പ്രധാന നഗരങ്ങളിൽ റിങ് റോഡുകൾ; തിരക്കേറിയ തെരുവുകളിൽ മൾട്ടി ലെവൽ കാർ പാർക്കിങ്; റോഡുകളിലെ പാർക്കിങ് നിരോധന; തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പുതിയ നാലുവരിപാത: പിണറായിക്ക് നൽകാൻ നിർദ്ദേശങ്ങളുടെ കുത്തൊഴുക്കുമായി വായനക്കാർ
ടീം മറുനാടൻ
ഇശ്ചാശക്തിയുള്ള മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന് നൽകാൻ നൂറു നിർദ്ദേശങ്ങൾ ക്രോഡീകരിക്കാൻ മറുനാടൻ മലയാളി ആരംഭിച്ച സംരംഭത്തിന് വമ്പൻ പ്രതികരണം. മറുനാടൻ വാർത്തയുടെ ചുവടെയും ഇമെയിൽ വഴിയും നിരവധി നിർദ്ദേശങ്ങളാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ ലഭിച്ച റോഡ് വികസനം സംബന്ധിച്ച നിർദ്ദേശങ്ങൾ മാത്രം എടുത്താൽ പോലും വലിയ രീതിയിൽ പൊളിച്ചെഴുത്തിനുള്ള ആഹ്വാനമാണ് ഞങ്ങൾ നൽകുന്നത്.
കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും റിങ് റോഡുകൾ നിർമ്മിക്കണം എന്നതാണ് വായനക്കാരിൽ നിന്നും ഉണ്ടായ പ്രധാന നിർദ്ദേശം. തിരുവനന്തപുരത്ത് നിന്നും കൊല്ലം വഴിയോ കോട്ടയം വഴിയോ എറണാകുളം വരെ പോയാൽ അനുഭവിക്കേണ്ടി വരുന്ന ഗതാഗത കുരുക്കുകളെ കുറിച്ചാണ് പലരും ചൂണ്ടിക്കാട്ടുന്നത്. കൊല്ലം വഴിയാണ് യാത്ര എങ്കിൽ കൊല്ലം ആലപ്പുഴ നഗരങ്ങളിലൂടെ ചുറ്റി കറങ്ങി പോകേണ്ടി ഗതികേട് ഒഴിവാക്കുക, എത്ര പണം മുടക്കിയാലും പ്രശ്നമില്ലെന്ന് വായനക്കാരുടെ അഭിപ്രായം. നഗരത്തിൽ സ്പർശിക്കാതെ കടന്ന് പോകാൻ പറ്റുന്ന തരത്തിൽ ബൈപ്പാസ് റിങ് റോഡോ കൊല്ലത്തും ആലപ്പുഴയിലും ഉണ്ടാകണം എന്നതാണ് പ്രധാന അഭിപ്രായം.
കോട്ടയം വഴിയാണ് യാത്ര എങ്കിൽ വെഞ്ഞാറംമൂട്, അയ്യൂർ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, മൂവാറ്റുപുഴ, പെരുമ്പാവൂർ തുടങ്ങിയ എല്ലാ നഗരങ്ങളിലും കയറി ഇറങ്ങേണ്ട ഗതികേടാണ്. കോട്ടയത്ത് നിന്നും നേരെ എറണാകുളത്തിന് പോകുന്നവർ ഏറ്റുമാരൂനും തൃപ്പൂണിത്തുറയും ചുറ്റണം. ഈ നഗരങ്ങളിൽ എല്ലാം റിങ് റോഡുകൾ ഉണ്ടാക്കിയാൽ നഗരത്തിലേക്ക് പോകേണ്ടവർക്ക് മാത്രം അവിടെ പ്രവേശിച്ചാൽ മതിയാവും. ഇതുവഴി അനേകം മണിക്കൂറുകൾ ആണ് ലാഭിക്കാൻ കഴിയുക എന്നതാണ് വായനക്കാർ ചൂണ്ടിക്കാട്ടുന്നത്.
എല്ലാ പ്രധാന റോഡുകളും നാലു വരി ആക്കണമെന്നും നാല് വരികളിലും പാർക്കിങ് അനുവദിക്കേണ്ടതാണെന്നും വായനക്കാർ നിർദ്ദേശിക്കുന്നു. ഇപ്പോൾ ഒട്ടേറെ റോഡുകൾ നാലുവരി പാതകൾ ആണെങ്കിലും ഇരുവശത്തും ഓരോ ലെയിനിൽ വാഹനങ്ങൾ പാർക്ക് ചെയ്യുകയും ചെയ്യുന്നതാണ്. അതുകൊണ്ട് നാലുവരി ആക്കിയതിന്റെ പ്രോജനം ലഭിക്കുന്നില്ല. ഇത്തരം റോഡുകലിൽ എല്ലാം സൗകര്യം ഉള്ളിടങ്ങളിൽ പാർക്കിംഗിനായി ഇരു വശത്തും പ്രത്യേക സൗകര്യം ഒരുക്കുകയും ബസുകൾക്കും മറ്റും നിർത്താൻ പ്രത്യേക സൗകര്യം ഒരുക്കുകയും ചെയ്യണമെന്നാണ് വായനക്കാർ നിർദ്ദേശിക്കുന്നത്. ഇതു ലംഘിക്കപ്പെടാൻ ഇടയുള്ള സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുകയും പിഴ ഈടാക്കുകയും ചെയ്യണം.
നഗരങ്ങളിലെ തിരക്കേറിയ ഇടങ്ങളിൽ എല്ലാം മൾട്ടികാർ പാർക്കുകൾ നിർമ്മിക്കണമെന്നാണ് മറ്റൊരു നിർദ്ദേശം. ഇത്തരം കാർ പാർക്കുകളിൽ പ്രവേശിക്കാനും ഇറങ്ങാനും ഓട്ടോമാറ്റിക് സംവിധാനം വേണം. പാർക്കിങ് ഫീസ് അടയ്ക്കേണ്ടതും ഓട്ടോമാറ്റിക് സംവിധാനം വഴിയാവണം. ഉദാഹരണത്തിന് തിരുവനന്തപുരത്ത് കിഴക്കേക്കോട്ട, ഓവർ ബ്രിഡ്ജ്, തമ്പാനൂർ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ എല്ലാം മൾട്ടിലെവൽ കാർ പാർക്കുകൾ അനുവദിക്കുക. റോഡുകളിൽ പാർക്ക് ചെയ്യുന്നവർക്ക് കനത്ത പിഴ ഈടാക്കാൻ പ്രത്യേക പാർക്കിങ് വാർഡന്മാരെ നിയമിക്കുക. അതു പൊലീസിനെ കൂടാതെ സ്വകാര്യ പാർട്ടികൾക്ക് കോണ്ടാക്റ്റ് അടിസ്ഥാനത്തിൽ നൽകുക.
കാറുടമകളിൽ നിന്നും നിയമങ്ങളാണ് പരമാവധി പിഴ ഈടാക്കായിൽ കാറുപയോഗം പോലും കുറക്കാം. അതിന് അനുസരിച്ചുള്ള പൊതു വാഹനങ്ങളും നിരത്തിൽ ഇറക്കണം. പ്രധാനപ്പെട്ട സൂപ്പർമാർക്കറ്റുകളും ഷോപ്പിങ് കോപ്ലക്സുകളും കാർ പാർക്കിങ് നിർബന്ധമായി ഉണ്ടാക്കണമെന്ന് നിബന്ധന കൊണ്ടുവരിക. ആവശ്യത്തിന് കാർ പാർക്കില്ലാത്ത സ്ഥലങ്ങളുടെ അനുമതി റദ്ദാക്കുക. ചെറുകിട സ്ഥാപനങ്ങൾ ഒഴികെയുള്ളവരുടെ മേൽ കടുത്ത നടപടികൾ എടുക്കുക. എന്നിവയാണ് നഗരത്തിലെ തിരക്കു ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ.
ഗതാഗത കുരുക്കും റോഡപകടങ്ങളും ഒഴിവാക്കാനുള്ള ഒട്ടേറെ നിർദ്ദേശങ്ങളും വായനക്കാർ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇടത് വശത്തു കൂടി ഓവർടേക്ക് ചെയ്യുന്നവരെ പിടികൂടുന്ന പോലെ തന്നെ വലത് വശത്തെ ലെയിനിൽ കൂടി സാവകാശം വണ്ടി ഓടിക്കുന്നവരുടെ പേരിലും നടപടി എടുക്കണമെന്നാണ് വായനക്കാർ പറയുന്നത്. ഇപ്പോൾ ഇടത് വശത്ത് ഓവർടേക്ക് ചെയ്യരുത് എന്നാണ് നിയമം. എന്നാൽ ഒട്ടേറെ സ്ലോ ഡ്രൈവർമാർ വലത് വശം ചേർന്ന് പോകുന്നു. ഹെൽമറ്റ്, ട്രാഫിക്ക് സിഗ്നൽ തുടങ്ങിയ വിഷയങ്ങളിൽ നിലവിലുള്ള നിയമം കർക്കാശമാക്കാനും പൊലീസുകാർ പിടിക്കാൻ കാത്തു നിൽക്കാതെ ക്യാമറകൾ തന്നെ കണ്ടെത്തി പിഴ വീട്ടിലേക്ക് അയക്കാനുമുള്ള സംവിധാനം നടപ്പിലാക്കണനെന്നാണ് വായനക്കാരുടെ നിർദ്ദേശം.
ഏതെങ്കിലും റോഡ് ജംഗ്ഷനിൽ എത്തുമ്പോഴോ ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോഴോ നിലവിലുള്ള ലെയിനുകളിലേക്ക് പുറമേ മറ്റൊരു ലെയിൻ കൂടി സ്ഥാപിച്ച് കൃത്യമായി റോഡി മാർക്ക് ചെയ്ത് തിരിച്ചു വിടണം എന്നാണ് മറ്റൊരു നിർദ്ദേശം. ഇപ്പോൾ ഇടത് വശത്തേക്കോ വലത് വശത്തേക്കോ പോകാൻ പറ്റാതെ മറ്റ് വശങ്ങളുടെ പിന്നിൽ കുടുങ്ങി കിടക്കുന്നത് ഒഴിവാക്കാൻ ഇതു പറ്റും. അതുപോലെ പ്രധാന റോഡുകളിലേക്ക് പെട്ടെന്ന് വാഹനങ്ങൾ കയറി വരുന്നത് ഒഴിവാക്കാനും ഒരു റോഡിൽ നിന്നും ഇറങ്ങി പോകുന്നവർക്ക് വേണ്ടി നേരെ പോവേണ്ടവർക്ക് തടസ്സം ഉണ്ടാവാതിരിക്കാനും സാധിക്കും. ഇതൊക്കെ ഗതാഗത കുരുക്കുകൾ ഒഴിവാക്കാനും സമയം ലഭിക്കുകയും ചെയ്യുന്ന നിർദ്ദേങ്ങൾ ആണ്.
ദേശീയ ഹൈവേയും എംസി റോഡ് പോലെയുള്ള റോഡുകളിലും പരമാവധി ട്രാഫിക്ക് സിഗ്നലുകൾ ഒഴിവാക്കുക. വിദേശ രാജ്യങ്ങളിലെ മോട്ടോവേകൾ പോലെയാവണം ഇവയുടെ നിർമ്മാണം. ഇടത് വശത്തേക്കോ വലത് വശത്തേക്കോ തിരിയണമെങ്കിലും ഇടത് വശത്തേക്ക് മാത്രം വഴി കൊടുക്കയും അവിടെ നിന്നും തിരിച്ചു ഓവർ ബ്രിഡ്ജ് വഴിയോ വലത് വശത്ത് എത്തികയും ചെയ്യുന്ന തരത്തിൽ വേണം റോഡുകൾ വിഭാവന ചെയ്യാൻ. പ്രധാനപ്പെട്ട ഹൈവേകളും മറ്റും ഏതെങ്കിലും ഒരു സ്ഥാനത്തേക്ക് തിരിയണമെങ്കിൽ ഒരു കിലോമീറ്റർ മുൻപ് തന്നെ കിലോമീറ്റർ സഹിതം സൈൻ ബോർഡുകൾ വയ്ക്കുകയും അര കിലോമീറ്റർ എങ്കിലും അതിന് വേണ്ടി പുതിയ ലെയിൻ പണിയുകയും വേണം.
നിലവിൽ ഉള്ള ദേശീയ പാതകൾ വീതികൂട്ടുന്നതിന്റെ തടസ്സങ്ങൾ ഒഴിവാക്കാനും ചെലവ് കുറയ്ക്കാനും പുതിയ എക്സ്പ്രസ്സ് ഹൈവേ പണിയണം എന്നതാണ് പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന്. ദേശീയ പാതയിലെ സ്ഥലമെടുപ്പിന് നൽകേണ്ട കോടികൾ മുടക്കിയാൽ പുതിയ സ്ഥലം കണ്ടെത്തി റോഡുകൾ പണിയാൻ സാധിക്കും ദേശീയ പാതകൾ അതേ പടി നിലനിർത്തുകൊണ്ട് ബോംബെ, പൂന റോഡ് രീതിയിൽ പുതിയ ഒരു നാലുവരി പാത തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പണിയുക. ഇതിന് സ്വകാര്യ പങ്കാളിത്തം കണ്ടെത്തുകയും ടോൾ പിരിക്കുകയും ചെയ്യുന്നതിൽ തെറ്റില്ല. നിലവിലുള്ള വഴി നിലനിർത്തുകൊണ്ട് ടോൾ റോഡ് ഉണ്ടാക്കുമ്പോൾ ആക്ഷേപങ്ങൾ ഉണ്ടാവുകയില്ല. വേഗത്തിൽ പോവേണ്ടവർ മാത്രം ഈ റോഡ് പണം കൊടുത്ത് ഉപയോഗിക്കട്ടെ. പാശ്ചാത്യ രാജ്യങ്ങളിലെ മോഡൽ ഓവർ ബ്രിഡ്ജുകളും മറ്റും ഉള്ള ഒരിക്കലും നിർത്താതെ മുൻപോട്ട് ഓടാൻ പറ്റുന്ന വിധത്തിൽ വേണം ഇത്തരം റോഡുകൾ. റോഡുകളിൽ കടകളോ സ്ഥാപനങ്ങളോ പാടില്ല. വിശ്രമ കേന്ദ്രങ്ങള പെട്രോൾ സ്റ്റേഷനുകളും ഒക്കെ ഇടക്കിടെ സർവ്വീസ് സ്റ്റേഷനായി റോഡിൽ നിന്നും മാറ്റി പണിയുക.
വായനക്കാരുടെ അഭിപ്രായങ്ങൾ [email protected] എന്ന വിലാസത്തിൽ അയയ്ക്കുക.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്