പുത്തൻ കൃഷിപാഠങ്ങൾ പകർന്നു നൽകുന്ന കൂട്ടായ്മ; വിഷരഹിത പച്ചക്കറിയുടെ വക്താക്കൾ; കൃഷി വകുപ്പിന്റെ ആനുകൂല്യങ്ങൾ കർഷകരിൽ എത്തിക്കാൻ മുൻകൈയെടുത്തു: ചെറുപ്പക്കാരെ മണ്ണിലിറക്കിയ ഫേസ്ബുക്ക് ഗ്രൂപ്പ് 'കൃഷിഭൂമി'യെ അറിയാം
തിരുവനന്തപുരം: മലയാളികൾക്ക് നഷ്ടമായ കാർഷിക സംസ്ക്കാരം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന കാലമാണിപ്പോൾ. ഒരുകാലത്ത് കൃഷി ആയിരുന്നു സംസ്ഥാനത്തിന്റെ മുഖ്യവരുമാനം ആയിരുന്നത് ഇപ്പോൾ വ്യത്യസ്തമാണ് കാര്യങ്ങൾ. എന്തിനും ഏതിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. വിഷം കലർന്ന പച്ചക്കറികൾ കഴിച്ചു മടുത്തപ്പോഴാണ് മണ്ണിനെ മറന്ന മലയാളികൾ വീണ്ടും മണ്ണിലേക്ക് ചുവടുവച്ചത്. ഇതിന് ആവേശം പകർന്ന് കൂടെ നിന്നവരുടെ കൂട്ടത്തിൽ ഒരു ഫേസ്ബുക്ക് ഗ്രൂപ്പും ഉണ്ടായിരുന്നു. കൃഷിഭൂമി എന്ന മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്നവരുടെ കൂട്ടായ്മ. ഫേസ്ബുക്കിൽ പോസ്റ്റുകൾ ഇട്ട് പ്രവർത്തിക്കുന്നതിൽ ഉപരിയായി കർഷകർക്കും പുതലമുറയ്ക്കും അറിവുപകരുന്ന വേദി കൂടിയാണ് കൃഷിഭൂമിയെന്ന് ഫേസ്ബുക്ക് കൂട്ടായ്മ
. കൃഷിയെ വീണ്ടെടുക്കാൻ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന ഈ സംരംഭമാണ് മറുനാടൻ മലയാളി സോഷ്യൽ മീഡിയ വിഭാഗത്തിൽ നൽകുന്ന പുരസ്ക്കാരത്തിന്റെ ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ചത്.
കൃഷി ഭൂമി ഫേസ്ബുക്ക് ഗ്രൂപ്പിന് പുറമേ റൈറ്റ് തിങ്കേഴ്സ്, ഫ്രീ തിങ്കേഴ്സ്, എന്നീ ഗ്രൂപ്പുകളും, മാദ്ധ്യമപ്രവർത്തക വി പി റെജീന, കേരള വർമ്മ കേളേജിലെ അദ്ധ്യാപിക ദീപാ നിശാന്ത് എന്നിവരുമാണ് സോഷ്യൽ മീഡിയ വിഭാഗത്തിലെ മറുനാടൻ അവാർഡിന്റെ ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. മലയാളിയുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ് സോഷ്യൽ മീഡിയ എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ ഇതുവരെ ആരും ആദരിക്കുന്നത് കുറവാണ്. അതുകൊണ്ട് തന്നെയാണ് ഈ വിഭാഗത്തിൽ പുരസ്കാരം ഏർപ്പെടുത്തിയത്. മറുനാടൻ പുരസ്ക്കാരത്തിനുള്ള വോട്ടിങ് ആരംഭിച്ചപ്പോൾ ഈ വിഭാഗത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പരമ്പരാഗത കൃഷി രീതികളെയും പുതുരീതികളെയും വളർത്തികൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കൃഷിഭൂമി എന്ന ഫേസ്ബുക്ക് കൂട്ടായ്മ രൂപംകൊള്ളുന്നത്. ഫേസ്ബുക്കിൽ കൃഷിയെ കുറിച്ച് സംസാരിക്കാൻ നിരവധി ചെറിയ കൂട്ടായ്മകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഈ കൂട്ടായ്മകളിൽ അംഗങ്ങളായവരെല്ലാം ചേർന്ന് പരസ്പരം കൃഷി അറിവുകൾ കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിഭൂമി എന്ന ഫേസ്ബുക്ക് കൂട്ടായ്മ തുടങ്ങിയത്. ചെറുപ്പക്കാരുടെ വലിയ തോതിലുള്ള സാന്നിധ്യം തന്നെയാണ് ഈ ഗ്രൂപ്പിനെ വേഗത്തിൽ ഹിറ്റാക്കിയത്.
രണ്ട് വർഷം മാത്രം പ്രായമായ ഈ ഗ്രൂപ്പിൽ ഇതിനോടകം അറുപത്തി അയ്യായിരത്തിലേറെ പേർ അംഗങ്ങളായിട്ടുണ്ട്. ഫേസ്ബുക്കിലെ കൂട്ടായ്മയിൽ അംഗങ്ങളായവർ ചേർന്ന് പല സെമിനാറുകളും മറ്റും സംഘടിപ്പിച്ചിരുന്നു. സാമ്പാർ ചലഞ്ച്, സീഡേഴ്സ് ലവ് പോലുള്ള പരിപാടികൾ ഒരുക്കിയാണ് ഈ സൈബർ കൂട്ടായ്മ കൂടുതൽ ജനകീയമായത്. ഗ്രൂപ്പിൽ അംഗങ്ങളായവർ ഒരു സ്ഥലത്ത് ഒത്തുകൂടുകയും തുടർന്ന് വിത്ത് കൈമാറുകയും ചെയ്യുന്ന രീതിയാണ് ആദ്യം അവലംബിച്ചത്. പിന്നീട് ശൈലി മാറ്റി ഫേസ്ബുക്ക് പേജിൽ അങ്ങോളം ഇങ്ങോളമുള്ള അംഗങ്ങൾ പരസ്പരം വിത്ത് അയച്ചു കൊടുക്കുന്ന രീതിയും പിന്തുടർന്നു.
കർഷക സംഘങ്ങളുടെയും കാർഷികശാസ്ത്രജ്ഞരുടെയും കൃഷിഭവനുകളുടെയും കർഷകരുടെയുമെല്ലം പിന്തുണയും ഈ കൂട്ടായ്മയ്ക്കുണ്ട്. ആവശ്യക്കാർക്ക് വളവും മറ്റനുബന്ധ വസസ്തുക്കളും കൊറിയർ ചെയ്തു കൊടുക്കുകയും ചെയ്യുന്നു. മാർക്കറ്റിലുള്ളതിനെക്കാൾ വളരെക്കുറഞ്ഞ വിലയ്ക്കാണ് വിത്തുകൾ അയച്ചു കൊടുക്കുന്നത്. ഇതൊക്കെ കൃഷി ചെയ്ത് വിളവെടുക്കുന്ന ചിത്രങ്ങളും രീതിയും ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയും ചെയ്യുന്നു. ഈ ഗ്രൂപ്പിൽ അംഗങ്ങളാകുന്നവരെ സംബന്ധിച്ചിടത്തോളം അത് കണ്ണിന് കുളിർമ്മ പകരുന്ന കാഴ്ച്ച കൂടിയാണ് സമ്മാനിച്ചത്.
കൃഷിഭൂമി ഗ്രൂപ്പിന്റെ പ്രധാനലക്ഷ്യം തന്നെ പരമ്പരാഗത കൃഷിയിനങ്ങളുടെ വ്യാപനമാണ്. അന്യം നിന്നുപോകുന്ന അടത്താപ്പ്, നിത്യവഴുതന, ചതുരപ്പയർ, മരവെണ്ട എന്നീ ഇനങ്ങൾ ഉൾപ്പെടെ വെള്ളരി, തക്കാളി, മുളകുകൾ തുടങ്ങി വിവിധ ഇനം പച്ചക്കറികൾ ഇവർ കൃഷി ചെയ്യുന്നു. ഇത്തരം കൃഷികൾക്കു പിന്നിൽ കൂടുതലും ചെറുപ്പക്കാരാണെന്നതും ശ്രദ്ധേയമാണ്. ഗ്രൂപ്പിൽ പങ്കാളികൾ ആയവരിൽ ഭൂരിപക്ഷവും ചെറുപ്പക്കാരാണ്.
സർവകലാശാലകൾക്കും ദൃശ്യശ്രവ്യ മാദ്ധ്യമങ്ങൾക്കും ഇടപെടാൻ പറ്റാത്ത വിധത്തിലുള്ള ഇടപെടലാണ് ഈ കൃഷി കൂട്ടായ്മയിലുടെ സാധിച്ചെടുത്തത്. തിരുവനന്തപുരത്ത് ഏതെങ്കിലും വിളകളുടെ ഓർഗാനിക് തൈകൾ ഉണ്ടെങ്കിൽ ഈ ഫേസ്ബുക്ക് ഗ്രൂപ്പിലെ കാസർഗോഡുള്ള കർഷകരിൽ വരെ അത് എത്തിക്കാൻ സാധിച്ചു. കൃഷി ഭൂമി ഗ്രൂപ്പിൽ നിരവധി കൃഷി ഓഫീസർമാരും കൃഷി ഭവനുകളും അംഗങ്ങളാണ്. അതുകൊണ്ടുള്ള പ്രധാന നേട്ടം സർക്കാറിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് അറിയാം എന്നതാണ്. ഗ്രൂപ്പിലെ കൃഷി ഓഫീസർമാരും കൃഷി ഭവനുകളും ചേരുന്നത് സർക്കാരിൽ നിന്നും കർഷകർക്ക് ലഭിക്കാവുന്ന ആനുകൂല്യങ്ങൾ അവർക്ക് നേടിക്കൊടുക്കാൻ സഹായകരമാവുന്നു.
കൃഷിഭൂമി കൂട്ടായ്മ വിവിധ ഇടങ്ങളിൽ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. ഈ ഫേസ്ബുക്ക് ഗ്രൂപ്പ് മറുനാടന്റെ അവാർഡ് പട്ടികയിൽ ഇടംപിടിച്ചത് പുതിയ കാർഷിക സംസ്ക്കാരത്തിന്റെ പേരിലാണ്. ഈ ഗ്രൂപ്പിനെ അനുകൂലിക്കുന്നെങ്കിൽ നിങ്ങൾക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഈ മാസം 31 വരെ സോഷ്യൽ മീഡിയ വിഭാഗത്തിലെ ഫൈനൽ ലിസ്റ്റിലേക്ക് വോട്ടു രേഖപ്പെടുത്താം. ജനുവരി നാലിനാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. വായനക്കാരുടെ വോട്ടിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാകും പുരസ്ക്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. സോഷ്യൽ മീഡിയ വിഭാഗത്തിൽ അടക്കം പത്ത് വിഭാഗങ്ങളിലായാണ് മറുനാടൻ പുരസ്ക്കാരങ്ങൾ നൽകുന്നത്.
ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം റൈറ്റ് തിങ്കേഴ്സിനായി വോട്ട് ചെയ്യാം. കൂടാതെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകു. ഒരു ഇമെയിലിന് ഒരു വോട്ട് വച്ചാണ്. നിങ്ങൾ ഒരു ഇമെയിൽ വഴി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ ആ ഇമെയിൽ ഉപയോഗിച്ച് വീണ്ടും വോട്ട് ചെയ്യാൻ സാധിക്കില്ല. ഒരാൾ തന്നെ നിരവധി തവണ വോട്ട് ചെയ്യുന്നത് ഒഴിവാക്കാൻ ആണിത്.
Stories you may Like
- ഇടിച്ച കാറിനു മുകളിലേക്കു തെറിച്ചുവീണ യുവാവുമായി യാത്ര, കാർ ഡ്രൈവർ അറസ്റ്റിൽ
- രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പരസ്യപ്രതികരണം വേണ്ട
- ഉത്തർപ്രദേശിൽ വീട്ടിനുള്ളിൽ ബിജെപി നേതാവ് വെടിയേറ്റു മരിച്ച നിലയിൽ
- രണ്ടാം ഹാപ്പിനെസ് ഫെസ്റ്റിവലിന് ഒരുങ്ങി തളിപ്പറമ്പ്
- മാലദ്വീപ് സർക്കാരിനെതിരെ ദ്വീപിലെ വ്യാപാര സമൂഹവും കലിപ്പിൽ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്