ദേശീയ തലത്തിൽ ശ്രദ്ധേയനായത് ഡിവൈഎഫ്ഐയുടെ ദേശീയ പ്രസിഡന്റായി; ഹീറോയായത് നോർത്തിൽ കാർത്തികേയനെ മലർത്തിയടിച്ച്; ഉപതെരഞ്ഞെടുപ്പിൽ ജയിച്ചാൽ സൂപ്പർ താരമാകും; അരുവിക്കരയിലെ ഇടത് സ്ഥാനാർത്ഥി വിജയകുമാർ സൗമ്യനായ കമ്മ്യൂണിസ്റ്റ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സാധാരണ കമ്മ്യൂണിസ്റ്റ് നേതാവിന്റെ മുഖഭാവമില്ല എം വിജയകുമാറിന്. പക്ഷേ തീരുമാനങ്ങളിൽ ആ കാർക്കശ്യവുമുണ്ടായിരുന്നു. അത് തന്നെയാണ് വിദ്യാർത്ഥിയുവജന പ്രസ്ഥാനത്തിലൂടെ ഇടത് രാഷ്ട്രീയത്തിലെ തിരുവനന്തപുരം ജില്ലയിലെ പ്രധാനിയായ വിജയകുമാറിന്റെ കരുത്തും. തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സിപിഐ(എം) മുന്നോട്ട് വയ്ക്കുന്ന പ്രധാന പേരുകാരനാണ് വിജയകുമാർ. തിരുവനന്തപുരം ലോക്സഭാ മണ്ഡലം സിപിഐയാണ് മത്സരിക്കുന്നത്. പല ഘട്ടത്തിലും സിപിഐയിൽ നിന്ന് സീറ്റ് തിരിച്ചു വാങ്ങി വിജയകുമാറിനെ ലോക്സഭയിലേക്ക് അയക്കാൻ സിപിഐ(എം) ശ്രമിച്ചിട്ടുണ്ട്. പക്ഷേ സിപിഐ വഴങ്ങാത്തതു കൊണ്ട് മാത്രമം അതു നടന്നില്ല. തിരുവനന്തപുരത്തെ എല്ലാ മണ്ഡലങ്ങളിലും ജയിക്കാൻ കഴിയുന്ന സമ്മതിയുള്ള ഏക സിപിഐ(എം) നേതാവും വിജയകുമാർ തന്നെ.
നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിലും വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ പരിഗണിച്ചിരുന്നു. എന്നാൽ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് വിജയകുമാറിനോട് താൽപ്പര്യമില്ലായിരുന്നു. അതുകൊണ്ട് മാത്രം സാമുദായിക സമവാക്യങ്ങൾ ഉയർത്തി നെയ്യാറ്റിൻകരയിൽ ലോറൻസ് സ്ഥാനാർത്ഥിയായി. നെയ്യാറ്റിൻകരയിലും വിജയകുമാർ മത്സരിച്ചെങ്കിൽ രാഷ്ട്രീയ നേട്ടം സിപിഎമ്മിനാകുമെന്ന വിലയിരുത്തൽ ഉണ്ടായിരുന്നു. സിപിഐ(എം). സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന് ഏറ്റവും വിശ്വാസമുള്ള നേതാവാണ് വിജയകുമാർ. കോടിയേരി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ വിജയകുമാറായിരുന്നു ജോയിന്റ് സെക്രട്ടറി. അന്നുമുതൽ ഇവർ തമ്മിൽ അടുപ്പമുണ്ട്. നെയ്യാറ്റിൻകര തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും മുമ്പ് വിജയകുമാർ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചിരുന്നു. പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കോടിയേരിയുടെ അനുമതിയോടെയായിരുന്നു പെരുന്നയിലേക്കുള്ള പോക്ക്.
എന്നാൽ അത് വലിയ വിവാദങ്ങൾ ഉണ്ടാക്കി. അതുകൊണ്ട് മാത്രമാണ് നെയ്യാറ്റിൻകരിയിൽ വിജയകുമാറിന് മത്സരിക്കുന്നതിന് തടസ്സമായതെന്നും കരുതുന്നവരുണ്ട്. രണ്ട് വർഷത്തിന് ശേഷം തിരുവനന്തപുരത്ത് ഒരു ഉപതെരഞ്ഞെടുപ്പ് എത്തിയപ്പോൾ സ്വാഭാവിക സ്ഥാനാർത്ഥിയായി വിജയകുമാർ മാറി. അതിനൊപ്പം സ്വന്തം നാട്ടിൽ മത്സരിക്കുകയെന്ന മോഹവും നടന്നു. 1987ൽ നിയമസഭയിലേക്ക് മത്സരിക്കുമ്പോഴും സ്വന്തം വീടുൾപ്പെട്ട ആര്യനാട് മത്സരിക്കാനായിരുന്നു ആഗ്രഹം. എന്നാൽ ഇടതു പക്ഷത്ത് ആർഎസ്പിയുടെ സീറ്റായിരുന്നു അത്. കെ പങ്കജാക്ഷൻ മത്സരിച്ച് സ്ഥിരമായി ജയിക്കുന്ന സീറ്റിൽ വിജയകുമാറിന് മത്സരിക്കാൻ ഒരു സാധ്യതയുമില്ലായിരുന്നു. അങ്ങനെ ഈ യുവ രാഷ്ട്രീയക്കാരൻ കോൺഗ്രസ് കോട്ടയായ തിരുവനന്തപുരം നോർത്തിലെത്തി. കോൺഗ്രസിലെ യുവതുർക്കിയും കെ കരുണാകരന്റെ വൽസല ശിഷ്യനുമായ ജി കാർത്തികേയനായിരുന്നു എതിരാളി.
കാർത്തികേയൻ വിജയിക്കുമെന്നായിരുന്നു വിലയിരുത്തൽ. സാമുദായിക പരിഗണനകൾ നിർണ്ണായകമായ മണ്ഡലത്തിൽ കരുണാകരന് നല്ല സ്വാധീനവുമുണ്ടായിരുന്നു. പക്ഷേ ഈ കണക്കുകൂട്ടലെല്ലാം തെറ്റിച്ച് വിജയകുമാർ അട്ടിമറി വിജയം നേടി. പിന്നീട് നോർത്ത് വിജയകുമാറിലൂടെ ഇടത് കോട്ടയായി. സൗമ്യസാന്നിധ്യമായി നാല് തവണ തുടർച്ചയായി ജയിച്ചു കയറി. എന്നാൽ സിപിഎമ്മിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി ഒരിക്കൽ അടിതെറ്റി. റിപ്പറോഗ്രാഫിക് സെന്ററിലെ പോസ്റ്റ് അച്ചടിയിൽ അടിതെറ്റിയ വിജയകുമാർ കെ മോഹൻകുമാറിനോട് തോറ്റു. സ്പീക്കറെന്ന ഗ്ലാമറുമായി മത്സരിക്കുമ്പോഴായിരുന്നു തോൽവി. എന്നാൽ 2005ൽ വീണ്ടും ജയിച്ചു കയറി. സിപിഐ(എം) ജില്ലാ സെക്രട്ടറിയായിരുന്നു അന്ന് വിജയകുമാർ. ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് എംഎൽഎയായി ജയിച്ചെത്തിയ വിജയകുമാറിനെ മന്ത്രിയാക്കി. വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ തുറമുഖവും സ്പോർട്സുമായിരുന്ന വകുപ്പുകൾ. അവസാനം പൊതുമരാമത്ത് വകുപ്പും വിജയകുമാറിന് ലഭിച്ചു.
എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്നു. നോർത്ത് മണ്ഡലും വട്ടിയൂർകാവുമായി. അവിടേയും വിജയകുമാറിനെയാണ് സിപിഐ(എം) പ്രധാനമായി പരിഗണിച്ചത്. മത്സരത്തിനില്ലെന്ന വിജയകുമാറിന്റെ കത്ത ്കിട്ടിയതോടെ ചെറിയാൻ ഫിലപ്പ് മത്സരിക്കാനെത്തി. കെ മുരളീധരൻ കൈപ്പത്തി ചിഹ്നത്തിൽ ജയിക്കുകയും ചെയ്തു. അങ്ങനെ വിജയകുമാറിലൂടെ കാത്ത കോട്ട നഷ്ടമായി. വീണ്ടും സംഘടനാ തലത്തിൽ സജീവമായി നിൽക്കുമ്പോഴാണ് കാർത്തികേയന്റെ മരണത്തോടെ അരുവിക്കരയിൽ ഉപതെരഞ്ഞെടുപ്പെത്തിയത്. 1987ൽ മത്സരിക്കാൻ ആഗ്രഹിച്ച ആര്യനാടെന്ന സ്വന്തം മണ്ഡലത്തിന്റെ പുതിയ രൂപം. ആർഎസ്പി കോട്ടയായിരുന്ന അരുവിക്കരയെ കാർത്തികേയനിലൂടെ വലതു പക്ഷത്ത് യുഡിഎഫ് ഉറപ്പിച്ചു നിറുത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് വിവാദത്തിലൂടെ ആർഎസ്പി കൂറുമാറി യുഡിഎഫിലെത്തി. അങ്ങനെ സീറ്റിൽ മത്സരിക്കാൻ സിപിഎമ്മിന് സാധ്യതയും വന്നു.
പിന്നെ രണ്ടിലൊന്ന് സിപിഐ(എം) ആലോചിച്ചില്ല. നാട്ടുകാരനായ വിജയകുമാർ സിപിഐ(എം) സ്ഥാനാർത്ഥിയാകുന്നു. കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള അരുവിക്കരയിൽ വ്യക്തിപരമായ മികവിലൂടെയാണ് കാർത്തികേയൻ ഒറ്റയാനെ പോലെ ജയിച്ചു കയറിയത്. കാർത്തികേയന് അവകാശപ്പെടാനുള്ള എല്ലാ ഗുണഗണങ്ങളും വിജയകുമാറിന് ഉണ്ട്. സൗമ്യമായ ഇടപെടൽ, സംസ്ഥാന രാഷ്ട്രീയത്തിലെ തലയെടുപ്പ്, മാന്യമായ പെരുമാറ്റം, സംശുദ്ധ വ്യക്തിത്വം, ഭരണ പരിചയംഅങ്ങനെ എല്ലാം ഉണ്ട്. അതിലെല്ലാം ഉപരി നാട്ടുകാരനെന്ന പേരും. അതുകൊണ്ട് തന്നെ വിജയകുമാറിലൂടെ അരുവിക്കര പിടിക്കാമെന്ന് സിപിഐ(എം) കുരുതുന്നു. സംഘടനാ തലത്തിൽ മണ്ഡലത്തിലെ മുക്കു മൂലയിലും പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് വിജയകുമാർ. അതുകൊണ്ട് കൂടിയാണ് അരുവിക്കരയിൽ സിപിഐ(എം) പ്രചരണത്തിൽ പിടിമുറുക്കുമെന്ന വിലയിരുത്തൽ വരുന്നതും.
ഇവിടെ സിപിഐ(എം) ജയിച്ചാൽ വിജയകുമാർ വീണ്ടും സൂപ്പർ താരമാകും. സിപിഎമ്മിന് നഷ്ടപ്രതാപം വീണ്ടെടുക്കാനും കഴിയും. എംഎബേബിയ്ക്കൊപ്പം സിപിഐ(എം) സംസ്ഥാന സമിതിയിൽ എത്തിയ നേതാവാണ് വിജയകുമാർ. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിൽ സജീവമായി വിജയകുമാർ ജയിൽ വാസവും അനുഭവിച്ചു. അടിയന്തരാവസ്ഥക്കാലത്തായിരുന്നു അത്. ഡിവൈഎഫ്ഐയുടെ രൂപീകരണത്തിനും മുന്നിൽ നിന്നു. ഡിവൈഎഫ്ഐയുടെ ആദ്യ സംസ്ഥാന സെക്രട്ടറിയായതോടെ വി എസ് അച്യുതാനന്ദന്റെ വിശ്വസ്തനായി. പിന്നീട് ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റുമായി. വിജയകുമാറിനെ ശേഷമാണ് എം എ ബേബി ഡിവൈഎഫ്ഐയുടെ ദേശീയ പ്രസിഡന്റാകുന്നത്. തിരുവനന്തപുരത്ത് നടന്ന ആദ്യ സിപിഐ(എം) പാർട്ടി കോൺഗ്രസിന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു വിജയകുമാർ.
19996ൽ നയനാർ സർക്കാർ അധികാരത്തിലെത്തിയപ്പോൾ മന്ത്രിയാക്കാൻ വിജയകുമാറനേയും പരിഗണിച്ചു. എന്നാൽ സ്പീക്കറാകാനായിരുന്നു നറുക്ക് വീണത്. 20 കൊല്ലം മുമ്പ് തുടങ്ങിയ പുതിയ നിയമസഭാ മന്ദിരത്തിന്റെ പണി പൂർത്തിയായത് വിജയകുമാർ സ്പീക്കറായപ്പോഴാണ്. സ്പീക്കറെന്ന നിലയിൽ നടത്തിയ ഇടപെടലുകൾ പ്രതിപക്ഷത്തിന്റേയും ശ്രദ്ധ നേടിവയായിരുന്നു. 2006ൽ വി എസ് അധികാരത്തിലെത്തിയപ്പോൾ വിജയകുമാർ തുറമുഖ കായിക മന്ത്രിയായി. നീന്തൽ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റെ കൂടിയായിരുന്ന വിജയകുമാർ, കായിക വകുപ്പ് ചോദിച്ച് വാങ്ങിയതായിരുന്നു.
ദേശീയ ഗെയിംസ് കേരളത്തിലെത്തിച്ചതും വിഴിഞ്ഞം തുറമുഖ പദ്ധതിയെ സജീവമാക്കിയതും വിജയകുമാറിന്റെ നേതൃത്വത്തിലാണ്. സിപിഎമ്മിൽ വിഎസിനൊപ്പം ആദ്യ കാലത്ത് നിന്ന വിജയകുമാർ പതിയെ ഔദ്യോഗിക പക്ഷത്തേക്ക് മാറി. സംസ്ഥാന സമിതിയിൽ പലപ്പോഴും വിഎസിനെ വിമർശിക്കുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്