പ്രോട്ടോക്കോൾ വിവാദത്തിൽ സ്ലിപ്പ് ആയില്ലെങ്കിലും മൊറാലിറ്റി വിവാദത്തിൽ സ്ലിപ്പ് ആകാൻ സാധ്യത; മന്ത്രിസഭാ പുനഃസംഘടനയിൽ വി.മുരളീധരന് സ്ഥാനം പോയേക്കും; തനിക്കില്ലെങ്കിൽ സുരേഷ് ഗോപിക്കും കുമ്മനത്തിനും മന്ത്രി പദവി വേണ്ടെന്നോ? സ്മിതാ മേനോൻ വിവാദം ഉലച്ച സാഹചര്യത്തിൽ ഡൽഹി നീക്കങ്ങൾ സംശയക്കണ്ണോടെ നോക്കി കൃഷ്ണദാസ് വിഭാഗം; കുമ്മനത്തിനെ സൈഡ് ലൈൻ ചെയ്ത് വിഭാഗീയതയുടെ പിടിയിലേക്ക് വീണ്ടും ബിജെപി
എം മനോജ് കുമാർ
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധിയായി കുമ്മനത്തെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടു ബിജെപി സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ വിവാദം പുകയവേ ഈ പദവിക്ക് പിന്നിലും ആസൂത്രിതമായ രാഷ്ട്രീയ കരുനീക്കങ്ങൾ നടന്നതായി സൂചന. കുമ്മനത്തിനു നൽകിയ സ്ഥാനം ചിലരുടെ ബുദ്ധിയോ അതോ കുബുദ്ധിയോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ഉയർന്നത്. ഇതിനു പിന്നിൽ ശക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നു മനസിലാക്കി തന്നെയാണ് ബിജെപി ഗ്രൂപ്പുകളിൽ ഈ രീതിയിൽ ഒരു ചർച്ചയ്ക്ക് തുടക്കമായത്. സംസ്ഥാന ബിജെപിയെ കൈപ്പിടിയിലാക്കി വി.മുരളീധരൻ നടത്തുന്ന ശക്തമായ നീക്കത്തിന്റെ ഭാഗം തന്നെയാണ് കുമ്മനത്തിനു ലഭിച്ച പദവി എന്നാണ് ബിജെപിയിലെ സംസാരം. കെ.സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാൻ കഴിഞ്ഞതോടെ സംസ്ഥാന ബിജെപി മുരളീധരന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്. ഈ നിയന്ത്രണത്തിന്റെ മറ പിടിച്ച് മുരളിധരൻ നടത്തുന്ന നീക്കം തന്നെയാണ് ബിജെപിയെ പിടിച്ചുലയ്ക്കുന്നത് എന്നാണ് പാർട്ടിയിലെ സംസാരം.
ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി പദവിയിലേക്ക് ബി.എൽ.സന്തോഷ് വന്നതോടെ കാര്യങ്ങൾ വി.മുരളീധരന് അനുകൂലമാണ്. കുമ്മനത്തിനു കൈവന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധി സ്ഥാനം സന്തോഷിനെ കൂട്ടുപിടിച്ച് മുരളീധരൻ നടത്തിയ നീക്കത്തിന്റെ തുടർച്ചയാണ്. സ്മിതാ മേനോൻ വിവാദത്തിന്റെ പാശ്ചാത്തലത്തിൽ വരുന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ വി.മുരളീധരന് സ്ഥാനനഷ്ടത്തിനു സാധ്യതയുണ്ട് എന്ന് ഡൽഹിയിൽ സംസാരം ശക്തമാണ്. മുരളീധരൻ തെറിക്കുകയാണെങ്കിൽ സ്ഥാനത്തിനു പരിഗണിക്കാവുന്നത് കുമ്മനത്തെ മാത്രമാണ്.
രണ്ടാമത് പരിഗണന നൽകേണ്ട പി.എസ്.ശ്രീധരൻ പിള്ള ഗവർണറാണ്. പിള്ളയെ അതുകൊണ്ട് തന്നെ പരിഗണിക്കില്ല. അതുകൊണ്ട് തന്നെ ഇത് മുൻകൂട്ടി കണ്ടുള്ള മുരളീധരന്റെ വെട്ടൽ ആണ് കുമ്മനത്തിനു ലഭിച്ച ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സർക്കാർ പദവി എന്നാണ് ബിജെപിയിലെ സംസാരം. ഒരു പദവിയിലിരിക്കുന്ന ഒരാൾക്ക് വേറെ ഒരു പദവി നൽകേണ്ടതില്ല. മന്ത്രി പദവി പോയാലും വേറെ ഒരാളെ പരിഗണിക്കാൻ വേറെ സാധ്യതയുമില്ല. സുരേഷ് ഗോപിയെ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും താത്പര്യമുണ്ട്. സുരേഷ് ഗോപിക്കും കേന്ദ്ര മന്ത്രിയായാൽ കൊള്ളാമെന്നുമുണ്ട്. പക്ഷെ ഭരണഘടനാപരമായ തടസങ്ങൾ ഈ കാര്യത്തിൽ നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മന്ത്രി പദവി നൽകാൻ തടസമുണ്ട്. നോമിനേഷനാണ് സുരേഷ് ഗോപിയുടെ രാജ്യസഭാ പദവി. നോമിനേഷൻ വഴി രാജ്യസഭാംഗമായ ഒരാളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഭരണഘടനാപരമായ തടസങ്ങൾ ഉണ്ട്. അപ്പോൾ സുരേഷ് ഗോപിക്കും മന്ത്രി പദവിക്ക് സാധ്യതയില്ല. ഇതെല്ലാം അറിഞ്ഞുള്ള മുരളീധര നീക്കമാണ് കുമ്മനത്തിന്റെ പദവി.
സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലെ ചർച്ചയും ഇതിന്റെ ഭാഗം തന്നെയാണ്. മുരളീധരനെ പിടിച്ചുലച്ച സ്മിതാ മേനോൻ വിവാദത്തിനും കുമ്മനത്തിനു ലഭിച്ച പദവിയുമായി ബന്ധവുമുണ്ട്. സ്മിതാ മേനോൻ വിവാദം വി.മുരളീധരനെ പിടിച്ചുലച്ചിട്ടുണ്ട്. പ്രോട്ടോക്കോൾ വിവാദത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വി.മുരളീധരന് ക്ലീൻ ചിറ്റ് നൽകിയെങ്കിലും വിവാദം വേറെ രീതിയിലേക്ക് തിരിയുകയാണ്. സ്മിതാ മേനോന്റെ കാര്യത്തിൽ പ്രോട്ടോക്കോൾ ലംഘനമില്ല. പക്ഷെ മൊറാലിറ്റി കാര്യത്തിൽ ക്ലീൻ ചിറ്റില്ല. അതുകൊണ്ട് തന്നെ പ്രോട്ടോക്കോൾ വിവാദത്തിനു പകരം മൊറാലിറ്റി വിവാദം ഉയർന്നു വന്നിട്ടുണ്ട്. ഈ മൊറാലിറ്റി പ്രശ്നം ഉയർന്നത് ഇങ്ങ് കൊച്ചു കേരളത്തിലല്ല. ഡൽഹിയിലെ ബിജെപി വൃത്തങ്ങളിലും ഭരണതലത്തിലുമാണ്. ഒരു യുവതിയോട് തന്നെ വിദേശ യാത്രയിൽ അനുഗമിക്കാൻ കേന്ദ്ര മന്ത്രി നിർദ്ദേശം നൽകി എന്ന കാര്യം തന്നെ ഗുരുതരമായ ധാർമിക പ്രശ്നങ്ങൾ ഉയർത്തുന്നതാണ്. ഒരു മന്ത്രി പദവി തെറിക്കാൻ ഈ വിവാദം ധാരാളമാണ്. മോദി പ്രധാനമന്ത്രിയായിരിക്കുമ്പോൾ പ്രത്യേകിച്ചും. ഇതൊന്നും പ്രധാനമന്ത്രി വെച്ചു പൊറുപ്പിക്കുന്ന കാര്യവുമല്ല.
സ്മിതാ മേനോൻ വിവാദത്തിൽ മന്ത്രി മുരളീധരന് തെറ്റ് പറ്റി എന്നാണു ഡൽഹി സംസാരം. വിദേശ യാത്രകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു കോഡ് ഓഫ് കോൺഡക്റ്റ് നിർബന്ധമാണ്. അതിലൊന്ന് ഭാര്യയെയും കുട്ടികളെയും എഴുന്നെള്ളിച്ച് വിവാദയാത്ര നടത്തരുത് എന്നാണ്. സ്വന്തം കുടുംബത്തെ കൂട്ടി സർക്കാർ ഖജനാവ് ധൂർത്തടിച്ച് ദേവഗൗഡ പ്രധാനമന്ത്രിയായ സമയത്ത് നടത്തിയ ഒരു യാത്രയുടെ കഥ ഡൽഹി ഭരണവൃത്തങ്ങളിൽ ഇന്നും ചർച്ചയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ തന്നെയാണ് വിദേശ യാത്രകളിൽ മോദി നിഷ്ക്കർഷ വെച്ചു പുലർത്താറുള്ളത്. കുടുംബത്തെ കൂട്ടി വിദേശയാത്ര നടത്താൻ മന്ത്രിമാരെ പ്രധാനമന്ത്രി അനുവദിക്കാറില്ല. ജീൻസ് അണിഞ്ഞു വിദേശ യാത്രയ്ക്ക് ഒരുങ്ങിയ പ്രകാശ് ജാവദേക്കറെ പ്രധാനമന്ത്രി തിരികെ വിളിച്ച് ഔദ്യോഗിക ഡ്രെസ് അണിഞ്ഞു യാത്ര നടത്തിയാൽ മതിയെന്ന് നിർദ്ദേശിച്ചിരുന്നു. മോദി ആദ്യം പ്രധാനമന്ത്രിയായ വേളയിലാണ് ഈ സംഭവം നടക്കുന്നത്. ഇത് മന്ത്രിമാർക്കും സെക്രട്ടറിമാർക്കുമെല്ലാം അറിയാം. സ്ഥിതിഗതികൾ ഇങ്ങനെയായിരിക്കെയാണ് മുരളീധരന്റെ വിദേശയാത്ര വിവാദമാകുന്നത്.
സ്മിതാ മേനോനെ തന്നെ അനുഗമിക്കാൻ മുരളീധരൻ അനുവദിക്കുകയായിരുന്നു. ഒരേ വിമാനത്തിൽ തന്നെ ദുബായ് യാത്രയും. സ്മിതാ മേനോന്റെ യാത്ര സ്വന്തം കയ്യിൽ നിന്നും പണം മുടക്കിയാണ് എന്നാണ് പുറത്ത് വന്ന വിവരം. അതുകൊണ്ട് തന്നെ പ്രോട്ടോക്കോൾ ലംഘനമില്ല. പക്ഷെ ശിവശങ്കർ -സ്വപ്ന സുരേഷ് വിമാനയാത്ര കേരളത്തിൽ വിവാദമായിരിക്കുകയും കേന്ദ്ര ഏജൻസികൾ ഈ യാത്രയുടെ നാരായവേരുകൾ തേടിയുള്ള അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്ത വേളയിലാണ് മുരളീധരന്റെ യാത്രയും വിവാദച്ഛയ പടർന്നു വ്യാപിച്ചത്. ഇതുകൊണ്ട് തന്നെ ഡൽഹി ഭരണവൃത്തങ്ങളിൽ യാത്ര സംസാര വിഷയമാവുകയും മൊറാലിറ്റി പ്രശ്നം ഉയർന്നു വരുകയും ചെയ്തു. ഇത് മുരളീധരന് കടുത്ത തിരിച്ചടിയായി. അതുകൊണ്ട് തന്നെയാണ് വരുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ സ്ഥാനം പോകും എന്ന സംശയം മുരളീധരനും അടുപ്പമുള്ളവർക്കും പ്രബലമാകുന്നത്.
ഈ പ്രശ്നം മുൻകൂട്ടി കണ്ടുള്ള ഒരു വെട്ടൽ ആണ് കുമ്മനത്തിന്റെ പദവി എന്നാണ് സൂചനകൾ. ഒരിക്കൽ കൈവന്ന കേന്ദ്രമന്ത്രിസ്ഥാനം കപ്പിനും ചുണ്ടിനും ഇടയിൽ കുമ്മനത്തിനു നഷ്ടമായി. ക്രിമിനൽ കേസിൽ പ്രതിയായതോടെ കേന്ദ്ര സർക്കാർ നൽകിയ ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ പദവിയും ഏറ്റെടുക്കാൻ കഴിയാതേയുമായി. ഇനി മന്ത്രി സഭാ പുനഃസംഘടനയിൽ കുമ്മനത്തിനു സാധ്യത കുറവുമാണ്. കുമ്മനത്തിനെ സൈഡ് ലൈൻ ചെയ്തു വീണ്ടും വിഭാഗീയതയുടെ പിടിയിൽ അമരുകയാണ്. ശാക്തിക ചേരിയിൽ വ്യത്യാസമുണ്ടെങ്കിലും വിഭാഗീയത അത് പാർട്ടിയിൽ പിടിമുറുക്കുക തന്നെയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്