തിയേറ്ററിൽ റീലീസ് ചെയ്യാൻ വേണ്ടി നിർമ്മിച്ച സിനിമ ഓൺലൈനിലേക്ക് മാറ്റിയപ്പോൾ ആസ്വാദന തലത്തിൽ വ്യത്യാസമുണ്ടായിരിക്കാം; ഒരു വിഭാഗം പ്രേക്ഷകരെ മാത്രമെ തൃപ്തിപ്പെടുത്താനാകൂ എന്ന് സിനിമയുടെ നിർമ്മാണ ഘട്ടത്തിൽ തന്നെ വ്യക്തമായിരുന്നു; അത്തരം ആളുകൾക്ക് സിനിമ ഇഷ്ടപ്പെട്ടു എന്ന് തന്നെയാണ് കരുതുന്നത്; ഓള് എന്ന പാട്ട് സിനിമയ്ക്കായി എഴുതിയതല്ല; പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ നിറഞ്ഞ സന്തോഷം; മനസ് തുറന്ന് മണിയറയിലെ അശോകന്റെ സംവിധായൻ ശംസുസെയ്ബ മറുനാടനോട്
ജാസിം മൊയ്ദീൻ
കോഴിക്കോട്: വേഫറെർ ഫിലിംസിന്റെ ബാനറിൽ പുതുമുഖ സംവിധായകൻ ശംസുസെയ്ബ സംവിധാനം ചെയ്ത് ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് നിർമ്മിച്ച സിനിമയാണ് മണിയറയിലെ അശോകൻ. ആഗോള ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ആദ്യ മലയാള സിനിമ കൂടിയാണ് മണിയറയിലെ അശോകൻ. തിയേറ്ററുകൾ പൂരപ്പറമ്പാക്കുന്ന റിലീസുകളൊന്നുമില്ലാതെ ഈ ഓണക്കാലം കടന്നു പോകുമ്പോഴും സിനിമ പ്രേമികൾക്ക് ആശ്വാസമേകിക്കൊണ്ടാണ് മണിയറയിലെ അശോകൻ തിരുവോണ ദിനത്തിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. തിരക്കഥ വിനീത് കൃഷ്ണനും ചായാഗ്രഹണം സജാദ് കാക്കുവും എഡിറ്റിങ് അപ്പു ഭട്ടതിരിയും നിർവഹിച്ചിരിക്കുന്നു.
ചിത്രത്തിലെ പാട്ടുകൾക്ക് ഈണം നൽകിയിരിക്കുന്നത് ശ്രീഹരി കെ നായരാണ്. സിനിമയക്ക് മുമ്പ് തന്നെ പാട്ടുകൾ ഹിറ്റാകുകയും ചെയ്തിരുന്നു. സിനിയുടെ നിർമ്മാതാക്കളിലൊരാളും ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടനുമായി ഗ്രിഗറിയാണ് ചിത്രത്തിലെ നായക കാഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വില്ലേജ് ഓഫീസിലെ ക്ലർക്കായ അശോകന്റെ ജീവിതംപരിസരം പരിചയപ്പെടുത്തുന്ന സിനിമ മലയാളിയുടെ സൗന്ദര്യ സങ്കൽപ്പങ്ങളെയാണ് ചർച്ച ചെയ്യുന്നത്. പച്ചപ്പു നിറഞ്ഞ കേരളീയ ഗ്രാമീണ സങ്കൽപങ്ങളെ അതിമനോഹരമായി ക്യാമറയിൽ പകർത്താൻ കഴിഞ്ഞുവെന്നതും ഈ സിനിയമയുടെ പ്രത്യേകതയാണ്. നവാഗതനായ സജാദ് കാക്കുവാണ് സിനിമയുടെ ഛായാഗ്രാഹകൻ. ഈ തിരുവോണത്തിന് മലയാള സിനിമ പ്രേക്ഷകർക്ക് മികച്ച കാഴ്ചയൊരുക്കിയ മണിയറയിലെ അശോകന്റെ സംവിധായകൻ ശംസുസെയ്ബ സിനിമയുടെ വിശേഷങ്ങൾ മറുനാടൻ മലയാളിയുമായി പങ്കുവെക്കുന്നു.
സിനിമ ഓൺലൈനിലേക്ക് ചുരുങ്ങുമ്പോൾ ആസ്വാദനത്തെ ബാധിച്ചിരിക്കാം
സിനിമ റിലീസ് ചെയ്തതിന് ശേഷം നിരവധിയായ പ്രതികരണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. സിനിമ ഇഷ്ടപ്പെട്ടെന്നും ഇഷ്ടപ്പെട്ടില്ല എന്നുമുള്ള പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. ഒരു പരീക്ഷണ സിനിമ ആയതുകൊണ്ട് തന്നെ ഒരു വിഭാഗം ആളുകൾക്ക് മാത്രമെ സിനിമ തൃപ്തികരമാകൂ എന്ന് നിർമ്മാണ ഘട്ടത്തിൽ തന്നെ മനസ്സിലാക്കിയിരുന്നു. അത്തരം ആളുകൾക്ക് സിനിമ ഇഷ്ടമായി എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. അത്തരം പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തിയേറ്റർ റിലീസിന് വേണ്ടി നിർമ്മിച്ച സിനിമയായിരുന്നു ഇത്. അതു കൊണ്ട് തന്നെ സൗണ്ട് മിക്സിങ് അടക്കമുള്ള കാര്യങ്ങൾ ആ രീതിയിലാണ് ക്രമീകരിച്ചിരുന്നത്.
ക്യാമറ ഫ്രയ്മുകളൊക്കെ ആ രീതിയിലാണ് ക്രമീകരിച്ചിരുന്നത്. അങ്ങനെ ചെയ്തൊരു സിനിമ ഓൺലൈൻ പ്ലാറ്റ് ഫോമിലേക്ക് ചുരുക്കുന്ന സമയത്ത് ആസ്വാദനത്തിന്റെ തലങ്ങളെ ബാധിച്ചിട്ടുണ്ടാകാം. തിയേറ്ററിൽ ആൾക്കൂട്ടത്തിന്റെ നടുവിലിരുന്ന് എല്ലാവിധ ശബ്ദ, ദൃശ്യ പൊലിമയോടും കൂടി സിനിമ കാണുന്നതും. തനിച്ചൊരു മുറിയിൽ മൊബൈലിലോ, ടിവിയിലോ സിനിമ കാണുന്നതും തമ്മിൽ തീർച്ചയായും വ്യത്യാസങ്ങളുണ്ടാകും. അത് ഈ സിനിമയുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ടാകാം, പ്രത്യേകിച്ച് തിയേറ്ററിൽ റീലിസിന് വേണ്ടി ഒരുക്കിയ ഒരു സിനിമയായതിനാൽ. ഒടിടി പ്ലാറ്റ് ഫോം മാത്രം ലക്ഷ്യം വെച്ച് നിർമ്മിച്ച സിനിമയായിരുന്നെങ്കിൽ അത് പ്രശ്നമുണ്ടാകുമായിരുന്നില്ല. എന്നിരുന്നാലും ഈ പ്രതിസന്ധികാലത്തും സിനിമ റിലീസ് ചെയ്യാനായി എന്നത് തന്നെയാണ് ആത്യന്ത്യകമായ കാര്യം. കുറെ പേർക്കെങ്കിലും സിനിമ ഇഷ്ടപ്പെട്ടു എന്നതും വളരെയേറെ സന്തോഷം തരുന്നതാണ്. വർഷങ്ങളായുള്ള സ്വപ്നം ജനങ്ങളിലേക്ക് എത്തിക്കാനായി എന്നതും സന്തോഷം പകരുന്നു. മുന്നോട്ടുള്ള പ്രയാണത്തിന് ഈ അനുഭവങ്ങൾ കരുത്തേകുകയും ചെയ്യും.
പാട്ടുകളാണ് സിനിമയുടെ ഗതി നിർണ്ണയിക്കുന്നത്
സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് തന്നെ പാട്ടുകളും പൂർത്തിയാക്കിയിരുന്നു. സിനിമ റീലിസിന് മുമ്പ് തന്നെ ഓൺലൈനിൽ പാട്ടുകൾ ഹിറ്റാകുകയും ചെയ്തിരുന്നു. ഉണ്ണിമായ എന്ന പാട്ടാണ് ആദ്യം പുറത്ത് വന്നത്. ഷിഹാസ് അഹമ്മദ് കോയ എന്നയാണ് ആ പാട്ടിന്റെ രചയിതാവ്. ഓള് എന്ന് തുടങ്ങുന്ന പാട്ടാണ് പിന്നീട് റിലീസായത്. അത് ഞാൻ തന്നെ എഴുതിയതായിരുന്നു. അത് ഈ സിനിമയക്ക് വേണ്ടി എഴുതിയതായിരുന്നില്ല. എന്നാൽ സിനിമയ്ക്ക് അനുയോജ്യമാകുമെന്ന് കണ്ടതോടെ ഈ സിനിമയിൽ ഉൾപ്പെടുത്തുകയാണുണ്ടായത്. സിദ്ശ്രീരാമാണ് അത് ആലപിച്ചിട്ടുള്ളത്. പിന്നീട് പെയ്യുനിലാവും എന്ന പാട്ടും സിനിയുടെ റിലീസിന് മുമ്പ് തന്നെ പുറത്ത് വരികയും ജനങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഹരിനാരായണനാണ് ഈ പട്ട് എഴുതിയത്. ഹരിശങ്കറാണ് ആലപിച്ചിരിക്കുന്നത്. അതുകൂടാതെ മുസമ്മിൽ കുന്നുമ്മൽ എഴുതിയ പാട്ട്, ആമിർ പള്ളിക്കാൽ എഴുതിയ പാട്ട് ഇങ്ങനെ ആറ് പാട്ടുകളാണ് ഈ സിനിമയിലുള്ളത്. ദുൽഖർ സൽമാൻ, സിദ്ശ്രീരാം, ഹരിശങ്കർ തുടങ്ങിയവരാണ് പാട്ടുകൾ പാടിയിട്ടുള്ളത്. ഈ സിനിമയുടെ ഗതി നിർണ്ണയിക്കുന്നതിൽ പാട്ടുകൾക്ക് വലിയ റോളുണ്ട്. പാട്ടുകളിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. സിനിമയുടെ കഥ എഴുതുന്ന ഘട്ടത്തിൽ തന്നെ ഇതിലേക്കുള്ള കഥാപാത്രങ്ങളെയും ആലോചിച്ചിരുന്നു. പഴയകാലത്ത് ശ്രീനിവാസൻ ചെയ്ത കഥാപാത്രങ്ങളെ പോലെയുള്ളൊരു ആളെയാണ് ആലോചിച്ചിരുന്നത്. അങ്ങനെയാണ് ഗ്രിഗറിയിലേക്ക് എത്തിയത്. ക്യാമറാമാൻ സജാദ് കാക്കുവിന് ഗ്രിഗറിയെ നേരത്തെ പരിചയവുമുണ്ടായിരുന്നു. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു. അദ്ദേഹം തന്നെ നിർമ്മിക്കുകയും ചെയ്യാമെന്ന് സമ്മതിക്കുകയുമായിരുന്നു. ഈ കഥക്ക് ഏറ്റവും അനുയോജ്യമായൊരു നടനായിരുന്നു ഗ്രിഗറി.
സൗഹൃദത്തിന്റെ പുറത്തുണ്ടായ സിനിമയാണ്
ഡിഗ്രി പഠിക്കുന്ന സമയത്ത് ഷോർട് ഫിലിമുകൽ ചെയ്തുകൊണ്ടാണ് സിനിമയിലേക്ക് വരുന്നത്. അക്കാലത്ത് തന്നെ അദ്ധ്യാപകരും സുഹൃത്തുക്കളുമെല്ലാം വലിയ സപ്പോർട്ട് നൽകിയിരുന്നു. പിന്നീട് വാഴയൂർ സാഫി കോളേജിലെ സിയാസ് മീഡിയ സ്കൂളിൽ ജേർണലിസം പഠിക്കാൻ ചേർന്നതോടെയാണ് സിനിമയെ കുറിച്ച് ഗൗരവമായി ചിന്തിക്കാൻ തുടങ്ങിയത്. അവിടെ വെച്ച് നിരവധി ഷോർട്ട് ഫിലിമുകളുടെയും ഡോക്യുമെന്ററികളുടെയുമെല്ലാം ഭാഗമാകാൻ കഴിഞ്ഞിരുന്നു. അവിടെ നിന്നുണ്ടാക്കിയ അനുഭവങ്ങളും പരിചയങ്ങളുമെല്ലാം ഈ സിനിമയിൽ മുതൽകൂട്ടായിട്ടുണ്ട്. സൗഹൃദത്തിന്റെ പുറത്ത് ഉണ്ടായ ഒരു സിനിമ കൂടിയാണിത്. സിനിമയിൽ പ്രവർത്തിച്ചവരെല്ലാം നേരത്തെ തന്നെ പരസ്പരം അറിയുന്നവരും വർഷങ്ങളായി സിനിമ സ്വപ്നം കണ്ട് നടക്കുന്നവരുമായിരുന്നു.
ക്യാമറാമാൻ സജാദ് കാക്കു, തിരക്കഥാകൃത്ത് വിനീത് കൃഷ്ണൻ, സമദ്, മനീഷ് തുടങ്ങി ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെല്ലാം നേരത്തെ തന്നെ പരസ്പരം അറിയുന്നവരായിരുന്നു. പാട്ടുകൾ എഴുതിയവർ, മ്യൂസിക് ഡയറക്ടർ, സ്റ്റിൽ ഫോട്ടോഗ്രാഫർ തുടങ്ങി എല്ലാവരെയും നേരത്തെ അറിയുന്നവരും എല്ലാവരുടെയും തുടക്കവുമായിരുന്നു. ഇത്രയും ആളുകൾക്ക് ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയിലൂടെ ഒരു തുടക്കം കുറിക്കാനായി എന്നത് വ്യക്തിപരമായി എനിക്കും അവർക്കുമെല്ലാം വലിയ നേട്ടമാണ്. നേരത്തെ തന്നെ പരിചയമുള്ള സുഹൃത്തുക്കളായതിനാൽ തന്നെ അത് സിനിമയുടെ മൊത്തത്തിലുള്ളൊരു മാനസിക ഐക്യത്തെ കൂടി സ്വാധീനിച്ചിട്ടുണ്ട്. നിർമ്മാണ ഘട്ടത്തിൽ അത് വളരെ ഉപകാരപ്പെടുകയും ചെയ്തു. ദുൽഖർ സൽമാൻ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ സിനിമയായാണ് ഇത് തുടങ്ങിയിരുന്നത്.
എന്നാൽ റിലീസായത് രണ്ടാമതായാണ്. വരനെ ആവശ്യമുണ്ട് എന്ന സിനിമയാണ് ഈ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ സിനിമയായി റിലീസ് ചെയ്തത്. ജിവിതത്തിലെപ്പോഴും ഓർത്തിരിക്കാൻ ഒരുപാട് അുഭവങ്ങൾ നൽകുന്നൊരു കാലഘട്ടമായിരുന്നു ഈ സിനിമയുടെ ഷൂട്ടിഗ് ദിവസങ്ങൾ. കാലാവസ്ഥയും മറ്റുമെല്ലാം പ്രതികൂലമായിരുന്ന ഘട്ടത്തിലും ഒരുമിച്ച് മുന്നോട്ട് പോകാൻ കരുത്ത് തന്നവർ നിരവധിയാണ്. ഇനിയെത്ര സിനിമയകൾ ചെയ്യാനായാലും ആദ്യ സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങൾ എപ്പോഴും മനസ്സിലുണ്ടാകും.
ഓൺലൈൻ റിലീസ് വലിയ സാധ്യതയാണ്
ഇതു പോലുള്ള കാലങ്ങളിൽ, പ്രത്യേകിച്ച് മനുഷ്യന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ഓൺലൈൻ റിലീസെന്ന് പറയുന്നത് വലിയ സാധ്യതയാണ്. ആത്യന്തികമായി സിനിമ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണല്ലോ വലിയ കാര്യം. തിയേറ്ററിലോ ടിവിയിലോ ഓൺലൈനിലോ എങ്ങനെയങ്കിലും ഇത് ജനങ്ങൾ കാണുകയും അത് ചർച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോഴാണ് സിനിമ പൂർത്തിയാകുന്നത്. അതു കൊണ്ട് തന്നെ ഇതുപോലൊരു ഘട്ടത്തിൽ ഓൺലൈൻ റിലീസ് വലിയ സാധ്യതതയാണ്. ഓൺലൈൻ റിലീസ് മാത്രം മുന്നിൽ കണ്ട് അതിന് വേണ്ടിയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന സിനിമകൾ ഇത്തരം പ്ലാറ്റ്ഫോമുകൾക്ക് കൂടുതൽ അനുയോച്യമാകും. എങ്കിലും മണിയറയിലെ അശോകൻ നെറ്റഫ്ലിക്സിലെ ഇന്ത്യൻ സിനിമകളുടെ കാറ്റഗറിയിലും യുഎഇ കാറ്റഗറിയിലും ട്രെന്റിങ് നമ്പർ വണ്ണായത് ഈ സിനിമ ജനങ്ങൾ സ്വീകരിച്ചു എന്നതുകൊണ്ടാണ്. അത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്