മറുനാടൻ മലയാളി വായനക്കാരുടെ മനസ് മോദിക്കൊപ്പം തന്നെ: മോദി ഭരണത്തിൽ തൃപ്തിയായി 67 ശതമാനം മലയാളികൾ; ഇന്ത്യയുടെ അന്തസ്സ് ഉയർത്തിയെന്ന് 65 ശതമാനം പേർ; വിദേശനയത്തെ പിന്തുണച്ച് 78 ശതമാനം; ന്യൂനപക്ഷ വിരുദ്ധ സർക്കാറല്ലെന്ന് വിലയിരുത്തൽ; പെട്രോൾ വിലയിൽ നിരാശ പങ്കുവച്ചു
തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ ഭരണത്തെ വിലയിരുത്താൻ മറുനാടൻ മലയളി നടത്തിയ സർവേയിൽ വായനക്കാരുടെ മനസ് മോദിക്കൊപ്പം. അഴിമതി ആരോപണങ്ങൾ ഇല്ലാതെ കടന്നുപോയ കേന്ദ്രസർക്കാറിന്റെ ഒരു വർഷത്തെ ഭരണത്തിൽ തൃപ്തി രേഖപ്പെടുത്തുകയാണ് സർവേയിൽ പങ്കെടുത്ത 67 ശതമാനം പേരും. ദേശീയ മാദ്ധ്യമങ്ങൾ നടത്തിയ സർവേയിലും മോദി സർക്കാറിന് അനുകൂലമായ തീരുമാനമാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് മറുനാടൻ മലയാളി മലയാളത്തിൽ നടത്തിയ സർവേയിലും കേന്ദ്രസർക്കാറിന് അനുകൂലമായ അഭിപ്രായം ഉണ്ടായത്. ഈമാസം 20ന് ആരംഭിച്ച സർവേ ആറ് ദിവസമാണ് നീണ്ടു നിന്നത്. വായനക്കാരുടെ മികച്ച പങ്കാളിത്തമാണ് കേന്ദ്രസർക്കാറിനെ വിലയിരുത്താൻ മലയാളത്തിൽ നടത്തിയ ആദ്യ സർവേയിൽ ഉണ്ടായത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സർവേയിൽ വോട്ട് രേഖപ്പെടുത്താനുള്ള സമയപരിധി അവസാനിച്ചത്.
69871 പേർ സർവേയിൽ മൊത്തത്തിൽ പങ്കാളികളായി. ഓരോ ദിവസവും ആവേശത്തോടെയാണ് വായനക്കാർ സർവേയിൽ പങ്കെടുത്തത്. 16 ചോദ്യങ്ങൾ ഉൾപ്പെടുത്തിയ സർവേയിൽ പെട്രോൾ വിലയുടെ കാര്യത്തിൽ ഒഴികെ മറ്റെല്ലാ ചോദ്യങ്ങളോടും മോദിക്ക് അനുകൂലമായ അഭിപ്രായമാണ് ഉയർന്നത്. മോദി ഭരണത്തിൽ 67 ശതമാനം തൃപ്തി നേടിയപ്പോൾ മോദിയുടെ കീഴിൽ ഇന്ത്യയുടെ അന്തസ്സ് ഉയർന്നുവെന്ന് 67 ശതമാനം അഭിപ്രായപ്പെട്ടു. വിദേശ നയത്തെ പിന്തുണച്ച് 78 ശതമാനം പേർ രംഗത്തെത്തിയപ്പോൾ പെട്രോൾ വിലയുടെ കാര്യത്തിൽ മോദി സർക്കാർ ജനവിരുദ്ധമാണെന്ന അഭിപ്രായവും ഉയർന്നു.
മോദി സർക്കാറിനെ എങ്ങനെ വിലയിരുത്തുന്നു എന്നതായിരുന്നു സർവേയിൽ ഉൾപ്പെടുത്തിയിരുന്ന പ്രധാന ചോദ്യം. ഇതിന് വളരെ മെച്ചം എന്ന അഭിപ്രായം 40 (27948)ശതമാനം പേർ രേഖപ്പെടുത്തി. പ്രതീക്ഷിച്ചത് പോലെ എന്ന അഭിപ്രായം പങ്കുവച്ചത് 12.8 (8943) ശതമാനം പേരാണ്. ഈ രണ്ട് അഭിപ്രായങ്ങൾ കൂടാതെ പ്രതീക്ഷിച്ചതിനേക്കാൾ മോശമാണെങ്കിലും മന്മോഹൻ സിംഗിനേക്കാൾ മെച്ചം എന്ന അഭിപ്രായം രേഖപ്പെടുത്തിയവരെയും തൃപ്തരെന്ന ഗണത്തിലാണ് മറുനാടൻ പെടുത്തിയത്. ഇങ്ങനെ അഭിപ്രായം രേഖപ്പെടുത്തിയത് 15.6 ശതമാനം(11039) പേരാണ്. അതേസമയം 23 ശതമാനം പേർ മോദി ഭരണത്തിൽ അതൃപ്തരായാണ് കാണപ്പെട്ടത്. 17.9 (12506)ശതമാനം നിരാശാജനകം എന്ന അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ പരിതാപകരമെന്ന് 13.7 (9572)ശതമാനം പേർ അഭിപ്രായപ്പെട്ടു.
പ്രവർത്തിയേക്കാൾ മോദിക്ക് താൽപ്പര്യം പ്രസംഗത്തിൽ ആണെന്ന് വിശ്വസിക്കുന്നുണ്ടോ എന്നതായരുന്നു മറുനാടൻ ഉൾപ്പെടുത്തിയ രണ്ടാമത്തെ ചോദ്യം. ഇതിൽ 55.7 ശതമാനം പേർ അങ്ങനെയല്ലെന്നാണ് വോട്ട് ചെയ്തത്. 39.8 ശതമാനം മോദിക്ക് പ്രസംഗത്തിൽ മാത്രമാണ് താൽപ്പര്യമെന്ന് വിശ്വസിക്കുന്നു. അഭിപ്രായം രേഖപ്പെടുത്താത്തത് 4.5 ശതമാനം പേരാണ്.
മോദിയുടെ കീഴിൽ ഇന്ത്യയുടെ അന്തസ്സ് ഉയർന്നുവെന്നാണ് പൊതുവിൽ സർവേയിൽ ഉയർന്ന അഭിപ്രായം. 65.3 ശതമാനം പേർ ഇങ്ങനെ അഭിപ്രായപ്പെട്ടപ്പോൾ ഇല്ലെന്ന് 19.8 ശതമാനം അഭിപ്രായപ്പെട്ടു. അന്തസ്സ് താഴ്ന്നുവെന്ന് അഭിപ്രായപ്പെട്ടത് 10.3 ശതമാനം പേരാണ്. 4.7 ശതമാനം അഭിപ്രായം രേഖപ്പെടുത്തിയില്ല. മോദിയുടെ വിദേശനയത്തിന് മികച്ച പിന്തുണയും ലഭിച്ചു. പത്തിൽ പത്ത് മാർക്ക് നൽകൻ 32.5 ശതമാനം പേർ തയ്യാറായപ്പോൾ ഒമ്പത് മാർക്ക് നൽകിയത് 9.8 ശതമാനം പേരാണ്. മൊത്തത്തിൽ 78 ശതമാനം പേർ മോദിയുടെ വിദേശ നയം മികച്ചതാണെന്ന് അഭിപ്രായമാണ് സർവേയിൽ രേഖപ്പെടുത്തിയത്.
മോദി സർക്കാറിന്റെ ഹിന്ദുത്വ നിലപാടിനെ കുറിച്ച് അധികാരമേറ്റ അന്ന് മുതൽ ഉയർന്ന ആശങ്കയായിരുന്നു. ഇക്കാര്യത്തെ കുറിച്ച് രണ്ട് ചോദ്യങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയത്. ഹിന്ദുത്വ നിലപാടിൽ ആശങ്ക ഇല്ലെന്ന് 42.1 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ 17 ശതമാനം പ്രതീക്ഷിച്ചതിൽ കൂടുതൽ ആശങ്കയുണ്ടെന്ന് പറഞ്ഞു. ആശങ്കയുണ്ടെന്ന് 19.7 ശതമാനം പേരുമാണ്. പ്രതീക്ഷിച്ചത്ര ഇല്ലെന്ന് പറഞ്ഞ് മൃദുസമീപനം സ്വീകരിച്ച 17. 6 ശതമാനം പേരാണ്. ന്യൂനപക്ഷ വിരുദ്ധമാണോ സർക്കാറെന്നായിരുന്നു മറ്റൊരു ചോദ്യം. ന്യൂനപക്ഷ വിരുദ്ധമല്ലെന്ന അഭിപ്രായമാണ് ഇതിൽ ഉണ്ടായത്. 64.5 ശതമാനം പേർ മോദി സർക്കാർ ന്യൂനപക്ഷ വിരുദ്ധമല്ലെന്ന് അഭിപ്രായപ്പെട്ടു.
പെട്രോൾ വിലയുടെ കാര്യത്തിലാണ് മോദി സർക്കാറിനെ വായനക്കാർ എല്ലാവരും കൂടി പ്രതികൂട്ടിൽ നിർത്തിയത്. പെട്രോൾ വിലവർധനവിൽ സർവേയിൽ പങ്കെടുത്തവരിൽ 41.7 ശതമാനം കടുത്ത നിരാശ രേഖപ്പെടുത്തി. 24 ശതമാനം പേർ മറ്റ് വഴികൾ ഇല്ലെന്ന് അഭിപ്രായപ്പെട്ടു. 18.7 ശതമാനം പേർ നിരാശയും രേഖപ്പെടുത്തി. പെട്രോൾ വിലയിലും വളരെ തൃപ്തിയാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. 11.6 ശതമാനം പെട്രോൾ വിലയുടെ വർധനവിലും സന്തോഷം രേഖപ്പെടുത്തി.
ഈ സർക്കാറിനെ ഏറെ വിവാദത്തിലാക്കിയ ബില്ലായിരുന്നു ഭൂമി ഏറ്റെടുക്കൽ ബിൽ. മുൻ സർക്കാർ കൊണ്ടുവന്ന ബില്ലിനെ സമഗ്രമായി പരിഷ്ക്കരിക്കാൻ ലക്ഷ്യമിട്ട ബില്ലിനെയും പിന്തുണയാണ് സർവേയിൽ പങ്കെടുത്തവർ രേഖപ്പെടുത്തിയത്. 45.6 ശതമാനം പേർ ഭൂമി ഏറ്റെടുക്കൽ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 38.3 ശതമാനം എതിർപ്പ് രേഖപ്പെടുത്തി. 16.1 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
മോദി സർക്കാർ ഒരു വർഷത്തിനിടെ നടപ്പിലാക്കിയ പദ്ധതികളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്ന ചോദ്യമായിരുന്നു സർവേയിൽ ഉൾപ്പെടുത്തിയിരുന്നത്. ജൻധൻ യോജന, സ്വച്ഛ് ഭാരത്, മേക്ക് ഇൻ ഇന്ത്യ, വിദേശ നയം, മറ്റുള്ളവ എന്നിവയായിരുന്നു നൽകിയ ഓപ്ഷൻസ്. ഇതിൽ മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കാണ് ഏറ്റവും അധികം പിന്തുണ ലഭിച്ചത്. 50.1 ശതമാനം പേർ പദ്ധതിയെ പിന്തുണച്ചപ്പോൾ ജൻധൻ യോജനയെ 8.1 ശതമാനം പിന്തുണച്ചു. സ്വച്ഛ് ഭാരതിന് പിന്തുണച്ചത് 15. 2 ശതമാനം പേർ മാത്രമാണെന്നതും ശ്രദ്ധേയമായി. വിദേശനയത്തെ 19. 4 ശതമാനം പിന്തുണച്ചപ്പോൾ മറ്റുള്ളവ പരിഗണിച്ചത് 7.2 ശതമാനം പേരാണ്.
കോർപ്പറേറ്റുകളെ പിന്തുണക്കുന്നു എന്നതായിരുന്നു സർക്കാറിനെതിരെ ഉയർന്ന പ്രധാന വിമർശനം. ഈ വിമർശനം സർവേയിലും പ്രതിഫലിച്ചിട്ടുണ്ട്. എന്നാൽ അത് മോദിയുടെ ജനപ്രീതിയെ മറികടക്കാൻ പര്യാപ്തമായിരുന്നില്ല. 53.3 ശതമാനം പേർ കോർപ്പറേറ്റുകൾക്ക് വേണ്ടിയല്ല മോദി പ്രവർത്തിക്കുന്നതെന്ന് വിലയിരുത്തി. അതേസമയം അങ്ങനെയാണെന്ന് വിലയിരുത്തിയത് 42.1 ശതമാനം പേരാണ്. അഭിപ്രായം രേഖപ്പെടുത്താതെ 4.6 ശതമാനവും രംഗത്തെത്തി.
കർഷകരുടെ കാര്യത്തിലാണ് ഈ സർക്കാർ ഏറ്റവും അധികം വിമർശനം കേട്ടത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഈ വിഷയം സജീവമായി ഉന്നയിക്കുകയാണ്. അതുകൊണ്ട് കർഷക വിരുദ്ധമാണോ ഈ സർക്കാർ എന്നതായിരുന്നു മറുനാടൻ ഉൾപ്പെടുത്തിയ മറ്റൊരു പ്രധാന ചോദ്യം. ഇതിൽ അങ്ങനെയാണെന്ന അഭിപ്രായം 34 ശതമാനം രേഖപ്പെടുത്തിയപ്പോൾ 60.1 ശതമാനം പേർ കർഷക വിരുദ്ധ സർക്കാറല്ല മോദിയുടേത് എന്ന് വോട്ട് ചെയ്തു. 5.9 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്താൻ തയ്യാറായില്ല.
മോദി സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടായ ഏറ്റവും വലിയ വീഴ്ച്ചയായി ജനങ്ങൾ വിലയിരുത്തിയത് പെട്രോൾ വിലയുടെ വർധനവാണ്. 50 ശതമാനം പേർ ഈ അഭിപ്രായം പങ്കുവച്ചപ്പോൾ പേരെഴുതിയ സ്യൂട്ട് ധരിച്ച മോദിയുടെ നടപടിക്ക് എതിരായി 12.2 ശതമാനം വോട്ട് ചെയ്തു. ഭൂമി ഏറ്റെടുക്കൽ ബില്ലിനെ കുറ്റപ്പെടുത്തി 7.6 ശതമാനവും രംഗത്തെത്തി.
മോദി സർക്കാറിന്റെ ഭരണത്തിൽ കൈയടി നേടിയത് പ്രവാസികളുടെ കാര്യത്തിൽ ആയിരുന്നു. യുദ്ധ മേഖലയിൽ കുടുങ്ങിയ മലയാളി നഴ്സുമാർ അടക്കമുള്ളവരെ നാട്ടിലെത്തിയത് വലിയ നേട്ടം തന്നെയായിരുന്നു. അതുകൊണ്ട് മോദി ഭരണം പ്രവാസികൾക്ക് ഗുണകരമാണെന്ന് സർവേയിൽ പങ്കെടുത്ത 43.7 ശതമാനം അഭിപ്രായപ്പെട്ടു. ഒരു ഗുണവും ഇല്ലെന്ന് അഭിപ്രായപ്പെട്ടത് 20 ശതമാനവും മുമ്പത്തേക്കാൾ ഭേദമാണെന്ന് 19.4 ശതമാനവും അഭിപ്രായപ്പെട്ടു. ആര് വന്നാലും പ്രവാസികൾക്ക് ഗുണകരമല്ലെന്ന അഭിപ്രായം 16.4 ശതമാനം രേഖപ്പെടുത്തി.
പ്രതിപക്ഷത്തിന് ആയുധം നൽകിയ സംഭവമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾ. ഒരുവർഷത്തിനുള്ളിൽ 18 വിദേശയാത്രകളാണ് മോദി നടത്തിത്. എന്നാൽ ഈ വിദേശയാത്രകൾ രാജ്യത്തിന് ഗുണപ്രദമായി എന്നാണ് സർവേയിൽ പങ്കെടുത്തവർ വ്യക്തമാക്കിയത്. 64.5 ശതമാനം അങ്ങനെ അഭിപ്രായപ്പെട്ടു. അതേസമയം ഒരു ഗുണവും ഇല്ലെന്ന് 16.6 ശതമാനം അഭിപ്രായപ്പെട്ടു. അധികമാണെന്ന് പറഞ്ഞത് 10.9 ശതമാനം പേരാണ്. അഭിപ്രായമില്ലെന്ന് 8 ശതമാനവും പറഞ്ഞു.
ഒരു വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ ഇടപെടൽ നടത്തിയത് വളരെ കുറിച്ച് സമയം മാത്രമായിരുന്നു. എങ്കിൽ കൂടി മോദിയെ പിന്തുണച്ചുകൊണ്ടാണ് കൂടുതൽ പേർ രംഗത്തെത്തിയത്. പാർലമെന്റേറിയൻ എന്ന നിലയിൽ മോദിയുടെ പ്രവർത്തനം മികച്ചതാണെന്ന് 55.5 ശതമാനം അഭിപ്രായപ്പെട്ടു. മോശമാണെന്ന് 18 ശതമാനവും ശരാശരിയെന്ന് 26.5 ശതമാനവും അഭിപ്രായപ്പെട്ടു.
ഓപ്ഷൻ നൽകിയ പതിനഞ്ച് ചോദ്യങ്ങൾക്ക് പുറമേ മോദി സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന ചോദ്യവും മറുനാടൻ ഉന്നയിച്ചിരുന്നു. ഇതിൽ രാജ്യസഭയിലെ അംഗബലത്തിലുള്ള കുറവും പെട്രോൾ വില നിയന്ത്രിക്കാൻ സാധിക്കാത്തതും അവശ്യ സാധനങ്ങളുടെ വിലവർധനവുമാണ് ഇതിന് മറുപടിയായി സർവേയിൽ പങ്കെടുത്തവർ നൽകിയത്.
പൊതുവിൽ കേരളത്തിലെ സാഹചര്യത്തിൽ നരേന്ദ്ര മോദി സർക്കാറിന് പിന്തുണ വർദ്ധിക്കുന്നുവെന്നാണ് സർവേഫലം വ്യക്തമാക്കുന്നത്. സൈബർലോകത്ത് മോദിക്ക് ലഭിക്കുന്ന സ്വീകര്യത തന്നെയാണ് ഇപ്പോഴത്തെ സർവേയിൽ പ്രതിഫലിച്ചതും. ഒരു വർഷത്തിനിടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിൽ മോദി സർക്കാറിന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിലും ജനപിന്തുണയിൽ കാര്യമായ ഇടിവ് സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് മറുനാടൻ സർവേഫലം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്