പെൺകുട്ടികളുടെ സൈക്കിൾ വാങ്ങി നാണം കെട്ട അഞ്ചാംക്ലാസുകാരൻ; പത്തിലായപ്പോൾ നോട്ടീസ് വിതരണത്തിലൂടെ ചിലവു കാശുണ്ടാക്കി; ടീച്ചറോട് പിണങ്ങി പ്ലസ് ടുവിൽ പഠനം നിർത്തി; ലോഹിതദാസിന്റെ ഫോൺ വിളി ജീവിതം മാറ്റി മറിച്ചു; മമ്മൂട്ടിയെ കണ്ടപ്പോൾ കിളി പോയി; മല്ലുസിങ് രക്ഷയായി; സിനിമാക്കഥ ഉണ്ണിമുകുന്ദൻ പറയുമ്പോൾ
പ്രകാശ് ചന്ദ്രശേഖർ
തൃശ്ശൂർ; പെൺകുട്ടികളുടെ സൈക്കിൾ വാങ്ങി നാണം കെട്ടത് 5-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ.ചെലവിന് കാശുണ്ടാക്കാൻ ദിവസക്കൂലിക്ക് നോട്ടീസ് വിതരണത്തിനും തയ്യാറായി.ടീച്ചറിനോട് കലഹിച്ച് പ്ലസ്സടുവിൽ പഠനം നിർത്തി.ആദ്യത്തെ അഭിനന്ദനമെത്തിയത് കസ്റ്റർകെയറിലേയ്ക്ക് വന്നിരുന്ന പെൺകുട്ടികളുടെ കോളുകളിൽ.ജോലിയിൽ തുടക്കമിട്ടത് ബിസ്ക്കറ്റ് കമ്പിനിയിൽ റിസപ്ഷനിസ്റ്റായി.18-ാം വയസ്സിൽ അമേരിക്കൻ കമ്പിനിയിലെ 30000 രുപ ശമ്പളക്കാരനായി.ലോഹിതദാസിന്റെ വിളി ജീവിതം മാറ്റി മറിച്ചു.പിടിച്ചുനിർത്തിയത് മല്ലുസിങ്.ഇനി ജീവിതം ഇങ്ങിനെ തന്നെ. ഇവിടെയെല്ലാം ഭദ്രം.
കോവിഡുകാല വിശേഷങ്ങളെക്കുറിച്ചാരഞ്ഞപ്പോൾ സിനിമാതാരം ഉണ്ണി മുകുന്ദൻ പങ്കിട്ടത് ഉണ്ണിക്കൃഷ്ണൻ , ഇന്നത്തെ ഉണ്ണിമുകന്ദനായി മാറിയതുവരെയുള്ള സംഭവ ബഹുലമായ ജീവിതയാത്രയുടെ നേർചിത്രം.തന്റെ ബാല്യം മുതുലുള്ള സ്വഭാവരീതികളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമെല്ലാം താരം മറുനാടനോട് മനസ്സുതുറന്നു.ഇപ്പോൾ പഠനകാലത്തെ വേനൽ അവധിപോലെയാണ് ലോക്ഡൗൺ വരുന്നത്.കഴിഞ്ഞ ലോക്ഡൗണിൽ കവിതയെഴുത്തിലും രചനയിലുമൊക്കെയായിരുന്നു താൽപര്യം.ഇത്തവണ വായനയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.
എത്രമുട്ട കഴിച്ചു,എങ്ങിനെയാണ് മസ്സിൽ സംരക്ഷിക്കുന്നത്,കല്യാണം എന്നാണ്,കാമുകിയുണ്ടോ എന്നുതുടങ്ങിയ ചോദ്യങ്ങളാണ് സ്ഥിരം കേൾക്കുന്നത്.ഞാൻ ആരാണ്.. എന്തായിരുന്നു എങ്ങിനെ ഇവിടെ വരെയെത്തി എന്നൊന്നും അറിയാൻ ആർക്കും താൽപര്യമില്ല.25 ലക്ഷം രൂപയുടെ വണ്ടിയെടുത്തപ്പോൾ അതെക്കുറിച്ച് ഒന്നും പറയാനുണ്ടായിരുന്നില്ല.പക്ഷേ കഴിഞ്ഞ ദിവസം സൈക്കിളോടിച്ചപ്പോൾ 5-ാം ക്ലാസ്സിലെ പഠനകാലം മുതലുള്ള അനുഭവങ്ങളിൽ ചിലതെല്ലാം മനസ്സിൽ ഓടിയെത്തി.ഉണ്ണിമുകുന്ദൻ പറഞ്ഞു.
കഴിഞ്ഞ ദിവസം വീടിന്റെ മുറ്റത്തുകൂടി സൈക്കിൾ ഓടിക്കുന്ന ചിത്രം താരം സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഒരുകാലത്ത് എന്റെ ഏറ്റവും വലിയ സ്വപ്നം ഗീയറുള്ള സൈക്കിൾസ്വന്തമാക്കണമെന്നതായിരുന്നെന്ന് അടിക്കുറുപ്പും ഇതോടൊപ്പമുണ്ടായിരുന്നു. ബാല്യം അഹമ്മദാബാദിൽ ഓർമ്മവയ്ക്കുന്ന കാലം മുതൽ ഞങ്ങൾ താമസിച്ചിരുന്നത് അഹമ്മദാബാദിലെ വട്ടുവയിലാണ്. വ്യവസായ സ്ഥാപനങ്ങളുടെ കേന്ദ്രമായിരുന്നു ഇവിടം. അച്ഛൻ ഇവിടുത്തെ ഒരു കമ്പനി ജീവനക്കാരനും അമ്മ അദ്ധ്യാപികയുമായിരുന്നു.
അഞ്ചാംക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി സൈക്കിൾ വാങ്ങുന്നത്. അച്ഛനും അമ്മയും സൈക്കിൾ വാങ്ങിക്കോളാൻ പറഞ്ഞപ്പോൾ വലിയ സന്തോഷമായി.അവർക്കൊപ്പം പോയി സൈക്കിൾ തിരഞ്ഞെടുത്തത് ഞാൻ തന്നെയായിരുന്നു.നീലക്കളറിലുള്ള സൈക്കിളായിരുന്നു വാങ്ങിയത്.വീട്ടിലെത്തി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അബദ്ധം മനസ്സിലായത്.അത് പെൺകുട്ടികൾക്കുള്ള സൈക്കിളായിരുന്നു.വലിയ നാടക്കേടായി.
അത് മാറ്റിയെടുക്കാൻ പറഞ്ഞിട്ട് കാര്യമില്ലന്ന് മനസ്സിലായി പിന്നെ 7-ാംക്ലാസ്സുവരെ അതിലായിരുന്നു സ്കൂളിലേയ്ക്കുള്ള യാത്ര.വളർന്നതോടെ കാൽമുട്ട് അവിയെയും ഇവിടെയും മുട്ടി സൈക്കിൾ ഓടിക്കാൻ കഴിയാത്ത അവസ്ഥയായി.പിറന്നാൾ ദിനത്തിന്റെ തലേന്ന് സുഹൃത്തുക്കളിൽ ഒരാൾ ഗീയറുള്ള സൈക്കിളുമായി വീട്ടിലെത്തി വീമ്പുപറച്ചിൽ ആരംഭിച്ചതോടെ സൈക്കിൾ മോശമായതിലുള്ള വിഷമം ഇരട്ടിയായി.അന്ന് ഇത്തരത്തിലുള്ള ഒരു സൈക്കിൾ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും പറ്റാത്ത സാമ്പത്തീകാവസ്ഥിയായിരുന്നു ഞങ്ങളുടേത്.
അന്ന് വൈകുന്നേരം അത്യവശ്യസാധനങ്ങൾ വാങ്ങാനായി കടയിൽ പോകുന്നുണ്ടെന്നും കൂടെ ചെല്ലണമെന്നും അമ്മ ആവശ്യപ്പെട്ടു. വരുന്നില്ലന്നായിരുന്നു എന്റെ മറുപിടി. അമ്മ വിട്ടില്ല,ഓട്ടോറിക്ഷ വിളിച്ചുവരുത്തി എന്നെയും കയറ്റി ടൗണിലേയ്ക്കുയാത്രയായി.സൈക്കിൾ വിൽപ്പനശാലയുടെ മുന്നിലെത്തിയപ്പോൾ ഓട്ടോ നിർത്താൻ അമ്മ ആവശ്യപ്പെട്ടു.പിന്നെ എന്നെയും കൂട്ടി നേരെ സൈക്കിൾ കടയിലേയ്ക്ക്.ഇഷ്ടമുള്ളത് ഒരെണ്ണം തിരഞ്ഞെടുക്കാൻ അമ്മ പറഞ്ഞു.വലിയ അത്ഭുതമായി.നീലക്കളറുള്ള 'ത്രില്ലർ 'ഇഷ്ടപ്പെട്ടു.അതുതന്നെ വാങ്ങാമെന്ന് അമ്മയും സമ്മതിച്ചു.
സന്തോഷവും അത്ഭുതവുമെല്ലാം കൂടിക്കലർന്ന അവസ്ഥയായിരുന്നു അപ്പോൾ മനസ്സിൽ.പിന്നീട് ഇതുമായിട്ടായിരുന്നു പ്ലസ് ടു വരെയുള്ള സ്കൂൾ യാത്ര.ഈ രണ്ട് സൈക്കിളുകളും വീട്ടുകാർ വാങ്ങിയത് തവണകളായി പണം നൽകാമെന്ന വ്യവസ്ഥയിലായിരുന്നെന്ന് പീന്നടാണറിയുന്നത്.ഞാനും ചേച്ചിയും ഒന്നിനുവേണ്ടിയും വാശിപിടിച്ചിട്ടില്ല.മനസ്സറിഞ്ഞാണ് എന്റെ സന്തോഷത്തിനായി കഷ്ടപ്പാടിനിടയിലും അമ്മ ഓരോന്നും ചൈയ്തിരുന്നത്.
പിന്നെ കോളേജ് പഠനത്തിന്റെ കാലം.നാട്ടിൽ നിന്നും 20 കിലോമാറ്റർ അകലെയായിരുന്നു കോളേജ്.ബീകോമീനാണ് ചേർന്നത്.രാവിലെയും ഉച്ചയ്ക്കും ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു.ക്ലാസ്സ്.95 ശതമാനം മാർക്കുവാങ്ങിയവർക്കായിരുന്നു മുൻഗണന.അവർക്ക് രാവിലെ ഷിഫ്റ്റിൽ ഇടം ലഭിച്ചു.എനിക്ക് 83 ശതമാനം മാർക്കുണ്ടായിട്ടും കിട്ടിയത് ഉച്ചകഴിഞ്ഞുള്ള ക്ലാസ്സിൽ.
ഇത് വല്ലാത്ത മനോവിഷമമുണ്ടാക്കി.ഏതാനും മാസങ്ങൾ പിന്നിട്ടപ്പോൾ ടീച്ചറുമായി ചെറിയൊരുകശപിശ.പഠനം അവിടംകൊണ്ട് അവസാനിപ്പിക്കാൻ തീരുമാനിച്ച് കോളേജിന്റെ പടിയിറങ്ങി.പിന്നീടാണ് നടനാവണമെന്ന മോഹം അച്ഛനോട് പറയുന്നത്.2-3 കൊല്ലം നോക്കെന്നും തൃശ്ശൂർ,ഒറ്റപ്പാലം പ്രദേശങ്ങളിലെ സിനിമക്കാരെ കാണാനും അച്ഛൻ നിർദ്ദേശിച്ചു.
100 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്തു
പത്താം ക്ലാസ്സു മുതൽ സ്വന്തം ആവശ്യങ്ങൾക്കുള്ള പണം സ്വയം അദ്ധ്വാനിച്ച് കണ്ടെത്തിയിരുന്നു. സ്ഥാപനങ്ങളുടെ ഉൽഘാന അറിയിപ്പുകളും മറ്റും അവർ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ സൈക്കിളിൽ സഞ്ചരിച്ച് എത്തിച്ചുനൽകുന്നതായിരുന്നു അദ്യത്തെ ജോലി. ദിവസം 100 രൂപ ലഭിക്കുമായിരുന്നു.
അക്കാലത്ത് ഇത് വലിയതുകയായിരുന്നു.കോളേജ് പഠനം നിർത്തിയപ്പോൾ സ്ഥരം തൊഴിൽകണ്ടെത്തണമെന്ന് തീരുമാനിച്ചു.ടൈംസ് ഓഫ് ഇന്ത്യയുടെ അവിടുത്തെ ഓഫീസിൽ എന്തെങ്കിലും ജോലി കിട്ടുമോ എന്നായിരുന്നു ആദ്യ അന്വേഷണം.പറ്റിയ ജോലിയില്ലെന്നും പറഞ്ഞ് അവർ മടക്കി.അന്വേഷണങ്ങൾക്കൊടുവിൽ വിൻസർ എന്നുപേരുള്ള ഒരു ബിസ്ക്കറ്റ് കമ്പിനിയിൽ റിസപ്ഷനിസ്റ്റായി ജോലി കിട്ടി. രണ്ടര വർഷത്തോളം ഇവിടെ ജോലിചെയ്തു.പിന്നീട് കൂടിയ ശമ്പളത്തിൽ സുഹൃത്തിന്റെ സഹായത്തോടെ അമേരിക്കൻ കമ്പിനിയിൽ ജോലി തരപ്പെടുത്തി.ഇടയ്ക്ക് ആറുമാസക്കാലം എയർടെല്ലിന്റെ കസ്റ്റമർകെയറിലും ജോലിചെയ്തിരുന്നു.
ഇത്തരത്തിൽ ജോലികളുമായി നടക്കുന്ന സമയത്ത് ഒരിക്കൽ ഇവിടെ നടന്ന ആഘോഷപരിപാടിയോടനുബന്ധിച്ച് സംംഘടിപ്പിച്ച നാടകത്തിൽ ചെറുതെങ്കിലും തെറ്റില്ലാത്ത ഒരു വേഷം ലഭിച്ചു.രാമായണം ആസ്പദമാക്കി,ആക്ഷേപഹാസ്യം ഉൾക്കൊള്ളിച്ച് നടത്തിയ നാടകത്തിൽ രാവണന്റെ ശിങ്കിടിയായിട്ടായിരുന്നു അരങ്ങേറ്റം.നാടകം കഴിഞ്ഞപ്പോൾ കാണികളിൽ ചിലരെത്തി അഭിനന്ദിച്ചു.വലിയ സന്തോഷമായി.കവിതയെഴുത്തും ഈയവസരത്തിൽ തുടങ്ങിയിരുന്നു.കവിതകളെഴുതിയ ഒരു ബുക്ക് ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.
ലോഹിതദാസിനെഴുതിയ കത്ത് വഴിത്തിരിവായി
ജോലിയിൽത്തുടരുമ്പോൾ തിരക്കഥാകൃത്ത് ലോഹി സാറിനൊരു കത്തെഴുതിയിരുന്നു. കുറച്ചുനാളത്തേയ്ക്ക് വിവരമൊന്നുമില്ല. ഒരു ദിവസം വീട്ടിലെ ലാന്റ് ഫോണിലേയ്ക്ക് ലോഹിസാറിന്റെ വിളിയെത്തി. അച്ഛനാണ് അറ്റന്റ് ചെയ്തത്. നാട്ടിലെത്തി നേരിൽക്കാണാനായിരുന്നു നിർദ്ദേശം.
4-5 ദിവസം ട്രെയിനിൽ യാത്ര ചെയ്താലെ അവിടെ എത്താൻ പറ്റു. ഇത്രയും ദിവസം കമ്പിനി ഒറ്റയടിക്ക് ലീവ് അനുവദിക്കില്ല. 30 ദിവസം തുടർച്ചയായി ജോലിചെയ്താൽ ഒരുമാസം 3 ദിവസത്തോളം ലീവിന് അർഹനാവും.അങ്ങിനെ മൂന്നും നാലും മാസം കൂടുമ്പോൾ ഒരിക്കൽ നാട്ടിൽ പോകും.സിനമാക്കാരെ കാണും.വിളിച്ചറിയിച്ചതുപ്രകാരം ആദ്യയാത്രയിൽ കണ്ടത് ലോഹിസാറിനെയായിരുന്നു.അന്ന് 'ഭീഷ്മർ' രചനയിലായായിരുന്നു അദ്ദേഹം.നേരിൽക്കണ്ടപ്പോൾ പറഞ്ഞറിക്കാനാവാത്ത സന്തോഷമായിരുന്നു.പക്ഷ അധികനാൾ ഈ സന്തോഷം നീണ്ടുനിന്നില്ല.കൂടിക്കാഴ്ച കഴിഞ്ഞ് താമസിയാതെ അദ്ദേഹം മരണമടഞ്ഞു.
പിന്നീടും അവധി ഒത്തുവരുമ്പോൾ സിനിമമോഹവുമായി നാട്ടിലേയ്ക്കുള്ള യാത്രകൾ തുടർന്നുകൊണ്ടേയിരുന്നു.ചിലരൊക്കെ കാണാൻ പോലും കൂട്ടാക്കിയില്ല.സിനി രംഗത്തൈ ഒരു പ്രമുഖനെ അയാളുടെ സ്ഥാപനത്തിനുതാഴെ റോഡിൽക്കണ്ടപ്പോൾ ഓടിയെത്തി ഫോട്ടോ നൽകി,അവസരം ചോദിച്ചു.നോക്കാമെന്നും പറഞ്ഞ് തിരിഞ്ഞുനടക്കവേ അയാൾ എന്റെ ഫോട്ടോ വെയിസ്റ്റ് ബിന്നിലേയ്ക്കെറിഞ്ഞു.ഞാൻ കാണുന്നില്ലന്ന് കരുതിയായിരിക്കാം അയാളിത് ചെയ്തത്.പക്ഷേ ഇത് എന്റെ ദൃഷ്ടിയിൽപെട്ടു.വല്ലാത്ത ഷോക്കായിപ്പോയി.2005 കാലഘട്ടത്തിലായിരുന്നു ഇത്.
2010 മുതൽ ജോലിവിട്ട് തൃശൂരിൽ താമസമായി.ഇക്കാലത്തെ സാമ്പത്തീക ഞെരുക്കം പ്രതീക്ഷിച്ചതിലുമപ്പുറമായിരുന്നു.2012-ൽ ആദ്യ സിനിമപ്രവേശനം.നന്ദനത്തിന്റെ തമിഴ്്പതിപ്പായിരുന്നു ചിത്രം.ലോഹിസാറിന്റെ സുഹൃത്തായ ഗുഡ്നൈറ്റ് മോഹനനായിരുന്നു നിർമ്മാതാവ്.ലോഹിസാറുമായി പരിചയപ്പെട്ടതുവഴിയാണ് ഈ അവസരം ഒത്തുവന്നതെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്.
പിന്നാലെ പ്രമോദ് പപ്പൻ ബാങ്കോക്ക് സമ്മർ എന്ന ചിത്രത്തിൽ അവസരം നൽകി.വില്ലനായിട്ടായിരുന്നു വേഷം.ഈ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന ദിലീപ് പ പണിക്കർ നൽകിയ പ്രചോദനത്തിൽ ബാബു ജനാർദ്ധനെ കണ്ടു.ഇത് അദ്ദേഹത്തിന്റെ ബോംബെ മാർച്ച-12 എന്ന ഒരു വേഷം കിട്ടുന്നതിന് നിമിത്തമായി.
മമ്മൂട്ടിയെകണ്ടപ്പോൾ കിളിപോയ അവസ്ഥ
പോണ്ടിച്ചേരിയിൽ വച്ച് മമ്മൂക്കയുമായുള്ള ആദ്യ കണ്ടുമുട്ടൽ ഇന്നും മായാതെ മനസ്സിലുണ്ട്. വാ എന്നുപറഞ്ഞ് അടുത്തേയ്ക്ക് വിളിച്ച് സംസാരിച്ചതും പടം ചെയ്യാമെന്ന് പറഞ്ഞതുമെല്ലാം സ്വപ്നത്തിൽ എന്നപോലെയാണ് കേട്ടുനിന്നത്. ബോബെ 12-ൽ അഭിനയിക്കുമ്പോൾ ഉണ്ണിക്കൃഷ്ണൻ എന്ന എന്റെ പേര് സിനിമയ്ക്ക് പറ്റിയതല്ലന്ന് ചർച്ച സജീവമായി. അഭയരാജ് എന്നാക്കാമെന്നായിരുന്നു അണിയറപ്രവർത്തകരുടെ അഭിപ്രായം.പക്ഷേ ആ പേര് അധികനാൾ ചുമക്കേണ്ടിവന്നില്ല.പിന്നീട് ബാബു ജനാർദ്ധനൻ തന്നെ പേര് പുതുക്കി നൽകി.അങ്ങിനെ ഉണ്ണിക്കൃഷ്ണൻ എന്ന ഞാൻ അച്ഛന്റെ പേരുകൂടി ഒപ്പം ചേർത്ത് ഉണ്ണിമുകുന്ദനായി.
വൈശാഖ് സംവിധാനം ചെയ്ത മല്ലൂസിംഗാണ് സിനിമ രംഗത്ത് പിടിച്ചുനിർത്തിയത്.ഈ ചിത്രം പരാജയപ്പെട്ടിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ഈ രംഗത്തുണ്ടാവില്ല.അത്രയ്ക്ക് മാനസീക സംഘർഷമാണ് ആ സിനിമ ചെയ്തപ്പോൾ അനുഭവിച്ചത്. പത്തുവർഷം നീളുന്ന സിനിമ ജീവിതത്തിൽ തിരിഞ്ഞുനോക്കുമ്പോൾ സംതൃപ്തി മാത്രമാണുള്ളത്.5 ചിത്രങ്ങളിൽ പാടി,ഒരു ചിത്രത്തിനായി പാട്ടുരചിച്ചു.ഇതെല്ലാം ഇതിനിടെ നടന്നുപോയ അപ്രതീക്ഷിത സംഭവങ്ങളും ഭാഗ്യവുമാണ്.ഇതുവരെ മലയാളത്തിൽ 30 സിനിമകളിൽ വേഷമിട്ടു.തെലുങ്കിൽ 2 ചിത്രം പൂർത്തിയാക്കി.മൂന്നാമത്തെ ചിത്രത്തിൽ അഭിനയിച്ചുവരുന്നു.മേപ്പടിയാനാണ് ഇനി ഉടൻ പുറത്തുവരാനുള്ള ചിത്രം.
ഉണ്ണിമുകുന്ദൻ ഫിലിംസാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്.ബ്രൂസിലി,പപ്പ എന്നിവയാണ് അടുത്ത പ്രോജക്ടുകൾ.കൊറോണക്കാലത്താണ് സ്വന്തമായി നിർമ്മാണ രംഗത്തേയ്ക്ക് പ്രവേശിച്ചത്. നവാഗതരായ കുറച്ചധികം പേർക്ക് സിനിമകളിൽ അവസരം നൽകാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.പുതുമുഖങ്ങൾക്ക് അവസരം ലഭിക്കാനുള്ള പ്രയാസം സ്വന്തം അനുഭവത്തിൽ നിന്നുതന്നെ തിരച്ചറിയാനായതാണ് ഈ തീരുമാനത്തിന് പിന്നിലെ ചാലകശക്തി.
36 വയസ്സുവരെ അച്ഛൻ നാട്ടിൽ ഹോട്ടലും മറ്റും നടത്തിയിരുന്നു. നാട്ടിൽ പിടിച്ചുനിൽക്കാനാവാത്ത കടബാദ്ധ്യതയായപ്പോഴാണ് അഹമ്മദാബാദിലേയ്ക്ക് ചേക്കേറിയത്. ഞാനും ചേച്ചിയും ജനിച്ചത് തൃശ്ശുരായിരുന്നെങ്കിലും വളർന്നത് വട്ടുവയിലായിരുന്നു.
വീട്ടിൽ മലയാളവും പുറത്ത് ഗുജറാത്തിയും ഇംഗ്ലീഷുമൊക്കെയായിരുന്നു സംസാരം. അമ്മയാണ് മലയാളം പഠിപ്പിച്ചത്.
നാട്ടിലെ ആഘോഷങ്ങളെക്കുറിച്ചെല്ലാം ഈ കാലത്ത് കേട്ടുകേൾവിമാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ ഇതെല്ലാം ആസ്വദിക്കുകയാണ്.പറ്റാവുന്നിടത്തോളം. ഇനിയുള്ള കാലം സിനിമയാണ് എന്റെ ലോകം. ഇവിടം സ്വർഗ്ഗമാണ്.ഉണ്ണിമുകുന്ദൻ വാക്കുകൾ ചുരുക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്