സിനിമയിൽ കാണുന്നതല്ല ശരിക്കും ഇഡി; വീട്ടിൽ ഇഡി വന്നത് വലിയ സംഭവമാണെന്ന് മനസിലായത് മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ; തന്റെ മസിലളിയൻ ഇമേജ് നിരവധി വേഷങ്ങൾ നഷ്ടപ്പെടുത്തി; കഥ പറയാൻ വന്ന സംവിധായകനെ പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചു: മനസു തുറന്ന് ഉണ്ണി മുകുന്ദൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായ യുവനടനാണ് ഉണ്ണിമുകുന്ദൻ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം മേപ്പടിയാൻ ജനുവരി 13 ന് റിലീസ് ആകുകയാണ്. ചിത്രം നിർമ്മിച്ചിരിക്കുന്നതും ഉണ്ണി മുകുന്ദനാണ്. സമീപകാലത്ത് ക്രിപ്റ്റോ കറൻസി കേസുമായി ബന്ധപ്പെട്ടുള്ള ഇഡി റെയ്ഡിലൂടെ വിവാദങ്ങളിലും ഇടം നേടി ഈ യുവനടൻ. അഭിനയത്തിനും നിർമ്മാണത്തിനും പുറമെ രണ്ട് സിനിമാ ഗാനങ്ങൾ രചിക്കുകയും നാല് പാട്ടുകൾ പാടുകയും ചെയ്തിട്ടുണ്ട്. ഫിറ്റ്നസിൽ വളരെയധികം ശ്രദ്ധിക്കുന്ന ഒരു നടൻ കൂടിയാണ് അദ്ദേഹം.
2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. 2011-ൽ റിലീസായ ബോംബേ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
തുടർന്ന് ബാങ്കോക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണി മുകുന്ദൻ 2012-ൽ റിലീസായ മല്ലൂസിങ് എന്ന സിനിമയിൽ നായകനായി. മല്ലൂസിംഗിന്റെ വലിയ വിജയം ഒരു പിടി സിനിമകളിൽ നായക വേഷം ചെയ്യാൻ ഉണ്ണി മുകുന്ദന് അവസരമൊരുക്കി. 2014-ൽ ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന സിനിമയിൽ ദുൽക്കറിനൊപ്പം നായകനായി വേഷമിട്ടു. വിക്രമാദിത്യൻ സിനിമ വിജയിച്ചതിനെ തുടർന്ന് ഉണ്ണിയുടെ അഭിനയം നിരൂപക പ്രശംസ നേടി.
2017-ൽ റിലീസായ മാസ്റ്റർ പീസിലെ വില്ലൻ വേഷമായ എസിപി ജോൺ തെക്കൻ ഐപിഎസ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ വർഷം തന്നെ ക്ലിന്റ് എന്ന സിനിമയിലെ ഉണ്ണി മുകുന്ദന്റെ ക്ലിന്റിന്റെ അച്ഛൻ വേഷം മികവുറ്റതായി. ഈ കഥാപാത്രത്തിന് മികച്ച നടനുള്ള രാമു കാര്യാട്ട് അവാർഡും അദ്ദേഹത്തിന് ലഭിച്ചു.
തെലുങ്കു സിനിമയിലേക്കുള്ള അരങ്ങേറ്റം ജനതാ ഗാര്യേജ് എന്ന ചിത്രത്തിലെ വില്ലൻ വേഷം ചെയ്തു കൊണ്ടായിരുന്നു. 2018-ൽ റിലീസായ ഭാഗ്മതി എന്ന സിനിമയിൽ അനുഷ്ക ഷെട്ടിയുടെ നായകനായും അഭിനയിച്ചു. ഇര, ചാണക്യതന്ത്രം, മിഖായേൽ, മാമാങ്കം, ഭ്രമം തുടങ്ങിയ സിനിമകൾക്ക് ശേഷം പുറത്തിറങ്ങുന്ന മേപ്പടിയാൻ ഉണ്ണിമുകുന്ദന്റെ കരിയറിലെ അടുത്ത ചുവടുവയ്പ്പാകുമെന്നുറപ്പ്. പുതിയ ചിത്രത്തിന്റെ റിലീസിന്റെയും ഇഡി റെയ്ഡിന്റെയും പശ്ചാത്തലത്തിൽ ഉണ്ണി മുകുന്ദൻ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയോട് സംസാരിക്കുന്നു.
മേപ്പടിയാൻ എന്ന സിനിമയിലേയ്ക്ക് ഉണ്ണി മുകുന്ദൻ എത്തുന്നതെങ്ങനെയാണ്?
സിനിമയുടെ എഴുത്തുകാരനും സംവിധായകനുമായ വിഷ്ണു മോഹൻ നാല് വർഷം മുമ്പാണ് സ്ക്രിപ്റ്റുമായി എന്നെ കാണാൻ വരുന്നത്. ആദ്യ പകുതി വായിച്ചു കഴിഞ്ഞപ്പോൾ തന്നെ ഞാൻ തീരുമാനിച്ചിരുന്നു ഈ സിനിമ ഞാൻ ചെയ്യുമെന്ന്. ഫസ്റ്റ് ഹാഫ് വായിച്ചിട്ട് ഞാൻ വിഷ്ണുവിനോട് പറഞ്ഞതുതന്നെ നല്ല കഥയാണ്, ഇത് കുളമാക്കരുത് എന്നാണ്.
കഥ നോക്കി സിനിമ തെരഞ്ഞെടുക്കാൻ പ്രധാന കാരണം തെലുങ്ക് സിനിമകളിൽ അഭിനയിച്ചതിന്റെ സ്വാധീനമാണോ?
അങ്ങനെയല്ല. ഞാൻ മനസിലാക്കുന്നത്, ഇനി ഏത് ഭാഷ ആണെങ്കിലും ഒരു സിനിമ നന്നാകുന്നതിന്റെ പ്രധാനഘടകം അതിന്റെ സ്ക്രിപ്റ്റാണ്. ഞാൻ ഈ സിനിമ സമ്മതിക്കുമ്പോൾ ഇതിനൊരു നിർമ്മാതാവ് ഉണ്ടായിരുന്നു. നിർമ്മാതാവുമായാണ് വിഷ്ണു എന്നെ കാണാൻ വന്നത്. പിന്നീട് വിജയ് ബാബു ഈ സിനിമ നിർമ്മിക്കാൻ തയ്യാറായി. എന്നാൽ അദ്ദേഹത്തിന്റെ തിരക്കും എന്റെ തിരക്കും ചേർന്ന് പോകാത്തതിനാൽ അത് നടന്നില്ല. അപ്പോഴാണ് കോവിഡ് ഒക്കെ വന്ന് സിനിമ നീണ്ടുപോയത്.
എന്നോട് സംസാരിച്ചപ്പോൾ വിഷ്ണു പറഞ്ഞത് ഒരൊറ്റ കാര്യമായിരുന്നു. എനിക്ക് പൊതുവേ ഒരു മസിലളിയൻ ഇമേജുണ്ട്. വിഷ്ണു കഥ പറയാൻ വന്നപ്പോൾ തന്നെ നിരവധിപേർ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഫൈറ്റില്ലാത്ത സിനിമയിൽ ഉണ്ണി അഭിനയിക്കില്ല എന്നുവരെ പറഞ്ഞു. അതുകൊണ്ട് ഈ കഥയിൽ ഉണ്ണി മുകുന്ദനെ കാണാൻ പാടില്ല എന്നായിരുന്നു വിഷ്ണുവിന്റെ ആവശ്യം. ഇതൊരു നാട്ടിൻപുറത്തുകാരനായ സാധാരണക്കാരന്റെ കഥയാണ്. അതിനുവേണ്ടിയാണ് താൻ വണ്ണം വച്ചതൊക്കെ. ഞാൻ കൃത്യമായി ഫിറ്റ്നസ് നോക്കുന്ന ആളാണ്. ജീവിതകാലം മുഴുവൻ ജോലി ചെയ്തിട്ട് റിട്ടയർമെന്റ് കാലത്ത് സമ്പാദിച്ച പണം മുഴുവൻ ആശുപത്രിയിൽ കൊടുക്കാൻ താൽപര്യമില്ല. മാത്രമല്ല, ഞാൻ ജന്മനാ അരിസ്തമാറ്റിക് രോഗി കൂടിയായിരുന്നു. ഏഴാംക്ലാസ് വരെ അതിന്റെ ദുരിതങ്ങൾ അനുഭവിച്ചയാളാണ് ഞാൻ. ഇതിൽ നിന്നൊക്കെ മോചനം ലഭിച്ചത് വ്യായാമം ചെയ്തുതുടങ്ങിയപ്പോഴാണ്.
ഫിറ്റ്നസിന് ഇത്രയേറെ പ്രാധാന്യം നൽകുന്ന താങ്കൾ സിനിമയ്ക്ക് വേണ്ടി വണ്ണം കൂട്ടി, ഇത്രയും റിസ്ക് എടുക്കാൻ കാരണമെന്താണ്?
സിനിമ കണ്ട് ഇഷ്ടപ്പെട്ട് സിനിമയിൽ വന്ന ഒരാളാണ് ഞാൻ. എനിയ്ക്കൊരു സിനിമാ പാരമ്പര്യമില്ല. സിനിമ അക്കാദമിക് ആയി പഠിച്ചിട്ടുമില്ല. എന്നാൽ ഫിറ്റ്നസ് നോക്കുന്നതുകൊണ്ട് എനിക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നു, ചില കഥാപാത്രങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന് ഒരു കഥാകൃത്ത് പറയുമ്പോൾ എനിക്ക് വളരെയധികം വിഷമം തോന്നി. എന്നോട് കഥ പറയാൻ വന്നപ്പോൾ അദ്ദേഹം നേരിടേണ്ടി വന്ന എതിർപ്പുകൾ എന്നെ അതിശയിപ്പിച്ചു. ഒരുകണക്കിന് മസിലുള്ള ഒരാൾക്ക് വികാരങ്ങളുണ്ടാകില്ല എന്ന് പറയുന്നത് ഒരുതരത്തിൽ ബോഡി ഷെയിമിംഗാണ്.
എന്തായാലും എന്നോടുള്ള വിശ്വാസം കൊണ്ട് വിഷ്ണു എന്റെടുത്ത് വന്നു. ഞാൻ കൈ കൊടുത്തു. ആ സമയത്ത് വുഹാനിൽ വൈറസ് കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നിട്ടേ ഉള്ളു. എന്നാൽ പിന്നെ എല്ലാം അതിവേഗമായിരുന്നു. കേരളം ലോക്ക്ഡൗണിലായി. അതുകഴിഞ്ഞപ്പോൾ വിഷ്ണു കൊണ്ടുവന്ന നിർമ്മാതാവ് സാമ്പത്തിക പ്രതിസന്ധിയിലായി. എന്നാൽ അപ്പോഴേയ്ക്കും ഞാനൊരു സിനിമാ നിർമ്മാണ കമ്പനി തുടങ്ങാനും വൈശാഖിന്റെ ബ്രൂസിലി എന്ന സിനിമ നിർമ്മിക്കാനും തീരുമാനിച്ചിരുന്നു. ആ സാഹചര്യത്തിലാണ് മേപ്പടിയാൻ നിർമ്മിക്കാൻ ഞാൻ തയ്യാറായത്. എന്റെ ഏറ്റവും നല്ല തീരുമാനമായാണ് ഞാനതിനെ കാണുന്നത്. ഞാനിതിൽ ഒരു പാട്ട് എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്.
വിഷ്ണു ആദ്യമായാണ് സംവിധാനം ചെയ്യുന്നത്. എന്ത് ഉറപ്പിലാണ് ഈ ചിത്രം നിർമ്മിക്കാമെന്ന് ഏറ്റത്?
ഞാൻ ആദ്യമായി അഭിനയിക്കാൻ പോയപ്പോൾ തനിക്ക് അഭിനയിക്കാൻ അറിയാമെന്ന് എന്തുറപ്പാണ് ഉള്ളതെന്ന് അവരാരും എന്നോട് ചോദിച്ചില്ലല്ലോ. ആ മര്യാദ ഞാനും കാണിക്കണ്ടേ. പിന്നെ നിരവധി പരസ്യങ്ങൾ സംവിധാനം ചെയ്തിട്ടുള്ളയാളാണ് വിഷ്ണു. എന്നെപോലെ തന്നെ സിനിമ കണ്ട് സിനിമയെ ഇഷ്ടപ്പെട്ട് വന്നയാളാണ്. മാത്രമല്ല എഴുത്തുകാരനുമാണ്. തിരക്കഥാകൃത്ത് തന്നെ സംവിധാനവും ചെയ്താൽ അയാൾ അതിന്റെ ഓരോ സീനിനെ പറ്റിയും വ്യക്തത ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്.
ഈ പ്രോജക്ട് കഴിഞ്ഞപ്പോൾ വിഷ്ണു എന്ന സംവിധായകനെ എങ്ങനെ വിലയിരുത്തുന്നു?
പൂർണ തൃപ്തനാണ്. ഒരു നിർമ്മാതാവിന്റെ സ്ഥാനത്ത് നിന്ന് സംസാരിച്ചാൽ 48 ദിവസത്തോളം ഉണ്ടായിരുന്ന ഷെഡ്യൂൾ 38 ദിവസം കൊണ്ട് തിർത്തുതന്ന സംവിധായകനാണ് അദ്ദേഹം. അതും കൂടെ ജോലി ചെയ്തവരെ കൊണ്ട് അമിതമായി പണി എടുപ്പിക്കാതെ തന്നെ. മാത്രമല്ല എനിക്ക് ഒരു നിർമ്മാതാവിന്റെ ടെൻഷനില്ലാതെ ഫ്രീയായി അഭിനയിക്കാനുള്ള സാഹചര്യം ഒരുക്കിതന്നതും സംവിധായകന്റെ കഴിവായി ഞാൻ കാണുന്നു.
സിനിമയുടെ റോഡ്ഷോയ്ക്ക് ഇടയിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. അത് ഗുണമായോ ദോഷമായോ?
ശരിക്കും അത് റെയ്ഡല്ല. അവർ വന്നു, കണക്കുകൾ ചോദിച്ചു. അതിന്റെ ഫണ്ടിങ് എങ്ങനെയാണ്, സോഴ്സ് ഏതാണ് എന്നൊക്കെയുള്ള അന്വേഷണങ്ങൾ നടത്തി. അതിന്റെ രേഖകൾ പരിശോധിച്ചു. 2019 ൽ നിഷാദ് ഒരു സിനിമ ചെയ്യാനുള്ള അഡ്വാൻസുമായി വന്നിരുന്നു. അതിന് ശേഷം പുള്ളിയുമായി വേറെ കോണ്ടാക്ട് ഒന്നും ഉണ്ടായിട്ടില്ല. പിന്നീടാണ് പുള്ളിക്ക് ക്രിപ്റ്റോ കറൻസി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായത്. അക്കൗണ്ട് വഴിയായിരുന്നു പണമിടപാട് എന്നതുകൊണ്ട് ഞാനതിന്റെ രേഖകളൊക്കെ ഇഡി ഉദ്യോഗസ്ഥരെ കാണിച്ചു. മൂന്നാല് മണിക്കൂറുകൾക്ക് ശേഷം അവർ പോകുകയും ചെയ്തു. അതിന് ശേഷം വാർത്തകളൊക്കെ വന്നപ്പോഴാണ് ഇതൊരു വലിയ സംഭവമായിരുന്നു എന്ന് എനിക്ക് മനസിലായത്.
എന്റെ വരുമാനമൊക്കെ അക്കൗണ്ടബിൾ ആണ്. എന്റെ അച്ഛനാണ് ഇക്കാര്യങ്ങളൊക്കെ നോക്കുന്നത്. അവർ വന്നിട്ട് വളരെ മാന്യമായാണ് പെരുമാറിയത്. സിനിമയിൽ കാണുന്നത് പോലെ ഇടിച്ചുകയറി വന്നതൊന്നുമല്ല. കാര്യമാത്രമായാണ് അവർ സംസാരിച്ചത്. എല്ലാം വ്യക്തമായിക്കഴിഞ്ഞപ്പോൾ അവർ പോകുകയും ചെയ്തു. കേസൊന്നുമില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്