യുവകവി ജിനേഷ് മടപ്പള്ളി ജോലിചെയ്ത സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ; വിഷാദവും വേദനകളും എന്നും വാക്കുകളിൽ നിറച്ച കവി ഒടുവിൽ വിടപറയാൻ തിരഞ്ഞെടുത്തതും ആത്മഹത്യയുടെ വഴിതന്നെ; രണ്ടാഴ്ച മുമ്പുണ്ടായ അമ്മയുടെ വേർപാട് ജിനേഷിനെ അലട്ടിയിരുന്നതായി അടുപ്പക്കാർ; കവിയുടെ ആകസ്മിക വേർപാട് വിശ്വസിക്കാനാകാതെ സോഷ്യൽമീഡിയയിൽ ഓർമ്മക്കുറിപ്പുകൾ നൽകി ആസ്വാദകരും സുഹൃത്തുക്കളും
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: യുവകവിയായ ജിനേഷ് മടപ്പള്ളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അദ്ദേഹം ജോലിചെയ്തിരുന്ന വടകര ഒഞ്ചിയം യുപി സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ ആണ് മൃതദേഹം കണ്ടത്. തന്റെ മുപ്പത്തഞ്ചാം വയസ്സിലാണ് ജിനേഷ് ഈ ലോകത്തോട് വിടപറയുന്നത്.
ഒഞ്ചിയം യുപി സ്കൂളിൽ പ്യൂൺ ആയിരുന്നു ജിനേഷ്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂളിലെ കോണിപ്പടിക്ക് മുകളിലെ കമ്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.
അവിവാഹിതനാണ്. ജിനേഷിന്റെ അമ്മ രണ്ടാഴ്ച്ച മുമ്പാണ് നിര്യാതയായത്. അമ്മ നഷ്ടപ്പെട്ട വേദനയും അദ്ദേഹത്തെ അലട്ടിയിരുന്നതായി അടുപ്പമുള്ളവർ പറയുന്നു. വടകര രയരങ്ങോത്ത് സുകൂട്ടിയാണ് പിതാവ്. അരക്ഷിത യൗവനത്തെയും സമൂഹത്തിലെ അമർത്തിയ നിലവിളികളേയും തന്റെ കവിതകളിലേക്ക് തീക്ഷ്ണമായി ആവാഹിച്ച കവിയായിരുന്നു ജിനേഷ്.
പല വിഷയങ്ങളിലും ആത്മഹത്യയെന്ന വിഷയം ഒരു മർമ്മംപോലെ ഒളിഞ്ഞും തെളിഞ്ഞും നിന്നിരുന്നു. വിഷാദത്തെ പ്രണയിച്ച കവിയെന്ന നിലയിൽ ആസ്വാദകർക്കിടയിൽ ഇടംപിടിച്ച ജിനേഷ് ഒടുവിൽ എല്ലാവരോടും വിടപറയാൻ ആത്മഹത്യയിൽ തന്നെ അഭയംപ്രാപിച്ചു.
2009ൽ പുറത്തിറങ്ങിയ കച്ചിത്തുരുമ്പാണ് ആദ്യ കവിതാസമാഹാരം. ഏറ്റവും പ്രിയപ്പെട്ട അവയവം, രോഗാതുരമായ സ്നേഹത്തിന്റെ 225 കവിതകൾ തുടങ്ങിയവയാണ് മറ്റു കവിതാസമാഹാരങ്ങൾ.
നിരവധി കവിതാപുരസ്കാരങ്ങൾ നേടിയ ജിനേഷിന് വലിയൊരു സുഹൃദ് വൃന്ദവുമുണ്ട്. 1982 ൽ കോഴിക്കോട് ജില്ലയിലെ കെടി ബസാറിൽ ജനിച്ച ജിനേഷ് ഊരാളുങ്കൽ വിവി എൽപി സ്കൂൾ, ജിവിഎച്ച്എസ്എസ് മടപ്പള്ളി, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, മടപ്പള്ളി ഗവൺമെന്റ് കോളെജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടി.
കവിതാലോകത്തെ പുത്തൻതലമുറക്കാർക്കിടയിൽ സുപരിചിതനായ ജിനേഷിന് നവകവിതാലോകത്ത് ആയിരക്കണക്കിന് ആസ്വാദകരുമുണ്ട്. സാഹിത്യവേദികളിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു ജിനേഷ്. കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചശേഷം ശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും.
നല്ലൊരു കവിയെന്ന നിലയിൽ ഏറെ ആരാധകരുണ്ടായിരുന്ന ജിനേഷിന് ആയിരക്കണക്കിന് ഫോളോവേഴ്സ് ഉണ്ട് സോഷ്യൽ മീഡിയയിൽ. ജിനേഷിന്റെ ആകസ്മികമായ വേർപാട് വലിയ വേദനയോടെയാണ് സോഷ്യൽമീഡിയ ഉൾക്കൊള്ളുന്നത്. ജിനേഷിന്റെ ആസ്വാദകരിൽ പലരും അദ്ദേഹത്തെയും കവിതകളേയും അനുസ്മരിച്ച് സോഷ്യൽമീഡിയയിൽ കുറിപ്പുകളും നൽകി.
തന്റെ ഫേസ്ബുക്ക് ടൈംലൈനിൽ ഇക്കഴിഞ്ഞ മാർച്ച് 13ന് ജിനേഷ് പോസ്റ്റ് ചെയ്തത് 'ആദികവിത ചോരതുപ്പുമ്പോൾ' എന്ന കവിതയാണ്. അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തെ അധികരിച്ചുള്ള ഈ കവിതയും ഏറെ ചർച്ചചെയ്യപ്പെട്ടു. ആ കവിത ചുവടെ:
ആദികവിത ചോരതുപ്പുമ്പോൾ
കവിത /ജിനേഷ് മടപ്പള്ളി
കൊല്ലപ്പെട്ടതിനു ശേഷം
എഴുതപ്പെടുന്ന കവിതകൾ
വൈകിയെത്തിയവയാണ്
നേരത്തേ പുറപ്പെടാഞ്ഞതിന്റെ
കുറ്റബോധവും പേറിയാണ് അത് വരുന്നത്
സാക്ഷിമൊഴിയായി അവ പരിഗണിക്കപ്പെടുകയില്ല
ന്യായാധിപൻ വായിക്കണമെന്നില്ല
എങ്കിലും വഴിപിഴച്ച നീതിക്ക് അതൊരു ചൂണ്ടുപലകയാവാം
മധൂ,
കാടുകയറേണ്ടത്
പതിനേഴാമത്തെ വയസ്സിലാണെന്ന്
കവികളെപ്പൊലെ നീയും അറിഞ്ഞോ
നീ മറ്റൊന്നുമായിരുന്നില്ല
ഉള്ളിലും പുറത്തും പൂത്തുലഞ്ഞ കാട്
അകത്തെ കാടിന്റെ മുഴക്കം
പിടിച്ചെടുക്കാനാവാത്തവർ
ഞങ്ങൾക്ക് അന്നവും വെള്ളവും അഭയവും തന്നു
അതിന്റെ ഇരമ്പം കേട്ടവർ
നിന്നോട് കാണിച്ചതിൽ പലതും
ഞങ്ങളോടും കാണിച്ചു
കറപിടിച്ച ആ സഞ്ചിക്കകത്തെ
വന്മുതലുകൾ എന്തൊക്കെയായിരുന്നു
കൽക്കരി പാടങ്ങളേയും
പാറമടകളേയും
വനസഞ്ചയങ്ങളേയും
തീറെഴുതിക്കൊടുത്തതിന്റെ
അസ്സൽ രസീതികൾ
കൊന്നും കൊല്ലിച്ചും ആളെകൂട്ടുന്ന ക്വട്ടേഷൻ മേപ്പുകൾ
അല്ല
ഒരു പിടി അരി
വേവിക്കാനറിയാതെ
വേവുന്നവന്
എന്തിനായിരിക്കണം
വിശക്കുമ്പോൾ
മറ്റുള്ളവർ കഴിക്കുന്നതിന്റെ
നേർത്ത ഓർമ പുതുക്കലുകൾ മാത്രമായിരുന്നു അത്
പിന്നെ മല്ലി
അരികിലില്ലാത്ത അമ്മയുടെ പേരുള്ള
പൊടിപാക്കറ്റ്
എഴുതിയിട്ടും
എഴുതിയിട്ടും ആർത്തി മാറാതെ
ഞങ്ങൾ മരണത്തെ
കവിതകളിൽ നിരത്തി
പേര് ചോദിച്ചപ്പോൾ
മരിച്ച അച്ഛന്റെ പേര് പറഞ്ഞ്
അത്തരം കവിതകൾക്കെല്ലാം
നീ ഒറ്റശീർഷകം നൽകി
ജീവിച്ചിരിക്കാനുള്ള അർഹതയുടെ
മുഴുവൻ തെളിവുകളേയും ഒഴുക്കിക്കളഞ്ഞു
നിന്റെ ഭാഷ
തച്ചുടക്കപ്പെട്ടില്ലായിരുന്നെങ്കിൽ
നീ കവിതകളെഴുതുമായിരുന്നു
നിന്റെ ലിപിയിലെ വക്കടർന്ന ചില അക്ഷരങ്ങളെ എത്തിച്ചുതരട്ടെ
എഴുതുമോ നീ
നിനക്ക് പ്രിയപ്പെട്ട
പാറയിടുക്കിനേയും തേക്കിൻകൂപ്പിനേയും തൊട്ട്
അരുവികളേയും
മീൻചാട്ടങ്ങളേയും പിന്നിട്ട്
ഉടലിനാൽ എഴുതപ്പെട്ട
ഏറ്റവും ദയനീയമായ
അവസാനത്തെ കവിതപോലെയല്ല
ജീവിതം ഉരുക്കിവാറ്റി
കാട്ടുചൂര് നിറച്ച കവിത
തീർച്ചയായും എഴുതണം
നീ അത്രമേൽ
ഞങ്ങളിൽ പെട്ടവനാണ്..
അമല ഷഫീഖ് നൽകിയ കുറിപ്പ് ചുവടെ:
ഇനിയൊരിക്കലും സുഹൃത്താകില്ലാത്ത
എന്നാൽ കൂടുതൽ വായിക്കാനിടയുള്ള
ഇന്നീ ഭൂമിയിലില്ലാത്ത
ഒരുവനെ കുറിച്ചാണീ കുറിപ്പ്.
Jinesh Madappally
അയാൾ ഇന്നലെ സ്വയമുപേക്ഷിച്ച് പോയി.
ഉണ്ണി ആർ പ്രകാശനം ചെയ്ത ജിനേഷ് മടപ്പള്ളിയുടെ നാലാമത്തെ കവിതാ സമാഹാരം 'രോഗാതുരമായ സ്നേഹത്തിന്റെ 225 കവിതൾ' ട്രാൻസ്ജെണ്ടർ ആക്ടിവിസ്റ്റ് വിജയരാജമല്ലിക ആദ്യ പ്രതി ഏറ്റുവാങ്ങിയ ഒരു ചിത്രം ശ്രദ്ധയിൽ പെട്ടതോടെയാണ് ജിനേഷിനെ വായിക്കാൻ തുടങ്ങിയത്. എനിക്കും അയാൾക്കുമിടയിൽ 64 Mutual friends ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ friends list 5k എത്താനായതിനാലും വായിക്കുക എന്ന ഉദ്ദേശം മാത്രമായിരുന്നതിനാലും അദ്ദേഹത്തെ ഫോളോ ചെയ്ത് വായിച്ച് വന്നു.
ജിനേഷ് നിഷ്കളങ്കനായ കവി ആണെന്നും ആ ആത്മാർത്ഥ തന്നെ അത്ഭുതപെടുത്തി എന്നും ഉണ്ണി. ആർ അഭിപ്രായപെട്ടതായ് വായിച്ചു. 'ഉടലിന് പ്രാധാന്യം നൽക്കുന്ന തന്നെ പോലെ ഉള്ളവർക്ക് ഇങ്ങനെ എഴുതാൻ സാധിക്കില്ല. ജിനേഷിന്റെ കവിതകൾ ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നതാണ്' എന്നാണ് ഉണ്ണി ആർ പറഞ്ഞത്. അദ്ദേഹത്തിന്റെ സത്യസന്ധമായ അഭിപ്രായത്തെ മാനിക്കുന്നു.
ഇന്നിപ്പോൾ മറ്റൊരു ലോകത്തേക്ക് പോയ, കവിതകളിൽ കൂടി മാത്രമറിയുന്ന ജിനേഷ് എന്ന മനുഷ്യന് എവിടെയായിരുന്നാലും വേദനകളിൽ നിന്ന് മുക്തിയും മനസ്സിന് സമാധാനവും ലഭിക്കട്ടെ എന്ന് മനസ്സ് കൊണ്ട് ആഗ്രഹിക്കാൻ മാത്രമേ കഴിയൂ. അതല്ലെങ്കിൽ എല്ലാം പൂർണ്ണവിരാമത്തിലെത്തിച്ച് അദ്ദേഹം വേദനകളിൽ നിന്ന് രക്ഷപെട്ടു എന്ന് ആശ്വസിക്കാനേ കഴിയൂ.
ഈ അവസരത്തിൽ പി. സുരേഷ് പറഞ്ഞ വാക്കുകൾ കടമെടുക്കുന്നു
***********************************************
'ഇടിമിന്നലിൽ പിളർന്ന
വീടിന്റെ ലോൺകുടിശ്ശിക
അടയ്ക്കാൻ വിധിക്കപ്പെട്ട
ഒരാളെപ്പോലെയാണ്
ഞാൻ നിന്നെ സ്നേഹിക്കുന്നത്.
എല്ലാം തകർന്നിട്ടും
ഇഷ്ടം തുടരുന്നു'.
പ്രണയം പ്രഹരമാകുന്നു. വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹ ബന്ധങ്ങളുഴിയിൽ എന്നറിയാം കവിക്ക്. അതാണ് അതിജീവന തന്ത്രം.
'ശസ്ത്രക്രിയക്കിടക്കോർമ്മ തെളിയുന്ന
മസ്തിഷ്ക രോഗി തൻ ഞെട്ടിക്കരച്ചിൽ പോൽ
വന്നതെന്തിനെൻ നിദ്രയിലേക്കു നീ'
എന്ന വരിയിൽ തടഞ്ഞാണ് ആദ്യമായി വീണ് മുറിവേറ്റത് എന്ന് ഓർക്കുന്നു. ചങ്ങമ്പുഴയോ പി.യോ എന്നെ മുറിവേല്പിച്ചിരുന്നില്ല. ഇപ്പോൾ, രോഗാതുരമായ സ്നേഹത്തിന്റെ 225 കവിതകൾ എന്റെ മജ്ജയിൽ ഈയമായി ഉരുകി വീഴുന്നു. ഈ പ്രണയത്തിന്റെ ബൈബിൾ എഴുതാൻ നീ എത്ര തവണ കുരിശേറിയിട്ടുണ്ടാവും ജിനേഷ് ? പ്രണയത്തിന്റെ പ്രഹരത്തിൽ ചുട്ടുപഴുത്ത ഒരു ഹൃദയമുണ്ട് ഓരോ അക്ഷരത്തിലും. എത്രവട്ടം ബലിയായി മാറണം സ്നേഹത്തിന്റെ മൂന്നാം നാളിൽ ഉയിർക്കാൻ?
നഷ്ടപ്രണയത്തിന്റെ തീവ്രവേദനയിൽ നിന്നുള്ള കണ്ണീരിനാൽ ഓരോ പേജിലും ബുക്മാർക്ക് വെച്ച ഈ പുസ്തകം ഞാനാർക്കും കൊടുക്കില്ല....
എന്ന് പി. സുരേഷ് പറഞ്ഞ് നിർത്തുമ്പോൾ ആ പുസ്തകം വാങ്ങി വായിക്കുക എന്നതേ എനിക്ക് ചെയ്യാനുള്ളൂ. ഒരിക്കലും അറിയാത്ത ഒരു മനുഷ്യന്, അദ്ദേഹത്തിന്റെ കവിതകൾ വായിച്ചിരുന്നു എന്നതുകൊണ്ട് മാത്രം ഇങ്ങനെയൊരു മരണാനന്തര കുറിപ്പെഴുതുക എന്നത് മാതമെ ചെയ്യാനുള്ളു..
ചില കവിതകൾ ചുവടെ:
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്