ് തമാംഗ് എന്നിവരും പങ്കെടുക്കുന്നുണ്ട്. ഇവരെല്ലാം ബിജെപി മുഖ്യമന്ത്രിമാരാണ്. മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസാണുള്ളത്. നാഗാലാണ്ടിൽ നിന്നും ഉപമുഖ്യമന്ത്രിയാണ് എത്തിയത്. ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ അഭാവത്തിനിടെയാണ് പിണറായിയുടെ സജീവ സാന്നിധ്യം ചർച്ചയാക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷാ വിളിച്ചുചേർത്ത സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാതെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിമർശനവും ഉയർത്തി. അമിത് ഷാ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നു എന്ന രൂക്ഷമായ പ്രതികരണവും മമത ഉയർത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച രണ്ട് ദിവസത്തെ സെഷനിൽ നിന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിട്ടുനിന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വീഡിയോ കോൺഫറൻസിലൂടെ യോഗത്തെ അഭിസംബോധന ചെയ്യും. പശ്ചിമ ബംഗാളിലെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഹോം ഗാർഡ്) നീരജ് കുമാർ സിങ്, പശ്ചിമ ബംഗാൾ റസിഡന്റ് കമ്മീഷണർ രാം ദാസ് മീണ എന്നിവർ യോഗത്തിൽ ബംഗാളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാന സർക്കാരുകളുടെ അധികാരം കവർന്നെടുക്കുകയും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണകക്ഷികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുവെന്ന് ബംഗാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നിരന്തരം തെളിവുകൾ നിരത്തുന്നുണ്ട്. നിരവധി വിഷയങ്ങളിൽ തൃണമൂൽ അമിത് ഷായുമായി തർക്കത്തിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ രൂക്ഷമായ വിമർശനമാണ് മമത ഉന്നയിക്കുന്നത്.'ഇത് ഉത്സവകാലമാണ്. നിരവധി ചടങ്ങുകൾ നടക്കുന്നു. ഛത് പൂജയും ഉടൻ നടക്കും. മുഖ്യമന്ത്രിക്ക് സംസ്ഥാനം വിടാൻ കഴിയില്ല. നമ്മുടെ ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പിയും ഇതേ കാരണത്താൽ യോഗത്തിൽ പങ്കെടുക്കില്ല' -ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞത് ഇങ്ങനെയാണ്. കേരളത്തിൽ ഗവർണ്ണർ ഇടപെടൽ നടത്തുന്നുണ്ട്. ഇതിന് പിന്നിൽ കേന്ദ്ര ഗൂഡാലചനയാണെന്ന് സിപിഎം ആരോപിക്കുന്നു. എന്നിട്ടും പിണറായി വിജയൻ യോഗത്തിനെത്തി.
കേരളത്തിലെ സ്വർണ്ണ കടത്തിൽ എൻഐഎയും ഇഡിയും അന്വേഷണത്തിലാണ്. സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ നേർക്കാണ് വീഴുന്നത്. ഈ അന്വേഷണം കർണ്ണാടകയിലേക്ക് മാറ്റാനും നീക്കമുണ്ട്. ഇതെല്ലാം മുഖ്യമന്ത്രിയുടെ കുടുംബത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലുമുണ്ട്. ഇതിന് വേണ്ടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയെ പിണക്കാതെ പിണറായി യോഗത്തിന് എത്തിയതെന്നും സൂചനയുണ്ട്. നേരത്തെ ദക്ഷിണേന്ത്യയിലെ സുരക്ഷാ യോഗത്തിന് അമിത് ഷാ എത്തിയപ്പോൾ പിണറായി വിജയൻ നേരിട്ടെത്തി സ്വീകരിച്ചിരുന്നു. ഇതും വലിയ ചർച്ചയായി.
ഇതിന് പിന്നാലെയാണ് ഹരിയാനയിലെ യോഗത്തിലും തിരക്കുകളും മറ്റും വേണ്ടെന്ന് വച്ച് പിണറായി എത്തുന്നത്. കേരളത്തിന്റെ ആവശ്യങ്ങൾ യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍