ടോണി ബ്ലെയർ വലതുപക്ഷത്തേക്ക് കൊണ്ടുപോയ ലേബർപാർട്ടിയെ ചുവപ്പിച്ച കമ്മ്യൂണിസ്റ്റുകാരൻ; വില കുറഞ്ഞതും അലക്ഷ്യവുമായി വസ്ത്രങ്ങൾ ധരിച്ചു കാൽനടയായി കൂടുതലും യാത്രചെയ്യുന്ന സാധാരണക്കാരൻ; മാവോയിസ്റ്റ് എന്നുവരെ വിളിച്ചു മാധ്യമങ്ങൾ കളിയാക്കിയ തൊഴിലാളി നേതാവ്: തെരേസ മേയെ വെള്ളം കുടിപ്പിച്ച ജെറമി കോർബിന്റെ കഥ
മറുനാടൻ ഡെസ്ക്
ലണ്ടൻ: ലോകമെങ്ങും രാഷ്ട്രീയം ഉപജീവന മാർഗ്ഗമായപ്പോൾ അതിന്റെ വിശുദ്ധി കാത്തു സൂക്ഷിക്കാൻ ചിലരുണ്ട്. വാടക വീട്ടിൽ താമസിച്ചും സൈക്കിളുമായി യാത്ര ചെയ്തും പാവങ്ങൾക്കൊപ്പം ഉറങ്ങിയും ജീവിക്കുന്ന നേതാവ്. ആ ജനകീയതക്കുള്ള അംഗീകാരമാണ് ഇന്ന് ബ്രിട്ടീഷ് ജനത ജെറമി കോർബിൻ എന്ന ലേബർ പാർട്ടി നേതാവിന് ബ്രിട്ടീഷ് ജനത നൽകിയിരിക്കുന്നത്. ടോണി ബ്ലെയർ എന്ന ലേബർ പ്രധാനമന്ത്രി ഒരിക്കൽ വലതുപക്ഷത്തേക്ക് കൊണ്ടുപോയ പാർട്ടിയെ വീണ്ടും ബ്രിട്ടീഷ് ജനത ഹൃദയങ്ങൡൽ ഇടംപിടിക്കാൻ കാരണക്കാരനായ വ്യക്തിയാണ് കോർബിൻ. മാധ്യമങ്ങൾ കൂട്ടത്തോടെ ആക്രമിച്ചിട്ടും ഇപ്പോൾ തെരേസ മേയെ വെള്ളം കുടുപ്പിച്ചത് ഈ ലേബർ നേതാവിന്റെ തന്ത്രങ്ങളാണ്. മൂന്ന് വർഷം കൂടി ഭരിക്കാൻ കഴിയുമായിരുന്നിട്ടും ഭൂരിപക്ഷം കൂട്ടാൻ വേണ്ടി തെരഞ്ഞെടുപ്പിന്റെ മാർഗ്ഗം തിരഞ്ഞെടുത്ത തെരേസ മേയുടെ കർസർവേറ്റീവുകൾക്ക് ഒറ്റയ്ക്ക് ഭരിക്കാൻ പോലും അവസരം നൽകാത്ത വിധത്തിൽ ലേബറിനെ കൈപിടിച്ചുയർത്താൻ ഈ സൗമ്യനായ നേതാവിന് സാധിച്ചു.
മദ്യപിക്കാത്ത വെജിറ്റേറിയനായ നേതാവാണ് ജെറമി കോർബിൻ. രാഷ്ട്രീയത്തിൽ നിന്നും ഒന്നും നേടാതെ എല്ലാം രാഷ്ട്രീയത്തിന് കൊടുത്ത ആൾ. തികഞ്ഞ സോഷ്യലിസ്റ്റായ കോർബിൻ എല്ലാ സ്ഥാപനങ്ങളും സർക്കാർ വത്കരിക്കണമെന്ന വാദക്കാരൻ ആണ്. വലത് പക്ഷ മാധ്യമങ്ങൾക്കും മുതലാളിത്ത സ്തുതിപാടകർക്കും പേടിയാകുന്നത് അത് തന്നെയാണ്.വിലകുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് കാൽനടയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സാധാരണക്കാരനാണ് കോർബിൻ. എന്നും പാവങ്ങൾക്കും പട്ടിണിക്കാർക്കും ഒപ്പമാണ് അദ്ദേഹത്തിന്റെ ജീവിതം. രാഷ്ട്രീയത്തിലെ അന്യം നിന്നു പോകുന്ന വംശത്തിലൊരുവനാണ് പുതിയ ലേബർ നേതാവെന്ന് നിസംശയം പറയാം.
ഷർട്ടിന്റെ കീശയിൽ നിരവധി പേനകൾ കുത്തി, നരച്ച തലമുടിയും താടിമീശയുമായി നടന്നു നീങ്ങുന്ന ജെറമി കോർബിനെ കണ്ടാൽ ഒരു കോളജ് അദ്ധ്യാപകന്റെ രൂപസാദൃശ്യമാണുള്ളത്. ഞാൻ എന്ന വാക്ക് സംസാരത്തിൽ പോലും അപൂർവമായെ ഈ 66 വയസ്സുകാരൻ ഉപോഗിക്കുകയുള്ളൂ. കാറൽ മാർക്സിനെയും വെനസ്വേല മുൻ നേതാവ് ഹ്യൂഗോ ഷാവേസിനെയും ഹൃദയത്തിലേറ്റിയ തൊഴിലാളി നേതാവാണ് കോർബിൻ. തൊഴിലാളി ക്ഷേമമെന്ന കമ്മ്യൂണിസ്റ്റ് ആശയത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന വ്യക്തി.
ബ്രിട്ടിഷ് ലേബർ പാർട്ടിയെ അതിന്റെ യഥാർഥ വേരുകളിലേക്കു തിരിച്ച് കൊണ്ടുപോകാൻ സാധിച്ചു എന്നതാണ് കോർബിന്റെ മിടുക്ക്. മൂന്ന് ദശകത്തിലധികം നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ജനപ്രതിനിധി സഭയിലെ പിൻബെഞ്ചിലിരുന്ന അദ്ദേഹം ഇടക്കാലം കൊണ്ടാണ് ശക്തി നേടിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തിൽ ദേശീയ സുരക്ഷ അടക്കമുള്ള നയങ്ങൾ മുൻനിർത്തി നടത്തിയ പ്രചരണങ്ങൾ തെരേസ മെയ്ക്ക് കനത്ത തിരിച്ചടിയായി. അവസാനഘട്ടം പ്രചരണത്തിന്റെ ഗിയർമാറ്റിയ നേതാവിന്റെ തന്ത്രം തന്നെയാണ് ലേബർ പാർട്ടിക്ക് തുണയായി മറിയത്.
ഇടതുപക്ഷ രാഷ്ട്രീയത്തിലെ വിശ്വസിക്കാവുന്ന ഏക നേതാവെന്നും കോർബിൻ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. പുതിയ തലമുറയിലെ ആക്ടിവിസ്റ്റുകൾക്ക് പ്രചോദനമാകാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പിൻബഞ്ചിലെ വിമതവിഭാഗത്തിൽ നിന്നും ഉയർന്നു വന്ന നേതാവാണ് താടി നീട്ടിയ ഈ ഇടതുപക്ഷക്കാരൻ. ലേബർ നേതാവാകുന്നതിനുള്ള മത്സരത്തിൽ താൻ വിജയിക്കുമെന്ന് യാതൊരു ഉറപ്പും അദ്ദേഹത്തിനില്ലായിരുന്നുവെങ്കിലും ഈ മത്സരത്തിൽ ഒരു തീവ്ര ഇടതുപക്ഷ ശബ്ദം കേൾപ്പിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ലേബർ നേതാവാകുകയെന്നത് അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നത്. തന്റെ ട്രേഡ് മാർക്കായ വസ്ത്രങ്ങളിലൂടെയും ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കാൻ കോർബിന് സാധിച്ചിരുന്നു. ടൈ കെട്ടാത്ത കഴുത്ത് പ്രദർശിപ്പിക്കുന്ന ഷർട്ടായിരുന്നു അദ്ദേഹം എപ്പോഴും ധരിക്കാറുള്ളത്. സമാധാനം, നീതി, സഹവർത്തിത്വം തുടങ്ങിയവയോടുള്ള അദ്ദേഹത്തിന്റെ പ്രബുദ്ധതയെ സഹപ്രവർത്തകർ എപ്പോഴും ഓർക്കാറുണ്ട്.
ലേബർ പാർട്ടിയിലെ തീവ്രനിലപാടുകാരനാണ് ജെറമി കോർബിൻ. മിലിബൻഡിന് പകരം ലേബർപാർട്ടിയുടെ തലപ്പത്തേയ്ക്ക് കോർബിൻ വരുന്നതിനോടാണ് കൂടുതൽ പാർട്ടി അംഗങ്ങളും യോജിച്ചു. ലേബറിന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നത് ഒരാൾക്ക് ഒരു വോട്ട് എന്ന നിലയിലായിരിക്കണമെന്ന് മിലിബൻഡ് നിർദ്ദേശിച്ചിരുന്നു. ഇതോടെയാണ് രണ്ടരലക്ഷത്തോളം വരുന്ന പാർട്ടി അംഗങ്ങൾക്ക് പുറമെ, ട്രേഡ് യൂണിയനിൽപ്പെട്ട അഫിലിയേറ്റഡ് അംഗങ്ങൾക്കും വോട്ടെടുപ്പിൽ പങ്കെടുക്കാൻ വഴിയൊരുങ്ങിയത്. ഇതാണ് കോർബിന്റെ സാധ്യതകൾ ശക്തമാക്കിയതും. അത്രയ്കക്് തൊഴിലാളി പ്രിയൻ കൂടിയായിരുന്നു കോർബിൻ.
സാമൂഹിക നീതിക്ക് വേണ്ടി വെമ്പുന്ന നഗരപ്രാന്തങ്ങളിൽ സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിച്ച് ഉയർന്ന് വന്ന നേതാവാണ് കോർബിൻ. വിൽറ്റ്ഷെയറിൽ ജനിച്ച അദ്ദേഹം ഏഴ് ബെഡ്റൂമുകളുള്ള ഷ്രോപ്ഷെയറിലെ യൂ ട്രീ മാനറിലാണ് വളർന്നത്. മുൻ ഹോട്ടൽ കോർബിന്റെ പിതാവ് ഒരു വീടായി മാറ്റുകയായിരുന്നു. അവിടെയായിരുന്നു തന്റെ ഭാര്യയ്ക്കും കോർബിനടക്കമുള്ള നാല് മക്കൾക്കുമൊപ്പം അദ്ദേഹം കഴിഞ്ഞിരുന്നത്. കോർബിന്റെ പിതാവായ ഡേവിഡ് ഒരു ഇലക്ട്രിക് എൻജിനീയറായിരുന്നു. മാതാവായ നഓമി ഒരു മാത് സ് ടീച്ചറായിരുന്നു. അവരിരുവരും ആർഡന്റ് പീസ് കാംപയിനർമാരായിരുന്നു.
സ്പാനിഷ് സിവിൽ വാർ റാലിയിൽ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയിരുന്നത്. സോഷ്യലിസ്റ്റുകളായിരുന്ന ഇരുവരും തങ്ങളുടെ മക്കൾ രാഷ്ട്രീയ ചർച്ചകൾ നടത്തുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. കോർബിനിൽ രാഷ്ട്രീയത്തിന്റെ വിത്ത് പാകിയത് ഇത്തരം ചർച്ചകളായിരിക്കാം. ആദംസ് ഗ്രാമർ സ്കൂളിലായിരുന്നു കോർബിൻ ആദ്യമായി ചേർന്നത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആദർശങ്ങൾക്ക് നിരക്കുന്ന സ്കൂളായിരുന്നില്ല അത്. തന്റെ രണ്ടാമത്തെ ഭാര്യയുമായി കോർബിൻ വേർപിരിഞ്ഞത് തന്റെ മകനെ ഭാര്യ ഗ്രാമർ സ്കൂളിൽ അയക്കാൻ തീരുമാനിച്ചതോടെയാണ്. 18ാം വയസിൽ കോർബിൻ സ്കൂൾ വിട്ടു. തുടർന്ന് നോർത്ത് ലണ്ടൻ പോളിടെക്നിക്കിൽ ചേരുകയായിരുന്നു. എന്നാൽ അവിടെ നിന്നും കോഴ്സ് പൂർത്തിയാക്കുന്നതിൽ അദ്ദേഹം പരാജപ്പെട്ടു. അക്കാലത്ത് പരിസ്ഥിതി വിഷയങ്ങളിലും വിയറ്റ്നാം പോലുള്ള വിഷയങ്ങളിലുമായിരുന്നു തനിക്ക് താൽപര്യമെന്ന് കോർബിൻ വെളിപ്പെടുത്തിയിട്ടുണ്ട്.
15 വയസുള്ളപ്പോഴാണ് കോർബിൻ ആന്റി ന്യൂക്ലിയർ ഗ്രൂപ്പ് സിഎൻഡിയിൽ ചേർന്നത്. ഇതിലൂടെ അദ്ദേഹം ഒരു സജീവ ലേബർ സപ്പോർട്ടറായി മാറുകയായിരുന്നു. 25ാം വയസിൽ 1974ൽ അദ്ദേഹം നോർത്ത് ലണ്ടനിലെ ഹരിൻഗെകൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1983ലെ ജനറൽ തെരഞ്ഞെടുപ്പിൽ ഇസ്ലിങ്ടൺ നോർത്ത് സീറ്റിൽ നിന്നും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് ഈ തെരഞ്ഞെടുപ്പ് വരെ അദ്ദേഹം ആ സീറ്റ് നിലനിർത്തിയിട്ടുണ്ട്.
പ്രചാരണത്തിലുടനീളം ലേബർപാർട്ടി തൊഴിലാളി താൽപ്പര്യം മുൻനിർത്തിയുള്ള വാഗ്ദാനങ്ങളായിരുന്നു നൽകിയത്. സാധാരണ ജനങ്ങളെയും ഇടത്തരക്കാരെയും വർക്കിങ് ക്ലാസിനെയും കൈയിലെടുക്കാൻ ഓരോ ദിവസവും കോർബിൻ നടത്തിയിരുന്നു. വാഗ്ദാനങ്ങളെല്ലാം നിരത്തി പ്രകടന പത്രികയും ചയ്യാറാക്കി. നടപ്പാക്കാൻ കഴിയാത്ത പൊള്ളയായ വാഗ്ദാനങ്ങളാണിവയെന്നു പ്രചരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കോർപറേറ്റ് നികുതി ഉയർത്തിയും അധികവരുമാനക്കാർക്കു കൂടുതൽ നികുതി ഏർപ്പെടുത്തിയും പദ്ധതികൾക്കു പണം കണ്ടെത്തുമെന്നു പ്രഖ്യാപിച്ചു കോർബിൻ തിരിച്ചടിച്ചു.
യൂണിവേഴ്സിറ്റി വിദ്യാഭ്യാസം സൗജന്യമാക്കും എന്നതായിരുന്നു ലേബറിന്റെ വാഗ്ദാനങ്ങളിൽ ഏറ്റവും ജനപ്രിയമായത്. ഇവയ്ക്കൊപ്പം ആരോഗ്യ-വിദ്യാഭ്യാസമേഖലയ്ക്കായി കൂടുതൽ പണം മാറ്റിവയ്ക്കുമെന്ന പ്രഖ്യാപനവും സ്വീകാര്യമായി. നാലു പുതിയ ദേശീയ അവധിദിനങ്ങൾ, മിനിമം വേതനം മണിക്കൂറിനു പത്തുപൗണ്ട് ആക്കുമെന്ന പ്രഖ്യാപനം, ജലവിതരണം- ഈർജമേഖല- റെയിൽവേ- റോയൽമെയിൽ എന്നിവയെ പൊതുമേഖലയിൽ തിരിച്ചെത്തിക്കുമെന്ന പ്രഖ്യാപനം എന്നിവയെല്ലാം വോട്ടുനേടുന്നവയായി. നഴ്സുമാരുടെ ശമ്പളം വർധിപ്പിക്കുമെന്ന പ്രഖ്യാപനം മലയാളിവോട്ടുകൾ കൂട്ടത്തോടെ ലേബറിനെത്തിച്ചു. പൊലീസുകാരുടെയും ഫയർ വാർഡന്മാരുടെയും എണ്ണം കൂട്ടുമെന്ന പ്രഖ്യാപനവും വോട്ടർമാർ ആവേശത്തോടെ സ്വീകരിച്ചു.
ഇവയ്ക്കെല്ലാം പുറമേ, സമാധാനം കാംഷിക്കുമ്പോൾ ഭീകരതയ്ക്കെതിരേ പോരാടെന്ന പേരിൽ അമേരിക്കയോടൊപ്പം ചേർന്ന് മറ്റുരാജ്യങ്ങൾക്കുമേൽ സൈനിക നടപടിക്കു മുതിരുന്നത് ശരിയല്ലെന്ന കോർബിന്റെ പ്രഖ്യാപിച്ചതും ഇപ്പോഴത്തെ സാഹചര്യത്തിൽ നിർണായകമായി. തുടരെത്തുടരെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കോബിന്റെ ഈ അഭിപ്രായത്തിനു പ്രസക്തി ഏറെയായിരുന്നു. ഏറ്റവും ഒടുവിൽ ലണ്ടനിലും മാഞ്ചസ്റ്ററിലും ഭീകരാക്രമണം ഉണ്ടായതോടെ ലേബർ നേതാവിന്റെ തന്ത്രങ്ങൾ വിജയവഴിയിലേക്ക് നീങ്ങുകയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്