കാണാതിരിക്കാനാകുമോ സഞ്ജുവിന്റെ പ്രതിഭ; ക്രിക്കറ്റ് പിച്ചിലെത്തിയത് മൂന്നാം വയസിൽ; ദ്രാവിഡിന്റെ നിർദ്ദേശങ്ങൾ കരുത്തായി: ഇന്ത്യൻ ടീമിന്റെ പടിവാതിലിൽ എത്തിയ മലയാളി താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
ആവണി ഗോപാൽ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തൊട്ടടുത്താണ് തിരുവനന്തപുരത്തുകാരൻ സഞ്ജു വി സാംസൺ. ടിനു യോഹന്നാനും ശ്രീശാന്തും അണിഞ്ഞ രാജ്യത്തിന്റെ നീലക്കുപ്പായം വീണ്ടും കേരളത്തിലെത്തിക്കാൻ കരുത്തുള്ള പ്രതിഭ. സിംബാബ് വെ പര്യടനത്തിനുള്ള ടീമിൽ അമ്പാടി റായിഡുവിന് പകരക്കാരനായി ഈ മലയാളി എത്തുന്നത് കഠിനാധ്വാനത്തിന്റെ വഴിയിലൂടെയാണ്. കുടുംബം തന്നെയായിരുന്നു സഞ്ജുവിന് ക്രിക്കറ്റ് വഴിയിൽ താങ്ങും തണലുമായത്. കാല് നിലത്തുറച്ചപ്പോൾ ക്രിക്കറ്റ് ബാറ്റ് എടുത്ത സഞ്ജു ഇന്ത്യൻ ടിനായി വമ്പൻ സ്കോറുകളുയർത്തുന്നത് കാണാൻ കൊതിക്കുകയാണ് മലയാളികൾ.
സഞ്ജുവിനും സാലിക്കും വേണ്ടി അച്ഛൻ പണ്ടൊരു ക്രിക്കറ്റ് പിച്ചുണ്ടാക്കി. ഡൽഹിയിലെ കിംങ്കി ലൈനിലെ പൊലീസ് ക്വാർട്ടേഴ്സിന് താഴെ വലിയൊരാൽ മരത്തിന് കീഴിൽ മണലും സിമന്റും മിക്സ് ചെയ്തുണ്ടാക്കിയ നാടൻ പിച്ചിൽ നാലുവയസ്സുകാരൻ സാലിയും മൂന്ന് വയസ്സുള്ള സഞ്ജുവും ബാറ്റു പിടിച്ചു തുടങ്ങി. കളിക്കാൻ ക്വാർട്ടേഴ്സിലെ കുട്ടികളും. പ്രോൽസാഹനമായി അച്ഛൻ എപ്പോഴും പിച്ചിന് പുറത്തുണ്ടായിരുന്നു.
വീറും വാശിയും നിറഞ്ഞ കുട്ടിക്കൂട്ടത്തിന്റെ കളിയിൽ പലപ്പോഴും സഞ്ജു ഔട്ടാകാറേ ഇല്ല. അപ്പോൾ അച്ഛൻ ഒരു പ്രഖ്യാപനം നടത്തും. സഞ്ജുവിനെ ഔട്ടാക്കുന്നവർക്ക് ഉഗ്രൻ സമ്മാനം. സഞ്ജുവിനെ ഔട്ടാക്കാൻ വേണ്ടി ആഞ്ഞു പരിശ്രമിക്കാൻ കുട്ടികളേറുമ്പോൾ കൊച്ചു സഞ്ജുവിനും വാശി കൂടും. ഔട്ടാകാതെ കളി തീരും വരെ സഞ്ജു ക്രീസിൽ നിൽക്കും. ഇതു തന്നെയാണ് ഇപ്പോഴും ക്രിസിലെത്തിയാൽ സഞ്ജുവിന്റെ മനസ്സിൽ നിറയുക.
ഡൽഹിക്ക് വേണ്ടി സന്തോഷ് ട്രോഫി കളിച്ച അച്ഛൻ സാസൺ വിശ്വനാഥിന് ഫുട്ബോളായിരുന്നു പ്രാണ വായു. 'കല്ല്യാണം കഴിഞ്ഞ് പതിമൂന്നാമത്തെ ദിവസം സാംസണും ഭാര്യ ലിജിയും ഡൽഹിയിലേക്ക് പോയി. ഡൽഹി പൊലീസിൽ കോൺസ്റ്റബിളായിരുന്നു സഞ്ജുവിന്റെ അച്ഛൻ. വീടിന് തൊട്ടടുത്ത ഗ്രൗണ്ടിൽ എപ്പോഴും ഫുട്ബോൾ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്ന അച്ഛൻ. കുട്ടികൾ അങ്ങനെയേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ'-ഇതു തന്നെയാണ് സഞ്ജുവിനേയും ഗ്രൗണ്ടിലേക്ക് അടുപ്പിച്ചത്.
എന്നും രാവിലേയും വൈകുന്നേരവും അച്ഛനൊപ്പം പ്രാക്ടീസിന് സഞ്ജുവും ചേട്ടൻ സാലിയും പോകും. അച്ഛൻ ഫുട്ബോളാണ് തട്ടുന്നതെങ്കിൽ കുട്ടികൾക്ക് കുഞ്ഞു ബാറ്റും ബോളുമാണ് കൂട്ട്. അതു വച്ച് അവർ അവർക്കറിയാവുന്നത് പോലെ ക്രിക്കറ്റ് കളി തുടങ്ങി. അദ്ദേഹം പ്രാക്ടീസിന് പോകുന്ന ഗ്രൗണ്ടിൽ ചിലപ്പോൾ ഡൽഹി പൊലീസിന്റെ ക്രിക്കറ്റ് ടീമും കളിക്കാനെത്തും. സാലിയും സഞ്ജുവും അവർക്കൊപ്പം കൂടും. അവരുടെ താൽപ്പര്യം ക്രിക്കറ്റാണെന്ന് അച്ഛൻ തിരിച്ചറിഞ്ഞു.
പുറത്തെ കളി കഴിഞ്ഞ് വീടിനകത്ത് കയറിയാലും കളി നിർത്തില്ല. ഡൽഹിയിലെ വീട്ടുപകരണങ്ങൾ അധികവും മടക്കി വെക്കാവുന്നവയുമായിരുന്നു. കുട്ടികൾക്ക് വീട്ടനകത്തു നിന്ന് ക്രിക്കറ്റ് കളിക്കാനുള്ള സൗകര്യത്തിന് വേണ്ടി അച്ഛൻ ചെയ്തതാണ് അത്. വീട്ടിനകത്തുള്ള സ്ഥലത്തും അതുകൊണ്ട് അവർ ക്രിക്കറ്റ് കളിച്ചു. പുറത്ത് നല്ല മഴയായാലും അവരുടെ കളി മുടങ്ങിയില്ല. എല്ലാ പിന്തുണയുമായി അച്ഛനും അമ്മയും സാലിക്കും സഞ്ജുവിനൊമൊപ്പം നിന്നു. സച്ചിനും ഗാംഗുലിയും ദ്രാവിഡുമൊക്കെയായിരുന്നു അവരുടെ ആരാധ്യർ.
ഡൽഹിയിൽ റോസറി സെക്കന്ററീ സ്കൂളിൽ സ്കൂളിൽ പഠിക്കുമ്പോഴാണ് രണ്ട് പേർക്കും സായിയിൽ പ്രാക്ടീസ് ചെയ്യാൻ അവസരം കിട്ടുന്നത്. രാവിലെ മുതൽ ഉച്ചവരെയാണ് സ്കൂളിലെ ക്ലാസ്. അതുകഴിഞ്ഞ് സായിയുടെ കോച്ചിങ്ങ്. സ്കൂൾ ബസ് കാത്ത് നിന്നാൽ അവർക്ക് സമയത്തിന് എത്താൻ കഴിയില്ല. അതുകൊണ്ട് രണ്ട് സൈക്കിൾ മേടിച്ചുകൊടുത്തു. സാലിയും സഞ്ജുവും സൈക്കിളിലായി സ്കൂളിലേക്കുള്ള വരവും പോക്കും. ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച് കളിക്കളത്തിലേക്ക് പോവും. ബസ് കയറി വേണം പ്രാക്ടീസിനു പോവാൻ. തിരിച്ചെത്തുമ്പോൾ രാത്രി 7.00 മണിയാകും കുളിച്ച് ഭക്ഷണം കഴിച്ച് കിടന്നുറങ്ങും. രാവിലെ ഏഴുന്നേറ്റാണ് പഠനം.
സഞ്ജു നന്നായി പഠിക്കുമായിരുന്നു. അതു കൊണ്ട് കളിക്കുന്നതുകൊണ്ട് സ്കൂളിലാർക്കും പരാതിയുണ്ടായിരുന്നില്ല. പുറത്തു മാച്ചിന് പോകേണ്ടിവരുമ്പോൾ പ്രിൻസിപ്പൽ അച്ഛനോട് അനുവാദം ചോദിക്കും. കളിക്കുക എന്ന ചിന്ത തന്നെയാണ് അവന്റെ മനസ്സിലെപ്പോഴും. വീട്ടിലുണ്ടെങ്കിൽ, പ്രാക്ടീസ് ഇല്ലെങ്കിൽ അവനിഷ്ടം കിടന്നുറങ്ങാനാണ്. രാവിലെ 10 മണിയ്ക്കേ എണീക്കൂ. പക്ഷേ, എത്ര രാവിലെ പ്രാക്ടീസുണ്ടെങ്കിലും അവർ കൃത്യസമയത്ത് ഗ്രൗണ്ടിൽ ഹാജരാകും. കപ്പയും മീനുമാണ് ഏറ്റവും ഇഷ്ടം.
അച്ഛൻ വിആർഎസ് എടുത്തപ്പോഴാണ് സഞ്ജുവും സാലിയും തിരുവനന്തപുരത്തേയ്ക്ക് വന്നത്. കേരളത്തിന് വേണ്ടി മക്കളെ കളിപ്പിക്കുകയെന്ന സാംസണിന്റെ ആഗ്രഹമായിരുന്നു അതിന് പിന്നിൽ. തിരുവനന്തപുരത്ത സെന്റ് ജോസഫ് സ്കൂളിൽ സഞ്ജു ഏഴിലും സാലിയും എട്ടിലും ചേർന്നു. എന്നാൽ ഇവിടെ പ്രതീക്ഷിച്ച പോലെ കോച്ചിങ്ങിനു സൗകര്യമില്ലല്ലോ എന്ന കാര്യം അപ്പോഴാണ് ഈ കുടുംബം തിരിച്ചറിഞ്ഞത്. എന്നാൽ പിന്നെ ഡൽഹിയിലേക്ക് തിരിച്ചു പോവാം എന്നായി തീരുമാനം. അങ്ങനെ, ടിക്കറ്റെടുക്കാൻ റെയിൽവേ സ്റ്റേഷനിലെത്തി. അവിടെ വച്ച് കണ്ട സാംസണിന്റെ ഒരു സുഹൃത്ത് കഥയാകെ മാറ്റി.
അണ്ടർ 13 ജില്ലാ ടീമിന്റെ സെലക്ഷന്റെ കാര്യം അയാളാണ് സാംസണോട് പറഞ്ഞത്. എന്നാലും ഡൽഹിക്ക് ടിക്കറ്റെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഗ്രൗണ്ടിലായിരുന്നു ട്രയൽസ്. അവിടെ പോയി നോക്കിയ ശേഷം യാത്രയിൽ തീരുമാനമെടുക്കാമെന്നും തീരുമാനിച്ചു. കളിക്കാനുള്ള സാമഗ്രികളുമായി അച്ഛനും മക്കളും ഗ്രൗണ്ടിലേക്ക് പോയി. കോച്ച് ബിജു ജോർജ്ജ് സാറിന് സഞ്ജുവിന്റെ പ്രകടനം ഇഷ്ടമായി. സഞ്ജു തിരുവനന്തപുരം ക്രിക്കറ്റ് ടീമിന്റെ ഭാഗമായി. അണ്ടർ 13 ടീമിൽ കിട്ടിയ അവസരം സഞ്ജു പാഴാക്കിയില്ല. അന്ന് മുതൽ ബിജു ജോർജ്ജ് സാറാണ് ഇരുവരുടേയും പരിശീലകൻ. അതോടെ ഡൽഹിയിലേക്കുള്ള ടിക്കറ്റ് ക്യാൻസൽ ചെയ്തു. സാലി വയനാട് ടീമിലുമെത്തി. പിന്നീട് ബിജു ജോർജ്ജിന്റെ ഉപദേശങ്ങളിൽ സഞ്ജു ബാറ്റ് വീശി.
അടിച്ച് തകർത്ത് റൺസ് നേടുന്ന ഈ മിടുക്കന്റെ ടാലന്റ് വേഗത്തിൽ ദേശീയ ശ്രദ്ധയിലെത്തി. ഇന്ത്യൻ ക്രിക്കറ്റിൽ ടി സി മാത്യുവെന്ന കേരളാ ക്രിക്കറ്റിന്റെ അമരക്കാരന് നിർണ്ണായക പ്രാധാന്യം കിട്ടിയതും ഈ കാലത്താണ്. അതുകൊണ്ട് തന്നെ സഞ്ജുവിന്റെ കൂറ്റനടികൾ കണ്ടില്ലെന്ന് നടിക്കാൻ ഇന്ത്യയിലെ ക്രിക്കറ്റ് അധികാരികൾക്ക് കഴിഞ്ഞില്ല. കിട്ടിയ അവസരങ്ങളിൽ പ്രതിഭ തെളിയുക്കുകയും ചെയ്തു. വിക്കറ്റ് കീപ്പറായി തിളങ്ങാനുള്ള കഴിവ് സഞ്ജുവിന് തുണയാണ്. ഇതു തന്നെയാണ് രാജസ്ഥാൻ റോയൽസിന്റെ യുവതാരത്തിനും തുണയാകുന്നത്.
പതിമൂന്നാം വയസ്സിൽ സഞ്ജു ഐ.പി.എൽ ടീമായ കൊൽക്കത്താ നൈറ്റ് റൈഡേഴ്സിന്റെ ട്രയൽസിന്റെ ട്രയിനിങ്ങിന് പോയി. രാജസ്ഥാൻ റോയൽസിന്റെ ട്രയലിന് പോയപ്പോഴാണ് ഇഷ്ടകളിക്കാരനായ ദ്രാവിഡിനെ കൊച്ചു മിടുക്കൻ കാണുന്നത്. രാജസ്ഥാൻ റോയൽസിന് വേണ്ടി സഞ്ജു നടത്തിയ മികച്ച പ്രകടനങ്ങളിൽ ദ്രാവിഡിന്റെ പ്രചോദനവുമുണ്ടായിരുന്നു. കേരളത്തിന് വേണ്ടിയും ഇന്ത്യൻ അണ്ടർ 19 ടീമിനും വേണ്ടി അടിച്ചു കൂട്ടിയ ഓരോ റണ്ണും സഞ്ജുവിന് തുണയായി. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഏകദിന ടീമിലും 20-20 ടീമിലുമെല്ലാം സഞ്ജു ഇതിനു മുമ്പും എത്തിയിട്ടുണ്ട്.
ഇത്തവണ നീലക്കുപ്പായത്തിൽ കളിക്കാനുള്ള സാധ്യത കൂടുതലാണ്. കാരണം സിംബാബ്വെയ്ക്ക് എതിരായ ആദ്യ രണ്ട് കളിയിലും റോബിൻ ഉത്തപ്പയാണ് വിക്കറ്റിന് പിന്നിൽ നിന്നത്. ബാറ്റിങ്ങിൽ ഫോമായതുമില്ല. ഇതിനൊപ്പം ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന അമ്പാട്ടി റായിഡുവിന് പകരമായാണ് എത്തുന്നത്. ഇനിയൊരു ഏകദിനം മാത്രമേ ഉള്ളൂ. ഈ സാഹചര്യത്തിൽ രാജ്സഥാൻ റോൽസിലെ സഹ താരമായ അജിങ്ക രഹാനെയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിലേക്ക് വിളി വരുമ്പോൾ സഞ്ജുവിന് കാര്യങ്ങൾ അനുകൂലം തന്നെയാണ്. രഹാനെയുടെ മനസ്സിലെ ഭാവി ഇന്ത്യൻ പ്രതീക്ഷയാണ് സഞ്ജു. ഈ സാഹചര്യത്തിൽ ടിനു യോഹന്നാനും ശ്രീശാന്തിനും ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കുന്ന മൂന്നാമനായി സഞ്ജു മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം.
Stories you may Like
- പ്രതിസന്ധികൾ വിഴിഞ്ഞത്തെ പ്രതിഭയ്ക്ക് പുത്തരിയല്ല; സഞ്ജു 'ദി മാൻ ഓഫ് ദി മാച്ച്'
- പാളിലെ 'മസിൽ കാട്ടൽ' സഞ്ജുവിന് ക്രിക്കറ്റ് ജീവിതം തുടരാനുള്ള ജീവവായു!
- സഞ്ജു രണ്ടാം എം എസ് ധോണിയാണ്'; അനുഭവം പങ്കുവച്ച് രാജസ്ഥാൻ ട്രെയിനർ
- ഞാൻ എങ്ങനെ നിർഭാഗ്യവാനായ ഒരു ക്രിക്കറ്ററാകും? സഞ്ജു
- അരങ്ങേറ്റക്കാരൻ തിലക് വർമ്മയെക്കണ്ട് സഞ്ജു പഠിക്കണമെന്ന് ആരാധകർ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്