പൊന്നു കൊണ്ട് തുലാഭാരം തൂക്കുന്നതിൽ അല്ല ആനന്ദം...ഇഷ്ടം വിശന്നുവലയുന്നവന് ഒരുനേരത്തെ ആഹാരം കൊടുക്കാൻ; 36 വർഷം വിയർപ്പൊഴുക്കി ഏഴ് രാജ്യങ്ങളിലായി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുമ്പോഴും പൂരത്തിന് എത്തിയാൽ വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പും അണിഞ്ഞ് താളം പിടിക്കുന്ന സാധാരണക്കാരൻ; ഖത്തർ ഭരണാധികാരികൾ പോലും ബിസിനസ് പങ്കാളികൾ; മോദിയുടെ ആരാധകൻ; പിണറായിയുടെ ഉറ്റ ചങ്ങാതി; ബെഹ്സാദ് ഗ്രൂപ്പിന്റെ മേധാവി സി.കെ.മേനോനെ ഓർക്കുമ്പോൾ

മറുനാടൻ ഡെസ്ക്
തൃശൂർ: ഒരിക്കൽ പരിചയപ്പെട്ടാൽ മറക്കില്ല. ഏഴ് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയാണ് എന്ന് ഒരിക്കലും തോന്നിക്കാത്ത പെരുമാറ്റം. സഹജീവികളോട് ഇത്രയും കാരുണ്യം കാട്ടുന്ന മനുഷ്യനെ കണ്ടെത്തുക പ്രയാസം. പതിറ്റാണ്ടുകളുടെ കഠിന പ്രയത്നം അദ്ദേഹത്തെ പാകപ്പെടുത്തിയിരിക്കുന്നു. തമ്മിൽ തല്ലിക്കുന്നവർക്കിടയിൽ വഴി കാണാതെ ഉഴറുന്നവർക്ക് വഴികാട്ടിയായി വലിയ പ്രകാശ ഗോപുരം പോലെ. ആ വെളിച്ചമായിരുന്നു ബെഹ്സാദ ഗ്രൂപ്പിന്റെ മേധാവി അഡ്വ.സി.കൃഷ്ണ മേനോൻ. ആ വെളിച്ചം ഇല്ലാതാകുമ്പോഴും അദ്ദേഹം കൊളുത്തിയ നേരുള്ള ബിസിനസിന്റെയും കരുണയുടെയും, സാന്ത്വനത്തിന്റെയും വിളക്ക് കെടുന്നില്ല.
പൂരത്തിന് താളം പിടിക്കാൻ എത്തുന്ന സാധാരണക്കാരൻ
ഏഴ് രാജ്യങ്ങളിലായി തന്റെ ബിസിനസ് സാമ്രാജ്യം പടർന്ന് കിടക്കുമ്പോഴും സാധാരണക്കാരിൽ സാധാരണക്കാരനായി ആയിരുന്നും സി.കെ.മേനോന്റെ ജീവിതം. നാട്ടിലെത്തിയാൽ നാട്ടുകാരുടെ സ്വന്തം മേനോനാണിദ്ദേഹം. പൂരത്തിനും ഉത്സവങ്ങൾക്കും വെള്ളമുണ്ടും ഷർട്ടും വള്ളിച്ചെരുപ്പും ധരിച്ച് സാധാരണക്കാരിലൊരാളായി കാണാം. വാക്കുകളിലും പെരുമാറ്റത്തിലും ലാളിത്യം. അതാണ് മേനോനെ വ്യത്യസ്തനാക്കുന്നത്. പുളിയംകോട്ട് നാരായണൻനായരുടേയും ചേരിൽ കാർത്യായനിഅമ്മയുടേയും മകനായി 1949ൽ തൃശൂരിൽ ജനിച്ച കൃഷ്ണമേനോൻ ഇന്നത്തെ പത്മശ്രീ സി.കെ.മേനോൻ ആയതിന് പിന്നിൽ കഠിനാദ്ധ്വാനത്തിന്റെ വലിയൊരു കഥ തന്നെയുണ്ട്.
അച്ഛന്റെ വഴിയേ മകനും
തൃശൂരിലെ ബിസിനസ് പശ്ചാത്തലമുള്ള കുടുംബത്തിലാണ് 1949ൽ കൃഷ്ണ മേനോന്റെ ജനനം. അച്ഛൻ നാരായണൻ നായർ അറിയപ്പെടുന്ന ബിസിനസുകാരനും ബസ് ഓപ്പറേറ്ററുമായിരുന്നു. ശ്രീരാമരാജ്യം എന്ന പേരിൽ അദ്ദേഹത്തിന്റെ 20 ബസുകൾ തൃശൂർ കേന്ദ്രമാക്കി അക്കാലത്ത് സർവീസ് നടത്തിയിരുന്നു. തൃശൂരിലെ സെന്റ് തോമസ് കോളേജിലും ശ്രീകേരളവർമ കോളേജിലുമാണ് സി കെ മേനോൻ വിദ്യാഭ്യാസം നേടിയത്. ശ്രീകേരളവർമ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം ജബൽപ്പൂരിൽ നിന്ന് നിയമ ബിരുദം നേടുകയും എഴുപതുകളുടെ മധ്യത്തിൽ കേരള ഹൈക്കോടതിയിൽ രണ്ടു വർഷം അഭിഭാഷകനായി പ്രാക്ടീസ് നടത്തുകയും ചെയ്തിരുന്നു. അതിന് ശേഷം പുതിയ മേച്ചിൽപ്പുറങ്ങൾ തേടി അദ്ദേഹം ഖത്തറിലേക്ക് യാത്രയായി.
ഖത്തറിൽ കഷ്ടപ്പെട്ട് നേടിയ വിജയം
സി കെ മേനോൻ തന്റെ ആദ്യ സ്പോൺസറായ അലി ഹുസൈൻ ബഹ്സാദിനൊപ്പവും പിന്നീട് അലി ബിൻ നാസർ അൽ മിസ്നാദിനോട് ചേർന്നും ബിസിനസിൽ ശക്തമായ സാന്നിധ്യമായി മാറി. 36 വർഷക്കാലം തന്റെ ജീവിതവും ആത്മാവും നൽകി വിയർപ്പൊഴുക്കി വളർത്തിയെടുത്തതാണ് ഇന്ന് കാണുന്ന സി കെ മേനോന്റെ ബിസിനസ് സാമ്രാജ്യം.
കരമാർഗവും കടൽ മാർഗവുമുള്ള ഫ്യൂവൽ ട്രാൻസ്പോർട്ടേഷൻ, സ്റ്റീൽ മാന്യുഫാക്ചറിങ്, എഞ്ചിനീയറിങ് മെഷീനറി എക്യുപ്മെന്റ്സ് മാർക്കറ്റിങ്, കാർ അസസറീസ് ഡിസ്ട്രിബ്യൂഷൻ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ബിസിനസുകൾ. ഗൾഫ് രാജ്യങ്ങൾ, ബ്രിട്ടൺ, സുഡാൻ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന ബിസിനസ് സാമ്രാജ്യം. പെട്രോളിയം ഉത്പന്നങ്ങളുടെ ട്രാൻസ്പോർട്ടിങ്, സ്റ്റീൽ മാനുഫാക്ചറിങ്, എഞ്ചിനീയറിങ് ഉപകരണങ്ങളുടെ നിർമ്മാണം എന്നിവയാണ് ബഹ്സാദ ഗ്രൂപ്പിന്റെ പ്രധാന പ്രവർത്തന മേഖല.ബെഹ്സാദ് ട്രേഡിങ് എന്റർപ്രൈസസ്, ബെഹ്സാദ് ട്രാൻസ്പോർട്സ്, ബെഹ്സാദ് പ്ലാസ്റ്റിക് പ്രോഡക്ട്സ്, ഓറിയന്റൽ ബേക്കറി തുടങ്ങിയ ഗ്രൂപ്പിന്റെ കീഴിലുള്ള നിരവധി സ്ഥാപനങ്ങളിൽ ഒട്ടേറെ കേരളീയർ ജോലി ചെയ്യുന്നു. വർഷം തോറും നൂറു കണക്കിന് മലയാളികൾക്ക് ബെഹ്സാദ് ഗ്രൂപ്പ് ജോലി നൽകുന്നുണ്ട്.ഖത്തർ ഭരണാധികാരികൾ വരെ അദ്ദേഹത്തിന്റെ ബിസിനസ്സ് പങ്കാളികളാണ്.
പൊന്നു കൊണ്ട് തുലാഭാരം തൂക്കുന്നതിൽ അല്ല ആനന്ദം
ആരാധനാലയങ്ങളിൽ പൊന്നുകൊണ്ട് തുലാഭാരം നടത്തുന്നതിനേക്കാൾ തനിക്കിഷ്ടം വിശന്നുവലയുന്നവന് ഒരുനേരത്തെ ആഹാരം കൊടുക്കാനാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബിസിനസ്സിലായാലും ജീവിതത്തിലായാലും. തൃശൂരിൽ ചേരിനിവാസികൾക്കായി നൂറ് വീടുകൾ പണിത് നൽകിയതും കേരള സർക്കാരിന്റെ ലക്ഷംവീട് പദ്ധതിയിൽ ഭവനരഹിതർക്ക് വീടുകൾ വച്ചുനൽകിയതും സി.കെ.മേനോന്റെ ജീവകാരുണ്യ പ്രവർത്തനരംഗത്തെ ഉദാഹരണങ്ങളാണ്. അദ്ദേഹം പഠിച്ച തൃശൂരിലെ സിഎംഎസ് വിദ്യാലയത്തിന് പുതിയ കെട്ടിടം പണിതു നൽകി. ഒട്ടേറെപ്പേർക്കാണ് പ്രതിവർഷം ചികിത്സാധനസഹായമായി ലക്ഷങ്ങൾ നൽകുന്നത്.
2006ൽ തൃശൂർ മുനിസിപ്പൽ കോർപറേഷൻ സർക്കാർ ഭൂമി കൈയേറി താമസിക്കുന്ന 600 ഓളം ചേരിനിവാസികളെ പുനരധിവസിപ്പിക്കുന്നതിന് സഹായം തേടിയപ്പോൾ സി കെ മേനോൻ ദൗത്യമേറ്റെടുക്കുകയും ചേരി നിവാസികളുടെ പുനരധിവാസത്തിനായി നഗരപ്രാന്തത്തിൽ 150 ഓളം വീടുകൾ നിർമ്മിച്ചു നൽകുകയും ചെയ്തു. ഒന്നര കോടി ചെലവു വരുന്ന ഈ റെസിഡൻഷ്യൽ പ്രോജക്ട് 18 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിച്ചത് ഒരു റെക്കോഡായിരുന്നു.
2009ൽ അന്നത്തെ നിയമസഭാ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയുടെ ആവശ്യപ്രകാരം കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ നിർധന വിഭാഗത്തിൽ പെട്ട 260 പേരുടെ ജീർണാവസ്ഥയിലായ വീടുകൾ പുനർനിർമ്മിച്ചു നൽകി. ഒരു കോടി രൂപയാണ് സേവന പദ്ധതിക്കായി ചെലവഴിച്ചത്. 2009ൽ തന്നെ എം എൻ ലക്ഷം വീട് പദ്ധതിക്കായി അന്നത്തെ റവന്യു ഭവന മന്ത്രി ബിനോയ് വിശ്വത്തിന് രണ്ടു കോടി രൂപ കൊച്ചിയിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ വെച്ച് സി കെ മേനോൻ കൈമാറുകയുണ്ടായി.
ഓട്ടിസവും സെറിബ്രൽ പാൽസിയും പോലുള്ള മാനസിക വ്യതിയാനങ്ങൾ ബാധിച്ച കുട്ടികൾക്കായി തൃപ്പൂണിത്തുറയിൽ ആദർശ് എന്ന ഒരു മാതൃകാ സ്ഥാപനം ആരംഭിച്ചു കൊണ്ട് അദ്ദേഹം കാണിച്ച ദീനാനുകമ്പ ഒരുപാടു പേരുടെ പ്രശംസ പിടിച്ചു പറ്റി. 2007ൽ ആദർശിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ എത്തിയത് മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൾ കലാം ആയിരുന്നു.
2004ൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സുനാമി ദുരന്തത്തിനിരയായവർക്ക് 40 ലക്ഷം രൂപയുടെ ധനസഹായം നൽകിക്കൊണ്ട് ആദ്യം രംഗത്തുവന്നവരിൽ സി കെ മേനോനും ഉണ്ടായിരുന്നു. സഹപ്രവർത്തകൻ കൊലചെയ്യപ്പെട്ട കേസിൽ സൗദി അറേബ്യയിലെ റിയാദിലുള്ള ഒരു കോടതി വധശിക്ഷക്ക് വിധിച്ച നാല് ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ ഇരയുടെ കുടുംബത്തിന് 80 ലക്ഷം രൂപ ബ്ലഡ് മണി നൽകിയതും സൗദിയിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ കൈ നഷ്ടപ്പെട്ട കോട്ടയം ജില്ലയിൽ നിന്നുള്ള ഒരു യുവാവിന് എട്ടു ലക്ഷം രൂപയുടെ ധനസഹായം നൽകിയതും അദ്ദേഹത്തിലെ മനുഷ്യസ്നേഹിയുടെ ഉദാരമനസ്കതക്കുള്ള ഉദാഹരണങ്ങളിൽ ചിലത് മാത്രം
മോദിയുടെ ആരാധകൻ; പിണറായിയുടെ കൂട്ടുകാരൻ
സ്വാതന്ത്ര്യം കിട്ടി വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു നമ്മുടെ രാജ്യത്തിന് ഇതുപോലൊരു ഊർജ്ജസ്വലനായ പ്രധാനമന്ത്രിയെക്കിട്ടാൻ മേനോൻ പറഞ്ഞിട്ടുണ്ട്. പ്രവാസി സമൂഹവും ബിസിനസ് ലോകവും മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ നോക്കുന്നു. ഭാരതത്തിൽ പരിവർത്തനത്തിന്റെ കാലമാണിത്, മേനോൻ പലവട്ടം പറഞ്ഞിട്ടുണ്ട്. സ്വന്തം രാജ്യത്ത് അവസരങ്ങൾ ലഭിക്കാൻ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രയോജനപ്പെടും. ദീർഘദൃഷ്ടിയോടെ നരേന്ദ്ര മോദി നടപ്പാക്കിയ പദ്ധതി ലോകരാജ്യങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സി.കെ.മേനോൻ പറഞ്ഞിരുന്നു, നോർക്കയുടെ വൈസ് ചെയർമാൻ ബിസിനസ് ലോകത്തെ തിരക്കുകൾക്കിടയിൽ മറ്റുള്ളവരുടെ കാര്യങ്ങൾക്കും പരിഗണന നൽകിയിരുന്നു. ഗൾഫിൽ അറസ്റ്റിലായ പ്രമുഖ വ്യാപാരി അറ്റ്ലസ് രാമചന്ദ്രനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനായി ശ്രമം നടത്തിയിരുന്നു.
രാജ്യം ആദരിച്ച വ്യക്തിത്വം
2009ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. 2006ൽ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. ഗൾഫ് മേഖലയിലുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ നടത്തിയ ഇടപെടലുകൾക്കുള്ള സർക്കാരിന്റെ അംഗീകാരമായി നോർക്ക റൂട്സിന്റെ സ്ഥിരം ഡയറക്ടറായി അദ്ദേഹത്തെ നിയമിച്ചു. നോർക്ക റൂട്സ് വൈസ് ചെയർമാനാണ് അദ്ദേഹം ഇപ്പോൾ. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2007ൽ ഇൻകെൽ രൂപീകരിച്ചപ്പോൾ അതിന്റെ ഡയറക്ടറായി സി കെ മേനോനെ സർക്കാർ നിയമിച്ചു. കേന്ദ്ര ഓവർസീസ് അഫയേഴ്സ് മന്ത്രാലയത്തിന് കീഴിൽ മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻസിങ് മുൻകൈയെടുത്ത് ആരംഭിച്ച ജീവകാരുണ്യ സ്ഥാപനമായ ഇന്ത്യൻ ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ ട്രസ്റ്റീ ബോർഡ് അംഗമായും സി കെ മേനോൻ നിയമിതനായി.
കേന്ദ്ര ഗവൺമെന്റ് സി കെ മേനോനെ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അഡൈ്വസറി കൗൺസിലിലെ അംഗമായും നിയമിച്ചു. ജെയ്ഹിന്ദ് ടി വിയുടെ ഡയറക്ടർ ബോർഡംഗം, സിംഫണി ടിവിയുടെ ഡയറക്ടർ ബോർഡംഗം, കേരളത്തിനകത്തും പുറത്തുമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡംഗം, സി ബി എസ് ഇയിൽ അഫിലിയേറ്റ് ചെയ്ത ദോഹയിലെ അൽ മിസ്നാദ് എഡ്യൂക്കേഷൻ സെന്റർ (ഭാവൻസ് പബ്ലിക് സ്കൂൾ ദോഹ) ചെയർമാൻ, ഇന്ത്യയിലെ ആദ്യത്തെ പലിശ രഹിത ധനകാര്യസ്ഥാപനമായ അൽ ബറാക്ക ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡംഗം തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചിരുന്നു.
നെഹ്രുവിനെ പോലെ റോബർട്ട് ഫ്രോസ്ര്റ്റിന്റെ വരികൾ എന്നും ഹൃദയത്തിൽ
വിജയത്തിന് കുറുക്കുവഴികളില്ല. റോബർട്ട് ഫ്രോസ്റ്റിന്റെ വരികൾ ഉദ്ധരിച്ച് അദ്ദേഹം പറയുന്നു. 'Miles to go before I sleep and Miles to go before I sleep'' താൽക്കാലിക നേട്ടങ്ങൾകൊണ്ട് സംതൃപ്തിപ്പെടുകയോ അവിടെ നിൽക്കുകയോ ചെയ്യരുത്. കഠിനാദ്ധ്വാനം തുടരണം. അപ്പോഴാണ് വിജയം നിങ്ങളെ തേടിവരിക. കഠിനാദ്ധ്വാനത്തിനൊപ്പം അർപ്പണ മനോഭാവം ചേരുമ്പോൾ വിജയം ഉറപ്പ്. മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാമിന്റെ വാക്കുകൾ ആവർത്തിക്കാറുണ്ടായിരുന്നു സി.കെ.മേനോൻ
- TODAY
- LAST WEEK
- LAST MONTH
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- കുഞ്ഞാലിക്കുട്ടിയെ അടിയറവ് പറയിച്ച ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാൻ മുസ്ലിംലീഗ് ഇറക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെയോ? കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥി വരണമെന്നും ആവശ്യം; മലപ്പുറം തൂത്തുവാരാൻ ലീഗ് ശ്രമിക്കുമ്പോൾ ഇത്തവണ ഇരട്ടി സീറ്റിൽ വിജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും; മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെ
- കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
- ഇവാൻക ശുചിമുറി പൂട്ടിയിട്ടു; യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് ബാത്ത്റൂം ഉപയോഗിക്കുന്നതിന് മാത്രം അധികച്ചെലവായത് 1,44,000 ഡോളർ; അമേരിക്കൻ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നതിന് മുമ്പ് പുറത്തുവരുന്നത് മകളുടെ ശുചിമുറി ധൂർത്തിന്റെ കഥകൾ
- അമ്മ മകളെ കാണാനെത്തിയപ്പോൾ വീട്ടിൽ ആരുമില്ല; ശരത് എത്തി ബാത്ത്റൂമിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൽ കണ്ടത് കഴുത്തറുത്ത് മരിച്ച നിലയിൽ ആതിരയെ; തിരുവനന്തപുരം കല്ലമ്പലത്ത് ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയുടെ മരണത്തിന്റെ കാരണം തേടി പൊലീസ്
- നമ്പർ ചോദിച്ചത് അവർ ഒറിജിനൽ ആള് തന്നെ ആണോ എന്നറിയാൻ; അശ്വതിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ മുരളീമോഹൻ
- വിവാഹം കഴിഞ്ഞിട്ട് 10 വർഷം; ഭാര്യയ്ക്ക് ഉയരക്കുറവെന്നും വിവാഹമോചനം വേണമെന്നും ഗൾഫുകാരൻ ഭർത്താവ്; പൊക്കം കുറവാണെന്ന് ഇപ്പോഴാണോ അറിഞ്ഞതെന്ന് ഭാര്യ; നാട്ടിൽ പുതിയ വീട്ടിൽ കയറ്റാതെ ഭർതൃവീട്ടുകാർ; നാദാപുരത്ത് ഭർത്താവിന്റെ വീടിന് മുന്നിൽ ഷഫീന കുത്തിയിരിപ്പ് സമരം നടത്തുന്നത് മുത്തലാഖ് ക്രൂരതയ്ക്കെതിരെ
- നാലു മീറ്ററായിരുന്ന റോഡുകളെ 14 മീറ്ററാക്കിയ വികസന വിപ്ലവം; പിഡബ്ല്യൂക്കാർ നോ പറഞ്ഞപ്പോൾ തുണയായത് കോടതി; തടയാൻ സർക്കാർ ശ്രമിച്ചത് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചും; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നടന്നത് സമാനതകളില്ലാത്ത ജനാധിപത്യ അവഗണന; ആ റോഡുകളെ നന്നാക്കിയ കഥ പറഞ്ഞ് സാബു ജേക്കബ്; കിറ്റക്സ് വിരുദ്ധർ വായിച്ചറിയാൻ
- ലോക്ഡൗൺ കാലത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പുറപ്പെട്ട യുവതിയും കൂടെപോയ സഹോദരിയും പയ്യന്നൂരിൽ പിടിയിൽ; ഫേസ്ബുക്ക് പ്രൊഫൈൽ വ്യാജമാണെന്ന് സൂചന; സൈബർ ലോകത്തെ ചതിക്കുഴികളിൽ വീഴരുതെന്ന് ആവർത്തിച്ച് പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- ആഴക്കടലിൽ ഇരുട്ടാണെന്ന് ഖുർആനിൽ പറയുന്നുണ്ടെന്നും അത് പിൽക്കാലത്ത് ശാസ്ത്രം ശരിവെച്ചതാണെന്നും എം എം അക്ബർ; 'ഹൃദയത്തിനു ചിന്തിക്കാൻ പറ്റു'മെന്നും വാദം; എല്ലാം ബാലിശമെന്ന് ഇ എ ജബ്ബാർ; ഇസ്ലാമും യുക്തിവാദവും നേരിട്ട് ഏറ്റുമുട്ടിയ സംവാദത്തിൽ വിജയം ആർക്ക്?
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്