ലക്ഷ്യം ചാരിറ്റിയല്ല; ബുദ്ധിപരമായകുറവുള്ളവർക്ക് പുതു സാധ്യതകളുമായി ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസ്; സാമൂഹിക ഉത്തരവാദിത്തമുള്ള ബിസ്സിനസ്സുകാരിൽ മൂന്ന് യുവാക്കളുടെ നവ ആശയത്തിനോ നിങ്ങളുടെ വോട്ട്?
ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസ്-ഇതൊരു വ്യക്തിയല്ല. സാമൂഹിക ഇടപെടൽ നടത്തുന്ന സാമൂഹിക കൂട്ടായ്മയാണ്. നിരവധി പേർ അണിചേരുന്ന സംരംഭം. പാവപ്പെട്ടവർക്ക് കൈതാങ്ങാവുകയാണ് അവരുടെ ലക്ഷ്യം. തിരുകൊച്ചി ചാരിറ്റബിൾ സൊസൈറ്റ് നിയമപ്രകാരം സ്ഥാപിച്ച പ്രസ്ഥാനം. ബുദ്ധിമാന്ദ്യം ഉള്ളവർക്ക് കൈതാങ്ങാവുകയന്നെതാണ് ഇവരുടെ ലക്ഷ്യം. ഈ സാമൂഹിക ഉത്തരവാദിത്തവുമായി തുടങ്ങിയ പ്രസ്ഥാനം ഇന്ന് വലിയ വിജയമാണ്. ഇത്തരക്കാരെ മുഖ്യധാരയിൽ എത്തിക്കാനുള്ള ഈ ശ്രമങ്ങൾ വ്യാപകമായി അംഗീകരിക്കപ്പെട്ടു. സമൂഹത്തിന് നന്മ എത്തിക്കാനുള്ള സുമനസ്സുകളുടെ കൂട്ടായ്മയാണ് ഇതിന് പിന്നിൽ.
അവശത അനുഭവിക്കുന്നവർക്ക് സ്വന്തമായി വരുമാനം ഉണ്ടാക്കാനുള്ള മാർഗ്ഗം. ചൂഷണമൊഴിവാക്കി ഇവരുടെ കരവിരുതിനും മറ്റും പമാവധി വരുമാനം ഉണ്ടാക്കി നൽകുകയാണ് ഇവരുടെ ലക്ഷ്യം. സാമൂഹിക സേവനത്തിന് അപ്പുറം ബുദ്ധിപരമായ വൈകല്യമുള്ളവരെ സഹായിക്കുകയെന്നതാണ് കൊച്ചി കേന്ദ്രീകൃതമായ ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസിന്റെ പ്രവർത്തന നിലപാടും. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടന താഴെ തട്ടിലുള്ളവരുടെ ഉൽപ്പനങ്ങൾ പൊതു വിപണിയിൽ ബ്രാൻഡ് ചെയ്ത് എത്തിക്കുന്നു. ലാഭം എടുക്കാതെ മുഴുവനും അർഹതപ്പെട്ടവർക്ക് കിട്ടുകയും ചെയ്യുന്നു. ഈ പ്രവർത്തന മികവുമായാണ് ഉത്തരവാദിത്തമുള്ള ബിസിനസ്സുകാരുടെ പട്ടികയിൽ ഇവരെത്തുന്നത്.
എക്വിപ്പ്, എംപ്ലോയ്, എംപവർ എന്നതാണ് ഇതിലേക്കുള്ള വഴി. ബുദ്ധിപരമായ കുറവുകളുള്ളവരുടെ അവരുടെ അഭിരുചി കണ്ടെത്തി കാര്യങ്ങൾക്ക് പ്രാപ്തമാക്കുന്നു. അതിന് ശേഷം അവർക്ക് ജോലി സാധ്യതയും. ഇതിലൂടെ അവർ സാമ്പത്തികമായി കരുത്തുള്ളവരായി മാറും. പരിമിതികൾക്കിടയിൽ നിന്ന് കഴിവുകൾ കണ്ടെത്തിയാണ് ഇതെല്ലാം സാധ്യമാക്കുന്നത്. ശോഭനമായ ഭാവിയിലേക്ക് കൈതാങ്ങുവുകയാണ് അതുകൊണ്ട് തന്നെ ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസ്. ഇതിന് പിന്നിൽ സാമൂഹിക പ്രതിബന്ധതയുള്ള ഒരു കൂട്ടം പേരുണ്ട്. എന്നാൽ പേരുകൾ ഉയരുന്നതിനേക്കാൾ തങ്ങളുടെ ലക്ഷ്യ സഫലീകരണമാണ് പ്രധാനമെന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ആരവങ്ങളുയർത്തായെ സാമൂഹിക സേവനം നടത്തുന്ന കൂട്ടായ്മയാണ് ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻ. ഇത് മനസ്സിലാക്കിയാണ് മറുനാടൻ പ്രേക്ഷകർ വോട്ടെടുപ്പിലേക്ക് ഈ പ്രസ്ഥാനത്തേയും തെരഞ്ഞെടുത്തത്.
എഡ്യുഫെൻ കോളേജ് നോട്ട് ബുക്ക് തന്നെയാണ് ഇവരുടെ സാമൂഹിക സേവന മകവിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണം. ഈ എക്സൈർസൈസ് നോട്ട് ബുക്കുകളുണ്ടാക്കുന്നത് ബുദ്ധപരമായ കുറവുകളുള്ള ആളുകളാണ്. ഇവരുടെ മാതാപിതാക്കളും സഹായവുമായെത്തുന്നു. മൈത്തരം സ്പെഷ്യൽ ഇംപ്ലോയിബിലിറ്റി സെന്ററാണ് പുസ്തകം ഉണ്ടാക്കുന്നത്. ബുദ്ധിപരമായ പ്രശ്നങ്ങളുള്ളവരുടെ കൂട്ടായ്മയാണ് ഈ സെന്റർ. ഇവരുടെ നോട്ട് ബുക്കുകൾ ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസ് വിപണയിൽ എത്തിക്കുന്നു. ബുദ്ധിപരമായ വൈകല്യമുള്ള പത്ത് പേരും മൂന്ന് രക്ഷിതാക്കളുമാണ് ഓരോ യൂണിറ്റിലുമുള്ളത്. വിപണി മൂല്യത്തിന് അനുസരിച്ച് വില നിശ്ചയിച്ച് വിൽക്കുന്നതിനാൽ ഈ ഗ്രൂപ്പുകൾക്ക് പരമാവധി തുക ലഭിക്കുന്നു.
മൈത്രം എന്നത് ചാരിറ്റബിൾ സൊസൈറ്റ് ആക്ട് പ്രകാരം രൂപീകൃതമായ സംഘടനയാണ്. 1993ൽ ബുദ്ധിപരമായ കുറവുകളുള്ള കുട്ടികളുടെ രക്ഷിതാക്കൾ ചേർന്നുണ്ടാക്കിയ കൂട്ടം. ഓട്ടിസവും, സെറിബൽ പാൾസിയും മറ്റ് വൈകല്യവുമുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകുകയാണ് ഈ സൊസൈറ്റിയുടെ ലക്ഷ്യം. ഇവിടെ നിന്നാണ് ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസിന്റെ തുടക്കം. പിന്നിലെ ബുദ്ധി 24കാരായ മൂന്ന് ചെറുപ്പക്കാരും. എംഎസ് ഡബ്യൂ പഠനത്തനിടെ രണ്ട് പേർക്ക് വീണുകിട്ടിയ നാമ്പ്. അത് മറ്റൊരു സുഹൃത്തു കൂടി ചേർന്ന് സ്വപ്നത്തിലെത്തിച്ചു. ജിബിനും ജിത്തുവും അനിലും അങ്ങനെ ബിസിനസിൽ വേറിട്ട വഴി തീർത്തു. ഒറ്റ നോട്ടത്തിൽ ചാരിറ്റിയെന്ന് തോന്നാമെങ്കിലും അങ്ങനെയല്ല കാര്യങ്ങളെന്ന് അണിയറക്കാർ പറയുന്നു.
ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസിന് ആറുമാസം മുമ്പാണ് തുടക്കം കുറിച്ചത്. ആദ്യ പടിയായി നോട്ട് ബുക്ക് യൂണിറ്റ്. അത് വിജയമായതിന്റെ ആവേശത്തിൽ പുതിയ പദ്ധതി അണിയറയിൽ ഒരുങ്ങുകയാണ്. അതിനെ ബ്രിഡ്ജ് ഇന്നവേഷൻസ് വിശദീകരിക്കുന്നത് ഇങ്ങനെ- ബുദ്ധിപരമായ കുറവുള്ളവർക്ക് ജോലിയാണ് ലക്ഷ്യം. നിലവിൽ കേരളത്തിൽ ഒരു സ്ഥാപനവും ഇവർക്ക് ജോലി നൽകുന്നില്ല. ഇതിനുള്ള സാധ്യതകൾ തേടുകയാണ് ഞങ്ങൾ. ഇതിനുള്ള ഡാറ്റാ ബാങ്ക് ഉണ്ടാക്കുകയാണ്. ഓരോരുത്തർക്കും ചെയ്യാനാവുന്ന ജോലികൾ തിരിച്ചറിഞ്ഞ് സാധ്യത കണ്ടെത്തുകയാണ് ലക്ഷ്യം. ഇത് വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ അത് ബുദ്ധിപരമായ കുറവുള്ള ഒരു സമൂഹത്തിന് പുതിയ പ്രതീക്ഷയാകും-അവർ വിശദീകരിക്കുന്നു.
സമൂഹ സേവനമല്ല ഇതിനെല്ലാം പ്രചോദനം. അതിലുപരി ബിസിനസ്സിലൂടെ ഒരു സമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുക. അതിന് കഴിയുമെന്നാണ് ഈ യുവാക്കളുടെ ഇപ്പോഴത്തെ പ്രതീക്ഷ. അതിനുള്ള യാത്രയ്ക്ക് മറുനാടൻ പ്രേക്ഷകർ നൽകിയ അംഗീകാരമാണ് പുരസ്കാര പട്ടികയിലെ സ്ഥാനമെന്നും അവർ തിരിച്ചറിയുന്നു.
Stories you may Like
- എംപി.പരമേശ്വരന് പ്രഥമ കേരളശ്രീ പുരസ്കാരം നൽകി ആദരിച്ചു
- നെഞ്ചു പൊട്ടി വിൻസന്റ് ചിറ്റിലപ്പള്ളിയുടെ മരണം; പ്രവാസികളും ചതിക്കപ്പെട്ടപ്പോൾ
- ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുന്നു; മുഖ്യമന്ത്രി
- നമിതയ്ക്ക് കണ്ണീരോടെ യാത്രാമൊഴി
- പിണറായി പോലും ഭയക്കുന്ന യുവനേതാവ്! രാഹുൽ മാങ്കൂട്ടം താരമാവുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍