Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുൻ സിബിഐ ഡയറക്ടർ അശ്വനി കുമാർ ആത്മഹത്യ ചെയ്തു; മരണം ഷിംലയിലെ വസതിയിൽ; കുറച്ചുനാളായി വിഷാദരോഗത്തിന്റെ പിടിയിലെന്ന് ബന്ധുക്കൾ

മുൻ സിബിഐ ഡയറക്ടർ അശ്വനി കുമാർ ആത്മഹത്യ ചെയ്തു; മരണം ഷിംലയിലെ വസതിയിൽ; കുറച്ചുനാളായി വിഷാദരോഗത്തിന്റെ പിടിയിലെന്ന് ബന്ധുക്കൾ

മറുനാടൻ ഡെസ്‌ക്‌

ഷിംല​: മുൻ സിബിഐ ഡയറക്ടറും നാഗാലാൻഡ് മുൻ ഗവർണറുമായിരുന്ന അശ്വനി കുമാർ ഐപിഎസ് ആത്മഹത്യ ചെയ്തു. 69 വയസ്സായിരുന്നു. ഷിംലയിലെ വസതിയിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2008മുതൽ 2010വരെയാണ് അദ്ദേഹം സിബിഐ മേധാവിയായി പ്രവർത്തിച്ചത്. 2013മുതൽ ഒരുവർഷക്കാലത്തേക്ക് നാഗാലാന്റ് ഗവർണർ ആയിരുന്നു. 2006-2008 കാലയളവിൽ ഹിമാചൽപ്രദേശ് പൊലീസ് മേധാവിയായും പ്രവർത്തിച്ചുണ്ട്. കുറച്ചുനാളുകളായി അദ്ദേഹം വിഷാദരോഗത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്.

പൊലീസും ഐജിഎംസിയിലെ ഡോക്ടർമാരും സ്ഥലത്തെത്തിയിട്ടുണ്ട്. മരണം സ്ഥിരീകരിച്ച ഷിംല എസ്‌പി സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതികരിച്ചു. അദ്ദേഹം പൊലീസുകാർക്കൊരു മാതൃകയായിരുന്നുവെന്നും എസ്‌പി പറഞ്ഞു. 2008-2010 കാലത്ത് സിബിഐയുടെ ഡയറക്ടറായിരുന്നു അശ്വനി കുമാർ. അദ്ദേഹം സിബിഐ മേധാവിയായിരുന്നപ്പോഴാണ് ഗുജറാത്തിലെ സൊറാബുദ്ദീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കൊലപാതക കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്തത്. ആരുഷി തൽവാർ കൊലപാതക കേസും അദ്ദേഹത്തിന്റെ കാലത്താണ് തെളിയിക്കപ്പെട്ടത്.

അശ്വനി കുമാറിന്റെ മൃതദേഹം ഷിംലയിലെ വസതിയിലാണ് കണ്ടെത്തിയതെന്നും അദ്ദേഹം ആത്മഹത്യ ചെയ്തതായാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. രാത്രി 7 മണിയോടെ ബ്രോക്ക്‌ഹർസ്റ്റിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി മൃതദേഹം ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ക്രിമിനൽ പ്രൊസീജ്യർ കോഡിലെ 174ാം വകുപ്പ് പ്രകാരം ഛോട്ടാ ഷിംല ഈസ്റ്റ് പൊലീസ് സ്റ്റേഷൻ അന്വേഷണ നടപടികൾ ആരംഭിച്ചു.

സിമാർ ജില്ലയിലെ നഹാനിൽ ജനിച്ച കുമാർ 1973ൽ ഇന്ത്യൻ പൊലീസ് സേനയിൽ ചേരുകയും അദ്ദേഹം ഹിമാചൽ പ്രദേശ് കേഡറിൽ നിയമിതനാവുകയും ചെയ്തിരുന്നു. 1985 ൽ ഷിംലയിൽ ജില്ലാ പൊലീസ് സൂപ്രണ്ടായി ജോലി ചെയ്യുന്നതിനിടെ അദ്ദേഹത്തെ പുതുതായി സൃഷ്ടിച്ച സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ (എസ്‌പിജി) ഉൾപ്പെടുത്തിയത്. അവിടെ 1990 വരെ ജോലി ചെയ്തു.

2008 ഓഗസ്റ്റ് മുതൽ 2010 നവംബർ വരെ സിബിഐ ഡയറക്ടറായിരുന്നു അശ്വനി കുമാർ. ഹിമാചൽ പ്രദേശിലെ പൊലീസ് മേധാവിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 2006 ഓഗസ്റ്റിലാണ് സംസ്ഥാന ഡിജിപിയായി ചുമതലയേറ്റത്. സിബിഐ ഡയരക്ടറാവുന്ന ഹിമാചലിൽ നിന്നുള്ള ആദ്യ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 2013 മാർച്ച് മുതൽ 2014 ജൂലൈ വരെ നാഗാലാൻഡ് ഗവർണറായി സേവനമനുഷ്ഠിച്ച അദ്ദേഹം മണിപ്പൂർ ഗവർണറുടെ അധിക ചുമതലയും കുറച്ചുകാലം വഹിച്ചിരുന്നു

ആരുഷി തൽവാർ കൊലപാതകക്കേസിലെ അന്വേഷണത്തിനിടെ സിബിഐ ഡയറക്ടറായിരുന്നു അദ്ദേഹം. അന്നത്തെ സിബിഐ ജോയിന്റ് ഡയറക്ടർ അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്ന അശ്വിനി കുമാർ ആ അന്വേഷണത്തിലെ കണ്ടെത്തലുകളെ തള്ളിക്കളഞ്ഞിരുന്നു. കേസ് പിന്നീട് ഡെറാഡൂൺ യൂണിറ്റിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആരുഷി കേസിൽ അരുൺ കുമാർ രാജേഷ്, നൂപുർ തൽവാർ ദമ്പതികൾക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. 2013 ൽ തൽവാർ ദമ്പതികൾക്ക് സിബിഐ കോടതി ജീവപര്യന്തം തടവ് വിധിച്ചെങ്കിലും 2017 ൽ അലഹബാദ് ഹൈക്കോടതി അവരെ കുറ്റവിമുക്തരാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP