ഒരുക്കങ്ങളെല്ലാം പൂർത്തിയായി, ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ് നാളെ സൗത്താംപ്ടണിൽ; യുകെ മലയാളികൾ ആഘോഷമാക്കുന്ന എട്ടാമത്തെ പുരസ്ക്കാര നിശ; വർഷംതോറും വിജയകരമായി പൂർത്തിയാക്കുന്ന പ്രവാസി ഉത്സവത്തിന് ഇതുവരെ ചെലവാക്കിയത് ഒരു കോടി രൂപ; ഇത്തവണ ആഘോഷമാക്കാൻ എത്തുന്നത് ഗായിക ഗായത്രി സുരേഷും കലാഭവൻ ദിലീപും
കെ ആർ ഷൈജുമോൻ
സൗത്താംപ്ടൺ: മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ഓൺലൈൻ ദിനപത്രം വർഷം തോറും സംഘടിപ്പിക്കുന്ന ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ് നാളെ ലണ്ടനിലെ സൗത്താംപ്ടണിൽ നടക്കും. യുകെ മലയാളികളുടെ ഏറ്റവും വലിയ സംഗമ വേദി കൂടിയാണ് കഴഞ്ഞ ഏഴ് വർഷമായി സംഘടിപ്പിച്ചു വരുന്ന ബ്രിട്ടീഷ് മലയാളി അവർഡ് നൈറ്റ്. എട്ടാമത്തെ ആഘോഷത്തിനാണ് നാളെ സൗത്താംപ്ടൺ വേദിയാകുക. പരിപാടിയുടെ വിജയത്തനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തയായിട്ടുണ്ട്.
ബ്രിട്ടീഷ് സമയം നാളെ വൈകുന്നേരം മൂന്നു മുതൽ രാത്രി ഒൻപതു മണി വരെ ഇടതടവില്ലാത്ത സെന്റ് ജോർജ്ജ് കാത്തലിക് കോളേജിലെ വേദിയിൽ കലാവിരുന്നും അവാർഡ് പ്രഖ്യാപനങ്ങളും ഒക്കെയാണ് കാണികളെ തേടിയെത്തുക. അവാർഡ് നൈറ്റിൽ പങ്കെടുക്കുവാനായി നൂറു കണക്കിനു മലയാളികളാണ് സൗത്താംപ്ടണിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ഇതോടെ മുൻ വർഷങ്ങളിലേക്കാൾ പതിവ് വിട്ട ആവേശത്തിലാണ് ഇത്തവണയും അവാർഡ് നൈറ്റിനെ യുകെ മലയാളികൾ സ്വീകരിക്കുന്നത്. പ്രൊഫഷണൽ സംഘങ്ങളെ അണിനിരത്തിയുള്ള മേന്മയുറ്റ കലാപരിപാടികൾ തന്നെയാണ് ഈ ആവേശത്തിന് പ്രധാന കാരണം. കേരളത്തിൽ നിന്നും കലാഭവൻ ദിലീപും ഗായിക ഗായത്രി സുരേഷുമാണ് ഇത്തവണത്തെ മുഖ്യാതിഥികളായി എത്തുന്നത്. വാർത്താ താരം, മികച്ച നഴ്സ്, യംഗ് ടാലന്റ് എന്നീ മൂന്നു വിഭാഗങ്ങളിലായി അവാർഡുകളും നൽകും. ഓൺലൈൻ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട വിജയികളെ അവാർഡ് നൈറ്റ് വേദിയിൽ വച്ചാണ് പ്രഖ്യാപിക്കുക
കൃത്യം മൂന്നു മണിക്ക് അവാർഡ് നൈറ്റിലെ കലാവിരുന്നുകൾക്ക് തിരശ്ശീല ഉയരും. മിനിറ്റുകൾ മാത്രമാണ് ദീപം തെളിയിച്ചുള്ള ഉദ്ഘാടനത്തിനായി മാറ്റി വച്ചിരിക്കുന്നത്. നിരവധി കലാകാരന്മാരുടെ വ്യക്തി ഗത നൃത്തങ്ങളും വിവിധ അസോസിയേഷനുകളുടെയും ഡാൻസ് ഗ്രൂപ്പുകളുടെയും നേതൃത്വത്തിലുള്ള നൃത്തയിനങ്ങളും വേദിയിലെത്തും. കലാമണ്ഡലം ചിട്ടകളോടെയുള്ള തില്ലാനയാണ് സ്വാഗത നൃത്തമായി കലാമണ്ഡലം വിദ്യാ തിരുനാരായനും സംഘവും അവതരിപ്പിക്കുക. സ്വാഗതനൃത്തത്തിനു ശേഷം ഉടൻ തന്നെ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന അവാർഡ് പ്രഖ്യാപനങ്ങൾക്ക് തുടക്കമാകും.
പിന്നീട് വീണ്ടും കലാപ്രകടനങ്ങളും ആവേശ മത്സരം കാഴ്ച വച്ച മികച്ച നഴ്സിനുള്ള പുരസ്കാര പ്രഖ്യാപനവും നടക്കും. പുരസ്കാരദാനങ്ങൾക്കിടയിൽ വിശിഷ്ടാതിഥിയായി എത്തിയ ഗായത്രി സുരേഷിന്റെ ഗാനാലാപനവും കലാഭവൻ ദിലീപിന്റെ മിമിക്രിയും കാണികൾക്കു മുൻപിലേക്ക് എത്തുന്നതായിരിക്കും. മലേഷ്യയിൽ നിന്നും ഒഡീസിയുടെ സൗന്ദര്യവുമായി എത്തിയ കാളി ചന്ദ്രശേഖരത്തിന്റെ നൃത്തമാണ് ഒരു പ്രധാന കലാവിരുന്ന്. മൂന്നാമതായി വാർത്താ താരം പുരസ്കാരമാണ് പ്രഖ്യാപിക്കുക. വീണ്ടും അരങ്ങിലെത്തുന്ന കലാപ്രകടനങ്ങൾക്കു ശേഷം കമ്മ്യൂണിറ്റി സർവ്വീസിനുള്ള പ്രത്യേക പുരസ്കാരം ബോൾട്ടണിലെ നഴ്സിങ് ഹോം ഉടമയായ ഷൈനു ക്ലെയർ മാത്യൂസിന് സമ്മാനിക്കും. ഡാൻസും സൊഹാരോ യുകെയുടെ ബോളിവുഡ് ഡാൻസും ഗായത്രി സുരേഷിന്റെയും ടീമിന്റെയും ഫ്യൂഷൻ ഗാനത്തോടു കൂടിയാണ് ഈ വർഷത്തെ ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിന് തിരശ്ശീല വീഴുക.
ഗായത്രിയേയും കലാഭവൻ ദിലീപിനെയും കൂടാതെ, ഒട്ടനേകം അതിഥികളും അവാർഡ് നൈറ്റിൽ പങ്കെടുക്കുവാൻ എത്തും. പ്രതിപക്ഷ മന്ത്രിനിരയിലെ പ്രമുഖനായ ബിസിനസ്, ഊർജ്ജ മന്ത്രി ഡോ. അലൻ വൈറ്റ് ഹെഡ്, ബ്രിട്ടീഷ് വനിതാ ഗുസ്തി ചാമ്പ്യൻഷിപ്പിലെ രാജ്ഞി എന്ന് വിശേഷിപ്പിക്കാവുന്ന ബ്രിയോണി ടൈറൽ, ബ്രിട്ടീഷ് രാഷ്ട്രീയത്തിലെയും ലേബർ പാർട്ടിയുടെയും തലമുതിർന്ന അംഗമായ ഊർജ്ജ, ബിസിനസ് സെക്രട്ടറി ഡോ. അലൻ, കൗൺസിലർ സാത്വിർ കൗർ, ഇന്ത്യൻ എംബസ്സിയുടെ പ്രതിനിധിയായി മലയാളിയായ മുതിർന്ന ഉദ്യോഗസ്ഥൻ ടി ഹരിദാസ് എന്നിവരാണ് മറ്റ് അതിഥികൾ.
എട്ടു വർഷം മുൻപ് ബ്രിട്ടീഷ് മലയാളിയുടെ വളർച്ചയുടെ ഭാഗമായി, ബ്രാൻഡ് എന്ന നിലയിൽ ജനഹൃദയങ്ങളിൽ ചിര പ്രതിഷ്ഠ നേടിയെടുക്കുന്നതിന്റെ ഭാഗമായി രൂപം നൽകിയ അവാർഡ് നൈറ്റിലൂടെ ഇതുവരെ യുകെ മലയാളികൾക്ക് ലഭ്യമായത് ഒരു കോടി രൂപയുടെ കലാവിരുന്നാണ്. ആദ്യ വർഷമായ സ്വിണ്ടൻ അവാർഡ് നൈറ്റിൽ മാത്രം കാര്യമായ പണം ചെലവാക്കാതെ നടത്തിയ അവാർഡ് നൈറ്റിന് പിന്നീടുള്ള വർഷങ്ങളിൽ വൻതുക ചെലവിട്ടാണ് ദൃശ്യാ മനോഹരമായ കലാവിരുന്നുകൾ വായനക്കാർക്കുള്ള വാർഷിക സമ്മാനമായി നൽകിയിരുന്നത്.
എല്ലാ വർഷവും സ്പോൺസർമാർ സഹായവുമായി എത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും പരിധി വിട്ട ചെലവുകൾക്ക് ബ്രിട്ടീഷ് മലയാളി മാനേജ്മെന്റിൽ നിന്നും തന്നെയാണ് പണം ചെലവാക്കിയത്. അവാർഡ് നൈറ്റിൽ എത്തുന്ന ഭൂരിഭാഗം കലാ പ്രകടനവും സൗജന്യമായിട്ടും ഇത്രയും വലിയ തുകയുടെ കണക്കുകൾ എന്തെന്ന് സംശയം ഉണ്ടെങ്കിൽ അതിനുള്ള മറുപടി ഗുണമേന്മയുടെ മറുവാക്കായി അവാർഡ് നൈറ്റിനെ ജനം വിലയിരുത്താൻ കാരണമായതിൽ വൻതുകയുടെ ബഡ്ജറ്റും പ്രധാന പങ്കു വഹിക്കുന്നുണ്ട്.
സ്വിണ്ടനു ശേഷം, മാഞ്ചസ്റ്റർ, ലെസ്റ്റർ, ക്രോയിഡോൺ, സൗത്താംപ്ടൺ, ഹണ്ടിങ്ടൺ, ഗ്ലോസ്റ്റർ എന്നിവിടങ്ങളിലായി കഴിഞ്ഞ ഏഴു വർഷത്തെ അവാർഡ് നൈറ്റിന്റെ വൻ വിജയത്തിനു ശേഷമാണ് ഇതു രണ്ടാം തവണ അവാർഡ് നൈറ്റ് സൗത്താംപ്ടണിൽ എത്തുന്നത്. സൗത്താംപ്ടണിലെ സിബി മേപ്രത്ത് ചെയർമാനായി പര്രവർത്തിക്കുന്ന കമ്മറ്റിയാണ് അവാർഡ് നൈറ്റിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൺവീനറായ മാക്സി അഗസ്റ്റിൻ, വൈസ് ചെയർമാൻ ജയ്സൺ മാത്യു, രക്ഷാധികാരി സാം തിരുവാതിൽ, പ്രോഗ്രാം കോർഡിനേറ്റർ ജോയ്സൺ ജോയി, ഉണ്ണികൃഷ്ണൻ ഈവന്റ് ഡയറക്ടർ, ജോയിന്റ് കൺവീനർ ഡെന്നീസ് വറിദ് എന്നിവരാണ് മറ്റു കമ്മറ്റി അംഗങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍