മോദിയെയും പിണറായിയെയും അനുകരിച്ചു കയ്യടി നേടിയ ദിലീപ് കലാഭവൻ അവാർഡ് വേദിയിൽ എത്തിച്ചത് 128 പേരെ! പാട്ടിൽ ഓളമിട്ട് ഗായത്രി; ജനത്തെ ഇളക്കി മറിച്ചു സോച്ചറോ ടീം മിന്നലായപ്പോൾ ശിവതാണ്ഡവ രൗദ്രതയുമായി കാളി ചന്ദ്രശേഖരം ഇടിമുഴക്കമായി; നൃത്തവേദി ആഘോഷമാക്കി ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ്
കെ ആർ ഷൈജുമോൻ
സൗത്താംപ്ടൺ: ബ്രിട്ടീഷ് മലയാളി അവാർഡ് സന്ധ്യ കലാസംഗമങ്ങളുടെ അപൂർവ വേദികൂടിയായി മാറി. അനുകരണ കലയിലെ പുത്തൻ താരോദയമായി മാറി തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച് ദിലീപ് കലാഭവൻ സദസ്യരെ മുഴുവൻ കൈയിലെടുത്തു. പാട്ടിന്റെ വഴികളിൽ സ്വന്തം പടവുകൾ വെട്ടിയൊതുക്കിയ ഗായത്രി സുരേഷ് ആസ്വാദക ഹൃദയെ കീഴടക്കിയപ്പോൾ ബോളിവുഡിന്റെ അനന്തരാവകാശികൾ തങ്ങളാണെന്ന് തെളിയിച്ച സോച്ചറോ സംഘവും മികച്ചു നിന്നു. ബ്രിട്ടീഷ് മലയാളി പുരസ്ക്കാര സന്ധ്യ യുകെ മലയാളികൾക്ക് പുത്തൻ അനുഭവമാണ് സമ്മാനിച്ചത്. നൃത്തം കാണണമെങ്കിൽ ശിവതാണ്ഡവം തന്നെ കണ്ടേ മതിയാകൂ എന്ന് തെളിയിച്ച കാളി ചന്ദ്രശേഖരം എന്നിവരാണ് സെന്റ് ജോർജ് സ്കൂൾ ഹാളിൽ ഒഴുകിയെത്തിയ ആയിരത്തിലേറെ കാണികളെ കയ്യിലെടുത്തവർ. ഇക്കൂട്ടത്തിൽ ഓരോരുത്തരും തങ്ങളുടെ പ്രൊഫഷണൽ മികവിൽ ഒന്നിനൊന്നു മെച്ചമായ പ്രകടനം നടത്തിയപ്പോൾ കാണികൾക്കു ലഭിച്ചത് ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസം.
വെറും എട്ടുമിനിട്ടിൽ 128 പേരുടെ ശബ്ദം ഒരു ചങ്ങല പോലെ കോർത്തിണക്കിയപ്പോൾ ദിലീപ് പോലും ഒരു വേള മറന്നിരുന്നു, താൻ ഒരു ചരിത്ര നിർമ്മിതിയിൽ ആണെന്ന്. മുൻപ് കോമഡി ഉത്സവത്തിൽ 101 പേരുടെ ശബ്ദം ഇത്തരത്തിൽ അനുകരിക്കപ്പെട്ടതാണ് നിലവിലെ റെക്കോർഡ്. ദിലീപ് ആണെങ്കിൽ മുൻപ് വെറും പത്തു പേരുടെ ശബ്ദാനുകരണം മാത്രം നടത്തിയ അനുഭവവും കയ്യിൽ പിടിച്ചാണ് വെള്ളിയാഴ്ച കൊച്ചിയിൽ നിന്നും സൗത്താംപ്ടണിൽ എത്തിയതും.
എന്നാൽ ദിലീപിന്റെ ആശങ്കയെ അസ്വാസ്ഥതയാക്കി മാറ്റി ശബ്ദാനുകരണം നടത്താൻ ശ്രമിക്കവേ പ്രൊജക്ടർ പിണങ്ങി. എന്നാൽ കാണികളെ ഇതൊന്നും അറിയിക്കാതെ ഉടൻ അടുത്ത നൃത്ത സംഘം വേദിയിലെത്തി. തന്റെ മോഹം പൊലിയുമോ എന്ന അസ്ഥതയുമായി ദിലീപ് ഏറുകൊണ്ട വെരുകിനെ പോലെയായി. എന്നാൽ ആരുടെയൊക്കെയോ പുണ്യം പോലെ പ്രൊജക്ടർ വീണ്ടും മിഴി തുറന്നു.
മികച്ച സാങ്കേതിക മികവിൽ മാത്രം പൂർണ്ണതയോടെ ചെയ്യാൻ കഴിയുന്ന പ്രകടനം എന്ന നിലയിൽ സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ചാണ് ദിലീപ് വീണ്ടും വേദിയിൽ എത്തിയത്. പ്രൊജക്ടറിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ മുഴുവൻ ആശങ്കയും മുഖത്ത് കാണാമായിരുന്നു. എങ്കിലും യുകെ മലയാളികളുടെ മുന്നിൽ ആയിരിക്കണം തന്റെ റെക്കോർഡ് നേട്ടം പിറവി എടുക്കേണ്ടത് എന്ന ദിലീപിന്റെ സ്വാപ്നത്തിനു കടിഞ്ഞാൺ ഇടാൻ പ്രോജക്ടർ വീണ്ടും തടസ്സമായില്ല എന്നതാണ് ഇന്നലെ സംഭവിച്ച മഹാ അത്ഭുതത്തിൽ ഒന്ന്.
പ്രൊജക്ടർ എങ്ങനെ പ്രവർത്തന രഹിതം ആയെന്നോ, വീണ്ടും അതെങ്ങനെ സ്വയം പ്രവർത്തന സജ്ജം ആയെന്നു സാങ്കേതിക പിന്തുണ നൽകിയ ആർക്കും തന്നെ പിടികിട്ടാതെ പോയ കാര്യമാണ്. പക്ഷെ ഒന്ന് സംഭവിച്ചു, യാതൊരു തടസ്സവും കൂടാതെ ദിലീപ് എട്ടു മിനിറ്റിൽ 120 പേരുടെ ശബ്ദവും നിറഞ്ഞ കയ്യടികളുടെ പിന്തുണയോടെ കാണികളിൽ എത്തിച്ചു. ഇക്കൂട്ടത്തിൽ ഏറെ വ്യത്യസ്തമായി ജയവിജയ, സൈഫ് അലിഖാൻ, അമിതാഭ് ബച്ചൻ, രജനികാന്ത്, കമൽഹാസൻ തുടങ്ങി മലയാളത്തിലെ പ്രമുഖ നടന്മാരും രാഷ്ട്രീയ നേതാക്കളും ഒക്കെ ഊഴമിട്ടു എത്തിക്കൊണ്ടിരുന്നു.
എന്തിനേറെ പുതുമുഖ താരങ്ങളായ ദുൽഖർ സൽമാൻ, വിനയ്ഫോർട്ട്, പിഷാരടി, അജു വർഗീസ് എന്നിവരും ദിലീപിന്റെ കയ്യിൽ സുഭദ്രമായിരുന്നു. ലാലു അലക്സ്, ലാൽ ജോസ്, നെടുമുടി വേണു, തിലകൻ എന്നിവരൊക്കെ പൂർണ്ണതയുടെ കൈമുദ്ര ചാർത്തിയാണ് ദിലീപിന്റെ നാവിൻ തുമ്പിൽ നിന്നും ഊർന്നു വീണത്. ഇതേ പ്രകടനം ഇനി കൺകെട്ടി ചെയ്യണം എന്നതാണ് ദിലീപിന്റെ അടുത്ത ലക്ഷ്യം. ഇന്നലെ സൗത്താംപ്ടണിൽ കാഴ്ചവച്ച പ്രകടനം തെളിവുകൾ സഹിതം ഗിന്നസ് അധികൃതർക്ക് അയച്ചു കൊടുക്കാൻ ഉള്ള ശ്രമവും ദിലീപ് നടത്തും.
ദിലീപിനൊപ്പം എത്താൻ ഗായത്രി കൂടി ശ്രമിച്ചതോടെ അവാർഡ് നൈറ്റിന്റെ അപൂർവ ചാരുത ജനങ്ങളിൽ ആവേശ കൊടുംകാറ്റ് സൃഷ്ടിച്ചാണ് കടന്നു പോയത്. ഓരോ പാട്ടിലും താൻ ഗാനലോകത്തെ പുതുവസന്തമാണ് എന്ന് തെളിയിക്കാൻ ഗായത്രിക്കു നിഷ്പ്രയാസം സാധിച്ചു. അറബികടലോരവും മിക്സഡ് ഫ്യുഷനും ഒക്കെ പാടി താൻ ഉത്സവ വേദികളിലെ അവിഭാജ്യ ഘടകം ആണെന്ന് ഒരിക്കൽ കൂടി തെളിയിച്ചാണ് ഗായത്രി വേദിയിൽ നിറഞ്ഞത്. അവാർഡ് നൈറ്റിന്റെ തുടക്കമിട്ട പ്രാർത്ഥന ഗാനം മുതൽ അവസാന ഗാനമായ ചെയിൻ സോങ്ങിൽ വരെ ഗായത്രിയുടെ പ്രസരിപ്പും ഊർജവും കാണികളെ തേടി ഇടവിട്ട് എത്തിക്കൊണ്ടിരുന്നു. ആദ്യ ഗാനം പാടിയ അതെ ഉന്മേഷം ഒടുക്കം വരെ നിലനിർത്തിയാണ് ഈ യുവ ഗായിക കാണികളുടെ ഇഷ്ട താരമായി ഉയർത്തപ്പെട്ടത്.
അവാർഡ് നൈറ്റുകളുടെ പ്രധാന ആകർഷണം തന്നെയാണ് നൃത്തങ്ങൾ. ഇക്കാരണത്താൽ ഏറ്റവും മികച്ച നൃത്ത ഇനങ്ങൾ മാത്രം ക്ഷണിച്ചു വരുത്തി അതിഥികൾ ആയെത്തുന്ന ബ്രിട്ടീഷ് മലയാളി വായനക്കാർക്ക് സമ്മാനിക്കുന്ന പതിവാണ് കഴിഞ്ഞ എട്ടുവർഷമായി പിന്തുടരുന്നതും. എന്നാൽ ഇത്തവണ വേദിയിൽ എത്തിയ ഓരോ നൃത്തവും ഒന്നിനൊന്നും മികച്ചു നിന്നപ്പോൾ പ്രൊഫഷണൽ താരങ്ങളായി എത്തിയ സോച്ചറോയും കാളി ചന്ദ്രശേഖറും പോലും വെല്ലുവിളി അല്ലെന്ന തോന്നലും വേദിയിൽ പലപ്പോഴും സൃഷ്ടിക്കപ്പെട്ടു.
എന്നാൽ പ്രൊഫഷണലിസത്തിനു മുന്നിൽ മറ്റൊന്നും പകരം വയ്ക്കാൻ ഇല്ലെന്നു തെളിയിക്കാന് കഴിഞ്ഞ നിമിഷങ്ങൾ സമ്മാനിച്ചാണ് അവാർഡ് നൈറ്റ് കൊടിയിറങ്ങിയത്. എട്ടാം അവാർഡ് നൈറ്റിലെ ഹൈ ലൈറ്റ് പെർഫോമൻസ് ആയി വിലയിരുത്തപ്പെട്ട നൃത്ത ഇനങ്ങൾ തികച്ചും ആവേശം കൊള്ളിക്കുന്നതായിരുന്നു.
അടിമുടി വൈറലായി സോച്ചറോ ടീം
സോച്ചറോ എന്ന ഇംഗ്ലീഷ് ബോളിവുഡ് ടീം വേഷവിതാനത്തിലും നൃത്ത സംവിധാനത്തിലും അവരുടെ പാടവം തെളിയിച്ചാണ് വേദിയിൽ എത്തിയത്. നിറങ്ങൾ ചാലിച്ചെഴുതിയ കൂറ്റൻ ചിറകുകൾ തുന്നിച്ചേർത്ത കോസ്റ്യൂമിൽ സോച്ചറോ ടീം ഒരു മിന്നൽ പോലെ വേദിയിൽ നിറയുക ആയിരുന്നു. ചൈനീസ്, ജാപ്പനീസ് നൃത്തത്തിന്റെ ശീലുകൾ കൂട്ടിയിണക്കിയ നൃത്തചുവടുകളും സോച്ചറോ സൗത്താംപ്ടൺ അവാർഡ് നൈറ്റിന് സമ്മാനിച്ചു. നാല് നൃത്തങ്ങളിൽ ഒന്നിൽ ജിമിക്കി കമ്മലിന്റെ ആവേശ തുടിപ്പുകളും സോച്ചറോ ചേർത്തപ്പോൾ സദസ്സ് ഒന്നാകെ ഇളകിയാടുക ആയിരുന്നു. നാലംഗ സോച്ചറോ സംഘം ചടുലമായി നൃത്തച്ചുവടുകൾ വച്ചപ്പോൾ നിർന്നിമേഷരായി ഇമ ചിമ്മാതെ ഓരോ നിമിഷവും ഒപ്പിയെടുക്കുക ആയിരുന്നു കാണികൾ.
എന്നാൽ ഒരൊറ്റ പ്രകടനം വഴി സദസ്സിന്റെ മുഴുവൻ കയ്യടിയും സ്വന്തമാക്കിയാണ് കാളി ചന്ദ്രശേഖരം എന്ന നൃത്തപ്രതിഭ മടങ്ങിയത് . ശിവ താണ്ഡവ നൃത്തത്തിന്റെ രൗദ്രത മുഴുവൻ ആവാഹിച്ചെടുത്ത കാളിയുടെ നിറഞ്ഞാട്ടം ഓരോരുത്തരിലും എത്ര മാത്രം സ്വാധീനം ചെലുത്തി എന്നതിന്റെ ഉദാഹരണമായി വിശിഷ്ട അതിഥി ആയി എത്തിയ ഇന്ത്യൻ ഹൈ കമ്മീഷനിലെ സീനിയർ അഡ്മിനിസ്ട്രേറ്റർ ടി ഹരിദാസിന്റെ വാക്കുകൾ മാത്രം മതിയാകും. ശിവ താണ്ഡവം കൊണ്ടിരുന്നപ്പോൾ താൻ സർവ്വതും മറന്നെന്നും യുകെ മലയാളികൾക്കിടയിൽ ഇത്രയധികം പ്രൊഫഷണൽ താരങ്ങൾ ഉള്ളപ്പോൾ എന്തിന്നാണ് നാട്ടിൽ നിന്നും കലാകാരന്മാരെ തേടി നടക്കുന്നത് എന്നും ഹരിദാസ് ഉയർത്തിയ ചോദ്യത്തിന് നിറഞ്ഞ കയ്യടിയായിരുന്നു സദസ്സിന്റെ മറുപടി.
ഏഴു രാജ്യങ്ങളിൽ പ്രകടനം നടത്തിയ കാളിയുടെ ഏറ്റവും അത്യുജ്ജ്വലമായ പ്രകടനമാണ് ശിവ താണ്ഡവം. അണിഞ്ഞൊരുങ്ങി എത്തിയാൽ സാക്ഷാൽ കൈലാസത്തിൽ നിന്നും എത്തിയതാണെന്ന തോന്നൽ സൃഷ്ട്ടിക്കും വിധമാണ് കാളിയുടെ നോട്ടവും ഭാവവും പോലും. ബ്രിട്ടീഷ് തിയറ്റർ ഗ്രൂപ്പുകളിലെ വിലപിടിപ്പുള്ള താരത്തിന്റെ പ്രകടനം നേരിൽ കാണാൻ കഴിഞ്ഞ ഭാഗ്യമാണ് ഇന്നലെ സൗത്താംപ്ടണിൽ പിറന്നു വീണതും. ഓരോ ചുവടിലും അടിമുടി പ്രൊഫഷണലിസത്തിന്റെ ഗാംഭീര്യം നിറച്ചാണ് കാളി നിറഞ്ഞാടിയത്. ഒരു കായിക ആഭ്യാസിയെപ്പോലെ തലങ്ങും വിലങ്ങും ശരീരത്തെ അംഗ ചലനങ്ങൾ വഴി നിയന്ത്രിക്കുന്ന അപാരമായ നൃത്ത സാന്നിധ്യമാണ് കാളി ചന്ദ്രശേഖരം.
ഇത്തരം പ്രൊഫഷണൽ നൃത്തങ്ങൾ അവാർഡ് നൈറ്റ് പോലുള്ള ജനകീയ വേദിയുടെ ആൽമാവാണ് എന്ന തിരിച്ചറിവ് സൃഷ്ടിക്കാനും സൗതാംപ്ടന് വേദിക്ക് നിഷ്പ്രയാസം കഴിഞ്ഞു എന്നുറപ്പാണ്. കാളിയെപ്പല്ലുള്ളവരുടെ നൃത്തമില്ലാതെ എന്ത് അവാർഡ് നൈറ്റ് എന്ന് സംഘാടകരെ കൊണ്ട് പോലും ചോദിപ്പിക്കാൻ കഴിയും വിധമാണ് ഈ യുവാവ് വേദിയിൽ അപാരമായ ഊർജ്ജമായി നിറഞ്ഞത്.
മറ്റു കലാവിരുന്നുകളും വേദിയെ ആവേശം കൊള്ളിപ്പിക്കുന്നതായിരുന്നു. വിഷ്ണുപ്രിയയുടെ പുഞ്ചിരിയിൽ കാണികളെ മയക്കുന്ന പ്രകടനമായിരുന്നു ആദ്യം തന്നെ എത്തിയത്. പിന്നാലെ സ്വിൻഡൺ ഗേൾസിന്റെ കഥക് ഗ്രൂപ്പ് ഡാൻസ് വേദിയിൽ കാൽച്ചിലങ്കയുടെ മേളപ്പെരുക്കം തീർക്കുന്നതായിരുന്നു. പോർട്സ്മൗത്ത് ടീമിന്റെ ഒപ്പനയായിരുന്നു ഒരു വ്യത്യസ്തമായി വേദിയിലെത്തിയ ഐറ്റങ്ങളിൽ ഒന്ന്. മണവാട്ടിക്കും മണവാളനും ചുറ്റും കൈകൊട്ടി പാടുവാൻ എത്തിയത് ഒരു കൂട്ടം ചെറുപ്പക്കാർ എത്തിയപ്പോൾ ആകാംക്ഷയും അത്ഭുതവുമായിരുന്നു കാണികൾക്കിടയിൽ നിന്നും ഉയർന്നത്. മണവാട്ടിയുടെ നാണത്തിൽ മയങ്ങി കാണികളും ഇരുന്നപ്പോൾ ഒപ്പനയും അരങ്ങിൽ വിസ്മയം തീർത്തു.
തനിമയും പാരമ്പര്യവും കാത്തു സൂക്ഷിച്ച ആഷ്ഫോർഡ് ടീമിന്റെ മാർഗം കളിയും വിദ്യാ തിരുനാരായന്റെ സ്വാഗത നൃത്തവും മിന്നോ ജോസിന്റെ സോളോ ഡാൻസും സാലിസ്ബറി ടീമിന്റെ സിനിമാറ്റിക് ഡാൻസുമെല്ലാം കാണികൾ കയ്യടിയോടെയാണ് സ്വീകരിച്ചത്. കേരളാ കമ്മ്യൂണിറ്റി കവൻട്രിയിലെ കുട്ടികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ് പ്രത്യേക പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. സ്വിൻഡൺ ബ്യൂട്ടീസ് എന്ന വനിതകളുടെ വാട്സാപ് കൂട്ടായ്മയുടെ സിനിമാറ്റിക് ഫ്യൂഷൻ അരങ്ങിൽ ആടിത്തിമിർത്താണ് മടങ്ങിയത്.
ഹോർഷാം ടീമിന്റെ സിനിമാറ്റിക് ഡാൻസും സ്നേഹാ സജിയുടെ സോളോ ഡാൻസും രൂപ, അനൂപ എന്നിവരുടെ സിനിമാറ്റിക് ഡാൻസും പ്രേക്ഷകർ ആവേശത്തോടെ കണ്ടിരുന്നപ്പോൾ കലാഭവൻ മണിക്ക് ആദരമർപ്പിച്ചുള്ള സംഗീത നൃത്ത ശിൽപം കാഴ്ചക്കാരുടെ മനസിൽ ഒരു അതുല്യ കലാകാരന്റെ നഷ്ടത്തിന്റെ വേദന സമ്മാനിച്ചാണ് പോർട്സ്മൗത്ത് ടീം വേദി വിട്ടത്. ഡെൽഗാ ടീമിന്റെ സംഘനൃത്തവും മലയാളി അസോസിയേഷൻ ഓഫ് സൗത്താംപ്ടണിന്റെ കുട്ടികളുടെ ഡാൻസും ടീനേജുകാരുടെ ഡാൻസും കയ്യടിയോടെയാണ് കാണികൾ സ്വീകരിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്