സാധാരണ തമിഴ് കുടുംബത്തിൽ ജനിച്ചു; രണ്ട് ബെഡ് റൂം ഫ്ളാറ്റിലെ ലിവിങ് റൂമിൽ കിടന്ന് വളർന്നു; ബസിൽ യാത്ര ചെയ്ത് പഠിച്ചു; ലോകത്തെ ഏറ്റവും വലിയ കമ്പനിയായ ഗൂഗിളിന്റെ തലവനായി മാറിയ സുന്ദറിന്റെ കഥ ബോളിവുഡ് സിനിമയെ വെല്ലുന്നത്
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: സുന്ദർ പിച്ചൈ ഗൂഗിളിൽ ഏറ്റവും കൂടുതൽ തവണ സെർച്ച് ചെയ്ത പേരുകളിലൊന്നായി മാറിയത് ഇന്നലെ മുതൽക്കാണ്. ലോകത്തെ ഏറ്റവും വലിയ ടെക് സ്ഥാപനമായ ഗൂഗിളിന്റെ തലവനായി നിയോഗിക്കപ്പെട്ടതോടെയാണ് സുന്ദർ പിച്ചൈ എന്ന 43കാരൻ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായത്. തമിഴ്നാട്ടിൽ ജനിച്ച്, സാധാരണ ജീവിതം നയിച്ച സുന്ദറിന്റെ വളർച്ച സ്വന്തം കഠിനാധ്വാനത്തിലൂടെ മാത്രമാണ്.
ഗൂഗിളിലേക്ക് വരുന്നതിന് മുമ്പും ജോലി മാത്രം ഹരമാക്കി ജീവിച്ചയാളാണ് സുന്ദർ പിച്ചൈയെന്ന് അടുപ്പമുള്ളവർ പറയുന്നു. ഐഐടി ഖരഗ്പുരിൽനിന്ന് ബിരുദം നേടിയ സുന്ദർ പിന്നീട് സ്റ്റാൻഫഡ് സർകവലാശാലയിൽനിന്ന് എംഎസ്സും പെൻസിൽവാനിയയിലെ വാർട്ടൻ സ്കൂളിൽനിന്ന് എംബിഎയും കരസ്ഥമാക്കി. ഗുഗിളിലെത്തുന്നതിന് മുമ്പ് അപ്ലൈഡ് മെറ്റീരിയൽസിൽ എൻജിനീയറായി പ്രവർത്തിച്ചു. പിന്നീട് മക്കിൻസി ആൻഡ് കമ്പനിയിൽ മാനേജ്മെന്റ് തസ്തികയിലും ജോലി ചെയ്തു.
2004ലാണ് സുന്ദർ ഗൂഗിളിലെത്തുന്നത്. പ്രോഡക്ട് മാനേജ്മെന്റിൽ വൈസ് പ്രസിഡന്റായാണ് തുടക്കം. ഗൂഗിൾ ക്രോം ബ്രൗസറിന്റെ നിർമ്മാണത്തിലായിരുന്നു ആദ്യം പ്രവർത്തിച്ചിരുന്നത്. ഇതിന്റെ വിജയത്തോടെ കൂടുതൽ ഉത്തരവാദിത്തങ്ങൾ അദ്ദേഹത്തെ തേടിയെത്തി.ഗുഗിളിന്റെ വിവിധ സെർച്ച് പ്രോഡക്ടുകളായ ഫയർഫോക്സ്, ഗൂഗിൾ ടൂൾബാർ, ഡെസ്ക്ടോപ്പ് സെർച്ച്, ഗാഡ്ജെറ്റ്സ്, ഗൂഗിൾ ഗിയേഴ്സ് തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ ചുമതലക്കാരനായി. 2008ൽ ഗൂഗിൾ ക്രോമിന്റെ വിജയത്തോടെ സുന്ദർ ടെക് ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. ആ വളർച്ചയാണ് 2013 മാർച്ചിൽ ആൻഡ്രോയ്ഡ് സിഇഒ ആൻഡി റൂബിന്റെ പകരക്കാരനായി സുന്ദറിനെ ഉയർത്തിയത്.
2008 ൽ ഗൂഗിൾ ക്രോം വികസിപ്പിച്ചതിന് ശേഷം ഗൂഗിളിന് ഏറ്റവും വേണ്ടപ്പെട്ട പത്ത് ജീവനക്കാരുടെ ലിസ്റ്റിൽ അദ്ദേഹം കയറിക്കൂടി. 2012 ലായിരുന്നു അടുത്ത ബ്രേക്ക്. ഗൂഗിൾ ആപ്പ്സിന്റെ തലവനായിരുന്ന ഡേവ് ഗിറൗദ് സ്വന്തം കമ്പനിയുണ്ടാക്കാൻ വേണ്ടി ഗൂഗിൾ വിട്ടപ്പോൾ ആപ്പ്സിൽ രണ്ടാമനായിരുന്ന സുന്ദർ പിച്ചൈ വീണ്ടും ഗൂഗിളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. ഒരു വർഷത്തിന് ശേഷം ആൻഡ്രോയ്ഡ് സഹസ്ഥാപകനും സിഇഒയുമായിരുന്ന ആൻഡി റൂബിൻ ഒഴിഞ്ഞപ്പോൾ ഗൂഗിൾ ആ സ്ഥാനമേൽപ്പിച്ചതും സുന്ദർ പിച്ചൈയെ ആയിരുന്നു. സാംസങ്ങ് കോർപ്പറേഷനുമായി ഗൂഗിൾ നടത്തിയ ദീർഘകാലത്തെ വ്യവഹാരങ്ങൾ ഒരു പരിധി വരെ പരിഹരിക്കുന്നതിൽ സുന്ദർ പിച്ചൈ വിജയിച്ചു. മികച്ച നയതന്ത്രജ്ഞനെന്നാണ് ലോകത്തിലെ പ്രധാന ബിസിനസ് പ്രസിദ്ധീകരണങ്ങൾ അന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
സൗമ്യമായി മാത്രം സംസാരിക്കുന്ന, മുഖ്യധാരയിൽ അധികം അറിയപ്പെടാത്ത ടെക്കി എന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ സുന്ദർ പിച്ചൈയെ വിശേഷിപ്പിക്കുന്നത്. എന്നാൽ, ടീമിനെ നയിക്കാനും പുതിയ പുതിയ പദ്ധതികൾ വിജയിപ്പിക്കാനും സുന്ദറിനുള്ള കഴിവ് ഗൂഗിളിലെ ഉന്നതർ തിരിച്ചറിഞ്ഞുവെന്നതിന്റെ തെളിവാണ് ഈ സ്ഥാനക്കയറ്റമെന്നും വിലയിരുത്തപ്പെടുന്നു.
മൊബൈൽ ലോകത്തെ ഏറ്റവും ശക്തനായ മനുഷ്യൻ എന്നാണ് ബ്ലൂംബെർഗ് സുന്ദറിനെ വിശേഷിപ്പിക്കുന്നത്. ബോളിവുഡ് സിനിമയെ അതിശയിപ്പിക്കുന്ന ജീവിതവിജയമായും അദ്ദേഹത്തിന്റെ ഉയർച്ച വിശേഷിപ്പിക്കപ്പെടുന്നു. ചെന്നൈയിലെ സാധാരണ കുടുംബത്തിൽ ജനിച്ച് സാധാരണക്കാരനായി വളർന്ന സുന്ദർ ഗൂഗിളിന്റെ തലവനായി മാറിയത് അത്തരമൊരു വിജയഗാഥയാണ്.
ജിഇസിയിൽ ഇലക്ട്രിക്കൽ എൻജിനിയറായ അച്ഛന്റെയും സ്റ്റെനോഗ്രാഫറായ അമ്മയുടെയും മകനായി ജനിച്ച സുന്ദറിന്റെ ബാല്യകാലം സാധാരണ കുട്ടിയുടേതായിരുന്നു. എൻജിനിയറായ അച്ഛന്റെ പാത പിന്തുടരാനാണ് കുട്ടിക്കാലത്തുതന്നെ സുന്ദർ തീരുമാനിച്ചത്. എന്നും ജോലി കഴിഞ്ഞെത്തുമ്പോൾ സംശയങ്ങളുമായി സുന്ദർ തന്നെ സമീപിച്ചിരുന്നുവെന്ന് അച്ഛൻ രഘുനാഥ പിച്ചൈ പറയുന്നു.
നാലുപേരടങ്ങിയ കുടുംബം രണ്ടു മുറി ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. സുന്ദറും അനിയനും ലിവിങ് റൂമിൽ കിടന്നുറങ്ങി. ടെലിവിഷനോ മറ്റ് വിനോദോപാധികളോ ഇല്ലാത്ത കുട്ടിക്കാലം. സിറ്റി ബസ്സുകളിലെ തിരക്ക് സഹിച്ച് സ്കൂളിലേക്ക് യാത്ര ചെയ്തിരുന്ന സുന്ദറും അനിയനും ഉണ്ടായിരുന്ന ഏക ആർഭാടം അച്ഛന്റെ ലാംബി സ്കൂട്ടർ മാത്രമായിരുന്നു. സ്കൂട്ടറിന് മുന്നിൽ നിന്നുകൊണ്ടായിരുന്നു സുന്ദറിന്റെ യാത്ര. ആ യാത്രയാണ് ഇന്ന് ഗൂഗിളിന്റെ തലപ്പത്തെത്തി നിൽക്കുന്നത്.
ആൽഫബെറ്റ് എന്ന പുതുതായി രൂപീകരിച്ച മാതൃകമ്പനിക്ക് കീഴിൽ ആറോളം ഉപവിഭാഗങ്ങളിലാവും പഴയ ഗൂഗിൾ കോർപ്പറേഷൻ പ്രവർത്തിക്കുക. ഗൂഗിൾ, കാലികോ, എക്സ് ലാബ്, ലൈഫ് സയൻസസ്, ഇൻവെസ്റ്റ്മെന്റ് ആംസ്, വെഞ്ചേഴ്സ് ആൻഡ് ക്യാപിറ്റൽ തുടങ്ങിയവയാണ് ഉപവിഭാഗങ്ങൾ. സുന്ദർ പിച്ചൈ സിഇഒ ആയ ഗൂഗിൾ തന്നെയാവും ആൽഫബെറ്റ് കോർപ്പറേഷന്റെ തലച്ചോറും ഹൃദയവും. മൊബൈൽ വിപണി ലക്ഷ്യമിട്ട് മൈക്രോസോഫ്റ്റ് നടത്തുന്ന ശ്രമങ്ങൾക്ക് തടയിടുന്ന ആൻഡ്രോയ്ഡ് വികസന പ്രവർത്തനങ്ങളും സുന്ദർ പിച്ചൈയുടെ മേൽനോട്ടത്തിലാവും. ആഗോളവിപണിയിൽ 80 ശതമാനം പങ്കാളിത്തമുള്ള ആൻഡ്രോയ്ഡിന്റെ വിപണി മൂല്ല്യം നിലനിർത്തുന്നതിന് വൻ പദ്ധതികളാണ് സുന്ദർ പിച്ചൈയെ ആൽഫബെറ്റ് സിഇഒ ലാറി പേജ് നിയോഗിച്ചിരിക്കുന്നത്.
Stories you may Like
- അപരിചിതവും വിജനവുമായ റോഡുകൾ ഒഴിവാക്കണം; ഗൂഗിൾ മാപ്പിലും ചതിക്കുഴി!
- ഗൂഗിൾ അക്കൗണ്ടിന്റെ സെറ്റിംഗിൽ പോയി പരിശോധിച്ച് ഇവയെല്ലാം ഡിസേബിൾ ചെയ്യൂ
- നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിൾ
- ഉപയോഗിക്കാത്ത ലക്ഷക്കണക്കിന് ഗൂഗിൾ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്നു
- ജി മെയിൽ നടത്തുന്ന പരീക്ഷണം ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍