Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട് അടക്കം സർവ്വ സമ്പാദ്യങ്ങളും മലവെള്ളം കൊണ്ടുപോയി; നാട്ടുകാർ ഓടിക്കൂടിയതു കൊണ്ട് ജീവൻ മാത്രം തിരികെ കിട്ടി; ജോസിന് തലചായ്ക്കാൻ നമുക്ക് കൈകോർക്കാം

വീട് അടക്കം സർവ്വ സമ്പാദ്യങ്ങളും മലവെള്ളം കൊണ്ടുപോയി; നാട്ടുകാർ ഓടിക്കൂടിയതു കൊണ്ട് ജീവൻ മാത്രം തിരികെ കിട്ടി; ജോസിന് തലചായ്ക്കാൻ നമുക്ക് കൈകോർക്കാം

പ്രത്യേക ലേഖകൻ

ടുക്കി ജില്ലയിലെ വെംബ്ലിയിലെ പുള്ളും അട്ടത്തിൽ ജോസിന്റെയും കുടുംബത്തിന്റെയും സർവ്വ സമ്പാദ്യങ്ങളും ഒരൊറ്റ രാത്രി കൊണ്ട് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.. അയൽവക്കക്കാർ ഓടി കൂടി പറഞ്ഞതനുസരിച്ചു വീടിനു പുറത്തേക്കു വെറും കയ്യോടെ ഓടി മാറിയതുകൊണ്ട് ജീവൻ മാത്രം തിരികെ ലഭിച്ചു. ചെങ്കുത്തായ പാറ പ്രദേശമായിരുന്നെങ്കിലും സ്വന്തമായി ഉണ്ടായിരുന്ന ഭൂമിയിൽ കൃഷിപ്പണിയും ടാപ്പിങ് തൊഴിലാളിയായി ജോലിയെടുത്തും കഴിയുകയായിരുന്നു ജോസ് ജോസഫും കുടുംബവും.

രണ്ടു പെണ്മക്കളെ കെട്ടിച്ചു വിട്ടു. കുറച്ചു വർഷങ്ങൾ ഗൾഫിൽ പണിയെടുത്ത ശേഷം ബാംഗ്ലൂർ ഒരു ചെറിയ കച്ചവട സ്ഥാപനം നടത്തിയിരുന്ന മകൻ റോണി ജോസഫിന്റെയും കൂടെ സഹായം കൊണ്ടാണ് നാലു വർഷത്തോളം എടുത്തു വളരെ ആഗ്രഹത്തോടെ പടി പടി ആയി ജോസ് സ്വന്തമായുണ്ടായിരുന്ന അഞ്ചു സെന്റ്‌നിരപ്പായ സ്ഥലത്തു വീട് നിർമ്മിച്ചത്. പണി കഴിഞ്ഞിട്ടു മൂന്നു വർഷത്തോളം ആകുന്നതേ ഉണ്ടായിരുന്നുള്ളൂ.

പക്ഷെ, അപ്രതീക്ഷിതമായി രാത്രി എത്തിയ മഴയും മണ്ണിടിച്ചിലും അവരുടെ സകലതും കവർന്നെടുത്തു. അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിൽ എത്തിയപ്പോൾ വീടിന്റെ ഉൾവശം മണ്ണും മണലും കൊണ്ടു നിറയുകയും വെള്ളം രണ്ടാം നിലയുടെ മേൽക്കൂര വരെ എത്തുകയും വീട് അറ്റകുറ്റ പണി ചെയ്തു താമസിക്കുവാൻ പറ്റാത്ത വിധം നശിക്കുകയും ചെയ്തു. എന്തായാറിൽ നിന്നും മൂന്നു കിലോമീറ്ററിനുള്ളിൽ ഉരുൾപൊട്ടലിൽ തുടക്ക പ്രദേശത്തു ആയിരുന്ന ഇദ്ദേഹത്തിന്റെയും സഹോദരന്റേയും ഭൂമി മണ്ണൊലിപ്പിൽ കൃഷി യോഗ്യം അല്ലാതെ ആയി.

ഇപ്പോൾ മകൻ റോണിയുടെ സുഹൃത്തിന്റെ സഹായത്തിൽ കാഞ്ഞിരപ്പള്ളിയിലെ ഒരു വീട്ടിൽ താമസിക്കുകയാണ്. ജനുവരി മാസം പകുതിയോടെ അവിടെ നിന്നും മാറി കൊടുക്കണം. മകൻ റോണി നടത്തിയിരുന്ന കച്ചവട സ്ഥാപനം കൊറോണ പകർച്ചവ്യാധിയുടെ സമയത്തു അടച്ചു. ഇപ്പോൾ തൊഴിൽ രഹിതനാണ്. ഭാര്യയും മകന്റെ കുടുംബവും, രണ്ടു പേരക്കുട്ടികളും ഉൾപ്പടെ ഉള്ളതാണ് കുടുംബം.

സർക്കാരിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ കാര്യമായ സഹായം ഒന്നും ഇതു വരെ ലഭിച്ചിട്ടില്ല. ഉരുൾപൊട്ടലിന്റെ സാധ്യത വീണ്ടും ഉള്ളതുകൊണ്ടും വീട് വെയ്ക്കുവാൻ പറ്റിയ വേറെ സ്ഥലം ഇല്ലാത്തതു കൊണ്ടും എവിടെയെങ്കിലും ഒരു ചെറിയ വീട് വാങ്ങാനാണ് ഇവരുടെ ആഗ്രഹം. ആരുടെയെങ്കിലും സഹായം ഉണ്ടെങ്കിൽ മകന്റെ (ഭാര്യ) കയ്യിൽ സ്വന്തമായുള്ള കുറച്ചു സ്വർണവും കൂട്ടി വീട് വാങ്ങാനാണ് പദ്ധതി. കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായവും കിട്ടുമെന്ന പ്രതീക്ഷ ഇവർക്ക് ഉണ്ട്.

ആവാസും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും ചേർന്ന്‌ ഈ വർഷത്തെ ക്രിസ്മസ് ന്യു ഇയർ അപ്പീൽ കൂട്ടിക്കൽ ഏന്തയ്യാർ പ്രേദേശത്ത് പേമാരിയിലും പ്രളയത്തിലും ഉരുൾപ്പൊട്ടലിലും പെട്ട് ജീവനും ജീവനോപാധിയും നഷ്ടപെട്ട നിരാലംബരെ സഹായിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സർക്കാർ സഹായങ്ങളും ദേശീയവും അന്തർദേശീയവുമായ സഹായങ്ങളും പ്രധാനമായും ലക്ഷ്യം വച്ചത് സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരെയാണ്. ഉദാരമതികളുടെ സഹായങ്ങൾകൂടുതലും താഴ്ന്ന വരുമാനക്കരെ ലക്ഷ്യം വച്ചപ്പോൾദുരന്തം മൂലം ഏറ്റവും കഷ്ടത്തിലായത് സമൂഹത്തിലെ ഇടത്തട്ടിൽ കഴിയുന്നവരാണ് എന്നാണ് ബിഎംസിഎഫിന്റെയും സന്നദ്ധ സംഘടനയായ ആവാസിന്റെയും പ്രതിനിധികൾ ഈ പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ മനസിലായത്.

ചെറിയ വ്യാപാരവ്യവസായ സ്ഥാപനങ്ങൾ നടത്തിയിരുന്നവർ, സ്വന്തമായതും പാട്ടത്തിനെടുത്തുമായകൃഷിഭൂമിയിൽ അത്യധ്വാനിച്ചു കുടുംബം പുലർത്തിയിരുന്നവർ തുടങ്ങിയവരാണ് ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോൾ സർവ്വതും നഷ്ടപെട്ട് മുന്നോട്ട് എന്തെന്നറിയാതെ കഴിയുന്നത്. സർക്കാരോ സന്നദ്ധ സംഘടനകളോ അവരുടെ നിശബ്ദ നിലവിളികൾ ചെവികൊണ്ടില്ല. അതുകൊണ്ട് തന്നെ ജീവിതം മുന്നോട്ട് പോകാനാവാതെ കഴിയുന്നനിരാലംബർക്ക് വേണ്ടിയാണ് ആഘോഷങ്ങളുടെയും പങ്കുവെയ്ക്കലിന്റെ ഈ വേളയിൽ മറുനാടൻ മലയാളി വായനക്കാരുടെ കാരുണ്യത്തിനായി കൈനീട്ടുന്നത്. നിങ്ങളുടെ ഒരു ചെറിയ കൈസഹായം ഈ ആലംബഹീനരുടെ ജീവിതത്തിൽ വലിയമാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഇത്തരക്കാർക്ക് അവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുവാനാണ് ആവാസും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും ചേർന്ന്‌ തീരുമാനിച്ചിരിക്കുന്നത്.

ആവാസിന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നൽകാൻ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുക

Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP