മാസ്ക്കുകളും പ്രത്യേക ഷീൽഡുകളും ധരിച്ച യാത്രക്കാർ; ദീർഘനിശ്വാസങ്ങൾ പോലും അടുത്തിരിക്കുന്നവരെ ഭയപ്പെടുത്തുന്ന അവസ്ഥ; വിമാനത്തിനുള്ളിൽ ഓപ്പറേഷൻ തീയറ്ററിനുള്ളിലെ പ്രതീതി; ജോർദ്ദാനിലെയും മടക്ക യാത്രയിലെയും അനുഭവങ്ങൾ മറ്റാരു സിനിമായാകും; നാം സ്വയം അനുഭവിക്കാത്ത കഥകളൊക്കെ മറ്റുള്ളവർക്ക് വെറും കെട്ടുകഥകൾ മാത്രം... ബെന്യാമിന്റെ ആടുജീവിതത്തിലെ അതേ വരികൾ തന്നെയാണ് പൃഥ്വിയും കൂട്ടരും കൊറോണക്കാലത്ത് അനുഭവിച്ചത്; സംവിധായകൻ ബ്ലസി മറുനാടനോട് മനസ്സ് തുറക്കുമ്പോൾ
എസ് രാജീവ്
തിരുവല്ല : നാം സ്വയം അനുഭവിക്കാത്ത കഥകളൊക്കെ മറ്റുള്ളവർക്ക് വെറും കെട്ടുകഥകൾ മാത്രം... ബെന്യാമിന്റെ ആടുജീവിതമെന്ന നോവലിലെ അതേ വരികൾ തന്നെയാണ് ആടുജീവിതമെന്ന സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദ്ദാനിലേക്ക് പോയി മടങ്ങിയെത്തിയ ചലച്ചിത്ര സംവിധായകൻ ബ്ലസിക്ക് പറയാനുള്ളതും. ലോകം മുഴുവൻ ലോക്ക് ഡൗണിൽ കുടുങ്ങിയ രണ്ടര മാസം ജോർദ്ദാനിലെ മരുഭൂമിയിലെ ലൊക്കേഷനിൽ നിന്നും തിരുവല്ലയിലെ വീട്ടിൽ മടങ്ങിയെത്തിയതിന്റെ ആശ്വാസത്തിലാണ് ബ്ലസി .
വെള്ളിയാഴ്ചയാണ് ബ്ലസിയും നടൻ പൃഥ്വിരാജും അടങ്ങുന്ന സംഘം പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയത്. ജോർദ്ദാനിലെ അമാൻ വിമാനത്താവളത്തിൽ നിന്നും ഡൽഹി വഴി കൊച്ചിയിലേക്കുള്ള വിമാന യാത്രയിൽ ഒരിക്കൽ പോലും സീറ്റിൽ നിന്നും എഴുന്നേൽക്കാതെ ഷൂട്ടിങ്ങിനിടെ കൈയ്ക്കേറ്റ പരിക്കുമായി മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പ്. കോവിഡ് ജാഗ്രതയുടെ ഭാഗമായി വിമാനത്താവളത്തിലെയോ റിമാനത്തിലെയോ ശുചി മുറികൾ പോലും ഉപയോഗിച്ചിരുന്നില്ല.
തിങ്കളാഴ്ചയാണ് നാട്ടിലേക്ക് മടങ്ങാനുള്ള പ്രത്യേക വിമാനമെത്തുമെന്ന് ബ്ലസിക്കും സംഘത്തിനും അറിയിപ്പ് കിട്ടിയത്. വ്യാഴാഴ്ച രാത്രി 12 മണിക്ക് ജോർദ്ദാനിൽ നിന്നും എയർ ഇന്ത്യയുടെ 1902 വിമാനത്തിലായിരുന്നു ബ്ലസി ഉൾപ്പടെ 157 ഇന്ത്യാക്കാരടങ്ങുന്ന സംഘത്തിന്റെ മടക്ക യാത്ര. ജോർദ്ദാറിലെ ഇന്ത്യൻ സ്ഥാനപതി അൻവർ ഹലിം വിമാനത്താവളത്തിൽ യാത്രയാക്കാൻ എത്തിയിരുന്നു. ഓപ്പറേഷൻ തീയറ്ററിനുള്ളിലെ പ്രതീതിയായിരുന്നു വിമാനത്തിനുള്ളിലെന്ന് ബ്ലസി ഓർമിച്ചെടുക്കുന്നു.
മാസ്ക്കുകളും പ്രത്യേക ഷീൽഡുകളും ധരിച്ച യാത്രക്കാർ. കാര്യമായ സംഭാഷണങ്ങളില്ല. ദീർഘനിശ്വാസങ്ങൾ പോലും അടുത്തിരിക്കുന്നവരെ ഭയപ്പെടുത്തുന്ന അവസ്ഥ. വെള്ളിയാഴ്ച രാവിലെ 9 ന് നെടുമ്പാശ്ശേരി എയർ പോർട്ടിലെത്തി. ആടുജീവിതം സിനിമയാക്കുമ്പോൾ മരുഭൂമിയുടെ യഥാർത്ഥ പശ്ചാത്തലം പ്രധാന ഘടകമായതോടെയാണ് 25 ദിവസത്തെ ഷൂട്ടിനായി ബ്ലസി ഉൾപ്പടെയുള്ള സംഘം മാർച്ച് 9 ന് ജോർദ്ദാനിൽ എത്തിയത്. 10 ന് ചിത്രീകരണം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ലോക്ക് ഡൗണായി. പിന്നീട് 32 ദിവസങ്ങൾക്ക് ശേഷമാണ് ഷൂട്ടിങ് പുനരാരംഭിക്കാനായത്. ഷൂട്ടിങ് പൂർത്തീകരിച്ച് കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കത്തിനായുള്ള നീണ്ട കാത്തിരിപ്പ്.
ചിന്തിക്കാൻ പോലുമാകാത്ത സാഹചര്യങ്ങളിലൂടെയാണ് ആ ദിനങ്ങൾ കടന്നു പോയതെന്ന് ബ്ലസി പറയുന്നു. ജോർദ്ദാനിലും അൾജീരിയയിലും നാട്ടിലുമൊക്കെയായി ഇനിയും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കാനുണ്ട്. ഇപ്പോൾ അതേക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല. എന്നാൽ ഇനിയുള്ള തന്റെ സിനിമാ ജീവിതത്തിൽ ലോക്ക് ഡൗൺ കാലത്തെ ജോർദ്ദാനിലെ അനുഭവങ്ങൾ തീർച്ചയായും നിഴലിക്കും. ജോർദ്ദാനിലെയും മടക്ക യാത്രയിലെയും അനുഭവങ്ങൾ മറ്റാരു സിനിമായായേക്കാമെന്നും ബ്ലസി പറയുന്നു.
തങ്ങളുടെ മടക്ക യാത്രയ്ക്ക് സൗകര്യമൊരുക്കി തന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ , മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരോട് തീർത്താൽ തീരാത്ത കടപ്പാടുള്ളതായും ബ്ലസി പറഞ്ഞു. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി അതേ പേരിൽ ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജാണ് എത്തുന്നത്.
സൗത്ത് ജോർധനിലെ വാഡിറം എന്ന സ്ഥലത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. പുരാതനമായ താഴ് വരകളും കുന്നുകളും പാറകളും വെള്ളവും കൊത്തിയെടുത്ത ആരാധനാലയങ്ങളുമൊക്കെയുള്ള ഒരു വിശുദ്ധ സ്ഥലമായിരുന്നു അത്. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ചിത്രീകരണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ മലയാളി സംരംഭകനായ അനിൽ കുമാറിന്റെ സഹായത്തോടെ 17 ദിവസം കൂടെ സിനിമ ചിത്രീകരിക്കാൻ അനുമതി ലഭിച്ചു. 25 ദിവസം ചിത്രീകരണം നടത്താൻ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമായി ഞങ്ങൾ കാണുന്നു. എന്തെന്നാൽ സിനിമയ്ക്ക് വേണ്ടി 30 കിലോയോളം പൃഥ്വിരാജ് തടി കുറച്ചിരുന്നു. വീണ്ടും ആ ശരീര മാറ്റത്തിലേക്ക് അദ്ദേഹത്തെ കടത്തി വിടുക എന്നത് പ്രയാസകരമാണ്. അനുവദിച്ചു കിട്ടിയ 25 ദിവസത്തെ ഷൂട്ടിങ് കൊണ്ട് മരുഭൂമിയിലെ നജീബിന്റെ കഷ്ടതകളെല്ലാം ചിത്രീകരിക്കാൻ സാധിച്ചു. സിനിമ പൂർത്തിയാക്കാൻ ഞങ്ങൾക്കിനി ഒരു ഷെഡ്യൂൾ കൂടെ മാത്രമേ ആവശ്യമുള്ളൂ. അത് സഹാറയിൽ വച്ച് പൂർത്തിയാക്കും- ബ്ലസി പറയുന്നു.
നജീബിന്റെ മേധാവിയായി അഭിനയിക്കുന്ന ഒമാനി നടൻ താലിബ് അൽ ബലൂഷി മാർച്ച് 16 നാണ് അമ്മാനിൽ എത്തിയത്. ഞങ്ങൾ പൃഥ്വിരാജിന്റെ രംഗങ്ങൾ ചിത്രീകരിക്കാൻ തുടങ്ങിയിരുന്നു. അപ്പോഴേക്കും ലോകമെമ്പാടുമുള്ള പ്രധാന നഗരങ്ങൾ അടച്ചുപൂട്ടുകയും ഒമാൻ തങ്ങളുടെ പൗരന്മാരെ ജോർദാനിൽ നിന്ന് വിമാന ചാർജുകളില്ലാതെ മാറ്റാൻ തീരുമാനിക്കുകയും ചെയ്തു. അതിനാൽ ഒമാനി നടന് ഒരു ഷോട്ട് പോലും ചിത്രീകരിക്കാതെ പോകേണ്ടിവന്നു. അതേപോലെ തന്നെ അബുദാബിയിൽ നിന്നുള്ള ഒരു സുഡാനി നടനെയും ക്വാറന്റി ചെയ്തു. ചിത്രീകരണം അവസാനിപ്പിക്കണമെന്ന് സർക്കാർ പറയുന്നതിന്റെ ഒരാഴ്ച മുൻപ് തന്നെ ഷൂട്ടിങ് പൂർത്തിയാക്കിയിരുന്നു.
ഏപ്രിൽ ആദ്യവാരത്തോടെ ജോർധനിൽ നിന്ന് മടങ്ങാനായിരുന്നു ഞങ്ങൾ തീരുമാനിച്ചിരുന്നത്. പക്ഷെ അപ്പോഴേക്കും ഞങ്ങൾ പെട്ടുപോയിരുന്നു. തിരിച്ചുവരാൻ ഒരു വഴിയുമില്ല. വിഷാദത്തിലേക്ക് പോകാൻ താത്പര്യമില്ലാത്തതുകൊണ്ടു തന്നെ അനുഭവിച്ചു കൊണ്ടിരിക്കുന്ന സാഹചര്യം ഏറ്റവും മികച്ചതാക്കാൻ ഞങ്ങൾ തീരുമാനിച്ചു. ദുഃഖവെള്ളിയും ഈസ്റ്ററും വിഷുവുമെല്ലാം ആഘോഷിച്ചു. ആർട്ട് ടീം തുണികൊണ്ട് കണിക്കൊന്നയുണ്ടാക്കി, പായസം വച്ചു... കളികളും തമാശകളും വേറെ, ചെരുപ്പുകൊണ്ട് ബോൾ ഉണ്ടാക്കി ക്രിക്കറ്റ് കളിച്ചു. 70 ദിവസം 58 പേർ... എപ്പോൾ തിരിച്ചുപോകാനാകും എന്ന് പോലും അറിയാതെ ഒറ്റപ്പെട്ടുപോയ അവസ്ഥ. പൃഥ്വിരാജ് അടക്കം ഞങ്ങൾ എല്ലാവരും ഒരു കാമ്പിലാണ് തിന്നതും കുടിച്ചതും ഉറങ്ങിയതുമെല്ലാം. എന്താണ് സാഹചര്യം എന്ന് വ്യക്തമായി മനസ്സിലാക്കിയ ശേഷം അതുമായി പൊരുത്തപ്പെടുകയായിരുന്നു ഞങ്ങൾ- ബ്ലസ്സി പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍