മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ചെലവുകൾക്ക് പുറമേ ഒലിവിയ മോളുടെ പഠനം ഭാവി സുരക്ഷിതമാക്കാൻ 14 ലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റ് ഇടും; ചാംസിന്റെ ബാധ്യതകൾ തീർക്കാൻ ആറു ലക്ഷം നൽകി: ലുക്കീമിയ ആണെന്ന് തിരിച്ചറിഞ്ഞു രണ്ടാംനാൾ മരണത്തിന് കീഴടങ്ങിയ യുകെയിലെ മലയാളി നഴ്സിന്റെ കുടുംബത്തിന് വേണ്ടി മറുനാടൻ മലയാളി കുടുംബം കരുണ ചൊരിഞ്ഞത് ഇങ്ങനെ
തിരുവനന്തപുരം: ലുക്കീമിയ ആണെന്ന് തിരിച്ചറിഞ്ഞതിന്റെ രണ്ടാം നാൾ മരണത്തിന് കീഴടങ്ങിയ യുകെയിലെ മലയാളി നഴ്സ് ജോസിയുടെ ദുരന്ത വാർത്ത മലയാളികളുടെ മനസിനെ ഉലച്ചതാണ്. നാലു വയസുകാരിയായ മകളും ഭർത്താവും നാട്ടിലായിരുന്ന വേളയിലാണ് ജോസി അപ്രതീക്ഷിതമായി വിടവാങ്ങിയത്. യുകെയിലെ മലയാൡസമൂഹത്തെയാകെ വേദനിപ്പിച്ച ഈ മരണത്തിന്റെ ഞെട്ടലിൽ നിൽക്കുന്ന ആ കുടുംബത്തിന് സഹായവുമായി മറുനാടൻ മലയാളി കുടുംബം. മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിൽ നടത്തുന്ന ചാരിറ്റി ഫൗണ്ടേഷൻ വഴിയാണ് ജോസിയുടെ കുടുംബത്തിന് സഹായം എത്തിക്കാൻ ഒരുക്കിയത്. യുകെ മലയാൡകളാണ് ഈ യത്ന്നത്തിൽ ചാരിറ്റി ഫൗണ്ടേഷന് താങ്ങായി നിന്നത്.
ജോസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവിന് പുറമേ നാലുവയസുകാരിയായ മകൾ ഒലിവിയയുടെ ഭാവി ഭദ്രമാക്കാൻ വേണ്ടി 14 ലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റ് നൽകി. കൂടാതെ ഭർത്താവ് ചാംസിന്റെ ബാധ്യതകൾ തീർക്കാൻ ആറ് ലക്ഷം രൂപയുമാണ് മറുനാടൻ കടുംബം നൽകിയത്. നല്ല ജീവിതം സ്വപ്നം കണ്ട് യുകെയിൽ എത്തി ദുരിതങ്ങളും ബാധ്യതകളും തീരും മുമ്പ് മരണത്തിന് കീഴടങ്ങിയ കട്ടപ്പന സ്വദേശി ജോസിക്ക് വേണ്ടി ചാരിറ്റി ഫൗണ്ടേഷൻ ശേഖരിച്ച പണമാണ് ഇന്നലെ ജോസി കൈമാറിയത്.
ജോസിയുടെ മൃതദേഹം പൊതു ദർശനത്തിന് വച്ചതിന്റെ ഭാഗമായി നടന്ന വിശുദ്ധ കുർബാനക്ക് ശേഷം സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് ജോസഫ് സ്രാമ്പിക്കൽ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഭാരവാഹികളെ മുമ്പോട്ട് വിളിച്ചാണ് ചെക്കുകൾ കൈമാറിയത്. വായനക്കാരിൽ നിന്നും ബാങ്ക് അക്കൗണ്ടി വഴി നേരിട്ടും സ്വീകരിച്ച 2225പൗണ്ടിനോടൊപ്പം വിർജിൻ മണിയിൽ നിന്നും ഗിഫ്റ്റ് എയ്ഡ് ലഭിച്ച 22,753.06 തുക കൂടി ചേർക്കുകയും വിർജിൻ മണിക്ക് നൽകിയ കമ്മിഷനായ 662 പൗണ്ട് കുറയ്ക്കുകയും ചെയ്ത ശേഷം ലഭിച്ച തുകയായ 24316.06 പൗണ്ടാണ് ഇന്നലെ രണ്ട് ചെക്കുകളായി കൈമാറിയത്.
ഈ തുകയിൽ ഫ്യൂണറൽ സർവീസിന് 3228 പൗണ്ടും മൃതദേഹത്തിനൊപ്പം പോകുന്ന ഒരാളുടെ ഫ്ലൈറ്റ് ടിക്കറ്റായ 896.35 പൗണ്ടും നേരത്തെ തന്നെ നേരിട്ട് കൈമാറിയിരുന്നു. ജോസി ആശുപത്രിയിലായ നിമിഷം മുതൽ മൃതദേഹം നാട്ടിൽ എത്തിക്കുന്നതുവരെ എല്ലാ പരിപാടികൾക്കും നേതൃത്വം നൽകിയ ബെക്സിൽ ഓൺ സീയിലെ സീമ എന്ന സംഘടനയും ജോസിയുടെ ഭർത്താവ് ചാംസും രേഖാമൂലം ആവശ്യപ്പെട്ടത് അനുസരിച്ചാണ് രണ്ട് ചെക്കുകളായി കൈമാറിയത്. നാലു വയസുകാരിയായ മകൾ ഒലിവിയയുടെയും, പിതാവ് ചാംസിന്റെയും സംയുക്ത പേരിൽ കട്ടപ്പനയിലെ നെടുങ്കണ്ടം ബാങ്കിൽ 14604 പൗണ്ട് ഫിക്സഡ് ഡിപ്പോസിറ്റ് ആയി ഇടുകയും ചാംസിന്റെ പേരിൽ 6078 പൗണ്ട് നൽകുകയുമാണ് ചെയ്തത്.
ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ടോമിച്ചൻ കൊഴുവനാൽ, സെക്രട്ടറി സൈമി ജോർജ്ജ്, ട്രസ്റ്റി സോണി ചാക്കോ, സീമ സെക്രട്ടറി ഷാജി കരിനാട്ട്, ഇടുക്കി ജില്ലാ സംഗമം കൺവീനർ റോയി മാത്യു, ബിനോയ് തോമസ്, ബാബു തോമസ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ജോസിയുടെ യുകെയിലുള്ള അടുത്ത ബന്ധുവായ മജു ആന്റണിക്കാണ് ചെക്ക് കൈമാറിയത്. സീമ സെക്രട്ടറി ഷാജി കരിനാട്ട് പ്രസിഡന്റ് സോജി ജോണി കുട്ടി, ട്രഷറർ മനോജ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെയും, ജോസിയുടെ ഭർത്താവ് ചാംസിന്റെയും, അടുത്ത ബന്ധുവായ മജു ആന്റണിയുടെയും ആവശ്യപ്രകാരമാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ അപ്പീൽ ആരംഭിച്ചത്.
ബ്രിട്ടീഷ് മലയാളി ഫൗണ്ടേഷൻ സ്വരൂപിച്ച തുക ബിഷപ്പ് സ്രമ്പിക്കൽ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷമാണ് ചെക്ക് കൈമാറിയത്. ചെക്ക് കൈമാറാമെന്ന് രണ്ടു ദിവസം മുൻപേ മെത്രാൻ സമ്മതിച്ചിരുന്നു. ബെഡ്ഫോർഡിൽ നിന്നും ബെക്സ്ഹിലിൽ നിന്നും എത്തിയ നൂറുകണക്കിന് ആളുകൾക്ക് പുറമെ ഫാദർ ജോയി ആലപ്പാട്ട്, ഫാദർ റോയി മുത്തുമാക്കൽ, ഡീക്കൻ ജോയ്സ് തുടങ്ങിയവരും ചെക്ക് കൈമാറിയപ്പോൾ സാക്ഷിയായി. ബ്രിട്ടീഷ് മലയാളി കൈമാറിയ മൊത്തം തുകയിൽ ഗിഫ്റ്റ് എയ്ഡ് അടക്കം 4675.31 പൗണ്ട് ശേഖരിച്ച് കൈമാറിയത് ഇടുക്കി ജില്ലാ സംഗമം കൂട്ട്യാമ്മ ആയിരുന്നു. ഇവർ ഇടുക്കിക്കാരിൽ നിന്നും ശേഖരിച്ച 4675.31 പൗണ്ട് ചാരിറ്റി ഫൗണ്ടേഷന് കൈമാറിയപ്പോൾ ഗിഫ്റ്റ് എയ്ഡ് അടക്കം 4675.31 പൗണ്ടായി മാറുകയായിരുന്നു. ഈ തുകയും ഉൾപ്പെടെയാണ് ഇന്നലെ കൈമാറ്റം നടന്നത്.
ഒലിവിയ മോളുടെ ഉന്നത വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങൾക്ക് വേണ്ടി വിനിയോഗിക്കാൻ 18 വയസാകുമ്പോൾ ഈ തുക എടുക്കാനാവു. അമ്മയുടെ അപ്രതീക്ഷിതമായ മരണം ഈ കുഞ്ഞിന് ഒരു ബുദ്ധിമുട്ടും ഭാവിയിൽ ഉണ്ടാക്കാതിരിക്കാനുള്ള ദൈവത്തിന്റെ ഇടപെടലായി ഈ പണം മാറിയേക്കാം. അതേ സമയം കടബാധ്യതകൾ ഏറെയുള്ള ചാംസിന് ബ്രിട്ടീഷ് മലയാളി വായനക്കാർ നൽകിയ 6078 പൗണ്ടിന് പിന്നാലെ ഒട്ടേറെ മറ്റു വ്യക്തികളും പണം നൽകിയിട്ടുണ്ട്. ഇടുക്കി ജില്ലാ സംഗമം എന്ന ഒരു സംഘടന മാത്രം 4675 .31 പൗണ്ട് കൈമാറിയിരുന്നു. വാറ്റ്ഫോഡ് ബാഡ്മിന്റൺ ക്ലബ്, മൈഡ്സ്റ്റോൺ മലയാളി അസോസിയേഷൻ, ടോർബെ മലയാളി അസോസിയേഷൻ, റെഡ്വിച്ച് മലയാളികൾ തുടങ്ങി അനേകം സംഘടനകളും പണം നൽകിയിരുന്നു. ജോസി ആദ്യം ജോലി ചെയ്ത ബെഡ്ഫോർഡിലെ മലയാളികൾ ശേഖരിച്ച പണവും നേരിട്ട് കൈമാറിയിട്ടുണ്ട്. കുറഞ്ഞത് 15,000 പൗണ്ട് എങ്കിലും ചാംസിന് യുകെ മലയാളികൾ നൽകിയതായാണ് റിപ്പോർട്ടുകൾ.
മൂന്നാഴ്ച പനിയും മോണവേദനയുമായി കഴിഞ്ഞ ശേഷം രണ്ട് ദിവസം മാത്രം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജോസി എന്ന പ്രിയ സഹോദരിക്ക് അന്ത്യയാത്ര ചൊല്ലുന്ന ചടങ്ങ് വികാരനിർഭരമായിരുന്നു. ജോസി യുകെയിൽ ഏറ്റവും അധികം നാൾ താമസിച്ച ബെഡ്ഫോർഡിൽ നിന്നെത്തിയവരുടെ അടക്കപ്പിടിച്ച വിലാപങ്ങളും പൊട്ടി വീണ കണ്ണുനീർ തുള്ളിയുമായിരുന്നു ഈ അന്ത്യയാത്രയെ ഏറ്റവും വേദനാജനകമാക്കിയത്. ശുശ്രൂഷയ്ക്ക് നേതൃത്വം നൽകനായി ന്യൂ കാസിലിൽ നിന്നെത്തിയ മാർ ശ്രാമ്പിക്കൽ വിശുദ്ധ കുർബാനയ്ക്കും ശുശ്രൂഷയ്ക്കും നേതൃത്വം നൽകി. ബിഷപ്പ് ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ഫാദർ ജോയി ആലപ്പാട്ട്, ഫാദർ റോയി മുത്തുമാക്കൽ പിതാവിന്റെ സെക്രട്ടറി ഫാൻസ്വാ ഫ്രാൻസിസ്, ബെസ്കിൽ ഓൺ സീ പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാദർ രാജേഷ് മിൻസ്, ഡീക്കൻ ജോയ്സ് പള്ളിക്ക്യമാലിൽ എന്നിവർ സഹകാർമികരായി.
മൃതദേഹം പള്ളിയിൽ വച്ചപ്പോഴേയ്ക്കും അനേകം പേരാണ് അന്ത്യാഭിവാദ്യവുമായി എത്തിയത്. മിക്കവരും നിശ്ചലമായ ആ കണ്ണുകളിലേയ്ക്ക് നോക്കി വിതുമ്പുകയും കണ്ണ് തുടയ്ക്കകയും ചെയ്യുന്നുണ്ടായിരുന്നു. വിശുദ്ധ കുർബാന ഉൾപ്പടെയുള്ള ശുശ്രൂഷകൾക്കു ശേഷം നാലരയോടെ തിരികെ ലണ്ടനിലേക്ക് കൊണ്ടുപോയി. എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലേക്കു അയച്ച ജോസിയുടെ മൃതദേഹം വ്യാഴാഴ്ച വെളുപ്പിനെ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചേരും. ജോസിയുടെ ഭർത്താവു ചാംസും കുടുംബാംഗങ്ങളും മൃതശരീരം ഏറ്റുവാങ്ങും ഇടുക്കി ജില്ലയിൽ നെടുങ്കണ്ടത്തിനടുത്തുള്ള മാവടിയിലെ പെരികിലക്കാട്ടു വീട്ടിലേക്കു കൊണ്ടുപോകും. വെള്ളിയാഴ്ച മാവടി സെന്റ് തോമസ് പള്ളിയിൽ സംസ്കരിക്കും.
യുകെയിൽ നിന്ന് ജോസിയുടെ അടുത്ത ബന്ധുവായ മജു ആന്റണിയാണ് മൃതദേഹത്തെ അനുഗമിച്ചു നാട്ടിലേക്കു പോകുന്നത്. എമിറേറ്റ്സ് വിമാനത്തിൽ ടിക്കറ്റ് ലഭിക്കാത്തതിനാൽ ഖത്തർ വിമാനത്തിലാണ് മജു പോകുന്നതെങ്കിലും ജോസിയുടെ മൃതശരീരം കൊച്ചിയിലെത്തും മുൻപ് തന്നെ മജു കൊച്ചിയിലെത്തും.
പൊതുദർശനത്തിന് വച്ചപ്പോൾ ജോസിയുടെ സ്വന്തം ജില്ലയായ ഇടുക്കി ജില്ലാ സംഗമം കൺവീനർ റോയി മാത്യു, മാഞ്ചസ്റ്റർ, ജോയിന്റ് കൺവീനർ ബാബു തോമസ്, ബിനോയ് തോമസ്, മനോജ് ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകളാണ് ജോസിയെ അവസാനമായി കാണുന്നതിനായി വിദൂര സ്ഥലങ്ങളിൽ നിന്നും എത്തിച്ചേർന്നത്. ഇടുക്കി ജില്ലാ സംഗമം സ്വരൂപിച്ച നാലായിരത്തിലധികം പൗണ്ട് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫണ്ട് വഴി നൽകിയാണ് ജോസിയോടുള്ള സ്നേഹം അവർ പ്രകടിപ്പിച്ചത്.
വിർജിൻ മണി വഴിയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വായനക്കാരിൽ നിന്നും സംഭാവനകൾ സ്വീകരിച്ചിരുന്ന്. നിരവധി പേർ ജോസിയെ സഹായിക്കാനായി മുന്നിട്ടിറങ്ങിയത് വിർജിൻ മണി വഴിയാണ്.
ബാങ്കിൽ വഴിലഭിച്ച പണത്തിന്റെ വിശദാംശങ്ങൾ അറിയാനുള്ള സ്റ്റേറ്റ്മെന്റും കൊടുക്കുന്നു.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴി നിരവധി പേർക്ക് സഹായം നൽകിയിട്ടുണ്ട്. പത്തനാപുരം ഗാന്ധിഭവൻ മുതൽ സമൂഹത്തിലെ നനാ തുറയിലുള്ള സാധുക്കൾക്ക് ഇതുവഴി സഹായം എത്തിക്കാൻ സാധിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്