ബിജു തോമസിന് അഞ്ച് ലക്ഷം സമ്മാനം നൽകി യാത്ര അയപ്പ്; പുതിയ ചെയർമാനായി സോജൻ സ്കറിയ; 10 വർഷം പൂർത്തിയാക്കിയ ജീവനക്കാർക്ക് കാഷ് അവാർഡും നൽകി; മറുനാടന്റെ വാർഷികാഘോഷം ഇസോല ഡി കോകോയിൽ പൊടിപൊടിച്ചത് ഇങ്ങനെ

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മഹാമാരിയുടെ വെല്ലുവിളികളെ നേരിട്ട് പുതുപ്രതീക്ഷകളിലേക്ക് ലോകം നീങ്ങുമ്പോൾ, മറുനാടനും വളർച്ചയുടെ ഉയരങ്ങൾ താണ്ടുകയാണ്. പലവിധ പരീക്ഷണങ്ങളെ അതിജീവിച്ച് മലയാളിക്കൊപ്പം, മറുനാടനും ശുഭാപ്തി വിശ്വാസത്തോടെ, മുന്നേറുന്നു. ഇതിന് എല്ലാറ്റിനും ഉപരിയായി തീർച്ചയായും, ക്രെഡിറ്റ് നൽകേണ്ടത് പ്രേക്ഷകർക്കും വായനക്കാർക്കും തന്നെ. ഞങ്ങളും നിങ്ങളും എന്ന ഭേദമില്ലാതെ, നമ്മൾ എന്ന ഉത്തമബോധ്യത്തോടെ, കൈകോർത്ത് നീങ്ങുന്ന അനുഭവം. ഈ വിജയത്തിന്റെ ആഹ്ലാദം പങ്കിടാൻ, കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള മറുനാടൻ ജീവനക്കാർ, വർഷത്തിൽ ഒരിക്കൽ ഒന്നിച്ചുകൂടുന്നതും, ആശയങ്ങൾ പങ്കിടുന്നതും, വിനോദങ്ങളിൽ ഏർപ്പെടുന്നതും, വിരുന്നിൽ പങ്കാളികളാകുന്നതും പതിവാണ്. അത്തരത്തിൽ സുന്ദരമായ ഒരു സായാഹ്ന ഒത്തുചേരൽ ഈ വർഷവും നടന്നു. മെയ് ദിനത്തിൽ തിരുവനന്തപുരം പൂവാറിലെ ഇസോല ഡി കോകോ റിസോർട്ടിൽ വച്ചായിരുന്നു കൂടിച്ചേരൽ.
മറുനാടനിൽ മാനേജരായി ജോലിക്ക് കയറി, ജനറൽ മാനേജരായും മാനേജിങ് ഡയറക്ടറായും ഉയർന്ന് 10 വർഷത്തോളം സേവനം അനുഷ്ഠിച്ച ശേഷം കാനഡയിലേക്ക് കുടിയേറുന്ന ബിജു തോമസിനുള്ള യാത്ര അയപ്പ്, പത്ത് വർഷം സേവനം പൂർത്തിയാക്കിയ രസ്യ, ജലജ എന്നീ രണ്ടു വനിതാ ജീവനക്കാരെ ആദരിക്കൽ, പുതിയ ചെയർമാനായി സോജൻ സ്കറിയയുടെ ചുമതലയേൽക്കൽ എന്നിവയായിരുന്നു പരിപാടിയുടെ ഹൈലൈറ്റ്.
10 വർഷം പൂർത്തിയാക്കുന്ന മറുനാടൻ ജീവനക്കാർക്ക് തക്കതായ പ്രതിഫലം സമ്മാനിക്കുന്ന പതിവ് കഴിഞ്ഞ വർഷം മുതലാണ് തുടങ്ങിയത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇടക്കാലത്ത് ഇളവ് വന്നപ്പോൾ, 2021 ഓഗസ്റ്റ് 15 ന്, തിരുവനന്തപുരം കോവളത്തെ റാവിസ് ഹോട്ടലിൽ, സംഘടിപ്പിച്ച കൂട്ടായ്മയിലാണ്, ഇത്തരത്തിൽ ആദ്യ പ്രതിഫലം നൽകിയത്. സീനിയർ ന്യൂസ് എഡിറ്റർ രജീഷിന് ഒരുലക്ഷം രൂപയാണ് അന്ന് സമ്മാനിച്ചത്. മറുനാടനിൽ 10 വർഷം പൂർത്തിയാക്കിയ രജീഷിനെ ആദരിച്ച ചടങ്ങ് വികാരനിർഭരമായിരുന്നു.
അതിന്റെ തുടർച്ചയായി, ഈ വർഷം വാർഷികാഘോഷവും യാത്ര അയപ്പും പൂവാറിലെ ഇസോല ഡി കോകോയിലും.
വൈകിട്ട് നാലരയോടെ എല്ലാവരും റിസോർട്ടിൽ ഒത്തുചേർന്ന് ചായസത്കാരത്തിൽ പങ്കുചേർന്നു. തുടർന്ന് ഗ്രൂപ്പ് ഫോട്ടോ എടുപ്പ്. ഭീഷ്മയിലെ മമ്മൂട്ടി സ്റ്റൈൽ 'ചാമ്പിക്കോ' ഫോട്ടോ ഷൂട്ട് ഇപ്പോൾ യൂട്യൂബിൽ വൈറലാണ്. വൈകിട്ട് ആറരയോടെ, പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ചടങ്ങുകൾ ആരംഭിച്ചു.
ആലപ്പുഴ തണ്ണീർമുക്കം സ്വദേശിയായ രസ്യയും, കുളത്തൂർമൂഴി സ്വദേശിയായ ജലജയും, മറുനാടനിൽ, 10 വർഷം പൂർത്തിയാക്കിയ വേളയിൽ, ഇരുവരെയും ചടങ്ങിൽ ആദരിച്ചു. ഒപ്പം, ഇരുവർക്കും 50,000 രൂപ വീതം സ്നേഹ സമ്മാനം നൽകി. 'ഷാജൻ സാറാണ് എന്താണ് പത്രപ്രവർത്തനത്തിൽ ചെയ്യേണ്ടതെന്ന് ഗുരുതുല്യനായി പഠിപ്പിച്ചു തന്നതെന്ന് രസ്യ പറഞ്ഞു.
താൻ 13 വർഷമായി മറുനാടനിൽ ജോലി നോക്കുന്നുവെന്നും, അതിന് മറുനാടനോട് കടപ്പെട്ടിരിക്കുന്നുവെന്നും ജലജ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
എംഡി ബിജു തോമസിന് നൽകിയ യാത്രയയപ്പ്
ദീർഘകാലം മറുനാടന്റെ ഭാഗമായിരുന്ന ബിജു തോമസി(എംഡി)ന് നൽകിയത് വികാരനിർഭരമായ യാത്രയയപ്പായിരുന്നു. മൊമെന്റോയും, അഞ്ചുലക്ഷം രൂപയുടെ ചെക്കും നൽകിയാണ് ബിജു തോമസിനെ ആദരിച്ചത്. നിറകണ്ണുകളോടെയാണ് ബിജു തോമസിന് ഷാജൻ സ്കറിയ വിട ചൊല്ലിയത്. തന്നോടൊപ്പം പഠിച്ച് വളർന്ന ബിജു, പല രാജ്യങ്ങളിൽ ജോലി ചെയ്ത ശേഷമാണ് 10 വർഷത്തോളം മറുനാടനിൽ സേവനം അനുഷ്ഠിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു. 'ബിജുവിന് പകരം ആരുമില്ല. എനിക്ക് വളരെ കൃത്യമായി അറിയാം. കാരണം, ഞാനും ബിജും ഒന്നിച്ചുപഠിച്ചതാണ്. ഒരിക്കലും ഞാൻ ഒരു സംരംഭകൻ ആകണമെന്ന് ആഗ്രഹിച്ചിട്ടില്ലെങ്കിലും, ഞാൻ സൗഹൃദ സദസ്സിൽ പറഞ്ഞിട്ടുണ്ട്...ഞാനൊരു സ്ഥാപനം എന്നെങ്കിലും തുടങ്ങിയാൽ, അതിന്റെ മാനേജർ ബിജു ആയിരിക്കും. എന്നെ കാണാൻ വരുന്നവരെ പിണക്കാതെ, എന്നെ കണ്ടുവെന്ന ഫീലിങ്ങോടെ, മടക്കി അയയ്ക്കാൻ കഴിയുന്നതായിരുന്നു ബിജുവിന്റെ ഏറ്റവും വലിയ സവിശേഷത', ഷാജൻ സ്കറിയ പറഞ്ഞു.
ബിജു മടങ്ങി വരണമെന്ന് ആശംസകൾ നേർന്ന് മറുനാടൻ ടീം
കോട്ടയം പത്തനംതിട്ട ജില്ലകളുടെ സംഗമ ഭൂമിയായ ഇടകടത്തിയിൽ പമ്പയാറിന്റെ തീരത്ത് ജനിച്ച ബിജു തോമസ് മറുനാടൻ മലയാളിയിൽ എത്തുന്നത് മാനേജരായാണ്. പത്ത് വർഷം കൊണ്ട് ജനറൽ മാനേജരും മാനേജിങ് ഡയറക്ടറുമായി പ്രൊമോഷൻ കിട്ടിയ ശേഷം കാനഡയിലേക്ക് ജിവിതം പറിച്ചുനടുകയാണ് ബിജു. മറുനാടന്റെ ജീവനാഡിയായി ദീർഘകാലം സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പൂക്കൾ വിതറി ജീവിച്ച ബിജു തോമസിന് മറുനാടൻ ടീം ഊഷ്മളമായ നന്ദി രേഖപ്പെടുത്തി.
നാട്ടിലെ വിദ്യാഭ്യാസത്തിന് ശേഷം ബഹ്റിൻ, ഖത്തർ, മാൽഡീവ്സ് എന്നീ രാജ്യങ്ങളിൽ ജോലി ചെയ്യുകയും തുടർന്ന് ഉന്നതപഠനത്തിനായി ലണ്ടനിലേക്ക് പോവുകയും ചെയ്ത ബിജു ബ്രിട്ടണിലെ വെയ്ൽസ് യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ പൂർത്തിയാക്കിയാണ് മറുനാടനിൽ മാനേജരായി ജോലിയിൽ കയറുന്നത്. അവിടെ നിന്നാണ് മാനേജിങ് ഡയറക്ടർ പദവി വരെ ഉയർന്നത്. രണ്ട് ഘട്ടങ്ങളിലായി പത്തുവർഷത്തിലധികമാണ് ബിജുവിന്റെ സേവനം മറുനാടന് ലഭിച്ചത്. മറ്റൊരു രാജ്യത്തേക്ക് ജീവിതം പറിച്ച് നടുന്ന ബിജുവിന് അഭിനന്ദനങ്ങളും ആശംസകളും.... മടങ്ങി വരുമെന്ന് തന്നെയാണ് മറുനാടൻ ടീമിന്റെ പ്രതീക്ഷ.....
മടങ്ങി വരുമെന്ന് പ്രതീക്ഷ: ബിജു തോമസ്
പ്രതീക്ഷിക്കാത്ത തരത്തിലുള്ള വാക്കുകളാണ് എല്ലാവരും സ്നേഹത്തോടെ പറഞ്ഞത്. ഞാനും ഷാജനും വളരെ ചെറുപ്പം മുതലേയുള്ള സുഹൃത്തുക്കളാണ്. ആ അടുപ്പം ഇന്നും സൂക്ഷിക്കുന്നു എന്നത് വലിയ കാര്യമായാണ് കാണുന്നത്. ആ സൗഹൃദത്തിന്റെ ഭാഗമായി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ട്, അഭിമാനമുണ്ട്. അതിനിയും മരണം വരെയും ഉണ്ടാകും. മറുനാടൻ പടർന്ന് പന്തലിച്ച് വടവൃക്ഷമാകുമ്പോൾ, ഇനിയും മടങ്ങി വരാൻ ആകുമെന്നാണ് പ്രതീക്ഷ-ബിജു തോമസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
സോജൻ സ്കറിയ പുതിയ ചെയർമാൻ
കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിൽ ഇടകടത്തി ഗ്രാമത്തിൽ ജനിച്ച കർഷകനും വിദ്യാഭ്യാസ വിദഗ്ദ്ധനും പൊതുപ്രവർത്തകനുമായ സോജൻ സ്കറിയ ആണ് പുതിയ ചെയർമാൻ. നിലവിലുള്ള ചെയർമാൻ ഷാജൻ സ്കറിയ ബിജു തോമസിന് പകരമായി മാനേജിങ് ഡയറക്ടറായി മാറുമ്പോൾ പകരമാണ് സോജന് പുതിയ പദവി ലഭിച്ചത്.
മറുനാടൻ കുടുംബത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള മോഡേണൈസേഷൻ പദ്ധതികൾക്ക് സോജൻ സ്കറിയ നേതൃത്വം നല്കും.മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും എംഎ എക്ണോമിക്സ് എടുത്ത സോജൻ എൻസിആർടിയിൽ നിന്നും എംഎഡും നേടിയിട്ടുണ്ട്. കൗൺസിലിങ് ആൻഡ് സൈക്കോളജിക്കൽ എംസ്, അപ്ലെഡ് സൈക്കോളജിയിൽ എംഎസ്സി, എംബിഎ എന്നിവയും സോജന്റെ ബിരുദാനന്തര ബിരുദ യോഗ്യതകളാണ്. സ്പെഷ്യൽ എജ്യുക്കേഷനിൽ ഇപ്പോൾ മൈസൂർ എൻസിആർടിയിൽ പിഎച്ച്ഡി ചെയ്തുവരുന്നു. എരുമേലി ഗ്രാമപഞ്ചായത്തിലെ ഇടത് പക്ഷ പ്രതിനിധിയായി ഹെൽത് ആൻഡ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഓൾ കേരള ട്രെനിങ് കോളേജ് പ്രിൻസിപ്പൾ അസോസിയേഷൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ചമ്പക്കുളത്തെ പോരോക്കര ബിഎഡ് കോളേജിന്റെ പ്രിൻസിപ്പൽ പദവിയിൽ നിന്നും രാജി വച്ചാണ് മറുനാടന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. ബിഎഡ് കോളേജുകളിലെ കുട്ടികൾക്ക് പഠിക്കാനുള്ള ഒരു പുസ്തകം അടക്കം രണ്ട് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് സോജൻ. സോജൻ സ്കറിയായ്ക്ക് മറുനാടൻ കുടംബത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം അർപ്പിച്ചു.
' പത്താം ക്ലാസ് കഴിഞ്ഞ് സെമിനാരിയിൽ ചേർന്നു. രണ്ടുവർഷം കഴിഞ്ഞപ്പോൾ, ഇപ്പോൾ അച്ചനായാൽ ശരിയാകുകേലാ എന്നുതോന്നി. തിരിച്ചുവീട്ടിൽ വന്നു. അന്ന് പ്രീഡിഗ്രി അവിടെ പാലായിലാണ് പഠിച്ചത്. അതിന് ശേഷം ഡിഗ്രിക്ക് കാഞ്ഞിരപ്പള്ളി കോളേജിൽ ചേട്ടന്മാരുടെ ഒക്കെ പാത പിന്തുടർന്നു. ഡിഗ്രിയും, അവിടെതന്നെ പിജി എക്കണോമിക്സും പഠിച്ച് കഴിഞ്ഞപ്പോഴാണ്, എനിക്കൊന്ന് സന്ന്യസിച്ചാൽ കൊള്ളാമെന്ന് തോന്നിയത്. ഞാനൊരു ബെനഡിക്റ്റൻ ആശ്രമത്തിൽ സന്ന്യസിക്കാൻ പോയി. രണ്ടുവർഷം കഴിഞ്ഞ് അവിടം വിട്ടു. പിന്നീട് പഠിച്ചിടത്ത് തന്നെ ബിഎഡ് കോളേജിൽ അദ്ധ്യാപകനായി ജോലിക്ക് ചേർന്നു. 12 വർഷമായി ഒരു കോളേജിൽ പ്രിൻസിപ്പലായി ജോലി അനുഷ്ഠിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ, ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമായി എരുമേലി പഞ്ചായത്തിലേക്ക് മത്സരിക്കുകയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആകുകയും ചെയ്തു. പത്രപ്രവർത്തനത്തിൽ ഇത് ആദ്യത്തെ ചുവട് വയ്പാണ്. മറുനാടൻ പോലെ മാതൃകാപരമായ പത്ര പ്രവർത്തനത്തിന്റെ ഭാഗമാകാൻ കഴിയുമ്പോൾ, വ്യക്തിപരമായ നേരിയ ആശങ്കകൾ ഉണ്ടെങ്കിലും, സമർപ്പണബുദ്ധിയോടെ പ്രവർത്തിക്കും'-സോജൻ സ്കറിയ പറഞ്ഞു.
തുടർന്ന് മറുനാടൻ ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറി.
ഹൃദ്യമായ വിരുന്നോടെ പരിപാടികൾക്ക് സമാപനമായി.
- TODAY
- LAST WEEK
- LAST MONTH
- ഡോ ഷഹ്നയുടെ ജീവനെടുത്ത സ്ത്രീധന ആരോപണത്തിന് പിന്നിൽ മെഡിക്കൽ പിജി സംസ്ഥാന അധ്യക്ഷൻ; ആരാണെന്ന് പറയാതെ പറഞ്ഞ് സംഘടനയുടെ പത്രക്കുറിപ്പ്; സംസ്ഥാന പ്രസിഡന്റിന്റെ പേര് ലെറ്റർ പാഡിൽ നിന്നും നീക്കി നൽകിയത് പ്രതിയിലേക്കുള്ള സൂചന; പിന്നാലെ ജാമ്യമില്ലാ കേസെടുത്ത് പൊലീസ്; ആ 'സഖാവ്' ഡോ റുവൈസ്; ഡോ ഷഹ്നയ്ക്ക് നീതി കിട്ടുമ്പോൾ
- രാഹുൽ ഗാന്ധിയുടെ ഓഫീസിന് രാവിലെയും വൈകുന്നേരവും വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല; വൈകുന്നേരം കാണാമെന്ന് അറിയിച്ചിട്ട് രാഹുൽ വന്നത് രാവിലെ; കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുലിന് കഴിയുമെന്ന് പ്രണബ് മുഖർജി കരുതിയിരുന്നില്ല; മകൾ ശർമിഷ്ട മുഖർജിയുടെ പുസ്തകം ചർച്ചയാവുമ്പോൾ
- 50 ലക്ഷവും 50പവനും ഒരു കാറും നൽകാമെന്ന് പറഞ്ഞ വധു വീട്ടുകാർ; വിപ്ലവകാരിയായ ഡോക്ടർക്ക് ഫ്ളാറ്റും ബി എം ഡബ്ല്യൂ കാറും 150 പവനും അനിവാര്യം; വിവാഹത്തിൽ നിന്നും പിന്മാറിയത് പണക്കൊതിയിൽ; പിജി വിദ്യാർത്ഥിനിയുടെ ജീവനെടുത്തതും സ്ത്രീധനം; ആരോപണ നിഴലിലുള്ളത് സഖാവ്! മറ്റൊരു 'വിസ്മയ'യായി ഡോ ഷഹ്നയും
- 'വിവാഹ ആലോചന വന്നപ്പോൾ തന്നെ ഇത്ര സ്വർണം വേണമെന്ന് വരന്റെ കുടുംബം ആവശ്യപ്പെട്ടു; വലിയ സംഖ്യ സ്ത്രീധനം കൊടുക്കാൻ കുടുംബത്തിന് ഇല്ലായിരുന്നു'; വനിതാ കമ്മിഷനോട് തുറന്നുപറഞ്ഞ് ഷഹാനയുടെ ഉമ്മ; വിവാഹം മുടങ്ങിയതോടെ കോളജിലുള്ളവരെ അഭിമുഖീകരിക്കാൻ കഴിയാതെ ഷഹാന വിഷമിച്ചു
- ലഷ്കറെ തയിബ ഭീകരൻ ഹാൻസല അദ്നാനെ പാക്കിസ്ഥാനിൽ വെടിവെച്ച് കൊന്നു; അജ്ഞാതരുടെ വെടിയേറ്റത് വീടിനുമുൻപിൽ വച്ച്; കൊല്ലപ്പെട്ടത്, ഉധംപുർ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ; ഹാഫിസ് സയീദിന്റെ അടുത്ത കൂട്ടാളി
- രശ്മിക മന്ദാനയ്ക്ക് ഏഴ് കോടി, ബോബി ഡിയോളിന് നൽകിയത് നാല് കോടി; 'അനിമലിൽ' ടോക്സിക് നായകനാവാൻ രൺബീർ വാങ്ങിയത് വൻ പ്രതിഫലം
- അന്ന് കുടക്കമ്പിയെന്ന് വിളിച്ച് മലയാള സിനിമ പരിഹസിച്ച നടൻ; ഇന്ന് മമ്മൂട്ടിയെയും ലാലിനെയും കടന്ന് ലോക സിനിമയുടെ കേരളീയ മുഖം; അന്ന് പുസ്തകം വാങ്ങാൻ പണമില്ലാത്തതിനാൽ പഠിപ്പ് നിർത്തി; ഇന്ന് 67ാം വയസ്സിൽ വീണ്ടും അധ്യയനത്തിലേക്ക്; മലയാളത്തിന്റെ ചാർലി ചാപ്ലിൻ വീണ്ടും വിസ്മയമാവുമ്പോൾ!
- 'നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം': മോഹൻലാൽ ഫാൻസിനെ ആവേശം കൊള്ളിച്ചുകൊണ്ട് മലൈക്കോട്ടൈ വാലിബന്റെ ടീസർ; ഈ ലാലേട്ടനെയാണ് ഞങ്ങൾ കൊതിച്ചത് പുതിയ ചരിത്രം പിറക്കട്ടെ..ലാലേട്ടൻ ഉയിർ എന്ന് ഫാൻസ്
- ഹിന്ദി ഹൃദയഭൂമിയിൽ ചുവടുറപ്പിച്ചതോടെ, ഇനി ഒരേയൊരു ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിമാരായി പുതുമുഖങ്ങൾ വരും; തലമുറ മാറ്റത്തിന് തീരുമാനിച്ച് ബിജെപി കേന്ദ്ര നേതൃത്വം; മധ്യപ്രദേശിലെ വിജയത്തിൽ തന്റെ പങ്കിനെ കുറിച്ച് സൗമ്യമായി ഓർമിപ്പിച്ച് ശിവ് രാജ് സിങ് ചൗഹാൻ
- ഖത്തർ ലോകകപ്പ് ഫൈനലിന്റെ തനിയാവർത്തനം പോലെ; പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ കീഴടക്കി; കൗമാര ഫുട്ബോൾ ലോകകിരീടത്തിൽ മുത്തമിട്ട് ജർമനി; അണ്ടർ 17 ലോകകപ്പിൽ ജർമ്മനി ചാമ്പ്യന്മാരാകുന്നത് ആദ്യമായി
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- 150 പവനും 15 ഏക്കറും ബി എം ഡബ്ല്യൂ കാറും വേണമെന്ന് നിർബന്ധം പിടിച്ച സ്ത്രീധന ക്രൂരത; മികച്ച സാമ്പത്തിക ശേഷിയുള്ള കുടുബത്തിന്റെ വിലപേശലിൽ ആ ഡോക്ടർ തകർന്നു; അച്ഛനില്ലാത്ത മകൾ അഭയം തേടിയത് ആത്മഹത്യയിൽ; ഡോ ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയും ഡോക്ടർ?
- കുട്ടികളെ തട്ടിയെടുക്കാനുള്ള കുബുദ്ധി അനിതാ കുമാരിയുടേത്; പാരിജാതം ജീവിച്ചിരുന്നപ്പോൾ പത്മകുമാറിന് രണ്ടു മനസ്സ്; മകൾ ആദ്യം എതിർത്തതും നിർണ്ണായകമായി; അമ്മൂമ്മ മരിച്ചതിന് പിന്നാലെ യൂ ട്യൂബിന്റെ ഡീ മോണിടൈസേഷൻ കൂടിയെത്തിയതോടെ അനുപമയും കൂടെ കൂടി; ഓയൂരിലേത് ചാത്തന്നൂരിലെ പെൺ ബുദ്ധി!
- തെലങ്കാനയിൽ, കാമാറെഡ്ഡിയിൽ ഇപ്പോൾ താരം ബിജെപിയുടെ വെങ്കട്ട രമണ റെഡ്ഡി; മണ്ഡലത്തിൽ കെ സി ആറിനെയും കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയെയും അട്ടിമറിച്ചത് ഈ കോടീശ്വരൻ; ആരാണ് വെങ്കട്ട രമണ ?
- 67 വയസ്സുള്ള രണ്ടു കാലുകൾക്കും അസുഖമുള്ള അമ്മ; അച്ഛൻ മരിച്ചിട്ട് പോലും വീട്ടിലേക്ക് വരാത്ത മകളെ കുറിച്ച് പറയുന്നത് നിർവ്വികാരത്തോടെ; ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ പൊറുക്കാൻ കഴിയാത്ത ക്രൂരത; 11 സെന്റും വീടും അച്ഛനെ പറ്റിച്ച് ചാത്തന്നൂരിലെ മരുമകൾ എഴുതി വാങ്ങിയത് തന്ത്രത്തിൽ; അനിതാ കുമാരിയുടെ കുണ്ടറ കന്യാകുഴിയിലെ കുടുംബ വീട്ടിൽ കണ്ടത് വേദന മാത്രം
- 50 ലക്ഷവും 50പവനും ഒരു കാറും നൽകാമെന്ന് പറഞ്ഞ വധു വീട്ടുകാർ; വിപ്ലവകാരിയായ ഡോക്ടർക്ക് ഫ്ളാറ്റും ബി എം ഡബ്ല്യൂ കാറും 150 പവനും അനിവാര്യം; വിവാഹത്തിൽ നിന്നും പിന്മാറിയത് പണക്കൊതിയിൽ; പിജി വിദ്യാർത്ഥിനിയുടെ ജീവനെടുത്തതും സ്ത്രീധനം; ആരോപണ നിഴലിലുള്ളത് സഖാവ്! മറ്റൊരു 'വിസ്മയ'യായി ഡോ ഷഹ്നയും
- എല്ലാം അനുപമ അറിഞ്ഞോ? കിഡ്നാപ്പിങ് കേസിലെ മാസ്റ്റർ ബ്രെയിനെന്ന് പറയുന്ന അമ്മ അനിതാ കുമാറിയേക്കാൾ വലിയ കള്ളിയോ? യു ടൂബിനെ കബളിപ്പിച്ചതു പോലെ പൊലീസിനെയും കബളിപ്പിച്ചോ? സഹതാപം ഉറപ്പിക്കാനും തന്ത്രങ്ങൾ; 'അനുപമ പത്മന്റെ' യു ടൂബ് ചാനലിലും നിറയുന്നത് തട്ടിപ്പുകൾ
- കേരളത്തിൽ കണ്ടെത്തിയ ഏറ്റവും വലിയ ജി എസ് ടി വെട്ടിപ്പ്! മർട്ടിലെവൽ മാക്കറ്റിങ് സ്ഥാപനം തട്ടിച്ചത് 126 കോടി; ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ പ്രതാപൻ കെഡി അഴിക്കുള്ളിൽ; അറസ്റ്റ് രഹസ്യമായി സൂക്ഷിച്ചെന്നും ആക്ഷേപം
- കിഡ്നാപ്പിങ്ങിനായി റാംജിറാവ് സ്പീക്കിങ് സിനിമ മൂവരും കണ്ടത് 10 തവണ; ദൃശ്യത്തിലേത് പോലെ ക്രൈമിൽ പുറത്തുനിന്ന് ആരെയും ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധ വച്ചു; പത്മകുമാറും കുടുംബവും തട്ടിക്കൊണ്ടുപോകലിന് ഇറങ്ങി പുറപ്പെട്ടത് ഒരുമാസത്തെ ആസൂത്രണത്തിന് ശേഷം; കച്ചവടം പൊട്ടിയതോടെ ഒന്നര കോടിയുടെ ബാധ്യത; കുട്ടിയുടെ അച്ഛനോട് അഞ്ച് ലക്ഷം വാങ്ങിയെന്നതിനും സ്ഥിരീകരണമില്ല
- അഖില ഹാദിയയും ഷെഫിൻ ജഹാനും ബന്ധം വേർപിരിഞ്ഞു; മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും പിതാവ് അശോകൻ; മാതാപിതാക്കളോടു പോലും പറയാതെ മകൾ മറ്റൊരു വിവാഹം കഴിച്ചതിൽ ദുരൂഹത; കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷിക്കണമെന്നും കോടതിയെ അറിയിക്കുമെന്നും അശോകൻ
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ഫ്ലൈറ്റിൽ അധികമാർക്കും അറിയാത്തഒരു രഹസ്യ ബട്ടൺ ഉണ്ടെന്ന് അറിയാമോ? വിമാനയാത്ര കൂടുതൽ സുഖകരമാക്കുവാൻ സീറ്റിൽ ഒളിഞ്ഞിരിക്കുന്ന ഈ സംഗതി അറിഞ്ഞിരിക്കുക; ഒരു ഫ്ലൈറ്റ് അറ്റൻഡിന്റെ വീഡിയോ വൈറലാകുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്