കാർട്ടൂണിസ്റ്റാകൻ എത്തി പത്രാധിപരായി; 26-ാം വയസ്സിൽ ന്യൂസ് എഡിറ്ററും; മനോരമയ്ക്ക് സ്വന്തം ഭാഷയും ശൈലിയും നൽകിയ ധിഷണശാലി; 56 വർഷം മനോരമയിൽ ജോലി ചെയ്ത് പടിയിറങ്ങിയ തോമസ് ജേക്കബ് മലയാള മാധ്യമ പ്രവർത്തന രംഗത്തെ കുലപതി
മറുനാടൻ ഡെസ്ക്
കോട്ടയം: മലയാള മനോരമയിലൂടെ മലയാള പത്രപ്രവർത്തനത്തിന് പ്രഫഷനലിസത്തിന്റെയും ആധുനികതയുടെയും മുദ്ര സമ്മാനിച്ച തോമസ് ജേക്കബ് വിരമിച്ചു. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ പദവിയിൽ നിന്നു കഴിഞ്ഞദിവസമാണ് വിരമിച്ചത്. കേരള പ്രസ് അക്കാദമി ചെയർമാൻ പദവിയുൾപ്പെടെ വഹിച്ച തോമസ് ജേക്കബ്, മനോരമയ്ക്കൊപ്പം 56 വർഷം നീണ്ട പത്രപ്രവർത്തന ജീവിതത്തിൽ നിന്നാണു പടിയിറങ്ങുന്നത്.
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രചാരമുള്ള പ്രാദേശിക ഭാഷാ ദിനപത്രമായി മലയാള മനോരമയെ മാറ്റിയതിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് തോമസ് ജേക്കബ്. തോമസ് ജേക്കബിന് മാധ്യമ മേഖലയിൽ നൽകിയ സമഗ്ര സംഭാവനയ്ക്ക് സ്വദേശാഭിമാനി കേസരി അവാർഡ് നൽകി സംസ്ഥാന സർക്കാർ ആദരിച്ചിരുന്നു. തോംസൺ ഫൗണ്ടേഷൻ ബ്രിട്ടനിൽ നടത്തിയ പത്രപ്രവർത്തക പരിശീലന കോഴ്സിൽ 1969ൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ആ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി. 26ാം വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ന്യൂസ് എഡിറ്ററായി. അങ്ങനെ ഏറെ നേട്ടങ്ങളുമായാണ് ജേക്കബ് തോമസ് മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമ പ്രവർത്തകനായി വളർന്നത്.
പത്രപ്രവർത്തക ജീവിതത്തിൽ ഇത്രയും വലിയ നേട്ടങ്ങൾ സ്വന്തമാക്കിയപ്പോഴും തന്റെ ജീവിതത്തിലെ സ്വകാര്യതയായി മാത്രം അതിനെ പരിഗണിക്കണമെന്ന അഭിപ്രായക്കാരനായിരുന്നു എന്നും തോമസ് ജേക്കബ്. സ്വീകരണങ്ങൾക്കോ അനുമോദന യോഗങ്ങളിലോ പങ്കെടുക്കാനിഷ്ടപ്പെടുന്നയാളായിരുന്നില്ലു. അത്തരം ആവശ്യങ്ങളുമായി തന്റെ മുന്നിലെത്തുന്നവരോട് തന്നെ പരിഗണിച്ചതിനുള്ള നന്ദി രേഖപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ രീതി. അങ്ങനെ എന്തുകൊണ്ടും മാതൃകയാക്കാവുന്ന വ്യക്തിത്വം. കേരള രാഷ്ട്രീയത്തിലെ ചലനങ്ങളെ സ്വാധീനിക്കാൻ പോലും കഴിയുന്ന തരത്തിലെ പത്രപ്രവർത്തകനായി വളർന്നപ്പോഴും പ്രവർത്തികളിൽ അത് അഹങ്കാരമായി പ്രതിഫലിച്ചില്ല. തന്റെ മുന്നിലെത്തുന്നവരോട് സഹാനുഭൂതിയോടെ കാര്യങ്ങൾ തിരക്കിയായിരുന്നു പ്രവർത്തനം.
ഇന്ത്യയിലേറ്റവും പ്രചാരമുള്ള പ്രാദേശിക ഭാഷാ പത്രമായി മലയാള മനോരമയെ മാറ്റുന്നതിൽ പങ്കുവഹിച്ച തോമസ് ജേക്കബ് മലയാള പത്രപ്രവർത്തനത്തെ രാജ്യാന്തര നിലവാരത്തിലെത്തിച്ചവരിൽ പ്രമുഖനാണ്. കാർട്ടൂണിസ്റ്റാകാൻ വന്ന് മലയാള മനോരമ പത്രാധിപസമിതിയുടെ നേതൃസ്ഥാനത്തെത്തിയ കഥയാണ് ജേക്കബ് തോമസിന്റേത്. പിന്നീടങ്ങോട്ട് മലയാള മനോരമയെ മലയാൽകളുടെ പ്രിയപ്പെട്ടതാക്കിയ ചേരുവകളുടെ കൂട്ടത്തിലെ മുഖ്യകണ്ണിയായി അദ്ദേഹം. പത്രപ്രവർത്തന ചരിത്രത്തിൽ 56 വർഷം എന്ന സുധീർഘമായ കാലയളവ് അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മനോരമയുടെ വരിക്കാർ ക്രമാധീതമായി ഉയർന്നപ്പോഴും മലബാർ മേഖലയിൽ വരിക്കാരുടെ എണ്ണം കൂട്ടാനായിരുന്നില്ല. ഈ മേഖലയിലും പത്രത്തിന് വളർച്ചയുണ്ടാക്കിയത് ജേക്കബ് തോമസിന്റെ പങ്കുണ്ടായിരുന്നു.
മലബാർ മേഖലയിൽ മാതൃഭൂമി എതിരാളികളില്ലാതെ മുന്നേറുമ്പോഴാണ് മലബാർ മേഖലയുടെ ചുമതലയിൽ തോമസ് ജേക്കബ് എത്തുന്നത്. മാതൃഭൂമിയും കേരളകൗമുദിയുമുൾപ്പടെയുള്ള മാധ്യമങ്ങൾ സംസ്ഥാന വാർത്തകളിൽ കൂടുതൽ ശ്രദ്ധ നൽകിയപ്പോൾ കൂടുതൽ പ്രാദേശിക വാർത്തകൾ ഉൽപ്പെടുത്തികൊണ്ടാണ് മനോരമ വരിക്കാരുടെ എണ്ണം കൂട്ടിയത്. ചുറ്റുപാടുമുള്ള വാർത്തകൾ കൂടുതൽ വന്നുതുടങ്ങിയപ്പോൾ സ്വാഭാവികമായും വരിക്കാരുടെ എണ്ണം വർധിക്കുകയായിരുന്നു. ലോകത്തിലെ സീനിയർ പത്രപ്രവർത്തകർക്കായി തോംസൺ ഫൗണ്ടേഷൻ ബ്രിട്ടനിൽ നടത്തിയ പരിശീലന കോഴ്സിൽ 1969ൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ആ ബഹുമതി ലഭിച്ച ആദ്യ ഇന്ത്യക്കാരനായി. 26ാം വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ന്യൂസ് എഡിറ്ററായി.
ലണ്ടനിലെ കോമൺവെൽത്ത് പ്രസ് യൂണിയനും തോംസൺ ഫൗണ്ടേഷനും ദക്ഷിണേന്ത്യയിൽ നടത്തിയ എല്ലാ പത്രപ്രവർത്തന പരിശീലന പരിപാടികളുടെയും ശ്രീലങ്കയിലെ പത്രശിൽപശാലയുടെയും കോഴ്സ് ഡയറക്ടറായിരുന്നു. മലയാള മനോരമയിലും മലയാളത്തിലും ഇന്ന് പ്രവർത്തിക്കുന്ന മിക്ക പത്രപ്രവർത്തകരും തോമസ് ജേക്കബിന്റെ കീഴിൽ പത്രപ്രവർത്തനം ആരംഭിച്ചവരാണ്. പത്രപ്രവർത്തനരംഗത്തെ സമഗ്ര സംഭാവനയ്ക്കു മറ്റു മാധ്യമങ്ങളിലെ പ്രവർത്തകർ ഏർപ്പെടുത്തിയ എൻ.വി.പൈലി പ്രൈസ്, കെ.വിജയരാഘവൻ പുരസ്കാരം, കെ.വി.ദാനിയേൽ അവാർഡ്, സി.എച്ച്.മുഹമ്മദ് കോയ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. മനോരമ ആഴ്ചപ്പതിപ്പിൽ 12 വർഷമായി 'കഥക്കൂട്ട്' എന്ന പംക്തി എഴുതുന്നു.വർത്തമാനകാലത്തെ സാമൂഹിക വിഷയങ്ങളിൽ നർമ്മം ചേർത്തുള്ള അദ്ദേഹത്തിന്റെ ശൈലിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നു.
പത്രപ്രവർത്തകർക്കുള്ള കേരള സർക്കാരിന്റെ ഏറ്റവും വലിയ ബഹുമതിയായ സ്വദേശാഭിമാനികേസരി പുരസ്കാരം നേടി. മനോരമ ആഴ്ചപ്പതിപ്പിൽ 13 വർഷമായി 'കഥക്കൂട്ട്' എന്ന പംക്തി എഴുതുന്ന തോമസ് ജേക്കബ്, 'കഥാവശേഷർ', 'കഥക്കൂട്ട്', 'ചന്ദ്രക്കലാധരൻ' എന്നീ ഗ്രന്ഥങ്ങളും പത്രപ്രവർത്തകൻ ടി.വേണുഗോപാലുമായി ചേർന്നു 'നാട്ടുവിശേഷം' എന്ന പുസ്തകവുമെഴുതി. പത്തനംതിട്ട ഇരവിപേരൂർ തൈപ്പറമ്പിൽ ശങ്കരമംഗലം കുടുംബാംഗമാണ തോമസ് ജേക്കബ്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍