യുകെ മലയാളികൾക്ക് ആവേശം പകർന്ന് ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ്; അവാർഡ് പ്രഖ്യാപനം സർപ്രൈസായി; മിസ് കേരള - മലയാളി മങ്ക മത്സരങ്ങൾക്ക് കൈയടി: യൂണിവേഴ്സിറ്റി നഗരം ആവേശപൂർവം ആയത് ഇങ്ങനെ
കേംബ്രിഡ്ജ്: യുകെയിലെ മലയാളികളുടെ ഏറ്റവും വലിയ ഒത്തുചേരൽ വേദികളിൽ ഒന്നായി ബ്രിട്ടീഷ് മലയാളിയുടെ അവാർഡ് നൈറ്റ്. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായി ബ്രിട്ടീഷ് മലയാളിയുടെ ആഭിമുഖ്യത്തിൽ യുകെയിലെ കർമ്മനിരതരായ മലയാളികളെ ആദരിക്കുന്നതിന് സംഘടിപ്പിച്ച അവാർഡ് നൈറ്റാണ് ഇവിടുത്തെ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത് വലിയ ആഘോഷമാക്കി മാറ്റിയത്. ബ്രിട്ടീഷ് മലയാളി വായനക്കാർക്ക് വേണ്ടി വർഷം തോറും സമ്മാനിക്കുന്ന അവാർഡ് നൈറ്റ് ഇക്കുറി ബ്രിട്ടനിലെ യൂണിവേഴ്സിറ്റി നഗരമായ കേംബ്രിഡ്ജിലായിരുന്നു. കേംബ്രിഡ്ജ് ഷെയറിലെ ഹണ്ടിങ്ടണിൽ പരിപാടികൾ അരങ്ങേറിയപ്പോൾ ഏവർക്കും ആവേശം പകരുന്നതായും മാറി. ശനിയാഴ്ച്ചയാണ് പുരസ്ക്കാര ചടങ്ങ് നടന്നത്.
ബ്രിട്ടീഷ് മലയാളി പുരസ്ക്കാര ജേതാക്കൾക്ക് അവാർഡുകൾ നൽകുന്നതിനൊപ്പം സംഘടിപ്പിച്ച മിസ് കേരള യൂറോപ്പ്, മലയാളി മങ്ക മത്സരങ്ങളും ഏവർക്കും ആവേശം പകരുന്നതായിരുന്നു. നാല് വിഭാഗങ്ങളിലായാണ് ഇത്തവണംയും ബ്രിട്ടീഷ് മലയാളി അവാർഡ് നൽകിയത്. ന്യൂസ് പേഴ്സണുള്ള പുരസ്ക്കാരം ലീഡോ ജോർജ്ജ് നേടിയപ്പോൾ മികച്ച നഴ്സിനുള്ള പുരസ്ക്കാരം ഷിബു ചാക്കോയും കരസ്ഥമാക്കി. നിരവധി ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുള്ള സൗതാ്ംപടണിലെ 'അമ്മ' ബെസ്റ്റ് അസോസിയേഷനുള്ള അവാർഡ് നേടി. യുവപ്രതിഭയ്ക്കുള്ള പുരസ്ക്കാരം നേടിയത് സ്നേഹാ സജിയാണ്.
ലണ്ടനിൽ നിന്നുള്ള എയ്ഞ്ചല സാമുവൽ ആണ് മിസ് യൂറോപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ടെർബിയിലെ സ്വീൻ മരിയ സ്റ്റാൻലി രണ്ടാം സ്ഥാനവും ലണ്ടൻ സ്വദേശി തന്നെയായ മനിഷ പ്രേംലാൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഷെഫീൽഡിൽ നിന്നുള്ള ആതിര ശ്രീധറാണ് മലയാളി മങ്കയായി തിരഞ്ഞെടുക്കപ്പെട്ടത്. അമ്പിളി, ഹണി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മൂന്ന് റൗണ്ട് മത്സരങ്ങൾക്കൊടുവിലാണ് സൗന്ദര്യ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചത്.
കേംബ്രിഡജിലെ ഹണ്ടിങ്ടണിലെ ബർജസ് ഹാളിലെ വർണ്ണശബളമായ വേദിയിൽ വച്ചാണ് ബ്രിട്ടീഷ് മലയാളി അവാർഡ്സ് 2016ലെ പുരസ്ക്കാര വിതരണം നടന്നത്. ബ്രിട്ടനിലെ എംപിമാരും മേയർമാരും രാഷ്ട്രീയ്ക്കാരും അടക്കമുള്ള പ്രമുഖർ പങ്കെടുത്ത പുരസ്ക്കാര ചടങ്ങിൽ പ്രധാന അതിഥി നടൻ ശങ്കർ ആയിരുന്നു. ബ്രിട്ടീഷ് മലയാളി- മറുനാടൻ മലയാൡചീഫ് എഡിറ്റർ ഷാജൻ സ്കറിയയും ബ്രിട്ടീഷ് മലയാളി റസിഡന്റ് എഡിറ്റർ കെ ആർ ഷൈജുമോനും ചടങ്ങിൽ പങ്കെടുത്തു.
പതിവുപോലെ നിറഞ്ഞു കവിഞ്ഞ സദസിനെ സാക്ഷിയാക്കിയാണ് ബ്രിട്ടീഷ് മലയാൡപുരസ്ക്കാര ചടങ്ങ് നടന്നത്. രാവിലെ പത്തരയോടെ ആരംഭിച്ച പരിപാടികൾ വൈകുന്നേരം വരെ നീണ്ടു നിന്നും. ബ്രിട്ടീഷ് മലയാളിയുടെ നാലാമത്തെ അവാർഡ് നൈറ്റാണ് ഇത്തവണ കേംബ്രിഡ്ജിൽ നടന്നത്. വന്നും പോയുമായി ആയിരത്തോളം പേരാണ് അവാർഡ് നൈറ്റ് ആവേശമാക്കിയത്. ഹണ്ടിങ്ടണിലെ അനുഷ മോഹിതയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി അവാർഡ് കമ്മറ്റി ചെയർമാൻ സാം തിരുവാതിലിൽ വിളക്ക് തെളിയിച്ചു പത്തേമുക്കാലോടെ തുടങ്ങി.
ലീഡോ ന്യൂസ് മേക്കർ പുരസ്ക്കാരം നേടിയതും സ്നേഹ സജി ബ്രിട്ടീഷ് മലയാളി യുവപ്രതിഭാ പുരസ്ക്കാരം നേടിയതും വളരെ ഉദ്ദ്യേഗം ജനിപ്പിച്ച ശേഷമാണ്. കഴിഞ്ഞ തവണ യുക്മ കലാതിലകത്തെ കൈവിട്ട പുരസ്ക്കാരം ഇത്തവണ തിരികെ ആ സ്ഥാനക്കാരിയെ തേടി എത്തുക ആയിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞും വീറും വാശിയും പ്രകടിപ്പിച്ചു കൊണ്ടിരുന്ന അസോസിയേഷനുകൾക്കിടയിൽ മാതൃക പ്രവർത്തനം കാഴ്ചവയ്ക്കുന്ന സൗത്താംപ്ടണിലെ അമ്മ എന്ന വീട്ടമ്മമാരുടെ സംഘ ശക്തി പുതിയ ജേതാക്കളായി മാറി. ഏറ്റവും ഒടുവിൽ രാത്രി ഏഴരയോടെ പോയ വർഷത്തെ മികച്ച നേഴ്സ് ആരെന്നു കണ്ടെത്താൻ നടത്തിയ വോട്ടെടുപ്പിൽ ഏകപക്ഷീയ വിജയം കണ്ടെത്തി എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലാണ് അവയവ ദാന പ്രചാരണ രംഗത്ത് പ്രവർത്തിക്കുന്ന ഷിബു ചാക്കോ ജേതാവായി മാറിയത്.
ആദ്യാവസാനം ആകാംഷയുടെ തേരിലായിരുന്നു ലീഡോയുടെ ന്യൂസ് മേക്കർ പുരസ്ക്കാരത്തിന്റെ യാത്ര. ലീഡോ വിജയി ആയതും അപ്രതീക്ഷിതമായാണ്. ഒന്നിനൊന്നു മികച്ച മത്സരാർത്ഥികൾ എത്തിയപ്പോൾ ആര് മുന്നിലെത്തും എന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥ. ഒടുവിൽ രണ്ടു വർഷം മുൻപ് ക്രോയിഡോണിൽ കെസിഡബ്ല്യുഎ നാട്ടുകാരുടെ മുന്നിൽ വച്ച് അസോസിയേഷൻ പുരസ്ക്കാരം നെഞ്ചോട് ചേർത്തത് പോലെ സ്വന്തം നാട്ടിൽ വച്ച് വേണ്ടപ്പെട്ടവരുടെയും പ്രിയപ്പെട്ടവരുടെയും കൺമുന്നിൽ വച്ച് കിരീട ജേതാവാകുക എന്ന ഭാഗ്യം ലീഡോയെ തേടി എത്തുക ആയിരുന്നു. കഴിഞ്ഞ 6 വർഷത്തെ ചരിത്രത്തിനിടയിൽ ഇതിനു മുൻപ് ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത തരത്തിൽ ഉള്ള ഭാഗ്യമാണ് ലീഡോയെ തേടി എത്തിയത്.
അവാർഡ് നൈറ്റ് സംഘാടക സമിതി ചെയർമാൻ സാം തിരുവാതിൽ വിജയിയുടെ പേര് പ്രഖ്യാപിക്കും വരെ ഒരാൾക്ക് പോലും വിജയി ആരെന്നത് ഊഹം മാത്രം ആയി തുടർന്നത് കഴിഞ്ഞ തവണ സംഭവിച്ച പോലെ ഇത്തവണയും കാത്തു സൂക്ഷിക്കാൻ സംഘാടക സമിതിക്കായി. വിജയിയുടെ പേര് വിളിച്ചപ്പോൾ അൽപ്പം അവിശ്വസനീയതയോടെ നിന്ന ലീഡോ ശ്രവിച്ചത്. ലീഡോയോടൊപ്പം മത്സര രംഗത്ത് ഉണ്ടായിരുന്ന ആദ്യ ഹൈ സ്പീഡ് ട്രെയിൻ ഡ്രൈവർ ആന്റണി സെബാസ്റ്റ്യൻ, ബാൻഡ് 2 ജോലിയിൽ നിന്ന് ഡിവിഷണൽ മാനേജരായി മാറിയ ഹെർലിൻ ജോസഫ് എന്നിവരും ഷാഡോ മിനിസ്റ്റർ ഡാനിയൽ സീഷണറിൽ നിന്നും പുരസ്ക്കാരങ്ങൾ ഏറ്റു വാങ്ങി.
ജിസിഎസ്ഇ വിദ്യാർത്ഥിനി കൂടിയായ യുക്മ കലാതിലകം സ്നേഹ സജിയാണ് യുവപ്രതിഭയ്ക്കുള്ള അവാർഡ് നേടിയത്. മുഴുവൻ പെൺകുട്ടികൾ മത്സരിച്ച ഇത്തവണ സ്നേഹ കിരീടം പിടിച്ചെടുത്തപ്പോൾ ലെസ്റ്റർ, ക്രോയിഡോൺ അവാർഡ് നൈറ്റുകളുടെ തനിയാവർത്തനമായി. അന്നും യുക്മ കലാതിലകങ്ങൾ ആണ് ജേതാവായി മാറിയത്. മെനസ ജേതാവ് അനുഷ്ക ബിനോയ്, ജി സി എസ് ഇ പ്രതിഭ ജെം പിപ്സ്, നൃത്ത പ്രവീണ്യം തെളിയിച്ചു സ്പെഷ്യൽ ഗ്രേഡ് നേടിയ സെലിനി റോയ് എന്നിവർ ആണ് ഇന്നലെ ആദരിക്കപ്പെട്ടത്. ബ്രിട്ടീഷ് മലയാളി റസിഡന്റ് എഡിറ്റർ കെ ആർ ഷൈജുമോന്റെ സാന്നിധ്യത്തിൽ ഹണ്ടിങ്ടൺ കൗൺസിൽ ലീഡർ പീറ്റർ ബാക്നാൽ ആണ് വിജയികളെ പ്രഖ്യാപിച്ചത്.
രോഗികളെയും അനാഥരെയും സഹായിക്കാൻ മിച്ച സമയം അച്ചാർ ഉണ്ടാക്കി വിറ്റ് പണം കണ്ടെത്തുന്ന സൗതാംപ്ടണിലെ അമ്മ മലായളി കൂട്ടായ്മയക്കാണ് മികച്ച അസോസിയേഷനുള്ള അവാർഡ്. ഇടുക്കി ജില്ലാ സംഗമം, ഐ സി എ പാപ്വർത്ത്, കെ സി എഫ് വാട്ഫോർഡ്, ബ്രിസ്റ്റോൾ ബ്രിസ്ക, വാൽസാൽ മൈക്ക എന്നിവരെ പിന്തള്ളിയാണ് അമ്മ ജേതാക്കളായി. മികച്ച നഴ്സിനുള്ള പുരസ്ക്കാരം ഷിബു ചാക്കോ കരസ്ഥമാക്കിയത് സേവന നിരതമായ ജീവിതത്തിന് നേട്ടമായി മാറി.
ഉച്ചയ്ക്ക് മുൻപ് തന്നെ ആദ്യ അവാർഡ് ദാനം നടന്നു. ജിസിഎസ്ഇ എ ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് വലിയ ജനക്കൂട്ടത്തിന് മുൻപിൽ വച്ച് പുരസ്കാരം നൽകി ആദരിക്കുന്ന പരിപാടിയാണ് ആദ്യത്തെ അവാർഡ് ദാന ചടങ്ങ്. ഭരത നാട്യം, ക്ലാസിക്കൽ നൃത്തങ്ങളും തുടർച്ചയായി അരങ്ങിലെത്തിയ കാഴ്ചയാണ് പിന്നെ കണ്ടത്. സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നുള്ള ജിനീത തോമസ് അവാർഡ് നൈറ്റിൽ ഭരതനാട്യവുമായി എത്തി കയ്യടി നേടി. ബോളിവുഡ് ഫ്യൂഷൻ നൃത്തം അടക്കമുള്ള പരിപാടികളും ക്ലാസ്സിക്കൽ സിനിമാറ്റിക് ഡാൻസുകളുമായി പിന്നീട് വേദി പ്രകമ്പനം കൊള്ളിക്കുകയായിരുന്നു.
അവാർഡ് നൈറ്റിന്റെ വേദിയിൽ ചിത്രാലക്ഷിമി ടീച്ചർ കൊറിയോഗ്രാഫി ചെയ്ത് അവതരിപ്പിച്ച കലാഭവൻ മണി അനുസ്മരണവും ഏറെ ശ്രദ്ധേയമായി. മണിയുടെ നാടൻ പാട്ടുകൾ കോർത്തിണക്കിയ 12 ഓളം യുവതികൾക്കൊപ്പം നൃത്ത വിരുന്നാണ് ഒരുക്കിയത്. അകാലത്തിൽ പൊലിഞ്ഞ മലയാള സിനിമയിലെ എല്ലാവരെയും സ്ക്രീനിൽ കണ്ടിട്ടുള്ള അനുസ്മരണം ശ്രദ്ധേയമായി മാറി. ചാലക്കുടിക്കാരെ കുറിച്ചുള്ള നാടൻ പാട്ടിൽ തുടങ്ങി മിന്നാമിനുങ്ങേ എന്ന പാട്ടിൽ അവസാനിപ്പിച്ച നൃത്ത ശിൽപ്പവും ശ്രദ്ധിക്കപ്പെട്ടു.
മിസ് കേരളാ യൂറോപ്പ്, മലയാളി മങ്ക മത്സരങ്ങളും വളരെ ശ്രദ്ധിക്കപ്പെട്ടു. രണ്ട് പരിപാടികളും വളരെ ആവേശ പൂർവ്വമാണ് സ്വീകരിച്ചത്. മലയാളി മങ്ക വിജയികൾക്ക് നടൻ ശങ്കറാണ് പുരസ്ക്കാരം സമ്മാനിച്ചത്. വിവിധ കലാപരിപാടികളുട അകമ്പടിയോടെ നടന്ന അവാർഡ് നൈറ്റ് രാത്രി ഒൻപതേ കാലോടെയാണ് അവസാനിച്ചത്. ബ്രിട്ടനിലെ എംപിമാരും മേയർമാരും അടക്കമുള്ള രാഷ്ട്രയക്കാരും മലയാളികളുടെ കൂട്ടായ്മയുടെ വേദിയിൽ എത്തിയത് ആവേശത്തിന് വഴിവച്ചു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്