തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു; മണിക്കൂറുകൾ നീണ്ട ഊഹോപാഹങ്ങൾക്ക് ശേഷം മരണം സ്ഥിരീകരിച്ചത് അർദ്ധ രാത്രി 12.10ന്; രണ്ടര മാസത്തെ ചികിൽസക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വരവേ ഹൃദയാഘാതം മൂലം മരണം; തമിഴ്നാട്ടിൽ എങ്ങും അക്രമങ്ങൾ പൊട്ടി പുറപ്പെട്ടു; കൂട്ട ആത്മഹത്യകൾ പേടിച്ച് ഇന്ത്യ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: തമിഴ് മക്കളുടെ പ്രാർത്ഥനകൾ ഫലം കണ്ടില്ല. തമിഴ് സിനിമയിൽ എഴുപതുകളിലെ പൊൻതാരകമായി തിളങ്ങി എംജിആറിന്റെ രാഷ്ട്രീയ പിൻഗാമിയായി തമിഴ്നാടിന്റെ അധികാര കേന്ദ്രമായ ജെ ജയലളിത അറുപത്തിയെട്ടാം വയസ്സിൽ ആരാധാകരെ നിരാശരാക്കി വിടവാങ്ങി. അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരമാമിട്ട് ജെ ജയലളിത അന്തരിച്ചു. ചെന്നൈയിൽ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴ്നാട് മുഖ്യമന്ത്രിയുടെ വിയോഗത്തിൽ തമിഴ്നാട് പൊട്ടിക്കരയുകയാണ്.
തിങ്കളാഴ്ച്ച രാത്രി 11.30-ഓടെയാണ് ജയലളിത മരണത്തിന് കീഴടങ്ങിയതെന്ന് അപ്പോളോ ആശുപത്രി രാത്രി 12.10 ന് പുറത്തു വിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. ജയലളിതയുടെ മരണവാർത്ത പുറത്തു വിട്ടേക്കാവുന്ന പ്രത്യാഘാതങ്ങൾ മുൻകൂട്ടി കണ്ട് വൻ സുരക്ഷാ സന്നാഹങ്ങളാണ് ചെന്നൈയിൽ ഒരുക്കിയിരുന്നത്. മരണവാർത്ത പുറത്തു വിടും മുൻപേ തന്നെ പ്രമുഖ എഐഡിഎംകെ നേതാക്കളും ജയലളിതയുടെ തോഴി ശശികലയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഷീലാ ബാലകൃഷ്ണനും അടക്കമുള്ളവർ ആശുപത്രി വിട്ടിരുന്നു. രാത്രി 11 മണിയോടെ അപ്പോളോ ആശുപത്രിയിൽ നിന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാർഡനിലേക്കുള്ള റോഡിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തതോടെ തന്നെ അശുഭകരമായ വാർത്ത പുറത്തു വരുമെന്ന സൂചന ശക്തമായിരുന്നു.
ഇതിനിടെ എഐഡിഎംകെ ആസ്ഥാനത്ത് പാർട്ടി നേതാക്കളുടെ അടിയന്തരയോഗം ചേർന്നു. പനീർ സെൽവം അടക്കമുള്ള പ്രമുഖ മന്ത്രിമാരും നേതാക്കളും ആശുപത്രിയിൽ നിന്ന് പാർട്ടി ആസ്ഥാനത്തേക്ക് തിരിച്ചു. ഇതേസമയം മുഖ്യമന്ത്രിയുടെ ഔദ്യോഗിക കാർ അടക്കമുള്ള വാഹനങ്ങൾ അപ്പോളോ ആശുപത്രിയിൽ എത്തുകയും പുറപ്പെടുന്നതിന് സജ്ജമായി നിൽക്കുകയും ചെയ്തു. അപ്പോളോ ആശുപത്രി പരിസരത്തെ പൊലീസ് സാന്നിധ്യം ഇരട്ടിയാക്കി. എഐഡിഎംകെ പ്രവർത്തകരെ മുഴുവൻ സ്ഥലത്ത് നിന്ന് നീക്കി. തുടർന്ന് രാത്രി 12.10 ന് ജയലളിതയുടെ മരണവാർത്തയുമായി അപ്പോളോ ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിൽ പുറത്തിറങ്ങി.
ചെന്നെയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജയലളിത. ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നും ഉടൻ തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണു ഹൃദയാഘാതത്തെ തുടർന്ന് വീണ്ടും ഐ.സി.യുവിലേക്ക് മാറ്റിയത്. ഈ അവസ്ഥയെ മറികടക്കാൻ ജയലളിതയ്ക്ക് ആയില്ല. അത്യാധുനിക ചികിൽസ നൽകിയും ബ്രിട്ടണിലെ ഡോക്ടർ റിച്ചാർഡ് ബെയിലിയുടെ വിദഗ്ധ ഉപദേശവും അമ്മയെ രക്ഷിക്കുമെന്ന് ഏവരും കരുതി. അതുകൊണ്ട് തന്നെ പ്രാർത്ഥനകളുമായി അവർ കാത്തിരുന്നു.
പക്ഷേ ഒരു ഘട്ടത്തിലും തിരിച്ചുവരവിന്റെ സൂചനകൾ അമ്മ നൽകിയില്ല. ഒടുവിൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അമ്മ വിടവാങ്ങിയ വാർത്ത അപ്പോളോ ആശുപത്രി സ്ഥിരീകരിച്ചു. ജയലളിത അതീവ ഗുരുതരമാണെന്ന വാർത്ത വന്നപ്പോൾ തന്നെ എഐഎഡിഎം അണികൾ ആത്മഹത്യ ചെയ്യാൻ തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ മരണം തമിഴ്നാട്ടിൽ കലാപാന്തരീക്ഷം ഉണ്ടാക്കുമെന്ന വിലയിരുത്തലുകളുണ്ട്. ആത്മഹത്യകൾ ഇനിയുമുണ്ടാകുമെന്ന പരിഭ്രാന്തിയിലാണ് സംസ്ഥാന സർക്കാർ. ജയലളിതയെ പരിധിവിട്ട് ആരാധിക്കുന്നവരുടെ വികാരങ്ങളെ നിയന്ത്രിക്കാനാവാതെ പാർട്ടി നേതാക്കളും പെടാപാടുപെടുകയാണ്.
ഞായറാഴ്ച രാത്രിയാണ് ഏവരേയും അമ്പരപ്പിച്ച് ജയലളിതയുടെ ഹൃദയാഘാത വാർത്ത അപ്പോളോ ആശുപത്രി പുറത്തുവിട്ടത്. രണ്ട് മാസം ആശുപത്രിയിൽ കിടക്കുമ്പോഴും ഒരിക്കലും അമ്മയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് അപ്പോളോ ആശുപത്രി പറഞ്ഞിരുന്നില്ല. രോഗം വിവരം പോലും മിണ്ടിയില്ല. അതുകൊണ്ട് തന്നെ ജയലളിതയുടെ ആരോഗ്യത്തിന്റെ യഥാർത്ഥ സ്ഥിതി ബോധ്യപ്പെട്ടു. ഇതോടെ ആശുപത്രിയിലേക്ക് അണ്ണാ ഡിഎംകെ പ്രവർത്തകർ ഒഴുകി. വീണ്ടും പ്രാർത്ഥനയിലായി തമിഴകം.
പക്ഷേ അണ്ണാ ഡിഎംകെ നേതാക്കൾ പോലും അമ്മയുടെ തിരിച്ചുവരവ് അസാധ്യമെന്ന പോലെ പ്രതികരിച്ചു. ഇതിനിടെയിൽ തമിഴ് ടിവി ചാനലുകളിൽ മരണവാർത്ത മിന്നിമറഞ്ഞു. അണ്ണാ ഡിഎംകെ ആസ്ഥാനത്തുകൊടി താഴ്ത്തിക്കെട്ടി. ഇതോടെ ആരാധകർ കൈവിട്ട കളിക്കും മുതിർന്നു. ആശുപത്രിയിലേക്ക് ഇരച്ചുകയറിയ അവരെ ശാന്തരാക്കാൻ പൊലീസിന് കഴിഞ്ഞില്ല. ഉടനെ ആശുപത്രി പത്രക്കുറിപ്പ് ഇറക്കി. അമ്മയ്ക്ക് ജീവൻ നഷ്ടപ്പെട്ടില്ലെന്ന്. ഇതോടെ വീണ്ടും പ്രാർത്ഥനകൾ. പക്ഷേ അതും അധിക സമയം നീണ്ടു നിന്നില്ല. ഒടുവിൽ അമ്മയുടെ മരണ വാർത്ത അപ്പോളോ ആശുപത്രിയും അണ്ണാ ഡിഎംകെയും സ്ഥിരീകരിച്ചു.
വെള്ളിത്തിരയിൽെ എംജിആറിന്റെ പിൻഗാമിയാവാനായിരുന്നു ജയലളിത രാഷ്ട്രീയത്തിലെത്തിയത്. 1982ൽ അണ്ണാ ഡി.എം.കെ. അംഗമായാണു രാഷ്ട്രീയ ജീവിതത്തിനു തുടക്കമെങ്കിലും തൊട്ടടുത്ത വർഷം പാർട്ടിയുടെ പ്ര?പ്പഗൻഡ സെക്രട്ടിയായി ഉയർത്തപ്പെട്ടു. അതേവർഷം നടന്ന തിരുച്ചെന്തൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിനു ചുക്കാൻ പിടിക്കാൻ ജയയെ എം.ജി.ആർ. നിയോഗിച്ചു. തെരഞ്ഞെടുപ്പിലെ വിജയം ജയയുടെ രാഷ്ട്രീയ ഗ്രാഫ് ഉയർത്തി. ജയയുടെ ഇംഗ്ലീഷിലുള്ള പ്രാവീണ്യം തിരിച്ചറിഞ്ഞാണ് രാജ്യസഭാംഗത്വത്തിലേക്ക് അവരെ പരിഗണിക്കാൻ എം.ജി.ആറിനെ പ്രേരിപ്പിച്ചത്. 1984ൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ജയലളിത 1989 വരെ തൽസ്ഥാനത്തു തുടർന്നു. എം.ജി.ആറിന്റെ തണലിൽ പാർട്ടിനേതൃത്വത്തിലേക്ക് ഉയർന്ന ജയയ്ക്കു കനത്തവെല്ലുവിളി ഉയർത്തിയത് ജാനകി രാമചന്ദ്രനാണ്.
എട്ടു തവണ നിയമസഭയിലേക്കു മത്സരിച്ച ജയ ഒരിക്കൽമാത്രമാണു തോൽവി അറിഞ്ഞത്. 1989ൽ ബോഡിനായ്ക്കന്നൂർ മണ്ഡലത്തിൽനിന്നാണ് ജയ ആദ്യമായി നിയമസഭയിലെത്തിയത്. 54.5 ശതമാനം വോട്ട് സ്വന്തം പെട്ടിയിലാക്കിയ ജയ ഡി.എം.കെയിലെ മുത്തുമനോകരനെയാണു കന്നിപോരാട്ടത്തിൽ പരാജയപ്പെടുത്തിയത്. അത്തവണ പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ജീവിതത്തിലെ ഏറ്റവും കയ്പ്പേറിയ അനുഭവം ജയയ്ക്കുണ്ടായതും അക്കാലത്താണ്.
തമിഴ്നാട് നിയമസഭയ്ക്കുള്ളിൽവച്ച് അവർ ഡി.എം.കെ. അംഗങ്ങളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായി. മുഖ്യമന്ത്രി കരുണാനിധിയുടെയും സ്പീക്കറുടെയും മുന്നിൽവച്ച് ഡി.എം.കെ. അംഗങ്ങൾ പ്രതിപക്ഷനേതാവായ ജയലളിതയുടെ സാരി വലിച്ചഴിച്ച് അപമാനിച്ചത് രാജ്യത്തെ ജനാധിപത്യസംവിധാനത്തെയാണെ നാണിപ്പിച്ച സംഭവമായിരുന്നു.
'മുഖ്യമന്ത്രിയായല്ലാതെ ഞാൻ ഈ സഭയിൽ ഇനി പ്രവേശിക്കില്ല'എന്നു പ്രഖ്യാപിച്ചാണ് അന്നു ജയലളിത നിയമസഭ വിട്ടത്. 1989ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും എ.ഐ.എ.ഡി.എം.കെ. മികച്ച വിജയംനേടി. പിന്നാലെ 1991ൽ തുടർന്ന് 1991ൽ ബർഗൂരിൽനിന്നും കങ്കയാമിൽനിന്നു വൻഭൂരിപക്ഷത്തോടെ വിജയിച്ച് ജയലളിത ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായി. അഴിമതി ആരോപണങ്ങൾ അലയടിച്ച അന്തരീക്ഷത്തിലായിരുന്നു 1996ലെ തെരഞ്ഞെടുപ്പ്. അത്തവണ ബർഗൂരിൽനിന്നു മത്സരിച്ചെങ്കിലും ഡി.എം.കെയിലെ ഇ.ജി. സുഗാവനത്തോട് പരാജയപ്പെട്ടു. ജയലളിതയുടെ രാഷ്ട്രീയചരിത്രത്തിലെ ആദ്യത്തേയും അവസാനത്തെയും തെരഞ്ഞെടുപ്പു പരാജയമായിരുന്നു അത്.
2001ൽ ആണ്ടിപ്പെട്ടി, കൃഷ്ണഗിരി, ഭുവനഗിരി, പുതുക്കോട്ട എന്നീ നാലു മണ്ഡലങ്ങളിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചിരുന്നെങ്കിലും ഝാൻസി ഭൂമിഇടപാടുകളിൽ ഉൾപ്പെടെയുള്ള അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനാൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യയാക്കപ്പെട്ടു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തെങ്കിലും സുപ്രീം കോടതിവിധിയെത്തുടർന്ന് രാജിവച്ചു. കോടതി കുറ്റവിമുക്തയാക്കിയതോടെ 2002ൽ ആണ്ടിപ്പെട്ടിയിൽനിന്നു മത്സരിച്ച് വിജയിച്ചു. 2006ൽ ആണ്ടിപ്പെട്ടിയിൽനിന്നും 2011ൽ ശ്രീരംഗത്തുനിന്നും ജയ നിയമസഭയിലെത്തി. എന്നാൽ, 2015ൽ ആർ.കെ. നഗറിൽനിന്നു വീണ്ടും നിയമസഭയിൽ.
പക്ഷേ പ്രതീക്ഷകൾ തെറ്റിച്ച് അസുഖങ്ങൾ അമ്മയെ കീഴടക്കി. ആരുടേയും പ്രാർത്ഥനകളും അമ്മയ്ക്ക് തുണയായില്ല. അറുപത്തിയെട്ടാം വയസ്സിൽ ജയലളിത വിടവാങ്ങുകയാണ്. പക്ഷേ ജയലളിത ഉയർത്തി 'അമ്മ' എന്ന വികാരം അരാധകരുടെ മനസ്സിൽ തീരാദുഃഖമായി അവശേഷിക്കും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്