ആദിവാസി കുട്ടികൾക്ക് അക്ഷരം പകരാൻ കാടു കയറി; 18 വർഷം അവരിൽ ഒരാളെ പോലെ ജീവിതം; അങ്കണവാടിക്കു മുമ്പേ വിദ്യാഭ്യാസം നിലയ്ക്കുന്ന നൂറോളം കുട്ടികളെ പത്താം ക്ലാസ് കടത്തി; മറുനാടൻ അവാർഡ് ഫൈനലിസ്റ്റായ വിജയലക്ഷ്മി ടീച്ചറുടെ ജീവിതം ഇങ്ങനെ
ഇടുക്കി: മറുനാടൻ മലയാളി നൽകുന്ന പത്ത് പ്രധാന അവാർഡുകളിൽ ഏറ്റവും പ്രധാനപ്പെട്ട പുരസ്ക്കാരങ്ങളിൽ ഒന്നാണ് നിസ്വാർത്ഥമായി സാമൂഹ്യ സേവനം നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കായി നൽകുന്ന പുരസ്ക്കാരം. ഈ വിഭാഗത്തിലെ അന്തിമ ലിസ്റ്റിൽ ഇടംപിടിച്ച അഞ്ച് പേർ ഒന്നിനൊന്ന് മികച്ചവരുമാണ്. എന്നാൽ, അക്ഷരാഭ്യാസം ലഭിക്കാതെ പോകുമായിരുന്ന മണ്ണിന്റെ മക്കൾക്ക് വിദ്യപകർന്നു നൽകി ദൈവിക പരിവേഷം ലഭിച്ചിരിക്കുന്ന ഒരു അദ്ധ്യാപികയും ഈ പുരസ്ക്കാര പട്ടികയിൽ മത്സരിക്കുന്നുണ്ട്. ആദിവാസി മേഖലയായ ഇടമലക്കുടിയിലെ ഏകാധ്യാപക സ്കൂളിലെ അദ്ധ്യാപികയായ വിജയലക്ഷ്മി ടീച്ചറാണത്. അധികം ആരും അറിയപ്പെടാത്ത ടീച്ചറുടെ സേവനം എത്ര സ്തുതിച്ചാലും മതിയാകാത്തതാണ്.
വനംവകുപ്പ് ഉദ്യോഗസ്ഥൻ പി ധനേഷ് കുമാർ, ആർടിഒ ആദർശ് കുമാർ നായർ, പുനലൂർ ആശുപത്രി മുൻ സൂപ്രണ്ട് ഡോ. ഷാഹിർ ഷാ, കൃഷി ഓഫീസർ ജോസഫ് ജോൺ തേറാട്ടിൽ എന്നിവർക്കൊപ്പമാണ് ഇടമലക്കുടി ട്രൈബൽ സ്കൂളിലെ ഏകാധ്യാപിക വിജയലക്ഷ്മി ടീച്ചറും പുരസ്ക്കാര ലിസ്റ്റിൽ ഇടംപിടിച്ചത്. ആദിവാസി കുഞ്ഞുങ്ങൾക്ക് ദൈവതുല്യയായ ഈ അദ്ധ്യാപികയുടെ ജീവിതം ഇങ്ങനെയാണ്..
ഈറ്റയിലകൾ ഈർക്കിൽ കഷണങ്ങളാൽ കൂട്ടിയിണക്കിയുണ്ടാക്കിയ മറയുടെ ഇരുപുറത്തും മണ്ണ് കുഴച്ചുതേച്ചുണ്ടാക്കിയ ഭിത്തിയിൽ തീർത്ത കുടിലിൽ 18 വർഷം ഒറ്റയ്ക്ക് താമസിച്ചാണ് വിജയലക്ഷ്മിയെന്ന ഏകാധ്യാപക സ്കൂൾ ടീച്ചർ ഇടമലക്കുടിയിലെ കുട്ടികൾക്ക് അക്ഷരാഭ്യാസം പകർന്ന് മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയർത്തിയത്. ബാല്യം വിട്ടുമാറാത്ത രണ്ട് മക്കളെ വീട്ടുകാരുടെ കൈകളിലേൽപിച്ച് കാടിനു നടുവിലെ ആദിവാസി വിഭാഗക്കാരുടെ ഇടയിലേയ്ക്ക് കടന്നുചെന്നപ്പോൾ ആദ്യം ആശങ്കയായിരുന്നെങ്കിലും അവരുടെ സ്നേഹവും ദുരിതവും നാടിന്റെ ആവശ്യവും കണ്ടറിഞ്ഞപ്പോൾ അതൊരു ഇഷ്ടമായി മാറി. ഇല്ലായ്മകളും ദുർഘടാവസ്ഥയും ചുറ്റും നിരന്നപ്പോഴും തളരാതെ കർത്തവ്യനിരതയായി നീങ്ങുന്ന വിജയലക്ഷ്മി ടീച്ചറിന്റെ സേവനമനോഭാവം ഇടമലക്കുടിയിലെ നൂറിലധികം കുട്ടികളെ പത്താം ക്ലാസ് വരെയെങ്കിലും കടത്തിവിടാൻ കരുത്തായി. അങ്കണവാടികൾപോലും അദ്ധ്യാപകരില്ലാതെ അനാഥമായ അവസ്ഥയിൽ കിടക്കവെയാണ് സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയുടെ തലവര മാറ്റിയെഴുതാൻ വിജയലക്ഷ്മിക്ക് നിയോഗമുണ്ടായത്.
മൂന്നാറിൽനിന്നു 22 കിലോമീറ്റർ അകലെനിന്നു പെട്ടിമുടി വരെ ജീപ്പിലെത്തി അവിടെനിന്നു 18 കിലോമീറ്റർ കാടിനുള്ളിലൂടെ നടന്നാൽ ഇടലിപ്പാറയെന്ന ആദിവാസി കുടിയിലെത്താം. വനത്തിനുള്ളിലൂടെ ഏകദേശം മൂന്നര മണിക്കൂറോളം കാൽനടയായി സഞ്ചരിക്കണം. അവിടെയാണ് തന്റെ കർമമണ്ഡലമെന്നു വിജയലക്ഷ്മി തിരിച്ചറിഞ്ഞത് ഊരുകളിലെ വലിയ മാറ്റത്തിനാണ് വഴിതെളിച്ചത്. കൂലിപ്പണിക്കാരനായ രാജുവിനും രണ്ടരയും അഞ്ചും വയസുള്ള ആൺമക്കളുമൊത്ത് അടിമാലിക്കടുത്ത് കത്തിപ്പാറയിൽ താമസിക്കുമ്പോഴാണ് വിജയലക്ഷ്മിക്ക് ഇടമലക്കുടിയിലെ ഏകാധ്യാപക വിദ്യാലയത്തിൽ ജോലിയെന്ന വാഗ്ദാനമെത്തിയത്. രാജുവിന് വല്ലപ്പോഴും മാത്രം കിട്ടുന്ന കൂലിപ്പണി കൊണ്ട് അർധപട്ടിണിയിൽ കഴിയവേ, പ്രതികൂല സാഹചര്യത്തിലും ജോലിക്ക് പോകാൻ വിജയലക്ഷ്മി തയാറാകുകയായിരുന്നു.
രണ്ടര വയസുകാരനായ മകനുമൊത്തായിരുന്നു ഇടമലക്കുടിയിലെത്തിയത്. ആദിവാസികളായ ഏതാനുംപേർ മൂന്നാറിലെത്തി, അവരുടെ സംരക്ഷണത്തിലാണ് അമ്മയെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടുപോയത്. ജീപ്പെത്തുന്ന പെട്ടിമുടിയിൽനിന്നും ഇടിപ്പാറയിലേയ്ക്കും തിരിച്ചും ഇന്നും ടീച്ചർക്ക് ആദിവാസികൾ കൂട്ടുണ്ടാകുമെന്നത് അവരുടെ സ്നേഹത്തിന്റെ തെളിവായി നിലനിൽക്കുന്നു. അങ്കണവാടികളും ഏകാധ്യാപക വിദ്യാലയങ്ങളും പലതുമുണ്ടെങ്കിലും അദ്ധ്യാപകരാരും ജോലി ചെയ്യാൻ തയാറാകാത്ത സാഹചര്യത്തിലാണ് വിജയലക്ഷ്മി ദൗത്യം ഏറ്റെടുത്തത്. 750 രൂപ പ്രതിമാസ വേതനത്തിലാണ് ജോലിയിൽ പ്രവേശിച്ചത്.
ദുഷ്കരമായ യാത്രയും വിറങ്ങലിപ്പിക്കുന്ന കാലാവസ്ഥയും കോടമഞ്ഞും ആനയും കാട്ടുപോത്തുമുൾപ്പെടെയുള്ള കാട്ടുമൃഗങ്ങളുടെ വിഹാരവുമെല്ലാം അവിടെ താമസിച്ചു പഠിപ്പിക്കാൻ തടസങ്ങളായിരുന്നു. കായ്കനികൾ ഉൾപ്പെടെ മനസിനിണങ്ങാത്ത ഭക്ഷണവും. എന്നാൽ തങ്ങളുടെ മക്കളെ പഠിപ്പിക്കണമെന്ന ഊരുമൂപ്പൻ അടക്കമുള്ള ഗോത്രവർഗക്കാരുടെ സ്നേഹമസൃണമായ അപേക്ഷ വിജയലക്ഷ്മിയെ അവിടെ പടിച്ചു നിർത്തി. 2500-ഓളം മാത്രം ജനസംഖ്യയുള്ള ഇടമലക്കുടിയിലെ മുതുവാൻ വിഭാഗക്കാർക്ക് അങ്ങനെ ഒരു ടീച്ചറെ പതിച്ചുകിട്ടി. ആദ്യമൊക്കെ ടീച്ചറെ കണ്ടാൽ ഓടിയിരുന്ന കുട്ടികളെ പുറംലോകവുമായി ബന്ധപ്പെടുന്നവരായി മാറ്റിയെടുക്കുകയെന്ന ലക്ഷ്യവും വിജയലക്ഷ്മിക്കുണ്ടായിരുന്നു. ആറ് മാസക്കാലത്തെ ജീവിതത്തിനുശേഷം മൂന്നു വയസുകാരനായ ഇളയ മകനെ വീട്ടിൽത്തന്നെ കൊണ്ടാക്കി.
ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ഒരിക്കൽ മാത്രം അവരെ കാണാനെത്തുകയാണ് പതിവ്. ഏതാണ്ട് രണ്ട് ദശാബ്ദത്തോളം നീളുന്ന സേവനത്തിനിടെ ഇടമലക്കുടിയുടെ ചരിത്രത്തിന്റെതന്നെ ഭാഗമായി ടീച്ചർ മാറി. ഇക്കാലയളവിൽ നൂറിലധികം കുട്ടികളെ പത്താം ക്ലാസ് വരെ പഠിപ്പിച്ചും ബാഹ്യലോകത്തിനിണങ്ങിയ വിധം രൂപപ്പെടുത്തി. നാൽപതോളം കുട്ടികൾക്ക് ഉപരിപഠനത്തിന് വഴിയൊരുക്കി. രണ്ട് കൂട്ടികൾ ബിരുദ പഠനം പൂർത്തിയാക്കി. ടീച്ചറുടെ ശിഷ്യരിൽ പലരും ട്രൈബൽ പ്രമോട്ടർമാരായും മറ്റും ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്. ഇതിനിടെ വേതനം 3000 ആയും അടുത്തിടെ 5000 ആയും ഉയർത്തി നൽകി. എന്നാൽ 18 വർഷമായി സർക്കാറിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും വിജയലക്ഷ്മിക്ക് സ്ഥിരജോലി നൽകണമെന്ന സാമൂഹ്യപ്രവർത്തകരുടെ ആവശ്യം ഇനിയും സാക്ഷാൽകരിക്കപ്പെട്ടിട്ടില്ല.
ടീച്ചറുടെ കഥയറിഞ്ഞ് കഴിഞ്ഞ വർഷം ഫോറസ്റ്റ് വകുപ്പിലെ ഒരു ഉദ്യേഗസ്ഥൻ ഭർത്താവ് രാജുവിന് ഇടമലക്കുടിയിൽ താൽകാലിക വാച്ചറായി ജോലി വാങ്ങിക്കൊടുത്തിട്ടുണ്ട്. മൂത്ത മകൻ രാഹുൽ എം കോം പാസായി. ഇളയ മകൻ രാജ്കുമാർ ഒന്നാം വർഷ കമ്പ്യൂട്ടർ ബിരുദ വിദ്യാർത്ഥിയാണ്. ഇരുവരും കത്തിപ്പാറയിൽത്തന്നെ താമസിക്കുന്നു. കഴിഞ്ഞ വർഷം ഇടലിപ്പാറവരെ വനംവകുപ്പ് വഴി വെട്ടിയതിനാൽ വേനൽക്കാലത്ത് ജീപ്പ് യാത്ര കഴിയും. എന്നാൽ മഴ പെയ്താൽ പഴയ അവസ്ഥയിൽ കാൽനട ശരണം.
കുടുംബത്തിന്റെ സുഖം നോക്കാതെ കാടിനുള്ളിൽ കഴിഞ്ഞ് ആദിവാസികളെ സാക്ഷരരാക്കിയെങ്കിലും യുവത്വത്തിന്റെ നല്ല പങ്കും ആദിവാസി കുട്ടികളുടെ ഉന്നമനത്തിന് മാറ്റിവച്ച വിജയലക്ഷ്മിക്ക് നല്ലൊരു പരിഗണന പോലും സർക്കാരിൽനിന്ന് ലഭിച്ചിട്ടില്ല. ചില സംഘടനകൾ ടീച്ചറെ പുരസ്കാരം നൽകി ആദരിച്ചു. കാടിനുള്ളിലെ സേവനം പുറത്തറിയാൻ ഇടമലക്കുടിയിൽ ചിലയിടത്ത് മാത്രം ഇപ്പോൾ ലഭിക്കുന്ന മൊബൈൽ റേഞ്ച് മാത്രം മതിയാകില്ല. അതിന് കണ്ണ് തുറന്നു കാണാൻ അധികാരികൾ തയാറാകണം. ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി ജീവിതം ഒഴിഞ്ഞവച്ച ഈ പ്രിയ അദ്ധ്യാപികയ്ക്കാണ് നിങ്ങളുടെ വോട്ടെങ്കിൽ ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തുക.
കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകു. ഒരു ഇമെയിലിന് ഒരു വോട്ട് വച്ചാണ്. നിങ്ങൾ ഒരു ഇമെയിൽ വഴി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ ആ ഇമെയിൽ ഉപയോഗിച്ച് വീണ്ടും വോട്ട് ചെയ്യാൻ സാധിക്കില്ല. ഒരാൾ തന്നെ നിരവധി തവണ വോട്ട് ചെയ്യുന്നത് ഒഴിവാക്കാൻ ആണ് ഇത്തരമൊരു സംവിധാനം.
Stories you may Like
- ഐബി കണ്ടെത്തുന്നതുകൊച്ചിയിലെ സ്വർണ്ണ കടത്തിലെ കോടീശ്വര വഴികൾ
- ചെയ്യാത്ത ബൈക്ക് സറ്റണ്ടിന് വിദ്യാർത്ഥിയെ കുറ്റക്കാരനാക്കി
- യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്;
- മുഖ്യമന്ത്രിയും മന്ത്രിമാരും അസംബ്ലി മണ്ഡലങ്ങളിൽ പര്യടനം നടത്തും
- മനുഷ്യ- വന്യ ജീവി സംഘർഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്