ജന്മനാടായ കല്ലഗുഡിക്ക് ഡാൽമിയപുരം എന്ന പേരിടാനുള്ള ശ്രമത്തിനെതിരെ പോരാടി തുടങ്ങിയ സമര ജീവിതം; എംജിആർ നായകനായി തിളങ്ങിയപ്പോൾ തിരക്കഥകൃത്തായി പേരെടുത്ത് രാഷ്ട്രീയ പ്രവേശം; ഇന്ദിരാഗാന്ധിയുടെ കണ്ണിലെ കരടായിരുന്നിടത്ത് പിൻഗാമികളെ വീട്ടിലെത്തി കുമ്പീടിച്ച രാഷ്ട്രീയ ചാണക്യൻ; ജയലളിതയുടെ ചിരവൈരി; അഞ്ച് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കലൈഞ്ജർ കരുണാനിധിയുടെ രാഷ്ട്രീയ ജീവിതം ഇങ്ങനെ
മറുനാടൻ ഡെസ്ക്
ചെന്നൈ: തമിഴ് മക്കളുടെ ഒരോ നെഞ്ചിടിപ്പിലുമുണ്ടായിരുന്ന പേരായിരുന്നു കരുണാനിധി. 95 വർഷം നീണ്ട ജീവിതം കൊണ്ട് തമിഴ് മണ്ണിന്റെ നെഞ്ചിൽ കരുണാനിധി കുറിച്ചിട്ടത് തങ്കലിപികളിൽ തീർത്ത ചരിത്രമാണ്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന് തമിഴ് മക്കൾ കണ്ണീരോടെ വിട പറയുമ്പോൾ കാലം കാത്തു വെച്ചിരിക്കുന്ന ചരിത്രം ഇനി ലോകമുള്ളടിത്തോളം നാൾ തമിഴ് മക്കൾ വാഴ്ത്തിപ്പാടും. അഞ്ച് തവണ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് കരുണാനിധി.
നാഗപട്ടണത്ത് മുത്തുവേലുവിന്റെയും അഞ്ചുവിന്റെയും മകനായി ജനിച്ചയന്ന് മുതൽ രാഷ്ട്രീയ പ്രവേശനത്തിന്റെ അര നൂറ്റാണ്ട് തികയ്ക്കുന്ന 2018 വരെയുള്ള ചരിത്രം എടുത്ത് പരിശോധിച്ചാൽ നിശ്ചയദാർഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആൾരൂപമായ കരുണാനിധിയെയാണ് നമുക്ക് കാണാൻ സാധിക്കുക. ദക്ഷിണാമൂർത്തി എന്ന പേരിൽ നിന്ന് തമിഴ് മണ്ണിന്റെ ഹൃദയതാളമുള്ള കരുണാനിധി എന്ന നിറ തേജസായി മാറാൻ അദ്ദേഹം നടത്തിയ പടയോട്ടം നാമേവരും അറിഞ്ഞിരിക്കേണ്ട ഒന്നു തന്നെയാണ്.
14ാം വയസ്സിൽ സ്പീക്കർ അഴഗിരി സാമിയുടെ വാക്കുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പൊതു പ്രവർത്തനത്തിൽ എത്തിയ കരുണാനിധി . സർവ വിദ്യാർത്ഥി ക്ലബ് എന്ന പേരിൽ രൂപപ്പെട്ട സംഘടനയിലൂടെ ദ്രാവിഡ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് തുടക്കം കുറിച്ചു. 1953ൽ കല്ലഗുഡി എന്ന സ്ഥലത്തിന് ഡാൽമിയപുരം എന്ന പേരിടാനുള്ള ശ്രമമുണ്ടായപ്പോൾ അതിനെതിരെ ശക്തമായി പോരാടി ജനമനസിൽ ഇടം നേടിത്തുടങ്ങിയ സജീവ രാഷ്ട്രീയ ജീവിതം തമിഴ് മണ്ണിന്റെ തലവര തന്നെ മാറ്റി മറിക്കുകയാണുണ്ടായത്.
ഡാൽമിയ കമ്പനിക്കെതിരെ നടത്തിയ പ്രക്ഷോഭത്തിൽ ട്രെയിൽ തടഞ്ഞ സംഭവം വരെയുണ്ടാകുകയും കരുണാനിധി അറസ്റ്റിലാകുകയും ചെയ്തിരുന്നു. പിന്നീടിങ്ങോട്ട് തമിഴ്നാട് കണ്ടത് കരുണാനിധിയെന്ന ശക്തനായ പോരാളിയെയാണ്. പൊതു പ്രവർത്തവും കലയുമായിരുന്നു ആ മനുഷ്യന്റെ ജീവശ്വാസം. ഭരണത്തിൽ തന്റെ കലാമികവ് തെളിയിച്ച വ്യക്തിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചാലും അത് കുറവാകില്ല.
കരുണാനിധിയുടെ കുടുംബം
നാഗപട്ടണത്ത് തിരുക്കുവളൈ ഗ്രാമത്തിൽ മുത്തുവേലുവിന്റെയും അഞ്ചുവിന്റെയും മകനായാണ് കരുണാനിധി ജനിച്ചത്. ദക്ഷിണാ മൂർത്തിയെന്നായിരുന്നു ആദ്യം അദ്ദേഹത്തിന്റെ പേര്. മൂന്നു ഭാര്യമായിരുന്നു കരുണാനിധിക്ക്. പത്മാവതി, രാസാത്തി അമ്മാൾ,ദയാലു അമ്മാൾ എന്നിവരിൽ ആറ് മക്കളാണ് ഇദ്ദേഹത്തിന്. മുത്തു, അഴഗിരി, സ്റ്റാലിൻ, തമിഴരസ്, സെൽവി, കനിമൊഴി എന്നിവരാണ് മക്കൾ. മകൻ സ്റ്റാലിൻ തമഴ്നാട് മുഖ്യമന്ത്രി പദത്തിലും അഴഗിരി കേന്ദ്ര മന്ത്രിയും കനിമൊഴി രാജ്യസഭാംഗവുമായിരുന്നു.
രാഷ്ട്രീയം പോലെ തന്നെ നെഞ്ചോട് ചേർത്ത സിനിമ
കലയോട് ഏറെ തൽപരനായിരുന്നു കരുണാനിധി. എഴുത്തിന് ഏറെ പ്രാധാന്യം കൊടുത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നാടകങ്ങളും, കവിതകളും സിനിമാ തിരക്കഥകളും എഴുതുന്നതിൽ തൽപരനായിരുന്നു അദ്ദേഹം. അഭിമന്യു എന്ന പുരാണ ചിത്രത്തിനായി അദ്ദേഹം ആദ്യം സംഭാഷണങ്ങൾ എഴുതിയിരുന്നെങ്കിലും ചിത്രത്തിൽ അദ്ദേഹത്തിന്റെ പേര് വന്നില്ല. അതിൽ നിരാശനായ അദ്ദേഹം തിരുവാരൂരേക്ക് മടങ്ങി രാഷ്ട്രീയത്തിൽ തന്നെ ശ്രദ്ധിച്ചു. സിനിമാ ഗാനങ്ങളെഴുതിയിരുന്ന കെ.എം ഷെരീഫിന്റെ സഹായത്തോടെ മോഡേൺ തിയേറ്ററിൽ പ്രതിമാസം 500 രൂപ ശമ്പളത്തിൽ ജോലിക്ക് ചേർന്നു. അക്കാലത്ത് തിയേറ്റർ ഉടമയായ ടി.ആർ സുന്ദരത്തിന്റെ ആഗ്രഹപ്രകാരം മന്ത്രികുമാരി എന്ന നാടകം സിനിമ തിരക്കഥയായി അദ്ദേഹം മാറ്റി.
എല്ലിസ് ആർ ഡങ്കണായിരുന്നു അത് സംവിധാനം ചെയ്തത്. ഒട്ടേറെ എതിർപ്പ് നേരിട്ടെങ്കിലും ചിത്രം വൻ വിജയമാണ് നേടിയത്. കണ്ണമ്മ, പരാശക്തി, മന്ത്രികുമാരി, പാസ പറൈവകൾ, മണ്ണിൻ മൈന്തൻ, പാടാത തേനീച്ചകൾ, മനോഹര, ഒളിയിൻ ഓസൈ തുടങ്ങിയ തിരക്കഥകളും ചിലപ്പതികാരം, മണിമകുടം, ഒരേ രക്തം നാനേ അറിവാളി തുടങ്ങിയ നാടകങ്ങളും, കുറളോവിയം, നെഞ്ചുക്ക് നീതി, തെൽപാപ്പിയ ഉരൈ, സംഗ തമിഴ്, തെൻപാണ്ടി സിങ്കം, പൊന്നർ സംഘർ തുടങ്ങിയ കൃതികളും കരുണാനിധിയുടെ തൂലികയിൽ നിന്നും ലോകത്തിന് ലഭിച്ച വലിയ സംഭാവനകളാണ്.
രാഷ്ടീയത്തിലെ അതികായൻ
തമിഴ് നാട്ടിലെ മുൻ മുഖ്യമന്ത്രിയായിരുന്ന കരുണാനിധി 1969 ജൂലൈ 27 നാണ് ഡി എം കെ പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. നാൽപ്പത്തിനാലാം വയസ്സിലാണ് ഡി എം കെയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നത്. പിന്നീട് ആ കേഡർ പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത ശബ്ദമായി പ്രസിഡന്റ്. ഡി എം കെ സ്ഥാപകനായ സി എൻ അണ്ണാദുരൈയുടെ നിര്യാണത്തെ തുടർന്ന് 1969 ഫെബ്രുവരി പത്തിനാണ് നിയമസഭാ കക്ഷി നേതാവായും പിന്നീട് മുഖ്യമന്ത്രിയായും കരുണാനിധി തിരഞ്ഞെടുക്കപ്പെടുന്നത്. പതിനാലാം വയസ്സിൽ രാഷ്ട്രീയപ്രവർത്തനത്തിലേയ്ക്ക് കടന്നു വന്ന ദ്രാവിഡ രാഷ്ട്രീയത്തിലെ ഈ തീനാവ് 94 ആം വയസ്സിലും ആ കരുത്തിന്റെ പിൻബലത്തിൽ ദേശീയതലത്തിൽ വരെ ശ്രദ്ധ പിടിച്ചുപറ്റുന്ന നേതാവായി തുടരുന്നത്. 1957ൽ മുപ്പത്തിമൂന്നാം വയസ്സിൽ കുഴിത്തലയിൽ നിന്ന് എംഎൽഎ ആയി വിജയിച്ച കരുണാനിധി പതിമൂന്ന് തവണ എംഎൽഎയും അഞ്ചു തവണ മുഖ്യമന്ത്രിയുമായി.
പ്രസിഡന്റില്ലാതെ ആരംഭിച്ച രാഷ്ട്രീയപാർട്ടിയായിരുന്നു ഡി.എം.കെ. അണ്ണാദുരൈ അതിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. പ്രസിഡന്റ് സ്ഥാനം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. ദ്രാവിഡ കഴകം സ്ഥാപകനും അണ്ണാദുരൈയുടെ നേതാവുമായിരുന്ന പെരിയാർ ഇ.വി രാമസ്വാമിക്ക് വേണ്ടിയായിരുന്നു അത്. ഡി കെയിൽ നിന്നും വേർപിരഞ്ഞ് അണ്ണാദുരൈ ഡി എം കെ സ്ഥാപിക്കുകയായിരുന്നു. പെരിയാർ ഡി.എം.കെയിലേയ്ക്ക് വരുമ്പോൾ അദ്ദേഹത്തിന് നൽകാനായിട്ടായിരുന്നു ആ സ്ഥാനം ഒഴിച്ചിട്ടിരുന്നത്. ഡി.എം.കെ 1960 സെപ്റ്റംബർ 25 ന് പ്രസിഡീയം ചെയർമാൻ എന്ന തസ്തികയാണ് സൃഷ്ടിച്ചത്. അതിൽ ആദ്യമെത്തിയത് ഇ.വി.കെ സമ്പത്ത് എന്ന നേതാവായിരുന്നു അദ്ദേഹം പാർട്ടി വിട്ടതിനെ തുടർന്ന് വി.ആർ നെടുഞ്ചേഴിയൻ ആ സ്ഥാനത്തെത്തി. കരുണാനിധിയും 1970 ൽ ചുമതലയേൽക്കുമ്പോൾ ചെയർമാൻ എന്നായിരുന്നു സ്ഥാനം. പിന്നീട് അത് പ്രസിഡന്റ് ആയി മാറുകയായിരുന്നു.
രാഷ്ട്രീയത്തിലെ ദീർഘദൃഷ്ടി, നർമ്മബോധം തമിഴ് ഭാഷയിലുള്ള സ്വാധീനം, പ്രസംഗ പാടവം, മൂർച്ചയേറിയ എഴുത്ത് ശൈലി, ഓർമ്മശക്തി എന്നിവയൊക്കെ അദ്ദേഹത്തിനെ സമാനതകളില്ലാത്ത രാഷ്ടീയ നേതാവാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. ഡി എം കെ പ്രസിഡന്റായി ചുമതലയേറ്റ ശേഷം രണ്ട് വർഷത്തിനുള്ളിൽ നടന്ന തമിഴ്നാട് നിയമസഭയിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ കരുണാനിധി തന്റെ കരുത്ത് തെളിയിച്ചു. 1971 ൽ ഡിഎം കെ തമിഴ് നാട് തൂത്തുവാരി. രാഷ്ട്രീയ നിലപാടുകളിൽ അതിശക്തമായി ഉറച്ചുനിൽക്കുന്ന ശീലമുള്ള കരുണാനിധി അടിന്തരാവസ്ഥക്കാലത്ത് ഇന്ത്യയിൽ നിലനിന്നിരുന്ന ഏക കോൺഗ്രസ്സിതര സർക്കാരിന്റെ മുഖ്യമന്ത്രിയായിരുന്നു. അതിനാൽ തന്നെ സോഷ്യലിസ്റ്റ് നേതാക്കളടക്കം ഇന്ദിരാഗാന്ധിയുടെ കണ്ണിലെ കരടായി നേതാക്കളുടെ അഭയസ്ഥാനവും തമിഴ് നാടായിരുന്നു. അടിയന്തരവാസ്ഥയെ എതിർത്ത് നിലകൊണ്ട കരുണാനിധിക്ക് അതിന് ബലികഴിക്കേണ്ടി വന്നത് തന്റെ മുഖ്യമന്ത്രി സ്ഥാനവും ഡി എം കെയുടെ തമിഴ്നാട്ടിലെ ഭരണവുമായിരുന്നു. ഇന്ദിരാഗന്ധി ഡി എം കെ സർക്കാരിനെ പിരിച്ചുവിട്ടാണ് പകവീട്ടിയത്.
1976 ൽ തന്റെ സർക്കാരിനെ പിരിച്ചുവിട്ട കോൺഗ്രസുമായി കൂട്ട് ചേർന്ന് 1980 അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിട്ടത്. എം ജി ആറും കരുണാനിധിയും വേർപിരിയുകയും അവരിരുവരും തമ്മിലുള്ള പോരാട്ടം ശക്തമാകുകുയം ചെയ്ത കാലമായിരുന്നു അത്. എം ജി ആറിന്റെ മരണശേഷമാണ് ഡി എം കെ വീണ്ടും അധികാരത്തിലെത്തുന്നത്. 1989ൽ ദേശീയ തലത്തിൽ രൂപപ്പെട്ട ഐക്യമുന്നണി സർക്കാരിൽ ഡി എം കെ യ്ക്കും ഇടമുണ്ടായി. കരുണാനിധിയുടെ ബന്ധുവായ മുരൈശൊലി മാരൻ വി പി സിങ് മന്ത്രിസഭയിൽ മന്ത്രിയായി. കോൺഗ്രസിൽ നിന്നും വിട്ട് തമ്ഴ് മാനില കോൺഗ്രസ് രൂപീകരിച്ച ജി.കെ മൂപ്പനാരെയും പി. ചിദംബരത്തെയും കൂട്ടിയായിരന്നു 1996ലെ കരുണാനിധിയുടെ പോരാട്ടം. ദേവഗൗഡയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഐക്യമുന്നണി സർക്കാരിലും 1999 രൂപീകരിച്ച എ ബി വാജ്പേയിയുടെ ബിജെപി സർക്കാരിലും ഡി എം കെ ഇടം കണ്ടെത്തി.
2004 ലെ തിരഞ്ഞെടുപ്പ് വന്നപ്പോൾ കോൺഗ്രസ്സിനൊപ്പം നിലപാട് സ്വീകരിച്ച ഡി എം കെ യു പി എ സർക്കാരിന്റെ ഭാഗമായി. 2014 ൽ തനിച്ച് മത്സരിച്ചുവെങ്കിലും കനത്ത പരാജയം ഏറ്റുവാങ്ങി. എന്നാൽ 2016 ലെ തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ് നാട്ടിലെ പ്രധാന പ്രതിപക്ഷമായി ഡി എം കെ തങ്ങളുടെ വീര്യം നഷ്ടമായില്ലെന്ന് ഉറപ്പിച്ചു. തമിഴ് രാഷ്ട്രീയം വീണ്ടും കലങ്ങി മറിയുമ്പോഴാണ് കരുണാനിധി തന്റെ പ്രസിഡന്റ് പദവിയിൽ അമ്പത് വർഷം പൂർത്തിയാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്