ജോലി കിട്ടി യുകെയിൽ എത്തിയെങ്കിലും രോഗം തളർത്തിയപ്പോൾ മുമ്പോട്ട് പോവുക പ്രയാസമായി; ഭർത്താവിനെ ശുശ്രൂഷിക്കാൻ നഴ്സിങ് ഹോമിലെ കെയററുടെ പണിക്ക് പോലും പോവാൻ കഴിയാതായപ്പോൾ സഹായമായത് മലയാളികൾ; 12000 പൗണ്ട് ശേഖരിച്ചത് വെറും മൂന്നു ദിവസംകൊണ്ട്; ഭർത്താവ് മരിച്ചപ്പോൾ മൂന്നു കുട്ടികളുമായി ആശങ്കപ്പെട്ട വീട്ടമ്മയ്ക്ക് പത്തു ലക്ഷത്തിലധികം രൂപ ശേഖരിച്ച് നൽകി മറുനാടൻ മലയാളി കുടുംബം
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: യുകെയിൽ വിധി ക്രൂരത കാട്ടിയ മലയാളി കുടുംബത്തിന് കൈത്താങ്ങായി മറുനാടൻ മലയാളി കുടുംബം. കാൻസർ ബാധിച്ച് മരണമടഞ്ഞ കൊട്ടാരക്കര സ്വദേശിയായ സഖറിയയുടെ വിധവയ്ക്കും പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങൾക്കുമായി പത്തുലക്ഷത്തോളം രൂപ ശേഖരിച്ചു നൽകിയത്. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ ചാരിറ്റി ഫൗണ്ടേഷനിലൂടെയാണ് യുകെയിലെ വായനക്കാരിൽ നിന്നും 12000 ത്തോളം പൗണ്ട് ശേഖരിച്ചത്. കഴിഞ്ഞന ാലു വർഷമായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന സക്കറിയ തിരുവോണ ദിനത്തിലായിരുന്നു മരണമടഞ്ഞത്.
ഒരുപാട് സ്വപ്നങ്ങളോടെ യുകെയിൽ എത്തിയ ഒരു കുടുംബം ആയിരുന്നു സഖറിയായുടെ. എന്നാൽ ആരോഗ്യവും നല്ല ജോലി കണ്ടെത്താനുള്ള പ്രയാസവും ഒക്കെ ആ കുടുംബത്തെ നിരാശയിൽ ആക്കി. വീട്ടമ്മയായ വത്സമ്മയുടെ നഴ്സിങ് ഹോമിലെ കെയറർ ജോലി കൊണ്ടു മാത്രം ജീവിതത്തെ നേരിടേണ്ട അവസ്ഥയിലായിരുന്നു അവർ. അതിനിടയിൽ വില്ലനായെത്തിയ ക്യാൻസർ കുടുംബ നാഥനെ വിളിച്ചു കൊണ്ടു പോയപ്പോൾ പറക്ക പറ്റാത്ത മൂന്നു കുരുന്നുകളും ആ അമ്മയും ഒരു നിമിഷം പകച്ചു പോയിരുന്നു.
എന്നാൽ അപരിചിതരായ 287 പേരാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിലൂടെ അവർക്ക് തുണയായി എത്തിയത്. സ്കോട്ട്ലന്റിലെ ഒറ്റപ്പെട്ട സ്ഥലങ്ങൾ മുതൽ പ്ലീമൗത്തിൽ വരെ ജീവിക്കുന്നവരായിരുന്നു ഈ 287 പേർ. അവരിൽ മഹാഭൂരിപക്ഷവും സക്കറിയായെ കണ്ടിട്ട് പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആ കുടുംബത്തെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയപ്പോൾ അവരെല്ലാവരും ഒരുമിച്ചു ഭിന്നത മറന്ന് കൈകോർത്തു.
മൂന്നു ദിവസം കൊണ്ടു യുകെ മലയാളികൾ അപരിചിതനായ ഒരു മനുഷ്യന് വേണ്ടി പിരിച്ചെടുത്തത് 12075 പൗണ്ടായിരുന്നു. വിർജിൻ മണി ലിങ്കിൽ എത്തിയ 10,942.50 പൗണ്ടും ബാങ്ക് അക്കൗണ്ടിൽ എത്തിയ 1448 പൗണ്ടും കൂട്ടി ചേർത്ത് അതിൽ നിന്നും വിർജിൻ മണിക്ക് നൽകേണ്ട കമ്മീഷനായ 315 പൗണ്ട് കുറച്ച് തുകയാണിത്. വിർജിൻ മണി വഴി ലഭിക്കേണ്ട പണം മൊത്തം ഇതുവരെ ബാങ്കിൽ എത്താതിരുന്നിട്ടും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനും മറ്റും പണം ആവശ്യമായതിനാൽ വേഗം തന്നെ ഫണ്ട് കൈമാറുക ആയിരുന്നു.
മൂന്നു ദിവസം കൊണ്ടു ശേഖരിച്ച തുക ഫണ്ട് ക്ലോസ് ചെയ്തു രണ്ടാം ദിവസം തന്നെ കൈമാറിയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ റെക്കോർഡ് ഇട്ടത്. ഫൗണ്ടേഷൻ ചെയർമാൻ ടോമിച്ചൻ കൊഴുവനാൽ, സെക്രട്ടറി സൈമി ജോർജ് എന്നിവർ ഹേസ്റ്റിങ്സിൽ ഇന്നലെ സന്ദർശനം നടത്തിയാണ് ഫണ്ട് കൈമാറിയത്. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനും മറ്റും ആവശ്യമായ തുക കഴിഞ്ഞു ഏതാണ്ട് 6000 പൗണ്ട് കൂടി അധികമായി ശേഖരിച്ചാണ് അപ്പീൽ അവസാനിച്ചത്.
ഈ തുക ഇന്നലെ സക്കറിയായുടെ വിധവ വത്സമ്മ കണ്ണീരോടെ ആണ് ഏറ്റു വാങ്ങിയത്. ഒറ്റപ്പെട്ടു പോയ നിമിഷത്തിൽ തുണയായ ബ്രിട്ടീഷ് മലയാളിക്കും അതിന്റെ വായനക്കാരും പ്രത്യേകമായി നന്ദി പറഞ്ഞാണ് വിതുമ്പുന്ന വാക്കുകളോടെ വത്സമ്മ സംസാരിച്ചത്. ഹോൺസ്ലോ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളി വികാരി ഫാദർ ഷിബു കുര്യൻ ആണ് ചെക്ക് കൈമാറിയത്. ഇന്നലെ സക്കറിയായ്ക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയ എല്ലാവരും ഈ നന്മയ്ക്ക് വേണ്ടി ദൈവത്തിന് നന്ദി പറഞ്ഞു.
പ്രാർത്ഥനാ ശ്രുശ്രൂഷയ്ക്ക് ശേഷം പള്ളി അങ്കണത്തിൽ നടന്ന ഹ്രസ്വ ചടങ്ങിൽ ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ടോമിച്ചൻ കൊഴുവനാൽ, സെക്രട്ടറി സൈമി ജോർജ്, മലങ്കര ഓർത്തഡോക്സ് സഭ യുകെ യൂറോപ്പ് ഭദ്രാസന കൗൺസിലർ സോജി ടി മാത്യു, മാത്യു കെ വർഗീസ്, ജോസഫ് അരയത്തിൽ, ഷാജി തോമസ്, ബിനോയി തോമസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഫണ്ടു കൈമാറിയത്.
ഹോൺസ്ലോ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളി വികാരി ഫാദർ ഷിബു കുര്യന്റെ നേതൃത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ഇംഗ്ലീഷുകാരായ വൈദികരടക്കം നിരവധി വൈദികർ പങ്കെടുത്തു. ഹേസ്റ്റിങ് മലയാളി കമ്മ്യൂണിറ്റിക്കു വേണ്ടി ബെന്നി മാത്യു, സക്കറിയ ജോൺ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ പ്രതിനിധി ഡേവിസൺ പാപ്പച്ചൻ, കാന്റർബറി മാർത്തോമാ ചർച്ച് സെക്രട്ടറി മാത്യു വർഗീസ് എന്നിവർ സംസാരിച്ചു. സക്കറിയായുടെ കുടുംബത്തിനു വേണ്ടി ബന്ധുവായ ജോസഫ് ജയിംസ് എല്ലാവർക്കും നന്ദി പറഞ്ഞു. ബ്രിട്ടീഷ് മലയാളി ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്കും സഹായത്തിനും പ്രത്യേകം നന്ദി പറഞ്ഞു.
നഷ്ടത്തിൽ പൊതിഞ്ഞ ഒരു അതിതീവ്രമായ യാത്ര അയപ്പായിരുന്നു ഇന്നലെ നടന്നത്. നാളുകളായി ഒപ്പം സഞ്ചരിച്ച് ഹേസ്റ്റിങ്സിലെ ചെറിയ മലയാളി സമൂഹം അവരാൽ കഴിയുന്ന പോലെ പിന്തുണയുമായി എത്തി. അവർ ശേഖരിച്ച 700 പൗണ്ട് കൂടി ഇന്നലെ ചാരിറ്റി ഫൗണ്ടേഷന് നൽകിയിരുന്നു. ഗിഫ്റ്റ് എയിഡ് ഉൾപ്പെടെ ഇത് 875 പൗണ്ടായി ഉയർന്നപ്പോൾ ആണ് ആകെ തുക 12075 ആയി വളർന്നത്. ഇന്നലെ നടന്ന പൊതു ദർശനത്തിലും പ്രാർത്ഥനയിലും ഏറെ ശ്രദ്ധ നേടിയത് സഖറിയായുടെ മൂത്ത മകനും 13 കാരനുമായ ജോൺ ആയിരുന്നു.
പിതാവിന്റെ നഷ്ടത്തിൽ പതറി നിൽക്കാതെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയവരോടെല്ലാം ധീരതയോടെ നന്ദി പറഞ്ഞു ജോൺ നടത്തിയ പ്രസംഗം മരണത്തിലേക്ക് നടന്നു പോയ പിതാവിനുള്ള അംഗീകാരം കൂടി ആയിരുന്നു. സ്വർഗ്ഗത്തിൽ ഇരിക്കുന്ന തന്റെ അപ്പന് ഒരു മകനും ഇത്രയറെ ആത്മാർത്ഥമായി ആശംസ നൽകാൻ ആവില്ലെന്നാണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയ പലരും മറുനാടൻ മലയാളിയോട് പറഞ്ഞത്..
12 വർഷക്കാലമായി യുകെയിൽ താമസിക്കുന്ന സക്കറിയ ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. ലെങ് ക്യാൻസർ രോഗം പിടിപെട്ടതിനെ തുടർന്ന് ചികിത്സാ നടന്നു വരികയായിരുന്നു. തുടർന്ന് വീട്ടിൽ പാലിയേറ്റിവ് കെയർ സംവിധാനം ഒരുക്കി ചികിത്സാ നടന്നു വരവേ വീട്ടിൽ വച്ചാണ് മരണം സംഭവിച്ചത്. ഈസ്റ്റ് സസെക്സ് ഹേസ്റ്റിങ്സിലെ സെന്റ് ലിയോണാർഡ്സിലാണ് സക്കറിയയും കുടുംബവും താമസിച്ചു വരുന്നത്. നാട്ടിൽ കൊട്ടാരക്കര പള്ളിവടക്കത്തിൽ കുടുംബാംഗമാണ് സക്കറിയ. കെയർ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന വത്സമ്മയാണ് ഭാര്യ. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ജോൺ, നാലാം ക്ലാസ്സിൽ പഠിക്കുന്ന ജോയൽ, റിസപ്ഷനിൽ പഠിക്കുന്ന ജൊവാൻ എന്നിവർ മക്കളാണ്.
Stories you may Like
- പൊലീസിൽ വിവരം എത്തിയതോടെ രണ്ടു കുട്ടികളുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച് വീട്ടമ്മ
- വീട്ടമ്മയിൽ നിന്നും 81 ലക്ഷം രൂപ തട്ടിയ നൈജീരിയൻ സ്വദേശി പിടിയിൽ
- കുഞ്ഞിക്കുട്ടനെ കാണ്മാനില്ല, നാടു മുഴുവൻ പോസ്റ്റർ പതിച്ച് വീട്ടമ്മ
- കുമളി പീഡനത്തിൽ ഇരയ്ക്ക് പറയാനുള്ളത്
- സുഹൃത്തിന്റെ വീട്ടിൽ മോഷണം; കള്ളനെ കയ്യോടെ പോക്കി വീട്ടമ്മ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍