നെല്ലിയാമ്പതിയിലെ കൈയേറ്റങ്ങൾ തിരിച്ചുപിടിച്ച് വനം മാഫിയയുടെ കണ്ണിൽ കരടായി; വയനാട്ടിലെ ആദിവാസി ചൂഷണത്തിനെതിരെ പ്രതികരിച്ച മനുഷ്യസ്നേഹി; മറുനാടന്റെ മികച്ച സർക്കാർ ഉദ്യോഗസ്ഥ പുരസ്ക്കാരത്തിന്റെ ഫൈനലിസ്റ്റായ വനംവകുപ്പ് ഉദ്യോസ്ഥൻ പി ധനേഷ് കുമാറിനെ അറിയാം
തിരുവനന്തപുരം: പ്രകൃതി ഒരു വരദാനം തന്നെയാണ്. അതിന് സംരക്ഷിക്കേണ്ട മനുഷ്യന്റെ ആർത്തി പരിസ്ഥിതി സന്ദുലിതാവസ്ഥയെ തകിടം മറിക്കുകയും ചെയ്യുന്നു. വനം കൈയേറ്റവും അനധികൃതമായി മാഫിയകളുടെ ഭൂമി വിൽപ്പനയുമൊക്കെയാണ് പരിസ്ഥിതിയുടെ താളം തെറ്റിക്കുന്നത്. അതിലൂടെ ജീവജാലങ്ങളുടെയും എന്തിനേറെ, മനുഷ്യരുടെ തന്നെയും നിലനിൽപ്പ് അപകടത്തിലാകുകയും ചെയ്യും.
വൻ മാഫിയകൾക്കെതിരെ പോരാടി ഇതിനു തടയിടാൻ മിക്ക ഉദ്യോഗസ്ഥരും ഭയക്കും. മാത്രമല്ല, സ്വന്തം കാര്യം നോക്കി അവർക്ക് ഒത്താശ പാടാനാകും പലരുടെയും ശ്രമം. എന്നാൽ, ഇത്തരത്തിൽ വനം കൈയേറ്റവും അനധികൃത ഭൂമി വിൽപ്പനയും തടയാനും അവർക്കെതിരെ നടപടി സ്വീകരിക്കാനും ധൈര്യം കാണിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനാണ് പി ധനേഷ് കുമാർ. ഈ ധൈര്യം തന്നെയാണ് മറുനാടൻ പുരസ്കാരത്തിനുള്ള അവസാന പട്ടികയിൽ ഇദ്ദേഹത്തിന് ഇടം നേടിക്കൊടുത്തത്.
ജനകീയ ഇടപെടൽ നടത്തുന്ന സാധാരണക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടിയാണ് ഈ വിഭാഗത്തില്‍ പുരസ്ക്കാരം പ്രഖ്യാപിച്ചത്. കൃഷി ഓഫീസർ ജോസഫ് ജോൺ തേറാട്ടിൽ, ഇടമലക്കുടി ട്രൈബൽ സ്കൂളിലെ ഏകാധ്യാപിക വിജയലക്ഷ്മി ടീച്ചർ, ആർടിഒ ആദർശ് കുമാർ നായർ, പുനലൂർ ആശുപത്രി മുൻ സൂപ്രണ്ട് ഡോ. ഷാഹിർ ഷാ എന്നിവരാണ് സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പുരസ്ക്കാര വിഭഗത്തിന്റെ ഫൈനൽ ലിസ്റ്റിൽ ധനേഷ് കുമാറിനെ കൂടാതെ ഇടം പിടിച്ചവർ.
നിലവിൽ വനം വകുപ്പിലെ അസിസ്റ്റന്റ് കൺസർവേറ്റർ ചുമതല വഹിക്കുന്ന വ്യക്തിയാണ് പി ധനേഷ് കുമാർ. ഇത് കൂടാതെ വയനാട് വൈൽഡ് ലൈഫ് വാർഡന്റെ ചുമതലയും വഹിക്കുന്നു. വനം വകുപ്പിലെ റേഞ്ച് ഓഫീസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അനധികൃത മരം മുറി തടയുന്നതിനും വനഭൂമി തിരിച്ചെടുക്കുന്നതിനും നിർണ്ണായക പങ്കു വഹിച്ച ഉദ്യോഗസ്ഥനാണ് ഈ 42കാരൻ. നെല്ലിയാമ്പതി ഡിഎഫ്ഒ എന്ന നിലയിൽ പ്രവർത്തിച്ചപ്പോൾ തന്റെ ശക്തമായ നിലപാടുകൊണ്ട് ശ്രദ്ധേയനായ ഉദ്യോഗസ്ഥനായിരുന്നു പി ധനേഷ് കുമാർ.
പശ്ചിമഘട്ടത്തിലെ ജൈവപ്രാധാന്യമുള്ള പ്രദേശങ്ങളിൽ ഒന്നായ നെല്ലിയാമ്പതിയിലെ വനഭൂമി സംരക്ഷിക്കുന്നതിനും വർഷങ്ങളായി നടക്കുന്ന കയ്യേറ്റങ്ങൾ കണ്ടെത്തി നിയമ പോരാട്ടങ്ങളിലൂടെ ഒഴിപ്പിക്കുന്നതിനും ആയിരക്കണക്കിന് ഏക്കർ വനഭൂമി തിരിച്ചു പിടിക്കുന്നതിനും അസാമാന്യമായ ധൈര്യവും അർപ്പണവും കാണിച്ച് മറ്റുള്ളവർക്ക് മാതൃകയായ വ്യക്തിത്വമാണ് ഇദ്ദേഹം. ധനേഷ് കുമാർ നെല്ലിയാമ്പതിയിൽ ഡിഎഫ്ഒ ആയി വന്നശേഷമാണ് മുപ്പതിലേറെ വർഷങ്ങളായി അവിടെ നടക്കുന്ന വനംകയ്യേറ്റവും അനധികൃത ഭൂമി വിൽപ്പനയും കണ്ടെത്തിയതും രേഖകളെല്ലാം സർക്കാരിന് മുന്നിൽ ഹാജരാക്കി തോട്ടങ്ങൾ ഏറ്റെടുക്കാൻ നടപടി തുടങ്ങിയതും.
ഇതിനിടെ പലതവണ വനംമാഫിയയുടെ വധാശ്രമങ്ങളും ഭീഷണിയും നേരിട്ടെങ്കിലും രണ്ടായിരത്തിലേറെ ഏക്കർ വനഭൂമി കയ്യേറ്റം ഒഴിപ്പിച്ചു തിരിച്ചെടുത്ത ശേഷമാണ് ധനേഷ് കുമാർ നെല്ലിയാമ്പതി വിട്ടത്. വനംകയ്യേറ്റങ്ങൾ കണ്ടെത്തിയതിനും ആയിരക്കണക്കിന് ഏക്കർ വനഭൂമി തിരിച്ചു പിടിച്ചതിനും സംസ്ഥാന സർക്കാരിന്റേതുൾപ്പെടെയുള്ള അംഗീകാരങ്ങളും ജനകീയാംഗീകാരങ്ങളും ധനേഷിനെ തേടിയെത്തിയിട്ടുണ്ട്.
പട്ടികവർഗ ഭവനരഹിതരില്ലാത്ത വയനാട് എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലും ധനേഷ് കുമാർ നടത്തിയ പോരാട്ടങ്ങൾ ജനങ്ങളുടെ അംഗീകാരം പിടിച്ചുപറ്റിയതായിരുന്നു. വീടുകളിലെ സൗകര്യങ്ങളുടെ കാര്യത്തിൽ അലംഭാവം കാട്ടിയ കരാറുകാർക്കെതിരെ ധനേഷ് കുമാർ നൽകിയ പരാതി പരിഗണിച്ച് മന്ത്രി പി കെ ജയലക്ഷ്മി നടപടി സ്വീകരിച്ചിരുന്നു.
പ്രകൃതി ചൂഷണം വർധിച്ചുവരുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും അതിനെതിരെ പ്രതികരിക്കുകയുമാണ് യുവതലമുറ ചെയ്യേണ്ടതെന്നുമുള്ള തിരിച്ചറിവാണു വേണ്ടതെന്ന നിലപാടുകാരനാണ് ധനേഷ് കുമാർ. മലനിരകളും കുന്നുകളും വയലുകളും ഓരോ ദിവസവും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. വൈകുന്നേരം നാം കണ്ട കുന്നുകൾ നേരം പുലരുമ്പോഴേക്കും അപ്രത്യക്ഷമാവുന്നു. അത്രയധികം ഭീതിദമായ രീതിയിലാണ് പ്രകൃതിയെ മനുഷ്യർ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു പരിഹാരം കാണാൻ പുതിയ തലമുറയ്ക്കുമാത്രമേ കഴിയൂ. മിക്കയിടത്തും അനിയന്ത്രിതമായ രീതിയിൽ ക്വാറികൾ വളർന്നുകഴിഞ്ഞു. അവശേഷിക്കുന്ന മരങ്ങളും കുന്നുകളും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം യുവാക്കളും വിദ്യാർത്ഥികളും ഏറ്റെടുക്കണമെന്നാണ് ധനേഷ് കുമാർ പറയുന്നത്.
വനം വകുപ്പിലെ റേഞ്ച് ഓഫീസർ തസ്തികയിൽ നിന്നും ഇന്നത്തെ നിലയിലേക്ക് അദ്ദേഹം വളർന്നത് പ്രകൃതിയോടുള്ള സ്നേഹം കൊണ്ടാണ്. വനത്തിന്റെ സ്പന്ദനം അറിയുന്ന ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ആദിവാസി സമൂഹത്തെയും വനസംരക്ഷണത്തിനായി കൂട്ടുപിടിച്ചു. അട്ടാപ്പാടിയിലെ കഞ്ചാവ് മാഫിയക്കെതിരെയും പോരാടാൻ ജോലി ചെയ്ത വേളയിൽ ധനേഷ് കുമാറിന് സാധിച്ചു. പ്രകൃതി സംരക്ഷണത്തിനായി നിലപാട് സ്വീകരിച്ചതിന്റെ പേരിൽ നിരവധി പുരസ്ക്കാരങ്ങളും ഈ ഉദ്യോഗസ്ഥനെ തേടിയെത്തിയിട്ടുണ്ട്.
കടുവാ സംരക്ഷണത്തിന് വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി ഏർപ്പെടുത്തിയ ടൈഗർ പ്രൊട്ടക്ഷൻ അവാർഡ്(2005), വനസംരക്ഷണത്തിന് മുഖ്യമന്ത്രിയുടെ സ്വർണ്ണമെഡൽ(2006) തുടങ്ങി നിരവധി പുരസ്ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. വയനാട് വന്യജീവി സങ്കേതത്തിൽ പുതുതായി രണ്ട് സസ്യവർഗ്ഗങ്ങളുടെ കണ്ടുപിടിത്തത്തിന്റെ പ്രേരകശക്തിയായും ധനേഷ് കുമാർ ഉണ്ടായിരുന്നു. ഇങ്ങനെ സത്യസന്ധതയോടെ ജോലി ചെയ്യുന്ന ഈ പ്രകൃതി സംരക്ഷകനാണോ നിങ്ങൾ വോട്ടു ചെയ്യുന്നത്? ധനേഷ് കുമാറിന് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം.
കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകു. ഒരു ഇമെയിലിന് ഒരു വോട്ട് വച്ചാണ്. നിങ്ങൾ ഒരു ഇമെയിൽ വഴി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ ആ ഇമെയിൽ ഉപയോഗിച്ച് വീണ്ടും വോട്ട് ചെയ്യാൻ സാധിക്കില്ല. ഒരാൾ തന്നെ നിരവധി തവണ വോട്ട് ചെയ്യുന്നത് ഒഴിവാക്കാൻ ആണിത്.
Stories you may Like
- ഐബി കണ്ടെത്തുന്നതുകൊച്ചിയിലെ സ്വർണ്ണ കടത്തിലെ കോടീശ്വര വഴികൾ
- ചെയ്യാത്ത ബൈക്ക് സറ്റണ്ടിന് വിദ്യാർത്ഥിയെ കുറ്റക്കാരനാക്കി
- തൃണമൂൽ നേതാക്കളുടെ അറസ്റ്റ്: എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാതിക്രമ കേസ്
- യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്;
- മുഖ്യമന്ത്രിയും മന്ത്രിമാരും അസംബ്ലി മണ്ഡലങ്ങളിൽ പര്യടനം നടത്തും
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍