ലണ്ടനിൽ മരണത്തിനു കീഴടങ്ങേണ്ടി വന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയുടെ കുടുംബത്തിന് മറുനാടൻ കുടുംബം ശേഖരിച്ചു നൽകിയത് ഇരുപത് ലക്ഷത്തിലധികം രൂപ; നിശബ്ദരായി കാരുണ്യം ഏറ്റുവാങ്ങി ഹരി ശ്രീധരൻ നായരുടെ വിധവയും പെൺമക്കളും; അവയവങ്ങൾ ദാനം ചെയ്ത് ബ്രിട്ടന്റെ നന്ദി ഏറ്റുവാങ്ങി കുടുംബം
മറുനാടൻ ഡെസ്ക്
ലണ്ടൻ: മറുനാടൻ കുടുംബത്തിന്റെ ഭാഗമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഒരിക്കൽ കൂടി ഒരു കുടുംബത്തിന് തണലായും സാന്ത്വനമായും മാറിയിരിക്കുകയാണ്. കഴിഞ്ഞ മാസം അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയ ലണ്ടനിലെ ഹരി ശ്രീധരൻ നായർ എന്ന തിരുവനന്തപുരം സ്വദേശിയുടെ മരണത്തോടെ അനാഥമായ കുടുംബത്തിന് ഇരുപതു ലക്ഷത്തിലധികം രൂപയാണ് സമാഹരിച്ചു നൽകിയത്.
കഴിഞ്ഞ കുറെ വർഷങ്ങളായി ലണ്ടനിലെ വിവിധ നഴ്സിങ് ഹോമുകളിൽ കെയററായി ജോലി ചെയ്യുകയായിരുന്നു ഹരി ശ്രീധരൻ നായർ. നവംബർ 24നാണ് ഹരിക്ക് മരണത്തിനു കീഴടങ്ങേണ്ടി വന്നത്. രണ്ടാഴ്ചയോളം മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെയാണ് ഹരി കടന്നു പോയതും ഒടുവിൽ മരണത്തിനു കീഴടങ്ങിയതും. തലച്ചോറിന്റെ മധ്യഭാഗത്തു തന്നെ ശക്തമായ നിലയിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ചികിത്സയുടെ ആദ്യ ഘട്ടത്തിൽ തന്നെ തലയോട് പിളർന്നിരുന്നു. ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയെങ്കിലും ഹരി ഒരിക്കലും അബോധാവസ്ഥയിൽ നിന്നും മോചനം നേടിയിരുന്നില്ല.
പ്രതീക്ഷകൾ പോലും അസ്ഥാനത്താണെന്ന് ഡോക്ടർമാർ തുടക്കത്തിലേ വ്യക്തമാക്കിയിരുന്നതിനാൽ നാട്ടിൽ കഴിയുന്ന ഭാര്യ ശോഭയേയും മക്കളായ ഹരിഷ്മാ, ഹർഷ എന്നിവരെയും എങ്ങനെയെങ്കിലും യുകെയിൽ എത്തിച്ച് അദ്ദേഹത്തെ ജീവനോടെ അവസാനമായി കാണുവാൻ അവസരമൊരുക്കുക ആയിരുന്നു ലണ്ടനിൽ ഹരിയെ അടുത്തറിയാവുന്നവർ ചെയ്തത്. കഴിഞ്ഞ 20 വർഷമായി ലണ്ടനിലെ സാധാരണ നഴ്സിങ് ഹോമിൽ കെയററായി ജോലി ചെയ്യുകയായിരുന്ന ഹരി ജീവിതത്തിൽ നിന്നും മടങ്ങുമ്പോൾ കുന്നോളം കടവും ബാധ്യതകളും മാത്രമാണ് ബാക്കിയായിരുന്നത്. ഈ ഒറ്റക്കാരണത്താൽ മാത്രമാണ് അദ്ദേഹത്തിന് കുടുംബത്തെ കൂടെ നിർത്തി സംരക്ഷിക്കാൻ കഴിയാതിരുന്നതും.
എല്ലാക്കാലവും തുച്ഛ ശമ്പളത്തിൽ ഉള്ള താൽക്കാലിക ജോലികൾ ചെയ്തിരുന്ന ഹരിക്ക് ആശ്രിത വിസയിൽ ഭാര്യയെയും മക്കളെയും സംരക്ഷിക്കാൻ സാധിക്കുമായിരുന്നില്ല. പലവട്ടം ഹരി ഇതിനായി ശ്രമിച്ചതാണെങ്കിലും അദ്ദേഹത്തിന്റെ വരുമാനം കണക്കിലെടുത്തു കുടുംബാംഗങ്ങൾക്ക് വിസ നൽകുവാൻ ഹോം ഓഫിസ് തയ്യാറായില്ല. ഇതോടെയാണ് ഹരിയും കുടുംബവും ലോകത്തിന്റെ രണ്ടു കോണുകളിലായി ഒറ്റപ്പെട്ടത്. പക്ഷെ ജീവിതത്തിന്റെ അവസാന നാളുകളിൽ കുറച്ചു മണിക്കൂർ നേരത്തേക്കെങ്കിലും ഈ കുടുംബത്തെ ഒന്നിച്ചാക്കാൻ സുമനസുകളുടെ പ്രവർത്തനം വഴി സാധ്യമായി.
ഡോക്ടർമാരുടെ പ്രത്യേക നിർദ്ദേശ പ്രകാരം ഹോം ഓഫീസ് അനുവദിച്ച വിസയിലൂടെയാണ് ഹരിയുടെ ഭാര്യയും മക്കളും യുകെയിലേക്ക് എത്തിയത്. ഇവർ എത്തി കണ്ട ശേഷമാണ് ഹരിക്കു നൽകിയിരുന്ന വെന്റിലേറ്റർ ഓഫ് ചെയ്ത് മരണം സ്ഥിരീകരിച്ചത്. സ്വാൻസിയിലെ ഒരു മനുഷ്യ സ്നേഹിയുടെ വീട്ടിലാണ് ഹരിയുടെ കുടുംബം ഇപ്പോൾ താമസിക്കുന്നത്. ഹരിയുടെ അകാല വിയോഗം ആകെ തളർത്തിയ കുടുംബത്തെ വൻ സാമ്പത്തിക ബാധ്യതകളുമാണ് കാത്തിരുന്നത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കാളയെ പോലെ തുച്ഛ ശമ്പളത്തിന് പണിയെടുക്കുക ആണെങ്കിലും നാട്ടിലെ കുടുംബത്തെ സംരക്ഷിക്കാനും യുകെയിലെ ജീവിത ചെലവും കഴിഞ്ഞു കാര്യമായൊന്നും ഹരിയുടെ കയ്യിൽ ബാക്കി ഉണ്ടായിരുന്നില്ല. മൂത്ത മകളുടെ വിവാഹത്തിന് വീട് പണയപ്പെടുത്തി 25 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. ധാരാളം ആളുകളെ പലപ്പോഴായി സഹായിച്ചിട്ടുള്ള തനിക്ക് ഈ കടങ്ങളൊക്കെ വീട്ടാൻ ഈശ്വരൻ എന്തെങ്കിലും വഴി തെളിച്ചു തരും എന്നായിരുന്നു ഹരി ഭാര്യയോടും മക്കളോടും പറഞ്ഞിരുന്നത്.
വിവാഹ ശേഷം ലണ്ടനിൽ മടങ്ങി എത്തിയാൽ കൂടുതൽ സ്ഥലത്തു ജോലി ചെയ്തു കടം വേഗം വീട്ടിയെടുക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ. എന്നാൽ പ്രതീക്ഷകളും അസ്ഥാനത്താക്കി ഹരി മരണത്തിനു കീഴടങ്ങുകയായിരുന്നു. ലോക് കേരള സഭാംഗം കാറൽ മിറാൻഡയെ പോലുള്ള അനേകം പേരാണ് ഹരിയുടെ കുടുംബത്തിന് സഹായവുമായി ഒപ്പമുണ്ടായത്. ഇവരുടെയും കുടുംബത്തിന്റെയും അഭ്യർത്ഥനയിലൂടെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നടത്തിയ അപ്പീലിലൂടെ 2134751.93 രൂപ (22932.25 പൗണ്ട്) യാണ് സമാഹരിച്ചത്.
വിർജിൻ മണി അക്കൗണ്ടു വഴിയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയുമാണ് പണം സമാഹരിച്ചത്. വിർജിൻ മണി വഴി 1625435.94 രൂപ (17461 പൗണ്ട്) ലഭിച്ചപ്പോൾ ഗിഫ്റ്റ് എയ്ഡ് തുക കൂടി ചേർത്ത് ഇത് 1944383.88 രൂപ (20887.25 പൗണ്ട) യായി മാറുകയായിരുന്നു. ലഭിക്കുന്ന ഓരോ പൗണ്ടിനും ബ്രിട്ടീഷ് സർക്കാർ നൽകുന്ന തുകയാണ് ഗിഫ്റ്റ് എയ്ഡായി ലഭിക്കുന്നത്. 1625435.94 രൂപ (17461 പൗണ്ട്)യുടെ 4.5 ശതമാനം വിർജിൻ മണിക്ക് കമ്മീഷനായി നൽകേണ്ടതുണ്ട്. 73168.36 രൂപ (786 പൗണ്ട്) ആണ് കമ്മീഷൻ ഇനത്തിൽ നൽകേണ്ടത്. ഇതുകഴിച്ച് വിർജിൻ മണി വഴി ശേഖരിച്ച തുക 1871215.53 രൂപ (20101.25 പൗണ്ട്) ആണ്. ബാങ്ക് അക്കൗണ്ട് വഴി ശേഖരിച്ചത് 190368.05 രൂപ (2045 പൗണ്ട്) ആണ്. ഇങ്ങനെയാണ് ആകെ തുക 2061583.57 രൂപ (22146.25 പൗണ്ട്) യായി മാറുന്നത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ജനറൽ ഫണ്ടിൽ നിന്നും 349.09 രൂപ (3.75 പൗണ്ട്) കൂടി ചേർത്ത് 2061932.66 രൂപ (22150 പൗണ്ട്) ആണ് ഹരിയുടെ കുടുംബത്തിന് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഇന്നലെ കൈമാറിയത്.
ജാതി മത രാഷ്ട്രീയ ഭേദമെന്യേ നല്ല മനസുള്ള മനുഷ്യർ ഒന്നിച്ചപ്പോൾ ലഭിച്ച 22150 പൗണ്ടിന്റെ ചെക്കാണ് ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിമാരായ സൈമി ജോർജും അഫ്സൽ അലിയും ചേർന്ന് അപ്പീലിന് തുടക്കം മുതൽ പ്രയത്നിച്ച ലോക് കേരള സഭ അംഗം കാറൽ മിറാൻഡയുടെ സാന്നിധ്യത്തിൽ ഹരിയുടെ ഭാര്യ ശോഭയെ ഏൽപ്പിച്ചത്. അപ്പീലിൽ സജീവ പങ്കാളിത്തം നൽകിയ സമസ്ത ലണ്ടൻ പ്രതിനിധി മുജീബ് റഹ്മാൻ, സൗത്താൽ മലയാളി രാജേഷ് സഹദേവൻ എന്നിവരും സാന്നിധ്യമായി. ഒരു ഡസനിലേറെ സംഘടനകളുടെ നേതൃത്വത്തിലാണ് അപ്പീലിലേക്കു പണം എത്തിയത്.
ഹരിയുടെ മൃതദേഹം ഇന്നലെയാണ് ലണ്ടനിൽ സംസ്കരിച്ചത്. ജീവിച്ചിരുന്നപ്പോൾ ഉറ്റ സുഹൃത്തുക്കൾ മാത്രം അറിഞ്ഞിരുന്ന, നന്മയുള്ള ഹൃദയത്തിന്റെ ഉടമ മാത്രമായിരുന്നു ഹരി. എന്നാൽ മരണത്തിലൂടെ ബ്രിട്ടനു മുഴുവൻ അഭിമാനമാകുകയാണ് ജീവിതം തേടിയെത്തിയ ഈ നിർഭാഗ്യവാൻ. അദ്ദേഹം ജീവിതത്തിൽ ചെയ്ത നന്മകളുടെ ബാക്കി എന്നോണം ജീവിതത്തിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന നാലു രോഗികളെ തേടിയാണ് ഹരിയുടെ അവയവങ്ങൾ എത്തിയത്. അദ്ദേഹത്തിന്റെ ശരീരത്തിലെ തുടിപ്പുകളുമായി നാലു പേരാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. ഈ അപൂർവ്വ നന്മയ്ക്കു തീരുമാനം എടുത്ത ഹരിയുടെ ഭാര്യക്കും മക്കൾക്കും രാജ്യത്തിന്റെ നന്ദിയും കടപ്പാടും വാക്കുകൾ എഴുതിയാണ് ബ്രിട്ടനിലെ സർക്കാർ ആശുപത്രിയായ എൻഎച്ച്എസ് ഓർഗൻ ഡൊണേഷൻ ടീം തങ്ങളുടെ ദൗത്യവും പൂർത്തിയാക്കിയത്.
ഹരിയുടെ ചിതാഭസ്മം അടങ്ങിയ പേടകത്തിനൊപ്പം അപൂർവമായ ഈ കത്തും ഓർമ്മയ്ക്കായി നെഞ്ചിൽ ഏറ്റുവാങ്ങിയാകും ശോഭയും മക്കളും നാട്ടിൽ എത്തുക. ലണ്ടനിലെ റസ്ലിപ് ക്രിമറ്റോറിയത്തിൽ ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംസ്കാരം.
ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് ലഭിച്ച തുകയുടെ വിശദമായ സ്റ്റേറ്റ്മെന്റ് ചുവടെ:
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്