Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റീനയും റയാനും വെട്ടേറ്റ് മരിച്ചു; സോണി ജീവനൊടുക്കിയതും; പ്രവാസിയുടെ കുടുംബത്തിന്റേത് സാമ്പത്തിക പ്രതിസന്ധിയിലെ ദുരന്തമെന്ന് വിലയിരുത്തൽ; കൊല്ലപ്പെട്ടത് ദമ്പതികൾ ദത്തെടുത്ത എട്ടുവയസ്സുകാരൻ; കോന്നിയെ നടുക്കി ഒരു കുടുംബത്തിലെ മൂന്നു പേർ വീട്ടിൽ മരിച്ച നിലയിൽ

റീനയും റയാനും വെട്ടേറ്റ് മരിച്ചു; സോണി ജീവനൊടുക്കിയതും; പ്രവാസിയുടെ കുടുംബത്തിന്റേത് സാമ്പത്തിക പ്രതിസന്ധിയിലെ ദുരന്തമെന്ന് വിലയിരുത്തൽ; കൊല്ലപ്പെട്ടത് ദമ്പതികൾ ദത്തെടുത്ത എട്ടുവയസ്സുകാരൻ; കോന്നിയെ നടുക്കി ഒരു കുടുംബത്തിലെ മൂന്നു പേർ വീട്ടിൽ മരിച്ച നിലയിൽ

ശ്രീലാൽ വാസുദേവൻ

കോന്നി: ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ. പയ്യനാമൺ പത്തലുകുത്തി തെക്കിനേത്ത് വീട്ടിൽ സോണി എം. ശമുവേൽ (45), ഭാര്യ റീന(44), മകൻ റയാൻ (എട്ട്) എന്നിവരാണ് മരിച്ചത്. റീനയും റയാനും വെട്ടേറ്റാണ് മരിച്ചിരിക്കുന്നത്. സോണി ജീവനൊടുക്കിയതാണെന്നും കരുതുന്നു.

മൂന്നു ദിവസമായി ഇവരുടെ വിവരം ഒന്നും ഇല്ലാതിരുന്നതിനെ തുടർന്ന് ഇന്ന് രാവിലെ വീട്ടിലെത്തിയ ബന്ധുവാണ് കിടപ്പു മുറിയിൽ മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി വീട് തുറന്നപ്പോഴാണ് റീനയും മകനും കൊല്ലപ്പെട്ടതാണെന്ന് മനസിലായത്.

വിദേശത്തായിരുന്ന സോണി അടുത്തിടെയാണ് നാട്ടിലെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതയും നേരിട്ടിരുന്നു. കുറേ നാളായി സോണി പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ വിഷാദ രോഗത്തിന് ചികിൽസയിലായിരുന്നു. സോണിയുടെ പിതാവ് കഴിഞ്ഞയിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

സാമ്പത്തിക ബാധ്യതയും രോഗവും അലട്ടിയ സോണി ഭാര്യയെയും മകനെയും കൊലപ്പെടുത്തി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മക്കളില്ലാതിരുന്ന ദമ്പതികൾ റയാനെ ദത്തെടുത്തതാണെന്ന് പരിസരവാസികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP