ബിജു തോമസിന് അഞ്ച് ലക്ഷം സമ്മാനം നൽകി യാത്ര അയപ്പ്; പുതിയ ചെയർമാനായി സോജൻ സ്‌കറിയ; 10 വർഷം പൂർത്തിയാക്കിയ ജീവനക്കാർക്ക് കാഷ് അവാർഡും നൽകി; മറുനാടന്റെ വാർഷികാഘോഷം ഇസോല ഡി കോകോയിൽ പൊടിപൊടിച്ചത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: മഹാമാരിയുടെ വെല്ലുവിളികളെ നേരിട്ട് പുതുപ്രതീക്ഷകളിലേക്ക് ലോകം നീങ്ങുമ്പോൾ, മറുനാടനും വളർച്ചയുടെ ഉയരങ്ങൾ താണ്ടുകയാണ്. പലവിധ പരീക്ഷണങ്ങളെ അതിജീവിച്ച് മലയാളിക്കൊപ്പം, മറുനാടനും ശുഭാപ്തി വിശ്വാസത്തോടെ, മുന്നേറുന്നു. ഇതിന് എല്ലാറ്റിനും ഉപരിയായി തീർച്ചയായും, ക്രെഡിറ്റ് നൽകേണ്ടത് പ്രേക്ഷകർക്കും വായനക്കാർക്കും തന്നെ. ഞങ്ങളും നിങ്ങളും എന്ന ഭേദമില്ലാതെ, നമ്മൾ എന്ന ഉത്തമബോധ്യത്തോടെ, കൈകോർത്ത് നീങ്ങുന്ന അനുഭവം. ഈ വിജയത്തിന്റെ ആഹ്ലാദം പങ്കിടാൻ, കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള മറുനാടൻ ജീവനക്കാർ, വർഷത്തിൽ ഒരിക്കൽ ഒന്നിച്ചുകൂടുന്നതും, ആശയങ്ങൾ പങ്കിടുന്നതും, വിനോദങ്ങളിൽ ഏർപ്പെടുന്നതും, വിരുന്നിൽ പങ്കാളികളാകുന്നതും പതിവാണ്. അത്തരത്തിൽ സുന്ദരമായ ഒരു സായാഹ്ന ഒത്തുചേരൽ ഈ വർഷവും നടന്നു. മെയ് ദിനത്തിൽ തിരുവനന്തപുരം പൂവാറിലെ ഇസോല ഡി കോകോ റിസോർട്ടിൽ വച്ചായിരുന്നു കൂടിച്ചേരൽ.
മറുനാടനിൽ മാനേജരായി ജോലിക്ക് കയറി, ജനറൽ മാനേജരായും മാനേജിങ് ഡയറക്ടറായും ഉയർന്ന് 10 വർഷത്തോളം സേവനം അനുഷ്ഠിച്ച ശേഷം കാനഡയിലേക്ക് കുടിയേറുന്ന ബിജു തോമസിനുള്ള യാത്ര അയപ്പ്, പത്ത് വർഷം സേവനം പൂർത്തിയാക്കിയ രസ്യ, ജലജ എന്നീ രണ്ടു വനിതാ ജീവനക്കാരെ ആദരിക്കൽ, പുതിയ ചെയർമാനായി സോജൻ സ്‌കറിയയുടെ ചുമതലയേൽക്കൽ എന്നിവയായിരുന്നു പരിപാടിയുടെ ഹൈലൈറ്റ്.
10 വർഷം പൂർത്തിയാക്കുന്ന മറുനാടൻ ജീവനക്കാർക്ക് തക്കതായ പ്രതിഫലം സമ്മാനിക്കുന്ന പതിവ് കഴിഞ്ഞ വർഷം മുതലാണ് തുടങ്ങിയത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇടക്കാലത്ത് ഇളവ് വന്നപ്പോൾ, 2021 ഓഗസ്റ്റ് 15 ന്, തിരുവനന്തപുരം കോവളത്തെ റാവിസ് ഹോട്ടലിൽ, സംഘടിപ്പിച്ച കൂട്ടായ്മയിലാണ്, ഇത്തരത്തിൽ ആദ്യ പ്രതിഫലം നൽകിയത്. സീനിയർ ന്യൂസ് എഡിറ്റർ രജീഷിന് ഒരുലക്ഷം രൂപയാണ് അന്ന് സമ്മാനിച്ചത്. മറുനാടനിൽ 10 വർഷം പൂർത്തിയാക്കിയ രജീഷിനെ ആദരിച്ച ചടങ്ങ് വികാരനിർഭരമായിരുന്നു.
അതിന്റെ തുടർച്ചയായി, ഈ വർഷം വാർഷികാഘോഷവും യാത്ര അയപ്പും പൂവാറിലെ ഇസോല ഡി കോകോയിലും.
വൈകിട്ട് നാലരയോടെ എല്ലാവരും റിസോർട്ടിൽ ഒത്തുചേർന്ന് ചായസത്കാരത്തിൽ പങ്കുചേർന്നു. തുടർന്ന് ഗ്രൂപ്പ് ഫോട്ടോ എടുപ്പ്. ഭീഷ്മയിലെ മമ്മൂട്ടി സ്റ്റൈൽ 'ചാമ്പിക്കോ' ഫോട്ടോ ഷൂട്ട് ഇപ്പോൾ യൂട്യൂബിൽ വൈറലാണ്. വൈകിട്ട് ആറരയോടെ, പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ചടങ്ങുകൾ ആരംഭിച്ചു.
ആലപ്പുഴ തണ്ണീർമുക്കം സ്വദേശിയായ രസ്യയും, കുളത്തൂർമൂഴി സ്വദേശിയായ ജലജയും, മറുനാടനിൽ, 10 വർഷം പൂർത്തിയാക്കിയ വേളയിൽ, ഇരുവരെയും ചടങ്ങിൽ ആദരിച്ചു. ഒപ്പം, ഇരുവർക്കും 50,000 രൂപ വീതം സ്‌നേഹ സമ്മാനം നൽകി. 'ഷാജൻ സാറാണ് എന്താണ് പത്രപ്രവർത്തനത്തിൽ ചെയ്യേണ്ടതെന്ന് ഗുരുതുല്യനായി പഠിപ്പിച്ചു തന്നതെന്ന് രസ്യ പറഞ്ഞു.
താൻ 13 വർഷമായി മറുനാടനിൽ ജോലി നോക്കുന്നുവെന്നും, അതിന് മറുനാടനോട് കടപ്പെട്ടിരിക്കുന്നുവെന്നും ജലജ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
എംഡി ബിജു തോമസിന് നൽകിയ യാത്രയയപ്പ്
ദീർഘകാലം മറുനാടന്റെ ഭാഗമായിരുന്ന ബിജു തോമസി(എംഡി)ന് നൽകിയത് വികാരനിർഭരമായ യാത്രയയപ്പായിരുന്നു. മൊമെന്റോയും, അഞ്ചുലക്ഷം രൂപയുടെ ചെക്കും നൽകിയാണ് ബിജു തോമസിനെ ആദരിച്ചത്. നിറകണ്ണുകളോടെയാണ് ബിജു തോമസിന് ഷാജൻ സ്‌കറിയ വിട ചൊല്ലിയത്. തന്നോടൊപ്പം പഠിച്ച് വളർന്ന ബിജു, പല രാജ്യങ്ങളിൽ ജോലി ചെയ്ത ശേഷമാണ് 10 വർഷത്തോളം മറുനാടനിൽ സേവനം അനുഷ്ഠിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു. 'ബിജുവിന് പകരം ആരുമില്ല. എനിക്ക് വളരെ കൃത്യമായി അറിയാം. കാരണം, ഞാനും ബിജും ഒന്നിച്ചുപഠിച്ചതാണ്. ഒരിക്കലും ഞാൻ ഒരു സംരംഭകൻ ആകണമെന്ന് ആഗ്രഹിച്ചിട്ടില്ലെങ്കിലും, ഞാൻ സൗഹൃദ സദസ്സിൽ പറഞ്ഞിട്ടുണ്ട്...ഞാനൊരു സ്ഥാപനം എന്നെങ്കിലും തുടങ്ങിയാൽ, അതിന്റെ മാനേജർ ബിജു ആയിരിക്കും. എന്നെ കാണാൻ വരുന്നവരെ പിണക്കാതെ, എന്നെ കണ്ടുവെന്ന ഫീലിങ്ങോടെ, മടക്കി അയയ്ക്കാൻ കഴിയുന്നതായിരുന്നു ബിജുവിന്റെ ഏറ്റവും വലിയ സവിശേഷത', ഷാജൻ സ്‌കറിയ പറഞ്ഞു.
ബിജു മടങ്ങി വരണമെന്ന് ആശംസകൾ നേർന്ന് മറുനാടൻ ടീം
കോട്ടയം പത്തനംതിട്ട ജില്ലകളുടെ സംഗമ ഭൂമിയായ ഇടകടത്തിയിൽ പമ്പയാറിന്റെ തീരത്ത് ജനിച്ച ബിജു തോമസ് മറുനാടൻ മലയാളിയിൽ എത്തുന്നത് മാനേജരായാണ്. പത്ത് വർഷം കൊണ്ട് ജനറൽ മാനേജരും മാനേജിങ് ഡയറക്ടറുമായി പ്രൊമോഷൻ കിട്ടിയ ശേഷം കാനഡയിലേക്ക് ജിവിതം പറിച്ചുനടുകയാണ് ബിജു. മറുനാടന്റെ ജീവനാഡിയായി ദീർഘകാലം സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പൂക്കൾ വിതറി ജീവിച്ച ബിജു തോമസിന് മറുനാടൻ ടീം ഊഷ്മളമായ നന്ദി രേഖപ്പെടുത്തി.
നാട്ടിലെ വിദ്യാഭ്യാസത്തിന് ശേഷം ബഹ്റിൻ, ഖത്തർ, മാൽഡീവ്സ് എന്നീ രാജ്യങ്ങളിൽ ജോലി ചെയ്യുകയും തുടർന്ന് ഉന്നതപഠനത്തിനായി ലണ്ടനിലേക്ക് പോവുകയും ചെയ്ത ബിജു ബ്രിട്ടണിലെ വെയ്ൽസ് യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ പൂർത്തിയാക്കിയാണ് മറുനാടനിൽ മാനേജരായി ജോലിയിൽ കയറുന്നത്. അവിടെ നിന്നാണ് മാനേജിങ് ഡയറക്ടർ പദവി വരെ ഉയർന്നത്. രണ്ട് ഘട്ടങ്ങളിലായി പത്തുവർഷത്തിലധികമാണ് ബിജുവിന്റെ സേവനം മറുനാടന് ലഭിച്ചത്. മറ്റൊരു രാജ്യത്തേക്ക് ജീവിതം പറിച്ച് നടുന്ന ബിജുവിന് അഭിനന്ദനങ്ങളും ആശംസകളും.... മടങ്ങി വരുമെന്ന് തന്നെയാണ് മറുനാടൻ ടീമിന്റെ പ്രതീക്ഷ.....
മടങ്ങി വരുമെന്ന് പ്രതീക്ഷ: ബിജു തോമസ്
പ്രതീക്ഷിക്കാത്ത തരത്തിലുള്ള വാക്കുകളാണ് എല്ലാവരും സ്‌നേഹത്തോടെ പറഞ്ഞത്. ഞാനും ഷാജനും വളരെ ചെറുപ്പം മുതലേയുള്ള സുഹൃത്തുക്കളാണ്. ആ അടുപ്പം ഇന്നും സൂക്ഷിക്കുന്നു എന്നത് വലിയ കാര്യമായാണ് കാണുന്നത്. ആ സൗഹൃദത്തിന്റെ ഭാഗമായി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ട്, അഭിമാനമുണ്ട്. അതിനിയും മരണം വരെയും ഉണ്ടാകും. മറുനാടൻ പടർന്ന് പന്തലിച്ച് വടവൃക്ഷമാകുമ്പോൾ, ഇനിയും മടങ്ങി വരാൻ ആകുമെന്നാണ് പ്രതീക്ഷ-ബിജു തോമസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
സോജൻ സ്‌കറിയ പുതിയ ചെയർമാൻ
കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിൽ ഇടകടത്തി ഗ്രാമത്തിൽ ജനിച്ച കർഷകനും വിദ്യാഭ്യാസ വിദഗ്ദ്ധനും പൊതുപ്രവർത്തകനുമായ സോജൻ സ്‌കറിയ ആണ് പുതിയ ചെയർമാൻ. നിലവിലുള്ള ചെയർമാൻ ഷാജൻ സ്‌കറിയ ബിജു തോമസിന് പകരമായി മാനേജിങ് ഡയറക്ടറായി മാറുമ്പോൾ പകരമാണ് സോജന് പുതിയ പദവി ലഭിച്ചത്.
മറുനാടൻ കുടുംബത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള മോഡേണൈസേഷൻ പദ്ധതികൾക്ക് സോജൻ സ്‌കറിയ നേതൃത്വം നല്കും.മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും എംഎ എക്ണോമിക്സ് എടുത്ത സോജൻ എൻസിആർടിയിൽ നിന്നും എംഎഡും നേടിയിട്ടുണ്ട്. കൗൺസിലിങ് ആൻഡ് സൈക്കോളജിക്കൽ എംസ്, അപ്ലെഡ് സൈക്കോളജിയിൽ എംഎസ്സി, എംബിഎ എന്നിവയും സോജന്റെ ബിരുദാനന്തര ബിരുദ യോഗ്യതകളാണ്. സ്പെഷ്യൽ എജ്യുക്കേഷനിൽ ഇപ്പോൾ മൈസൂർ എൻസിആർടിയിൽ പിഎച്ച്ഡി ചെയ്തുവരുന്നു. എരുമേലി ഗ്രാമപഞ്ചായത്തിലെ ഇടത് പക്ഷ പ്രതിനിധിയായി ഹെൽത് ആൻഡ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഓൾ കേരള ട്രെനിങ് കോളേജ് പ്രിൻസിപ്പൾ അസോസിയേഷൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ചമ്പക്കുളത്തെ പോരോക്കര ബിഎഡ് കോളേജിന്റെ പ്രിൻസിപ്പൽ പദവിയിൽ നിന്നും രാജി വച്ചാണ് മറുനാടന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. ബിഎഡ് കോളേജുകളിലെ കുട്ടികൾക്ക് പഠിക്കാനുള്ള ഒരു പുസ്തകം അടക്കം രണ്ട് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് സോജൻ. സോജൻ സ്‌കറിയായ്ക്ക് മറുനാടൻ കുടംബത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം അർപ്പിച്ചു.
' പത്താം ക്ലാസ് കഴിഞ്ഞ് സെമിനാരിയിൽ ചേർന്നു. രണ്ടുവർഷം കഴിഞ്ഞപ്പോൾ, ഇപ്പോൾ അച്ചനായാൽ ശരിയാകുകേലാ എന്നുതോന്നി. തിരിച്ചുവീട്ടിൽ വന്നു. അന്ന് പ്രീഡിഗ്രി അവിടെ പാലായിലാണ് പഠിച്ചത്. അതിന് ശേഷം ഡിഗ്രിക്ക് കാഞ്ഞിരപ്പള്ളി കോളേജിൽ ചേട്ടന്മാരുടെ ഒക്കെ പാത പിന്തുടർന്നു. ഡിഗ്രിയും, അവിടെതന്നെ പിജി എക്കണോമിക്‌സും പഠിച്ച് കഴിഞ്ഞപ്പോഴാണ്, എനിക്കൊന്ന് സന്ന്യസിച്ചാൽ കൊള്ളാമെന്ന് തോന്നിയത്. ഞാനൊരു ബെനഡിക്റ്റൻ ആശ്രമത്തിൽ സന്ന്യസിക്കാൻ പോയി. രണ്ടുവർഷം കഴിഞ്ഞ് അവിടം വിട്ടു. പിന്നീട് പഠിച്ചിടത്ത് തന്നെ ബിഎഡ് കോളേജിൽ അദ്ധ്യാപകനായി ജോലിക്ക് ചേർന്നു. 12 വർഷമായി ഒരു കോളേജിൽ പ്രിൻസിപ്പലായി ജോലി അനുഷ്ഠിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ, ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമായി എരുമേലി പഞ്ചായത്തിലേക്ക് മത്സരിക്കുകയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആകുകയും ചെയ്തു. പത്രപ്രവർത്തനത്തിൽ ഇത് ആദ്യത്തെ ചുവട് വയ്പാണ്. മറുനാടൻ പോലെ മാതൃകാപരമായ പത്ര പ്രവർത്തനത്തിന്റെ ഭാഗമാകാൻ കഴിയുമ്പോൾ, വ്യക്തിപരമായ നേരിയ ആശങ്കകൾ ഉണ്ടെങ്കിലും, സമർപ്പണബുദ്ധിയോടെ പ്രവർത്തിക്കും'-സോജൻ സ്‌കറിയ പറഞ്ഞു.
തുടർന്ന് മറുനാടൻ ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറി.
ഹൃദ്യമായ വിരുന്നോടെ പരിപാടികൾക്ക് സമാപനമായി.
- TODAY
- LAST WEEK
- LAST MONTH
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- അമ്മ മലയാളിയും അച്ഛൻ മറാഠിയും; ഡിവോഴ്സ് കഴിഞ്ഞ് 'യാത്ര' സീരിയലിലെ കണക്ക് നോട്ടം ചുമതലയായി; അന്യഭാഷാ നടികളെ ലിപ് സിങ്ക് ചെയ്യാൻ സഹായിച്ച് തുടക്കം; പിന്നെ മേനോന്റെ സംവിധാന സഹായി; കുംബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയായ നടി; വിടവാങ്ങുന്നത് മലയാള സിനിമയിലെ ദി കോച്ച്; അംബികാ റാവു മടങ്ങുമ്പോൾ
- എന്നെ ചൊറിയരുത്, ഞാൻ മാന്തും, അത് ചെയ്യിപ്പിക്കരുത്; ഗണേശ് കുമാർ നടത്തിയ വിമർനത്തിന്റെ പകുതി പോലും താൻ ചെയ്തിട്ടില്ല; അമ്മ മാഫിയ സംഘമാണെന്ന് പറഞ്ഞയാൾ ഗണേശ് കുമാറാണ്; അപ്പപ്പോൾ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങളെന്നും പറഞ്ഞു; ഗണേശിന് രൂക്ഷ വിമർശനവുമായി ഷമ്മി തിലകൻ
- പള്ളിയിൽ പോയ യുവതി മടങ്ങി എത്തിയില്ല; മകളെ കാണാനില്ലെന്ന് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി പിതാവ്; ലിയയുടെ വാർത്ത കേട്ട് പൊട്ടിക്കരഞ്ഞ പിതാവിനെ കണ്ട് കണ്ണീരോടെ പൊലീസുകാരും
- ഔദ്യോഗിക വാഹനത്തിൽ സ്വകാര്യ യാത്ര: ലതിക സുഭാഷ് 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് നിർദ്ദേശം; കേരള വനംവികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പ്രകൃതി ശ്രീവാസ്തവയുമായുള്ള അസ്വാരസ്യങ്ങൾ വിവാദങ്ങൾക്ക് കാരണം
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- അതിഥികൾക്കുള്ള ഉപഹാരം പിന്നീട് എത്തിച്ചെന്ന് ശിവശങ്കർ; ഞാൻ ബാഗേജ് ഒന്നും എടുക്കാൻ മറന്നില്ലെന്ന് പിണറായി വിജയനും; സ്വപ്നയുടെ ആരോപങ്ങൾ 'ശ്രദ്ധയിൽ പെട്ടില്ലെന്ന്' നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിന് എത്തിയപ്പോൾ പ്രതികരിച്ചത് എല്ലാം അറിയുന്ന പടത്തലവനെ പോലെ; മുഖ്യമന്ത്രിയുടെ ഉത്തരം അവകാശ ലംഘനമോ?
- ഇനി ഷോപ്പിങ് മാളുകളും സ്വിമ്മിങ് പൂളുകളും പാർക്കുകളും ആകാശത്തും; പറന്നു കൊണ്ടിരിക്കുന്ന ഹോട്ടലിൽ 5000 പേർക്ക് ഒരേസമയം ഇരിക്കാം; കടലിലെ ഒഴുകുന്ന കൊട്ടാരം മോഡലിൽ ആകാശത്തും കൊട്ടാരം പണിയാൻ ഒരുമിച്ച് ലോകം
- ഉടമസ്ഥൻ പെട്ടി തുറന്നപ്പോൾ 40 ലക്ഷത്തിന്റെ കറൻസി അപ്രത്യക്ഷം; ബന്ധുക്കളെ ബന്ദിയാക്കി വിലപേശി ഇടനിലക്കാരനെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുത്തി; കാസർകോട് കുമ്പളയിലെ പ്രവാസി യുവാവിന്റെ കൊലപാതകത്തിന് കാരണം ഡോളർ കടത്തിലെ ചതി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
- നാലു കൊല്ലം പാവങ്ങളെ ചതിച്ച് കുവൈത്തിലെത്തിച്ച് പീഡിപ്പിച്ചു; ബഹുനീല വീട് വച്ച് നാട്ടിലെ താരമായി; ആഡംബര കാറിൽ കറങ്ങി ഉന്നതരുടെ കൂട്ടുകാരനായി; മനുഷ്യക്കടത്തിൽ മജീദ് ഉണ്ടാക്കിയത് കോടികൾ; കുവൈത്തിൽ നിന്നും ഇയാൾ മുങ്ങി; കുഴൽപ്പണം കടത്തിയത് സിറിയയിലെ ഭീകരർക്കോ?
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി; അമ്മ ചടങ്ങിനെത്തിയ സുരേഷ്ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഞാൻ അവനൊപ്പമാണ്; അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ; വിജയ ബാബുവിന് പിന്തുണയുമായി സംസ്ഥാന അവാർഡ് ജേതാവായ നടൻ മൂർ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
- 'മര്യാദക്ക് ജീവിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്ക്'; റാസ്പുടിൻ ഡാൻസിൽ ലൗ ജിഹാദ് കലർത്തി; ഗുരുവായൂരിലെ ഥാർ വിവാദത്തിലെ ഹീറോ; സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്തതും 'ചരിത്രം'; വർഗീയ കേസ് സ്പെഷ്യലിസ്റ്റും തീവ്ര ഹിന്ദുവും; കറൻസിക്കടത്ത് വിവാദങ്ങളുടെ സൂത്രധാരൻ; പിണറായിയുടെ കരടായ അഡ്വ കൃഷ്ണരാജിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍