'ഇത്രയും കാലം ഇതുവഴി നടന്നിട്ടും അങ്ങനെയൊരു മരം അവിടെ നിൽക്കുന്നതു ഞാൻ കണ്ടിട്ടില്ല അങ്ങുന്നേ'; മഴവിൽക്കാവടിയിലെ മീശ വാസുവിനെ മറക്കാനാകുമോ മലയാളിക്ക്! പറവൂർ ഭരതൻ എന്ന കാരണവർക്കു മലയാളത്തിന്റെ പ്രണാമം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മറക്കാനാകുമോ മഴവിൽക്കാവടിയിലെ മീശ വാസുവിനെ. കൊമ്പൻ മീശയും വച്ച് മണ്ടത്തരങ്ങൾ മാത്രം കാണിക്കുന്ന ഒരു കാര്യസ്ഥൻ. ഒടുവിൽ 'അങ്ങുന്നിനെ' പറ്റിച്ച് എതിർ ഗ്രൂപ്പുകാർക്കൊപ്പം ചേക്കേറുന്ന മീശ വാസു പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച കഥാപാത്രമാണ്.
ഒരുപക്ഷേ, പറവൂർ ഭരതനെന്ന നടനല്ലാതെ മറ്റാരു ചെയ്താലും അത്രത്തോളം ഫലിപ്പിക്കാൻ കഴിയാത്ത ഒരു വേഷം തന്നെയായിരുന്നു അത്.
ചില കഥാപാത്രങ്ങൾ അങ്ങനെയാണ്. മറ്റൊരു നടൻ ചെയ്താൽ അമ്പേ പരാജയപ്പെടും എന്നുറപ്പുള്ള വേഷങ്ങൾ. മഴവിൽക്കാവടിയിലെ മീശ വാസുവും ഇൻ ഹരിഹർ നഗറിലെ സേതുമാധവന്റെ അപ്പൂപ്പനും അമ്മയാണെ സത്യത്തിൽ പണത്തെ ദൈവമായി കരുതുന്ന വീട്ടുടമസ്ഥനും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയത് പറവൂർ ഭരതൻ എന്ന നടന്റെ പ്രകടനം ഒന്നുകൊണ്ടു മാത്രമാണ്.
അപ്പുക്കുട്ടന്റെ മണ്ടത്തരം കൊണ്ടു വഴിയേ പോകുന്നവരിൽ നിന്നു തല്ലുവാങ്ങിക്കൂട്ടുന്ന അപ്പൂപ്പൻ കഥാപാത്രം ഇൻ ഹരിഹർ നഗറിലെ താമസക്കാരാരും മറക്കില്ല. അതുപോലെ തന്നെയാണ് ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന ചിത്രത്തിലെ വീട്ടുടമസ്ഥൻ. പണം എന്നും എണ്ണിത്തിട്ടപ്പെടുത്തി വയ്ക്കുന്ന, ദൈവത്തെപ്പോലെ ആരാധിക്കുന്ന കർക്കശക്കാരനും പിശുക്കനുമായ കഥാപാത്രം. തനിക്കുമാത്രം കഴിയുന്ന ഒരു ശൈലി രൂപപ്പെടുത്തിയെടുത്ത പറവൂർ ഭരതൻ ഈ കഥാപാത്രങ്ങളെയെല്ലാം അവിസ്മരണീയമാക്കുകയായിരുന്നു.
'ചതിച്ചു അങ്ങുന്നേ... വണ്ടി ഇടിച്ചു... ഇത്രയും കാലം ഇതുവഴി നടന്നിട്ടും അങ്ങനെയൊരു മരം അവിടെ നിൽക്കുന്നതു ഞാൻ കണ്ടിട്ടില്ല...!!' ഓടിക്കിതച്ചെത്തി ഇന്നസെന്റ് അവതരിപ്പിക്കുന്ന കഥാപാത്രത്തോടു ഈ ഡയലോഗു പറയുമ്പോൾ പൊട്ടിച്ചിരിക്കാതിരിക്കാൻ ആർക്കുമാകില്ല. 'ഈ മീശേം വച്ചു കരയല്ലെടാ കഴുതേ... വെള്ളം വീണു വീണ് അത് ഇനിയും വളരും' എന്ന് മീശവാസുവിന്റെ മുഖത്തു നോക്കി അങ്ങുന്നു പറയുന്നതും അപ്പോഴുള്ള വാസുവിന്റെ പരിഭവവുമൊന്നും മറക്കാനാകില്ല.
എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിലെ വാവക്കാട് എന്ന സ്ഥലത്താണ് പറവൂർ ഭരതൻ ജനിച്ചത്. സ്കൂൾ കാലഘട്ടം മുതൽ അഭിനയ രംഗത്ത് അദ്ദേഹം സജീവമായി. അച്ഛന്റെ മരണത്തോടുകൂടി ഭരതന്റെ സ്കൂൾ പഠനം അവസാനിച്ചുവെങ്കിലും അഭിനയത്തിൽ തുടരാൻ അദ്ദേഹത്തിനായി. പ്രശസ്ത കാഥികൻ കെടാമംഗലം സദാനന്ദൻ ആയിരുന്നു ഭരതനെ നാടകവേദിയിലേക്കു കൈപിടിച്ച് ഉയർത്തിയത്. 1940കളിലാണ് നാടകരംഗത്ത് അദ്ദേഹം എത്തിപ്പെടുന്നത്.
അക്കാലത്തെ സൂപ്പർ ഹിറ്റ് നാടകമായിരുന്ന 'രക്തബന്ധം' സിനിമാ സംവിധായകൻ വേൽസ്വാമി സിനിമയാക്കാൻ തീരുമാനിച്ചു. കഥാപാത്രങ്ങൾക്കു പറ്റിയ രൂപങ്ങൾ അന്വേഷിച്ചപ്പോൾ ഒരു വേഷം ഭരതനും ലഭിച്ചു. അങ്ങനെ, 1951ൽ പുറത്തിറങ്ങിയ രക്തബന്ധത്തിലെ ഒരു കഥാപാത്രമായി ഭരതൻ എന്ന സിനിമാനടനും ജനിച്ചു.
ആദ്യ സിനിമയിൽ ഭരതനു കിട്ടിയ പ്രതിഫലം 50 രൂപയായിരുന്നു. അതിനുശേഷം കേരള കേസരി, മരുമകൾ എന്നിങ്ങനെയുള്ള ചിത്രങ്ങളിലൊക്കെ അക്കാലത്ത് ഭരതൻ അഭിനയിച്ചു.
50കളിൽ സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതരും അഗസ്റ്റിൻ ജോസഫും കൂടി 'ഉദയ കേരള നാടകസമിതി' തുടങ്ങിയപ്പോൾ മുട്ടത്തുവർക്കിയുടെ 'മാറ്റൊലി' സ്റ്റേജിൽ അവതരിപ്പിച്ചു. അതിലെ 'പാലു' എന്ന റോൾ പ്രേക്ഷകശ്രദ്ധ നേടിയതിനൊപ്പം വ്യക്തിജീവിതത്തിലും ഭരതനു വഴിത്തിരിവേകി. നാടകത്തിൽ 'ചക്കര' എന്ന റോൾ അവതരിപ്പിച്ച തങ്കമണിയെയാണു ഭരതൻ ജീവിതസഖിയാക്കിയത്. പ്രദീപ്, മധു, അജയൻ, ബിന്ദു എന്നിവർ മക്കളാണ്.
വില്ലൻ, നായകന്റെ സഹായി, കാര്യസ്ഥൻ ടൈപ്പ് റോളുകളിൽ പതിവുകാരനായിരുന്നു ആദ്യകാലത്ത് പറവൂർ ഭരതൻ. എന്നാൽ അഭിനയ ജീവിതത്തിലെ രണ്ടാം ഘട്ടത്തിലാണ് അദ്ദേഹം കോമഡിയിലേക്കു തിരിഞ്ഞത്. 80കളൂടെ അവസാനമാണ് ഭരതനു കോമഡിയിൽ പൊതിഞ്ഞ രണ്ടാം വരവുണ്ടായത്. അവയിലാണ് എക്കാലത്തും ഓർമ്മിക്കപ്പെടുന്ന റോളുകൾ ലഭിച്ചത്. മഴവിൽ കാവടിയിലെ 'മീശ വാസുവും' വിദ്യാരംഭത്തിലെ അഞ്ചലോട്ടക്കാരനുമൊക്കെ പിറന്നത് ഈ കാലഘട്ടത്തിലാണ്. ഒരുവർഷം പതിനഞ്ചു ചിത്രങ്ങളിൽ വരെ അഭിനയിച്ച സമയവും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
ജൂനിയർ മാൻഡ്രേക്കിൽ നായ സ്നേഹിയായ മുതലാളിയെയും മലയാളികൾ നെഞ്ചേറ്റിയതാണ്. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ഹിസ് ഹൈനസ് അബ്ദുള്ള, ഡോക്ടർ പശുപതി, ഗോഡ് ഫാദർ, കണ്ണൂർ ഡീലക്സ്, റസ്റ്റ് ഹൗസ്, പഞ്ചവടി തുടങ്ങിയ ചിത്രങ്ങളിലെല്ലാം തന്റെ വേഷം അദ്ദേഹം ഭദ്രമാക്കിയിരുന്നു. 250 ലേറെ ചിത്രങ്ങളിലഭിനയിച്ചതായാണ് വിക്കിപീഡിയയിൽ പറയുന്നതെങ്കിലും അറുപതു വർഷം സിനിമാഭിനയരംഗത്തുണ്ടായിരുന്ന അദ്ദേഹം ചെയ്ത വേഷങ്ങൾ അതിലേറെ വരും.
കറുത്തകൈ, ലൈറ്റ് ഹൗസ് തുടങ്ങിയ സ്ഥിരം ജെയിംസ് ബോണ്ട് മോഡൽ ത്രില്ലറുകളിലെ ഗുണ്ടാ നേതാവായിരുന്നു ഭരതൻ. വരയൻ കൈലിയും അരപ്പട്ടയും മുഖത്തെ കറുത്തമറുകുമായി വന്ന് അട്ടഹസിക്കുന്ന വേഷങ്ങളിൽ ഭരതൻ പ്രേക്ഷകരെ പേടിപ്പെടുത്തി. പഞ്ചവർണത്തത്ത പോലെ എന്ന പ്രശസ്തമായ ഗാനം പാടി അഭിനയിച്ചത് ഭരതനായിരുന്നു. ശരീരത്തിന്റെയും മുഖത്തിന്റെയും പ്രത്യേകതകൾ സമർഥമായി പ്രയോജനപ്പെടുത്താൻ അദ്ദേഹത്തിനായി എന്നതാണ് പറവൂർ ഭരതനെന്ന നടന്റെ വിജയവും.
2009 വരെ സിനിമാ രംഗത്ത് സജീവമായിരുന്നു. ചങ്ങാതിക്കൂട്ടമാണ് അവസാന ചലച്ചിത്രം. പരേതന്റെ വിലാപം എന്ന ടെലിഫിലിമിലാണ് അവസാനമായി അദ്ദേഹം അഭിനയിച്ചത്. മലയാള സിനിമയിൽ അരനൂറ്റാണ്ടിലേറെ പറവൂർ ഭരതൻ നിറഞ്ഞുനിന്നെങ്കിലും അതിന്റെ പകിട്ടൊന്നും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. വാവക്കാട്ടുള്ള 23 സെന്റിൽ പഴയൊരു വാർക്കവീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം. താരസംഘടനയായ അമ്മ നൽകുന്ന 4000 രൂപയും അവശകലാകാര പെൻഷനും മാത്രമായിരുന്നു വരുമാനം.
അടുത്തിടെ നടി ശാരദ തന്റെ പഴയ സഹപ്രവർത്തകനായ പറവൂർ ഭരതനെ കാണാൻ വീട്ടിൽ എത്തിയിരുന്നു. 'നമുക്കൊരു പടത്തിൽ കൂടി ഒന്നിച്ചഭിനയിക്കാം. ക്യാമറയുമായി ഞാനിവിടെ പടം പിടിക്കാനെത്തും' എന്നു പറഞ്ഞ ശാരദയോട് അതിന് സമ്മതം മൂളുകയും ചെയ്തിരുന്നു ഭരതൻ. ആ ആഗ്രഹം സഫലമാക്കാനാകാതെയാണ് അദ്ദേഹം വിട പറഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍