മറുനാടൻ മലയാളി-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ ആവേശകരമായ പങ്കാളിത്തം; പ്രവചന മത്സരം ആറാം ദിവസത്തേക്ക് കടക്കുമ്പോൾ പങ്കാളികളായി ആയിരങ്ങൾ; കേരളത്തിലെ 20സീറ്റുകളിലെ വിജയികൾ ആരെന്നും കേന്ദ്രം ആര് ഭരിക്കുമെന്നും ശരിയായി പ്രവചിക്കുന്നവരെ കാത്തിരിക്കുന്നതുകൊല്ലത്തെയും കോഴിക്കോട്ടെയും റാവിസിന്റെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം; ഇനിയും വോട്ടുചെയ്യാത്തവർ ഉടൻ അവസരം വിനിയോഗിക്കുക
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആര് രാജ്യം ഭരിക്കുമെന്നും കേരളത്തിൽ നിന്നും ആരൊക്കെ വിജയിക്കും എന്നുമുള്ള ആകാംക്ഷയിലാണ് മലയാളികൾ. മെയ് 23ന് തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ബിജെപി വീണ്ടും അധികാരത്തിൽ വരുമോ അതോ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യുപിഎ സർക്കാർ അധികാരത്തിൽ എത്തുമോ എന്നിങ്ങനെയുള്ള ചർച്ചകളാണ് എങ്ങും സജീവമായിരിക്കുന്നത്. ഈ ഇടവേളയിലാണ് മറുനാടൻ മലയാളി തെരഞ്ഞെടുപ്പു പ്രവചന മത്സരം സംഘടിപ്പിച്ചത്.
കേരളത്തിലെ ഇരുപത് ലോക്സഭാ സീറ്റുകളിൽ ഇത്തവണ ആർക്കാവും വിജയം. എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ എത്ര സീറ്റുകൾ വീതം കേരളത്തിൽ നേടും. കേന്ദ്രത്തിൽ കോൺഗ്രസ് എത്ര സീറ്റ് നേടും, എൻഡിഎയ്ക്ക് രണ്ടാം ഊഴം ലഭിക്കുമോ? തുടങ്ങിയ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടായിരുന്നു പ്രവചന മത്സരം സംഘടിപ്പിച്ചത്. പ്രവചന മത്സരം തുടങ്ങി ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ വൻ പങ്കാളിത്തമാണ് മറുനാടൻ സർവേയിലുള്ളത്. ആയിരങ്ങളാണ് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ഇനിയും വോട്ടു ചെയ്യാത്തവർ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്.
വായനക്കാർ അവരുടെ ഇഷ്ടം അനുസരിച്ച് ചില അഭിപ്രായങ്ങളോട് യോജിക്കുകയും ചിലതിനോട് വിയോജിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. അതിൽ ഭൂരിപക്ഷവും യുഡിഎഫിന് അനുകൂലമായി ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം തിരിയുമെന്നു പറയുന്നുണ്ടെങ്കിലും ഇടതു മുന്നണിയും യുഡിഎഫിനൊപ്പം സീറ്റുകൾ കരസ്ഥമാക്കുമെന്നു സമ്മതിദായകർ കണക്കുകൂട്ടുന്നുണ്ട്. ഇതനുസരിച്ച് വ്യത്യസ്തമായ ഫലങ്ങളാണ് പലരും പ്രവചിക്കുന്നത്.
മാധ്യമങ്ങൾ അഭിപ്രായങ്ങൾ പറയുന്നതിന് പകരം വായനക്കാർ അഭിപ്രായം പറയുന്ന ഒരു വേദി ഞങ്ങൾ ഒരുക്കിയിരുന്നു. കേരളത്തിലെ പ്രമുഖ ഹോട്ടൽ ശൃഖലയായ റാവിസ് ഗ്രൂപ്പുമായി ചേർന്നാണ് ഈ പ്രവചന മത്സരം മറുനാടൻ മലയാളി സംഘടിപ്പിക്കുന്നത്. ആദ്യ ദിവസങ്ങളിൽ തന്നെ ജനങ്ങളിൽ നിന്ന് വലിയോ തോതിലുള്ള പ്രതികരണങ്ങളാണ് മത്സരത്തിന് ലഭിക്കുന്നത്. വരും ദിവസങ്ങളിലും ഇത് പ്രവചന മത്സരത്തിൽ വിജയിക്കുന്ന മുന്ന് പേർക്ക് സമ്മാനം ഒരുക്കുകയാണ് മറുനാടൻ. വിജയിക്കുന്ന മൂന്നു പേർക്ക് കോഴിക്കോട് കടവ്, കോഴിക്കോട് മാവൂർ റോഡ് റാവിസ് സിറ്റി ഹോട്ടൽ, കൊല്ലം അഷ്ടമുടി റാവിസ് - ഏതെങ്കിലും ഒരു ഹോട്ടലിൽ ഒരു രാത്രി സ്റ്റേ പ്രഭാതഭക്ഷണം ഉൾപ്പെടെ നൽകുന്നതാകും സമ്മാനം. രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തിനാണ് താമസ സൗകര്യം ഒരുക്കുക.
കേന്ദ്രത്തിൽ ജാതി-മതം അടിസ്ഥാനമാക്കി വോട്ടു തേടരുത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പ്രഖ്യാപനം ഇറക്കിയിരുന്നുവെങ്കിലും ശബരിമല വിഷയം തിരഞ്ഞെടുപ്പിന്റെ അടിയൊഴുക്കുകൾ നിർണ്ണയിച്ച ഒരു തിരഞ്ഞെടുപ്പ് തന്നെയാണ് കേരളത്തിൽ വന്നത്. ഇടത്-വലത് മുന്നണികളും ബിജെപിയുമൊക്കെ അതിനാൽ ആകാംക്ഷയോടെയാണ് മെയ് 23 നു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ഉറ്റുനോക്കുന്നത്. കേരളത്തിൽ നിന്നും ആര് കൂടുതൽ സീറ്റുകൾ തേടും എന്നതിനൊപ്പം കേന്ദ്രത്തിൽ ആര് വരുമെന്നതും ഈ ഘട്ടത്തിൽ നിർണ്ണായകമാണ്. യുപിഎ സർക്കാരിനെപ്പോലെ ഒരു രണ്ടാമൂഴം കേന്ദ്രത്തിൽ എൻഡിഎയ്ക്ക് ലഭിക്കുമോ എന്നാണ് ഉയരുന്ന ചോദ്യങ്ങളിൽ ഒന്ന്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തോളോട് തോൾ ചേർന്ന് കോൺഗ്രസിനായി പ്രചാരണം നയിച്ച ഒരു തിരഞ്ഞടുപ്പ് കൂടിയായിരുന്നു എന്ന്. അതുകൊണ്ട് തന്നെ കേന്ദ്രത്തിൽ ആര് വരുമെന്ന ചോദ്യവും പ്രസക്തമായി നിലനിൽക്കുകയാണ്.
കേരളത്തിലേക്ക് വന്നാൽ ഇരുപത് ലോക്സഭാ സീറ്റുകളിൽ 17 ഉം തങ്ങൾ കയ്യടക്കും എന്നാണ് യുഡിഎഫ് അവകാശവാദം. എന്നാൽ 12 സീറ്റുകൾ കയ്യിൽ ഒതുങ്ങുമെന്നും ഇടതുമുന്നണിയും കണക്കുകൂട്ടുന്നു. ആലത്തൂരിൽ യുഡിഎഫിന്റെ പെങ്ങളൂട്ടിയായ രമ്യ ഹരിദാസ് വിജയിക്കുമോ? തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുമോ? ഇന്നസെന്റിനൊപ്പം ഇക്കുറിയും ചാലക്കുടി നിലകൊള്ളുമോ? ഇങ്ങനെ ഒട്ടുവളരെ ചോദ്യങ്ങൾ ആണ് ലോക്സഭാ തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി ഇക്കുറിയും ഉയരുന്നത്. ശബരിമല തിരഞ്ഞെടുപ്പ് അടിയൊഴുക്കുകൾ നിയന്ത്രിച്ചതിനാൽ ഇത്തവണ തങ്ങൾ അക്കൗണ്ട് തുറക്കും എന്ന് തന്നെയാണ് ബിജെപിയും പ്രതീക്ഷിക്കുന്നത്. അത് പത്തനംതിട്ടയാവാം അല്ലെങ്കിൽ തിരുവനന്തപുരവും തൃശൂരിനുമൊക്കെയായി ബിജെപി പ്രതീക്ഷകൾ വളരുന്നുമുണ്ട്. എല്ലാത്തിനുമുള്ള ഉത്തരമാണ് മെയ് 23 നു ലഭിക്കാൻ പോകുന്നത്.
കേന്ദ്രത്തിലേയും കേരളത്തിലെയും ഫലങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന നടക്കുന്ന പ്രവചനമത്സരത്തിൽ വായനക്കാർക്കായി 27 ചോദ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ ഉത്തരങ്ങളിൽ ഏറ്റവും കൂടുതൽ ശരി ഉത്തരം പറയുന്ന മൂന്നു പേർക്കായിരിക്കും റാവിസ് ഗ്രൂപ്പ് ഹോട്ടലിൽ ഒരു ദിവസം താങ്ങാനുള്ള അവസരം നൽകുക. എല്ലാ ഉത്തരങ്ങളും ശരിയാക്കുന്നവർ മൂന്നിൽ കൂടുതൽ ആണെങ്കിൽ നറുക്കെടുപ്പിലൂടെയാവും അവസാന വിജയികളായ മൂന്നു പേരെ കണ്ടെത്തുക. ഈ മാസം 17ാം തിയ്യതി വരെ നിങ്ങൾക്ക് പ്രവചനം മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകും.
ഈ പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഈ വാർത്തയ്ക്കൊപ്പം നൽകിയിരിക്കുന്ന 27 ചോദ്യങ്ങൾക്കും നിങ്ങളുടെ ഉത്തരം രേഖപ്പെടുത്തുകയാണ്. എല്ലാ ചോദ്യങ്ങൾക്കും വ്യത്യസ്തമായ ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. അവയിൽ നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നതിൽ ക്ലിക്ക് ചെയ്തു സബ്മിറ്റ് ചെയ്യുക. നിങ്ങൾ എന്താണ് പറഞ്ഞത് എന്ന് ഓർത്തിരിക്കാൻ കുറിച്ച് വയ്ക്കുകയോ പ്രിന്റ് ചെയ്ത് വയ്ക്കുകയോ ചെയ്യുക. ഇങ്ങനെ ലഭിക്കുന്ന എല്ലാ ഉത്തരങ്ങളും പരിശോധിച്ച ശേഷം എല്ലാം ശരിയാക്കിയവരോ ഏറ്റവും കൂടുതൽ ശരിയാക്കിയവരോ ആയ മൂന്നു പേർക്ക് സമ്മാനം നൽകും. മൂന്നിലേറെ പേർ ശരിയായ പ്രവചനം നടത്തിയാൽ നറുക്കിട്ടെടുത്താകും മൂന്ന് വിജയികളെ തീരുമാനിക്കുക.
കേരളത്തിലെ ടൂറിസം രംഗത്തെ ഏറ്റവും മികച്ച ഹോട്ടൽ ശൃഖലയാണ് റാവിസ് ഗ്രൂപ്പിന്റേത്. മികച്ച അന്താരാഷ്ട്ര സൗകര്യങ്ങളോടു കൂടിയിള്ള റാവിസിന്റെ ഏതെങ്കിലും ഹോട്ടലിലാണ് വിജയികൾക്ക് താമസം ഒരുക്കുക. കോഴിക്കോട് കായലോരത്ത് തെങ്ങുകൾക്കിടയിൽ സ്ഥിതി ചെയുന്ന കടവ് റിസോർട്ട് ഫൈവ് സ്റ്റാർ സൗകര്യങ്ങൾ അടങ്ങിയതാണ്. കടവിൽ ഒരു ദിവസം കുടുംബസമേതം താമസിക്കാനുള്ള സൗജന്യ അവസരം ആണ് നൽകുക. കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന അത്യാധുനിക സൗകര്യങ്ങൾ ഉള്ള ആഡംബര റിസോർട്ട് ആണ് കടവ്. ഒരിക്കൽ പോയാൽ സന്ദർശിക്കുന്നവർക്ക് മറക്കാനാവാത്ത അനുഭവമാണ് കായലോരം നൽകുക. സ്വിമ്മിങ് പൂളും റെസ്റ്റോറന്റും അടങ്ങുന്ന കായലോരത്തിൽ വരുന്ന ഒരു വർഷത്തിനകം എന്നെങ്കിലും സൗകര്യപ്രദമായ ദിവസം താമസിക്കാം.
കോഴിക്കോട് നഗരമധ്യത്തിൽ പഞ്ചനക്ഷത്ര സൗകര്യങ്ങൾ അടങ്ങിയ ഹോട്ടലാണ് മാവൂർ റോഡിലുള്ള റാവിസ് ഹോട്ടൽ. സ്വിമ്മിങ് പൂൾ അടക്കമുള്ള സൗകര്യങ്ങളും ഈ ഹോട്ടലിലുണ്ട്. കോഴിക്കോട്ടെ മികച്ച ഹോട്ടലുകളിൽ ഒന്നായാണ് റാവിസ് ഗ്രൂപ്പ് ഹോട്ടൽ. കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലാണ് ദി റാവിസ് കൊല്ലം, ദി റാവിസ് അഷ്ടമുടി എന്ന പേരിലും ഇത് അറിയപ്പെടുന്ന ഹോട്ടൽ ഇന്ത്യയിലെ തന്ന ഏറ്റവും മികച്ച ഹോട്ടലുകളിൽ ഒന്നാണ്. തിരുവിതാംകൂർ ശൈലിയും കോളോണിയൽ കാലത്തെ ശൈലിയും ഇടചെർന്നതാണ് ഹോട്ടലിന്റെ രൂപകൽപന. മുറികൾ, സ്യൂട്ട് മുറികൾ, കോട്ടേജുകൾ, സ്വകാര്യ നീന്തൽകുളത്തോടുകൂടിയുള്ള വില്ലകൾ, ആയുർവേദ സ്പാ, ഭക്ഷണശാലകൾ എന്നിവ ഹോട്ടലിൽ ഉണ്ട്.
സമ്മാനാർഹർ മുൻകൂട്ടി ബുക്ക് ചെയ്തു വേണം താമസം ഉറപ്പിക്കാൻ. എല്ലാ മുറികൾക്കും അഡ്വാൻസ്ഡ് ബുക്കിങ് ഉള്ള ദിവസം ലഭിച്ചെന്ന് വരില്ല. എന്നാൽ സമ്മാന ജേതാവിന് കൂടി സൗകര്യപ്രദമായ ഒരു ദിവസം നൽകുന്നതാവും. വിജയികൾ മൂന്ന് മാസത്തിനുള്ളിൽ തങ്ങളുടെ ഹോട്ടൽ താമസ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്. പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ ഈ വാർത്തക്കൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ജിമെയിൽ അക്കൗണ്ട് തുറന്ന് ശേഷം നിങ്ങളുടെ പ്രവചനം നടത്തുക. ഒരാൾക്ക് ഒരു തവണ മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്