ഹിന്ദുത്വ ആശയത്തിൽ ആകൃഷ്ടമായി അഭിഭാഷക വൃത്തി ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങി; ഒപ്പം നിൽക്കാൻ ഒറ്റയാളു പോലും ഇല്ലാതിരുന്നിട്ടും അദർശത്തിന് വേണ്ടി അരനൂറ്റാണ്ട് പൊരുതി; പരാജയപ്പെടാൻ വേണ്ടി മത്സരിച്ചിട്ടും മടുക്കാതെ നിലപാട് കാത്തു; കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യത്തിന് ഒടുവിൽ നേമത്തുകാരുടെ ആദരവ്

ആവണി ഗോപാൽ
തിരുവനന്തപുരം: ഒരിക്കൽ വോട്ട് ചെയ്തവർ വീണ്ടും വോട്ട് ചെയ്യുന്ന നേതാവ് കേരളത്തിൽ ഒരാളെ ഉള്ളൂ-നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഒ രാജഗോപാലെന്ന രാഷ്ട്രീയ നേതാവിനെ സിപിഐ(എം) വിലയിരുത്തിയത് അങ്ങനെയായിരുന്നു. തിരുവനന്തപുരം പാർലമെന്റ് സീറ്റിൽ പടിപടിയായി വോട്ടുയർത്തിയ രാജഗോപാൽ നേമത്ത് നിയമസഭാ അങ്കത്തിൽ വിജയിക്കുന്നതിന് കാരണം ഇതു തന്നെയാണ്. പാർലമെന്റിൽ രാജഗോപാലിന് വോട്ട് ചെയ്തവർ വീണ്ടും രാജേട്ടനെ ജയിപ്പിക്കാൻ ഒരുമിച്ചു. അങ്ങനെ കടുത്ത ക്രോസ് വോട്ടിങ് നടന്നിട്ടും രാജഗോപാൽ നിയമസഭയിലെത്തുകയാണ്. ഭാരതീയ ജനസംഘത്തിന്റേയും ബിജെപിയുടേയും നേതാവ്, മുൻ രാജ്യസഭാംഗം, കേന്ദ്രത്തിൽ നിയമവകുപ്പിന്റേയും പ്രതിരോധവകുപ്പിന്റേയും റെയിൽവേ വകുപ്പിന്റേയുമൊക്കെ ചുമതല നോക്കിയ സഹമന്ത്രി എന്നൊക്കെ അറിയപ്പെട്ടിരുന്ന ഒ രാജഗോപാൽ കേരളത്തിൽ ബിജെപിയുടെ ചരിത്രം മാറ്റിയെഴുതിയ നേതാവാകുകയാണ്.
തോൽക്കാൻ വേണ്ടി ജയിച്ച നേതാവാണ് രാജഗോപാൽ എന്നതായിരുന്നു ഈ നേതാവിനെതിരെ എന്നും ഉയർന്ന വിമർശനം. അതിനാണ് മാറ്റം വരുത്തുന്നത്. തോൽവിയിലും മനസ്സ് പതറാതെ തന്റെ രാഷ്ട്രീയ വഴിയിൽ ഉറച്ചു നിന്നു. പാർട്ടി പറയുമ്പോഴെല്ലാം മത്സരിച്ചു. അവിടെ മറ്റ് പരിഗണനകളൊന്നും രാജഗോപാലിന് മുന്നിൽ ഉണ്ടായിരുന്നു. അങ്ങനെ താമര ചിഹ്നത്തിൽ ജയിച്ച് കേരള നിയമസഭയിലെത്തിയ ആദ്യ നേതാവായി രാജഗോപാൽ മാറി. മൂന്നാം ശക്തിയുടെ പ്രതിനിധിയെന്ന നിലയിൽ ജയിച്ച് നിയമസഭയിലെത്തുന്ന നേതാവ്. കെ ജി മാരാർക്ക് കഴിയാത്തത് ബിജെപിക്കായി സാധിച്ചെടുത്ത നേതാവ്. നേമത്തെ വോട്ടിങ് പരിശോധിച്ചാൽ എല്ലാ സമുദായവും രാജഗോപാലിനെ പിന്തുണച്ചെന്ന് വ്യക്തമാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ വോട്ടുകൾ എണ്ണുമ്പോൾ പോലും രാജഗോപാലിന്റെ ഭൂരിപക്ഷം കുറഞ്ഞില്ല. പോസ്റ്റൽ വോട്ടിൽ നേടിയ മുൻതൂക്കം അവസാന നിമിഷം വരെ നിലനിർത്തി.
വി ശിവൻകുട്ടിക്കെതിരെ കഴിഞ്ഞവരണം 4500 വോട്ടിന് രാജഗോപാൽ മുന്നിലെത്തി. എന്നാൽ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങൾ കൈവിട്ടതോടെ തോൽവി 4000 വോട്ടിലേക്ക് വഴിമാറി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരുഘട്ടത്തിൽ 12000 വോട്ടിന് രാജഗോപാൽ മുന്നിലെത്തി. പക്ഷേ നാടാർ മേഖല തരൂരിനെ തുണച്ചതോടെ രാജഗോപാൽ വീണ്ടും രണ്ടാമതായി. ഇവിടെ അതെല്ലാം രാജഗോപാൽ അപ്രസക്തമായി. എല്ലാവരുടേയും വിജയത്തോടെ ജനപ്രിയനായി നിയമസഭയിലെത്തുന്നു. ഇത് ബിജെപിക്കും ആശ്വാസമാണ്. ഭാവിയിൽ ബിജെപി കേരള രാഷ്ട്രീയത്തിലുണ്ടാക്കാൻ ഇടയുള്ള എല്ലാ നേട്ടത്തിനും കാരണമായി നേമത്തെ വിജയം മാറും. ഇത്തവണ നിയമസഭയിൽ പ്രതിനിധിയുണ്ടായില്ലെങ്കിൽ പിന്നെ അത് സാധിച്ചെടുക്കുക പ്രയാസകരമായിരുന്നു. വോട്ട് നേടുന്നതിൽ നിന്ന് ജയിക്കാനാവുന്ന പാർട്ടിയായി ബിജെപിയെ മാറ്റുകയാണ് അങ്ങനെ പാർട്ടിക്കാരുടെ സ്വന്തം രാജേട്ടൻ.
കേന്ദ്ര മന്ത്രിയെന്ന നിലയിൽ കേരളത്തിലെത്തിച്ച വികസനം തന്നെയാണ് രാജോഗാപാലിനെ മലയാളിയുടെ രാജേട്ടനാക്കിയത്. ജനശതാബ്ദി എക്സ്പ്രസും അമൃതാ എക്സ്പ്രസും തിരുവനന്തപുരത്തെ രണ്ടാം ടെർമിനലുമെല്ലാം രാജേട്ടന്റെ സംഭാവനയാണെന്ന് മലയാളി തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് ഹിന്ദു വർഗ്ഗീയത ഉയർത്തിപ്പിടിക്കുന്ന ബിജെപിയുടെ ഭാഗമായി തെരഞ്ഞെടുപ്പിനെത്തുമ്പോഴും രാജഗോപാൽ മലയാളിയുടെ പ്രിയങ്കരനാക്കുന്നത്. ഏതും മണ്ഡലത്തിലും 20,000 വോട്ടിന്റെ ഫിക്സഡ് നിക്ഷേപമുള്ള നേതാവാണ് രാജഗോപാൽ. നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പുകളിൽമ ലയാളി അത് കണ്ടതാണ്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ രാജഗോപാൽ രണ്ടാമത് എത്തിയതും ഈ മികവ് മൂലമാണ്. 7 നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് പരമാവധി 1,40,000 വോട്ടുകൾ മാത്രമേ ബിജെപിക്കുള്ളൂ. ഇതാണ് 2,80,000ലേക്ക് ഉയർത്തി രാജഗോപാൽ ശശി തരൂരിന് പിന്നിൽ രണ്ടാമത് എത്തിയത്. നേമത്ത് അന്ന് പതിനെണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷം കിട്ടി. അത് ക്രോസ് വോട്ടിങ് നടക്കുമ്പോഴും കൈവിടാതിരിക്കാൻ രാജഗോപാലിന് കഴിഞ്ഞു.
മഹാത്മാഗാന്ധിയിൽ ആകൃഷ്ടനാവുകയും സ്വാതന്ത്ര്യസമരത്തിൽ ആവേശഭരിതനാവുകയും ചെയ്ത രാജഗോപാൽ, മിഡിൽസ്കൂളിൽ പഠിക്കുമ്പോൾ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ തന്റേതായ നിലക്ക് ഭാഗഭാക്കായാണ് രാഷ്ട്രീയത്തിൽ എത്തുന്നത. പാലക്കാട് വിക്ടോറിയ കോളേജിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റേ ആഘോഷപരിപാടിയിലും ഒരു സന്നദ്ധഭടനായി പങ്കുചേരുന്നുണ്ട്. അതേസമയം, കോളേജിൽ സജീവമായിരുന്ന കോൺഗ്രസ്-കമ്യൂണിസ്റ്റ് അനുകൂല വിദ്യാർത്ഥി സംഘടനകളോട് ഒരേപോലെ അകലം പാലിച്ചു. 'നന്നായി പഠിച്ച് ജയിച്ചുപോകണം' എന്നതായിരുന്നു ചിന്ത. 'പക്ഷെ, അതിനുശേഷം മറ്റൊരു സന്ദർഭത്തിൽ എനിക്ക് ചില പ്രേരണകളുണ്ടായി. ബാഹ്യമായും മാനസികവുമായുണ്ടായ ആ പ്രേരണകൾ എനിക്ക് പുതിയൊരു വഴി കാണിച്ചു. ഈ വഴിയിലൂടെ അഞ്ച് ദശകത്തിലേറെ സഞ്ചരിച്ച് കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ തൃപ്തിതരുന്ന കാര്യങ്ങളാണ് ഒട്ടെല്ലാം തന്നെ' എന്നാണ് രാജഗോപാൽ ആത്മകഥയായ 'ജീവാമൃത'ത്തിൽ രേഖപ്പെടുത്തുന്നത്.
തൊഴിൽതേടി തമിഴ്നാട്ടിലെ സേലത്തു ചെന്നെത്തിയ പന്തളത്തുകാരൻ നീലകണ്ഠപണിക്കരുടേയും അക്കാലത്തെ ചിലരുമായുള്ള പരിചയത്തിലൂടെ വിവാഹം കഴിച്ച പാലക്കാട് ആലത്തൂരിനടുത്ത് മണപ്പാടം ഓലഞ്ചേരി തറവാട്ടിലെ കുഞ്ഞിക്കാവിന്റേയും മകനായി 1929 തിരുവോണനാളിൽ രാജഗോപാൽ ജനച്ചു. അച്ഛനായിരുന്നു ആദ്യ ഹീറോ. അച്ഛനെ ആവേശംകൊള്ളിച്ചിരുന്ന വീരസവർക്കർ മകന്റെ മനസിൽ നേതാവായി പ്രതിഷ്ഠനേടി. എന്നാൽ ഇന്റർമീഡിയറ്റ് ജയിച്ച മകൻ ഒരു കൃഷിക്കാരനായി മാറണമെന്ന അച്ഛന്റെ പ്രതീക്ഷ തെറ്റിച്ച് രാജഗോപാൽ എത്തിയത് മദ്രാസ് ലോ കോളേജിലാണ്. മദ്രാസിൽതന്നെ മെഡിസിനുപഠിക്കുകയായിരുന്ന ശാന്തയാണ് പിന്നീട് സഹധർമിണിയാവുന്നത്. നിയമബിരുദമെടുത്തിട്ടും എന്റോൾ ചെയ്യാനുള്ള പണത്തിനായി ഒരു ഇൻഷുറൻസ് കമ്പനിയിൽ രാജഗോപാലിന് ജോലിനോക്കേണ്ടിവന്നു. ഇക്കാലത്ത് സോഷ്യലിസ്റ്റ് പ്രഖ്യാപനത്തിൽ ആകൃഷ്ടനായി കോൺഗ്രസിന്റെ ആവഡി സമ്മേളനത്തിൽവരെ രാജഗോപാൽ എത്തുന്നുണ്ട്.
മന്നത്തുപത്മനാഭൻ, സ്വാമി ചിന്മയാനന്ദൻ, ഗുരുജി ഗോൾവൽക്കർ, പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ എന്നിവരുമായൊക്കെ രാജഗോപാൽ ആത്മബന്ധം സ്ഥാപിച്ചു. ഈ മഹാപുരുഷന്മാരുടെ സാമീപ്യവും സ്വാധീനവും ആണ് ഒരു പൊതുപ്രവർത്തകനിലേക്കുള്ള രാജഗോപാലിന്റെ പാത വെട്ടിത്തുറന്നത്. സാമൂഹ്യ നന്മയ്ക്കുവേണ്ടിയുള്ള മന്നത്ത് പത്മനാഭന്റെ ആഹ്വാനം രാജഗോപാലിനെ പാലക്കാട് രൂപീകരിച്ച എൻഎസ്എസ് യൂണിറ്റിന്റെ സെക്രട്ടറി സ്ഥാനത്തെത്തിച്ചു. ചങ്ങനാശ്ശേരിയിൽ നടന്ന മന്നത്തിന്റെ ശതാഭിഷേകസമ്മേളനത്തിൽ പാലക്കാടിനെ പ്രതിനിധീകരിച്ച് രാജഗോപാൽ പങ്കെടുത്തു. 'ഗാംഭീര്യവും ആഢ്യത്വവുമുള്ള ശ്രീ തുളുമ്പുന്ന മുഖം. വല്ലാത്ത വശ്യത ആ മുഖത്തുണ്ടായിരുന്നു. തികഞ്ഞ പ്രതിജ്ഞാബദ്ധമായ കൊച്ചുകൊച്ചു വാക്യങ്ങളിൽ അദ്ദേഹം സംസാരിച്ചു.' പുതുശ്ശേരിയിൽ ഒരു ചായസൽക്കാരത്തിൽവച്ച് മന്നത്തിനെ ആദ്യമായി നേരിൽകണ്ടതിനെക്കുറിച്ച് രാജഗോപാൽ പറയുന്നു.
ഇതുപോലെതന്നെയാണ് സ്വാമി ചിന്മയാനന്ദനുമായുള്ള ബന്ധവും. പാലക്കാട് നടത്തിയ ഗീതാജ്ഞാനയജ്ഞത്തിന്റെ സംഘാടകരിൽ ഒരാളായിരുന്നു രാജഗോപാൽ. യജ്ഞശേഷമുള്ള അവഭൃഥ സ്നാനത്തിന് തെരഞ്ഞെടുത്തത് കന്യാകുമാരിയിലെ ത്രിവേണീസംഗമമായിരുന്നു. ഈ യാത്രയിൽ പന്തളത്ത് സംഘത്തെ സ്വീകരിച്ചത് മന്നം ആയിരുന്നു. സ്വാമി ചിന്മയാനന്ദനിലൂടെ ആണ് ആർഎസ്എസിന്റെ സർസംഘചാലക് ആയിരുന്ന ഗുരുജി ഗോൾവൽക്കറുടെ അടുത്ത് രാജഗോപാൽ എത്തിച്ചേർന്നതും ഋഷിതുല്യമായ ആ വ്യക്തിത്വത്തിൽ ആകൃഷ്ടനായതും.
പാലക്കാട് ചെറുകിടകർഷക തൊഴിലാളി സംഘത്തിന്റെ പ്രസിഡന്റായിരിക്കെയാണ് ഭാരതീയ ജനസംഘവുമായി അടുക്കുന്നതും തുടർന്ന് പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുമായി നടത്തിയ കൂടിക്കാഴ്ചയിലൂടെ ആശയപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമൊക്കെ. വ്യക്തിയെന്നനിലയിലും സൈദ്ധാന്തികനെന്നനിലയിലും ദീനദയാൽജി തന്നിൽ ചെലുത്തിയ സ്വാധീനം വളരെവലുതായിരുന്നുവെന്ന് രാജഗോപാൽ പറയുന്നു.
1967 ൽ കോഴിക്കോട് നടന്ന ദേശീയ സമ്മേളനത്തിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ദീനദയാൽജി മടങ്ങിപ്പോയതിന്റെ 41ാം ദിവസം ഉത്തർപ്രദേശിൽനിന്ന് പാറ്റ്നയിലേക്കുള്ള തീവണ്ടിയാത്രയിൽ കൊല്ലപ്പെട്ടത് രാജഗോപാലിന്റെ ജീവിതത്തിനേറ്റ ആഘാതമായിരുന്നു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന അനുസ്മരണയോഗത്തിൽ പ്രസംഗിച്ച രാജഗോപാൽ താൻ വക്കീൽപ്പണി എന്നേക്കുമായി ഉപേക്ഷിക്കുകയാണെന്നും മുഴുവൻ സമയവും പാർട്ടി പ്രവർത്തനത്തിനുവേണ്ടി സമർപ്പിക്കുകയാണെന്നും പ്രഖ്യാപിച്ചു. രണ്ട് പതിറ്റാണ്ടോളമാണ് ജനസംഘത്തിനായി കേരളത്തിൽ പ്രവർത്തിച്ചത്. എങ്കിലും എത്ര സമരതീഷ്ണമായിരുന്നു ഈ കാലഘട്ടമെന്ന തിരിച്ചറിവ് നൽകുന്നതാണ് രാജഗോപാലിന്റെ രാഷ്ട്രീയ രംഗപ്രവേശം. അതിർത്തിയിലെ റാൻ ഓഫ് കച്ച് പാക്കിസ്ഥാന് വിട്ടുകൊടുത്ത നെഹ്റു സർക്കാരിനെതിരായ കച്ച് വിരുദ്ധ സമരത്തിൽ കച്ചിലേക്ക് പുറപ്പെട്ട കേരള സംഘത്തെ നയിച്ചത് രാജഗോപാലായിരുന്നു.
റഷ്യൻ മാതൃകയിൽ നെഹ്റു സ്വീകരിച്ച പഞ്ചവത്സരപദ്ധതിക്കെതിരെ പദ്ധതി പൊളിച്ചെഴുതുകയെന്ന മുദ്രാവാക്യവുമായി തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധമാർച്ചും സെക്രട്ടറിയേറ്റ് പിക്കറ്റിംഗുമാണ് മറ്റൊന്ന്. ഇതിൽ പങ്കെടുത്ത 55 പേരെയും അറസ്റ്റ് ചെയ്ത് 11 ദിവസത്തെ തടവിന് ശിക്ഷിച്ച് അട്ടക്കുളങ്ങര ജയിലിലടച്ചു. ഒരു പാർട്ടി എന്ന നിലയിൽ ജനസംഘത്തിന്റെ ശക്തിയും പ്രസക്തിയും കേരളത്തെ ബോധ്യപ്പെടുത്തിയ ഒന്നായിരുന്നു കേളപ്പജി നയിച്ച മലപ്പുറം ജില്ലാ സമരം. ഇ. മൊയ്തു മൗലവി അടക്കമുള്ളവരുടെ പ്രതിഷേധം വകവെക്കാതെ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സർക്കാർ മതാടിസ്ഥാനത്തിൽ മലപ്പുറം ജില്ല രൂപീകരിച്ചതിനെതിരായ പ്രക്ഷോഭത്തിന്റെ നേതൃത്വം ജനസംഘത്തിനായിരുന്നു. മദിരാശി, ബോംബെ, ഡൽഹി എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ച് പ്രക്ഷോഭത്തിന് ഒരു ദേശീയമാനം നൽകുന്നതിൽ ആക്ഷൻ കമ്മറ്റി സെക്രട്ടറിയെന്ന നിലക്ക് രാജഗോപാൽ പ്രധാന പങ്കുവഹിച്ചു.
അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭത്തിൽ അറസ്റ്റ് വരിച്ച് ആദ്യം പൂജപ്പുര സെൻട്രൽ ജയിലിലും പിന്നീട് വിയ്യൂർ ജയിലിലും തടവനുഭവിച്ച കാലത്തെ രാജഗോപാലിന്റെ അനുഭവങ്ങളിലൂടെ കേരള രാഷ്ട്രീയത്തിലെ പലരെയും മുഖംമൂടിയില്ലാതെ കാണാം. ബോണസ് വെട്ടിക്കുറച്ചതിനെക്കുറിച്ച് സമരം ചെയ്യുകയാണെന്ന് പറഞ്ഞ് ഇഎംഎസ് കൗശലപൂർവം ഒഴിഞ്ഞുനിന്നതും, എകെജി പ്രക്ഷോഭത്തെ പിന്തുണച്ചതും, ജയിലിൽ നിന്ന് തന്റെ പേന വാങ്ങിക്കൊണ്ടുപോയി മാപ്പെഴുതിക്കൊടുത്ത ആർ ബാലകൃഷ്ണപിള്ള ജയിൽ മന്ത്രിയായി തന്നെ തിരിച്ചെത്തിയതുമൊക്കെ രാജഗോപാൽ ആത്മകഥയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ കെ.ജി. മാരാർ, കെ. രാമൻപിള്ള എന്നിവരോടൊത്ത് ബിജെപിയെ കെട്ടിപ്പെടുക്കാൻ രാജഗോപാൽ മുൻപന്തിയിലുണ്ടായിരുന്നു. ഇതിനുള്ള അംഗീകാരമായി ദേശീയ നേതൃത്വത്തിലുമെത്തി.
കെ.ആർ. നാരായണനും പിന്നീട് എ.പി.ജെ. അബ്ദുൾകലാമും രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ചില തെറ്റിദ്ധാരണകൾക്കും ഒരുപാട് അവകാശവാദങ്ങൾക്കും ഇടയാക്കുകയുണ്ടായി. നാരായണൻ ക്രിസ്തുമതം സ്വീകരിച്ചയാളാണെന്ന വാദം ബിജെപിയിൽ ഉയർന്നതും ആ തെറ്റിദ്ധാരണ നീക്കി അദ്ദേഹത്തിന് പാർട്ടി പിന്തുണ ലഭ്യമാക്കിയതിൽ പ്രധാനി രാജഗോപാലായിരുന്നു. ഹിന്ദി അറിയാത്ത നാരായണനെ ആ ഭാഷ പഠിപ്പിക്കാൻ ബനാറസിൽനിന്ന് രാജഗോപാൽതന്നെ ആളെ ഏർപ്പെടുത്തിയ രസകരമായ സംഭവങ്ങളുമുണ്ട്. പി.സി. അലക്സാണ്ടറിന്റെ പേര് പ്രമോദ് മഹാജൻ ആദ്യം നിർദ്ദേശിച്ചെങ്കിലും കോൺഗ്രസ് എതിർത്തതും പിന്നീട് എ.പി.ജെ. അബ്ദുൾകലാമിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് കണ്ടെത്തുന്നത്തിൽ രാജഗോപാൽ വഹിച്ച പങ്കും വലുതായിരുന്നു. അദ്വാനിയുടേയും വാജ്പേയുടേയും വിശ്വസ്തന് ഈ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമായിരുന്നു മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗത്വം.
പാർലമെന്റിൽ എത്താൻ ഭാഗ്യം സിദ്ധിച്ച കേരളീയനായ ഏക ബിജെപിക്കാരനാണദ്ദേഹം. അദ്ദേഹം റെയിൽവേ സഹമന്ത്രിയായിരുന്ന കാലത്താണ് കേരളം എന്നൊരു സംസ്ഥാനമുണ്ടെന്ന് റെയിൽമന്ത്രാലയം അറിഞ്ഞത് തന്നെ. കേരളത്തിൽ ഇന്നുവരെ ഉണ്ടാകാത്ത അത്ര റെയിൽ വികസനം ഉണ്ടായത് രാജഗോപാൽ മന്ത്രിയായ കാലത്താണെന്ന് കോൺഗ്രസുകാരും സി പി എമ്മുകാരും പോലും സമ്മതിക്കും. പാതയിരട്ടിപ്പിക്കൽ, പുതിയ ട്രയിനുകൾ, മേൽപ്പാലങ്ങൾ, റെയിൽവേ സ്റ്റേഷൻ നവീകരണം, റെയിൽവേ വൈദ്യുതീകരണം തുടങ്ങി റെയിൽവേ വികസനത്തിന്റെ സമസ്ത മേഖലകളിലും രാജഗോപാലിന്റെ കൈരേഖ പതിഞ്ഞിരുന്നു. രണ്ട് തവണ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചയാളുമാണ് രാജഗോപാൽ. വ്യക്തിപരമായി അഴിമതിയോ സ്വജനപക്ഷപാതമോ അക്രമവാസനയോ ഇതുവരെ അദ്ദേഹത്തെ കുറിച്ച് കേട്ടിട്ടില്ല. ഇതെല്ലാം തന്നെയാണ് ഇന്നും രാജഗോപാലിന്റെ ജനസമ്മതിയുടെ അടിത്തറ. ഇതിനുള്ള അംഗീകാരമാണ് എൺപത്തിയേഴാം വയസ്സിലെ നേമത്തെ നിയമസഭാ വിജയം.
Stories you may Like
- ശോഭയ്ക്കൊപ്പം രാജഗോപാലും സുരേന്ദ്രന് വെല്ലുവിളി; നിർണ്ണായകമാകുക മോദി-ഷാ തീരുമാനം
- കാർഷിക പ്രമേയത്തിലും ഡെമോക്രസി ഉയർത്തി താരമായി രാജഗോപാൽ
- ഗവർണറുമായുള്ള തർക്കത്തിൽ ഇരുകൂട്ടരെയും എതിർത്ത് ബിജെപി എംഎൽഎ ഒ രാജഗോപാൽ
- രാജഗോപാലിന്റേത് പ്രതിച്ഛായ രാഷ്ട്രീയമോ?
- ബിജെപിക്ക് കേരളത്തിൽ പ്രസിഡന്റ് ഇല്ലാത്തത് തിരിച്ചടിയെന്ന് ഒ രാജഗോപാൽ
- TODAY
- LAST WEEK
- LAST MONTH
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു
- ഏകെജിയുടെ സഹോരന്റെ മകനും ജപ്തി നോട്ടീസ് അയച്ച് കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ; സിഎംഡി ടോമിൻ തച്ചങ്കരി ആദ്യം പൂട്ടുന്നത് വൻ സ്രാവുകളെ തന്നെ; അരുൺ കുമാറും പിച്ച ബഷീറും കെഎഫ്സിക്ക് നൽകാനുള്ളത് 16 കോടിലധികം രൂപ; പിണറായി നാടു ഭരിക്കുമ്പോൾ പാവങ്ങളുടെ പടത്തലവന്റെ വീട്ടിലേക്ക് ജപ്തി നോട്ടീസ് അയച്ച് ഐപിഎസ് വീര്യം കാട്ടി തച്ചങ്കരിയും
- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്