മറുനാടൻ മലയാളി - കല്യാൺ ജ്യുവലേഴ്സ് പ്രവചന മത്സരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചവരിൽ മൂന്ന് വിജയികൾ; കൂടുതൽ വിവരങ്ങൾ
ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം സംബന്ധിച്ച് മറുനാടൻ മലയാളിയും കല്യാൺ ജുവലേഴ്സും സംയുക്തമായി സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ മൂന്ന് പേർ വിജയികളായി. മത്സരാർത്ഥികൾക്കായി നൽകിയ 25 ചോദ്യങ്ങളിൽ എല്ലാത്തിനും ശരിയുത്തരം നൽകിയ ആരും ഉണ്ടായിരുന്നില്ല. അതിനാൽ ചോദ്യാവലിയിൽ പതിനഞ്ച് എണ്ണത്തിന് ശരിയായ ഉത്തരം നൽകിയ മൂന്ന് പേരെയാണ് വിജയികളായി തിരഞ്ഞെടുത്തത്.
ഇരുപതിനായിരത്തോളം പേർ പങ്കെടുത്ത മത്സരത്തിൽ പങ്കെടുത്ത 68.1 ശതമാനം പേർ യുഡിഎഫ് ഭൂരിപക്ഷം നേടുമെന്നായിരുന്നു പ്രവചിച്ചത്. എൽഡിഎഫ് ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തുമെന്ന് പ്രവചിച്ചത് 31. 9 ശതമാനം പേർ മാത്രമാണ്.
മത്സരത്തിൽ പങ്കെടുത്ത ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിന് വിരുദ്ധമായി 31 ശതമാനം പേർ ശരി ഉത്തരം നൽകി.
പ്രവചന മത്സരത്തിൽ അഞ്ച് ജനറൽ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ആർക്കായിരിക്കും ഭരണം, എൽഡിഎഫ് എത്ര സീറ്റ് നേടും, യുഡിഎഫ് എത്ര സീറ്റ് നേടും, ബിജെപി എത്ര സീറ്റ് നേടും,
എറ്റവും കൂടൂതൽ സീറ്റുകൾ നേടി അധികാരത്തിൽ എത്തുന്ന പാർട്ടി ഏതായിരിക്കും എന്നതായിരുന്നു ചോദ്യങ്ങൾ. ഈ അഞ്ച് ചോദ്യങ്ങൾക്കും ആയിരത്തോളം പേർ ശരിയായ ഉത്തരം നൽകി.
ശേഷിക്കുന്ന ഇരുപത് ചോദ്യങ്ങളുടെ ഉത്തരം പരിശോധിച്ചപ്പോൽ എല്ലാ ചോദ്യങ്ങൾക്കും ശരി ഉത്തരം നൽകിയ ആരും ഉണ്ടായിരുന്നില്ല. മത്സരത്തിന്റെ രീതി അനുസരിച്ച് ആരും വിജയികളായില്ല എന്നതിനാൽ ആർക്കും സമ്മാനം നൽകേണ്ടതില്ല.
കല്യാൺ ജുവലറി സ്പോൺസർ ചെയ്യുന്ന ഒരു പവൻ വീതമുള്ള മൂന്ന് സമ്മാനങ്ങളാണ് വിജയികൾക്കായി കാത്തുവച്ചിരുന്നത്. എല്ലാ ഉത്തരവും ശരിയാക്കുന്ന മൂന്ന് പേർക്കാണ് സമ്മാനം നിശ്ചയിച്ചിരുന്നത്. കൂടുതൽ പേർ വന്നാൽ നറുക്കിട്ട് സമ്മാനം നൽകും എന്നായിരുന്നു മത്സരത്തിനായി അറിയിച്ചിരുന്നത്.
മത്സരത്തിൽ എല്ലാ ചോദ്യങ്ങൾക്കും ശരി ഉത്തരം നൽകിയ ആരും ഇല്ലാത്തതിനാൽ ഏറ്റവും കൂടുതൽ ശരി ഉത്തരം നൽകിയ മൂന്ന് പേരെ വിജയികളായി പ്രഖ്യാപിക്കുവാൻ തീരുമാനിക്കുകയായിരുന്നു.
മത്സരത്തിൽ പങ്കെടുത്ത കൃത്യം മൂന്ന് പേർ പതിനഞ്ച് ഉത്തരം ശരിയാക്കി എന്നതിനാൽ അവരെ വിജയികളായി തിരഞ്ഞെടുക്കുകയായിരുന്നു. ഇവർക്ക് പിന്നിൽ പതിനാല് ശരിയുത്തരങ്ങൾ പറഞ്ഞവരുമുണ്ട്. പതിമൂന്നെണ്ണം കൃത്യമായി പ്രവചിച്ചവരുണ്ട്. എന്നാൽ ആർക്കും പതിനഞ്ച് എണ്ണത്തിൽ കൂടുതൽ ശരിയുത്തരം നൽകാൻ കഴിഞ്ഞില്ല.
ജനറൽ ചോദ്യത്തിൽ എൽഡിഎഫിന് വൻ വിജയവും ഭൂരിപക്ഷവും പ്രവചിച്ചവരിൽ പോലും 90 ലേറെ സീറ്റുകൾ നേടും എന്ന് പറഞ്ഞത് വളരെക്കുറച്ച് പേരാണ്. 90 സീറ്റുകളിൽ ഏറെ എന്ന് പറഞ്ഞതിൽ ഉൾപ്പെട്ടവരാണ് വിജയികളായ ഈ മൂന്ന് പേരും. കൂടാതെ മറ്റ് നാല് ജനറൽ ചോദ്യങ്ങളിലും ഇവർക്ക് ശരി ഉത്തരം നൽകാനായി.
വിസ്മയിപ്പിച്ച മറ്റൊരു കാര്യം വിജയികളായ ഈ മൂന്ന് പേർക്കും ശരി ഉത്തരം നൽകാനാകാതെ പോയത് ഒരേ ചോദ്യങ്ങൾക്കാണ്. അതിൽ ഒന്നാമത്തേത് കുണ്ടറ നിയോജക മണ്ഡലത്തിൽ ആരായിരിക്കും വിജയിക്കുന്നത് എന്നതായിരുന്നു.
എൽഡിഎഫ് സ്ഥാനാർത്ഥി ജെ മേഴ്സിക്കുട്ടിയമ്മ ജയിക്കുമെന്നാണ് പറഞ്ഞത് എന്നാൽ അവിടെ ജയിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി പി സി വിഷ്ണുനാഥാണ്.
അതുപോലെ തൃപ്പൂണിത്തുറയിൽ എം സ്വരാജ് ജയിക്കുമെന്ന് അവർ പ്രവചിച്ചപ്പോൾ കെ ബാബുവിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു.
വടകരയിൽ മനയത്ത് ചന്ദ്രൻ ജയിക്കുമെന്ന് ഈ മത്സരാർത്ഥികൾ പ്രവചിച്ചതും തെറ്റി. അട്ടിമറി ജയത്തോടെ കെ കെ രമ മണ്ഡലത്തിൽ ചരിത്ര ജയം നേടി.
കൽപ്പറ്റയിൽ എം വി ശ്രേയാംസ് കുമാർ ജയിക്കുമെന്നായിരുന്നു വിജയികളായ മത്സരാർത്ഥികൾ പ്രവചിച്ചത്. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥി ടി സിദ്ദിഖാണ് ജയിച്ചത്.
പാലായിൽ ജോസ് കെ മാണി ജയിക്കുമെന്നായിരുന്നു പ്രവചനം. ഫലം വന്നപ്പോൾ മാണി സി കാപ്പനിലൂടെ യുഡിഎഫ് മണ്ഡലം നിലനിർത്തി.
കുണ്ടറ, തൃപ്പൂണിത്തുറ, വടകര, കൽപ്പറ്റ, പാല എന്നീ മണ്ഡലങ്ങളിലെ മത്സരഫലം പ്രവചിക്കുന്നതിലാണ് ഈ മൂന്ന് മത്സരാർത്ഥികൾക്കും ഒരുപോലെ പിഴവു പറ്റിയത്.
മറ്റൊരു കൗതുകകരമായ കാര്യം ഈ മൂന്ന് പേരും പി സി ജോർജിന്റെ പരാജയം പ്രവചിച്ചിരുന്നു. പി സി ജോർജ് ജയിക്കുമെന്നാണ് പൊതുവെ സർവെകളിൽ വിലയിരുത്തപ്പെട്ടിരുന്നത്.
സമ്മാനാർഹരായ മൂന്ന് പേരും പി സി ജോർജ് പരാജയപ്പെടുമെന്ന് പ്രവചി്ച്ചു. അത് ശരിയായി മാറി.
അതുപോലെ പാലക്കാട് മണ്ഡലം ഷാഫി പറമ്പിൽ നിലനിർത്തുമെന്നായിരുന്നു പ്രവചനം. അതുപോലതന്നെ മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കുമെന്ന് പ്രവചിച്ചതും ശരിയായി മാറി. കെ സുരേന്ദ്രൻ വീണ്ടും പരാജയപ്പെട്ടു. കുന്നത്തുനാട് ട്വന്റി 20 തോൽക്കുമെന്ന് പറഞ്ഞതും ശരിയായി മാറി.
ബിജെപി എത്ര സീറ്റ് നേടും എന്നതിൽ പൂജ്യം എന്നതായിരുന്നു ഈ മൂന്ന് മത്സരാർത്ഥികളും ഉത്തരം നൽകിയത്. അതും ശരി ഉത്തരമായി.
ജേതാക്കൾ ആരൊക്കെ
മത്സരത്തിൽ പങ്കെടുത്ത ആരുടേയും ഡാറ്റ മറുനാടൻ മലയാളി ശേഖരിച്ചിരുന്നില്ല. ഒരു ഈമെയിൽ രജിസ്റ്റർ ചെയ്ത് അതിലൂടെ ചോദ്യാവലിക്ക് ശരി ഉത്തരം അയച്ചു നൽകാനാണ് ആവശ്യപ്പെട്ടിരുന്നത്.
ചോദ്യാവലിയിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ശരിയാക്കിയ ആരും ഇല്ലാതെ പോയതോടെ ആരും മറുനാടൻ മലയാളിയുമായി ബന്ധപ്പെടുകയുണ്ടായില്ല.
എന്നാൽ പ്രവചന മത്സരത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾക്ക് ശരി ഉത്തരം നൽകിയവർക്ക് സമ്മാനം നൽകാൻ തീരുമാനിച്ചതിനാൽ വിജയികളായ മൂന്ന് പേരെയും കണ്ടെത്തേണ്ടതുണ്ട്. ഇവർ ഉത്തരങ്ങൾ പൂരിപ്പിച്ച് അയച്ചുനൽകിയ ഈമെയിൽ അഡ്രസ് മാത്രമാണ് കൈവശം ഉണ്ടായിരുന്നത്.
[email protected], [email protected], [email protected] എന്നിവയാണ് വിജയികളായ മത്സരാർത്ഥികളുടെ ഈമെയിൽ ഐഡികൾ. ഇവരുടെ ടെലിഫോൺ നമ്പറോ, ഡീറ്റെയ്ൽസോ ഒന്നുമില്ല. അതിനാൽ ഇവർ ചോദ്യാവലിക്ക് ഉത്തരം പൂരിപ്പിച്ച് അയച്ചു നൽകിയ ഈമെയിലിലൂടെ വിവരം അറിയിച്ചിരുന്നു. ആരും മറുപടി തന്നിട്ടില്ല.
അവർ രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ മെയിൽ ഐഡികൾ തന്നെ അവർ മറുപടി നൽകേണ്ടതാണ്. കൂടാതെ പ്രവചന മത്സരം സംബന്ധിച്ച വിവരങ്ങൾ അടക്കം വാർത്തയായി നൽകേണ്ടതിനാൽ
വിജയികളായ മൂവരുടേയും ഫോട്ടോയും ബയോഡേറ്റായും നൽകേണ്ടതാണ്. കൂടാതെ പ്രവചന മത്സരത്തെ സംബന്ധിച്ചുള്ള അഭിപ്രായവും നൽകേണ്ടതാണ്
ഇന്ന് മുതൽ പത്ത് ദിവസത്തിനകം ഈ മൂന്ന് പേരും ഇതേ ഈമെയിൽ കൂടി ബന്ധപ്പെട്ടാൽ ഒരു പവൻ സ്വർണ സമ്മാനത്തിന്റെ വൗച്ചർ നൽകുന്നതായിരുക്കും. കല്യാൺ ജുവലറിയിൽ എത്തി സമ്മാനം കൈപ്പറ്റാവുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍