നക്സലൈറ്റ് നേതാവ് ഒടുവിൽ മാഫിയ തലവൻ! പെൺകുട്ടികളെ പീഡിപ്പിച്ചും ഇംഗിതത്തിനു വഴങ്ങാത്തവരെ കൊലപ്പെടുത്തിയും ആനന്ദം കണ്ടു; ശതകോടീശ്വരൻ രാഷ്ട്രീയത്തിലും കൈനോക്കി; പ്ലാസ്റ്റിക് സർജ്ജറി ചെയ്ത് മുഖം മാറ്റിയത് വിദേശത്ത് കടക്കാൻ; തെലുങ്കാനാ പൊലീസ് വെടിവച്ചു കൊന്ന മുഹമ്മദ് നയീമുദീന്റെ കഥ
മറുനാടൻ ഡെസ്ക്
ഓഗസ്റ്റ് എട്ടാം തീയ്യതിയാണ് മാവോയിസ്റ്റ് തലവൻ മുഹമ്മദ് നയീമുദ്ദീൻ തെലങ്കാനയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പീപ്പിൾസ് വാർ ഗ്രൂപ്പിലെ ഒരു അംഗമായിരുന്നു തുടക്കത്തിൽ മുഹമ്മദ് നയീമുദ്ദീൻ. നിരവധി കുറ്റകൃത്യങ്ങളിലും സംഘർഷങ്ങളിലും പങ്കെടുത്ത നയീമുദ്ദീൻ 23 വർഷം മുമ്പ് കെ.എസ്. വ്യാസ് എന്ന ഐപിഎസ് ഉദ്യോഗസ്ഥനെ വധിച്ച സംഘത്തലവൻ കൂടിയായിരുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിനു ശേഷമാണ് വിദ്യാർത്ഥി സംഘടനാ പ്രവർത്തകനിൽനിന്നും സംഘത്തലവൻ എന്ന രീതിയിൽ നയീമുദ്ദീൻ വളർന്നത്. മാവോയിസ്റ്റുകൾ വളെര അധികം ആഘോഷിച്ച കൊലപാതകങ്ങളിൽ ഒന്നുകൂടിയായിരുന്നു കെ.എസ്. വ്യാസ് കൊലപാതകം.
പൊലീസിലെ മിടുക്കന്മാരായ കമാൻഡോകളെ ഉൾപ്പെടുത്തി ഗ്രേ ഹൗണ്ട്സ് എന്ന നക്സൽ വിരുദ്ധ സേനയ്ക്ക് 1986ൽ രൂപം നൽകിയതിനാൽ നക്സലുകളുടെ ഹിറ്റ് ലിസ്റ്റിൽ ഒന്നാമനായിരുന്നു ഈ 1974 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ. അൽപം പിറകിലായി നടന്നുവരികയായിരുന്ന ഭാര്യയ്ക്കൊപ്പമായിരുന്നു സുരക്ഷാഭടൻ. പെട്ടെന്നു വ്യാസ് വെടിയേറ്റു വീണു. ഭാര്യയും സുരക്ഷാഭടനും ചേർന്ന് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു.ബാലണ്ണ എന്ന മുഹമ്മദ് നയിമുദീൻ ആയിരുന്നു പൊലീസിന്റെ നട്ടെല്ലുതകർത്ത വധം നടത്തിയ നേതാവ്. കൊലപാതകം കഴിഞ്ഞ് ഒരു മാസം കഴിയും മുമ്പ്, ഫെബ്രുവരി 12ന് നയിമുദീൻ പൊലീസ് പിടിയിലായി. അന്ന് 19 വയസ്സുമാത്രമായിരുന്നു നയിമിന്. തെളിവുകളുടെ അഭാവത്തിലോ മറ്റെന്തോ കാരണങ്ങളാലോ 2000 മേയിൽ നയിം പുറത്തിറങ്ങി.
1990. അക്കാലത്ത് ആന്ധ്രയെ വിറപ്പിച്ചിരുന്നത് പീപ്പിൾസ് വാർ ഗ്രൂപ്പ് ആയിരുന്നു. അവരുടെ വിദ്യാർത്ഥി വിഭാഗമായ റാഡിക്കൽ സ്റ്റുഡന്റ്സ് യൂണിയൻ നേതാവായിരുന്നു കോളജ് വിദ്യാർത്ഥിയായ നയിം. 2004ൽ മാവോയിസ്റ്റ് സംഘടനയിൽ ലയിക്കുന്നതുവരെ ആന്ധ്രയിൽ നിന്നുള്ള വാർത്തകളിൽ പീപ്പിൾസ് വാർ ഗ്രൂപ്പ് നിറഞ്ഞുനിൽക്കുകയായിരുന്നു.പൊലീസിനെ വിറപ്പിച്ച നയിം തൊണ്ണൂറുകളുടെ അവസാനമാകുമ്പോഴേക്കും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണത്രേ സംഘടനയിൽനിന്നു പുറത്തുപോയി. ഇവിടെനിന്നാണു കഥ മാറിമറിയുന്നത്. മറ്റൊരു കേസിൽ പൊലീസ് പിടിയിലായ നയിമിനെ 2007ൽ കോടതിയിൽ ഹാജരാക്കി തിരിച്ചുകൊണ്ടുപോകവെ രക്ഷപ്പെട്ടു. മൂത്രമൊഴിക്കാൻ ഇടയ്ക്ക് ഇറങ്ങിയ നയിം പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞുവത്രേ. പിന്നെ അയാളെ ആരും കണ്ടിട്ടില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിനു പൊലീസിന്റെ വെടിയേറ്റു വീഴും വരെ.
എന്നാൽ പിന്നീടുള്ള ഒരു പതിറ്റാണ്ട് നയിമിന്റെ ക്രൂരതയുടെ ഇരകളായത് സ്ത്രീകളും കുട്ടികളും അടക്കമുള്ള വലിയൊരു ജനവിഭാഗം. സ്വന്തമായി പല പേരുകളിൽ നയിം നക്സൽ ദളങ്ങളുണ്ടാക്കി. ഇവർ നടത്തിയ ഏറ്റുമുട്ടലുകളിൽ ആദ്യഘട്ടത്തിൽ ഇരകളായവർ പ്രമുഖ നക്സൽ നേതാക്കളായിരുന്നു. സാംബശിവഡു, സഹോദരൻ രാമുലു, ഗോവർധൻ എന്നിവരും പൗരാവകാശ പ്രവർത്തകൻ പുരുഷോത്തമും ഈ ലിസ്റ്റിൽ ഉൾപ്പെട്ടു. പലതും വ്യാജ ഏറ്റുമുട്ടലുകളായിരുന്നു. നയിമിന്റെ അൻപതോളം പേരടങ്ങുന്ന സ്വകാര്യസേനയെ പൗരാവകാശ പ്രവർത്തകർ ഭയപ്പെട്ടു.
സർക്കാരിലെയും പൊലീസിലെയും ചിലരുടെ പിന്തുണ കിട്ടിയതോടെ ചിറകുവിരിച്ചാലെന്തെന്നു നയിമിന്റെ ഉള്ളിലെ അക്രമിക്കു തോന്നിയതാണ് രണ്ടാം ഘട്ടം. വൻ ഭൂമി ഇടപാടുകളിലെ തർക്കങ്ങളിൽ ഇടപെട്ടുകൊണ്ടായിരുന്നു തുടക്കം. വാടകക്കൊലയാളികളെ നൽകുക, വ്യാജ ഏറ്റുമുട്ടലുകൾ സംഘടിപ്പിക്കുക തുടങ്ങിയ ഇടപാടിലേക്ക് ഇതു വളർന്നു. അടുത്ത ഘട്ടമായി ഭൂമി പിടിച്ചെടുക്കലും സെക്സ് റാക്കറ്റുകൾക്കു വേണ്ടി പെൺകുട്ടികളെ കടത്തലും പോലുള്ള ക്രൂരമായ സാമൂഹികവിരുദ്ധ പരിപാടികളിലേക്കു കടന്നു. നൂറോളം ഭൂമി പിടിച്ചെടുക്കൽ കേസുകളും ഇരുപതോളം കൊലകളും ഇയാളുടെ പേരിലുണ്ടായി. നക്സൽ നേതാവ് എന്ന വീരപരിവേഷം നിലനിർത്തിക്കൊണ്ട് നാടു വിറപ്പിക്കുന്ന മാഫിയാ തലവനായി രൂപംമാറുകയായിരുന്നു നയിം.
ഏതെങ്കിലും സ്വത്ത് തട്ടിയെടുക്കാൻ തീരുമാനിച്ചാൽ ഉടമയെ തന്റെ സങ്കേതത്തിലേക്കു വിളിച്ചുവരുത്തും. കുറച്ചു നേരം ഒന്നും സംസാരിക്കാതെ അയാളെ നോക്കിയിരിക്കും. അൽപം കഴിയുമ്പോൾ എ.കെ. 47 തോക്കുമായി ഒരു പെൺകുട്ടി ഭൂഉടമയുടെ അടുത്തുവന്നു നിൽക്കും. തുടർന്ന് ഭൂമിയുടെ രേഖകളിൽ ഒപ്പിട്ടില്ലെങ്കിൽ എന്തായിരിക്കും സംഭവിക്കുക എന്ന കാര്യം തന്റെ മൊബൈൽ ഫോണിൽ കാണിച്ചുകൊടുക്കും. ജനക്കൂട്ടം ആളെ തല്ലിക്കൊല്ലുന്നതിന്റെ ഭീകരദൃശ്യങ്ങൾ. ഭയപ്പെടുന്ന ഭൂ ഉടമ നയിം നൽകുന്ന രേഖകളിൽ ഒപ്പിട്ടുകൊടുക്കുന്നതാണ് ആ ദൃശ്യങ്ങൾ. ലിബിയയിൽ കേണൽ ഗദ്ദാഫിയെ ആൾക്കൂട്ടം തല്ലിക്കൊന്നതിന്റെ ദൃശ്യങ്ങളാണ് പലപ്പോഴും ഇതിനായി ഉപയോഗിച്ചിരുന്നത്. ഫർഹാന എന്ന പെൺകുട്ടിയായിരുന്നു നയിമിന്റെ ബോഡിഗാർഡ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് അറസ്റ്റിലായ ഫർഹാന പൊലീസിനോടു പറഞ്ഞത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിക്കുന്നതും ഇംഗിതത്തിനു വഴങ്ങാത്തവരെ കൊലപ്പെടുത്തുന്നതും ഇയാൾക്കു ഹോബിപോലെയായിരുന്നു. എതിർത്ത ഘട്ടത്തിൽ തന്നെയും ഭീഷണിപ്പെടുത്തി.
പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളെ കണ്ടെത്തി അവരെ മുംബൈയിലെയും വിദേശത്തെയും സംഘങ്ങൾക്കു കൈമാറിയും ധാരാളം പണം സമ്പാദിച്ചിരുന്നു. 2006ൽ കീഴടങ്ങിയ മറ്റൊരു നക്സൽ നേതാവ് ടെക് മധുവും ഇതിന് ഇടനിലനിന്നു. ആയുധ നിർമ്മാണ വിദഗ്ധൻ ആയ ടെക് മധു ആണ് ആയുധങ്ങൾ നൽകിയിരുന്നത്. മിഡ് വൈഫ് ആയിരുന്ന ഭാര്യാമാതാവ് സുൽത്താനയും ചെറിയ പെൺകുട്ടികളെ ഇയാൾക്കു നൽകിയിരുന്നു. ആയിരം കോടി രൂപയുടെ സ്വത്തും മറ്റു സൗകര്യങ്ങളും ആയതോടെ രാഷ്ട്രീയത്തിലിറങ്ങിയാലോ എന്നായി അടുത്ത ചിന്ത. നൽഗൊണ്ട ജില്ലയിലെ ഭോൻഗിറിൽനിന്നു നിയമസഭയിലേക്കു മത്സരിക്കാനായിരുന്നു ആഗ്രഹം. വില്ലൻ ഇമേജ് അതിനു തടസ്സമാണെന്നു കണ്ടപ്പോൾ പ്രതിച്ഛായ നന്നാക്കാനും ശ്രമം തുടങ്ങി. ഒരു തെലുങ്കു ചാനൽ വാങ്ങാൻ പദ്ധതിയിട്ടു. ക്രിക്കറ്റു കളികൾ സംഘടിപ്പിച്ചും പാവപ്പെട്ടവർക്കു വീട്ടുപകരണങ്ങൾ ദാനം ചെയ്തും ഇമേജ് മാറ്റാൻ ശ്രമിച്ചു. എന്നാൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കു നയിമിനെ ഭയമായിരുന്നു. അതിനാൽ ഒപ്പം കൂട്ടാൻ എല്ലാവരും മടിച്ചു.
ദുബായിലേക്കോ മലേഷ്യയിലേക്കോ കടന്ന് ശിഷ്ടകാലം കഴിക്കാനായിരുന്നു അവസാനത്തെ തീരുമാനം. ഇതിനായി പ്ലാസ്റ്റിക് സർജറി നടത്തി രൂപമാറ്റം വരുത്തിയശേഷം പുതിയ പാസ്പോർട്ട് എടുത്തു. വിദേശത്തേക്കു കടക്കുംമുൻപ് നയിമിനായി വലകൾ മുറുകി. വർഷങ്ങളായി തങ്ങൾ തിരയുന്ന നയിം ഹൈദരാബാദിൽനിന്ന് അൻപതു കിലോമീറ്റർ അകലെ മെഹബൂബ് നഗർ ജില്ലയിലെ ഷാദ്നഗറിൽ ഉണ്ടെന്നു പൊലീസിനു വിവരം കിട്ടുന്നു. ഇയാൾ തങ്ങിയ കെട്ടിടം പുലർച്ചെ തന്നെ പൊലീസ് വളഞ്ഞു. പൊലീസിനെ കണ്ട നയിം എ.കെ.47 തോക്ക് ഉപയോഗിച്ച് വെടിവച്ചു. പൊലീസ് സംഘം തിരിച്ചു നടത്തിയ ആക്രമണത്തിൽ നയിം കൊല്ലപ്പെട്ടു. രക്തത്തിൽ കുളിച്ച് നയിം കിടന്നു. 23 വർഷത്തിനുശേഷം കെ.എസ്.വ്യാസിന്റെ ദാരുണാന്ത്യത്തിന്റെ കണക്കുതീർത്തതിൽ പൊലീസ് ആശ്വസിച്ചു.
എന്നാൽ പത്തുവർഷത്തോളം പൊലീസിനെയും സിബിഐയെയും വെട്ടിച്ച് ഇയാൾ എങ്ങനെ സ്വന്തം സാമ്രാജ്യമുണ്ടാക്കി? ഗുജറാത്തിൽ നടന്ന സൊഹ്റാബുദീൻ, ഭാര്യ കൗസർബി എന്നിവരുടെ വ്യാജ ഏറ്റുമുട്ടൽ കേസിൽ പങ്കുണ്ടായിരുന്നതിനാൽ ഇയാളെ സിബിഐയും തിരയുകയായിരുന്നു. പൊലീസിന്റെ ഇൻഫോർമർ എന്ന നിലയിൽ ഒരുവിഭാഗം പൊലീസുകാരുടെ പിന്തുണ ഇയാൾക്കു കിട്ടിയിരുന്നു എന്നാണു പൗരാവകാശ സംഘടനകൾ ആരോപിക്കുന്നത്. പതിനൊന്നു തവണ നയിം കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടത് ഇതിനു തെളിവാണെന്നും സംഘടനയുമായി തെറ്റിപ്പിരിയുന്ന നേതാക്കളെ ഉപയോഗിച്ചു മറ്റുള്ളവരെ പിടികൂടുന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ തന്ത്രങ്ങൾക്കു കൂട്ടുനിൽക്കുകയായിരുന്നു നയിം എന്നുമാണ് ഇവർ കരുതുന്നത്.
ഇക്കാര്യം പൂർണമായും തള്ളാതെയാണ് 1996 മുതൽ 2000 വരെ ആന്ധ്രയിൽ സംസ്ഥാന ഇന്റലിജൻസ് മേധാവിയായിരുന്ന ശ്രീറാം തിവാരിയുടെ വാക്കുകൾ. നയിം പൊലീസിനെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. നയിം രൂപംകൊടുത്ത ദളങ്ങൾ പല ഉന്നത നക്സൽ നേതാക്കളെയും വധിച്ചിട്ടുണ്ട്. ഇതുപക്ഷേ തീർത്തും പ്രഫഷനൽ സമീപനമായിരുന്നു എന്നാണു തിവാരി അവകാശപ്പെടുന്നത്. എല്ലാ ഇന്റലിജൻസ് ഏജൻസികളും ഇത്തരം പ്രവർത്തനരീതി അവലംബിക്കാറുണ്ട്. ഇതിനായി പലവട്ടം താൻ നയിമിനെ കണ്ടിട്ടുണ്ട്. നക്സൽ നേതാക്കളുടെ വിവരങ്ങൾ നയിം കൈമാറിയിട്ടുമുണ്ട്. നയിം മെഹബൂബ് നഗറിൽ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ ഹൈദരാബാദ് നഗരത്തിലെ ഇയാളുടെ വമ്പൻ മൂന്നുനില കെട്ടിടത്തിൽ പൊലീസെത്തി. മൂന്നുകോടിയോളം രൂപയും രണ്ടു കിലോ സ്വർണവും ആധുനിക ആയുധങ്ങളും കണ്ടെടുത്തു. കെട്ടിടത്തിൽ സ്ത്രീകളെയും പാർപ്പിച്ചിരുന്നു.
ഇരുന്നൂറോളം ഭൂമി വിൽപന പത്രങ്ങളാണ് കണ്ടെടുത്തത്. ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുകയായിരുന്നു 45 വയസ്സിനുള്ളിൽ നയിം സൃഷ്ടിച്ച സാമ്രാജ്യം.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്