കേരളം എങ്ങനെ ചിന്തിക്കുന്നു? മറുനാടൻ-റാവിസ് ഗ്രൂപ്പ് അഭിപ്രായ സർവ്വേ ഫലം ഇന്ന് 11.30ന് പുറത്തു വിടും; തെരഞ്ഞെടുപ്പിന് ശേഷമുള്ള മനസ്സ് വ്യക്തമാക്കുന്ന അഭിപ്രായ സർവ്വേ ഫലം എന്ന നിലയിൽ ഫലം കൂടുതൽ യാഥാർത്ഥ്യത്തോട് അടുത്ത് വന്നേക്കും; ഞെട്ടിക്കുന്ന അഭിപ്രായ സർവ്വേ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ അവസാന അഭിപ്രായ സർവ്വേ ഇന്ന് മറുനാടൻ പുറത്തുവിടും.ഓൺലൈനായി നടത്തിയ മറുനാടൻ-റാവിസ് ഗ്രൂപ്പ് സർവ്വേ ഫലമാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. ഇന്ന് രാവിലെ പുറത്തു വിടുന്ന ഫലം മലയാളി മനസ്സിന്റെ നേർചിത്രമാകാനാണ് സാധ്യത. ഓൺലൈനിൽ മറുനാടൻ പേജിലെത്തി വോട്ട് ചെയ്തവരാണ് ഫലപ്രഖ്യാപനത്തിൽ പങ്കെടുത്ത്. ഫലം യാഥാർത്ഥ്യത്തോട് കൂടുതൽ അടുത്ത് നിൽക്കാനാണ് സാധ്യത. ഞെട്ടിക്കുന്ന ഫലമാണ് മറുനാടന്റെ അഭിപ്രായ സർവ്വേ തുറന്നു കാട്ടുന്നത്. ഒരാൾക്ക് ഒരിക്കൽ മാത്രം സർവ്വേയിൽ പങ്കെടുക്കാൻ അവസരം നൽകുന്ന തരത്തിലാണ് സർവ്വേ നടത്തിയത്.
കഴിഞ്ഞ നിയമാസഭാ തെരഞ്ഞെടുപ്പ് കാലത്തും സമാനമായ സർവ്വേ മറുനാടൻ നടത്തിയിരുന്നു. യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുന്ന ഫലമായിരുന്നു അത്. ഇതിൽ കേരളത്തിൽ അധികാരത്തിൽ എത്തുന്നത് ഏത് കക്ഷി ആവുംഎന്ന ചോദ്യത്തിന് 78.8 ശതമാനം പേരും എൽഡിഎഫ് എന്നാണ് ഉത്തരം നൽകിയത്. യുഡിഎഫിന് 19.7ശതമാനം വോട്ടും കിട്ടി. മുരളീധരൻ, വീണാ ജോർജ്, പിസി ജോർജ്, രാജഗോപാൽ എന്നിവർ വിജയിക്കുന്നവരുടെ പട്ടികയിൽ ഇടം നേടുകയും ചെയ്തു. അങ്ങനെ അട്ടിമറി സാധ്യതകളിൽ സർവ്വേ പറഞ്ഞതെല്ലാം സത്യമാവുകയും ചെയ്തു. അതുകൊണ്ടാണ് ലോക്സഭയിൽ മറുനാടൻ-റവീസ് ഗ്രൂപ്പ് സർവ്വേയും ഏറെ ചർച്ചയായത്. ഇതിലെ ഫലങ്ങളും യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുന്നതാണ്.
മെയ് 23ന് തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ബിജെപി വീണ്ടും അധികാരം നിലനിർത്തുമോ എന്നാണ് അറിയേണ്ടത്. അതോ രാഹുലോ മൂന്നാം മുന്നണി വരുമോ എന്നും കണ്ടറിയണം. ഇത്തരം ചർച്ചകൾക്കിടെയാണ് മറുനാടൻ മലയാളി തെരഞ്ഞെടുപ്പു പ്രവചന മത്സരം സംഘടിപ്പിച്ചത്. മികച്ച പങ്കാളിത്തം ഈ പ്രവചന മത്സരത്തിനുണ്ട്. മറുനാടൻ മലയാളിയും റാവിസ് ഗ്രൂപ്പും ചേർന്നു നടത്തുന്ന തെരഞ്ഞെടുപ്പ് പ്രവചന മത്സരം അൽപ്പം മുമ്പ് അവസാനിച്ചു. കേരളത്തിലെ ഇരുപത് ലോക്സഭാ സീറ്റുകളിൽ ഇത്തവണ ആർക്കാവും വിജയം. എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ എത്ര സീറ്റുകൾ വീതം കേരളത്തിൽ നേടും. കേന്ദ്രത്തിൽ കോൺഗ്രസ് എത്ര സീറ്റ് നേടും, എൻഡിഎയ്ക്ക് രണ്ടാം ഊഴം ലഭിക്കുമോ? തുടങ്ങിയ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടായിരുന്നു പ്രവചന മത്സരം സംഘടിപ്പിച്ചത്. നാളെ രാവിലെ യോടെ വോട്ടിങ് അവസാനിക്കും. ഇതിനോടകം ആയിരങ്ങൾ പ്രവചന മത്സരത്തിൽ പങ്കാളികളായി.
മാധ്യമങ്ങൾ അഭിപ്രായങ്ങൾ പറയുന്നതിന് പകരം വായനക്കാർ അഭിപ്രായം പറയുന്ന ഒരു വേദി ഞങ്ങൾ ഒരുക്കിയിരുന്നു. കേരളത്തിലെ പ്രമുഖ ഹോട്ടൽ ശൃഖലയായ റാവിസ് ഗ്രൂപ്പുമായി ചേർന്നാണ് ഈ പ്രവചന മത്സരം മറുനാടൻ മലയാളി സംഘടിപ്പിക്കുന്നത്. ആദ്യ ദിവസങ്ങളിൽ തന്നെ ജനങ്ങളിൽ നിന്ന് വലിയോ തോതിലുള്ള പ്രതികരണങ്ങളാണ് മത്സരത്തിന് ലഭിക്കുന്നത്. വരും ദിവസങ്ങളിലും ഇത് പ്രവചന മത്സരത്തിൽ വിജയിക്കുന്ന മുന്ന് പേർക്ക് സമ്മാനം ഒരുക്കുകയാണ് മറുനാടൻ. വിജയിക്കുന്ന മൂന്നു പേർക്ക് കോഴിക്കോട് കടവ്, കോഴിക്കോട് മാവൂർ റോഡ് റാവിസ് സിറ്റി ഹോട്ടൽ, കൊല്ലം അഷ്ടമുടി റാവിസ് - ഏതെങ്കിലും ഒരു ഹോട്ടലിൽ ഒരു രാത്രി സ്റ്റേ പ്രഭാതഭക്ഷണം ഉൾപ്പെടെ നൽകുന്നതാകും സമ്മാനം. രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തിനാണ് താമസ സൗകര്യം ഒരുക്കുക.
കേരളത്തിലേക്ക് വന്നാൽ ഇരുപത് ലോക്സഭാ സീറ്റുകളിൽ 17 ഉം തങ്ങൾ കയ്യടക്കും എന്നാണ് യുഡിഎഫ് അവകാശവാദം. എന്നാൽ 12 സീറ്റുകൾ കയ്യിൽ ഒതുങ്ങുമെന്നും ഇടതുമുന്നണിയും കണക്കുകൂട്ടുന്നു. ആലത്തൂരിൽ യുഡിഎഫിന്റെ പെങ്ങളൂട്ടിയായ രമ്യ ഹരിദാസ് വിജയിക്കുമോ? തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുമോ? ഇന്നസെന്റിനൊപ്പം ഇക്കുറിയും ചാലക്കുടി നിലകൊള്ളുമോ? ഇങ്ങനെ ഒട്ടുവളരെ ചോദ്യങ്ങൾ ആണ് ലോക്സഭാ തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി ഇക്കുറിയും ഉയരുന്നത്. ശബരിമല തിരഞ്ഞെടുപ്പ് അടിയൊഴുക്കുകൾ നിയന്ത്രിച്ചതിനാൽ ഇത്തവണ തങ്ങൾ അക്കൗണ്ട് തുറക്കും എന്ന് തന്നെയാണ് ബിജെപിയും പ്രതീക്ഷിക്കുന്നത്. അത് പത്തനംതിട്ടയാവാം അല്ലെങ്കിൽ തിരുവനന്തപുരവും തൃശൂരിനുമൊക്കെയായി ബിജെപി പ്രതീക്ഷകൾ വളരുന്നുമുണ്ട്. എല്ലാത്തിനുമുള്ള ഉത്തരമാണ് മെയ് 23 നു ലഭിക്കാൻ പോകുന്നത്.
കേന്ദ്രത്തിലേയും കേരളത്തിലെയും ഫലങ്ങളുമായി ബന്ധപ്പെട്ടു നടന്ന പ്രവചനമത്സരത്തിൽ വായനക്കാർക്കായി 27 ചോദ്യങ്ങളാണ് ഒരുക്കിയത്. ഈ ഉത്തരങ്ങളിൽ ഏറ്റവും കൂടുതൽ ശരി ഉത്തരം പറയുന്ന മൂന്നു പേർക്കായിരിക്കും റാവിസ് ഗ്രൂപ്പ് ഹോട്ടലിൽ ഒരു ദിവസം താങ്ങാനുള്ള അവസരം നൽകുക. എല്ലാ ഉത്തരങ്ങളും ശരിയാക്കുന്നവർ മൂന്നിൽ കൂടുതൽ ആണെങ്കിൽ നറുക്കെടുപ്പിലൂടെയാവും അവസാന വിജയികളായ മൂന്നു പേരെ കണ്ടെത്തുക. ഈ മാസം 17ാം തിയ്യതി വരെ നിങ്ങൾക്ക് പ്രവചനം മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകും.
കേരളത്തിലെ ടൂറിസം രംഗത്തെ ഏറ്റവും മികച്ച ഹോട്ടൽ ശൃഖലയാണ് റാവിസ് ഗ്രൂപ്പിന്റേത്. മികച്ച അന്താരാഷ്ട്ര സൗകര്യങ്ങളോടു കൂടിയിള്ള റാവിസിന്റെ ഏതെങ്കിലും ഹോട്ടലിലാണ് വിജയികൾക്ക് താമസം ഒരുക്കുക. കോഴിക്കോട് കായലോരത്ത് തെങ്ങുകൾക്കിടയിൽ സ്ഥിതി ചെയുന്ന കടവ് റിസോർട്ട് ഫൈവ് സ്റ്റാർ സൗകര്യങ്ങൾ അടങ്ങിയതാണ്. കടവിൽ ഒരു ദിവസം കുടുംബസമേതം താമസിക്കാനുള്ള സൗജന്യ അവസരം ആണ് നൽകുക. കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന അത്യാധുനിക സൗകര്യങ്ങൾ ഉള്ള ആഡംബര റിസോർട്ട് ആണ് കടവ്. ഒരിക്കൽ പോയാൽ സന്ദർശിക്കുന്നവർക്ക് മറക്കാനാവാത്ത അനുഭവമാണ് കായലോരം നൽകുക. സ്വിമ്മിങ് പൂളും റെസ്റ്റോറന്റും അടങ്ങുന്ന കായലോരത്തിൽ വരുന്ന ഒരു വർഷത്തിനകം എന്നെങ്കിലും സൗകര്യപ്രദമായ ദിവസം താമസിക്കാം.
കോഴിക്കോട് നഗരമധ്യത്തിൽ പഞ്ചനക്ഷത്ര സൗകര്യങ്ങൾ അടങ്ങിയ ഹോട്ടലാണ് മാവൂർ റോഡിലുള്ള റാവിസ് ഹോട്ടൽ. സ്വിമ്മിങ് പൂൾ അടക്കമുള്ള സൗകര്യങ്ങളും ഈ ഹോട്ടലിലുണ്ട്. കോഴിക്കോട്ടെ മികച്ച ഹോട്ടലുകളിൽ ഒന്നായാണ് റാവിസ് ഗ്രൂപ്പ് ഹോട്ടൽ. കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലാണ് ദി റാവിസ് കൊല്ലം, ദി റാവിസ് അഷ്ടമുടി എന്ന പേരിലും ഇത് അറിയപ്പെടുന്ന ഹോട്ടൽ ഇന്ത്യയിലെ തന്ന ഏറ്റവും മികച്ച ഹോട്ടലുകളിൽ ഒന്നാണ്. തിരുവിതാംകൂർ ശൈലിയും കോളോണിയൽ കാലത്തെ ശൈലിയും ഇടചെർന്നതാണ് ഹോട്ടലിന്റെ രൂപകൽപന. മുറികൾ, സ്യൂട്ട് മുറികൾ, കോട്ടേജുകൾ, സ്വകാര്യ നീന്തൽകുളത്തോടുകൂടിയുള്ള വില്ലകൾ, ആയുർവേദ സ്പാ, ഭക്ഷണശാലകൾ എന്നിവ ഹോട്ടലിൽ ഉണ്ട്.
സമ്മാനാർഹർ മുൻകൂട്ടി ബുക്ക് ചെയ്തു വേണം താമസം ഉറപ്പിക്കാൻ. എല്ലാ മുറികൾക്കും അഡ്വാൻസ്ഡ് ബുക്കിങ് ഉള്ള ദിവസം ലഭിച്ചെന്ന് വരില്ല. എന്നാൽ സമ്മാന ജേതാവിന് കൂടി സൗകര്യപ്രദമായ ഒരു ദിവസം നൽകുന്നതാവും. വിജയികൾ മൂന്ന് മാസത്തിനുള്ളിൽ തങ്ങളുടെ ഹോട്ടൽ താമസ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്