Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബദ്ധത്തിൽ നാണയം വിഴുങ്ങിയ കുട്ടി മരിച്ചു; സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം; ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഴപ്പമൊന്നുമില്ല നാണയം തനിയെ പൊയ്ക്കൊള്ളുമെന്ന് അറിയിച്ചതെന്ന് കുട്ടിയുടെ അമ്മ; കുട്ടിക്ക് പഴവും വെള്ളവും കൊടുത്താൽ നാണയം ഇറങ്ങിപ്പൊയ്ക്കൊള്ളുമെന്നും പിന്നീട് വയറിളക്കിയാൽ അത് പുറത്തുപോകുമെന്നുമാണ് ഡോക്ടർമാർ നിർദ്ദേശിച്ചെന്നും ആക്ഷേപം; വീട്ടിലേക്ക് മടങ്ങിയ കുട്ടിയുടെ നില രാത്രി വഷളായി; ആലുവ ആശുപത്രിയിൽ വെച്ച് അന്ത്യം

അബദ്ധത്തിൽ നാണയം വിഴുങ്ങിയ കുട്ടി മരിച്ചു; സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം; ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഴപ്പമൊന്നുമില്ല നാണയം തനിയെ പൊയ്ക്കൊള്ളുമെന്ന് അറിയിച്ചതെന്ന് കുട്ടിയുടെ അമ്മ; കുട്ടിക്ക് പഴവും വെള്ളവും കൊടുത്താൽ നാണയം ഇറങ്ങിപ്പൊയ്ക്കൊള്ളുമെന്നും പിന്നീട് വയറിളക്കിയാൽ അത് പുറത്തുപോകുമെന്നുമാണ് ഡോക്ടർമാർ നിർദ്ദേശിച്ചെന്നും ആക്ഷേപം; വീട്ടിലേക്ക് മടങ്ങിയ കുട്ടിയുടെ നില രാത്രി വഷളായി; ആലുവ ആശുപത്രിയിൽ വെച്ച് അന്ത്യം

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: അബദ്ധത്തിൽ നാണയം വിഴുങ്ങി ആലുവ കടങ്ങല്ലൂരിൽ മൂന്നു വയസുകാരൻ മരിച്ചു. രാജു- നന്ദിനി ദമ്പതികളുടെ പൃഥ്വിരാജ് എന്ന കുട്ടിയാണ് മരിച്ചത്. സർക്കാർ ആശുപത്രിയിൽ കുട്ടിക്ക് വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് വീട്ടുകാർ പരാതിപ്പെട്ടു. ആശുപത്രിയിലെത്തിച്ചപ്പോൾ കുഴപ്പമൊന്നുമില്ല നാണയം തനിയെ പൊയ്ക്കൊള്ളുമെന്നാണ് അറിയിച്ചതെന്ന് കുട്ടിയുടെ അമ്മ പറയുന്നു. ചികിത്സാ പിഴവെന്ന് ആരോപിച്ചു കൊണ്ടാണ് വീട്ടുകാർ രംഗത്തെത്തിയത്.

ശനിയാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. നാണയം വിഴുങ്ങിയെന്ന് മനസിലാക്കിയ വീട്ടുകാർ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചു. അവിടെ പീഡിയാട്രീഷൻ ഇല്ലായെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് അയച്ചു. എന്നാൽ ഇവിടെയും ചികിത്സ ലഭ്യമായില്ലെന്നാണ് വീട്ടുകാർ പറയുന്നത്. ഇവിടെയും പീഡിയാട്രീഷൻ ഇല്ലാതിരുന്നതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.

അതിനിടെ കുട്ടിക്ക് പഴവും വെള്ളവും കൊടുത്താൽ നാണയം ഇറങ്ങിപ്പൊയ്ക്കൊള്ളുമെന്നും പിന്നീട് വയറിളക്കിയാൽ അത് പുറത്തുപോകുമെന്നുമാണ് ഡോക്ടർമാർ നിർദ്ദേശിച്ചുവെന്ന് വീട്ടുകാർ പറയുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് ഇവർ വിളിച്ചുചോദിച്ചപ്പോഴും ഇതേ മറുപടിയാണ് ലഭിച്ചതെന്ന് പറയുന്നു.

ഇതനുസരിച്ച് വീട്ടുകാർ മടങ്ങിപ്പോവുകയും ശനിയാഴ്ച രാത്രിയോടെ കുട്ടിയുടെ നില വഷളാവുകയും ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടുകൂടി മരണപ്പെടുകയായിരുന്നു. മൂന്ന് സർക്കാർ ആശുപത്രികളിൽ നിന്നും തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന് വീട്ടുകാർ ആരോപിക്കുന്നു. കൃത്യമായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് കുട്ടി മരിച്ചതെന്നാണ് ഇവർ പറയുന്നത്.

അതേസമയം പീഡിയാട്രിക് സർജൻ ഇല്ലാതിരുന്നതുകൊണ്ടാണ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടതെന്നാണ് ആലുവ ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. കുട്ടിയുടെ എക്‌സറേ എടുത്തിരുന്നുവെന്നും കണ്ടെയ്ന്മെന്റ് സോണിൽ നിന്നാണോ എന്ന് ചോദിച്ചിരുന്നില്ലെന്നും സൂപ്രണ്ട് പ്രസന്നകുമാരി പറയുന്നു.

കുഞ്ഞിന്റെ ചെറുകുടലിൽ ആയിരുന്നു നാണയം ഉണ്ടായിരുന്നത്. ഇതിന്റെ ചികിത്സയ്ക്ക് ആവശ്യമായ ഗസ്സ്‌ട്രോ സർജറി സൗകര്യം ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് മെഡിക്കൽ കോളേജിലേക്ക് മടക്കിയത് എന്നും എറണാകുളം ജെനറൽ ആശുപത്രി സൂപ്രണ്ട് കൂട്ടിച്ചേർത്തു.

കുട്ടിയുടെ സ്രവം കോ വിഡ് പരിശോധനക്കെടുത്തു. വിവാദമായതിനാൽ പൊലീസ് സർജൻ പോസ്റ്റ് മോർട്ടം നടത്തും. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാലെ മരണകാരണം അറിയാൻ കഴിയുവെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു റിപ്പോർട്ടു നൽകാൻ ആരോഗ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP