പഠിക്കുമ്പോൾ ബാഗിലുണ്ടായിരുന്നത് മൂലധനം; ഒറ്റ ജീപ്പിലൂടെ കേരളാ കോൺഗ്രസിന്റെ അമരത്ത് എത്തിയ തന്ത്രശാലി; ഇരട്ടപ്പദവി ഉയർത്തി ഗുരുവിനെ വെട്ടിയ ശിഷ്യൻ; ബാർ കോഴയിൽ അടിതെറ്റുന്നത് കെഎം മാണിയെന്ന രാഷ്ട്രീയ ചാണക്യന്
മറുനാടൻ മലയാളി ബ്യൂറോ
പഠനകാലത്ത് കാർൽ മാക്‌സിന്റെ മൂലധനമായിരുന്നു കൂട്ട്. പഠനം കഴിഞ്ഞതോടെ കോൺഗ്രസുകാരനായി. കേരളാ കോൺഗ്രസിന്റെ ഉദയം മാണിയെ എംഎൽഎ പദവിയിലുമെത്തിച്ചു. ഇതോടെ മാണിയെന്ന പാലാക്കരൂടെ മാണിക്യത്തിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നു. 50 കൊല്ലമാണ് പാലയുടെ ജനപ്രതിനിധിയായി മാണി തിളങ്ങിയത്. ഇതിനിടെയിൽ ബാർ കോഴ വിവാദത്തിൽ അല്ലാതെ ഒരിക്കൽ പോലും രാഷ്ട്രീയ ജീവിതത്തിൽ താഴേക്ക് പോക്ക് മാണിക്കുണ്ടായില്ല. അധികാര സ്ഥാനങ്ങളിലേക്കുള്ള യാത്രയിൽ അജയ്യനായിരുന്നു മാണി. കോൺഗ്രസിന്റെ കോട്ടയം ഡിസിസി സെക്രട്ടറിയിൽ നിന്ന് കേരളാ കോൺഗ്രസിന്റെ ചെയർമാൻ സ്ഥാനത്തേക്കുള്ള യാത്ര സംഭവ ബഹുലവുമാണ്. ഇതിനിടെയിൽ ഒരിക്കലും തളർന്ന മുഖത്തോടെ മാണിയെ ആരു കണ്ടില്ല.
തമിഴ്‌നാട്ടിലെ തൃശിനാപ്പള്ളിയിലായിരുന്നു കെ.എം.മാണിയുടെ ബിരുദപഠനം. താമസം ഹോസ്റ്റലിൽ. ഹോസ്റ്റലിൽ ഒരിക്കൽ ഒരു വിദ്യാർത്ഥിയുടെ പണം മോഷണം പോയി. പിന്നീടും പോയി. ക്രിസ്ത്യൻ മാനേജ്‌മെന്റ് നടത്തിയിരുന്ന കോളേജിലെ പുരോഹിതനായ പാലാക്കാരൻ കെ.എം.മാണിയുടെ പെട്ടിയിൽ ഒരു തടിയൻ പുസ്തകം, കാറൽമാക്‌സിന്റെ ''മൂലധനം''. യാഥാസ്ഥിതികനായ കത്തോലിക്കാ പുരോഹിതന് സഹിച്ചില്ലി. മാനേജ്‌മെന്റ് രംഗത്തെത്തി. മാണിയെ കൈയോടെ കോളേജിൽനിന്ന് പുറത്താക്കി.
അന്നു കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ യു.വി.ചാക്കോയാണ് മാണിയെ രക്ഷിച്ചത്. മാണിയെകൂട്ടി അദ്ദേഹം എറണാകുളം സേക്രഡ് ഹാർട്ട് കോളേജിലെത്തി അവിടെ പ്രവേശനം വാങ്ങിക്കൊടുത്തു. അങ്ങനെ മാണി പഠനം പൂർത്തിയാക്കി.
വി്ദ്യാർത്ഥിയായിരിക്കെ കാറൽ മാക്‌സിനെ നെഞ്ചിലേറ്റിയ മാണി പഠനത്തിന് ശേഷം അടുത്തത് ഗാന്ധിയൻ ആദരർശത്തിലേക്കാണ്. അങ്ങനെ കോൺഗ്രസിന്റെ പ്രവർത്തകനായി. ഡിസിസി സെക്രട്ടറി പദത്തിലുമെത്തി. ഇതിനിടെയിൽ ബിരുദമെടുത്ത ശേഷം നിയമം പഠിച്ച് വക്കിലുമായിരുന്നു. കോൺഗ്രസ്സിന്റെ കരുത്താനായ നേതാവ് പി.ടി.ചാക്കോയുടെ നിര്യാണത്തെ തുടർന്ന് പാർട്ടിയിൽനിന്ന് തെറ്റിപ്പിരിഞ്ഞവരൊക്കെ കോട്ടയത്ത് ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തിൽ യോഗംചേർന്ന് കേരള കോൺഗ്രസ്സ് രൂപീകരിക്കുമ്പോൾ കെ.എം.മാണി കോട്ടയത്തെ കോൺ
ഗ്രസ് നേതാക്കളിൽ പ്രമുഖൻ. 1964 ഒക്ടോബർ എട്ടിനായിരുന്നു കേരള കോൺഗ്രസ്സിന് ജന്മംനൽകിയ ആ സമ്മേളനം. കെ.എം.ജോർജ്ജ്, വയലാ ഇടിക്കുള, മാത്തച്ചൻ കുരുവിനാക്കുന്നേൽ, ഇ.ജോൺ ജേക്കബ്ബ്, ആർ ബാലകൃഷ്ണപിള്ള, ടി.കൃഷ്ണൻ, എം.എം.ജോസഫ്, സി.എ.മാത്യു, ജോസഫ് പുലിക്കുന്നേൽ തുടങ്ങിയവർ ആ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഈ യോഗത്തിന്റെ മുൻ നിരയിൽ ഇല്ലാതിരുന്ന മാണി പിന്നീട് കേരളാ കോൺഗ്രസിന്റെ എല്ലാമെല്ലാമായി.
കെ.എം.ജോർജ്ജ് ചെയർമാനായി കേരളാ കോൺഗ്രസ്സ് രൂപംകൊണ്ടു. മാത്തച്ചൻ കുരുവിനാക്കുന്നേൽ ജനറൽ സെക്രട്ടറിയുമായി. ധനാഠ്യനായിരുന്നു മാത്തച്ചൻ കുരുവിനാക്കുന്നേൽ. കോട്ടയത്ത് പാർട്ടി ഓഫീസിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. ഓഫീസിലുണ്ടായിരുന്ന ജീപ്പിന്റെ നിയന്ത്രണം ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറിക്കായിരുന്നു. ഇതെല്ലാം ശ്രദ്ധിച്ച് മാണിയും പാലായിൽ സജീവമായിരുന്നു. 1965 മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ പാലാ മണ്ഡലത്തിലേക്ക് ഒരു സ്ഥാനാർത്ഥിയെ കേരളാ കോൺഗ്രസിന് വേണം. എല്ലാവരുടേയും മനസ്സ് മാണിയിലെത്തി. കേരള കോൺഗ്രസ്സ് നേതാവ് മോഹൻ കുളത്തുങ്കൽ മാണിയെ ചെന്നുകണ്ടു. കുറേ ആലോചിച്ച ശേഷം മാണി സമ്മതിച്ചു. പക്ഷേ, തിരഞ്ഞെടുപ്പിന് ചെലവാക്കാൻ കൈയിൽ പണമില്ല. അതുകൊടുക്കാമെന്ന് കുളത്തിങ്കൽ ഏറ്റു. 35,000 രൂപ അദ്ദേഹം മാണിയെ ഏൽപ്പിച്ചു. പാലായിൽ കെ.എം.മാണി സ്ഥാനാർത്ഥിയായി.
1965 മാർച്ച് 4ന് നടന്ന തിരഞ്ഞെടുപ്പിൽ 26 സീറ്റ് കിട്ടിയ കേരള കോൺഗ്രസ്സ് കേരളരാഷ്ട്രീയത്തിലേക്ക് ഉറച്ച കാൽവെയ്‌പ്പോടെ കടന്നു വരികയായിരുന്നു. അന്ന് കോൺഗ്രസ്സിന് കിട്ടിയത് 40 സീറ്റ്. സിപിഎമ്മിന് 36 സീറ്റും. ആർക്കും ഭൂരിപക്ഷമില്ലിതിരുന്നതിനാൽ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ല. എംഎൽഎ ആയതോടെ മാണി രാഷ്ട്രീയ നീക്കങ്ങളും സജീവമാക്കി. കെ എം ജോർജിന്റെ വിശ്വസ്തനായി. ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറിക്കാണ് ജീപ്പിന്മേലുള്ള അവകാശം. മാണി പാർട്ടി ചെയർമാൻ കെ.എം.ജോർജ്ജിന് മുൻപിൽ ഒരു നിർദ്ദേശം വച്ചു തന്നെ ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറിയാക്കിയാൽ കേരളം മുഴുവൻ സഞ്ചരിച്ച് പാർട്ടി കെട്ടിപ്പെടുക്കാം. ജോർജ്ജ് ഇക്കാര്യം മാത്തച്ചൻ കുരുവിനാക്കുന്നേലുമായി സംസാരിച്ചു. സ്ഥാപക ജനറൽ സെക്രട്ടറി ആർ.ബാലകൃഷ്ണപിള്ളയുമായും സംസാരിച്ചു. എന്നാൽ ഈ നിർദ്ദേശം ഇരുവരും സ്വീകരിച്ചില്ല.
മാണിയെ ആ ചുമതല ഏൽപ്പിച്ചാൽ കെ.എം.ജോർജ്ജ് ദുഃഖിക്കേണ്ടി വരുമെന്ന് ഇരുവരും മുന്നറിയിപ്പ് നൽകി. അവസാനം ജോർജ്ജ് കെ.എം.മാണിയുടെ ആവശ്യത്തിന് വഴങ്ങി. 1971ലും 1972ലും കേരള കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയായി കെ.എം.മാണി. ഓഫീസിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി. ഇതോടെ കേരള കോൺഗ്രസ്സ് രാഷ്ട്രീയം മാണിയുടെ കൈയിലെത്തി. പ്രധാനമന്ത്രി ഇന്ദിരഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ കോൺഗ്രസ്സ് വിരുദ്ധ ചേരിയിലായിരുന്നു കേരള കോൺഗ്രസ്സ്. കേരളത്തിലെ പ്രതിപക്ഷ നേതാക്കളെല്ലാം ജയിലിലായി. കെ.എം.ജോർജ്ജിനെയും ആർ.ബാലകൃഷ്ണ പിള്ളയേയും പൊലീസ് തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിലടച്ചു. 1975 ജൂലായിലായിരുന്നു അത്. കെ.എം.മാണി ഒളിവിൽ പോയി. അന്നത്തെ അച്ച്യുതമേനോൻ സർക്കാരിൽ ചേരാൻ കോൺഗ്രസ്സ് സംസ്ഥാന നേതൃത്വം കേരള കോൺഗ്രസ്സിനെ ക്ഷണിച്ചു.
ഡിസംബറിൽ ജോർജ്ജിനെയും ബാലകൃഷ്ണപിള്ളയേയും മോചിപ്പിച്ച് ഡൽഹിയിലെത്തിച്ചു. 'തിരികെ ജയിലിലേക്കു പോകണോ, അതോ മന്ത്രിയാകണോ' എന്നതായിരുന്നു ഡൽഹിയിൽ കോൺഗ്രസ്സ് നേതാക്കൾ ജോർജ്ജിനോടും പിള്ളയോടും ചോദിച്ചത്. ജോർജ്ജും അന്ന് ലോകസഭാംഗമായ ബാലകൃഷ്ണപിള്ളയും മന്ത്രിസഭയിൽ ചേരുക എന്ന തീരുമാനമെടുത്ത് ഇന്ദിരാഗാന്ധിയുടെ ആശിർവാദത്തോടെ തിരുവനന്തപുരത്തേക്ക് മടങ്ങി. 1975 ഡിസംബർ 25ാം തിയ്യതി കോട്ടയത്ത് ചില കത്തോലിക്ക പുരോഹിതന്മാർ യോഗം ചേർന്നു. കേരള കോൺഗ്രസ്സ് പാർട്ടിചെയർമാനും പാർലമെന്ററി പാർട്ടി നേതാവും ഒരാളായിരിക്കാൻ പാടില്ല എന്ന സിദ്ധാന്തം അപ്പോഴേക്കും കെ.എം.മാണി മുന്നോട്ട് വച്ചിരുന്നു. മാണിയുടെ സിദ്ധാന്ത്‌ത്തെ പുരോഹിതരും അംഗീകരിച്ചതോടെ കാര്യങ്ങൾ മാണിക്ക് അനുകൂലമായി.
ജോർജ്ജ് പാർട്ടി ചെയർമാൻസ്ഥാനം ഒഴിഞ്ഞാൽ കെ.എം.മാണി പാർട്ടി ചെയർമാനാകും. പാർട്ടി അദ്ദേഹത്തിന്റെ കൈയിലാകും. ജോർജ്ജ് ചെയർമാൻസ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ മാണി മന്ത്രിയാവും. ഡിസംബർ 26ന് കെ.എം.മാണി സത്യപ്രതിജ്ഞചെയ്ത് മന്ത്രിയായി. ഒപ്പം ബാലകൃഷ്ണപിള്ളയും. അധികം താമസിയാതെ പിള്ള മന്ത്രിസ്ഥാനം രാജിവച്ചു. ആ സ്ഥാനത്ത് കെ.എം.ജോർജ്ജ് മന്ത്രിയായി; 1976 ജൂൺ 26ന്. 1976 ഡിസംബർ 11ന് കെ.എം.ജോർജ്ജ് മരണമടഞ്ഞു. തന്നെ പിന്നിൽനിന്ന് കെ.എം.മാണി കുത്തിവീഴ്‌ത്തിയതിൽ മനംനൊന്ത് ഹൃദയംപൊട്ടിയാണ് ജോർജ്ജ് മരിച്ചതെന്ന് അന്ന് തന്നെ ബാലകൃഷ്ണപിള്ള പരസ്യമായി ആരോപിച്ചു. പക്ഷേ ഇതൊന്നും കേരളാ കോൺഗ്രസിലെ മാണിയുടെ സ്വാധീനത്തെ കുറച്ചില്ല. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കെ.കരുണാകരന്റെ നേതൃത്വത്തിലുണ്ടായ മന്ത്രിസഭയിൽ കെ.എം.മാണി ആഭ്യന്തര മന്ത്രിയായി. ഇതിനോടകം മാണി കേരള കോൺഗ്രസ്സിന്റെ ചെയർമാനുമായി.
അടിയന്തരാവസ്ഥകാലത്തെ രാജൻ കേസിന്റെ പേരിൽ കരുണാകരൻ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോൾ എ.കെ.ആന്റണി മുഖ്യമന്ത്രിയായി. അപ്പോഴും മാണി തന്നെ ആഭ്യന്തരമന്ത്രി. പാലായിലെ തിരഞ്ഞെടുപ്പുകേസിനെത്തുടർന്ന് മാണിക്ക് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നു; 1977 ഡിസംബർ 21ന്. പകരം പി.ജെ.ജോസഫ് ആന്റണി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി. ഇതിനിടെ മാണി കേസ് ജയിച്ച് തിരികെയെത്തി. ജോസഫ് രാജിവച്ച് സ്ഥാനമൊഴിഞ്ഞപ്പോൾ സപ്തംബർ 16ന് മാണി വീണ്ടും മന്ത്രിയായി. പക്ഷേ പാർട്ടി ചെയർമാൻ സ്ഥാനം വേണമെന്ന് പി.ജെ.ജോസഫ് ആവശ്യപ്പെട്ടു. ഇതോടെ പിളരും തോറും വളരുമെന്ന രാഷ്ട്രീയ സിദ്ധന്തത്തിന്റെ കാലമായി അതിന്റെ പേരിൽ മാണിയും ജോസഫും അകന്നു. ഈ അകൽച്ചയാണ് പിൽക്കാലത്ത് കേരള കോൺഗ്രസ്സിനുണ്ടായ എല്ലാ പിളർപ്പുകൾക്കും തുടക്കം കുറിച്ചത്. ചെയർമാൻ സ്ഥാനത്തേക്കുള്ള മത്സരം വന്നപ്പോൾ മാണി പി.ജി. സെബാസ്റ്റ്യനെയാണ് പിന്തുണച്ചത്. കടുത്ത മത്സരത്തിൽ പി.ജെ.ജോസഫ് പരാജയപ്പെട്ടു.
1980ൽ എ.കെ.ആന്റണിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സിലെ ആന്റണി പക്ഷം ഇടതുപക്ഷത്തേക്ക് നീങ്ങിയപ്പോൾ കെ.എം.മാണിയുടെയും പി.ജെ.ജോസഫിന്റെയും നേതൃത്വത്തിൽ കേരളാ കോൺഗ്രസ്സും ഒപ്പം കൂടി. 1980ൽ ഇ.കെ.നായനാർ സർക്കാരിൽ കെ.എം.മാണിയും അംഗമായി. പക്ഷേ 1982ൽ നായനാരെയും ഇടതുമുന്നണി നേതൃത്വത്തേയും ഞട്ടിച്ച് കെ.എം.മാണി രാജിവച്ച് യു.ഡി.എഫിലേക്ക് മടങ്ങി.
ധനകാര്യമായിരുന്നു കെ.എം.മാണിക്ക് എപ്പോഴും ഇഷ്ടപ്പെട്ട വകുപ്പ്. ധനകാര്യത്തിലൂന്നി പുതിയ സിദ്ധാന്തങ്ങൾ കൊണ്ടുവരാനും അദ്ദേഹം തയ്യാറായി. 1986-87ൽ മിച്ച ബജറ്റാണ് അന്ന് അദ്ദേഹം നിയമസഭയിൽ അവതരിപ്പിച്ചത്. അതിൽ വാദപ്രതിവാദങ്ങൾ ഏറെ നടന്നു. കഴിഞ്ഞ തവണ കെ.എം.മാണി നിയമസഭയിൽ അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ 13ാമത് ബജറ്റായിരുന്നു. ബാർ കോഴകേസിൽ സമരം ചെയ്യുകയായിരുന്ന പ്രതിപക്ഷം നിയമസഭയിൽ കടുത്ത പ്രതിഷേധവുമായി ഇറങ്ങിയതോടെ ബജറ്റവതരണം തന്നെ അലങ്കോലപ്പെട്ടു. പേരിനുമാത്രമായി റിക്കോർഡ് ബജറ്റ് അവതരണം.
1989ൽ പി.ജെ.ജോസഫും കൂട്ടരും ഇടതുമുന്നണിയിലേക്ക് ചേക്കേറി. പിന്നീട് പി.ജെ.ജോസഫ് ഇടതുപക്ഷത്തിന് പ്രിയപ്പെട്ട കേരള കോൺഗ്രസ്സുകാരനായി. അദ്ദേഹത്തിന്റെ ഇടതുവശത്ത് പി.സി.ജോർജ്ജും വലതുവശത്ത് ഡോ.കെ.സി.ജോസഫും നിലയുറപ്പിച്ചു. 2003ൽ വി എസ്.അച്യുതാനന്ദന്റെ മതികെട്ടാൻ മലകയറ്റത്തെത്തുടർന്ന് ജോർജ്ജ് പി.ജെ.ജോസഫിൽ നിന്ന് അകന്നു.
പിന്നെ ജോർജ്ജ് യു.ഡി.എഫിലേക്ക് നീങ്ങിയതും പിന്നാലെ ജോസഫ് ഗ്രൂപ്പ് ഇടത് മുന്നണി വിട്ടതും മാണി ഗ്രൂപ്പിൽ ലയിച്ചതും പി.സി.ജോർജ്ജ് പാർട്ടിയുടെ ഏക വൈസ് ചെയർമാനായതും പാർട്ടിയിലും മുന്നണിയിലും ജോർജ്ജ് പൊല്ലാപ്പുകൾ ഉണ്ടാക്കിയതും മെല്ലാം ചരിത്രം. ഇവിടെയൊക്കെ മാണിയെന്ന രാഷ്ട്രീയ നേതാവിന്റെ സമർത്ഥമായി കരുനീക്കങ്ങൾ കാണാം. ഇതൊക്കം ബാർ കോഴയിൽ വിലപോയില്ല. സ്വന്തം പാളയത്തിലെ പഴയ ശത്രു ജോസഫിന്റെ ഒറ്റപ്പെടുത്തലും ആദ്യമായി മാണിയെ തളർത്തി.
കേരളാ കോൺഗ്രസിന്റെ സുവർണജൂബിലി ആഘോഷത്തോടെയാണു കെ.എം. മാണിയുടെ രാഷ്ട്രീയ നീക്കങ്ങൾക്കു കേരളം കാതോർത്തത്. മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽ.ഡി.എഫുമായി ചേർന്നു പി.സി. ജോർജ് ചരടുവലിച്ചു. ഇതിനിടെയാണ് ബാർ ഉടമകളുടെ സംഘടനയുടെ വർക്കിങ് പ്രസിഡന്റ് ഡോ. ബിജു രമേശിന്റെ വെളിപ്പെടുത്തൽ വരുന്നത്. ബാർകോഴയിൽ മാണി കുടുങ്ങിയതോടെ കോൺഗ്രസ് സന്തോഷിച്ചു. മുന്നണി വിടാൻ കാരണങ്ങളന്വേഷിച്ചു പലതവണ കോൺഗ്രസുമായി മാണി ഉടക്കിയിരുന്നു. ഇതിനെല്ലാം നേതൃത്വം നൽകിയിരുന്നത് ഇപ്പോൾ ഇടതുമുന്നണിയുമായി അടുപ്പം സ്ഥാപിച്ച പി.സി. ജോർജായിരുന്നു. ബാർകോഴയെച്ചൊല്ലി പി.സി. ജോർജുമായി ഉടക്കിയ മാണി അദ്ദേഹത്തിനെതിരേ നടപടിയെടുത്തു. പാർട്ടിയിൽ വെറും എംഎൽഎയായി തുടരുന്ന ജോർജിനെ ഒടുവിൽ കൂറുമാറ്റത്തിലും കുടുക്കി അയോഗ്യനാക്കുന്നിടത്തു വരെ കാര്യങ്ങളെത്തി. അതിന്റെ തുടർച്ചയാണ് മാണിയുടെ രാജിയും.
അൻപത് വർഷം കേരള രാഷ്ട്രീയം കൈവെള്ളയിലിട്ട് അമ്മാനമാടിയ ആൾ. രാഷ്ട്രീയ കേരളത്തിന്റെ അതികായൻ. കൂർമ്മബുദ്ധി. നിയമവിശാരദൻ. രാഷ്ട്രീയ തന്ത്രശാലി. യു. ഡി. എഫ് രാഷ്ട്രീയത്തിെന്റ ഗതിവിഗതികൾ എല്ലാക്കാലത്തും നിയന്ത്രിച്ച് വരുതിക്ക് നിർത്തിയ കെ. എം മാണിയുടെ പതനം രാഷ്ട്രീയ കേരളത്തിന് അത്ഭുതമായിരുന്നു.
Stories you may Like
- ഡൽഹി മദ്യനയകേസിൽ കേന്ദ്ര ഏജൻസികൾക്ക് അടിതെറ്റുന്നോ?
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- പിണറായിയെ കൂടുതൽ അടുപ്പിക്കാൻ കേരളാ കോൺഗ്രസ്
- ജോസഫ് വിഭാഗത്തിന്റെ ഓഫീസിൽനിന്ന് മാണിയുടെ ചിത്രം തിരിച്ചെടുത്ത് സജി മഞ്ഞക്കടമ്പിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍