ജേക്കബ് തോമസ്... പ്രശാന്ത്... അനുപമ... ശ്രീജിത്ത്... രാജമാണിക്യം: എന്തുകൊണ്ട് ഇവരെ ഞങ്ങൾ സെലക്ട് ചെയ്തു? നിങ്ങൾ ഇവരിൽ ആരെ തെരഞ്ഞെടുക്കും?
ടീം മറുനാടൻ
തിരുവനന്തപുരം: ജനങ്ങളുടെ മനസിൽ എക്കാലവും നിൽക്കുന്നത് അവർക്കു നന്മ ചെയ്യുന്ന, അവർക്കു വേണ്ടി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരാകും. പൊതുജനസേവനത്തിനു വേണ്ടി നിയമതിരാകുന്ന ഉദ്യോഗസ്ഥരിൽ പലരും പിന്നീട് പൊതുജനത്തെ മറക്കുന്ന കാഴ്ചകളാണ് കാണാൻ കഴിയുന്നത്. എന്നാൽ, തങ്ങളുടെ ഉത്തരവാദിത്വം ജനങ്ങളെ സേവിക്കുകയാണെന്നു മനസിലാക്കുകയും അവർക്കു വേണ്ടി അഹോരാത്രം പണിയെടുക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ ജനങ്ങൾ സ്‌നേഹിക്കുക തന്നെ ചെയ്യും. തലയ്ക്കു മുകളിൽ തൂങ്ങുന്ന വാളിനെ തൃണവദ്ഗണിച്ച് ജനസേവനം നടത്തുന്ന ഒരുപിടി ഉദ്യോഗസ്ഥരാണ് സിവിൽ സർവീസ് വിഭാഗത്തിലെ പുരസ്‌കാരത്തിന്റെ അവസാന റൗണ്ടിലേക്ക് മറുനാടൻ മലയാളി തെരഞ്ഞെടുത്തത്.
നട്ടെല്ല് അൽപ്പം പോലും വളയ്ക്കാതെ സത്യത്തിന് വേണ്ടി നിലനിൽക്കുന്ന ഐപിഎസ് ഉദ്യോസ്ഥൻ ജേക്കബ് തോമസ്, വ്യത്യസ്ത പ്രവർത്തനങ്ങൾക്കൊണ്ട് ശ്രദ്ധ നേടിയ യുവ ഐഎഎസ് ഉദ്യോഗസ്ഥൻ കോഴിക്കോട് കളക്ടർ പ്രശാന്ത് നായർ, ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ കസേരയിൽ ഇരുന്ന് നിയമലംഘകരായ ഉന്നത സ്ഥാപനങ്ങളെ പോലും വിറപ്പിച്ച ടി വി അനുപമ, ഹാരിസൺ മലയാളം പ്ലാന്റേഷനെ മുട്ട് കുത്തിച്ച എറണാകുളം കളക്ടറും ലാൻഡ് അഡൈ്വസറും ആയ രാജമാണിക്യം, ഓൺലൈൻ പെൺവാണിഭവും ഭൂമാഫിയ ഇടപെടലുകളും കുട്ടിക്കടത്തും മനുഷ്യാവകാശ പ്രശ്‌നങ്ങളും ഒക്കെ ഉയർത്തിക്കാട്ടി ജനശ്രദ്ധ നേടിയ ഐജി എസ് ശ്രീജിത്ത് എന്നിവരാണു പുരസ്‌കാരത്തിന് അവസാന റൗണ്ടിലുള്ളത്.
പ്രവർത്തന മികവും വിവിധ മേഖലകളിൽ നിന്നുള്ള നിർദേശങ്ങളും പരിഗണിച്ചണ് അവസാനറൗണ്ടിലേക്കുള്ള അഞ്ചു പേരെ മറുനാടൻ മലയാളി തെരഞ്ഞെടുത്തത്. സിവിൽ സർവീസ് അവാർഡ് വിഭാഗത്തിൽ ഇടംപിടിച്ച അഞ്ച് പേരും അവരുടെ കർമ്മ മണ്ഡലങ്ങളിൽ തിളങ്ങി നിന്നവരാണ്.
14 ാം തീയതി തിങ്കളാഴ്ച മുതൽ 31 ാം തീയതി വ്യാഴാഴ്ച വരെ 18 ദിവസമാണ് വോട്ടിങ് കൊടുക്കുന്നത്. ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം പത്ത് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകു. ഒരു ഇമെയിലിന് ഒരു വോട്ട് വച്ചാണ്. നിങ്ങൾ ഒരു ഇമെയിൽ വഴി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ ആ ഇമെയിൽ ഉപയോഗിച്ച് വീണ്ടും വോട്ട് ചെയ്യാൻ സാധിക്കില്ല. ഒരാൾ തന്നെ നിരവധി തവണ വോട്ട് ചെയ്യുന്നത് ഒഴിവാക്കാൻ ആണിത്.
ജനുവരി നാലിനാണ് അവാർഡ് പ്രഖ്യാപിക്കുന്നത്. അവാർഡ് പ്രഖ്യാപനത്തിന് ശേഷം ഏതാനും ആഴ്ചകൾക്കുള്ളിൽ തിരുവനന്തപുരത്ത് വച്ച് തന്നെ പുരസ്‌കാരങ്ങൾ സമ്മാനിക്കും.
ആരുടെയും മുന്നിൽ തലകുനിക്കാത്ത ഉദ്യോഗസ്ഥൻ
അടുത്തിടെ ഏറ്റവുമധികം വാർത്തകളിൽ നിറഞ്ഞ ഉദ്യോഗസ്ഥനാണു ഡിജിപി ജേക്കബ് തോമസ്. അഴിമതിക്കെതിരെ കർശന നിലപാടുകൾ സ്വീകരിച്ചതിനു ഭരണതലത്തിൽ നിന്ന് പ്രതികൂല നടപടികൾ നിരവധിതവണ അദ്ദേഹത്തിനു നേരിടേണ്ടി വന്നു. അഴിമതിക്കെതിരെ നട്ടെല്ല് വളയ്ക്കാതെ പോരാടിയ ഈ ഉദ്യോഗസ്ഥന്റെ സേവനമികവാണ് അവാർഡിനു പരിഗണിക്കാൻ കാരണം.
വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ ഭരണാധികാരികളുടെ കണ്ണിൽ കരടാകുകയായിരുന്നു അദ്ദേഹം. നിയമം ചൂണ്ടിക്കാട്ടിയ വഴിയെ ധൈര്യമായി മുന്നോട്ടു നീങ്ങിയ അദ്ദേഹത്തെ ആദ്യം വിജിലൻസിൽ നിന്നു സ്ഥലം മാറ്റി. തുടർന്ന് മാഫിയകൾക്കെതിരെ ശക്തമായ ഫയർഫോഴ്‌സ് മേധാവി സ്ഥാനത്തു നിന്നും മാറ്റുകയാണ് ഉണ്ടായത്. എന്നാൽ സർക്കാറിന്റെ തെറ്റായ നടപടി ചൂണ്ടിക്കാട്ടി താൻ നട്ടെല്ല് വളയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ആവർത്തിച്ച അദ്ദേഹം മറ്റ് സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെല്ലാം മാതൃകയാണ്.
വിഷവിതരണ മാഫിയയുടെ ഉറക്കം കെടുത്തിയ പെൺകുട്ടി
നിറപറയുടെ മായം കലർത്തലിനെതിരെ പ്രതികരിച്ചും വിഷപച്ചക്കറി തടയാൻ നടപടി എടുത്തുമാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അനുപമ ഐഎഎസ് ശ്രദ്ധ നേടിയത്. അനുപമയുടെ ധീരമായ നടപടി എല്ലാവരുടെയും കൈയടി നേടാൻ സഹായിക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ ഭരണവർഗത്തിന്റെ എതിർപ്പിന് ഇരയായ അനുപമയ്ക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ ശക്തമായ കാമ്പയിൻ നടന്നു എന്നതും ഇവരുടെ ജനകീയതയുെട തെളിവായി. ഇക്കാരണം കൊണ്ടാണ് ഇവർ മറുനാടന്റെ അവാർഡ് ലിസ്റ്റിൽ ഇടംപിടിച്ചതും.
കേരളീയരെ വിഷം തീറ്റിക്കുന്നവർക്കെതിരെ കർശന നിലപാട് സ്വീകരിച്ച ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണർ ടി വി അനുപമ പിന്നീട് പല പ്രമുഖരുടെയും കണ്ണിലെ കരടായി മാറി. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ വിൽപ്പനക്കെത്തിക്കുന്ന പച്ചക്കറികളിലെ വിഷാംശങ്ങൾ വ്യാപകമായ സാഹചര്യത്തിൽ പരിശോധനയും മറ്റുമായി കർശന നിലപാട് സ്വീകരിച്ച ടി വി അനുപമ തുടർന്ന് കേരളത്തിലെ ഒരു വമ്പൻ ബ്രാൻഡിന് എതിരെ തന്നെ നിലപാടെടുക്കുകയായിരുന്നു. പാക്ക് ചെയ്ത ഭക്ഷ്യോൽപ്പന്ന നിർമ്മാണ രംഗത്തെ പ്രമുഖരായ നിറപറയുടെ തട്ടിപ്പാണ് ടി വി അനുപമയുടെ വെളിപ്പെടുത്തലിലൂടെ പുറംലോകം അറിഞ്ഞത്. നിറപറയുടെ കറിപ്പൊടികളിലെ മൂന്ന് ബ്രാൻഡിൽ മായം കണ്ടെത്തിയതിനെ തുടർന്ന് വിപണിയിൽ നിരോധനവും ഏർപ്പെടുത്തിയിരുന്നു. ഭീഷണിയും വക്കീൽ നോട്ടീസുകളും നിർലോഭം ലഭിച്ചെങ്കിലും വിഷ ഭക്ഷ്യവസ്തുക്കളെ ഉന്മൂലനം ചെയ്യാനുള്ള പോരാട്ടത്തിലാണ് അനുപമ.
കോഴിക്കോട്ടെ ജനകീയനായ കലക്ടർ ബ്രോ
കോഴിക്കോടിന്റെ സ്വന്തം ബ്രോയാണു തിരുവനന്തപുരത്തുകാരനായ പ്രശാന്ത് നായർ ഐഎഎസ്. കോഴിക്കോട് ജില്ലയിലെ ജനകീയ കലക്ടർ. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന ഈ ഉദ്യോഗസ്ഥൻ കുട്ടികൾക്കും മുതിർന്നവർക്കും പ്രിയപ്പെട്ട വ്യക്തികൂടിയാണ്. കളക്ടർ ബ്രോ എന്ന് പോലും വിളിക്കാവുന്ന വിധത്തിൽ ജനസമ്മതനായ ഉദ്യോഗസ്ഥനായി മാറി അദ്ദേഹം. കോഴിക്കോട് നഗരത്തിൽ സുലൈമാനി പദ്ധതി അടക്കം നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു അദ്ദേഹം കൈയടി നേടിയിരുന്നു.
ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് എന്നും കോഴിക്കോടിനു വേണ്ടി മുൻപന്തിയിൽ നിലകൊണ്ടതാണ് പുരസ്‌കാര പട്ടികയുടെ അന്തിമഘട്ടത്തിലെത്താൻ പ്രശാന്തിനെ സഹായിച്ചത്. കോഴിക്കോട് നഗരത്തിൽ പണമില്ലാത്തതിന്റെ പേരിൽ ആരും വിശന്നിരിക്കരുത്. അതായിരുന്നു ഓപ്പറേഷൻ സുലൈമാനി പദ്ധതി. ജില്ലാ കളക്ടർ പ്രശാന്ത് നായർ ആവിഷ്‌കരിച്ച പദ്ധതി വിജയകരമായി തുടർന്ന് പോകുന്നു. ആവശ്യത്തിന് ഓട്ടോ കിട്ടുക എന്നത് എല്ലാരുടേയും പ്രശ്‌നമാണ്. ഏയ് ഓട്ടോ എന്ന മൊബൈൽ ആപ് ആണ് പ്രശാന്ത് നായർ കോഴിക്കോട്ടുകാർക്ക് മുന്നിൽ വച്ചത്. നിങ്ങളുടെ 'വിരൽത്തുമ്പിൽ' എത്തും ഓട്ടോറിക്ഷ. മോഹൻലാൽ സിനിമയിലെ ഡയലോഗായ സവാരിഗിരി കോഴിക്കോട്ടെ കുട്ടികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കാനുള്ള കളക്ടറുടെ പദ്ധതിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ജില്ലാ കളക്ടർ ഏവർക്കും എപ്പോഴും സമീപിക്കാവുന്ന ഒരാളാണ്. അതുകൊണ്ട് തന്നെയാണ് 'കളക്ടർ ബ്രോ' എന്ന് ഫേസ്‌ബുക്കിലെ വിളിപ്പേര് അദ്ദേഹത്തിനു ലഭിച്ചതും. നല്ലതും വ്യത്യസ്തവും ആയ പദ്ധതികളാണ് അദ്ദേഹം കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്നത്. ഇങ്ങനെയുള്ള ഒരു കളക്ടറോട് ആരാധനതന്നെയാണു കോഴിക്കോടു നിവാസികൾക്കുള്ളത്.
സത്യത്തിനു മുന്നിൽ വിട്ടുവീഴ്ചകളില്ലാത്ത ഐപിഎസുകാരൻ
മനുഷ്യക്കടത്ത് വിഷയം ശ്രദ്ധയിൽ കൊണ്ടുവന്ന ഐജി ശ്രീജിത്ത് തന്റെ കർമമേഖലയിലെ മികച്ച പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണു മറുനാടൻ അവാർഡ് പട്ടികയിൽ ഇടംപിടിച്ചത്. ഓൺലൈൻ പെൺവാണിഭ റാക്കറ്റിനെ പുറത്തുകൊണ്ടുവന്നതും ക്രൈംബ്രാഞ്ച് മേധാവിയായ ശ്രീജിത്തിന്റെ ഇടപെടലാണ്. സുപ്രധാനമായ ഈകേസ് പുറത്തുകൊണ്ടുവന്നത് അടക്കമുള്ള കാര്യങ്ങളാണ് ശ്രീജിത്ത് അവാർഡ് ലിസ്റ്റിൽ ഇടംപടിക്കാൻ കാരണമായത്.
മുഖം നോക്കാതെ നടപടി എടുത്തതിനു രാഷ്ട്രീയക്കാരുടെ ശത്രുവായി മാറിയതിനെ തുർന്ന് ശ്രീജിത്തിനെ നാലുകൊല്ലം ക്രിമിനൽ ചുമതലയിൽ നിന്നും മാറ്റി നിർത്തുകവരെ ചെയ്തിരുന്നു. എന്നാൽ പിന്നീട് ക്രൈം ബ്രാഞ്ചിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു അദ്ദേഹം. മനുഷ്യക്കടത്തിലും ഏറെ വിവാദം സൃഷ്ടിച്ച ഓൺലൈൻ പെൺവാണിഭക്കേസിലുമൊക്കെ ശക്തമായ നിലപാടുകൾ സ്വീകരിച്ച അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്കു സ്വീകാര്യനായ വ്യക്തിയാണ്.
ഹാരിസന്റെ മുന്നിൽ മുട്ടുവളയ്ക്കാത്ത ഐഎഎസുകാരൻ
പല സിവിൽ സർവീസ് ഉദ്യോഗസ്ഥരും സാധാരണക്കാർക്കു വേണ്ടിയല്ല പ്രവർത്തിക്കുന്നത്. പകരം സ്വന്തം കാര്യം നേടാൻ വേണ്ടി മറ്റുള്ളവർക്കു മുന്നിൽ തന്നെത്തന്നെ അടിയറവയ്ക്കുകയാണു ചെയ്യുക. എന്നാൽ, ഹാരിസൺ പോലൊരു വൻകിട കമ്പനിയോടുപോലും ഏറ്റുമുട്ടി ധീര നിലപാടു സ്വീകരിച്ച വ്യക്തിയാണു എറണാകുളം കലക്ടർ രാജമാണിക്യം. ഹാരിസൺ മലയാളം പ്ലാന്റേഷനെ മുട്ട് കുത്തിച്ച രാജമാണിക്യം ജില്ലയിൽ ജനകീയ വ്യക്തിത്വമാണ്. ലാൻഡ് അഡൈ്വസർകൂടിയായ അദ്ദേഹം സംസ്ഥാന സർക്കാറിലേക്ക് കൈയേറ്റ ഭൂമി തിരിച്ചു പിടിച്ചു. കാർക്കശ്യം നിറഞ്ഞ നിലപാടുകളിലൂടെ ശ്രദ്ധ നേടിയ രാജമാണിക്യം ജീവകാരുണ്യ രംഗത്തും സജീവമാണ്.
അരൂർ-കുമ്പളം പാലത്തിലെ ടോൾ പിരിവുമായി ബന്ധപ്പെട്ടും അദ്ദേഹം നടത്തിയ ഇടപെടലുകൾ ജനങ്ങൾക്കു വേണ്ടിയായിരുന്നു. ദേശീയ പാത അധികൃതർക്കു തന്നെ കലക്ടർ നോട്ടീസ് അയക്കുകയും ചെയ്തു. അധികൃതരുടെ കൽപ്പനകൾക്കു മുന്നിൽ മുട്ടുവളയ്ക്കാതെ ജനങ്ങൾക്കു വേണ്ടി നിലകൊണ്ടു എന്നതു തന്നെയാണ് ഈ ജനസേവകനെ മറുനാടൻ അവാർഡുപട്ടികയിൽ ഉൾപ്പെടുത്താൻ കാരണം.
Stories you may Like
- ഐബി കണ്ടെത്തുന്നതുകൊച്ചിയിലെ സ്വർണ്ണ കടത്തിലെ കോടീശ്വര വഴികൾ
- ചെയ്യാത്ത ബൈക്ക് സറ്റണ്ടിന് വിദ്യാർത്ഥിയെ കുറ്റക്കാരനാക്കി
- യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്;
- മുഖ്യമന്ത്രിയും മന്ത്രിമാരും അസംബ്ലി മണ്ഡലങ്ങളിൽ പര്യടനം നടത്തും
- മനുഷ്യ- വന്യ ജീവി സംഘർഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍