മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കർണ്ണാടക പൊലീസ് കേസെടുത്ത കാസർകോട്ടെ മജിസ്ട്രേറ്റ് ആത്മഹത്യ ചെയ്തു; ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചത് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതിന് പിന്നാലെ
മറുനാടൻ മലയാളി ബ്യൂറോ
കാസർകോട്: കർണ്ണാടകത്തിലെ സുള്ള്യയിൽ പൊലീസ് കേസിൽപ്പെട്ട കാസർഗോഡ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് തൃശ്ശൂർ സ്വദേശിയായ വി.കെ. ഉണ്ണിക്കൃഷ്ണൻ വാസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. സുള്ള്യയിൽ പൊലീസിനേയും ഓട്ടോറിക്ഷാ ഡ്രൈവറേയും മർദ്ദിച്ചുവെന്ന കേസിൽപ്പെട്ടതിനെ തുടർന്ന് ഹൈക്കോടതിയുടെ ഭരണ വിഭാഗം ഉണ്ണികൃഷ്ണനെ സസ്പെന്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് മജിസ്ട്രേറ്റിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
വീട്ടിലുണ്ടായിരുന്ന സഹായി പ്രഭാത ഭക്ഷണത്തിന് പുറത്ത് പോയി വന്ന സമയത്താണ് മജിസ്ട്രേറ്റിനെ തൂങ്ങിയ നിലയിൽ കണ്ടത്. ഇയാൾ ഉടനെ പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് മജിസ്ട്രേറ്റിനെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും അദ്ദേഹം മരണമടഞ്ഞിരുന്നു. സുള്ള്യ സംഭവത്തിനു ശേഷം കാസർഗോട്ടെത്തിയ മജിസ്ട്രേറ്റ് രണ്ടു ദിവസം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽ നിന്നും ഇന്നലെ വൈകീട്ടാണ് ഉണ്ണിക്കൃഷ്ണൻ ഡിസ്ച്ചാർജായത്. അദ്ദേഹത്തിന് കടുത്ത മനോ വിഷമം നേരിട്ടതായി സഹായി പറയുന്നു. സുള്ള്യയിൽ പൊലീസ് രണ്ടു കേസുകളാണ് രജിസ്ട്രർ ചെയ്തത്. ഓട്ടോ ഡ്രൈവർ അബൂബക്കറിനെ തടഞ്ഞു വച്ച് അസഭ്യം പറഞ്ഞ ശേഷം മർദ്ദിച്ചതാണ് ഒന്നാമത്തെ കേസ്.
ഇതേ തുടർന്ന് സ്ഥലത്തെത്തിയ സുള്ള്യ പൊലീസ് കോൺസ്റ്റബിൾ സ്യൂചിനെ ഭീഷണിപ്പെടുത്തി മർദ്ദിച്ചെന്നും കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയെന്നുമാണ് രണ്ടാമത്തെ കേസ്. ഈ മാസം ആറാം തീയ്യതി ഉച്ചക്ക് 12.30 ന് സുള്ള്യ ടൗണിലാണ് സംഭവം. കാസർഗോഡു നിന്നും മൂന്ന് അഭിഭാഷകർക്കൊപ്പമാണ് മജിസ്ട്രേറ്റ് സുള്ള്യയിലെത്തിയത്. സംസ്ഥാനത്തിന്റെ അതിർത്തി കടന്നു പോകണമെങ്കിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റേയും ഹൈക്കോടതിയുടേയും അനുമതി തേടേണ്ടതുണ്ട്. അഭിഭാഷകരായ മൂന്ന് പേരുടെ പ്രേരണ കാരണമാണ് ഇതൊന്നുമില്ലാതെ മജിസ്ട്രേറ്റ് അവർക്കൊപ്പം സുള്ള്യയിലെത്തിയതെന്ന് പറയുന്നു.
മദ്യപിക്കാത്ത ആളായിരുന്നു ഉണ്ണികൃഷ്ണനെന്നാണ് അറിയുന്നത്. ആദ്യമായി മദ്യപിച്ചപ്പോൾ അതിര് വിടുകയും ചെയ്തു. കൂട്ടുകാരെന്ന് പറയുന്ന അഭിഭാഷകർ മജിസ്ട്രേറ്റിൽ വന്ന ഭാവമാറ്റത്തെ തടയാൻ തയ്യാറായില്ലെന്ന് സുള്ള്യയിൽ നിന്നും വിവരമുണ്ട്. ഒന്നിച്ചു പോയി മദ്യപിച്ചിട്ടും മജിസ്ട്രേറ്റിനെ രക്ഷിക്കാൻ കൂട്ടാളികളായ അവർ തയ്യാറായില്ലെന്നാണ് അവിടുന്നുള്ള വിവരം. കൂടെപ്പോയ അഭിഭാഷകരാരും കേസിൽ പെട്ടില്ലെന്നതും ദുരൂഹത ഉയർത്തുന്നുണ്ട്. മജിസ്ട്രേറ്റ് മാത്രമാണ് ബലം പ്രയോഗിച്ചതെന്നും കൃത്യ നിർവ്വഹണത്തിന് തടസ്സം വരുത്തിയതെന്നുമാണ് കേസ്.
പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ഭരണ വിഭാഗത്തിൽ നിന്നും നടപടി നേരിട്ടതിനെ തുടർന്നാണ് വി കെ ഉണ്ണിക്കൃഷ്ണൻ ആത്മഹത്യ ചെയ്തത്. സുള്ള്യ സംഭവങ്ങളെ തുടർന്നുണ്ടായ മാനഹാനിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗനം. ജില്ല ജഡ്ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാലാണ് മജിസ്ട്രേറ്റിനെ സസ്പെന്റ് ചെയ്തത്. കർണാടകയിൽ പോയി പൊലീസിനോടും മറ്റും മോശമായി പെരുമാറിയെന്ന് കാസർകോട്ടെ മജിസ്ട്രേട്ടിനെതിരെ പരാതിയുണ്ടായിരുന്നു. കൂട്ടുകാർക്കൊപ്പം കർണ്ണാടകയിൽ ടൂറിന് പോയപ്പോഴാണ് സംഭവമുണ്ടായത്. മജിസ്ട്രേറ്റ് മദ്യപിച്ച് ബഹളമുണ്ടാക്കി ഓട്ടോക്കാരനെ മർദ്ദിച്ചവെന്നായിരുന്നു പരാതി.
തർക്കം പരിഹരിക്കാനെത്തിയ കർണാടക പൊലീസ് ഇൻസ്പെക്ടറെയും പൊലീസുകാരെയും മർദ്ദിക്കുകയും ചെയ്തെന്നും പരാതിയുണ്ടായിത്. ഇതോടെ ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പരുക്കേറ്റ കർണാടക സ്വദേശികളായ ഓട്ടോഡ്രൈവറും രണ്ടു പൊലീസുകാരും സുള്ള്യ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് ദിവസം മുമ്പ് ഉച്ചയ്ക്ക് 12.30നു സുള്ള്യ ടൗണിലാണു സംഭവം. കാസർകോട്ടുനിന്നു സുഹൃത്തുക്കളായ ചില അഭിഭാഷകർക്കൊപ്പം സുള്ള്യയിലെത്തിയതായിരുന്നു മജിസ്ട്രേട്ട്. മദ്യലഹരിയിൽ ഓട്ടോറിക്ഷയിൽ കയറിയ മജിസ്ട്രേട്ട് ഡ്രൈവറുടെ നേരെ തട്ടിക്കയറുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. ഓട്ടോ ഡ്രൈവർ അബൂബക്കറെ ഒരാൾ മർദിക്കുന്നത് കണ്ട് നാട്ടുകാർ സംഘടിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത ഡ്രൈവറെ മജിസ്ട്രേട്ട് മർദിക്കുകയായിരുന്നു. അതേസമയം മജിസ്ടേറ്റിന് പൊലീസ് കസ്റ്റഡിയിലും മർദ്ദനമേറ്റിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ തന്നെ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു.
സുള്ള്യ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോൾ ഓട്ടോ ഡ്രൈവർ അധികം കൂലിചോദിച്ചത് ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് മജിസ്ട്രേറ്റിന്റെ പറഞ്ഞിരുന്നത്. ക്ഷേത്രത്തിലേക്ക് പോകേണ്ടിവന്നത് പെട്ടെന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായതിനാൽ അനുമതി വാങ്ങാൻ കഴിഞ്ഞില്ല. മദ്യപിച്ചിരുന്നില്ലെന്നും സ്റ്റേഷനിൽ കൊണ്ടുപോയി പൊലീസാണ് മദ്യം വായിൽ ഒഴിച്ചതെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐഐആറിലെ വാദങ്ങൾ മറിച്ചാണ്.
ഉണ്ണിക്കൃഷ്ണൻ നവംബർ അഞ്ചിന് 12.30ന് സുള്ള്യ കെഎസ്ആർടിസിക്ക് പരിസരത്ത്, മദ്യപിച്ച നിലയിൽ ഓട്ടോ ഡ്രൈവർമാരെ മർദിച്ചുവെന്നും തടയാൻ ഇടപെട്ട രണ്ടു പൊലീസുകാരുടെ കൃത്യനിർവഹണം തടസപ്പെടുത്തി വധഭീഷണി മുഴക്കിയെന്നുമാണ് സുള്ള്യ പൊലീസ് എഫ്എആർ രജിസ്റ്റർ ചെയ്തത്. കേട്ടാൽ അറക്കുന്ന ഭാഷയിൽ തെറിവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മജിസ്ട്രേറ്റ് ചെയ്തതായി എഫ്ഐആറിൽ പറയുന്നു. സുള്ള്യ സർക്കിളിലെ കോൺസ്റ്റബിൾമാരായ അബ്ദുൽ ഖാദർ, സച്ചിൻ എന്നിവരെ മജിസ്ട്രേറ്റിന്റെ മർദനത്തിൽ പരിക്കേറ്റ് സുള്ള്യ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഹൈക്കോടതി രജിസ്ട്രാർ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സിജെഎം റിപ്പോർട്ട് നൽകിയത്.
Stories you may Like
- കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കും: രാഹുൽ ഗാന്ധി
- പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി 78 പ്രതിപക്ഷ എം പിമാർക്ക് കൂട്ടത്തോടെ സസ്പെൻഷൻ
- ഐജി പി വിജയനെ തിരിച്ചെടുക്കുമോ?
- സത്യം പുറത്തു വരാതിരിക്കാൻ അദ്ധ്യാപകർ സജീവം; പൂക്കോട്ട് വേണ്ടത് സിബിഐ
- കഷ്ടപ്പാട് സന്ദർശകർക്ക് മാത്രം; സെക്രട്ടറിയേറ്റിൽ എല്ലാം പഴയപടി തുടരും
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍