സമാനതകളില്ലാത്ത ദുരിതങ്ങൾ ഒന്നിനു പുറകെ ഒന്നായി വന്നുചേരുന്നരുമ്പോൾ ജീവിതം ദുസ്സഹമാകും; കൂനിന്മേൽ കുരുപോലെ പ്രകൃതിയും സംഹാര താണ്ഡവമാടിയപ്പോൾ പകച്ചത് കൂട്ടിക്കലിലേയും കൊക്കയാറിലേയും സാധാരണക്കാർ; അവർക്ക് വേണ്ടത് സുമനസ്സുകളുടെ കാരുണ്യം; ഈ പച്ചയായ ജീവിതങ്ങൾക്ക് നമുക്കൊരുമിച്ച് തണലാകാം

പ്രത്യേക ലേഖകൻ
ഒരു മനുഷ്യായുസ്സ് മുഴുവൻ അധ്വാനിച്ച് കെട്ടിപ്പടുത്തതെല്ലാം ഒറ്റ നിമിഷം കൊണ്ട് തകർത്ത് തരിപ്പണമാക്കി മനുഷ്യനെ പൂർണമായി നിസ്സഹായാവസ്ഥയിൽ എത്തിക്കുന്ന പ്രകൃതി ദുരന്തങ്ങൾ. കുട്ടിക്കലിലും എന്തയാറിലും കൊക്കയാറിലും ഇത് മനുഷ്യൻ നേരിട്ട് അനുഭവിച്ചതാണ്. കഴിഞ്ഞ ഒക്ടോബറിൽ പ്രകൃതി എല്ലാം മറന്ന് സംഹാര താണ്ഡവമാടിയപ്പോൾ അവർ പകച്ചു പോയി.
ഒരു സർക്കാരിനോ ചെറിയൊരു സമൂഹത്തിനോ പുനർനിർമ്മിക്കുവാൻ അസാധ്യമായ വിധത്തിലാണ് ഉരുൾപൊട്ടലും വെള്ളപ്പാച്ചിലുമൊക്കെ നാശനഷ്ടങ്ങൾ വിതച്ചത്. ഈ പ്രദേശങ്ങളിലെ സാധാരണക്കാരായ ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ മനസിലാക്കിയാണ് ഞങ്ങൾ ഇത്തരം ഒരു അപേക്ഷയുമായി മുന്നോട്ട് വന്നത്. സമാനതകളില്ലാത്ത ദുരിതങ്ങൾ ഒന്നിനു പുറകെ ഒന്നായി വന്നുചേരുന്ന ചിലരുടെ ജീവിതം സഹിക്കാവുന്നതിലുമപ്പുറമാണ്.
നിരവധി അപേക്ഷകളാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും, ആവാസിനും ലഭിച്ചിരിക്കുന്നത്. ഞങ്ങളുടെ പ്രതിനിധികൾ നേരിട്ടും, അല്ലാതെയും നടത്തിയ അന്വേഷണത്തിൽ ഏറ്റവും അർഹരായവർ എന്ന് തോന്നിയ 24 പേരിൽ ചിലരുടെ വിശദമായ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രസദ്ധീകരിച്ചിരുന്നു. ബാക്കിയുള്ളവരെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. സുമനസ്സുകളുടെ കൈതാങ്ങ് ആവശ്യമുള്ളവർ.
- കൂട്ടിക്കലും കൊക്കയാറിലും ജീവൻ വാരിയെടുത്തവർക്ക് ഇന്ന് കുറ്റബോധം; ചുവപ്പുനാടയിൽ കുരുങ്ങി എല്ലാം നഷ്ടപ്പെട്ടവർ നരകിക്കുമ്പോൾ സഹായിക്കാൻ മറുനാടൻ രംഗത്തിറങ്ങുന്നു; അഭയാർത്ഥികളായ മനുഷ്യരെ കാക്കാൻ ഒരുമിക്കാം
- കൈനീട്ടാൻ മുന്നിലിനി ആരുമില്ല; ഇരുൾ പടർന്ന ജീവിതവുമായി കുറെ മനുഷ്യർ മുന്നിലെത്തുമ്പോൾ നമ്മളെങ്ങനെ കണ്ണടക്കും? പ്രകൃതി താണ്ഡവമാടിയ കൂട്ടിക്കലും കൊക്കയാറുമുള്ള കുടുംബങ്ങൾ നിങ്ങളുടെ മുൻപിൽ കൈനീട്ടുകയാണ്; ഇന്ന് കാരുണ്യത്തിനായി നിങ്ങളുടെ മുൻപിലെത്തുന്നത് മുണ്ടക്കയത്ത് താമസിക്കുന്ന ഡിഗ്രി വിദ്യാർത്ഥിനിയാണ്: അമല മേരിയുടെ പഠനം പൂർത്തിയാക്കാൻ നമുക്ക് കൈകോർക്കാം
- ആശിച്ചു മോഹിച്ചു വച്ച വീട്ടിൽ കഴിയാൻ വിധി നൽകിയത് 32 ദിവസം മാത്രം; കൊക്കയാറിലെ രാജേഷിന്റെയും സിജിയുടെയും ജീവിതകഥ ആരുടെയും കരളലിയിക്കും
- വീട് അടക്കം സർവ്വ സമ്പാദ്യങ്ങളും മലവെള്ളം കൊണ്ടുപോയി; നാട്ടുകാർ ഓടിക്കൂടിയതു കൊണ്ട് ജീവൻ മാത്രം തിരികെ കിട്ടി; ജോസിന് തലചായ്ക്കാൻ നമുക്ക് കൈകോർക്കാം
- മലവെള്ളം ഒന്നും ബാക്കിവച്ചില്ല; സിന്ധുവിന് കരയ്ക്കടുപ്പിക്കാനായത് അമ്മയുടെയും മക്കളുടെയും ജീവൻ മാത്രം; കിടപ്പാടത്തിനു വേണ്ടി സഹായം തേടി രാജേഷും കുടുംബവും
- 13 വർഷം മുമ്പ് ഭർത്താവ് മരിച്ചു; അസുഖ ബാധിതനായ മകനും മകളും; ഇടിത്തീയായി ഉരുൾപ്പൊട്ടലും എത്തി; ഷൈനിയുടെയും മക്കളുടെയും കണ്ണുനീർ നിങ്ങൾ കാണില്ലേ...
- നോക്കി നിൽക്കെ ഒരു നാടൊന്നാകെ ഒലിച്ചുപോയത് നാമിത്രവേഗം മറന്നോ? കൂട്ടിക്കലിലെ ഈ അമ്മയും പെൺമക്കളും കാത്തിരിക്കുന്നത് പ്രിയ വായനക്കാരുടെ കാരുണ്യത്തെ
- ആകെയുണ്ടായിരുന്ന ആറു സെന്റ് സ്ഥലം; അതിൽ പാതിയും നാടിനു പാലം പണിയാൻ നൽകി; പ്രകൃതി കോപിച്ചപ്പോൾ കിടപ്പാടവും നഷ്ടമായി; ഇതെന്തൊരു വിധിയെന്ന് നാട്ടുകാരും
- പ്രകൃതി താണ്ഡവത്തിൽ ദുരിതത്തിലായവർക്കൊരു കൈത്താങ്ങ്; കൂട്ടിക്കൽ - കൊക്കയാർ അപ്പീൽ തുടരുന്നു: കിടപ്പാടം ഭാഗികമായി ഒലിച്ചുപോയ കമാൽകുട്ടിയുടെ ജീവിതം
ഒഴുകിപ്പോയ ജീവിത സംരംഭം
കേരളത്തിന്റെ മലയോരമേഖലയായ ഇടുക്കി ജില്ലയിൽപ്പെട്ട മുണ്ടക്കയം പ്രദേശത്തെ കൂട്ടിക്കൽ ഗ്രാമത്തിൽ 2021 ഒക്ടോബർ 16 ന് ഉണ്ടായ ഉരുൾ പൊട്ടലിലും മല വെള്ളപ്പാച്ചിലിലും ജീവനും ജീവിതവും നഷ്ടപ്പെട്ടവർ നിരവധിയാണ്. അച്ഛനും അമ്മയും, ഭാര്യയും ഭർത്താവും മക്കളുമൊക്കെ അടങ്ങിയ കുടുംബജീവിതം കരുപ്പിടിപ്പിക്കുവാൻ രാപകലില്ലാതെ അധ്വാനം മാത്രം കൈമുതലായുള്ള മലയോര ജനത വസിക്കുന്ന കൂട്ടിക്കലിൽ ഉണ്ടായ ഭീകരമായ പ്രകൃതി ദുരന്തത്തിൽ കുടുംബജീവിതം ഭദ്രമാക്കാനും മാതാപിതാക്കളെയും മക്കളെയും സംരക്ഷിക്കാൻ കുടുംബനാഥന്മാർക്കൊപ്പം അധ്വാനിക്കാൻ തീരുമാനിച്ചിറങ്ങിയ വനിത സംരംഭകരായിരുന്നു ജലജ ഷാജിയും, സൗമ്യ ജോജിയും, സെലീൽ തോമസും. കുടുംബശ്രീ വായ്പാ സഹായത്തോടെ കുടുംബശ്രീ ജനകീയ ഹോട്ടൽ തുടങ്ങി നല്ലരീതിയിൽ പ്രവർത്തിച്ചുകണ്ടിരിക്കവെയാണ് പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് കുത്തിയൊഴുകിയ മലവെള്ളപ്പാച്ചിലിൽ വെള്ളം കയറി ഹോട്ടലിലെ മുഴുവൻ സാധനസാമഗ്രികളും നശിച്ചു പോയത്.
നാട്ടുകാർക്ക് ചെറിയ വിലക്ക് (20 രൂപ) ഊണ് നൽകുകയും അതുവഴി തങ്ങളുടെ കുടുംബ പ്രാരാബ്ധ ഭാരവും കുറക്കാൻ ചെറിയ വരുമാനമാർഗ്ഗവുമായിരുന്നു ഹോട്ടൽ. കുടുംബശ്രീ വനിതകൾ ഒത്തൊരുമയോടും സ്‌നേഹത്തോടും കൂടി മുന്നോട്ടു കൊണ്ടുപോയ സംരംഭം. ഒന്ന് ഇരുട്ടി വെളുത്തപ്പോൾ സർവ്വവും നശിച്ചുപോയി. തങ്ങളുടെ ജീവിത സമ്പാദ്യമായി കണ്ട സംരംഭം നഷ്ടപ്പെട്ട വേദന ഓർമ്മയായി നിൽക്കുന്നു. അതോടൊപ്പം വായ്പയായി ഹോട്ടൽ തുടങ്ങാനെടുത്ത 3,25,000 രൂപ എങ്ങനെ തിരിച്ചടക്കുമെന്ന് അറിയാതെ പ്രയാസപ്പെടുകയാണ് ജലജയും സഹപ്രവർത്തകരും.
എങ്കിലും നാട്ടിലുണ്ടായ ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ജനതയെ സഹായിക്കാനും വീടും സർവ്വവും നഷ്ട പ്പെട്ടവർക്കും തൊഴിലാളി സമൂഹങ്ങൾക്കും ഭക്ഷണം നൽകുന്നതിനായി കൂട്ടിക്കലിൽ തന്നെ തങ്ങളുടെ സ്വകാര്യ നിക്ഷേപമായി കൊണ്ടുനടന്നിരുന്ന കഴുത്തിലെ സ്വർണ്ണമാലകളും മറ്റ് ആഭരണങ്ങളും പണയം വെച്ച് 14,000 രൂപ മാസവാടകയ്ക്ക് ഒരു വീടെടുത്ത് ജലജയും സഹപ്രവർത്തകരും വീണ്ടും ഹോട്ടൽ തുടങ്ങിയിരിക്കുന്നു. പൂർണ്ണമായും ജനകീയ സേവനം എന്നോണമായിട്ടാണ് ജനകീയ ഹോട്ടൽ വീണ്ടും തുടങ്ങിയത്. വളരെ ദുരിതാവസ്ഥയിലും വിഷമതയിലും കഴിഞ്ഞു കൂടുന്ന ഒരു ഗ്രാമത്തിലെ ജനതയെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ ജലജക്കും സഹപ്രവർത്തകർക്കും ഈ പ്രസ്ഥാനവുമായി നിലനിന്നു പോകണമെങ്കിൽ ഏതെങ്കിലും വിധേന ഒരു കൈത്താങ്ങായി സാമ്പത്തിക സഹായം ലഭ്യമാക്കേണ്ടിയിരിക്കുന്നു. ഇവരെ സഹായിക്കാൻ ഈ സഹോദരിമാരുടെ കണ്ണീരൊപ്പാൻ പ്രിയ വായനക്കാരിൽ പ്രത്യാശ അർപ്പിച്ചു കൊണ്ടാണ് ഇവരുടെ അവസ്ഥ നിങ്ങളോട് പങ്കുവയ്ക്കുന്നത്.
ഉഷാ രാജൻ
കഴിഞ്ഞ ഇരുപതു വർഷത്തിലേറെയായി 52 കാരിയായ ഉഷാ രാജനെ വിധി ക്രൂരമായി വേട്ടയാടുകയാണ്. മൂന്ന് പെൺകുഞ്ഞുങ്ങളുമായി സുന്ദരമായൊരു കുടുംബജീവിതം കെട്ടിപ്പടുക്കാൻ തുടങ്ങുമ്പോഴാണ് ആരോഗ്യവാനായിരുന്ന ഭർത്താവിനെ ഹൃദയസ്തംഭനത്തിന്റെ രൂപത്തിൽ മരണം പൊടുന്നനെ അപഹരിക്കുന്നത്. വെറും 33 വയസ്സിലായിരുന്നൂ ഭർത്താവിനെ നഷ്ടപ്പെട്ടത്. പൊടികുഞ്ഞുങ്ങളുമായി ജീവിക്കാൻ യാതൊരു മാർഗ്ഗവുമില്ലാതെ യൗവ്വനത്തിൽതന്നെ വിധവയായി നിസ്സഹായവസ്ഥയിലേക്ക് തള്ളപ്പെട്ടുവെങ്കിലും എന്തെങ്കിലുമൊക്കെ ജോലിചെയ്ത് മക്കളെ വളർത്തി വലുതാക്കണമെന്ന ആഗ്രഹമാണ് പിന്നീട് മുന്നോട്ട് ജീവിക്കുവാൻ ഉഷയെ പ്രേരിപ്പിച്ചത്. പക്ഷേ, വിധി മറ്റൊരു ക്രൂരതയ്ക്ക് കളമൊരുക്കുകയായിരുന്നൂ. ഓമനിച്ച് താലോലിച്ച് വളർത്തിയ മക്കളിലൊരാൾക്ക് ബ്രെയിൻ ട്യൂമർ ബാധിക്കുകയും കടവും വിലയും മേടിച്ച് ചികിൽസകൾ നടത്തിയെങ്കിലും വെറും 12 കാരിയായ ആ ബാലികയെയും മരണം അധികം വൈകാതെ തട്ടിയെടുത്തു.. കഷ്ടപ്പാടുകൾ സഹിച്ച് മുന്നോട്ട് പോയ്‌ക്കൊണ്ടിരുന്ന ഈ കുടുംബത്തിനേറ്റ മറ്റൊരു പ്രഹരമായിരുന്നൂ അപ്രതീക്ഷിതമായെത്തിയ ഈ അസുഖവും തുടർന്നുണ്ടായ മരണവും. രണ്ടു മക്കളുമായി അഞ്ചു സെന്റിലെ ചെറിയ കൂരയിൽ പ്രിയപ്പെട്ടവരുടെ വേർപാടിന്റ വിഷമങ്ങളാകെ ഉള്ളിലൊതുക്കി കഴിയുമ്പോഴാണ് ഇക്കഴിഞ്ഞയിടെ മുണ്ടക്കയം പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ സംഭവിക്കുന്നതും കുത്തിയൊലിച്ച് വന്ന വെള്ളപ്പാചിലിൽ ഇവരുടെ വീട് വാസയോഗ്യമല്ലാതായിത്തീരുന്നതും.
വീട് നഷ്ടപ്പെട്ടതിന്റെ വ്യഥയിൽ ബുദ്ധിമുട്ടുമ്പോഴാണ് എവിടെയോ പതിയിരുന്ന വിധി ഒരു വാശിയ്‌ക്കെന്നപോലെ ഇപ്പൊൾ വീണ്ടും ഈ കുടുംബത്തെ പിടികൂടിയിരിക്കുന്നത്. 22 കാരിയായ ഇളയ മകൾ ഷാനിക്ക് ബ്രെസ്റ്റ് ക്യാൻസർ പിടിപെടുകയും ഇക്കഴിഞ്ഞ മൂന്ന് മാസങ്ങളായി കീമോ, റേഡിയേഷൻ തുടങ്ങിയ ചികിത്സയിലുമാണ്. പഠനത്തിൽ മിടുക്കിയായ ഷാനി ബി കോം ബിരുദധാരിണിയാണ്. ഉന്നതവിദ്യാഭ്യാസത്തിലൂടെ നല്ലൊരു ഭാവി കെട്ടിപ്പടുത്ത് ദുരിതക്കയത്തിലൂടെ നീന്തുന്ന അമ്മയ്ക്ക് ഒരു കൈത്താങ്ങാകണമെന്ന ഷാനിയുടെ ആഗ്രഹത്തെയാണ് ഇപ്പൊൾ ബ്രെസ്റ്റ് ക്യാൻസർ എന്ന അസുഖം തല്ലിക്കെടുത്തിയിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയെങ്കിലും ഓരോ കീമോ തെറാപ്പിക്കും ഏകദേശം 10000 രൂപയോളം ചിലവുമുണ്ട്. അണുബാധയുണ്ടാകുനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ ആശുപത്രിയിലേക്കുള്ള ദീർഘദൂര യാത്രായ്ക്ക് ഓട്ടോറിക്ഷ ചാർജ്ജ് തന്നെ നല്ലൊരു തുകയാകുന്നൂണ്ട്. ഏകദേശം 12 കീമോയും തുടർന്ന് വീണ്ടും സർജറികളും വേണ്ടി വരുമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. രോഗത്തിന്റെ തുടക്കത്തിൽ കാഞ്ഞിരപ്പള്ളി ഹോസ്പിറ്റലിൽ വെച്ച് ഒരു സർജറി കഴിഞ്ഞിരുന്നു.
സുമനസ്സുകളുടെ സഹായത്താലാണ് ഈ നിർദ്ധന കുടുംബം ഇപ്പൊൾ കഴിയുന്നതും ഷാനിയുടെ ചികിൽസകൾ നടത്തുന്നതും. ഈ കുടുംബത്തിന്റെ ദയനീവസ്ഥ കണ്ട് നാട്ടുകാരിലൊരാൾ ഇവർക്ക് താമസിക്കാൻ അദ്ദേഹത്തിന്റെ വീട് താൽക്കാലം സൗജന്യമായി നൽകിയിട്ടുണ്ട്. പക്ഷേ, മഴക്കാലമെത്തിക്കഴിഞ്ഞാൽ ഇതും വാസയോഗ്യമല്ലായിതീരും. ആകെയുള്ള അഞ്ച് സെന്റ് സ്ഥലവും ചികിസക്കായി പണം കണ്ടെത്തുന്നതിന് വേണ്ടി പണയത്തിലാണ്.
മകൾ അസുഖബാധിതയായി അവശനിലയിലായതിനാൽ ഉഷയ്ക്ക് യാതൊരു വിധ ജോലിക്കും പോകുവാനും സാധിക്കുന്നില്ല. ഇടയ്ക്കിടയ്ക്ക് കൂലിപ്പണിക്ക് പോയാൽ കിട്ടുന്ന 400 രൂപയാണ് ഈ കുടുംബത്തിന്റെ ആകെയുള്ള വരുമാനം. കൂടെ 1500 രൂപാ വാർദ്ധക്യപെൻഷനും. സർക്കാർ സംവിധാനങ്ങളിൽ നിന്നോ മറ്റ് ഏതെങ്കിലും സംഘടനകളിൽ നിന്നോ ഇവർക്ക് ഇതുവരെ യാതൊരു സഹായവും കിട്ടിയിട്ടില്ല.
സാലി സോമൻ
സാലി സോമൻ തൊഴിലുറപ്പു വർക്കർ ആണ്. ഭർത്താവു 70 വയസ്സുള്ള സോമൻ ചെറിയ തയ്യൽ ജോലികൾ ചെയ്യുന്നു. രണ്ടു മക്കൾ, ഒരാൾ ഓട്ടോഡ്രൈവർ ആണ്, രണ്ടാമത്തെയാൾ കൂലിപ്പണി ചെയ്യുന്നു. ആകെയുണ്ടായിരുന്നത് 2 സെന്റ് സ്ഥലവും പഞ്ചായത്തിന്റെ സഹായത്തോടെയും, കടം വാങ്ങിയും വച്ച ഒരു ചെറിയ വീടും ആയിരുന്നു. 2015 ലാണ് വീടുപണി പൂർത്തിയായത് .ഇക്കഴിഞ്ഞ പ്രളയത്തിൽ അത് മുഴുവനായും ഒഴുകി പോയി .ഇപ്പോൾ വാടകക്ക് താമസിക്കുന്നു.
സുരേഷ്
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മുണ്ടക്കയം വില്ലേജിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽപ്പെട്ട കൂട്ടിക്കൽ പാലം ജങ്ങ്ഷനു സമീപം താളുങ്കൽ റോഡ് സൈഡിൽ പുറംപോക്കിൽ താമസിക്കുന്ന പുതുപ്പറമ്പിൽ വീട്ടിൽ രാഘവൻ മകൻ പി.ആർ. സുരേഷ് എന്നയാൾ കേരളത്തിൽ 16-10-2021ലുണ്ടായ പ്രകൃതിദുരന്തത്തിൽ വീട് വാസയോഗ്യമല്ലാതായി. വ്യദ്ധയായ മാതാവ് (90വയസ്സ്)വീഴ്ചയിൽ തലച്ചോറിന് ക്ഷതംസംഭവിച്ച് കിടപ്പിലാണ്. സുരേഷിന്റെ ഏക ജീവിത മാർഗ്ഗമായിരുന്ന ഓട്ടോറിക്ഷ ഒരുപകടത്തിൽപ്പെട്ട് തകർന്ന് ജീവിതം വഴിമുട്ടി നിൽക്കുന്ന അവസ്ഥയിലാണ്.
ജിയ ജോജി
പാഠ്യേതര വിഷയങ്ങളിൽ പിന്നോട്ട് നില്ക്കുകയും ഓർമ്മകുറവും തുടങ്ങി ജിയയെ നിരവധി പ്രയാസങ്ങൾ ആണ് അലട്ടുന്നത്. അച്ചൻ ജോജി നടുവിന് അസുഖം ബാധിച്ച് ചികിത്സയിലാണ്. സുഷുമ്നാ നാഡിയിൽ ഉണ്ടായ രോഗത്തിന് ജോജി ചികിത്സയിലാണ്. ഒപ്പം അമ്മ ഹൃേ്രദാഗിയുമാണ്. സ്വന്തമായി വീടില്ലാത്ത ജിയ വാടക വീട്ടിലാണ് താമസം. 8, 4, 1 ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് കുട്ടികളാണ് ജോജിക്ക്.
അപ്പച്ചൻ
മുണ്ടക്കയം അടുത്ത് വേലനിലം സ്വദേശിയായ അപ്പച്ചനും (59 വയസ്സ്) ഭാര്യയും പ്ലസ് 2 , പത്താം ക്ലാസ്സുകാരുമായ രണ്ടാണ്മക്കളും അടങ്ങുന്ന ഇടത്തരം കുടുംബത്തിന്റെ ആകെ ഉള്ള വരുമാന മാർഗ്ഗം ലൈറ്റ് & സൗണ്ട്, മേശ, കസേര ഒക്കെ വാടകയ്ക്ക് കൊടുക്കുന്ന ഒരു കട്ടയായിരുന്നു. 30 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന അപ്പച്ചൻ സ്വന്തം വരുമാനമൊക്കെ സ്വരുക്കൂട്ടി പട്ടയം ഇല്ലാത്ത ഏഴര സെന്റ് സ്ഥലവും ഒരു ഇരുനില വാർക്ക വീടും ഏതാനും വർഷങ്ങൾക്ക് മുൻപ് മുണ്ടക്കയത്ത് സ്വന്തമാക്കിയത് . ആ വീടും സ്ഥലവും പൂർണ്ണമായും വെള്ളപ്പൊക്കത്തിൽ നശിച്ചു പോയത്രേ. അതോടൊപ്പം കടയിലും വെള്ളം കയറി സൗണ്ട് സിസ്റ്റവും ലൈറ്റുകളും മുഴുവൻ നശിച്ചു പോയി.
വീട് പോയവർക്ക് പത്ത് ലക്ഷം രൂപ സർക്കാർ നൽകുമെന്ന് പറഞ്ഞെങ്കിലും ഇത് വരെ ഒരു നീക്കി പോക്കുമുണ്ടായിട്ടില്ലാത്രേ. പാലാ രൂപതയിൽ നിന്നുള്ള പതിനായിരം രൂപയും ഇടവക പള്ളിയിൽ നിന്ന് അൻപതിനായിരം രൂപ ലഭിച്ചതായി വികാരിയച്ചൻ അറിയിച്ചു . മോശമല്ലാത്ത രീതിയിൽ കഴിഞ്ഞിരുന്ന അപ്പച്ചൻ ഇപ്പോൾ കഷ്ട സ്ഥിതിയിൽ ആണെന്നാണ് അച്ചനും പറഞ്ഞത്. വെള്ളപ്പൊക്കത്തിൽ വീട് വാസയോഗ്യമല്ലാത്തതിനാൽ ഇപ്പോൾ വാടകവീട്ടിലാണ് ഇവർ കഴിയുന്നത് . കടം വാങ്ങിയെങ്കിലും ബിസിനസ്സ് വീണ്ടും തുടങ്ങാൻ ഉള്ള പരിശ്രമത്തിൽ ആണ് അപ്പച്ചൻ. അപ്പച്ചന്റെ മൂത്ത സഹോദരൻ അടുത്ത കാലത്ത് കോവിഡ് വന്നു മരിച്ചിരുന്നു. പരേതന്റെ നാല്പത്തിന്റെ ചടങ്ങുകൾ കൂടുംബ വീട്ടിൽ നടക്കുന്ന സമയത്താണ് വെള്ളപ്പൊക്കത്തിൽ വീടും പുരയിടവും ഒലിച്ചു പോകുന്നത്. മറ്റ് സഹോദരങ്ങൾ ഒക്കെ കൂലിപ്പണിക്കാരാണ് .
മോഹനൻ ടി വി
കഴിഞ്ഞ 30 വർഷമായി ലൈറ്റ് ആൻഡ് സൗണ്ട് കട നടത്തുകയായിരുന്നു മോഹൻ. ആദ്യം സഹോദഹരോനോടൊപ്പം നടത്തിയിരുന്ന കട കഴിഞ്ഞ 15 വർഷമായി ക്രിയ വേറൊരു കടയാക്കി മാറ്റിയിരുന്നു.വാടകക്ക് ടൗണിലെ ഓഡിറ്റോറിയത്തിൽ ഒരു റൂം വാടകക്ക് അടുത്താണ് നടത്തിയിരുന്നത്.ഓഡിറ്റോറിയം വെള്ളപ്പൊക്കത്തിൽ മുങ്ങിപോയപ്പോൾ ഷോപ്പിലെ എല്ലാ സാധനങ്ങളും നഷ്ടമായി .ഒരു സെനറ്റ് ഭൂമി പോലും സ്വന്തായി ഇല്ലാത്ത മോഹൻ താമസവും വാടകക്കാണ്.രണ്ടര ലക്ഷം രൂപയുടെ നഷ്ട്ടമാണുണ്ടായത്.
മോഹന്റെ ഭാര്യ കാല്മുട്ടിനുണ്ടായ പരിക്ക് കാരണം ജോലികളൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. രണ്ടു വിവാഹിതരായ പെണ്മക്കളാണുള്ളത്. ഒപ്പം താമസിക്കുന്ന മകൾ തോറിലുറപ്പിനു പോകുന്ന.മരുമകൻ വർക്‌സോപ്പിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നു.
ലൈല സാബു
വളരെ ദരിദ്ര കുടുംബമായ ലൈല സാബുവിന്റെ ഭർത്താവ് 4 വർഷം മുൻപ് മരണപ്പെട്ടു. നാല് സെന്റ് സ്ഥലവും ചെറിയ ഒരു വീടുമാണ് ആകെയുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ഉരുൾപ്പൊട്ടലിൽ വീടും വീട്ടുസാധനങ്ങളും ഒലിച്ചുപോയി. ഇപ്പോൾ വാടകവീട്ടിൽ താമസിക്കുന്ന ഇവർക്ക് സ്വീപർ ജോലിയിൽ നിന്നും ലഭിക്കുന്ന ലൈലയുടെ വരുമാനമാത്രമാണുള്ളത്.
ലളിത കെ ഇ
വളരെ ദരിദ്രമായ കുടുംബം, കൗമാരപ്രായക്കാരായ രണ്ട് പെൺകുട്ടികളും 76 വയസ്സുള്ള പിതാവുമുള്ള വിധവയാണ് ലളിത. അടുത്തിടെയുണ്ടായ മണ്ണിടിച്ചിൽ വീടിന്റെ തൊട്ടടുത്ത ഭാഗം ഒലിച്ചുപോയതിനാൽ വീട് താമസയോഗ്യമല്ല. ഇപ്പോൾ തന്നെ കടക്കെണിയിലായ ലളിതയുടെ മകളുടെ നഴ്സിങ് പഠനം പാതിവഴിയിലാണ്. പ്രാദേശിക സഹകരണ ബാങ്കിലെ ലോണിന്റെ അടവ് മുടങ്ങിയ അവസ്ഥയിലാണ്.
ലോക്കൽ ഗവൺമെന്റ് ജോബ് അഷ്വേർഡ് സ്‌കീമിലെ ലളിതയുടെ ചെറിയ ജോലിയും അവളുടെ വൃദ്ധനായ അച്ഛന് തെരുവിൽ ലോട്ടറി വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനവുമാണ് കുടുംബത്തിനാകെയുള്ളത്.
വികെ സാജൻ
ഇടുക്കി കൊക്കയാർ ഗ്രാമപഞ്ചായത്തിൽ കുറ്റിപ്ലാങ്ങാട് വാകശ്ശേരിൽ വീട്ടിൽ സാജൻ സ്വന്തമായി നടത്തിപോന്ന ഒരു ചെറിയ വർക്ക് ഷോപ്പിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് അമ്മയും ഭാര്യയും ഏഴാം ക്‌ളാസിൽ പഠിക്കുന്ന മകളുമടങ്ങിയ കുടുംബം സന്തോഷപൂർവ്വം ജീവിച്ചു വരുകയായിരുന്നു . അവരുടെ ചെറിയ കുടുംബത്തിലേക്കാണ് വിധി മലയിടിച്ചിലിന്റേയും പ്രളയത്തിന്റെയും രൂപത്തിലെത്തിയത് . ജീവനോപാധിയായ വർക്ക് ഷോപ്പ് പൂർണ്ണമായും വെള്ളത്തിൽ മുങ്ങിപോകുകയും ഒഴുകിയെത്തിയ ചെളിയിൽ മൂടിപ്പോകുയും ചെയ്തു . പണിയായുധങ്ങളും വർക്ക് ഷോപ്പിലെ മറ്റു ഉപകരണങ്ങൾ നശിച്ചു പോയത് കൂടാതെ വർക്ക് ഷോപ്പിൽ പണിക്കായി കസ്റ്റമേഴ്‌സ് എത്തിച്ച വാഹനങ്ങൾ ഒഴുകി പോയതിന് നഷ്ടപരിഹാരവും ഈ ചെറുപ്പക്കാരൻ നല്‌കേണ്ടിവരുന്നു .
കുടുംബത്തിന്റെ ഏകവരുമാനമാർഗ്ഗമായിരുന്ന വർക്ക്‌ഷോപ്പ് വൻ തുക മുടക്കി നവീകരിച്ചാൽ മാത്രമേ ആ കുടുംബത്തിന് ഒരു ജീവിതമാർഗ്ഗം തുറന്നുകിട്ടുകയുള്ളു ഒപ്പം നഷ്ടപരിഹാരം നല്‌കേണ്ട തുകയും സാജന്റെ മുന്നിൽ ചോദ്യചിഹ്നമാണ് .
ദിലീപ്
33 വയസ്സ് ഉള്ള കാൻസർ രോഗി കഴിഞ്ഞ ഒരു വർഷത്തിലധികമായി തിരുവനത്തപുരം ആർസിസിയിൽ അഡ്‌മിറ്റ് ആയിരുന്നു ഇപ്പോൾ എല്ലാ മാസവും കീമോ ട്രീറ്റ്‌മെന്റ് നടത്തുന്നു. ഒരു സഹോദരൻ 34 വയസുള്ള സിനോജ് ആണ് പെയിന്റിങ് ജോലി ചെയ്തു വീട്ടു ചെലവുകൾക്ക് ഉള്ള ഏക വരുമാനം. അച്ഛൻ ഷുഗർ രോഗി ആണ് മാത്രമല്ല ഒരു കാൽ മുറിച്ചു മാറ്റി കിടപ്പിലാണ്. അമ്മ വീട്ടു ജോലികളും മറ്റും ചെയ്യുവാൻ ഉള്ള ശാരീരിക സ്ഥിതിയിൽ ആണ് ഉള്ളത്. ഈ കുടുബത്തിനു ആകെ ഉള്ള 5 സെന്റ് സ്ഥലത്തു സെൻട്രൽ ഗവൺമെന്റ് സ്‌ക്കിമിൽ വച്ചുകിട്ടയ ഒരു ചെറിയവീടുണ്ട് അതും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. ആർസിസിയിൽ ചികിത്സ ഫ്രീ ആണെങ്കിലും മിക്കവാറും കീമോക്കു വേണ്ട മരുന്നുകൾ പുറത്തുനിന്നു വാങ്ങേണ്ടതായിവരും. അതിനായി എല്ലാമാസവും പതിനായിരം രൂപ വേണ്ടിവരും.
അൻഷാദ് പി എ
കൂട്ടിക്കൽ സ്വദേശിയായ അൻഷാദിന്റെ ജീവിതമാർഗമായിരുന്നു ലൈറ്റ് ആൻഡ് സൗണ്ട്‌സ്. ഇക്കഴിഞ്ഞ പ്രളയത്തിൽപ്പെട്ട് എല്ലാം നഷ്ടപ്പെട്ട അൻഷാദിന് ലക്ഷങ്ങളുടെ ബാധ്യതയാണ്.
തിലകൻ
കൊക്കയാറിന്റെ തീരത്ത് 2 സ്ഥലത്തുള്ള വീട്ടിലായിരുന്നു തിലകൻ താമസിച്ചിരുന്നത്. ഉരുൾപൊട്ടലിൽ വീട് 75 % നഷ്ടപ്പെട്ടു. തിലകന്റെ ഭാര്യ ഒരു മാനസിക രോഗിയാണ്. വർഷങ്ങളായി ചികിത്സയിലാണ് തിലകൻ ഒരു ടാപ്പിങ് തൊഴിലാളിയാണ്. ഇപ്പോൾ സുഖമില്ലാതെ ജോലിചെയ്യാൻ വയ്യാത്ത അവസ്ഥയിലാണ്.
അൻവർ സലിം
അൻവർ സലിം 5 വർഷം സൗദി അറേബ്യയിൽ ഡ്രൈവർ ആയി ജോലി ചെയ്‌തെങ്കിലും അറബിയുമായി ഉണ്ടായ തർക്കങ്ങൾ കാരണം മൂന്നു മാസം ജയിൽ വാസം കഴിഞ്ഞു വൈറ്റ് പാസ്സ്‌പോർട്ടിൽ അഞ്ച് വർഷം മുൻപ് നാട്ടിൽ തിരിച്ചു വരുകയും പല ജോലികൾ ചെയ്തു കുടുബം നോക്കുകയും ആയിരുന്നു. ഒടുക്കം കടം വാങ്ങിയും മറ്റും കൂട്ടിക്കലിൽ വാടക കെട്ടിടത്തിൽ സ്‌നേഹിതനോടൊപ്പം ടുവീൽ വർക്ക്‌ഷോപ്പ് നടത്തി വരുന്നതിനിടയിലാണ് പ്രളയത്തിൽ വർക്ക്‌ഷോപ്പ് പൂർണ്ണമായി നഷ്ടപ്പെടുന്നത്.
വിവാഹിതനായ അൻവറിന് കുട്ടികളില്ലാത്തതിനാൽ മൂന്ന് വർഷമായി ചികിത്സകൾ നടത്തി വരുന്നതും, മൂന്നു മാസം മുൻപ് രോഗിയായ പിതാവിന്റ വേർപാടും ഒക്കെയായി ആ കുടുംബം സാമ്പത്തികമായി തീർത്തും ബുദ്ധിമുട്ടിലാണ്. അൻവറിന് രണ്ടു സഹോദരിമാരാണ് ഉള്ളത്. മൂത്ത സഹോദരിയെ വിവാഹം കഴിച്ചയച്ചിരുന്നു. ഇളയ സഹോദരി കാലിക്കറ് യൂണിവേഴ്‌സിറ്റിയിൽ ജേർണിലിസം മാസ്റ്റർ ഡിഗ്രി വിദ്യാർത്ഥിനിയാണ്.
നാസർ പി എ
കൂലിപ്പണിക്കാരനായിരുന്നു നാസറിന്റെ വീട് ഇക്കഴിഞ്ഞ പ്രളയത്തിൽ പൂർണമായി നഷ്ടപ്പെട്ടു. മുണ്ടക്കയത്ത് പച്ചക്കറിക്കടയിൽ ദിവസവേതനക്കാരനാണ് നാസർ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പരസ്യമായി യുപിഎ സർക്കാരിന്റെ കാലത്ത് കീറിയെറിഞ്ഞ ആ 'ബിൽ' വീണ്ടും ചർച്ചയിൽ; രണ്ട് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചപ്പോൾ തന്നെ രാഹുൽ ഗാന്ധി സ്വയമേവ അയോഗ്യനാക്കപ്പെട്ടുവെന്ന് കപിൽ സിബലും; അപ്പീലിൽ കുറ്റക്കാരനെന്ന കണ്ടെത്തലിനും സ്റ്റേ അനിവാര്യം; രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയിൽ ചർച്ച; വയനാടിന് എംപി ഇല്ലാതെയായോ? രാഹുലിനെ പൂട്ടാൻ ആയുധം കിട്ടിയ ആവേശത്തിൽ ബിജെപി
- ഒന്നാം നിലയുടെ പിറകു വശത്തൂടെ ചാടി തൊട്ടടുത്തുള്ള കടക്കു മുന്നിലെത്തി അഭയം തേടി; റഷ്യൻ യുവതിയെ ഇൻസ്റ്റാഗ്രാമിലൂടെ വളച്ചെടുത്തത് ഖത്തറിൽ ജോലി ചെയ്യുന്ന യുവാവ്; പീഡനം മറുനാടനോട് സ്ഥിരീകരിച്ച് ഡോക്ടർ; കൂരാച്ചുണ്ടിൽ സംഭവിച്ചത്
- ഡോക്ടർ എന്ന വ്യാജേന രജിസ്ട്രേഷൻ ഇല്ലാതെ മരുന്നുകൾ നൽകി ചികിത്സ നടത്തിയ യുവതിയും സുഹൃത്തും പിടിയിൽ; കുടുങ്ങിയത് തിരുവനന്തപുരത്തെ സോഫി മോളും കുറ്റ്യാടിയിലെ ബഷീറും; ആളെ ആകർഷിച്ചത് സോഷ്യൽ മീഡിയയിൽ പരസ്യം നൽകി
- നിങ്ങൾക്ക് ഭർത്താവുള്ളതല്ലേ; നിങ്ങളുടെ കല്യാണം കഴിഞ്ഞതല്ലേ; ഇങ്ങനെ ചെയ്തുവെന്ന് കരുതി ബുദ്ധിമുട്ടൊന്നുമില്ലല്ലോ എന്നാണ് അവർ പറഞ്ഞത്; പണം കോമ്പൻസേഷനായി വാങ്ങിത്തരാമെന്നും പരാതി പിൻവലിക്കണമെന്നുമായിരുന്നു ആവശ്യം; കോഴിക്കോട്ടെ മെഡിക്കൽ കോളേജിലെ ഇടനിലക്കാർക്ക് പിന്നിൽ ആര്? അതിജീവിത വേദന പറയുമ്പോൾ
- കോഴിക്കോട് ഇസ്ലാമാബാദായ കാലം! അമ്മമാരെ തൂക്കിലേറ്റിയത് കുട്ടികളെ കഴുത്തിൽ ചേർത്തുകെട്ടി; നായന്മാരെ ആനയെകൊണ്ട് കാലുകൾ കെട്ടിവലിപ്പിച്ച് വലിച്ചു കീറും; ടിപ്പു വീരനായകനോ ദക്ഷിണ്യേന്ത്യൻ ഔറംഗസീബോ? കൊന്നത് വെക്കാലിംഗ പോരാളികളെന്ന് പുതിയ വാദം; വാരിയൻകുന്നൻ മോഡലിൽ കർണ്ണാടകയിൽ ടിപ്പു വിവാദം
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- മന്ത്രിയെത്തിയപ്പോൾ കണ്ടതും പരാതി സത്യമെന്ന്! പതിനൊന്ന് മണിയായിട്ടും ഓഫീസിൽ ഒഴിഞ്ഞ കസേരകൾ മാത്രം; ക്ഷൂഭിതനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്; ക്യാഷ് രജിസ്റ്ററിൽ ഉണ്ടായിരുന്നത് ഒരു എൻട്രി മാത്രമാണെന്നും കണ്ടെത്തൽ; ചീഫ് ആർക്കിടെക്ടിന്റെ ഓഫീസിൽ മന്ത്രി കണ്ട കാഴ്ച്ചകൾ
- സൂചി കൈകൊണ്ട് എടുക്കാൻ പറ്റാത്ത അത്രയും തണുപ്പ്; വൈകുന്നേരമായാൽ മൂക്കീന്ന് ചോര വരും; ഷൂട്ടിങ്ങ് പൂർത്തിയാക്കിയത് ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ച്; അണിയറക്കാരുടെ അനുഭവം പങ്കുവെച്ച് ലിയോ വീഡിയോ
- ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സും റീച്ചും വർധിപ്പിക്കാൻ പോസ്റ്റ് ചെയ്തത് ഷാപ്പിൽ ഇരുന്ന് കള്ള് കുടിക്കുന്ന വീഡിയോ; പോസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നിലെത്തിയത് എക്സൈസും; മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച കുറ്റത്തിന് യുവതി അറസ്റ്റിൽ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- പനച്ചമൂട്ടിലെ വിദ്യാർത്ഥിനി പ്രശ്നമുണ്ടാക്കിയതോടെ അഴകിയ മണ്ഡപത്തിലെത്തി; പുതിയ ലാവണത്തിലും 'കുമ്പസാര കൂട്ടിലേക്ക്' യുവതികളെ എത്തിച്ച് രഹസ്യങ്ങൾ മനസ്സിലാക്കി വഞ്ചന; ആ ലാപ് ടോപ്പിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന വീഡിയോകൾ; പ്ലാങ്കാലയിലെ വികാരി ബെനഡിക്റ്റ് ആന്റോ ബ്ലാക് മെയിലിംഗിന്റെ ഉസ്താദ്
- പീഡനം നടന്നത് വ്യാഴാഴ്ച വൈകുന്നേരം മൂന്നിനും ഏഴിനും ഇടയിൽ; സൈഡ് അപ്പർ ബെർത്തിൽ നിന്നും ചാടി യുവതിയുടെ ബെർത്തിലെത്തി ബലമായി കീഴ്പ്പെടുത്തി സൈനികൻ; വിവാഹിതയായ യുവതി പരാതി നൽകിയത് ഭർത്താവിനൊപ്പം എത്തി; രാജധാനിയിലെ യാത്രക്കാരുടെ അടക്കം മൊഴിയെടുക്കാനുറച്ച് അന്വേഷണ സംഘം
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- പലവട്ടം 'കെന്നഡി' എന്ന് പറഞ്ഞിട്ടും മനസിലാകാഞ്ഞപ്പോൾ മുഹമ്മദ് എന്ന് വിളിച്ചോളാൻ ഞാൻ പറഞ്ഞു; പിറ്റേന്ന് ആ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെന്ന് കെന്നഡി; കെന്നഡിയെ കൊല്ലണമായിരുന്നു എന്ന് ഒ അബ്ദുള്ള; ജനം ടിവി ഡിബേറ്റിൽ നിന്ന് അബ്ദുള്ള ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ലെന്ന് അവതാരകൻ സുബീഷ്; നാടകീയ സംഭവങ്ങൾ
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ VTലിരുന്നു പോയ ഒരു ചെറുപ്പക്കാരൻ! വി ടി ബൽറാമിനെ ചൊറിഞ്ഞ് രശ്മിത രാമചന്ദ്രന്റെ പോസ്റ്റ്; കിട്ടിയ പദവികൾ എന്നെന്നേക്കും നിലനിർത്താൻ വേണ്ടി 'നല്ലകുട്ടി' ചമയാനല്ല ശ്രമം; കുണ്ടന്നൂർ പാലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ബൽറാമിന്റെ മറുപടിയും
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- സ്വരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരേക്കർ വാങ്ങി കൃഷി നടത്തുന്ന മുതലാളി; 52,000 സ്ക്വയർഫീറ്റ് വിസ്തൃതി... 220 അടി നീളമുള്ള റാംപ്... 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള..റാംപിലൂടെ വണ്ടികൾക്ക് മുകളിലെ ഹെലിപാഡിലെത്താം; ഇഡി കണ്ടു കെട്ടിയത് തൃശൂരിനെ വിസ്മയിപ്പിച്ച ജോയ് ആലുക്കാസ് മാൻഷൻ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- 'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- ബ്രേക്ക് ഡാൻസറായി കലാ രംഗത്ത് അരങ്ങേറ്റം; സിനിമാലയിലൂടെ ചിരിപ്പിച്ചു; 'കുട്ടിപ്പട്ടാളം' ഷോയിലൂടെ കുട്ടികളുടെ മനസ്സറിഞ്ഞ പ്രിയങ്കരി; മൂന്ന് പേരെ പ്രണയിച്ചെന്നും രണ്ട് പെൺകുട്ടികൾക്കും എന്നോട് പ്രണയം തോന്നിയെന്നും തുറന്നു പറഞ്ഞു; വിട പറഞ്ഞത് ആരെയും കൂസാത്ത തന്റേടി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍